Connect with us

Video Stories

രാഷ്ട്രീയ ഗതിമാറ്റത്തിന്റെ ‘ന്യായ്’

Published

on

രാജ്യത്തെ 130 കോടി ജനങ്ങളുടെ ഭാവി നിര്‍ണയിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ‘ന്യായ്’ അഥവ ന്യായം എന്ന പേരില്‍ എല്ലാവര്‍ക്കും മിനിമം വരുമാനം ഉറപ്പാക്കാനുള്ള പദ്ധതി അധികാരത്തിലെത്തിയാല്‍ നടപ്പാക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചത്. രാജ്യത്തെ അഞ്ചുകോടി നിര്‍ധന കുടുംബങ്ങള്‍ക്കു പ്രതിവര്‍ഷം 72,000 രൂപ വീതം നല്‍കുന്ന ‘ന്യായ്’ പദ്ധതി കഴിഞ്ഞ ദിവസമാണ് രാഹുല്‍ ഗാന്ധി പരിചയപ്പെടുത്തിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നോട്ടുവെച്ച ഏറ്റവും ശക്തമായ വാഗ്ദാനമായ, കുറഞ്ഞ വരുമാന പദ്ധതിയായ ന്യായ് രാജ്യത്തെ 20 ശതമാനത്തോളം നിര്‍ധന കുടുംബങ്ങള്‍ക്ക് ഗുണം ലഭിക്കുന്നതാണ്. പദ്ധതി പ്രകാരം 12,000 രൂപക്ക് താഴെ വരുമാനമുള്ള കുടുംബങ്ങള്‍ക്ക് ബാക്കി വരുന്ന തുക സര്‍ക്കാര്‍ പ്രതിമാസ സഹായമായി നല്‍കും. പ്രതിവര്‍ഷം 72,000 രൂപ പാവപ്പെട്ടവര്‍ക്ക് നല്‍കുമെന്നാണ് പ്രഖ്യാപനം. ലോകത്തെ തന്നെ ദാരിദ്ര്യ നിര്‍മാര്‍ജ്ജനത്തിനായുള്ള ഏറ്റവും ബൃഹത് പദ്ധിയായാണ് ന്യായ് അവതരിപ്പിക്കുന്നത്. അക്കൗണ്ടിലേക്ക് നേരിട്ട് പണം എത്തിക്കുന്ന വിധത്തിലായിരിക്കും പദ്ധതിയെന്നത് ഇതിന്റെ സുതാര്യത വര്‍ധിപ്പിക്കുന്നതാണ്. സര്‍ക്കാരിന് ഇതിനുളള തുക കണ്ടെത്താന്‍ സാധിക്കുമെന്നു രാഹുല്‍ കാര്യ കാരണ സഹിതം പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദി 2014ലെ തെരഞ്ഞെടുപ്പിന് മുമ്പ് നല്‍കിയ ഓരോ ഇന്ത്യക്കാരന്റേയും അക്കൗണ്ടില്‍ 15 ലക്ഷം എന്ന പൊള്ള വാഗ്ദാനം പോലുള്ള ഒന്നല്ല ന്യായ് എന്ന് ഇതിന്റെ ഘടന പരിശോധിച്ചാല്‍ തന്നെ വ്യക്തം. രാഹുല്‍ ഗാന്ധി പരിചയപ്പെടുത്തിയ ന്യായ് പദ്ധതി കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പൊളിറ്റിക്കല്‍ ഗെയിം ചേഞ്ചര്‍ ആയി മാറുമെന്ന് തന്നെയാണ് സാമ്പത്തിക വിദ്ഗധരുടെ വിലയിരുത്തല്‍. എന്നാല്‍ രാജ്യത്തിന്റെ ബാലന്‍സ് ഷീറ്റില്‍ കനത്ത സാമ്പത്തിക ബാധ്യതയുണ്ടാകുമെന്ന് വിലയിരുത്തുന്നവരും ഉണ്ട്. പ്രതിവര്‍ഷം 3.6 ലക്ഷം രൂപയോളം പദ്ധതിക്കായി ചെലവാകും. ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഈ പദ്ധതിയെ ‘ബ്ലഫ്’ (കോമാളിത്തരം) എന്നാണ് വിളിച്ചത്. ചെയ്തു കൂട്ടിയ കോമാളിത്തരങ്ങളുടെ ഓര്‍മകള്‍ തികട്ടി വരുന്നതിനാലാവാം ഇത്തരത്തിലൊരു ആരോപണം പദ്ധതി നടപ്പിലാക്കുംമുമ്പേ ധനമന്ത്രിയില്‍നിന്നും ഉണ്ടായത്. പാവപ്പെട്ടവരെ വീണ്ടും ചതിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമമെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. വെറുമൊരു ആരോപണത്തില്‍ കവിഞ്ഞ് ഇതിന് വസ്തുതകളുടെ പിന്‍ബലമില്ലതാനും. ഔദ്യോഗിക സ്ഥാനത്തിരിക്കെ കോണ്‍ഗ്രസിന്റെ മിനിമം വരുമാനം ഉറപ്പാക്കല്‍ പദ്ധതിയെ വിമര്‍ശിച്ച് നീതി അയോഗ് വൈസ് ചെയര്‍മാന്‍ തന്നെ രംഗത്തുവന്നത് പദ്ധതിയില്‍ സര്‍ക്കാറിനുള്ള ഭീതി ചെറുതല്ലെന്ന സൂചനകളാണ് നല്‍കുന്നത്.
ന്യായ് പ്രഖ്യാപിച്ചതിന് പിന്നാലെ ആകാശത്ത് സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയെന്ന അവകാശവാദവുമായി മോദി തന്നെ രംഗത്തുവന്നത് പദ്ധതി മോദിയേയും ബി.ജെ.പിയേയും അമ്പരപ്പിച്ചുവെന്നത് വ്യക്തമാക്കുന്നു. മുന്‍ ധനകാര്യമന്ത്രി പി ചിദംബരത്തിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് കമ്മിറ്റി കഴിഞ്ഞ കുറെ മാസങ്ങളായി തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ പട്ടികയ്ക്കുപിന്നില്‍ അഹോരാത്രം പ്രവര്‍ത്തിക്കുന്നുണ്ട്. 2015ല്‍ നോബല്‍ സമ്മാനം നേടിയ ബ്രിട്ടീഷ് സാമ്പത്തിക ശാത്രജ്ഞന്‍ ആന്‍ഗസ് ഡേറ്റണ്‍, ഫ്രഞ്ച് സാമ്പത്തിക വിദഗ്ധന്‍ തോമസ് പിക്കറ്റി, എസ്.ബി.ഐ ഗവര്‍ണറായിരുന്ന രഘുറാം രാജന്‍ എന്നിവരും പദ്ധതിയില്‍ പങ്കെടുത്തിരുന്നു. അടിസ്ഥാന വരുമാനം ഉറപ്പുവരുത്തല്‍ പദ്ധതി രാഹുല്‍ഗാന്ധി പ്രഖ്യാപിച്ചത് തന്റെകൂടി ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണെന്ന് തോമസ് പിക്കറ്റി നേരത്തെ സ്ഥീരികരിച്ചിരുന്നു.

അധികാരമേറ്റെടുത്താല്‍ എല്ലാവര്‍ക്കും മിനിമം വരുമാനം നല്‍കുമെന്നാണ് കോണ്‍ഗ്രസിന്റെ വാഗ്ദാനം. തൊഴിലുറപ്പ് പദ്ധതിയുടെ മാതൃകയില്‍ നടപ്പാക്കുമെന്നും പട്ടിണി ഇല്ലാതാക്കാനുള്ള ചരിത്രപരമായ നീക്കമാണെന്നുമാണ് കോണ്‍ഗ്രസിന്റെ അവകാശവാദം. തോമസ് പിക്കറ്റിയാണ് രാഹുല്‍ഗാന്ധിയുടെ മിനിമം വരുമാന ആശയത്തിന് പിന്നിലെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇന്ത്യയിലെ വരുമാന അസമത്വം കുറയ്ക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളെയും തീര്‍ച്ചയായും പിന്തുണയ്ക്കുന്നതായും തോമസ് പിക്കറ്റി പറയുന്നു. ഇത്തരത്തിലുള്ള ആഗോള സാമ്പത്തിക വിദഗ്ധരുമായി കൂടിയാലോചിച്ച് ബൃഹത് പദ്ധതി കൊണ്ടുവരുമ്പോള്‍ അതിന്റെ വരും വരായ്കകള്‍ വേണ്ട രീതിയില്‍ ചര്‍ച്ച നടത്തിക്കഴിഞ്ഞുവെന്ന് സാരം. കൂടിയാലോചനകള്‍ നടത്താതെ മോദി തിരക്കിട്ട് നടപ്പിലാക്കിയ നോട്ട് നിരോധനവും ജി.എസ്.ടിയുമുണ്ടാക്കിയ വന്‍ ദുരന്തം നമ്മുടെ മുന്നിലുണ്ട്. ഇത് തീര്‍ത്ത പ്രതിബന്ധങ്ങളില്‍ നിന്നും രാജ്യം ഇനിയും കരകയറിയിട്ടില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് അധികാരത്തിലെത്തിയാല്‍ എല്ലാവര്‍ക്കും മിനിമം വരുമാനം ഉറപ്പാക്കുമെന്ന് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചത്. ഛത്തീസ്ഗഡിലെ കര്‍ഷക റാലിയില്‍ ആയിരുന്നു പ്രഖ്യാപനം. മിനിമം വരുമാനം സാധാരണക്കാരുടെ ബാങ്ക് അക്കൗണ്ടില്‍ ഉറപ്പുവരുത്തുമെന്നും പദ്ധതി നടപ്പായാല്‍ രാജ്യത്തെ പട്ടിണിയും ദാരിദ്ര്യവും തുടച്ചുനീക്കപ്പെടുമെന്നും രാഹുല്‍ പറഞ്ഞിരുന്നു. 2016-17 കാലഘട്ടത്തിലെ സാമ്പത്തിക സര്‍വേയില്‍ ഓരോ ദരിദ്ര ഗ്രാമീണ കുടുംബത്തിനും യൂണിവേഴ്‌സല്‍ ബേസിക് ഇന്‍കം (യുബിഐ) പ്രതിമാസം 1,500 രൂപ എന്ന ആശയം മുന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രമണ്യമാണ് മുന്നോട്ടുവെച്ചത്. 2017 ജൂണില്‍ യുബിഐ പദ്ധതിയില്‍ പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് ജെയ്റ്റ്‌ലി പറഞ്ഞിരുന്നു. എന്നാല്‍, രാഷ്ട്രീയ പരിമിതികള്‍ കാരണം അത് പ്രായോഗികമായില്ല. ന്യായ് പദ്ധതി കൊണ്ടുവരുന്നതിന്റെ പേരില്‍ മറ്റൊരു പദ്ധതിയും റദ്ദാക്കില്ലെന്നും സബ്‌സിഡികള്‍ വെട്ടികുറയ്ക്കില്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.
പണം കുടുംബ നാഥയുടെ അക്കൗണ്ടിലാണ് നിക്ഷേപിക്കുക. നോട്ട് നിരോധനം തകര്‍ത്ത കര്‍ഷകര്‍, ചെറുകിട, ഇടത്തരം വ്യവസായികള്‍, തൊഴില്‍ രഹിതരായ യുവജനങ്ങള്‍, രാജ്യത്തെ അമ്മമാര്‍ തുടങ്ങി കഴിഞ്ഞ അഞ്ചു വര്‍ഷംകൊണ്ട് മുഴുവന്‍ സമ്പാദ്യവും നഷ്ടമായവര്‍ക്ക് നീതി ഉറപ്പാക്കാന്‍ കൂടിയാണ് പദ്ധതിയെന്നാണ് രാഹുല്‍ പറയുന്നത്. ന്യായ് ഒരു ഗെയിം ചെയ്ഞ്ചര്‍ തന്നെയാണ് ദാരിദ്രമുക്തിക്കായുള്ള അന്തിമ പോരാട്ടം. ഇത് നോട്ട് നിരോധനത്തെ പോലെയോ, ജി.എസ്.ടിയെ പോലെയോ അല്ല, നടപ്പിലാക്കാനാവുന്ന പദ്ധതി മാത്രമാണെന്ന് രാഹുല്‍ പറയുന്നു. രാഹുലിനെ അവിശ്വസിക്കേണ്ട കാര്യം തല്‍ക്കാലമില്ല. അദ്ദേഹം നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ വാഗ്ദാനം നല്‍കിയ കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുന്ന പദ്ധതി കോണ്‍ഗ്രസ് അധികാരത്തിലെത്തിയ സംസ്ഥാനങ്ങളില്‍ ദിവസങ്ങള്‍ക്കകം നടപ്പിലാക്കിയതിനാല്‍ വാക്കും പ്രവൃത്തിയും ഒന്നു തന്നെയാണെന്നതിന് മറ്റു തെളിവുകള്‍ വേണ്ടതാനും. പുലരട്ടെ പാവപ്പെട്ടവര്‍ക്ക് ഭാസുരമായ ഒരു ന്യായ് ദിനം. അതിനായുള്ള മാറ്റത്തിനാവട്ടെ ജനാധിപത്യ ഇന്ത്യയുടെ നോട്ടം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending