india
മണിപ്പൂര്‍: രാജി നാടകം കൃത്യമായ ആസൂത്രണത്തോടെ, രാജി വെക്കാന്‍ പദ്ധതിയില്ലായിരുന്നുവെന്ന് ബി.ജെ.പി
കലാപം അണയാതെ തുടരുന്ന മണിപ്പൂരില്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും എന്‍ ബിരേന്‍ സിങ് രാജി വച്ചേയ്ക്കുമെന്ന സൂചന നല്കി ഇംഫാലില്‍ അരങ്ങേറിയത് വ്യക്തമായ പദ്ധതികളോടെ നടന്ന നാടകമെന്ന് ആക്ഷേപം.

ന്യൂഡല്‍ഹി: കലാപം അണയാതെ തുടരുന്ന മണിപ്പൂരില്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും എന്‍ ബിരേന്‍ സിങ് രാജി വച്ചേയ്ക്കുമെന്ന സൂചന നല്കി ഇംഫാലില്‍ അരങ്ങേറിയത് വ്യക്തമായ പദ്ധതികളോടെ നടന്ന നാടകമെന്ന് ആക്ഷേപം. തനിക്ക് ഇപ്പോഴും ജനപിന്തുണയുണ്ടെന്ന് ബോധ്യപ്പെടുത്താനായിരുന്നു ബിരേന്‍ സിങിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ഇത്തരത്തിലൊരു നാടകം അരങ്ങേറിയതെന്നാണ് പ്രധാന വിമര്‍ശനം. ബിരേന്‍ സിങ് രാജി വെക്കാന്‍ പദ്ധതിയില്ലായിരുന്നു എന്ന് ബിജെപി കേന്ദ്ര നേതൃത്വം തന്നെ ചൂണ്ടിക്കാട്ടുന്നു. സംഭവ വികാസങ്ങളില്‍ ബിജെപിക്കുള്ളില്‍ തന്നെ അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ നടന്നത് എല്ലാവരും അറിഞ്ഞു കൊണ്ടുള്ള നാടകമാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. വെള്ളിയാഴ്ച ഉച്ചയോടെ എന്‍.ബിരേന്‍ സിങ് മണിപ്പൂര്‍ ഗവര്‍ണറെ കാണുമെന്ന് അറിയിച്ചതോടെയാണ് രാജി സംബന്ധിച്ച അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. സ്ത്രീകളും യുവാക്കളും അടങ്ങുന്ന വലിയ ജനക്കൂട്ടം മുഖ്യമന്ത്രിയുടെ വസതിക്ക് പുറത്ത് തടിച്ചുകൂടുകയും ചെയ്തു. രാജിവെക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു ജനക്കൂട്ടത്തിന്റെ നിലപാട്. മെയ്തി വിഭാഗത്തില്‍പ്പെട്ടവരായിരുന്നു പ്രതിഷേധവുമായി എത്തിയത്.
വൈകീട്ട് നാലോടെ ബിരേന്‍ സിങിന്റെ ട്വീറ്റ് പുറത്തുവരികയും ചെയ്തു. ”ഈ നിര്‍ണായക ഘട്ടത്തില്‍, മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെക്കില്ലെന്ന് വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു” എന്നായിരുന്നു ട്വീറ്റ്. തൊട്ടുപിറകെ കാബിനറ്റ് മന്ത്രി എല്‍. സുസിന്ദ്രോ മെയ്തേയ് മുഖ്യമന്ത്രിയുടെ രണ്ട് വരി രാജിക്കത്ത് അനുഭാവികളുടെ മുന്നില്‍ കീറിയെറിഞ്ഞു. ഇതോടെയാണ് ജനക്കൂട്ടം പിരിഞ്ഞുപോയത്.
മെയ് മൂന്നിനാണ് മണിപ്പൂരില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. സംസ്ഥാനത്തെ ഭൂരിപക്ഷമായ മെയ്തികള്‍ക്ക് എസ്.ടി സംവരണം നല്‍കാനുള്ള സംസ്ഥാനത്തെ ബി.ജെ.പി സര്‍ക്കാറിന്റെ തീരുമാനത്തിനെതിരെ കുകി വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തിന് പിന്നാലെയാണ് കലാപം ഉണ്ടായത്. കലാപത്തില്‍ ഇതുവരെ 133 പേര് കൊല്ലപ്പെടുകയും 50,000 പേര് ഭവന രഹിതരാവുകയും ചെയ്തു. ആയിരക്കണക്കിന് വീടുകളും നൂറു കണക്കിന് ക്രിസ്ത്യന്‍ പ്രാര്‍ത്ഥനായലങ്ങളും സ്കൂളുകളും കലാപകാരികള്‍ അഗ്നിക്കിരയായിക്കിയിട്ടുണ്ട്. അക്രമങ്ങളില്‍ ദിനംപ്രതി മരണങ്ങള് വര്‍ധിച്ചതോടെ മെയ്തി സ്ത്രീകളുടെ ഒരു വിഭാഗത്തില്‍ നിന്ന് മുഖ്യമന്ത്രിക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. ഇതോടെയാണ് രാഷ്ട്രീയ പ്രതിരോധ നീക്കങ്ങള്‍ ബിരേന്‍ സിങ് ശക്തമായത്.
എന്നാല്‍, വ്യാഴാഴ്ച രാത്രിമുതല്‍ തന്നെ രാജി നടകത്തിന് വേണ്ട മുന്നൊരുക്കങ്ങള്‍ നടന്നിരുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രിയുടെ രാജി നീക്കങ്ങള്‍ തടയാന്‍ വാര്‍ത്ത പുറത്തുവരുന്നതിന് മുന്‍പ് വെള്ളിയാഴ്ച രാവിലെ മുതല്‍ പ്ലക്കാര്‍ഡുകള്‍ ഉള്‍പ്പെടെയുള്ളവയുമായി ജനങ്ങള്‍ മുഖ്യമന്ത്രിയുടെ വസതിക്ക് സമീപം ഉണ്ടായിരുന്നു. ബിരേന്‍ സിങിന് വലിയ സ്വാധീനമുള്ള തലസ്ഥാന നഗരത്തിലെ ഹെയംഗാന്‍, വാങ്ഖേയ്, സിങ്ജമേയ്, കക്വ, ഖുറൈ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്ന് രാത്രി വൈകി നടത്തിയ ഓപ്പറേഷനിലൂടെയാണ് പ്രതിഷേധക്കാരെ സംഘടിപ്പിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. കലാപം അവസാനിപ്പിക്കാന്‍ ഇടപെടാനാകാത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപിക്കുള്ളില്‍ തന്നെ ആവശ്യം ശക്തമായിരുന്നു. മണിപ്പൂര്‍ മുഖ്യമന്ത്രിക്ക് ജനപിന്തുണ നഷ്ടപ്പെട്ടെന്ന് ബിജെപിയില്‍ നിന്ന് തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു. വിഷയത്തില്‍ മുഖ്യമന്ത്രിക്ക് എതിരെ മെയ്തി സമുദായത്തില്‍പ്പെട്ട എട്ട് ബിജെപി എംഎല്‍എമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിവേദനം നല്‍കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ മണിപ്പൂര്‍ ഗവര്‍ണര്‍ ഡല്‍ഹിയിലെത്തി രാഷ്ട്രപതി ദ്രൗപദി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതോടെ രാജിവെക്കുക, രാഷ്ട്രപതി ഭരണം എന്നിങ്ങനെ രണ്ട് നിര്‍ദേശങ്ങളും ബിജെപി കേന്ദ്ര നേതൃത്വം ബിരേന്‍ സിങിന് മുന്നില്‍ വച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
india
ഇസ്രാഈലിന് മൂക്കുകയറിടാന്‍ ഇനിയും വൈകരുത്: ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി
ലോകസമാധാനത്തിന് അഹിംസയുടെ പ്രവാചകനായ ഗാന്ധിജിയുടെ ഇന്ത്യ മുന്‍കൈയെടുക്കണമെന്നും ഇ.ടി ആവശ്യപ്പെട്ടു.

കോഴിക്കോട്: എല്ലാ അന്താരാഷ്ട്ര മര്യാദകളും കാറ്റില്‍ പറത്തി ഇറാനെ ആക്രമിച്ച ഇസ്രാഈലിന്റെ ചോരക്കൊതിക്ക് അറുതിവരുത്താന്‍ യു.എന്നും ലോക രാഷ്ട്രങ്ങളും തയ്യാറാവണമെന്ന് മുസ്ലിംലീഗ് പാര്‍ലമെന്റി പാര്‍ട്ടി ലീഡറും ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറിയുമായ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ആവശ്യപ്പെട്ടു. മനുഷ്യത്വം കുഴിച്ചുമൂടി ഗസ്സയില്‍ തുടരുന്ന വംശഹത്യക്കെതിരെ ക്രിയാത്മകമായി ഒന്നും ചെയ്യാനാവാത്ത ലോക രാജ്യങ്ങള്‍ ഇസ്രാഈലിന് മൂക്കുകയറിടാന്‍ ഇനിയും വൈകിയാല്‍ അതിന്റെ പ്രത്യാഘാതം കനത്തതാവും. ജാരസന്തതിയായ ഇസ്രാഈല്‍ തങ്ങളുടെ ആധിപത്യത്തെ ചോദ്യം ചെയ്യുന്നവരെയെല്ലാം ഉന്മൂലനം ചെയ്യുമെന്നാണ് പുതിയ ആക്രമണണ പരമ്പര വ്യക്തമാക്കുന്നത്.
അമേരിക്കയുടെ പിന്തുണയോടെ ഫലസ്തീനിലെ അധിനിവേഷവും കൂട്ടക്കുരുതിയും തുടരുന്ന ഇസ്രാഈല്‍ ഇറാനില്‍ കടന്നുകയറി നടത്തുന്ന ആക്രമണങ്ങള്‍ പശ്ചിമേഷ്യയാകെ അശാന്തി വിതക്കുന്നതാണ്. ഇറാനും ഇസ്രാഈലും ആണവ ശക്തികളെന്നത് ഗൗരവത്തിലെടുക്കണം. ആണവ കേന്ദ്രങ്ങള്‍ക്കെതിരായ ഇസ്രാഈലില്‍ സൈനിക ആക്രമണങ്ങള്‍ എല്ലാ സീമയും ലംഘിക്കുന്നതും മനുഷ്യത്വവിരുദ്ധവുമാണ്. ഏതൊരു സായുധ ആക്രമണവും ഭീഷണിയും ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടറിന്റെയും അന്താരാഷ്ട്ര നിയമത്തിന്റെയും ഏജന്‍സിയുടെ ചട്ടത്തിന്റെയും തത്വങ്ങളുടെ ലംഘനമാണ്. ഏത് സാഹചര്യത്തിലായാലും ആണവ കേന്ദ്രങ്ങള്‍ ഒരിക്കലും ആക്രമിക്കപ്പെടരുത്. അത് ജനങ്ങള്‍ക്കും പരിസ്ഥിതിക്കും ഒരുപോലെ പ്രശ്നം സൃഷ്ടിക്കും. ഇതിന്റെ പ്രത്യാഘാതം ഏതെങ്കിലുമൊരു മേഖലയിലോ രാജ്യത്തോ ഒതുങ്ങില്ല.
സയണിസത്തിന്റെ രക്തദാഹവുമായി നീചന്മാരുടെ വക്താക്കളെ പോലെ രക്തച്ചൊരിച്ചില്‍ നടത്തുന്ന ഇസ്രാഈലിന് അമേരിക്ക നിരുപാധിക പിന്തുണ നല്കുമ്പോള് അതൊരു ലോക യുദ്ധമായി മാറാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. പട്ടിണിയും നിരക്ഷരതയുമാണ് മനുഷ്യരാശിയുടെ ഇരുപത്തിയൊന്നാം നൂണ്ടിലെയും വലിയ വെല്ലുവിളികള്‍. എന്നാല്‍, പണക്കൊതി മൂത്ത് ആയുധക്കച്ചവടത്തിന്റെ പുതിയ വിപണി തേടുന്ന സാമ്രാജ്യത്വശക്തികള്‍ക്ക് യുദ്ധവും കലാപവുമാണ് ആവശ്യം. ലോകസമാധാനത്തിന് അഹിംസയുടെ പ്രവാചകനായ ഗാന്ധിജിയുടെ ഇന്ത്യ മുന്‍കൈയെടുക്കണമെന്നും ഇ.ടി ആവശ്യപ്പെട്ടു.
india
കെനിയയിലെ ബസ്സപകടം; മരിച്ച അഞ്ച് മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു
മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി നൈറോബി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

കെനിയയില്‍ ബസ്സപകടത്തില്‍ മരിച്ച അഞ്ച് മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.തിങ്കളാഴ്ച നടന്ന അപകടത്തില്‍ മലയാളികളായ മൂന്ന് വനിതകളും രണ്ട് കുട്ടികളും മരിച്ചിരുന്നു. ഇവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി നൈറോബി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
അതേസമയം സഹയാത്രികരായ കുടുംബാംഗങ്ങള്‍ പരിക്കില്‍നിന്നും മോചിതരായി. വിമാന യാത്രചെയ്യാന്‍ കഴിയുമെന്ന ഡോക്ടറുടെ അനുമതി ലഭിക്കുന്നതോടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്ന കാര്യം തീരുമാനമാകും. അതേസമയം, പരിക്കേറ്റവര്‍ ശനി, ഞായര്‍ ദിവസങ്ങളിലായി പൂര്‍ണമായും ഡിസ്ചാര്‍ജാവുന്നതോടെ നാട്ടിലേക്കുള്ള യാത്രയും ഉറപ്പാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
അഞ്ച് മലയാളികളുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് വെള്ളിയാഴ്ച മുതല്‍ ആശുപത്രി വിടാന്‍ കഴിയുമെന്ന് നൈറോബി ഹോസ്പിറ്റല്‍ മെഡിക്കല്‍ സര്‍വിസ് ഡയറക്ടര്‍ ഡോ. സാമുവേല്‍ ഒഡേഡോ അറിയിച്ചു. തിങ്കളാഴ്ച നടന്ന അപകടത്തില്‍ പരിക്കേറ്റ മുഴുവന്‍പേരും നിലവില്‍ നൈറോബി ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.
ഖത്തറില്‍നിന്ന് വിനോദയാത്ര പോയ സംഘം അപകടത്തില്‍പെട്ട് മാവേലിക്കര ചെറുകോല്‍ സ്വദേശിനി ഗീത ഷോജി ഐസക് (58), പാലക്കാട് മണ്ണൂര്‍ സ്വദേശിനി റിയ ആന്‍ (41), മകള്‍ ടൈറ (8), മൂവാറ്റുപുഴ സ്വദേശിനി ജസ്ന കുറ്റിക്കാട്ടുചാലിയില് (30), ഏക മകള്‍ റൂഹി മെഹ്റിന് (ഒന്നര വയസ്സ്) എന്നിവരാണ് മരിച്ചത്. കേരളം, തമിഴ്നാട്, ഗോവ, കര്‍ണാടക സ്വദേശികളായ ഒമ്പത് കുടുംബങ്ങള്‍ ഉള്‍പ്പെടെ 28 പേരാണ് ഖത്തറില്‍ നിന്ന് കെനിയയിലെത്തിയത്.
india
ദേശീയപാത തകര്‍ന്ന സംഭവം; ദേശീയപാതാ അതോറിറ്റി ശരിയായ ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കണം: അമികസ് ക്യൂറി
സമയബന്ധിതമായി പദ്ധതി തയ്യാറാക്കാന്‍ NHAIക്ക് നിര്‍ദേശം നല്‍കണമെന്നും അമികസ് ക്യൂറി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

ദേശീയപാത തകര്‍ന്ന സംഭവത്തില്‍ ദേശീയപാതാ അതോറിറ്റി ശരിയായ ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കണമെന്ന് ഹൈക്കോടതിയില്‍ അമികസ് ക്യൂറി. സമയബന്ധിതമായി പദ്ധതി തയ്യാറാക്കാന്‍ NHAIക്ക് നിര്‍ദേശം നല്‍കണമെന്നും അമികസ് ക്യൂറി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
അമികസ് ക്യൂറി റിപ്പോര്ട്ടിന്മേല് കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കണമെന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ചും ഇടക്കാല ഉത്തരവില്‍ ആവശ്യപ്പെട്ടു. മണ്‍സൂണ്‍ കാലത്തെ നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുന്ന കാര്യം അറിയിക്കാനും കോടതി നിര്‍ദേശം.
-
Celebrity3 days ago
‘എന്നെ വേടന് എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്
-
film3 days ago
മരണവീട്ടില്‍ പൊട്ടിച്ചിരിയുടെ കൂട്ടയടി..’വ്യസനസമേതം ബന്ധുമിത്രാദികള്‍’ ; ട്രെയിലര്‍ പുറത്തിറങ്ങി
-
kerala2 days ago
പടിയൂര്‍ ഇരട്ടക്കൊലപാതകം; പ്രതി പ്രേംകുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി
-
kerala3 days ago
എംഎസ്സി എൽസ 3 കപ്പൽ അപകടം; കേസെടുത്ത് പൊലീസ്
-
kerala3 days ago
ലൈഗിംകാരോപണം; ജയസൂര്യക്കും ബാലചന്ദ്രമേനോനും എതിരെ തെളിവില്ലെന്ന് പോലീസ്
-
kerala3 days ago
മമ്മൂട്ടിയുടെ ഭാര്യാപിതാവ് പി എസ് അബു അന്തരിച്ചു
-
kerala3 days ago
ഹിന്ദുമഹാസഭയുടെ എൽഡിഎഫ് പിന്തുണക്ക് പിന്നിൽ ബിജെപി; ഹിമവൽ ഭദ്രാനന്ദ
-
kerala3 days ago
മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം, ഞായറാഴ്ച വരെ തീവ്ര മഴ; ഇന്ന് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്