Culture
സി.പി.എം മേഖലകളില്‍ ന്യൂനപക്ഷങ്ങള്‍ അരക്ഷിതര്‍: കെ.എം ഷാജി
സ്വന്തം ലേഖകന്‍
തിരുവനന്തപുരം
സംസ്ഥാനത്തെ സി.പി.എം കേന്ദ്രങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ അരക്ഷിതരാണെന്ന്് കെ.എം ഷാജി. നിയമസഭയില്‍ ആഭ്യന്തരവകുപ്പിന്റെ ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാദാപുരം, വടകര, തളിപ്പറമ്പ്, കൂത്തുപറമ്പ്, പാനൂര്‍ എന്നിവിടങ്ങളിലെല്ലാം ഇതാണ് സ്ഥിതി. ഇവിടങ്ങളില്‍ വ്യാപകമായി കൊള്ള നടക്കുകയാണ്. മുസ്ലിംകള്ക്ക് ഇവിടെ ജീവിക്കണമെങ്കില്‍ ഒന്നുകില്‍ സി.പി.എമ്മിന് വഴിപ്പെടണം. അല്ലെങ്കില്‍ നിശബ്ദരായി കഴിയണം. അതേസമയം, പതിനായിരക്കണക്കിന് വരുന്ന കോണ്‍ഗ്രസിലെ ഹിന്ദു സഹോദരന്മാര്ക്കിടയില് സുരക്ഷിതരായി ന്യനപക്ഷങ്ങള്‍ ജീവിക്കുകയാണെന്നും ഷാജി പറഞ്ഞു.
ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം ഒരുക്കുന്നതില്‍ ആഭ്യന്തരവകുപ്പ് ദയനീയ പരാജയമായി. മുഖ്യമന്ത്രി പോലും ഉള്‍ഭയത്തോടെയാണ് കഴിയുന്നത്. ചുറ്റുമുള്ളവര്‍ തന്റെ മരണം കാണാന്‍ ആഗ്രഹിക്കുന്നവരാണെന്ന ധാരണവരുന്നത് നല്ല കാര്യമല്ല. ഇങ്ങനെ തോന്നുന്നുവെങ്കില്‍ അത് ഉള്‍ഭയം കാരണമാണ്. ‘എത്രയോ പേര് വണ്ടിയിടിച്ച് മരിക്കുന്നു. ഇവന് ചാകുന്നുമില്ല എന്ന്’ ഏതോ മാധ്യമപ്രവര്ത്തകന് തന്നെപ്പറ്റി പറഞ്ഞത് കേട്ടുവെന്നാണ് മുഖ്യമന്ത്രി കഴിഞ്ഞദിവസം പറഞ്ഞത്. ഏതെങ്കിലും പത്രക്കാരന് അങ്ങനെ പറയുമെന്നു വിചാരിക്കുന്നില്ല. ഇത് മുഖ്യമന്ത്രിയുടെ പേക്കിനാവാണ്. നിരവധി അമ്മമാരുടെ ശാപമുള്ളതുകൊണ്ടാകും ഇത്തരം തോന്നലുകള്‍. ഷുഹൈബിന്റെയും ഷുക്കൂറിന്റെയും അമ്മമാരുടെ രോദനവും ഭര്‍ത്താവ് നഷ്ടപ്പെട്ട ഒരുപാടുപേരുടെ ശാപവുമുണ്ടാകാം. വെറുപ്പും വിദ്വേഷവുമല്ല, ബഹുമാനവും ആദരവുമാണ് ഒരു ഭരണാധികാരി ബാക്കിവെക്കേണ്ടത്. എന്നാല്‍ സ്നേഹവും ബഹുമാനവും ആദരവും പിടിച്ചുപറിക്കാന്‍ കഴിയില്ലെന്നും ഷാജി പറഞ്ഞു.
സി.പി.എം ആയുധമാക്കുന്നവരും ആയുധമായി ഉപയോഗിക്കുന്നവരും സാധാരണക്കാരും പാവപ്പെട്ടവരുമാണ്. ആള്‍ക്കൂട്ടമനഃശാസ്ത്രമല്ല, ഇത് സി.പി.എം മനഃശാസ്ത്രമാണ്. 19 വയസ് മാത്രം പ്രായമുള്ള ഒരു യുവാവിനെ വീണ്ടും വീണ്ടും വെട്ടിനുറുക്കുന്നത് ഇതുകൊണ്ടാണ്. ടി.പി ചന്ദ്രശേഖരനെ 51ഉം അസ്ലമിനെ 68 ഉം ഷുഹൈബിനെ 37ഉം വെട്ടുവെട്ടിയാണ് കൊലപ്പെടുത്തിയത്. ഇവരുടെ മൃതശരീരം തിന്നുകകൂടി ചെയ്തെങ്കില്‍ എല്ലാം പൂര്‍ത്തിയായേനെ. ആര്.എം.പിക്കാരുടെ വീടുകള്‍ ആക്രമിക്കുകയാണ്. കാറുകള്‍ തല്ലിത്തകര്‍ക്കുന്നു. അറബിയെ പറ്റിച്ച് വാങ്ങിയ ഓഡി കാറല്ല, അവര്‍ അധ്വാനിച്ചുണ്ടാക്കിയ മാരുതി 800ആണ് കത്തിക്കുന്നത്. അട്ടപ്പാടിയില്‍ മധുവിന്റെ കൊലപാതകത്തിന് ഉത്തരവാദി സര്‍ക്കാറാണ്. ആദിവാസികളുടെ ക്ഷേമത്തിനായി കോടികള്‍ ഒഴുക്കുന്ന അട്ടപ്പാടിയില്‍ മധുവിന് വിശന്നുവെങ്കില്‍ അത് സര്‍ക്കാറിന്റെ വീഴ്ചയാണ്. ഭക്ഷ്യവിതരണത്തിലെ നീതിയില്ലായ്മയാണ് കാരണം.
ഷുഹൈബിനെ വെട്ടിക്കൊന്നതിന്റെ തൊട്ടടുത്ത ദിവസമാണ് ഒരു മാപ്പിളപ്പാട്ടിന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തിനായി മുഖ്യമന്ത്രി മുറവിളികൂട്ടിയത്. പാട്ടുപാടാന്‍ മാപ്പിളമാര്‍ക്ക് കഴുത്തിന് മേലെ തല ബാക്കിവെക്കണമെന്നു മാത്രമാണ് തനിക്ക് പറയാനുള്ളത്. ഷംസുദ്ദീന് പാലത്തിനെതിരെ യു.എ.പി.എ ചുമത്തുന്നവര്‍ വിദ്വേഷ പ്രസംഗം നടത്തുന്ന ശശികലയെ വെറുതെവിടുന്നു. പരവൂരില്‍ മുജാഹിദ് പ്രവര്‍ത്തകരെ മര്‍ദിച്ച ആര്.എസ്.എസുകാരെ പൊലീസ് സ്റ്റേഷനില്‍ കസേരയിട്ട് സ്വീകരിക്കുന്നു. അടികൊണ്ട മുജാഹിദ് പ്രവര്‍ത്തകരെ ലോക്കപ്പിലിടുന്നു. ഹാദിയ കേസ് വലിച്ചുനീട്ടി മതവിശ്വാസികള്‍ക്കിടയില്‍ മതിലുകളുയരാന്‍ സാഹചര്യമൊരുക്കി. എം.എം അക്ബറിനെ അറസ്റ്റ് ചെയ്തത് എന്തിനായിരുന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ചെറുപ്പക്കാരെ മതേതരപക്ഷത്ത് ഉറച്ചുനിര്‍ത്തുന്നതില്‍ വലിയ പങ്ക് വഹിച്ചയാളാണ് അക്ബര്‍.
ത്രിപുരയില്‍ സി.പി.എം പരാജയപ്പെട്ടതില്‍ വിഷമമില്ല. അവിടെ നരി പോയി പുലി വന്നത് കൊണ്ടുള്ള സങ്കടമേ ഉള്ളൂ. ത്രിപുരയില്‍ 45 ശതമനം വോട്ടുകിട്ടിയെന്നാണ് സി.പി.എം വാദം. എന്നാല്‍ ലെനിന്റെ പ്രതിമ തകര്‍ത്തപ്പോള്‍ ഒന്നു താങ്ങിനിര്‍ത്താന്‍പോലും നില്‍ക്കാതെ എല്ലാവരും കാടുകളില്‍ ഒളിക്കുകയായിരുന്നുവെന്നും ഷാജി കൂട്ടിച്ചേര്‍ത്തു.
kerala
ശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്
ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന് പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ സി.പി.എം നേതാവും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും എം.എല്‍.എയുമായിരുന്ന പത്മകുമാറിന്റെ അറസ്റ്റോടെ കേരളം അമ്പരന്നു നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന് പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ള നടന്നത് സിപിഎമ്മിന്റെ അറിവോടെയാണെന്നെന്നും സതീശന് പറഞ്ഞു. കടകംപള്ളി സുരേന്ദ്രനെയാണ് ഇനി ചോദ്യം ചെയ്യേണ്ടതെന്നും മന്ത്രി വാസവനും അറിവുണ്ടെന്നും വി.ഡി സതീശന് പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യമന്ത്രി പിണറായി വിജയന് എന്തുകൊണ്ട് മൗനം പാലിക്കുന്നു. സ്വന്തം നേതാക്കള്‍ ജയിലിലേക്ക് പോകുമ്പോള്‍ പാര്‍ട്ടിക്ക് ഒരു കുഴപ്പവുമില്ലെന്ന് പറയാന്‍ എം.വി ഗോവിന്ദന് മാത്രമേ കഴിയൂവെന്നും വി.ഡി സതീശന് പരിഹസിച്ചു. എന്തുകൊണ്ട് ദേവസ്വം ബോര്‍ഡ് പോറ്റിക്കെതിരെ പരാതി നല്‍കിയില്ലെന്നും പോറ്റി കുടുങ്ങിയാല്‍ പലരും കുടുങ്ങും എന്ന് സിപിഎമ്മിന് അറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Film
‘ഹനുമാനെ വിശ്വസിക്കുന്നില്ല’; രാജമൗലിയുടെ പ്രസ്താവനയില്‍ പരാതി
ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്
വാരണസി: ചലച്ചിത്ര സംവിധായകന് എസ്.എസ്. രാജമൗലി നടത്തിയ പ്രസ്താവന വിവാദത്തില്‍. വരാനിരിക്കുന്ന ‘വാരണസി’ എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് ചടങ്ങില്‍’ എനിക്ക് ദൈവമായ ഹനുമാനില്‍ വിശ്വാസമില്ല’ എന്ന രാജമൗലിയുടെ വാക്കുകളാണ് വിവാദത്തിന് ഇടയായത്. ഈ പ്രസ്താവന ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ നവംബര്‍ 15ന് നടന്ന ‘ Globe Trotter ‘ എന്നാണ് ഇവന്റ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത വന്‍ വേദിയില്‍ ചിത്രത്തിന്റെ ടീസറും ‘കുംബ’ എന്ന ടൈറ്റിലും പുറത്തിറക്കിയിരുന്നു. സാങ്കേതിക പ്രശ്നങ്ങള്‍ നേരിട്ട സമയത്താണ് രാജമൗലി വിവാദമായി മാറിയ പ്രസ്താവന നടത്തിയതെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ‘സംവിധായകന് രാജമൗലി ഹിന്ദു മതവികാരങ്ങളെ വൃണപ്പെടുത്തി എന്നാരോപിച്ച് പരാതി ലഭിച്ചിട്ടുണ്ട്. ഇതുവരെ കേസായി രജിസ്റ്റര്‍ ചെയ്തിട്ടില്ല.
സംഭവത്തിന്റെ നിജസ്ഥിതി പരിശോധിച്ചു വരുന്നു’ എന്ന് വാരണസി പൊലീസിന്റെ വക്താവ് അറിയിച്ചു. ചടങ്ങില്‍ പ്രധാന താരങ്ങള്‍ ആയിരുന്ന മഹേഷ് ബാബു, പൃഥ്വിരാജ് സുകുമാരന്‍, പ്രിയങ്ക ചോപ്ര എന്നിവരുടെ സാന്നിധ്യം ഇവന്റിനെ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമാക്കി. ചിത്രത്തില്‍ പ്രിയങ്ക ചോപ്ര മന്ദാകിനിയായി, പൃഥ്വിരാജ് സുകുമാരന്‍ കുംബയായി പ്രത്യക്ഷപ്പെടും. 2027ലെ സങ്ക്രാന്തി റിലീസിനായി ‘വാരണസി’ ഒരുക്കപ്പെടുന്നുണ്ട്. എന്നാല്‍ ചിത്രത്തെക്കാള്‍ വലിയ ചര്‍ച്ചയാകുന്നത് സംവിധായകന്റെ പ്രസ്താവനയും അതിനുശേഷം ഉയര്‍ന്ന പ്രതിഷേധങ്ങളുമാണ്.
Film
മമ്മൂട്ടി-വിനായകന് ചിത്രം ‘കളങ്കാവല്‍’: വിനായകന് ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്
ണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന് ചെയ്യാനായില്ല.
മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘കളങ്കാവല്‍’യെ കുറിച്ച് സംവിധായകന് ജിതിന് കെ. ജോസ് രസകരമായ വിവരങ്ങള്‍ പങ്കുവെച്ചു. സംവിധായകന്റെ പറയുന്നതനുസരിച്ച്, ഇപ്പോള്‍ വിനായകന് അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം ആദ്യം പൃഥ്വിരാജിനെക്കായിരുന്നാണ് പദ്ധതിയിട്ടിരുന്നത്. രണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന് ചെയ്യാനായില്ല. തുടര്‍ന്ന് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം കഥാപാത്രം വിനായകനായി മാറി. വേഷനിര്‍ണ്ണയത്തിനെക്കുറിച്ചും സംവിധായകന് പറഞ്ഞു. ഒരുകഥാപാത്രത്തിന് മമ്മൂട്ടി ഏറ്റവും അനുയോജ്യനാണെന്ന് തോന്നിയതിനാല്‍ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിവേക് ദാമോദരന്‍ വഴിയാണ് മമ്മൂട്ടിയെ സമീപിച്ചത്. ഇതിനകം തന്നെ തങ്ങള്‍ക്ക് മനസ്സിലുണ്ടായിരുന്നതുപോലെ തന്നെയാണ് പൃഥ്വിരാജും ആ വേഷം മമ്മൂക്ക ചെയ്യണം എന്ന് നിര്‍ദേശിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ജിതിന് കെ. ജോസ് പറഞ്ഞു പോലെ, വിനായകന് അവതരിപ്പിച്ച വേഷം തന്നെയാണ് ആദ്യം പൃഥ്വിരാജിന് പരിഗണിച്ചത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ‘കളങ്കാവല്‍’ നവംബര്‍ 27ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും.
-
world1 day agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
kerala1 day ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
-
world2 days agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
-
Health1 day agoബിഹാറിലെ അമ്മമാരുടെ മുലപ്പാലിൽ യുറേനിയം; ശിശുക്കൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനം
-
News7 hours agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
kerala9 hours agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
Cricket1 day agoരാഹുൽ റിട്ടേൺസ്; ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന സ്ക്വാഡ് പ്രഖ്യാപിച്ചു; കെഎൽ രാഹുൽ ഇന്ത്യയെ നയിക്കും
-
kerala10 hours agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്

