Connect with us

Culture

സി.പി.എം മേഖലകളില്‍ ന്യൂനപക്ഷങ്ങള്‍ അരക്ഷിതര്‍: കെ.എം ഷാജി

Published

on

 

സ്വന്തം ലേഖകന്‍
തിരുവനന്തപുരം

സംസ്ഥാനത്തെ സി.പി.എം കേന്ദ്രങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ അരക്ഷിതരാണെന്ന്് കെ.എം ഷാജി. നിയമസഭയില്‍ ആഭ്യന്തരവകുപ്പിന്റെ ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാദാപുരം, വടകര, തളിപ്പറമ്പ്, കൂത്തുപറമ്പ്, പാനൂര്‍ എന്നിവിടങ്ങളിലെല്ലാം ഇതാണ് സ്ഥിതി. ഇവിടങ്ങളില്‍ വ്യാപകമായി കൊള്ള നടക്കുകയാണ്. മുസ്‌ലിംകള്‍ക്ക് ഇവിടെ ജീവിക്കണമെങ്കില്‍ ഒന്നുകില്‍ സി.പി.എമ്മിന് വഴിപ്പെടണം. അല്ലെങ്കില്‍ നിശബ്ദരായി കഴിയണം. അതേസമയം, പതിനായിരക്കണക്കിന് വരുന്ന കോണ്‍ഗ്രസിലെ ഹിന്ദു സഹോദരന്മാര്‍ക്കിടയില്‍ സുരക്ഷിതരായി ന്യനപക്ഷങ്ങള്‍ ജീവിക്കുകയാണെന്നും ഷാജി പറഞ്ഞു.
ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം ഒരുക്കുന്നതില്‍ ആഭ്യന്തരവകുപ്പ് ദയനീയ പരാജയമായി. മുഖ്യമന്ത്രി പോലും ഉള്‍ഭയത്തോടെയാണ് കഴിയുന്നത്. ചുറ്റുമുള്ളവര്‍ തന്റെ മരണം കാണാന്‍ ആഗ്രഹിക്കുന്നവരാണെന്ന ധാരണവരുന്നത് നല്ല കാര്യമല്ല. ഇങ്ങനെ തോന്നുന്നുവെങ്കില്‍ അത് ഉള്‍ഭയം കാരണമാണ്. ‘എത്രയോ പേര്‍ വണ്ടിയിടിച്ച് മരിക്കുന്നു. ഇവന്‍ ചാകുന്നുമില്ല എന്ന്’ ഏതോ മാധ്യമപ്രവര്‍ത്തകന്‍ തന്നെപ്പറ്റി പറഞ്ഞത് കേട്ടുവെന്നാണ് മുഖ്യമന്ത്രി കഴിഞ്ഞദിവസം പറഞ്ഞത്. ഏതെങ്കിലും പത്രക്കാരന്‍ അങ്ങനെ പറയുമെന്നു വിചാരിക്കുന്നില്ല. ഇത് മുഖ്യമന്ത്രിയുടെ പേക്കിനാവാണ്. നിരവധി അമ്മമാരുടെ ശാപമുള്ളതുകൊണ്ടാകും ഇത്തരം തോന്നലുകള്‍. ഷുഹൈബിന്റെയും ഷുക്കൂറിന്റെയും അമ്മമാരുടെ രോദനവും ഭര്‍ത്താവ് നഷ്ടപ്പെട്ട ഒരുപാടുപേരുടെ ശാപവുമുണ്ടാകാം. വെറുപ്പും വിദ്വേഷവുമല്ല, ബഹുമാനവും ആദരവുമാണ് ഒരു ഭരണാധികാരി ബാക്കിവെക്കേണ്ടത്. എന്നാല്‍ സ്‌നേഹവും ബഹുമാനവും ആദരവും പിടിച്ചുപറിക്കാന്‍ കഴിയില്ലെന്നും ഷാജി പറഞ്ഞു.
സി.പി.എം ആയുധമാക്കുന്നവരും ആയുധമായി ഉപയോഗിക്കുന്നവരും സാധാരണക്കാരും പാവപ്പെട്ടവരുമാണ്. ആള്‍ക്കൂട്ടമനഃശാസ്ത്രമല്ല, ഇത് സി.പി.എം മനഃശാസ്ത്രമാണ്. 19 വയസ് മാത്രം പ്രായമുള്ള ഒരു യുവാവിനെ വീണ്ടും വീണ്ടും വെട്ടിനുറുക്കുന്നത് ഇതുകൊണ്ടാണ്. ടി.പി ചന്ദ്രശേഖരനെ 51ഉം അസ്‌ലമിനെ 68 ഉം ഷുഹൈബിനെ 37ഉം വെട്ടുവെട്ടിയാണ് കൊലപ്പെടുത്തിയത്. ഇവരുടെ മൃതശരീരം തിന്നുകകൂടി ചെയ്‌തെങ്കില്‍ എല്ലാം പൂര്‍ത്തിയായേനെ. ആര്‍.എം.പിക്കാരുടെ വീടുകള്‍ ആക്രമിക്കുകയാണ്. കാറുകള്‍ തല്ലിത്തകര്‍ക്കുന്നു. അറബിയെ പറ്റിച്ച് വാങ്ങിയ ഓഡി കാറല്ല, അവര്‍ അധ്വാനിച്ചുണ്ടാക്കിയ മാരുതി 800ആണ് കത്തിക്കുന്നത്. അട്ടപ്പാടിയില്‍ മധുവിന്റെ കൊലപാതകത്തിന് ഉത്തരവാദി സര്‍ക്കാറാണ്. ആദിവാസികളുടെ ക്ഷേമത്തിനായി കോടികള്‍ ഒഴുക്കുന്ന അട്ടപ്പാടിയില്‍ മധുവിന് വിശന്നുവെങ്കില്‍ അത് സര്‍ക്കാറിന്റെ വീഴ്ചയാണ്. ഭക്ഷ്യവിതരണത്തിലെ നീതിയില്ലായ്മയാണ് കാരണം.
ഷുഹൈബിനെ വെട്ടിക്കൊന്നതിന്റെ തൊട്ടടുത്ത ദിവസമാണ് ഒരു മാപ്പിളപ്പാട്ടിന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനായി മുഖ്യമന്ത്രി മുറവിളികൂട്ടിയത്. പാട്ടുപാടാന്‍ മാപ്പിളമാര്‍ക്ക് കഴുത്തിന് മേലെ തല ബാക്കിവെക്കണമെന്നു മാത്രമാണ് തനിക്ക് പറയാനുള്ളത്. ഷംസുദ്ദീന്‍ പാലത്തിനെതിരെ യു.എ.പി.എ ചുമത്തുന്നവര്‍ വിദ്വേഷ പ്രസംഗം നടത്തുന്ന ശശികലയെ വെറുതെവിടുന്നു. പരവൂരില്‍ മുജാഹിദ് പ്രവര്‍ത്തകരെ മര്‍ദിച്ച ആര്‍.എസ്.എസുകാരെ പൊലീസ് സ്റ്റേഷനില്‍ കസേരയിട്ട് സ്വീകരിക്കുന്നു. അടികൊണ്ട മുജാഹിദ് പ്രവര്‍ത്തകരെ ലോക്കപ്പിലിടുന്നു. ഹാദിയ കേസ് വലിച്ചുനീട്ടി മതവിശ്വാസികള്‍ക്കിടയില്‍ മതിലുകളുയരാന്‍ സാഹചര്യമൊരുക്കി. എം.എം അക്ബറിനെ അറസ്റ്റ് ചെയ്തത് എന്തിനായിരുന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ചെറുപ്പക്കാരെ മതേതരപക്ഷത്ത് ഉറച്ചുനിര്‍ത്തുന്നതില്‍ വലിയ പങ്ക് വഹിച്ചയാളാണ് അക്ബര്‍.
ത്രിപുരയില്‍ സി.പി.എം പരാജയപ്പെട്ടതില്‍ വിഷമമില്ല. അവിടെ നരി പോയി പുലി വന്നത് കൊണ്ടുള്ള സങ്കടമേ ഉള്ളൂ. ത്രിപുരയില്‍ 45 ശതമനം വോട്ടുകിട്ടിയെന്നാണ് സി.പി.എം വാദം. എന്നാല്‍ ലെനിന്റെ പ്രതിമ തകര്‍ത്തപ്പോള്‍ ഒന്നു താങ്ങിനിര്‍ത്താന്‍പോലും നില്‍ക്കാതെ എല്ലാവരും കാടുകളില്‍ ഒളിക്കുകയായിരുന്നുവെന്നും ഷാജി കൂട്ടിച്ചേര്‍ത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

വീണ്ടും ഇടി പടമോ ??; ‘ആലപ്പുഴ ജിംഖാന’ ശേഷം പുതിയ ചിത്രവുമായി ഖാലിദ് റഹ്മാൻ

Published

on

യൂത്തിന് വേണ്ടി ഒരുക്കിയ ആലപ്പുഴ ജിംഖാന എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയുടെ വിവരങ്ങൾ ഔദ്യോഗികമായി പുറത്തു വിട്ടിരിക്കുന്നു. യൂണിവേഴ്സൽ സിനിമയുടെയും പ്ലാൻ ബി മോഷൻ പിക്ച്ചേഴ്സിന്റെയും ബാനറിൽ ബി. രാകേഷ് ആണ് ചിത്രം നിർമ്മിക്കുന്നത്. പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമ്മാണ സംരംഭമായിരുന്നു ആലപ്പുഴ ജിംഖാന.

അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട, ലൗവ്, തല്ലുമാല എന്നിങ്ങനെ വ്യത്യസ്ത ഴോണറുകളിലുളള മികച്ച സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച ഖാലിദ്റഹ്മാൻ മലയാളസിനിമയുടെ ഒരു ബ്രാൻഡ് ആയി മാറികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള ഒരു പുതിയ സിനിമയുടെ അറിയിപ്പ് കൂടി വന്നിരിക്കുന്നത്. ബോക്സ് ഓഫീസിലെ തകർപ്പൻ പ്രകടനത്തിന് ശേഷം ഒറ്റിറ്റിയിൽ ഗംഭീര വരവേൽപ്പാണ് ആലപ്പുഴ ജിംഖാന എന്ന ഖാലിദ് റഹ്മാൻ ചിത്രത്തിന് ലഭിച്ചത്. മികച്ച കളക്ഷൻ റിപ്പോർട്ട്കൾ സ്വന്തമാക്കാറുള്ള ഖാലിദ് റഹ്മാന്റെ പുതിയ ചിത്രവും പ്രേക്ഷക സ്വീകാര്യത നേടുമെന്നാണ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഉയർന്നു വരുന്ന  അഭിപ്രായം. സിനിമയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Continue Reading

Film

ജെഎസ്കെ വിവാദം തുടരുന്നു; ‘മാറ്റങ്ങൾ വരുത്താതെ സെൻസർ സർട്ടിഫിക്കറ്റില്ല’, സെൻസർ ബോർഡ് ഹൈക്കോടതിയിൽ

ഷോകോസ് നോട്ടീസ് അയച്ചതിന്റെ സാംഗത്യം സിനിമ നിർമാതാക്കളുടെ അഭിഭാഷകനും രാജ്യസഭാ എംപിയുമായ അഡ്വ. ഹാരിസ് ബീരാനും ചോദ്യം ചെയ്തു

Published

on

കൊച്ചി:  ‘ജാനകി’ എന്ന പേര് സിനിമയുടെ ടൈറ്റിലിൽ നിന്നും സംഭാഷണങ്ങളിൽ നിന്നും മാറ്റിയില്ലെങ്കിൽ യു/എ സർട്ടിഫിക്കറ്റ് പ്രകാരമുള്ള പ്രദർശനാനുമതി നൽകില്ലെന്ന് സെൻസർ ബോർഡ് വ്യക്മാക്കിയതോടെ ‘ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ – ജെഎസ്കെ– സിനിമ വീണ്ടും വിവാദത്തിൽ. ഇന്ന് ഹൈക്കോടതിയിലാണ് സെൻസർ ബോർഡ് തങ്ങളുടെ നിലപാട് അറിയിച്ചത്. ജാനകി എന്ന പേര് മത, ജാതി, വംശ കാര്യങ്ങളുമൊക്കെയായി ബന്ധപ്പെട്ടതാണ്. സിനിമയിലാകട്ടെ, പ്രായപൂർത്തിയായവര്‍ മാത്രം കാണേണ്ട രംഗങ്ങളും അനുബന്ധ സംഭാഷണങ്ങളുമുണ്ട്. ഈ സാഹചര്യത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയാലേ സെൻസർ സർട്ടിഫിക്കറ്റ് നൽകൂ എന്ന് സിനിമ നിർമാതാക്കൾക്ക് ഷോകോസ് നോട്ടിസ് നൽകിയിട്ടുണ്ടെന്നും സെൻസർ ബോർഡ് കോടതിയെ അറിയിച്ചു. സുരേഷ് ഗോപി നായകനായ സിനിമ ഇന്നു റിലീസ് ചെയ്യാനിരിക്കെയായിരുന്നു വിവാദങ്ങൾ തലപ്പൊക്കിയത്. സെൻസർ ബോർഡ് നടപടിക്കെതിരെ സിനിമ സംഘടനകൾ തിങ്കളാഴ്ച മാർച്ച് നടത്താനും തീരുമാനിച്ചു.

എന്നാൽ സെൻസർ ബോർഡിന്റെ നടപടി കോടതിയിൽനിന്നും ചോദ്യങ്ങളുയർത്തി. എന്തു സാഹചര്യത്തിലാണ് ഇത്തരം നിയമങ്ങൾ ഈ സിനിമയ്ക്കു ബാധകമാകുകയെന്ന് കോടതി ആരാഞ്ഞു. സീത, ഗീത എന്നൊക്കെ ഇവിടെ സിനിമകളുണ്ടായിട്ടുണ്ട്. ജാനകിയുടെ അർഥവും സീത എന്നാണ്. രാം ലഖൻ എന്ന പേരിൽ ഇവിടെ സിനിമയുണ്ടായിട്ടുണ്ട്. എന്നാൽ അന്നൊന്നും ഒരു പരാതിയും ഉയർന്നിട്ടില്ല. മതപരമായ വിഷയമാണെന്ന് സെൻസർ ബോർഡ് ആവർത്തിച്ചതോടെ, ജാനകി എന്ന പേരുമാറ്റി വേറെ ആരുടെയെങ്കിലും പേരു വച്ചാൽ പ്രശ്നമില്ല എന്നാണോ ഉദ്ദേശിക്കുന്നതെന്ന് ജസ്റ്റിസ് എൻ.നഗരേഷ് ചോദിച്ചു. എന്തിനാണ് ഷോകോസ് നോട്ടിസ് അയയ്ക്കുന്നതെന്നും കോടതി ചോദ്യമുയർത്തി.

ഷോകോസ് നോട്ടീസ് അയച്ചതിന്റെ സാംഗത്യം സിനിമ നിർമാതാക്കളുടെ അഭിഭാഷകനും രാജ്യസഭാ എംപിയുമായ അഡ്വ. ഹാരിസ് ബീരാനും ചോദ്യം ചെയ്തു. എന്തുകൊണ്ടാണ് സിനിമയ്ക്ക് സർട്ടിഫിക്കറ്റ് നൽകാത്തത് എന്ന് സെൻസർ ബോർഡ് ഇതുവരെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഷോകോസ് നോട്ടിസ് അയയ്ക്കാൻ സെൻസർ ബോർഡിന്റെ റിവ്യൂ കമ്മിറ്റിക്ക് അധികാരമില്ലെന്നും നിർമാതാക്കൾ വാദിച്ചു. ഈ സാഹചര്യത്തിൽ നോട്ടിസിന് മറുപടി നൽകാനോ അല്ലെങ്കിൽ കോടതിയിൽ ചോദ്യം ചെയ്യാനോ ഹർജിക്കാർക്ക് മുന്നിൽ മാർഗങ്ങളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് ഹർജി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി. ടീസറിനും ട്രെയ്‍ലറിനും അനുമതി നൽകിയ അതേ സെൻസർ ബോർഡാണ് സിനിമയ്ക്ക് അനുമതി നൽകിയതെന്ന ഹർജിക്കാരുടെ വാദം കോടതി അംഗീകരിച്ചില്ല.

നേരത്തെ, സിനിമ സംബന്ധിച്ച് കോടതിയുടെ അഭിപ്രായത്തിനു കാത്തിരിക്കുകയാണെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ച തിരുവനന്തപുരത്ത് വിവിധ സിനിമാസംഘടനകൾക്കൊപ്പം ഫെഫ്കയും പ്രതിഷേധിക്കുമെന്ന് ഉണ്ണികൃഷ്ണൻ അറിയിച്ചു. ഫെഫ്ക, അമ്മ, നിര്‍മാതാക്കളുടെ സംഘടന, സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മ അടക്കം സിനിമ മേഖലയിലെ എല്ലാ സംഘടനകളും പ്രതിഷേധത്തിന് എത്തുമെന്നാണ് കരുതുന്നത്. സെൻസർ ബോർഡ് ഉൾപ്പടെ സ്വയം എഴുതിച്ചേർത്ത മാർഗനിർദേശങ്ങൾ അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും സിനിമയുടെ മാത്രം പ്രശ്നമല്ല ഇതെന്നും രഞ്ജി പണിക്കർ അഭിപ്രായപ്പെട്ടു. സെൻസർ ബോർഡിന്റെ നടപടി സംബന്ധിച്ച് കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളുമായും സംസാരിച്ചെന്നും ഇത് ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് എല്ലാവരും അറിയിക്കുകയും ചെയ്തെന്ന് ഫെഫ്ക ഭാരവാഹികൾ പറഞ്ഞു.

Continue Reading

Film

ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി ലിജോ ജോസ് പെല്ലിശ്ശേരി; ചുരുളിക്ക് കൊടുത്ത കാശിന്റെ കണക്കുമായി സംവിധായകന്‍

Published

on

കൊച്ചി: ചുരുളി സിനിമയുമായി ബന്ധപ്പെട്ട നടന്‍ ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. സിനിമയില്‍ അഭിനയിച്ചതിന് ജോജുവിന് പണം നല്‍കിയിട്ടുണ്ടെന്നും സിനിമ തിയറ്ററില്‍ റിലീസ് ചെയ്തിട്ടില്ലെന്നും സംവിധായകന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ചുരുളി സിനിമയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ് ജോജു വിമര്‍ശനവുമായി രംഗത്തെത്തിയത്. ചുരുളി സിനിമയിലെ തെറി പറയുന്ന ഭാഗം അവാര്‍ഡിന് അയക്കുക മാത്രമേയുള്ളൂവെന്ന് പറഞ്ഞതു കൊണ്ടാണ് തെറി പറഞ്ഞ് അഭിനയിച്ചത്. അതിപ്പോള്‍ ഞാനാണ് ചുമന്നു കൊണ്ടു നടക്കുന്നത്. ചുരുളിയുടെ തെറി ഇല്ലാത്തൊരു പതിപ്പുണ്ട്. തെറിയില്ലാത്തൊരു പതിപ്പ് ഞാന്‍ ഡബ്ബ് ചെയ്തിരുന്നു. അതാകും തിയറ്ററിലെത്തുകയെന്നാണ് കരുതിയത്. ഈ പതിപ്പ് റിലീസാകുമെന്ന് കരുതിയില്ല. തനിക്ക് ചുരുളിയില്‍ അഭിനയച്ചതിന്റെ പ്രതിഫലം കിട്ടിയിട്ടില്ല എന്നിങ്ങനെയായിരുന്നു ജോജുവിന്റെ ആരോപണങ്ങള്‍.

എന്നാല്‍, എ സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമ തീയേറ്ററുകളില്‍ ഇതുവരെ റിലീസ് ചെയ്തിട്ടില്ലെന്നും മൂന്ന് ദിവസത്തെ അതിഥി വേഷം ചെയ്ത ജോജുവിന് 5,90,000 രൂപ നല്‍കിയിട്ടുണ്ടെന്നും രേഖകള്‍ സഹിതം ലിജോ ജോസ് പറയുന്നു. സുഹൃത്തുക്കളായ നിര്‍മാതാക്കള്‍ക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം എന്ന് വ്യക്തമാക്കിയാണ് ലിജോയുടെ പ്രതികരണം.

 

Continue Reading

Trending