Connect with us

More

മിറോസ്ലാവ് ക്ലോസെ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിച്ചു

Published

on

ലോകകപ്പിലെ ഗോളടി വീരന്‍ മിറോസ്ലാവ് ക്ലോസെ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിച്ചു. എന്നാല്‍ ജര്‍മ്മന്‍ ടോപ്പ് സ്‌കോറര്‍ കൂടിയായ താരം വിരമിക്കലിനുശേഷവും ജര്‍മ്മന്‍ ഫുട്‌ബോള്‍ അക്കാദമിയില്‍ തുടരും. ടീമിന്റെ സഹപരിശീലകനാകുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്്.

1404461484811_489ജര്‍മ്മനിയുടെ റെക്കോഡ് സ്‌കോറര്‍ ആയ ക്ലോസെ 71 ഗോളുകള്‍ നേടിയിട്ടുണ്ട്. നാലു ലോകകപ്പ് ടൂര്‍ണമെന്റുകളില്‍ നിന്നായി ക്ലോസെ നേടിയ 16 ഗോള്‍ ചരിത്രനേട്ടമാണ്. 2014ലെ ലോകകപ്പ് നേടിയ ജര്‍മന്‍ ടീം അംഗമായിരുന്നു.

എന്നാല്‍ 2014 ലോകകപ്പിനുശേഷം ക്ലോസെ അന്താരാഷ്ട്ര ഫുട്‌ബോളില്‍നിന്നു വിരമിച്ചിരുന്നെങ്കിലും ക്ലബ് ഫുട്‌ബോളില്‍ തുടരുകയായിരുന്നു. രാജ്യത്ത്ിന് വേണ്ടി 137 മത്സരങ്ങള്‍ കളിച്ച 38കാരനായ ക്ലോസെ ഏറ്റവും ഒടുവിലായി ഇറ്റാലിയന്‍ ലീഗില്‍ ലാസിയോയ്ക്കുവേണ്ടിയാണ് കളത്തിലിറങ്ങിയത്.
ഹാംബര്‍ഗ്, വെര്‍ഡെര്‍ ബ്രമന്‍, ബയേണ്‍ മ്യൂണിച്ച് ക്ലബ്ബുകള്‍ക്കുവേണ്ടിയും അദ്ദേഹം ബൂട്ടുകെട്ടിയിട്ടുണ്ട്. ബയേണിനായി രണ്ടു ബുണ്ടസ്ലിഗ കിരീടങ്ങള്‍ സ്വന്തമാക്കാനും ക്ലോസെയ്ക്കായി.

ഗോളടിച്ച ശേഷം ക്ലോസെ നടത്തുന്ന ആഹ്ലാദപ്രകടനമായ മലക്കം മറച്ചില്‍ ആരാധകരരെ ഹരം കൊള്ളിക്കുന്ന ഒരു കാഴ്്ചയായിരുന്നു.
germany-v-ghana

നിലവിലെ പരിശീലകന്‍ ജോക്വിം ലോയുടെ കരാര്‍ 2020 വരെ നീട്ടിയിട്ടുണ്ടെങ്കിലും അതിനുശേഷം ക്ലോസെ ടീമിന്റെ പരിശീലകന്‍ ആകാനും സാധ്യതയുണ്ട്.
ജോക്വിം ലോയുടെ കീഴില്‍ സഹകോച്ചാവുന്ന ക്ലോസെയെ തികഞ്ഞ പരിശീലകനായി വളര്‍ത്തി കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ജര്‍മ്മന്‍ ഫുട്ബോള്‍ അധികൃതര്‍.

india

ബംഗളൂരു-മൈസൂരു ദേശീയപാതയില്‍ വാഹനാപകടം; രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ മരിച്ചു

ണ്ടുപേരും യാത്രചെയ്ത ബൈക്ക് മൈസൂരു കലസ്താവടിയില്‍ ചരക്കുലോറിക്കു പിന്നില്‍ ഇടിക്കുകയായിരുന്നു

Published

on

ബംഗളൂരു- മൈസൂരു ദേശീയപാതയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ഷഹിന്‍ ഷാജഹാന്‍(21), മലപ്പുറം ആനയ്ക്കക്കല്‍ സ്വദേശി നിഥിന്‍(21) എന്നിവരാണ് മരിച്ചത്.

ഇന്നലെ രാവിലെ 8.30ഓടെ രണ്ടുപേരും യാത്രചെയ്ത ബൈക്ക് മൈസൂരു കലസ്താവടിയില്‍ ചരക്കുലോറിക്കു പിന്നില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി കെആര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Continue Reading

kerala

പ്ലസ് ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസം; സ്വകാര്യ ബസില്‍ കണ്‍സഷന്‍ കാര്‍ഡ് വേണ്ട; യൂണിഫോം മതി

ഈ വര്‍ഷത്തെ കണ്‍സെഷന്‍ കാര്‍ഡ് മഞ്ഞ നിറത്തില്‍ ഉള്ളതായിരിക്കും

Published

on

കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ജൂലൈ ഒന്നു മുതല്‍ കണ്‍സെഷന്‍ കാര്‍ഡ് നിര്‍ബന്ധം. പ്ലസ് ടു വരെയുള്ളവര്‍ക്ക് യൂണിഫോം ഉള്ളതിനാല്‍ കാര്‍ഡ് വേണ്ട.

ഈ വര്‍ഷത്തെ കണ്‍സെഷന്‍ കാര്‍ഡ് മഞ്ഞ നിറത്തില്‍ ഉള്ളതായിരിക്കും. വീട്ടില്‍ നിന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും തിരിച്ചുമുള്ള യാത്രക്ക് മാത്രമേ കണ്‍സെഷൻ അനുവദിക്കൂ.നേരിട്ട് ബസ് സര്‍വീസുള്ള റൂട്ടുകളില്‍ ഭാഗികമായി യാത്ര അനുവദിക്കില്ല. 40 കി.മീ മാത്രമേ കണ്‍സെഷൻ നല്‍കൂ.

സര്‍ക്കാര്‍ സ്‌കൂളുകള്‍, കോളേജ്, ഐ ടി ഐ, പോളിടെക്നിക് എന്നിവരുടെ ഐ ഡി കാര്‍ഡില്‍ റൂട്ട് രേഖപ്പെടുത്തിയിരിക്കണം. സ്വാശ്രയ വിദ്യാഭ്യാസ/പാരലല്‍ സ്ഥാപനങ്ങള്‍ക്ക് ആര്‍ ടി ഒ/ജോ. ആര്‍ ടി ഒ അനുവദിച്ച കാര്‍ഡ് നിര്‍ബന്ധമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് മണി വരെ മാത്രമേ കണ്‍സെഷൻ അനുവദിക്കൂ.

Continue Reading

GULF

ഹൃദയാഘാതം; വയനാട് സ്വദേശിയായ യുവാവ് ഖത്തറിൽ മരിച്ചു

Published

on

ദോഹ: വയനാട് കമ്പളക്കാട് സ്വദേശിയായ യുവാവ് ഖത്തറിൽ ഹൃദയാ​ഘാതംമൂലം മരിച്ചു. കോട്ടത്തറ കരിഞ്ഞകുന്നിൽ പോള മൂസയുടെ മകൻ ഹനീഫ (30)യാണ് മരണമടഞ്ഞത്.​ഉമ്മുഗുവൈലിനയിലെ ടീ വേൾഡിലെ ജീവനക്കാരനാണ്. കടയുടെ സമീപത്തു തന്നെയായിരുന്നു താമസം. താമസ സ്ഥലത്തു വെച്ചു ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ഹമദ് ജനറൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.

മാതാവ്: ആയിഷ. ഭാര്യ: ജസ്മ. മകൻ: മുഹമ്മദ് മിഖ്ദാദ്. സഹോദരങ്ങൾ:
അലി, അനസ്, റാഫി, ആഷിഖ്, അജ്മൽ ഹമദ് ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം നാട്ടിലെത്തിക്കുമെന്ന് നടപടികൾക്ക് നേതൃത്വം നൽകുന്ന ഖത്തർ കെ.എം.സി.സി അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.

Continue Reading

Trending