Connect with us

More

മിറോസ്ലാവ് ക്ലോസെ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിച്ചു

Published

on

ലോകകപ്പിലെ ഗോളടി വീരന്‍ മിറോസ്ലാവ് ക്ലോസെ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിച്ചു. എന്നാല്‍ ജര്‍മ്മന്‍ ടോപ്പ് സ്‌കോറര്‍ കൂടിയായ താരം വിരമിക്കലിനുശേഷവും ജര്‍മ്മന്‍ ഫുട്‌ബോള്‍ അക്കാദമിയില്‍ തുടരും. ടീമിന്റെ സഹപരിശീലകനാകുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്്.

1404461484811_489ജര്‍മ്മനിയുടെ റെക്കോഡ് സ്‌കോറര്‍ ആയ ക്ലോസെ 71 ഗോളുകള്‍ നേടിയിട്ടുണ്ട്. നാലു ലോകകപ്പ് ടൂര്‍ണമെന്റുകളില്‍ നിന്നായി ക്ലോസെ നേടിയ 16 ഗോള്‍ ചരിത്രനേട്ടമാണ്. 2014ലെ ലോകകപ്പ് നേടിയ ജര്‍മന്‍ ടീം അംഗമായിരുന്നു.

എന്നാല്‍ 2014 ലോകകപ്പിനുശേഷം ക്ലോസെ അന്താരാഷ്ട്ര ഫുട്‌ബോളില്‍നിന്നു വിരമിച്ചിരുന്നെങ്കിലും ക്ലബ് ഫുട്‌ബോളില്‍ തുടരുകയായിരുന്നു. രാജ്യത്ത്ിന് വേണ്ടി 137 മത്സരങ്ങള്‍ കളിച്ച 38കാരനായ ക്ലോസെ ഏറ്റവും ഒടുവിലായി ഇറ്റാലിയന്‍ ലീഗില്‍ ലാസിയോയ്ക്കുവേണ്ടിയാണ് കളത്തിലിറങ്ങിയത്.
ഹാംബര്‍ഗ്, വെര്‍ഡെര്‍ ബ്രമന്‍, ബയേണ്‍ മ്യൂണിച്ച് ക്ലബ്ബുകള്‍ക്കുവേണ്ടിയും അദ്ദേഹം ബൂട്ടുകെട്ടിയിട്ടുണ്ട്. ബയേണിനായി രണ്ടു ബുണ്ടസ്ലിഗ കിരീടങ്ങള്‍ സ്വന്തമാക്കാനും ക്ലോസെയ്ക്കായി.

ഗോളടിച്ച ശേഷം ക്ലോസെ നടത്തുന്ന ആഹ്ലാദപ്രകടനമായ മലക്കം മറച്ചില്‍ ആരാധകരരെ ഹരം കൊള്ളിക്കുന്ന ഒരു കാഴ്്ചയായിരുന്നു.
germany-v-ghana

നിലവിലെ പരിശീലകന്‍ ജോക്വിം ലോയുടെ കരാര്‍ 2020 വരെ നീട്ടിയിട്ടുണ്ടെങ്കിലും അതിനുശേഷം ക്ലോസെ ടീമിന്റെ പരിശീലകന്‍ ആകാനും സാധ്യതയുണ്ട്.
ജോക്വിം ലോയുടെ കീഴില്‍ സഹകോച്ചാവുന്ന ക്ലോസെയെ തികഞ്ഞ പരിശീലകനായി വളര്‍ത്തി കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ജര്‍മ്മന്‍ ഫുട്ബോള്‍ അധികൃതര്‍.

GULF

ഒമാനിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

Published

on

മസ്‌കറ്റ്: ഹൃദയാഘാതം മൂലം ഒമാനിൽ മലയാളി മരണപ്പെട്ടു. തലശ്ശേരി മാഹിൻ അലി സാഹിബ് റോഡിലെ ആമിനാസിൽ താമസിക്കുന്ന വയൽ പുരയിൽ ഫാറൂഖ് (76) ആണ് ഹൃദയാഘാതത്തെ തുടർന്ന് ഒമാനിലെ ബര്‍ക്കയില്‍ മരണപ്പെട്ടത്.

നേരത്തെ തലശ്ശേരിയിൽ പി.ഡബ്ല്യ.ഡി അസിസ്റ്റൻറ് എൻജിനീയർ ആയിരുന്നു. ഭാര്യ: പരേതയായ ചെറിയ പറമ്പത്ത് കൊല്ലോൻറവിട ജമീല. മക്കൾ: ഹസീന, സജീർ ( ബര്‍ക്ക), മുഹമ്മദ് ഹാറൂസ് (എ.എം സ്പോർട്സ് ഗാല). മരുകന്‍: മഖ്സൂദ് (ബില്‍ഡിങ് മെറ്റീരിയല്‍, ബര്‍ക്ക)

നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് രാത്രി ബർക്കയിൽ മയ്യിത്ത് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Continue Reading

GULF

മസ്കറ്റ് -കോഴിക്കോട് വിമാനത്തിൽ മലയാളി മരണപെട്ടു

മസ്കത്തിൽനിന്ന് വെള്ളിയാഴ്ച പുലർച്ചെ 2.30ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് മരണം നടന്നത്

Published

on

മസ്‌കറ്റ്: മസ്‌കറ്റിൽനിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി വിമാനത്തിൽ മരണപ്പെട്ടു. വടകര സഹകരണ ഹോസ്പിറ്റിലിന് സമീപം ചന്ദ്രിക ആശീർവാദ് വീട്ടിൽ സച്ചിൻ (42) ആണ് വിമാനത്തിൽ വെച്ച് മരിച്ചത്.

മസ്കത്തിൽനിന്ന് വെള്ളിയാഴ്ച പുലർച്ചെ 2.30ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് മരണം നടന്നത്. വിമാനം ലാൻഡ് ചെയ്യാൻ ഒരുമണിക്കൂർ മാത്രമുള്ളപ്പോൾ സച്ചിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

വിമാനം ലാൻഡ് ചെയ്തശേഷം അടിയന്തര പരിശോധന നടത്തിയ മെഡിക്കൽ സംഘമാണ് മരണം സ്ഥിരീകരിച്ചത്. അൽമറായിയുടെ സുഹാർ ബ്രഞ്ചിൽ സെയിൽസ് സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു. രണ്ട് വർഷം മുമ്പാണ് ഒമാനിലെ സുഹാറിൽ ജോലിയിൽ പ്രവേശിച്ചത്.
നേരത്തെ സൗദിയിലായിരുന്നു.

പിതാവ്: സദാനന്ദൻ.
ഭാര്യ: ഷെർലി:
മകൻ: ആരോൺ സച്ചിൻ.

Continue Reading

kerala

‘ഇവിഎമ്മിന്റെ വിശ്വാസ്യത ഇല്ലാതാക്കി’: എളമരം കരീമിന് എതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

എളമരം കരീം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ‘കാലം മാറും കാലും മാറും’ എന്ന തലക്കെട്ടിലുള്ള വീഡിയോക്കെതിരെയാണ് പരാതി

Published

on

കോഴിക്കോട് ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എളമരം കരീമിന് എതിരെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. എളമരം കരീം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ‘കാലം മാറും കാലും മാറും’ എന്ന തലക്കെട്ടിലുള്ള വീഡിയോക്കെതിരെയാണ് പരാതി. വീഡിയോ ഇവിഎമ്മിന്റെ വിശ്വാസ്യത ഇല്ലാതാക്കുന്നതെന്നാണ് യു.ഡി.എഫിന്റെ ആരോപണം. യു.ഡി.എഫ് കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റിയാണ് പരാതി നല്‍കിയത്.

Continue Reading

Trending