Connect with us

More

അഭിവാദ്യം, മിഥാലിക്കും സംഘത്തിനും-തേര്‍ഡ് ഐ

Published

on

കമാല്‍ വരദൂര്‍

ഒന്നുറപ്പ്-ഇന്ത്യയില്‍ വനിതാ ക്രിക്കറ്റിന്റെ വസന്തകാലമാണിനി… നമുക്ക് ലോകകപ്പില്ല. രണ്ടാം സ്ഥാനമാണ്. പക്ഷേ ഉച്ചത്തില്‍ വിളിച്ചുപറയാന്‍ കൂറെ പേരുകളായിരിക്കുന്നു, സ്‌പോണ്‍സര്‍മാരും പുത്തന്‍ ബ്രാന്‍ഡുകളും വന്നിരിക്കുന്നു. മാധ്യമ ചര്‍ച്ചകളിലേക്ക്, ടെലിവിഷന്‍ അഭിമുഖങ്ങളിലേക്ക്, നമ്മുടെ കോഫി ടേബിള്‍ വര്‍ത്തമാനങ്ങളിലേക്ക് മിഥാലി രാജും ഹര്‍മന്‍ പ്രീതുമെല്ലാം കടന്നുവരുമ്പോള്‍ അതിനൊരു അടിത്തറയാവുന്നത് ക്രിക്കറ്റ് മക്കയായ ലോര്‍ഡ്‌സ് എന്നത് തികച്ചും യാദൃശ്ചികമാവാം. ഓര്‍മയുണ്ടോ 1983 ലെ ആ ലോകകപ്പ് സുന്ദരകാലം. കപില്‍ദേവും ചെകുത്താന്മാരും ക്ലൈവ് ലോയിഡിന്റെ വിന്‍ഡീസിനെ തരിപ്പണമാക്കി രാജ്യത്തിനായ ആദ്യമായി ലോകകപ്പ് സമ്മാനിച്ചത് ഇതേ ലോര്‍ഡ്‌സില്‍ നിന്നായിരുന്നു. ലോര്‍ഡ്‌സിലെ ആ ചരിത്രപ്രസിദ്ധമായ ബാല്‍ക്കണിയില്‍ കപില്‍ദേവ് പ്രുഡന്‍ഷ്യല്‍ ലോകകപ്പുമായി നില്‍ക്കുന്ന ആ ചിത്രം ഇന്ത്യയില്‍ ക്രിക്കറ്റ് തരംഗത്തിന്റെ അടയാളമായിരുന്നു. ശരവേഗതയില്‍ രാജ്യത്തിന്റെ പ്രധാന വിനോദമായി ക്രിക്കറ്റ് മാറി. വനിതകളുടെ ലോകകപ്പ് എന്നാല്‍ പത്രങ്ങളില്‍ ഇത് വരെ അത് സിംഗിള്‍ കോളം വാര്‍ത്തയായിരുന്നു. ഇന്നത്തെ പത്രങ്ങള്‍ നോക്കുക-കായിക പേജുകളിലെ പ്രധാന തലക്കെട്ട്, ഒന്നാം പേജിലെ വര്‍ണചിത്രങ്ങള്‍, അഭിമുഖങ്ങള്‍, ഉപകഥകള്‍……. ടെലിവിഷന്‍ ചര്‍ച്ചകളില്‍ സച്ചിനെയും ധോണിയെയുമെല്ലാം എളുപ്പത്തില്‍ പറയുന്നത് പോലെ മിഥലിയും പൂനം റാവത്തും ഹര്‍മന്‍പ്രിതുമെല്ലാം നമ്മുടെ വീടുകളിലെ ഇഷ്ടനാമങ്ങളായിരിക്കുന്നു….
ഇത്തവണ വനിതാ ലോകകപ്പ് നോക്കു-നിറയെ സ്‌പോണ്‍സര്‍മാര്‍…. വന്‍ ലാഭമാണ് ചാമ്പ്യന്‍ഷിപ്പ്. ഇന്നലെ ലോര്‍ഡ്‌സില്‍ ഫൈനല്‍ കാണാനെത്തിയത് 26,500 പേരാണ്. ടെലിവിഷനില്‍ കളി കണ്ടത് അമ്പത് ദശലക്ഷത്തോളം പേര്‍. പരാജയം വേദനാജനകമാണ്. പക്ഷേ ഈ പരാജയമൊന്ന് നോക്കു-ഗംഭീരമായി കളിച്ചു നമ്മുടെ ടീം. മിഥലിയെ മാറ്റി നിര്‍ത്തിയാല്‍ മറ്റുള്ളവര്‍ക്കെല്ലാം ഇത് കന്നി ലോകകപ്പാണ്. അതിന്റേതായ പ്രശ്‌നങ്ങളുണ്ടായിരുന്നു. വിക്കറ്റിനിടയിലെ ഓട്ടത്തില്‍, ഷോട്ടുകള്‍ തെരഞ്ഞെടുക്കുന്നതില്‍-അങ്ങനെ പ്രശ്‌നങ്ങള്‍ പലവിധമായിരുന്നു. പക്ഷേ ഒമ്പത് റണ്‍സ് അരികെ വരെ അവരെത്തി. മിഥലി പറഞ്ഞത് പോലെ ഒരു ലോകകപ്പ് ഫൈനല്‍ എന്നത് വലിയ അനുഭവമാണ്. ആ അനുഭവത്തില്‍ നിന്നും അവര്‍ കരുത്തരായി മുന്നേറട്ടെ…. ഇന്ത്യന്‍ ക്രിക്കറ്റില്‍ വലിയ മാറ്റത്തിന് അവര്‍ നാന്ദി കുറിക്കട്ടെ… 2013 ലെ വനിതാ ലോകകപ്പില്‍ ഏഴാം സ്ഥാനത്തായിരുന്നു ഇന്ത്യ. ഇത്തവണ രണ്ടാം സ്ഥാനമായി. ഈ ടീമിനെ അഭിനന്ദിക്കണം. കൂടുതല്‍ മല്‍സരങ്ങള്‍ കളിക്കുന്നതോടെ അവര്‍ മെച്ചപ്പെടും

kerala

വോട്ടിങ് മെഷിന്‍ പണിമുടക്കി; വോട്ടിങ് തുടങ്ങിയത് രണ്ടര മണിക്കൂര്‍ വൈകി

മോക്ക്‌പോള്‍ തുടങ്ങിയപ്പോള്‍തെന്നെ യന്ത്രം പണിമുടക്കിയിരുന്നു

Published

on

വടകര: മിത്തലങ്ങാടി ബൂത്തില്‍ വോട്ടിങ്ങ് യന്ത്രം കേടായതിനെ തുടര്‍ന്ന് വോട്ടിങ് തുടങ്ങിയത്് രണ്ടര മണിക്കുര്‍ വൈകിയെന്ന് പരാതി. മോക്ക്‌പോള്‍ തുടങ്ങിയപ്പോള്‍തെന്നെ യന്ത്രം പണിമുടക്കിയിരുന്നു.8:35 ഓടുകൂടി പുതിയ വോട്ടിങ് മെഷീന്‍ എത്തുകയും മോക്ക് പോള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. സ്ത്രീകളും കുട്ടികളും അടക്കമുള്ള നീണ്ട നിരയാണ് യന്ത്ര തകരാറുമൂലം ബുദ്ധിമുട്ടിലായത.്

Continue Reading

GULF

ദുബൈയിൽ വാഹനാപകടത്തിൽ മലയാളി മരണപ്പെട്ടു

വ്യാഴാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ കൂട്ടിയിടിച്ച വാഹനങ്ങളുടെ ഇടയിൽ പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു

Published

on

ദുബൈ: ദുബൈ അൽ ഖൈർ റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മലയാളി യുവാവ് മരണപ്പെട്ടു. ഇടുക്കി തൊടുപുഴ സ്വദേശി തൊടുപുഴ കാഞ്ഞാർ പരേതനായ പൈമ്പിള്ളിൽ സലീമിന്റെ മകൻ ഷാമോൻ സലീം (29)
ആണ് മരണപ്പെട്ടത്.

വ്യാഴാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ കൂട്ടിയിടിച്ച വാഹനങ്ങളുടെ ഇടയിൽ പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു. 12 വർഷത്തിൽ അധികമായി ദുബൈയിൽ ബിസിനസ് നടത്തി വരികയായിരുന്നു.

നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. കുടയത്തൂർ ജുമാമസ്ജിദിൽ ഖബറടക്കം നടക്കും.ഹഫ്സയാണ് മാതാവ്.
സഹോദരി ബീമ.

Continue Reading

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

Trending