Culture
സംഘപരിവാറിന് മാന്യത നല്‍കുന്ന അപകടകരമായ രാഷ്ട്രീയം സി പി എം ഉപേക്ഷിക്കണം’; എം.കെ മുനീര്‍

വര്‍ഗ്ഗീയ മതിലോടെ കേരളം ശിഥിലമാകുമെന്ന് നിയമസഭയില്‍ പറഞ്ഞത് യാഥാര്‍ത്ഥ്യമാകുന്ന നിര്‍ഭാഗ്യകരമായ കാഴ്ചയാണ് എങ്ങും.വിശ്വാസികളോടോ അയ്യപ്പഭാക്തരോടോ സംവദിക്കാനാവാതെ മൃതുപ്രായമായ സംഘപരിവാറിന് മൃതുസന്ജീവനി നല്‍കി അവര്‍ കേരളത്തെ കലാപ ഭൂമിയാക്കുന്നത് നോക്കി നില്‍ക്കുന്നതാണോ പിണറായി വിജയന്‍ വിഭാവനം ചെയ്യുന്ന നവോത്ഥാനം ഭരണകൂടം നിസ്സംഗരായി നിന്നപ്പോഴൊക്കെ സംഘ്പരിവാര്‍ അവരുടെ ബീഭത്സ ഭാവങ്ങള്‍ പുറത്തെടുത്തിട്ടുണ്ട്. ഉത്തരേന്ത്യന്‍ മോഡലുകള്‍ ഒരു കാലത്തും കേരളത്തില്‍ സംഭവിക്കാതിരുന്നത് കേരളത്തിലെ മത നിരപേക്ഷ സമൂഹവും ഭരണ കൂടവും സംഘ് പരിവാറിന് കടിഞ്ഞാണിട്ടത് കൊണ്ടായിരുന്നു.
ഉമ്മന്‍ചാണ്ടി ഭരണത്തില്‍ അക്രമി സംഘങ്ങള്‍ക്ക് അഴിഞ്ഞാടാന്‍ സാധിച്ചിരുന്നില്ല. സംഘപരിവാറിനെ നിലക്ക് നിര്‍ത്താന്‍ ആഭ്യന്തര വകുപ്പിന് സാധിക്കുന്നില്ലെങ്കില്‍ ആ ഉത്തരവാദിത്വം കേരളത്തിലെ മത നിരപേക്ഷ സമൂഹം ഏറ്റെടുക്കും. മുസ്ലിം ലീഗും യു ഡി എഫും നെത്രപരമായ പങ്ക് വഹിക്കും. അയ്യപ്പ ഭക്തരുടെ വികാരങ്ങളോടൊപ്പം നില്‍ക്കുന്നവരെയൊക്കെ സംഘിപ്പട്ടം നല്‍കി ഒറ്റപ്പെടുത്താമെന്നാണ് പിണറായി വിജയന്‍ കരുതുന്നത്. വിശ്വാസികളെയും സംഘപരിവാറിനെയും തുല്യരാക്കി സംഘപരിവാറിന് മാന്യത നല്‍കുന്ന അപകടകരമായ രാഷ്ട്രീയം സി പി എം ഉപേക്ഷിക്കണം. അതു വഴി നിങ്ങള്‍ സ്വപ്‌നം കാണുന്ന രാഷ്ട്രീയ ലാഭം വിനാശകരമായ അന്ത്യത്തിലേ അവസാനിക്കൂ.
ശബരിമലയില്‍ ക്രമസമാധാന ചുമതല വത്സന്‍ തില്ലങ്കേരിക്ക് മാത്രമാണ് നല്‍കിയതെങ്കില്‍ ഇന്ന് കേരളത്തിന്റെ ക്രമസമാധാന ചുമതല ആയിരക്കണക്കിന് തില്ലങ്കേരിമാര്‍ നിര്‍വഹിക്കുകയാണ് . കെ എസ് ആര്‍ ടി സി മാനേജിംഗ് ഡയരക്ടര്‍ ടോമിന്‍ ജെ തച്ചങ്കരിയും വ്യാപാരി വ്യവസായ ഏകോപന സമിതി നേതാവ് ടി നസ്‌റുദ്ധീനും സമാധാന ത്തിന് വേണ്ടി കൈകൂപ്പി യാചിക്കുന്നത് വര്‍ത്തമാനകാല കേരളത്തിന്റെ ദുരന്ത മുഖമാണ് അനാവരണം ചെയ്യുന്നത്. അയ്യപ്പ ഭക്തരും , ആരോഗ്യ പ്രവര്‍ത്തകരും തുടങ്ങി എല്ലാവരും ആക്രമിക്കപ്പെടുന്നു. വര്‍ഗീയകലാപം ലക്ഷ്യമിട്ട് മുസ്ലിം സമൂഹത്തിനെതിരായി വിദ്വേഷം ആളിക്കത്തിക്കുമ്പോഴും പോലിസ് നിസ്സംഗരായി നോക്കി നില്ക്കുകയാണ്.ഇതിനെതിരെ പൊതുജനം രംഗത്തിറങ്ങിയതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് കോഴിക്കോട് മിഠായി തെരുവ്. സംഘപരിവാറിനെ ഇളക്കി വിട്ട് മുസ്ലിം സമൂഹത്തെ ഭീതിയില്‍ നിര്‍ത്തി വീണ്ടും ബീഫ് വരട്ടാം എന്നാണ് സി പി എം ആഗ്രഹിക്കുന്നത്. സംഘപരിവാറി ന്റെ യും സി പി എമ്മിന്റെ യും ഭീതിയുടെ രാഷ്ട്രീയത്തിന് മുന്നില്‍ പകച്ച് പോകുന്നവരല്ല കേരളത്തിലെ മുസ്ലിം സമുദായം. ആത്മവിശ്വാസത്തിന്റെ യും ആര്‍ജ്ജവ ത്തിന്റെയും വന്‍ മതിലായി മുസ്ലിം ലീഗ് ഈ വര്‍ഗ്ഗീയ വിധ്വംസക ശക്തികള്‍ക്കെതിരെ നിലകൊള്ളുക തന്നെ ചെയ്യും.
അമിത് ഷാ കേരളത്തില്‍ വരുന്നെന്ന് കേള്‍ക്കുമ്പോള്‍ കോടിയേരി ബാലകൃഷ്ണനാണ് ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത്. ക്രമസമാധാന പ്രശ്‌നം രൂക്ഷമായ സംസ്ഥാനത്ത് കലാപങ്ങളുടെ മൊത്തവ്യാപാരിയായ അമിത് ഷാ കൂടി വരുമ്പോള്‍ ഉണ്ടാകുന്ന അപകടത്തെ മുന്‍കൂട്ടി കാണാന്‍ സി പി എമ്മിനാവുന്നില്ല. ജാതി മത കള്ളികളിലേക്ക് ചുരുങ്ങുന്ന കേരളത്തിന്റെ വോട്ടിംഗില്‍ മാത്രമാണ് അമിത് ഷായുടെ കണ്ണ് . ഇത്തരം അപകടകരമായ സാഹചര്യങ്ങളില്‍ അമിത്ഷാക്ക് വിലക്കേര്‍പെടുത്തിയ ഇരട്ടച്ചങ്കൊന്നുമില്ലാത്ത മുഖ്യമന്ത്രിമാരും ഈ രാജ്യത്തുണ്ട്.വികസനവും സുസ്ഥിരതയും മുന്‍ഗണനയാകേണ്ട പ്രളയം തകര്‍ത്തൊരു സംസ്ഥാനത്തെ ശബരിമലയില്‍ മാത്രം തളച്ചിടാനാണ് മുഖ്യമന്ത്രി യും സംഘപരിവാറും ശ്രമിക്കുന്നത്.
Film
മാത്യു തോമസ് നായകനാകുന്ന ‘നൈറ്റ് റൈഡേഴ്സ്’; നെല്ലിക്കാംപൊയിൽ എന്ന ഗ്രാമത്തിലെ കഥ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
ഹൊറർ കോമഡി ജോണറിൽ ഒരുങ്ങിയ “നൈറ്റ് റൈഡേഴ്‌സ്” രചിച്ചത് “പ്രണയവിലാസം” എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ്.

എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന “നൈറ്റ് റൈഡേഴ്സ്” ൻ്റെ ഫസ്റ്റ് ലുക്ക് പുറത്ത്. പ്രശസ്ത ചിത്രസംയോജകനായ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഹൊറർ കോമഡി ജോണറിൽ ഒരുങ്ങിയ “നൈറ്റ് റൈഡേഴ്‌സ്” രചിച്ചത് “പ്രണയവിലാസം” എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ്. വമ്പൻ പ്രേക്ഷക – നിരൂപക പ്രശംസ നേടിയ നീലവെളിച്ചം, അഞ്ചക്കള്ളകോക്കാൻ, ഹലോ മമ്മി തുടങ്ങിയ ചിത്രങ്ങളുടെ സഹനിർമാണത്തിനു ശേഷം എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിക്കുന്ന സിനിമ കൂടിയാണിത്. വിമൽ ടി.കെ, കപിൽ ജാവേരി, ഗുർമീത് സിംഗ് എന്നിവരാണ് ചിത്രത്തിന്റെ സഹനിർമ്മാണം.
യുവതാരം മാത്യു തോമസ് ആണ് ചിത്രത്തിലെ നായകൻ. മീനാക്ഷി ഉണ്ണികൃഷ്ണൻ, അബു സലിം, റോണി ഡേവിഡ് രാജ്, വിഷ്ണു അഗസ്ത്യ, റോഷൻ ഷാനവാസ്, ശരത് സഭ, മെറിൻ ഫിലിപ്പ്, സിനിൽ സൈനുദ്ധീൻ, നൗഷാദ് അലി, നസീർ സംക്രാന്തി, ചൈത്ര പ്രവീൺ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Film
ഇരുപതാം ദിവസം പിന്നിട്ട് പ്രേക്ഷകഹൃദയങ്ങൾ കവർന്ന് ‘നരിവേട്ട’ മുന്നോട്ട്

ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അബിൻ ജോസഫിന്റെ തിരക്കഥയിൽ അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട ഗംഭീര പ്രദർശന വിജയം നേടി മുന്നേറുന്നു. ഇതിനോടകം മൂന്നാം ആഴ്ച പിന്നിട്ടിരിക്കുന്ന നരിവേട്ടയുടെ പ്രദർശനം ഭാഷാഭേദമില്ലാതെ ഏവർക്കും ആസ്വദിക്കാവുന്ന വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്. അതോടൊപ്പം ആഗോള ബോക്സ് ഓഫീസില്‍ 22 കോടിയിലധികം നരിവേട്ട നേടി എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഒന്നിലധികം യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിരിക്കുന്ന ചിത്രത്തിൽ വർഗീസ് പീറ്റർ എന്ന ചെറുപ്പക്കാരന്റെ ജീവിതയാത്ര കൂടിയാണ് പറയുന്നത്. മലയാള സിനിമയിലെ തന്നെ ഏറ്റവും മികച്ച പൊളിറ്റിക്കല്‍ സോഷ്യോ ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന നരിവേട്ട നോണ്‍ ലീനിയറായാണ് ആവിഷ്കരിച്ചിരിക്കുന്നത്. മികച്ച പ്രേക്ഷക – നിരൂപക പ്രശംസയും അതോടൊപ്പം ഓസ്ട്രേലിയയിൽ നടന്ന പ്രീമിയർ ഷോയിൽ മികച്ച പ്രതികരണവും കരസ്ഥമാക്കിയ ചിത്രമിപ്പോൾ ടോവിനോ തോമസ് എന്ന നടന്റെയും സ്റ്റാറിന്റെയും കരിയർ ഗ്രാഫ് വളർച്ചയുടെയും കാരണമായി മാറിയിരിക്കുകയാണ്.
ആദിവാസി ഭൂമി പ്രശ്നം എന്ന സാമൂഹിക വിഷയത്തെ മുന്നില്‍ നിര്‍ത്തി തന്നെ 2003 ഫെബ്രുവരി 19ന് വയനാട്ടിലെ മുത്തങ്ങയില്‍ നടന്ന സംഭവങ്ങളെ കഥാകാരന്റെ ഭാവന കൂടി ചേര്‍ത്തുവെച്ച് അവതരിപ്പിക്കുകയാണ് നരിവേട്ട. മുത്തങ്ങ സമര കാലത്ത് പരക്കെ പറയപ്പെട്ടിരുന്ന സംശയങ്ങളാണ് സിനിമയുടെ അടിത്തട്ടിലൂടെ സഞ്ചരിക്കുന്നത്. അതോടൊപ്പം ചെങ്ങര സമരം, പൂയംകുട്ടി സമരം തുടങ്ങിയ സകല സമരങ്ങളോടും ഐക്യപ്പെടുന്ന തരത്തില്‍ അതിലെ കണ്ടെന്റുകളെയെല്ലാം നീതിപൂര്‍വമായി സമീപിച്ചിരിക്കുന്ന സിനിമ കൂടിയാണിത്. ചിത്രത്തിൽ ബഷീറായി എത്തിയ സുരാജ് വെഞ്ഞാറമൂട്, ഡിഐജി കേശവദാസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ചേരൻ, ആര്യ സലീം, പ്രിയംവദ കൃഷ്ണൻ എന്നിവർ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്.
ഇന്ത്യൻ സിനിമ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിചിരിക്കുന്നത്. ഇഷ്ഖില്‍ നിന്നും നരിവേട്ടയിലെത്തുമ്പോഴുള്ള അനുരാജ് മനോഹറെന്ന സംവിധായകന്റെ സംവിധാന മികവും , ജേക്സ് ബിജോയുടെ സംഗീത മികവുമാണ് ചിത്രത്തെ ഏറെ ആകർഷകമാക്കിയത്. അബിൻ്റെ എഴുത്തിനും അനുരാജിന്റെ മേക്കിങ്ങിനും ഒപ്പംനിന്നുകൊണ്ട് ഒരു സിംഫണിതന്നെ തീർക്കുകയായിരുന്നു ജേക്സ് ബിജോയ്. ഛായാഗ്രഹണം നിർവഹിച്ച വിജയ്, സംഗീതം നൽകിയ ജേക്സ് ബിജോയ്, എഡിറ്റർ ഷമീർ മുഹമ്മദ്, ആർട്ട് ചെയ്ത ബാവ എന്നിവരുടെ സംഭാവനകളും ഗംഭീരമായി തന്നെ പ്രതിഫലിക്കുന്നുണ്ട്.
Film
വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.
അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
-
kerala3 days ago
കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം; പീരുമേട് സ്ത്രീ കൊല്ലപ്പെട്ടു
-
crime3 days ago
ഷീല സണ്ണിയെ ലഹരിക്കേസിൽ കുടുക്കി; പ്രതി ലിവിയ അറസ്റ്റിൽ
-
film3 days ago
കുടുംബസമേതം രസിപ്പിക്കാന്‍ പൊട്ടിച്ചിരിപ്പിക്കാന്‍ ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’
-
india3 days ago
ദേശീയപാത തകര്‍ന്ന സംഭവം; ദേശീയപാതാ അതോറിറ്റി ശരിയായ ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കണം: അമികസ് ക്യൂറി
-
News3 days ago
ഇസ്രാഈല്‍ ആക്രമണം; ഇറാന് സൈനിക മേധാവി മുഹമ്മദ് ബഗേരി കൊല്ലപ്പെട്ടു
-
india3 days ago
വിമാനാപകടം; ഡിഎന്‍എ പരിശോധനക്കായി മരിച്ച രഞ്ജിതയുടെ സഹോദരന് അഹമ്മദാബാദിലേക്ക്
-
kerala3 days ago
ശക്തമായ മഴ; കണ്ണൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു
-
News3 days ago
‘ജാഗ്രത പാലിക്കുക’: ഇസ്രാഈല്‍ ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യന്‍ പൗരന്മാര്ക്ക് ഇറാനിലെ ഇന്ത്യന്‍ എംബസ്സിയുടെ മുന്നറിയിപ്പ്