Connect with us

Culture

സംഘപരിവാറിന് മാന്യത നല്‍കുന്ന അപകടകരമായ രാഷ്ട്രീയം സി പി എം ഉപേക്ഷിക്കണം’; എം.കെ മുനീര്‍

Published

on

വര്‍ഗ്ഗീയ മതിലോടെ കേരളം ശിഥിലമാകുമെന്ന് നിയമസഭയില്‍ പറഞ്ഞത് യാഥാര്‍ത്ഥ്യമാകുന്ന നിര്‍ഭാഗ്യകരമായ കാഴ്ചയാണ് എങ്ങും.വിശ്വാസികളോടോ അയ്യപ്പഭാക്തരോടോ സംവദിക്കാനാവാതെ മൃതുപ്രായമായ സംഘപരിവാറിന് മൃതുസന്ജീവനി നല്‍കി അവര്‍ കേരളത്തെ കലാപ ഭൂമിയാക്കുന്നത് നോക്കി നില്‍ക്കുന്നതാണോ പിണറായി വിജയന്‍ വിഭാവനം ചെയ്യുന്ന നവോത്ഥാനം ഭരണകൂടം നിസ്സംഗരായി നിന്നപ്പോഴൊക്കെ സംഘ്പരിവാര്‍ അവരുടെ ബീഭത്സ ഭാവങ്ങള്‍ പുറത്തെടുത്തിട്ടുണ്ട്. ഉത്തരേന്ത്യന്‍ മോഡലുകള്‍ ഒരു കാലത്തും കേരളത്തില്‍ സംഭവിക്കാതിരുന്നത് കേരളത്തിലെ മത നിരപേക്ഷ സമൂഹവും ഭരണ കൂടവും സംഘ് പരിവാറിന് കടിഞ്ഞാണിട്ടത് കൊണ്ടായിരുന്നു.

ഉമ്മന്‍ചാണ്ടി ഭരണത്തില്‍ അക്രമി സംഘങ്ങള്‍ക്ക് അഴിഞ്ഞാടാന്‍ സാധിച്ചിരുന്നില്ല. സംഘപരിവാറിനെ നിലക്ക് നിര്‍ത്താന്‍ ആഭ്യന്തര വകുപ്പിന് സാധിക്കുന്നില്ലെങ്കില്‍ ആ ഉത്തരവാദിത്വം കേരളത്തിലെ മത നിരപേക്ഷ സമൂഹം ഏറ്റെടുക്കും. മുസ്ലിം ലീഗും യു ഡി എഫും നെത്രപരമായ പങ്ക് വഹിക്കും. അയ്യപ്പ ഭക്തരുടെ വികാരങ്ങളോടൊപ്പം നില്‍ക്കുന്നവരെയൊക്കെ സംഘിപ്പട്ടം നല്‍കി ഒറ്റപ്പെടുത്താമെന്നാണ് പിണറായി വിജയന്‍ കരുതുന്നത്. വിശ്വാസികളെയും സംഘപരിവാറിനെയും തുല്യരാക്കി സംഘപരിവാറിന് മാന്യത നല്‍കുന്ന അപകടകരമായ രാഷ്ട്രീയം സി പി എം ഉപേക്ഷിക്കണം. അതു വഴി നിങ്ങള്‍ സ്വപ്‌നം കാണുന്ന രാഷ്ട്രീയ ലാഭം വിനാശകരമായ അന്ത്യത്തിലേ അവസാനിക്കൂ.

ശബരിമലയില്‍ ക്രമസമാധാന ചുമതല വത്സന്‍ തില്ലങ്കേരിക്ക് മാത്രമാണ് നല്‍കിയതെങ്കില്‍ ഇന്ന് കേരളത്തിന്റെ ക്രമസമാധാന ചുമതല ആയിരക്കണക്കിന് തില്ലങ്കേരിമാര്‍ നിര്‍വഹിക്കുകയാണ് . കെ എസ് ആര്‍ ടി സി മാനേജിംഗ് ഡയരക്ടര്‍ ടോമിന്‍ ജെ തച്ചങ്കരിയും വ്യാപാരി വ്യവസായ ഏകോപന സമിതി നേതാവ് ടി നസ്‌റുദ്ധീനും സമാധാന ത്തിന് വേണ്ടി കൈകൂപ്പി യാചിക്കുന്നത് വര്‍ത്തമാനകാല കേരളത്തിന്റെ ദുരന്ത മുഖമാണ് അനാവരണം ചെയ്യുന്നത്. അയ്യപ്പ ഭക്തരും , ആരോഗ്യ പ്രവര്‍ത്തകരും തുടങ്ങി എല്ലാവരും ആക്രമിക്കപ്പെടുന്നു. വര്‍ഗീയകലാപം ലക്ഷ്യമിട്ട് മുസ്ലിം സമൂഹത്തിനെതിരായി വിദ്വേഷം ആളിക്കത്തിക്കുമ്പോഴും പോലിസ് നിസ്സംഗരായി നോക്കി നില്ക്കുകയാണ്.ഇതിനെതിരെ പൊതുജനം രംഗത്തിറങ്ങിയതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് കോഴിക്കോട് മിഠായി തെരുവ്. സംഘപരിവാറിനെ ഇളക്കി വിട്ട് മുസ്ലിം സമൂഹത്തെ ഭീതിയില്‍ നിര്‍ത്തി വീണ്ടും ബീഫ് വരട്ടാം എന്നാണ് സി പി എം ആഗ്രഹിക്കുന്നത്. സംഘപരിവാറി ന്റെ യും സി പി എമ്മിന്റെ യും ഭീതിയുടെ രാഷ്ട്രീയത്തിന് മുന്നില്‍ പകച്ച് പോകുന്നവരല്ല കേരളത്തിലെ മുസ്ലിം സമുദായം. ആത്മവിശ്വാസത്തിന്റെ യും ആര്‍ജ്ജവ ത്തിന്റെയും വന്‍ മതിലായി മുസ്ലിം ലീഗ് ഈ വര്‍ഗ്ഗീയ വിധ്വംസക ശക്തികള്‍ക്കെതിരെ നിലകൊള്ളുക തന്നെ ചെയ്യും.

അമിത് ഷാ കേരളത്തില്‍ വരുന്നെന്ന് കേള്‍ക്കുമ്പോള്‍ കോടിയേരി ബാലകൃഷ്ണനാണ് ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത്. ക്രമസമാധാന പ്രശ്‌നം രൂക്ഷമായ സംസ്ഥാനത്ത് കലാപങ്ങളുടെ മൊത്തവ്യാപാരിയായ അമിത് ഷാ കൂടി വരുമ്പോള്‍ ഉണ്ടാകുന്ന അപകടത്തെ മുന്‍കൂട്ടി കാണാന്‍ സി പി എമ്മിനാവുന്നില്ല. ജാതി മത കള്ളികളിലേക്ക് ചുരുങ്ങുന്ന കേരളത്തിന്റെ വോട്ടിംഗില്‍ മാത്രമാണ് അമിത് ഷായുടെ കണ്ണ് . ഇത്തരം അപകടകരമായ സാഹചര്യങ്ങളില്‍ അമിത്ഷാക്ക് വിലക്കേര്‍പെടുത്തിയ ഇരട്ടച്ചങ്കൊന്നുമില്ലാത്ത മുഖ്യമന്ത്രിമാരും ഈ രാജ്യത്തുണ്ട്.വികസനവും സുസ്ഥിരതയും മുന്‍ഗണനയാകേണ്ട പ്രളയം തകര്‍ത്തൊരു സംസ്ഥാനത്തെ ശബരിമലയില്‍ മാത്രം തളച്ചിടാനാണ് മുഖ്യമന്ത്രി യും സംഘപരിവാറും ശ്രമിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്‍

ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

Published

on

ശബരിമല സ്വര്‍ണക്കൊള്ളയില്‍ സി.പി.എം നേതാവും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും എം.എല്‍.എയുമായിരുന്ന പത്മകുമാറിന്റെ അറസ്റ്റോടെ കേരളം അമ്പരന്നു നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ള നടന്നത് സിപിഎമ്മിന്റെ അറിവോടെയാണെന്നെന്നും സതീശന്‍ പറഞ്ഞു. കടകംപള്ളി സുരേന്ദ്രനെയാണ് ഇനി ചോദ്യം ചെയ്യേണ്ടതെന്നും മന്ത്രി വാസവനും അറിവുണ്ടെന്നും വി.ഡി സതീശന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തുകൊണ്ട് മൗനം പാലിക്കുന്നു. സ്വന്തം നേതാക്കള്‍ ജയിലിലേക്ക് പോകുമ്പോള്‍ പാര്‍ട്ടിക്ക് ഒരു കുഴപ്പവുമില്ലെന്ന് പറയാന്‍ എം.വി ഗോവിന്ദന് മാത്രമേ കഴിയൂവെന്നും വി.ഡി സതീശന്‍ പരിഹസിച്ചു. എന്തുകൊണ്ട് ദേവസ്വം ബോര്‍ഡ് പോറ്റിക്കെതിരെ പരാതി നല്‍കിയില്ലെന്നും പോറ്റി കുടുങ്ങിയാല്‍ പലരും കുടുങ്ങും എന്ന് സിപിഎമ്മിന് അറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Film

‘ഹനുമാനെ വിശ്വസിക്കുന്നില്ല’; രാജമൗലിയുടെ പ്രസ്താവനയില്‍ പരാതി

ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്

Published

on

വാരണസി: ചലച്ചിത്ര സംവിധായകന്‍ എസ്.എസ്. രാജമൗലി നടത്തിയ പ്രസ്താവന വിവാദത്തില്‍. വരാനിരിക്കുന്ന ‘വാരണസി’ എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് ചടങ്ങില്‍’ എനിക്ക് ദൈവമായ ഹനുമാനില്‍ വിശ്വാസമില്ല’ എന്ന രാജമൗലിയുടെ വാക്കുകളാണ് വിവാദത്തിന് ഇടയായത്. ഈ പ്രസ്താവന ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ നവംബര്‍ 15ന് നടന്ന ‘ Globe Trotter ‘ എന്നാണ് ഇവന്റ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത വന്‍ വേദിയില്‍ ചിത്രത്തിന്റെ ടീസറും ‘കുംബ’ എന്ന ടൈറ്റിലും പുറത്തിറക്കിയിരുന്നു. സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിട്ട സമയത്താണ് രാജമൗലി വിവാദമായി മാറിയ പ്രസ്താവന നടത്തിയതെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ‘സംവിധായകന്‍ രാജമൗലി ഹിന്ദു മതവികാരങ്ങളെ വൃണപ്പെടുത്തി എന്നാരോപിച്ച് പരാതി ലഭിച്ചിട്ടുണ്ട്. ഇതുവരെ കേസായി രജിസ്റ്റര്‍ ചെയ്തിട്ടില്ല.

സംഭവത്തിന്റെ നിജസ്ഥിതി പരിശോധിച്ചു വരുന്നു’ എന്ന് വാരണസി പൊലീസിന്റെ വക്താവ് അറിയിച്ചു. ചടങ്ങില്‍ പ്രധാന താരങ്ങള്‍ ആയിരുന്ന മഹേഷ് ബാബു, പൃഥ്വിരാജ് സുകുമാരന്‍, പ്രിയങ്ക ചോപ്ര എന്നിവരുടെ സാന്നിധ്യം ഇവന്റിനെ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമാക്കി. ചിത്രത്തില്‍ പ്രിയങ്ക ചോപ്ര മന്ദാകിനിയായി, പൃഥ്വിരാജ് സുകുമാരന്‍ കുംബയായി പ്രത്യക്ഷപ്പെടും. 2027ലെ സങ്ക്രാന്തി റിലീസിനായി ‘വാരണസി’ ഒരുക്കപ്പെടുന്നുണ്ട്. എന്നാല്‍ ചിത്രത്തെക്കാള്‍ വലിയ ചര്‍ച്ചയാകുന്നത് സംവിധായകന്റെ പ്രസ്താവനയും അതിനുശേഷം ഉയര്‍ന്ന പ്രതിഷേധങ്ങളുമാണ്.

Continue Reading

Film

മമ്മൂട്ടി-വിനായകന്‍ ചിത്രം ‘കളങ്കാവല്‍’: വിനായകന്‍ ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്‍

ണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല.

Published

on

മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘കളങ്കാവല്‍’യെ കുറിച്ച് സംവിധായകന്‍ ജിതിന്‍ കെ. ജോസ് രസകരമായ വിവരങ്ങള്‍ പങ്കുവെച്ചു. സംവിധായകന്റെ പറയുന്നതനുസരിച്ച്, ഇപ്പോള്‍ വിനായകന്‍ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം ആദ്യം പൃഥ്വിരാജിനെക്കായിരുന്നാണ് പദ്ധതിയിട്ടിരുന്നത്. രണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല. തുടര്‍ന്ന് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം കഥാപാത്രം വിനായകനായി മാറി. വേഷനിര്‍ണ്ണയത്തിനെക്കുറിച്ചും സംവിധായകന്‍ പറഞ്ഞു. ഒരുകഥാപാത്രത്തിന് മമ്മൂട്ടി ഏറ്റവും അനുയോജ്യനാണെന്ന് തോന്നിയതിനാല്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിവേക് ദാമോദരന്‍ വഴിയാണ് മമ്മൂട്ടിയെ സമീപിച്ചത്. ഇതിനകം തന്നെ തങ്ങള്‍ക്ക് മനസ്സിലുണ്ടായിരുന്നതുപോലെ തന്നെയാണ് പൃഥ്വിരാജും ആ വേഷം മമ്മൂക്ക ചെയ്യണം എന്ന് നിര്‍ദേശിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ജിതിന്‍ കെ. ജോസ് പറഞ്ഞു പോലെ, വിനായകന്‍ അവതരിപ്പിച്ച വേഷം തന്നെയാണ് ആദ്യം പൃഥ്വിരാജിന് പരിഗണിച്ചത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ‘കളങ്കാവല്‍’ നവംബര്‍ 27ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും.

Continue Reading

Trending