Connect with us

india

കെജ്‌രിവാളിനെതിരായ പകപോക്കല്‍ മോദിക്ക് ഇന്ത്യ മുന്നണിയെ പേടി: ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

പത്തുവര്‍ഷം കൊണ്ട് രാജ്യത്തെ മുച്ചൂടും ഭരിച്ചു മുടിച്ച കോര്‍പ്പറേറ്റ് ദല്ലാളുകളായി അധപതിച്ച മോദി സര്‍ക്കാറിനെതിരായ ജനവികാരം തിരിച്ചറിഞ്ഞാണ് പിടിച്ചു നില്‍ക്കാനുള്ള അവസാന അടവായി ഇ.ഡിയെ കൂടുതല്‍ കയറൂരിവിട്ടതെന്ന് അദ്ദേഹം വ്യക്തമാക്കി

Published

on

ഡല്‍ഹി മുഖ്യമന്ത്രി അരവന്ദ് കേജരിവാളിനോടുള്ള പകപോക്കല്‍ ഇന്ത്യാ മുന്നണിയെ മോദി ഭരണകൂടം എത്രമാത്രം ഭയപ്പെടുന്നു എന്നതിന്റെ തെളിവാണെന്ന് മുസ്്‌ലിംലീഗ് പാര്‍ലമെന്റിപാര്‍ട്ടി ലീഡറും ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറിയുമായി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി.

പത്തുവര്‍ഷം കൊണ്ട് രാജ്യത്തെ മുച്ചൂടും ഭരിച്ചു മുടിച്ച കോര്‍പ്പറേറ്റ് ദല്ലാളുകളായി അധപതിച്ച മോദി സര്‍ക്കാറിനെതിരായ ജനവികാരം തിരിച്ചറിഞ്ഞാണ് പിടിച്ചു നില്‍ക്കാനുള്ള അവസാന അടവായി ഇ.ഡിയെ കൂടുതല്‍ കയറൂരിവിട്ടത്. ഇന്ത്യാ മുന്നണിയുമായി സഖ്യമുണ്ടാക്കിയാല്‍ കേജരിവാളിനെ ജയിലിലടക്കുമെന്ന് നേരത്തെ തന്നെ സംഘപരിവാര്‍ ഭീഷണിയുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് ബോണ്ടിന്റെ മറവില്‍ നടന്ന കോടികളുടെ അഴിമതി പുറത്തായതും ബി.ജെ.പി പക്ഷത്തെ പ്രമുഖ നേതാക്കള്‍ മറുകണ്ടം ചാടുന്നതും ഇന്ത്യാ മുന്നണി ശക്തമാകുന്നതും മോദി ഭരണകൂടത്തെ എത്രമാത്രം അലോസരപ്പെടുത്തുന്നുവെന്നത് ഹേമന്ദ്് സോറനെതിരായ വഴിവിട്ട നടപടികളിലൂടെ വ്യക്തമായതാണ്. കേജരിവാളിനെയും കെട്ടുകഥകളിലൂടെ തളക്കാനും ജയിലിലടക്കാനും തുനിഞ്ഞ അമിത്ഷായുടെ ആഭ്യന്തര മന്ത്രാലയം സംഘപരിവാര്‍ ഭരണകൂടത്തിന്റെ പതനത്തിന്റെ ആക്കം വര്‍ധിപ്പിക്കുകയാണ്.

കോണ്‍ഗ്രസ്സിന്റെ അകൗണ്ടുകള്‍ മരവിപ്പിച്ചും ഇന്ത്യാ മുന്നണി നേതാക്കളെ കേസ്സെടുത്തും ജയിലിലടച്ചും നിര്‍വീര്യമാക്കി ജനാധിപത്യം അട്ടിമറിക്കാമെന്നാണ് കേന്ദ്ര ഭരണകൂടം കരുതിയതെങ്കില്‍ അവര്‍ക്ക് ജനം മറുപടി നല്‍കും. ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ നേതാക്കള്‍ക്ക് അഴിമതി പരിരക്ഷയും ഇന്ത്യാ മുന്നണിയുടെ ഭാഗമായാല്‍ കള്ളക്കേസും എന്നത് വിലകുറഞ്ഞ തന്ത്രം മാത്രമാണ്. വര്‍ഗീയതയും വിദ്വേഷവും വിതച്ചും പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കുന്നവരുടെ വഴിവിട്ട നീക്കങ്ങള്‍ക്ക് അധികം ആയുസ്സില്ല. എല്ലാ വെല്ലുവിളികളെയും അതിജയിച്ച് ഇന്ത്യാ മുന്നണിയെ കേന്ദ്രത്തില്‍ അധികാരത്തിലേറ്റി മേതതര സമൂഹം കനത്ത തിരിച്ചടി നല്‍കണമെന്നും ഇ.ടി ആഹ്വാനം ചെയ്തു.

crime

അജ്മീറില്‍ മസ്ജിദിനുള്ളില്‍ കയറി ഇമാമിനെ അടിച്ചു കൊന്നു

മുഖംമൂടി ധരിച്ചെത്തിയ മൂന്ന് അക്രമികള്‍ മൗലവി മരിക്കുന്നതുവരെ മര്‍ദിച്ചു

Published

on

അജ്മീര്‍: രാജസ്ഥാനിലെ അജ്മീറില്‍ പള്ളിക്കുള്ളില്‍ കയറി ഇമാമിനെ അടിച്ച് കൊന്ന് മുഖംമൂടിധാരികള്‍. ദൗറായി പ്രദേശത്തെ മൊഹമ്മദി മദീന മസ്ജിദിനുള്ളില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് അക്രമം നടന്നത്. ഉത്തര്‍ പ്രദേശിലെ രാംപൂര്‍ സ്വദേശി മൗലാന മാഹിര്‍ (30) ആണ് ദാരുണമായി കൊല്ലപ്പെട്ടത്.

മുഖംമൂടി ധരിച്ചെത്തിയ മൂന്ന് അക്രമികള്‍ മൗലവി മരിക്കുന്നതുവരെ മര്‍ദിച്ചു. ഇതേ സമയം ആറ് കുട്ടികളും പള്ളിക്കുള്ളില്‍ ഉണ്ടായിരുന്നു. ബഹളം വെച്ചാല്‍ കൊന്നു കളയുമെന്നും അക്രമികള്‍ ഭീഷണി പ്പെടുത്തി.

മസ്ജിദിന് പിറകിലൂടെയാണ് അക്രമികള്‍ പള്ളിക്കകത്തേക്ക് എത്തിയത്. കൊലപ്പെടുത്തിയ ശേഷം അതേ വഴിയിലൂടെ ഇവര്‍ രക്ഷപ്പെടുകയും ചെയ്തു. മുഖം മൂടി ധരിച്ച മൂന്ന് വ്യക്തികളാണ് കുറ്റവാളികളെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Continue Reading

india

ഫലമറിയാന്‍ ഇനി 39 ദിവസത്തെ കാത്തിരിപ്പ്

ഒരു മാസത്തിലധികം നീണ്ട തീപാറും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് വിശ്രമിക്കാന്‍ വേണ്ടുവോളം സമയം

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ വിധിയെഴുത്ത് കഴിഞ്ഞതോടെ ഫലമറിയാന്‍ ഇനി 39 ദിവസം നീണ്ട കാത്തിരിപ്പാണ്. ജൂണ്‍ നാലിനാണ് വോട്ടണ്ണല്‍. ഒരു മാസത്തിലധികം നീണ്ട തീപാറും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് വിശ്രമിക്കാന്‍ വേണ്ടുവോളം സമയം

ബൂത്ത് അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് വിലയിരുത്താനാണ് ഇടത് വലത് മുന്നണികള്‍ തീരുമാനിച്ചിട്ടുള്ളത്. പോള്‍ ചെയ്യപ്പെട്ട വോട്ടുകളുടെ എണ്ണം ക്രോഡീകരിച്ചാവും പരിശോധന. എവിടെയൊക്കെ പോളിംഗ് കുറഞ്ഞെന്നും അതിന്റെ കാരണങ്ങളും വിശകലനം ചെയ്യും.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ പോരായ്മകളും അപ്രതീതിക്ഷിതമായി നേട്ടമുണ്ടാക്കിയ സംഗതികളും വിശദമായി വിലയിരുത്തപ്പെടും. പ്രചാരണത്തിലെ പാളിച്ചകളും ചര്‍ച്ചയാവും.

Continue Reading

india

മണിപ്പൂരില്‍ വെടിപ്പെ്: രണ്ട് സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് വീരമൃത്യു

അര്‍ധരത്രി മുതല്‍ പുലര്‍ച്ചെ 2.15 വരെ വെടി വെപ്പ് തുടര്‍ന്നുവെന്നാണ് വിവരം

Published

on

മണിപ്പൂരിലെ ബിഷ്ണുപ്പുര്‍ ജില്ലയിലെ നരന്‍സേന മേഖലയിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യു. 2 ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. താഴ്‌വരയിലെ സിആര്‍പിഎഫ് പോസ്റ്റുകള്‍ ലക്ഷ്യമാക്കി തീവ്രവാദികള്‍ വെടിവെക്കുകായിരുന്നെന്നാണു വിവരം. സിആര്‍പിഎഫ് രണ്ടുപേരും 128 ബറ്റിാലിയനില്‍പ്പെട്ടവരാണ്.

അര്‍ധരത്രി മുതല്‍ പുലര്‍ച്ചെ 2.15 വരെ വെടി വെപ്പ് തുടര്‍ന്നുവെന്നാണ് വിവരം. തെരഞ്ഞടുപ്പ് ഡ്യൂട്ടിക്കെത്തിയ സിആര്‍പിഎഫ് ജവാന്മാരാണ് ആക്രമണത്തിന് ഇരയായത്. ആക്രമണം നടക്കവേ തെരഞ്ഞടുപ്പു ഡൃൂട്ടിക്ക് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ക്യാപിലുണ്ടായിരുന്നു. ഭീകരരെ പിടികൂടനായി ശക്തമായ തിരച്ചില്‍ നടക്കുകയാണെന്നു പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

Continue Reading

Trending