main stories
ഇറാന് ആണവ ശാസ്ത്രജ്ഞനെ കൊന്നത് നിര്‍മിത ബുദ്ധി കൊണ്ട് പ്രവര്‍ത്തിക്കുന്ന മെഷിന്ഗണ് ഉപയോഗിച്ച്; ഞെട്ടി ശാസ്ത്രലോകം!
“നിര്‍മിത ബുദ്ധി ഉപയോഗിച്ചാണ് ശാസ്ത്രജ്ഞനു നേരെ സൂം ചെയ്തത്. പത്ത് ഇഞ്ചു മാത്രം അകലെ ആയിരുന്ന ഭാര്യക്ക് പരിക്കൊന്നും ഏറ്റില്ല. സ്ഥലത്ത് മനുഷ്യ സാന്നിധ്യം ഉണ്ടായിരുന്നില്ല”

ടെഹ്റാന്: ഇറാന് ആണവ ശാസ്ത്രജ്ഞന് മുഹ്സിന് ഫഖ്രിസാദയെ കൊന്നതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നിര്‍മിത ബുദ്ധി (ആര്‍ടിഫിഷ്യന്‍ ഇന്റലിജന്‍സ്) ഉപയോഗിച്ച് പ്രവര്‍ത്തിപ്പിച്ച സാറ്റലൈറ്റ് നിയന്ത്രിത മെഷിന്ഗണ് കൊണ്ടാണ് ഇദ്ദേഹത്തെ വെടിവച്ചു കൊന്നത് എന്നാണ് ഇറാന് വെളിപ്പെടുത്തിയത്. നിര്‍മിത ബുദ്ധി സൈനികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത് എന്ന് ശാസ്ത്രജ്ഞര്‍ നിരന്തരം ആവശ്യപ്പെടുന്നതിനിടെയാണ് ഇത്തരത്തില്‍ ആക്രമണം ഉണ്ടായിട്ടുള്ളത്.
നവംബര്‍ 27ന് ടെഹ്റാനില്‍ വച്ചാണ് ഇറാന്റെ ആണവ ഗവേഷണത്തിന്റെ ബുദ്ധികേന്ദ്രവും ഓര്ഗനൈസേഷന് ഓഫ് ഡിഫന്‍സീവ് ഇന്നൊവേഷന് ആന്‍ഡ് റിസര്‍ച്ച മേധാവിയുമായ ഫഖ്രിസാദയെ വെടിവച്ചു കൊന്നത്. കൊലപാതകത്തിന് പിന്നില്‍ ഇസ്രയേല്‍ ആണ് എന്നാണ് ഇറാന് ആരോപിക്കുന്നത്.
ഒരു പിക്ക്അപ് ട്രക്കില്‍ ഉറപ്പിച്ച നിലയിലായിരുന്നു മെഷിന് ഗണ്‍. കാറില്‍ സഞ്ചരിക്കുകയായിരുന്ന ഫഖ്രിസാദയ്ക്ക് മാത്രമാണ് വെടിയേറ്റത്. കൂടെയുണ്ടായിരുന്ന ഭാര്യയ്ക്ക് ഒരപകടവും സംഭവിച്ചില്ല എന്നും റവല്യൂഷനറില ഗാര്‍ഡ് കമാന്‍ഡര്‍ ജനറല്‍ അലി ഫദാവി പറയുന്നു.
കൊല്ലപ്പെട്ടത് എങ്ങനെ?
അബ്സാര്‍ദ് നഗരത്തിലൂടെ കാറില്‍ സഞ്ചരിക്കവെയാണ് ഫഖ്രിസാദയ്ക്ക് നേരെ വെടിവയ്പ്പുണ്ടായത്. ആക്രമണം നടന്ന വേളയില്‍ ശാസ്ത്രജ്ഞന്റെ സുരക്ഷാ ഉദ്യോഗസ്ഥരും ആയുധധാരികളും തമ്മില്‍ വെടിവയ്പ്പ് നടന്നതായി നേരത്തെ പ്രതിരോധ മന്ത്രാലയം പറഞ്ഞിരുന്നു.
സുരക്ഷാ സേനയുടെ തിരിച്ചടിയില്‍ നാലു ഭീകരവാദികള്‍ കൊല്ലപ്പെട്ടു എന്ന് ഒരു ഇറാന് മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. സ്ഥലത്ത് ഒരു നിസാന്‍ പിക്ക്അപ് വാന്‍ പൊട്ടിത്തെറിച്ചതായും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
ഫഖ്രിസാദയുടെ അന്ത്യചടങ്ങുകളില്‍ ഇറാന് സുപ്രിം നാഷണല്‍ അതോറിറ്റി കൗണ്‍സില്‍ മേധാവി നടത്തിയ പ്രസംഗത്തില്‍ ശാസ്ത്രജ്ഞനെ പ്രത്യേക മാര്‍ഗവും ഇലക്ട്രോണിക് ആയുധവും ഉപയോഗിച്ചാണ് കൊലപ്പെടുത്തിയത് എന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ഇതിന്റെ വിശദാംശങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയിരുന്നില്ല.
ഫഖ്രിസാദയെ മാത്രം ലക്ഷ്യം വച്ചായിരുന്നു പദ്ധതിയെന്ന് റവല്യൂഷറില് ഗാര്‍ഡ് ഡെപ്യൂട്ടി കമാന്‍ഡര്‍ ജനറല്‍ ഫദാവി പറയുന്നു. നിര്‍മിത ബുദ്ധി ഉപയോഗിച്ചാണ് ശാസ്ത്രജ്ഞനു നേരെ സൂം ചെയ്തത്. പത്ത് ഇഞ്ചു മാത്രം അകലെ ആയിരുന്ന ഭാര്യക്ക് പരിക്കൊന്നും ഏറ്റില്ല. സ്ഥലത്ത് മനുഷ്യ സാന്നിധ്യം ഉണ്ടായിരുന്നില്ല. മൊത്തം 13 വെടിയുണ്ടകളാണ് ഉതിര്‍ത്തത്. എല്ലാം നിസാന്‍ വാനില്‍ നിന്നായിരുന്നു. നാലു ബുള്ളറ്റുകള്‍ കൊണ്ടത് ഫഖ്രിസാദയുടെ തലയിലാണ്.
സംഭവത്തില്‍ ഇസ്രയേല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ സുരക്ഷാ സേനയോട് ജാഗ്രതയോടെയിരിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതായി ഇസ്രയേല്‍ പബ്ലിക് റേഡിയോ വ്യക്തമാക്കി. മധ്യേഷ്യയിലേക്ക് പോകുന്ന സ്വന്തം പൗരന്മാര്ക്കും സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നിര്‍മിത ബുദ്ധി കൊണ്ടുള്ള ആക്രമണം
നിര്‍മിത ബുദ്ധി സൈനിക ആവശ്യത്തിന് ഉപയോഗിക്കുന്നതിലെ അപകടം നേരത്തെ തന്നെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അന്തരിച്ച ശാസ്ത്രജ്ഞന് സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ നേതൃത്വത്തില്‍ ആയിരം ശാസ്ത്രജ്ഞര്‍ നിര്‍മിത ബുദ്ധി സൈനികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത് എന്നാവശ്യപ്പെട്ട് തുറന്ന കത്ത് എഴുതിയിരുന്നു.
ഇത്തരം ആയുധങ്ങള്‍ ആക്രമണത്തിന് ഉപയോഗിക്കുന്നത് അചിന്തനീയമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും എന്നാണ് ക്യാംപയിന് എഗൈന്‍സ്റ്റ് കില്ലര്‍ റോബോര്‍ട്ട്സ് അംഗം പ്രൊഫസര്‍ നോയല്‍ ഷാര്‍കി പറയുന്നത്.

മനുഷ്യകുലത്തിന്റെ ഏറ്റവും വലിയ ആത്മീയ സംഗമത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങി അറഫ. ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫ സംഗമത്തിനായി, ജീവിതത്തിന്റെ പരമമായ സ്വപ്നം സാഫല്യമാകുന്ന ആനന്ദനിര്‍വൃതിയില്‍ വിശ്വാസി ലക്ഷങ്ങള്‍ ഇന്ന് അറഫയില്‍ സംഗമിക്കും . ‘ലബൈക് അല്ലാഹുമ്മ ലബൈക്’ എന്ന പവിത്രമന്ത്രങ്ങളാല്‍ അറഫയുടെ മണ്ണും ആകാശവും ശുഭ്രമായ മനസ്സും വസ്ത്രവുമായി വന്നണയുന്ന തീര്‍ത്ഥാടകരെ വരവേല്‍ക്കും. കത്തുന്ന സൂര്യന് താഴെ ആത്മീയശക്തിയുടെ കരുത്തില്‍ വിശ്വാസി ലക്ഷ ങ്ങള് നാഥന് മുന്നില്‍ കരളു രുകി പ്രാര്‍ത്ഥിക്കും.
അല്ലാഹുവിന്റെ വിളിക്കുത്തരം നല്കി, ജീവിത വിശുദ്ധി തേടി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പതിനെട്ട് ലക്ഷത്തിലധികം തീര്‍ത്ഥാടകരാണ് ഇന്ന് അറ ഫ മൈതാനിയില്‍ സംഗമിക്കുന്നത്. വര്‍ഗ, വര്‍ണ, ദേശ, ഭാഷാ വ്യത്യാസങ്ങളില്ലാതെ ആഗോള മുസ്ലിംകള് ഒത്തു ചേരുന്ന ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ സംഗമത്തില്‍ അണിചേരാന്‍ തീര്‍ത്ഥാടകര്‍ ഇന്ന് സുബ്ഹി നിസ്കാരത്തോടെയാണ് മിനായില്‍ നിന്ന് യാത്രയാരംഭിച്ചത്. പുണ്യഭൂമിയില്‍ അറഫാ സംഗമത്തില്‍ ജനലക്ഷങ്ങള്‍ അണിനിരക്കുമ്പോള്‍ ആഗോള മുസ്ലിം സമൂഹം അറഫ നോമ്പനുഷ്ഠിച്ച് ഐക്യദാര്‍ഢ്യം രേഖപ്പെടുത്തും. സഊദി ഉള്‍പ്പടെ ഗള്‍ഫ് രാജ്യങ്ങളില്‍ വെള്ളിയാഴ്ച്ചയാണ് ബലിപെരുന്നാള്‍.
ലോക മുസ്ലിംകളുടെ പരിച്ഛേദമായി അറഫയില്‍ ഒത്തുകൂടുന്ന തീര്‍ത്ഥാടക ലക്ഷങ്ങളെയും ലോകമെമ്പാടുമുള്ള 150 കോടിയിലേറെ മുസലിംകളെയും അഭിസംബോധന ചെയ്തുള്ള അറഫ ഖുതുബ നിര്‍വഹിക്കുന്നത് ഹറം ഖത്തീബും ഇമാമുമായ ശൈഖ് ഡോ. സ്വാലിഹ് ബിന്‍ അബ്ദുല്ല ബിന്‍ ഹുമൈദാണ്. പ്രവാചക മാതൃക പിന്തുടര്ന്നുള്ള അറഫ പ്രസംഗത്തിലെ സന്ദേശങ്ങള്‍ക്ക് മുസ്ലിം ലോകം വലിയ പ്രാധാന്യത്തോടെ ഏറ്റെടുക്കും. മലയാളമുള്‍പ്പടെ 34 ഭാഷകളില്‍ അറഫാ പ്രഭാഷണം വിവര്‍ത്തനം ചെയ്യും.
പ്രപഞ്ച നാഥനോടുള്ള അളവറ്റ സ്തുതി വചനങ്ങളും പാപമോചനത്തിനായുള്ള പ്രാര്‍ത്ഥനകളും അലയടിച്ച മിനാതാഴ്വര തര്‍വിയത്ത് ദിനമായ ഇന്നലെ രാപകല്‍ ആഗോള വിശ്വാസി ലക്ഷങ്ങളുടെ ആത്മ സമര്‍പ്പണത്തില്‍ അലിഞ്ഞു ചേര്‍ന്നു. ശിഷ്ട ജീവിതത്തില്‍ തൗഹീദില്‍ അടിയുറച്ച് നില്‍ക്കാനും പിന്നിട്ട കാലം ചെയ്തുപോയ പാപങ്ങള്‍ക്ക് പശ്ചാത്താപം തേടിയും വാനിലേക്ക് കൈകളുയര്‍ത്തി അവര്‍ കണ്ണിരൊഴുക്കി.
മിനായില്‍ നിന്ന് പതിനാല് കിലോമീറ്റര്‍ അകലെയുള്ള അറഫയിലേക്ക് മശാഇര്‍ ട്രെയിനുകളിലും മുതവ്വിഫിന്റെ ബസുകളിലുമാണ് തീര്‍ത്ഥാടകര്‍ സഞ്ചരിക്കുക. നിരവധി പേര് പുലര്‍ച്ചെ മുതല്‍ കാല് നടയായും അറഫയെ ലക്ഷ്യമാക്കി നീങ്ങും. ളുഹറിന് മുമ്പായി മുഴുവന്‍ തീര്‍ത്ഥാടകരും അറഫ മൈതാനിയിലെത്തിച്ചേരും, അറഫയിലെ മസ്ജിദുന്നമിറയില്‍ ളുഹര്‍ നിസ്കാരത്തിന് മുമ്പായി അറഫ ഖുതുബ നടക്കും. തുടര്‍ന്ന് ളുഹര്‍, അസര്‍ നിസ്ക്കാരങ്ങള്‍ രണ്ട് റകഅത്ത് വീതമാക്കി ഇമാമിനൊപ്പം ചുരുക്കി നിസ്ക്കരിക്കും. പാപമോചന പ്രാര്‍ഥനകളും ദിക്റുകളും ഉരുവിട്ടും ഇന്ന് സൂര്യാസ്തമയം വരെ ഹാജിമാര്‍ അറഫയില്‍ കഴിച്ചുകൂട്ടും.
kerala
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി ഇന്ന്
വൈകീട്ട് മൂന്നു മണി വരെയാണ് പത്രിക പിന്‍വലിക്കാനുള്ള സമയപരിധി.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി ഇന്ന്. വൈകീട്ട് മൂന്നു മണി വരെയാണ് പത്രിക പിന്‍വലിക്കാനുള്ള സമയപരിധി. മത്സരചിത്രം ഇന്ന് തെളിയും. സൂക്ഷ്മപരിശോധന പൂര്‍ത്തിയായപ്പോള്‍ യുഡിഎഫ്, എല്‍ഡിഎഫ്, പി വി അന്‍വര്‍, എന്‍ഡിഎ മുന്നണി സ്ഥാനാര്‍ത്ഥികള്‍ എന്നിവരടക്കം 14 പേരാണ് മത്സരരംഗത്തുള്ളത്.
18 പത്രികകളാണ് വരണാധികാരിയായ പെരിന്തല്‍മണ്ണ സബ് കലക്ടര്‍ സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി അന്‍വര്‍ സമര്‍പ്പിച്ച പത്രികയടക്കം ഏഴെണ്ണം തള്ളിയിരുന്നു. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യാത്ത പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി അന്‍വറിന് മത്സരിക്കാനാകില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന് അറിയിച്ചാണ് അന്‍വറിന്റെ പത്രിക പിന്‍വലിച്ചത്. സൂക്ഷ്മ പരിശോധനാവേളയിലാണ് പത്രിക തള്ളിയത്.
വോട്ടര്‍മാരെ നേരില്‍ കണ്ട് പ്രചാരണപരിപാടികള്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന് ഷൗക്കത്ത്. ആര്യാടന് ഷൗക്കത്ത് ഇന്ന് എടക്കര, കരുളായി പഞ്ചായത്തുകളില്‍ പര്യടനം നടത്തും.
kerala
ലൈംഗികാധിക്ഷേപ പരാമര്‍ശം; ബോബി ചെമ്മണ്ണൂരിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

നടിക്കെതിരെ ലൈംഗിക അധിക്ഷേപം നടത്തിയ കേസില്‍ ബോബി ചെമ്മണ്ണൂരിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. നടിക്കെതിരെ ബോബി ചെമ്മണ്ണൂര്‍ നിരന്തരം ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നടത്തിയതായി കുറ്റപത്രത്തില്‍ പറയുന്നു. എറണാകുളം മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. നടിയെ അധിക്ഷേപിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇത്തരം പരാമര്‍ശങ്ങളെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ബോബി ചെമ്മണ്ണൂരിനെതിരെ രണ്ടു വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ലൈംഗിക അധിക്ഷേപം നടത്തിയതിനു പുറമേ പിന്തുടര്ന്ന് ശല്യം ചെയ്തതിന്റെ വകുപ്പും ചുമത്തി. അതേസമയം ബോബി ചെമ്മണ്ണൂര്‍ സമൂഹമാധ്യമങ്ങളിലൂടെ പലര്‍ക്കുമെതിരെ നടത്തിയ ലൈംഗികാധിക്ഷേപത്തിന്റെ തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചു. നടിയുടെ പരാതിയില്‍ കൊച്ചി സെന്‍ട്രല്‍ പൊലീസാണ് കേസടുത്തത്.
നടി നല്കിയ ലൈംഗികാധിക്ഷേപ കേസില്‍ ബോബി ചെമ്മണൂര്‍ അറസ്റ്റിലായിരുന്നു. ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്നാണ് കാക്കനാട് ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന ബോബി ചെമ്മണ്ണൂര്‍ പുറത്തിറങ്ങിയത്. ബോഡി ഷെയ്മിങ് സമൂഹത്തിന് അംഗീകരിക്കാനാവില്ലെന്നും ബോബി ചെമ്മണ്ണൂരിന് ഒരു പ്രത്യേക പരിഗണനയും നല്‍കാനാവില്ലെന്നും ജാമ്യം അനുവദിച്ചുകൊണ്ട് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
അതേസമയം ജയില്‍ നിന്ന് ഇറങ്ങിയ ബോബി ചെമ്മണ്ണൂര്‍ പരസ്യമായി മാപ്പ് ചോദിച്ച് രംഗത്തെത്തിയിരുന്നു.
-
kerala2 days ago
രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; 4000 കടന്നു
-
india2 days ago
സിക്കിമിലെ സൈനിക ക്യാമ്പിലുണ്ടായ മണ്ണിടിച്ചിലില്‍; കാണാതായ സൈനികര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു
-
india2 days ago
മുസ്ലിംകള്ക്കെതിരെ വിദ്വേഷ പരാമര്‍ശം; ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സറുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
-
kerala20 hours ago
മലപ്പുറത്തെക്കുറിച്ച് നിരന്തരം വര്‍ഗീയ പ്രസ്താവനകള്‍ നടത്തിയ എ.വിജയരാഘവന് എല്‍ഡിഎഫ് നിലമ്പൂരിന്റെ തെരഞ്ഞെടുപ്പ് ചുമതല നല്‍കിയത് ബോധപൂര്‍വ്വം: വിഡി സതീശന്
-
india3 days ago
സിക്കിമില്‍ മണ്ണിടിച്ചില്‍; മൂന്ന് മരണം; കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു
-
kerala3 days ago
തിരുവനന്തപുരത്ത് ആളൊഴിഞ്ഞ പറമ്പില്‍നിന്ന് തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി
-
EDUCATION3 days ago
പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.28 ശതമാനം വിജയം
-
Art3 days ago
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ