Connect with us

main stories

ഇറാന്‍ ആണവ ശാസ്ത്രജ്ഞനെ കൊന്നത് നിര്‍മിത ബുദ്ധി കൊണ്ട് പ്രവര്‍ത്തിക്കുന്ന മെഷിന്‍ഗണ്‍ ഉപയോഗിച്ച്; ഞെട്ടി ശാസ്ത്രലോകം!

“നിര്‍മിത ബുദ്ധി ഉപയോഗിച്ചാണ് ശാസ്ത്രജ്ഞനു നേരെ സൂം ചെയ്തത്. പത്ത് ഇഞ്ചു മാത്രം അകലെ ആയിരുന്ന ഭാര്യക്ക് പരിക്കൊന്നും ഏറ്റില്ല. സ്ഥലത്ത് മനുഷ്യ സാന്നിധ്യം ഉണ്ടായിരുന്നില്ല”

Published

on

ടെഹ്‌റാന്‍: ഇറാന്‍ ആണവ ശാസ്ത്രജ്ഞന്‍ മുഹ്‌സിന്‍ ഫഖ്‌രിസാദയെ കൊന്നതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നിര്‍മിത ബുദ്ധി (ആര്‍ടിഫിഷ്യന്‍ ഇന്റലിജന്‍സ്) ഉപയോഗിച്ച് പ്രവര്‍ത്തിപ്പിച്ച സാറ്റലൈറ്റ് നിയന്ത്രിത മെഷിന്‍ഗണ്‍ കൊണ്ടാണ് ഇദ്ദേഹത്തെ വെടിവച്ചു കൊന്നത് എന്നാണ് ഇറാന്‍ വെളിപ്പെടുത്തിയത്. നിര്‍മിത ബുദ്ധി സൈനികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത് എന്ന് ശാസ്ത്രജ്ഞര്‍ നിരന്തരം ആവശ്യപ്പെടുന്നതിനിടെയാണ് ഇത്തരത്തില്‍ ആക്രമണം ഉണ്ടായിട്ടുള്ളത്.

നവംബര്‍ 27ന് ടെഹ്‌റാനില്‍ വച്ചാണ് ഇറാന്റെ ആണവ ഗവേഷണത്തിന്റെ ബുദ്ധികേന്ദ്രവും ഓര്‍ഗനൈസേഷന്‍ ഓഫ് ഡിഫന്‍സീവ് ഇന്നൊവേഷന്‍ ആന്‍ഡ് റിസര്‍ച്ച മേധാവിയുമായ ഫഖ്‌രിസാദയെ വെടിവച്ചു കൊന്നത്. കൊലപാതകത്തിന് പിന്നില്‍ ഇസ്രയേല്‍ ആണ് എന്നാണ് ഇറാന്‍ ആരോപിക്കുന്നത്.

ഒരു പിക്ക്അപ് ട്രക്കില്‍ ഉറപ്പിച്ച നിലയിലായിരുന്നു മെഷിന്‍ ഗണ്‍. കാറില്‍ സഞ്ചരിക്കുകയായിരുന്ന ഫഖ്‌രിസാദയ്ക്ക് മാത്രമാണ് വെടിയേറ്റത്. കൂടെയുണ്ടായിരുന്ന ഭാര്യയ്ക്ക് ഒരപകടവും സംഭവിച്ചില്ല എന്നും റവല്യൂഷനറില ഗാര്‍ഡ് കമാന്‍ഡര്‍ ജനറല്‍ അലി ഫദാവി പറയുന്നു.

കൊല്ലപ്പെട്ടത് എങ്ങനെ?

അബ്‌സാര്‍ദ് നഗരത്തിലൂടെ കാറില്‍ സഞ്ചരിക്കവെയാണ് ഫഖ്‌രിസാദയ്ക്ക് നേരെ വെടിവയ്പ്പുണ്ടായത്. ആക്രമണം നടന്ന വേളയില്‍ ശാസ്ത്രജ്ഞന്റെ സുരക്ഷാ ഉദ്യോഗസ്ഥരും ആയുധധാരികളും തമ്മില്‍ വെടിവയ്പ്പ് നടന്നതായി നേരത്തെ പ്രതിരോധ മന്ത്രാലയം പറഞ്ഞിരുന്നു.

സുരക്ഷാ സേനയുടെ തിരിച്ചടിയില്‍ നാലു ഭീകരവാദികള്‍ കൊല്ലപ്പെട്ടു എന്ന് ഒരു ഇറാന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. സ്ഥലത്ത് ഒരു നിസാന്‍ പിക്ക്അപ് വാന്‍ പൊട്ടിത്തെറിച്ചതായും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

ഫഖ്‌രിസാദയുടെ അന്ത്യചടങ്ങുകളില്‍ ഇറാന്‍ സുപ്രിം നാഷണല്‍ അതോറിറ്റി കൗണ്‍സില്‍ മേധാവി നടത്തിയ പ്രസംഗത്തില്‍ ശാസ്ത്രജ്ഞനെ പ്രത്യേക മാര്‍ഗവും ഇലക്ട്രോണിക് ആയുധവും ഉപയോഗിച്ചാണ് കൊലപ്പെടുത്തിയത് എന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ഇതിന്റെ വിശദാംശങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയിരുന്നില്ല.

ഫഖ്‌രിസാദയെ മാത്രം ലക്ഷ്യം വച്ചായിരുന്നു പദ്ധതിയെന്ന് റവല്യൂഷറില്‍ ഗാര്‍ഡ് ഡെപ്യൂട്ടി കമാന്‍ഡര്‍ ജനറല്‍ ഫദാവി പറയുന്നു. നിര്‍മിത ബുദ്ധി ഉപയോഗിച്ചാണ് ശാസ്ത്രജ്ഞനു നേരെ സൂം ചെയ്തത്. പത്ത് ഇഞ്ചു മാത്രം അകലെ ആയിരുന്ന ഭാര്യക്ക് പരിക്കൊന്നും ഏറ്റില്ല. സ്ഥലത്ത് മനുഷ്യ സാന്നിധ്യം ഉണ്ടായിരുന്നില്ല. മൊത്തം 13 വെടിയുണ്ടകളാണ് ഉതിര്‍ത്തത്. എല്ലാം നിസാന്‍ വാനില്‍ നിന്നായിരുന്നു. നാലു ബുള്ളറ്റുകള്‍ കൊണ്ടത് ഫഖ്‌രിസാദയുടെ തലയിലാണ്.

സംഭവത്തില്‍ ഇസ്രയേല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ സുരക്ഷാ സേനയോട് ജാഗ്രതയോടെയിരിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതായി ഇസ്രയേല്‍ പബ്ലിക് റേഡിയോ വ്യക്തമാക്കി. മധ്യേഷ്യയിലേക്ക് പോകുന്ന സ്വന്തം പൗരന്മാര്‍ക്കും സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നിര്‍മിത ബുദ്ധി കൊണ്ടുള്ള ആക്രമണം

നിര്‍മിത ബുദ്ധി സൈനിക ആവശ്യത്തിന് ഉപയോഗിക്കുന്നതിലെ അപകടം നേരത്തെ തന്നെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അന്തരിച്ച ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ നേതൃത്വത്തില്‍ ആയിരം ശാസ്ത്രജ്ഞര്‍ നിര്‍മിത ബുദ്ധി സൈനികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത് എന്നാവശ്യപ്പെട്ട് തുറന്ന കത്ത് എഴുതിയിരുന്നു.

ഇത്തരം ആയുധങ്ങള്‍ ആക്രമണത്തിന് ഉപയോഗിക്കുന്നത് അചിന്തനീയമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും എന്നാണ് ക്യാംപയിന്‍ എഗൈന്‍സ്റ്റ് കില്ലര്‍ റോബോര്‍ട്ട്‌സ് അംഗം പ്രൊഫസര്‍ നോയല്‍ ഷാര്‍കി പറയുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ട്രാന്‍സ് ദമ്പതികളുടെ കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്‍, അമ്മ വേണ്ട; ‘രക്ഷിതാക്കള്‍’ മതി: ഹൈക്കോടതി

ട്രാന്‍സ് ദമ്പതികളായ കോഴിക്കോട് സ്വദേശികള്‍ സഹദും സിയയും നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.

Published

on

ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതികളുടെ കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്‍, അമ്മ എന്നതിന് പകരം രക്ഷിതാക്കള്‍ എന്ന് ചേര്‍ക്കണമെന്ന് ഹൈക്കോടതി. ട്രാന്‍സ് ദമ്പതികളായ കോഴിക്കോട് സ്വദേശികള്‍ സഹദും സിയയും നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. ട്രാന്‍സ് ദമ്പതികളുടെ മക്കള്‍ക്കുള്ള അപേക്ഷയില്‍ അച്ഛന്‍, അമ്മ കോളങ്ങള്‍ ഒഴിവാക്കണമെന്നാണ് ജസ്റ്റിസ് സിയാദ് റഹ്മാന്‍ ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുള്ളത്.

2023 ഫെബ്രുവരിയിലാണ് ഇവര്‍ക്ക് കുഞ്ഞ് ജനിച്ചത്. രാജ്യത്തെ ആദ്യ ട്രാന്‍ജെന്‍ഡര്‍ രക്ഷിതാക്കളാണ് ഈ ദമ്പതികള്‍. കോഴിക്കോട് കോര്‍പ്പറേഷനില്‍ കുട്ടിയുടെ ജനനം രജിസ്റ്റര്‍ ചെയ്യുകയും ജനന സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്തു. എന്നാല്‍ സര്‍ട്ടിഫിക്കറ്റില്‍ പിതാവിന്റെ പേര് സിയ പാവല്‍ എന്നും അമ്മയുടെ പേര് സഹദ് എന്നും രേഖപ്പെടുത്തിയിരുന്നു.

എന്നാല്‍ അച്ഛന്റെയും അമ്മയുടേയും പേരുകള്‍ പ്രത്യേകം പരാമര്‍ശിക്കരുതെന്ന് ആവശ്യപ്പെട്ട് ദമ്പതികള്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി അച്ഛന്‍, അമ്മ എന്നതിനു പകരം രക്ഷിതാക്കള്‍ എന്നു മാറ്റി പുതിയ ജനന സര്‍ട്ടിഫിക്കറ്റ് നല്‍കാനാണ് നിര്‍ദേശം നല്‍കിയത്.

Continue Reading

india

ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരിന്റെ അശ്രദ്ധ: ദളിത് പെണ്‍കുട്ടിയുടെ മരണത്തില്‍ എന്‍ഡിഎയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

കേസില്‍ നീതി ആവശ്യപ്പെട്ട് ഞായറാഴ്ച രാവിലെ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

Published

on

പട്ന മെഡിക്കല്‍ കോളജ് ആശുപത്രിയിലെ (പിഎംസിഎച്ച്) ചികിത്സയില്‍ അനാസ്ഥ ആരോപിച്ച് പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയുടെ മരണത്തില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യ (എന്‍ഡിഎ) സര്‍ക്കാരിനെതിരെ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് (എല്‍ഒപി) രാഹുല്‍ ഗാന്ധി ഞായറാഴ്ച ആഞ്ഞടിച്ചു.

‘ഡബിള്‍ എഞ്ചിന്‍’ സര്‍ക്കാരിന്റെ അശ്രദ്ധയാണ് ദളിത് പെണ്‍കുട്ടിയുടെ മരണത്തിലേക്ക് നയിച്ചതെന്ന് എക്സില്‍ ഒരു പോസ്റ്റില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.

‘മുസാഫര്‍പൂരില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിക്ക് നേരെയുണ്ടായ ക്രൂരതയും തുടര്‍ന്നുള്ള ചികിത്സയിലെ അവഗണനയും അങ്ങേയറ്റം ലജ്ജാകരമാണ്. തക്കസമയത്ത് ചികിത്സ ലഭിച്ചിരുന്നെങ്കില്‍ അവളുടെ ജീവന്‍ രക്ഷിക്കാമായിരുന്നു. എന്നാല്‍ സുരക്ഷ ഒരുക്കുന്നതില്‍ മാത്രമല്ല, അവരുടെ ജീവന്‍ രക്ഷിക്കുന്നതിലും ഇരട്ട എഞ്ചിന്‍ സര്‍ക്കാര്‍ അലംഭാവം കാണിച്ചു,’ അദ്ദേഹം പറഞ്ഞു.

ഇരയുടെ കുടുംബത്തിന് നീതി ലഭ്യമാക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് തന്റെ പോസ്റ്റില്‍ ഉറപ്പ് നല്‍കി.

ഇരയുടെ കുടുംബത്തിന് നീതി ലഭിക്കുന്നതുവരെ ഞങ്ങള്‍ നിശബ്ദരായി ഇരിക്കില്ല, കുറ്റക്കാര്‍ക്കും അനാസ്ഥ കാണിക്കുന്ന ഉദ്യോഗസ്ഥര്‍ക്കുമെതിരെ കര്‍ശന നടപടിയെടുക്കണം, എന്നായിരുന്നു പോസ്റ്റ്.

കേസില്‍ നീതി ആവശ്യപ്പെട്ട് ഞായറാഴ്ച രാവിലെ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

പ്രതിഷേധത്തില്‍ സംസാരിച്ച ബിഹാര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജേഷ് റാം പറഞ്ഞു, ‘ഈ കേസിന് രണ്ട് വശങ്ങളുണ്ട്, ആദ്യം, കുട്ടി ബലാത്സംഗത്തിനിരയായി. ബലാത്സംഗത്തിന് ശേഷം അവളെ കൊലപ്പെടുത്താന്‍ ക്രൂരമായ ശ്രമമുണ്ടായി. രണ്ടാമതായി, സര്‍ക്കാര്‍ അശ്രദ്ധയില്‍ ഒരു കല്ലും ഉപേക്ഷിച്ചില്ല. ചികിത്സ വൈകിയതിനാല്‍ ആ പെണ്‍കുട്ടി ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. ഇതിന് സര്‍ക്കാര്‍ തന്നെ നേരിട്ട് ഉത്തരവാദികളാണ്.’

മുസാഫര്‍പൂരിലെ കുണ്ഡ്ലിയില്‍ നിന്നുള്ള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പട്നയിലെ എയിംസ് ചികിത്സ നിഷേധിച്ചതിനെത്തുടര്‍ന്ന് നാല് ദിവസത്തിന് ശേഷം പിഎംസിഎച്ചിലേക്ക് കൊണ്ടുവന്നതിന് പിന്നാലെയാണിത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായതായി അധികൃതര്‍ അറിയിച്ചു.

Continue Reading

kerala

നിലമ്പൂരില്‍ എം. സ്വരാജിനെ സ്ഥാനാര്‍ഥിയാക്കിയത് അദ്ദേഹത്തെ രാഷ്ട്രീയമായി അവസാനിപ്പിക്കാനാകാം; കെ.എം ഷാജി

ആര്യാടന്‍ ഷൗക്കത്ത് ഉമ്മന്‍ചാണ്ടിയുടെ ഖബറിടത്തില്‍ പോയി പ്രാര്‍ത്ഥിച്ചെന്നും സ്വരാജ് ജീവിച്ചിരിക്കുന്ന വിഎസിനെ കണ്ട് മാപ്പപേക്ഷിക്കണമെന്നും കെ എം ഷാജി

Published

on

എം. സ്വരാജിനെ നിലമ്പൂരില്‍ സ്ഥാനാര്‍ഥിയാക്കിയത് അദ്ദേഹത്തെ രാഷ്ട്രീയമായി അവസാനിപ്പിക്കാനാകാമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. സിപിഎമ്മില്‍ പിണറായി വിരുദ്ധ പോരാട്ടങ്ങളില്‍ വലിയ പങ്കുവഹിക്കുന്ന നേതാവാണ് സ്വരാജെന്നും അദ്ദേഹത്തെ തീര്‍ക്കണമെന്ന് കരുതിയാകാം സ്ഥാനാര്‍ഥിയാക്കിയതെന്നും കെ.എം ഷാജി പ്രതികരിച്ചു.

ഒരിക്കല്‍ പിണറായി ഭക്തിമൂത്ത് വി.എസിനെ പിതൃശൂന്യനെന്ന് വിളിച്ചയാളാണ് സ്വരാജ് എന്നും കെ.എം. ഷാജി പറഞ്ഞു. നിലമ്പൂരില്‍ വരുന്നതിന് മുമ്പ് വി.എസ്. അച്യുതാനന്ദനെ സന്ദര്‍ശിച്ച് സ്വരാജ് മാപ്പ് ചോദിക്കണമെന്നും സ്വരാജ് പൊതുപ്രവര്‍ത്തനം ആരംഭിക്കുന്നത് ശരീരത്തില്‍ പിണറായി മാനറിസം ആവാഹിച്ചാണെന്നും കെ എം ഷാജി പറഞ്ഞു.

യുദ്ധം അനാവശ്യമായിരുന്നുവെന്ന നിലപാട് സ്ഥാനാര്‍ഥിയായ സ്വരാജിന് ഇപ്പോള്‍ ഉണ്ടോ എന്ന് വ്യക്തമാക്കണമെന്നും കെ എം ഷാജി കൂട്ടിച്ചേര്‍ത്തു.
അന്‍വര്‍ മത്സരിക്കുമ്പോഴും സ്വരാജ് നിലമ്പൂരുകാരനായിരുന്നെന്നും പിന്നെ എന്തിനാണ് അന്‍വറിനെ നിര്‍ത്തുകയും സ്വരാജിനെ തൃപ്പൂണിത്തുറയില്‍ മത്സരിപ്പിച്ചതെന്നും കെ എം ഷാജി ചോദിച്ചു.

ആര്യാടന്‍ ഷൗക്കത്ത് ഉമ്മന്‍ചാണ്ടിയുടെ ഖബറിടത്തില്‍ പോയി പ്രാര്‍ത്ഥിച്ചെന്നും സ്വരാജ് ജീവിച്ചിരിക്കുന്ന വിഎസിനെ കണ്ട് മാപ്പപേക്ഷിക്കണമെന്നും കെ എം ഷാജി അഭിപ്രായപ്പെട്ടു.

സ്വരാജിനെ ഇല്ലാതാക്കാന്‍ വേണ്ടിയാണ് നിലമ്പൂരിലെ സ്ഥാനാര്‍ത്ഥിത്വമെന്നും സ്വരാജിനെ റിയാസിനു മുകളില്‍ വളരാന്‍ അവര്‍ അനുവദിക്കില്ലെന്നും കെ എം ഷാജി പറഞ്ഞു.

Continue Reading

Trending