main stories
ഇറാന് ആണവ ശാസ്ത്രജ്ഞനെ കൊന്നത് നിര്‍മിത ബുദ്ധി കൊണ്ട് പ്രവര്‍ത്തിക്കുന്ന മെഷിന്ഗണ് ഉപയോഗിച്ച്; ഞെട്ടി ശാസ്ത്രലോകം!
“നിര്‍മിത ബുദ്ധി ഉപയോഗിച്ചാണ് ശാസ്ത്രജ്ഞനു നേരെ സൂം ചെയ്തത്. പത്ത് ഇഞ്ചു മാത്രം അകലെ ആയിരുന്ന ഭാര്യക്ക് പരിക്കൊന്നും ഏറ്റില്ല. സ്ഥലത്ത് മനുഷ്യ സാന്നിധ്യം ഉണ്ടായിരുന്നില്ല”

ടെഹ്റാന്: ഇറാന് ആണവ ശാസ്ത്രജ്ഞന് മുഹ്സിന് ഫഖ്രിസാദയെ കൊന്നതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നിര്‍മിത ബുദ്ധി (ആര്‍ടിഫിഷ്യന്‍ ഇന്റലിജന്‍സ്) ഉപയോഗിച്ച് പ്രവര്‍ത്തിപ്പിച്ച സാറ്റലൈറ്റ് നിയന്ത്രിത മെഷിന്ഗണ് കൊണ്ടാണ് ഇദ്ദേഹത്തെ വെടിവച്ചു കൊന്നത് എന്നാണ് ഇറാന് വെളിപ്പെടുത്തിയത്. നിര്‍മിത ബുദ്ധി സൈനികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത് എന്ന് ശാസ്ത്രജ്ഞര്‍ നിരന്തരം ആവശ്യപ്പെടുന്നതിനിടെയാണ് ഇത്തരത്തില്‍ ആക്രമണം ഉണ്ടായിട്ടുള്ളത്.
നവംബര്‍ 27ന് ടെഹ്റാനില്‍ വച്ചാണ് ഇറാന്റെ ആണവ ഗവേഷണത്തിന്റെ ബുദ്ധികേന്ദ്രവും ഓര്ഗനൈസേഷന് ഓഫ് ഡിഫന്‍സീവ് ഇന്നൊവേഷന് ആന്‍ഡ് റിസര്‍ച്ച മേധാവിയുമായ ഫഖ്രിസാദയെ വെടിവച്ചു കൊന്നത്. കൊലപാതകത്തിന് പിന്നില്‍ ഇസ്രയേല്‍ ആണ് എന്നാണ് ഇറാന് ആരോപിക്കുന്നത്.
ഒരു പിക്ക്അപ് ട്രക്കില്‍ ഉറപ്പിച്ച നിലയിലായിരുന്നു മെഷിന് ഗണ്‍. കാറില്‍ സഞ്ചരിക്കുകയായിരുന്ന ഫഖ്രിസാദയ്ക്ക് മാത്രമാണ് വെടിയേറ്റത്. കൂടെയുണ്ടായിരുന്ന ഭാര്യയ്ക്ക് ഒരപകടവും സംഭവിച്ചില്ല എന്നും റവല്യൂഷനറില ഗാര്‍ഡ് കമാന്‍ഡര്‍ ജനറല്‍ അലി ഫദാവി പറയുന്നു.
കൊല്ലപ്പെട്ടത് എങ്ങനെ?
അബ്സാര്‍ദ് നഗരത്തിലൂടെ കാറില്‍ സഞ്ചരിക്കവെയാണ് ഫഖ്രിസാദയ്ക്ക് നേരെ വെടിവയ്പ്പുണ്ടായത്. ആക്രമണം നടന്ന വേളയില്‍ ശാസ്ത്രജ്ഞന്റെ സുരക്ഷാ ഉദ്യോഗസ്ഥരും ആയുധധാരികളും തമ്മില്‍ വെടിവയ്പ്പ് നടന്നതായി നേരത്തെ പ്രതിരോധ മന്ത്രാലയം പറഞ്ഞിരുന്നു.
സുരക്ഷാ സേനയുടെ തിരിച്ചടിയില്‍ നാലു ഭീകരവാദികള്‍ കൊല്ലപ്പെട്ടു എന്ന് ഒരു ഇറാന് മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. സ്ഥലത്ത് ഒരു നിസാന്‍ പിക്ക്അപ് വാന്‍ പൊട്ടിത്തെറിച്ചതായും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
ഫഖ്രിസാദയുടെ അന്ത്യചടങ്ങുകളില്‍ ഇറാന് സുപ്രിം നാഷണല്‍ അതോറിറ്റി കൗണ്‍സില്‍ മേധാവി നടത്തിയ പ്രസംഗത്തില്‍ ശാസ്ത്രജ്ഞനെ പ്രത്യേക മാര്‍ഗവും ഇലക്ട്രോണിക് ആയുധവും ഉപയോഗിച്ചാണ് കൊലപ്പെടുത്തിയത് എന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ഇതിന്റെ വിശദാംശങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയിരുന്നില്ല.
ഫഖ്രിസാദയെ മാത്രം ലക്ഷ്യം വച്ചായിരുന്നു പദ്ധതിയെന്ന് റവല്യൂഷറില് ഗാര്‍ഡ് ഡെപ്യൂട്ടി കമാന്‍ഡര്‍ ജനറല്‍ ഫദാവി പറയുന്നു. നിര്‍മിത ബുദ്ധി ഉപയോഗിച്ചാണ് ശാസ്ത്രജ്ഞനു നേരെ സൂം ചെയ്തത്. പത്ത് ഇഞ്ചു മാത്രം അകലെ ആയിരുന്ന ഭാര്യക്ക് പരിക്കൊന്നും ഏറ്റില്ല. സ്ഥലത്ത് മനുഷ്യ സാന്നിധ്യം ഉണ്ടായിരുന്നില്ല. മൊത്തം 13 വെടിയുണ്ടകളാണ് ഉതിര്‍ത്തത്. എല്ലാം നിസാന്‍ വാനില്‍ നിന്നായിരുന്നു. നാലു ബുള്ളറ്റുകള്‍ കൊണ്ടത് ഫഖ്രിസാദയുടെ തലയിലാണ്.
സംഭവത്തില്‍ ഇസ്രയേല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ സുരക്ഷാ സേനയോട് ജാഗ്രതയോടെയിരിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതായി ഇസ്രയേല്‍ പബ്ലിക് റേഡിയോ വ്യക്തമാക്കി. മധ്യേഷ്യയിലേക്ക് പോകുന്ന സ്വന്തം പൗരന്മാര്ക്കും സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നിര്‍മിത ബുദ്ധി കൊണ്ടുള്ള ആക്രമണം
നിര്‍മിത ബുദ്ധി സൈനിക ആവശ്യത്തിന് ഉപയോഗിക്കുന്നതിലെ അപകടം നേരത്തെ തന്നെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അന്തരിച്ച ശാസ്ത്രജ്ഞന് സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ നേതൃത്വത്തില്‍ ആയിരം ശാസ്ത്രജ്ഞര്‍ നിര്‍മിത ബുദ്ധി സൈനികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത് എന്നാവശ്യപ്പെട്ട് തുറന്ന കത്ത് എഴുതിയിരുന്നു.
ഇത്തരം ആയുധങ്ങള്‍ ആക്രമണത്തിന് ഉപയോഗിക്കുന്നത് അചിന്തനീയമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും എന്നാണ് ക്യാംപയിന് എഗൈന്‍സ്റ്റ് കില്ലര്‍ റോബോര്‍ട്ട്സ് അംഗം പ്രൊഫസര്‍ നോയല്‍ ഷാര്‍കി പറയുന്നത്.
kerala
‘ഇത്രത്തോളം സഹായിച്ചതിന് നന്ദി’; മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് പ്രതികരിക്കാതെ സുരേഷ് ഗോപി
വോട്ടര്‍പ്പട്ടിക ക്രമക്കേട് ആരോപണങ്ങള്‍ക്കിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപി തൃശ്ശൂരിലെത്തി.

വോട്ടര്‍പ്പട്ടിക ക്രമക്കേട് ആരോപണങ്ങള്‍ക്കിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപി തൃശ്ശൂരിലെത്തി. വോട്ട് ക്രമക്കേട് ആരോപണങ്ങളില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് പ്രതികരിക്കാന്‍ സുരേഷ് ഗോപി തയ്യാറായില്ല. ഒടുക്കം സഹായിച്ചതിന് നന്ദിയെന്ന് മാത്രം പറഞ്ഞ് ഒറ്റവരിയില്‍ മാധ്യമങ്ങളെ പരിഹസിക്കുകയാണ് ചെയ്തത്.
കഴിഞ്ഞ ദിവസം സിപിഎം പ്രവര്‍ത്തകരുമായി ഉണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ ബിജെപി പ്രവര്‍ത്തകരെ സന്ദര്‍ശിക്കാന്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ആദ്യം പോയത് അശ്വിനി ആശുപത്രിയിലേക്കായിരുന്നു.
വോട്ടര്‍പട്ടിക ക്രമക്കേടില്‍ സുരേഷ് ഗോപിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്. കഴിഞ്ഞ ദിവസം ഡല്‍ഹിയിലും മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണം തേടിയെങ്കിലും ഒഴിഞ്ഞുമാറുകയായിരുന്നു എംപി.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ വന്‍ വോട്ട് ക്രമക്കേട് നടന്നെന്ന ആരോപണത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. തൃശ്ശൂര്‍ മണ്ഡലത്തില്‍ സ്ഥിര താമസക്കാരല്ലാത്തവരെ വോട്ടര്‍പ്പട്ടികയില്‍ ചേര്‍ത്തുവെന്നായിരുന്നു കോണ്‍ഗ്രസും എല്‍ഡിഎഫും ആരോപിച്ചത്. സുരേഷ് ഗോപിയുടെ സഹോദരന് ഉള്‍പ്പെടെ 11 പേരെ ബൂത്ത് നമ്പര്‍ 116ല്‍ 1016 മുതല്‍ 1026 വരെ ക്രമനമ്പറില്‍ ചേര്‍ത്തുതായി ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് ആരോപിച്ചിരുന്നു.
തൃശൂരില്‍ ഫ്ലാറ്റുകള്‍ കേന്ദ്രീകരിച്ച് കള്ളവോട്ടുകള്‍ ചേര്‍ത്തത് സുരേഷ് ഗോപിയുടെ നേതൃത്വത്തിലാണെന്നും കോണ്‍ഗ്രസും സിപിഎമ്മും ആരോപിച്ചിരുന്നു. പിന്നാലെ സുരേഷ് ഗോപിയുടെ സഹോദരന്, ആര്‍എസ്എസ് നേതാവ് കെ ആര് ഷാജി ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇരട്ട വോട്ടും സുരേഷ് ഗോപിയുടെ ഡ്രൈവര്‍ക്ക് വ്യാജവോട്ടും കണ്ടെത്തിയിരുന്നു. തൃശ്ശൂരിലെ അപ്പാര്‍ട്മെന്റുകളും വാടക വീടുകളും കേന്ദ്രീകരിച്ച് വലിയതോതില്‍ വോട്ട് ചേര്‍ത്തുവെന്ന ആരോപണം ശക്തമാണ്.
india
ഇസ്രാഈല്‍ വംശഹത്യ നടത്തുന്നുവെന്ന് പ്രിയങ്ക ഗാന്ധി; നിങ്ങളുടെ വഞ്ചനയാണ് ലജ്ജാകരമെന്ന് ഇസ്രാഈല്‍ അംബാസഡര്‍
പലസ്തീനില്‍ ഇസ്രാഈല്‍ വംശഹത്യ നടത്തുകയാണെന്നും മോദി സര്‍ക്കാര്‍ മൗനം പാലിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി.

പലസ്തീനില്‍ ഇസ്രാഈല്‍ വംശഹത്യ നടത്തുകയാണെന്നും മോദി സര്‍ക്കാര്‍ മൗനം പാലിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി. പ്രിയങ്ക എക്സില്‍ പറഞ്ഞു, ‘ഇസ്രാഈല്‍ ഭരണകൂടം വംശഹത്യ നടത്തുകയാണ്. അവര്‍ 60,000-ത്തിലധികം ആളുകളെ കൊന്നു, അവരില്‍ 18,430 കുട്ടികളും ഉള്‍പ്പെടുന്നു. നിരവധി കുട്ടികള്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകളെ അത് പട്ടിണിക്കിടുകയും ദശലക്ഷക്കണക്കിന് ആളുകളെ പട്ടിണിയിലാക്കാന്‍ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. നിശ്ശബ്ദതയിലൂടെയും നിഷ്ക്രിയത്വത്തിലൂടെയും ഈ കുറ്റകൃത്യങ്ങളെ പ്രാപ്തമാക്കുന്നത് തന്നെ കുറ്റകരമാണ്. ഫലസ്തീനിലെ ജനങ്ങള്‍ക്ക് മേല്‍ ഇസ്രാഈല്‍ ഈ നാശം അഴിച്ചുവിടുമ്പോള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നിശബ്ദത പാലിക്കുന്നത് ലജ്ജാകരമാണ്.’
അതേസമയം, നിങ്ങളുടെ വഞ്ചനയാണ് ലജ്ജാകരമെന്ന് കോണ്‍ഗ്രസ് നേതാവിന്റെ പോസ്റ്റിനെ ടാഗ് ചെയ്തുകൊണ്ടാണ് ഇസ്രാഈല്‍ അംബാസഡര്‍ അസര്‍ പ്രതികരിച്ചു. രണ്ട് ദശലക്ഷം ടണ്‍ ഭക്ഷണം ഇസ്രാഈല്‍ ഗസ്സയിലേക്ക് എത്തിക്കാന്‍ സഹായിച്ചതായി അസര്‍ അവകാശപ്പെട്ടു. കഴിഞ്ഞ 50 വര്‍ഷത്തിനിടെ ഗസ്സ ജനസംഖ്യ 450 ശതമാനം വര്‍ദ്ധിച്ചു. അവിടെ വംശഹത്യ നടന്നിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
kerala
തൃശൂരിലെ വോട്ട് ചേര്‍ക്കല്‍; ബി.എല്‍.ഒമാര്‍ക്ക് വീഴ്ച സംഭവിച്ചെന്ന് ആക്ഷേപം
അപ്പാര്‍ട്മെന്റുകളും ഫ്ലാറ്റുകളും കേന്ദ്രീകരിച്ച് വ്യാപകമായി വോട്ട് ചേര്‍ത്തതും പരാതിയില്‍ നടപടി എടുക്കാത്തതും വീഴ്ചക്ക് തെളിവാണെന്ന് യുഡിഎഫ് നേതാക്കള്‍ പറഞ്ഞു.

തൃശൂരില്‍ വ്യാജ അഡ്രസ്സിലും കൃത്രിമമായും വോട്ടുചേര്‍ത്ത സംഭവത്തില്‍ ബി.എല്‍.ഒമാര്‍ക്കും വീഴ്ച സംഭവിച്ചെന്ന് ആക്ഷേപം. അപ്പാര്‍ട്മെന്റുകളും ഫ്ലാറ്റുകളും കേന്ദ്രീകരിച്ച് വ്യാപകമായി വോട്ട് ചേര്‍ത്തതും പരാതിയില്‍ നടപടി എടുക്കാത്തതും വീഴ്ചക്ക് തെളിവാണെന്ന് യുഡിഎഫ് നേതാക്കള്‍ പറഞ്ഞു.
അതേസമയം, ആദ്യമായാണ് ബിഎല്‍ഒ ചുമതല ഏറ്റെടുത്തതെന്നും പരിചയക്കുറവുണ്ടായെന്നുമാണ് പൂങ്കുന്നത്ത് ബി.എല്‍.ഒ ആയിരുന്ന വ്യക്തി നല്കിയ വിശദീകരണം.
തൃശൂര്‍ കേന്ദ്രീകരിച്ച് കൃത്രിമ രേഖകളിലൂടെ വോട്ട് ചേര്‍ക്കുന്നതായി 2024ലെ തെരഞ്ഞെടുപ്പിന് മുമ്പുതന്നെ യുഡിഎഫ് പരാതിപ്പെട്ടിരുന്നു. 100ലധികം വോട്ടുകള്‍ ചേര്‍ത്തെന്ന പരാതി നല്‍കിയിട്ടും അവരെ വോട്ടര്‍ പട്ടികയില്‍നിന്ന് നീക്കാന്‍ നടപടിയുണ്ടായില്ല. പരാതികള്‍ നല്‍കിയിട്ടും വ്യക്തമായ അന്വേഷണമോ നടപടിയോ ഉണ്ടായില്ലെന്ന് തൃശൂര്‍ ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റ് പറഞ്ഞിരുന്നു. ചില അപ്പാര്‍ട്മെന്റുകള്‍ സംബന്ധിച്ച് പരാതി ഉയര്‍ന്നപ്പോള്‍ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ത്തവര്‍ വോട്ട് ചെയ്യാതിരുന്ന സംഭവങ്ങളുമുണ്ട്.
-
Cricket2 days ago
‘അഞ്ച് ടെസ്റ്റുകള്‍ക്കായി ബുംറയ്ക്ക് ഐപിഎല്‍ വിശ്രമം നല്‍കാമായിരുന്നു’: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍
-
kerala2 days ago
മോര്‍ച്ചറിയില്‍ സൂക്ഷിച്ച ഗര്‍ഭിണിയുടെ മൃതദേഹം കാന്റീന് ജീവനക്കാരനെ അടക്കം കാണിച്ചു; ജീവനക്കാരന് സസ്പെന്ഷന്
-
GULF3 days ago
ബിജെപിയുടെയും തിരഞ്ഞെടുപ്പ് കമ്മീഷന്റെയും ഒത്തുകളി രാജ്യത്തെ ജനാധിപത്യത്തിന് വൻ ഭീഷണി; ജിദ്ദ കെഎംസിസി സംഘടനാ പാർലിമെന്റ്
-
kerala2 days ago
തൃശൂരിലെ വോട്ടര്‍ പട്ടിക ക്രമക്കേട്; കൂടുതല്‍ തെളിവുകള്‍ പുറത്ത്
-
News2 days ago
പാകിസ്താന് ആണവായുധമുള്ള രാജ്യം, സിന്ധുനദിയില്‍ ഇന്ത്യ ഡാം പണിതാല്‍ തകര്‍ക്കും; ഭീഷണിയുമായി പാക് സൈനിക മേധാവി
-
News2 days ago
ഗസ്സയിലെ ഇസ്രഈല്‍ ആക്രമണത്തില്‍ അഞ്ച് അല്‍ ജസീറ മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു
-
india2 days ago
തമിഴ്നാട്ടില്‍ കാട്ടാന ആക്രമണം; 60 കാരന് ദാരുണാന്ത്യം
-
kerala2 days ago
‘രാജിവെക്കുന്നതിനെ പറ്റി സുരേഷ് ഗോപി ആലോചിക്കണം’; കെ. സുധാകരൻ