Culture
മൂന്നാര്‍: സി.പി.ഐയെ ‘കുരിശില്‍ തറച്ച്’ മുഖ്യമന്ത്രി; ഒഴിപ്പിക്കല്‍ നിര്‍ത്തി
മൂന്നാര്‍: കയ്യേറ്റമൊഴിപ്പിക്കല്‍ തല്ക്കാലം നിര്‍ത്തിവെക്കാന്‍ ഇടതുമുന്നണി യോഗത്തില്‍ ധാരണ. യോഗത്തിന്റെ അജണ്ടയില്‍ മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കല്‍ ഉണ്ടായിരുന്നില്ലെങ്കിലും പ്രധാന ചര്‍ച്ച ഇതായിരുന്നു. ചര്‍ച്ചക്കിടെ മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കല്‍ സംബന്ധിച്ച് വാക്കുതര്‍ക്കം ഉണ്ടായെങ്കിലും പിണറായി വിജയന് വിട്ടുവീഴ്ചക്ക് തയാറായില്ല.
കുരിശു മാറ്റിയതില്‍ ജാഗ്രതക്കുറവുണ്ടായെന്ന മുന്‍ നിലപാടില്‍ ഉറച്ചു നിന്ന മുഖ്യമന്ത്രി ഒഴിപ്പിക്കല്‍ വിവാദമായ സാഹചര്യത്തില്‍ തല്ക്കാലം നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. സി.പി.ഐ പ്രതിനിധികളും റവന്യും മന്ത്രിയും എതിര്‍പ്പുയര്‍ത്തിയെങ്കിലും കാര്യമുണ്ടായില്ല. മൂന്നാര്‍ വിഷയം വഷളാക്കരുതെന്നും എല്ലാവരും യോജിച്ച് ഇടതുമുന്നണി നയം നടപ്പാക്കണമെന്നും വി.എസ് അച്യുതാനന്ദന് ആവശ്യപ്പെട്ടു.
യോഗത്തില്‍ പിണറായി വിജയന് അധ്യക്ഷനായിരുന്നു. അതേസമയം ഇടതു മുന്നണി യോഗത്തില്‍ മുഖ്യമന്ത്രി ഏകപക്ഷീയ നിലപാട് സ്വീകരിച്ചതില്‍ സി.പി.ഐ നേതൃത്വത്തിന് അമര്‍ഷമുണ്ട്. ഗൗരവമായ ചര്‍ച്ചക്ക് പോലും മുഖ്യമന്ത്രി മുതിര്‍ന്നില്ലെന്നാണ് പരാതി. ഇടതുമുന്നണി യോഗത്തിന് ശേഷം പുറത്തേക്ക് വന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് മുഖ്യമന്ത്രിയുടെ നിലപാടിലുള്ള അതൃപ്തി വ്യക്തമാക്കുകയും ചെയ്തു.
യോഗത്തില്‍ സി.പി.ഐ തങ്ങളുടെ നിലപാടില്‍ ഉറച്ചുനിന്നെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന് തന്റെ മുന്‍നിലപാടില്‍ മാറ്റം വരുത്താന്‍ തയാറായില്ല. മൂന്നാറില്‍ സര്‍വകക്ഷി യോഗം ചേരാതെ ഇനി ഒഴിപ്പിക്കല്‍ നടപടി തുടരേണ്ടതില്ലെന്ന നിലപാടെടുത്ത മുഖ്യമന്ത്രി സര്‍ക്കാറിനെ അറിയിക്കാതെ കുരിശു തകര്‍ത്ത നടപടി തെറ്റാണെന്ന് സമര്‍ത്ഥിക്കുകയും ചെയ്തു. ഇതിനെ സി.പി.ഐ പ്രതിനിധികളും റവന്യൂ മന്ത്രിയും എതിര്‍ത്തെങ്കിലും കാര്യമുണ്ടായില്ല. കുരിശ് നീക്കിയതില്‍ ജാഗ്രതക്കുറവുണ്ടായെന്ന മുഖ്യമന്ത്രിയുടെ വാദത്തെ ഖണ്ഡിച്ച് എല്ലാ നടപടി ക്രമങ്ങളും പാലിച്ചുകൊണ്ടാണ് കയ്യേറ്റം ഒഴിപ്പിക്കുന്നതിന് നടപടിയെടുത്തതെന്ന് റവന്യൂ മന്ത്രി പറഞ്ഞു. രണ്ടാഴ്ച മുമ്പേ കയ്യേറ്റക്കാര്‍ക്ക് അറിയിപ്പ് നല്‍കുകയും പട്ടയ ഭൂമിയാണെങ്കില് അതിന് രേഖകള്‍ ഹാജരാക്കണമെന്ന് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നതായും ആവശ്യമായ സമയം നല്കിയ ശേഷമാണ് കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടിയിലേക്ക് റവന്യൂ ഉദ്യോഗസ്ഥര്‍ കടന്നതെന്നും റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന് ഇടതുമുന്നണി യോഗത്തില്‍ വിശദീകരിച്ചു.
എന്നാല്‍ കയ്യേറ്റം ഒഴിപ്പിക്കുന്നതിനെ ശക്തമായി എതിര്‍ക്കുന്ന സി.പി.എം ഇടുക്കി ജില്ലാ നേതൃത്വത്തിനെ തൃപ്തിപ്പെടുത്തുന്ന നിലപാടാണ് മുഖ്യമന്ത്രി യോഗത്തില്‍ സ്വീകരിച്ചത്.
ഇടതുമുന്നണി യോഗത്തിന് ശേഷം സി.പി.ഐ നേതാക്കള്‍ മുഖ്യമന്ത്രിയുമായും സി.പി.എം നേതാക്കളുമായും ചര്‍ച്ച നടത്തിയെങ്കിലും ഗുണമുണ്ടായില്ല. പിന്നീട് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത റവന്യൂ ഉദ്യോഗസ്ഥരുടെ യോഗത്തിന് മുന്നോടിയായി മുഖ്യമന്ത്രിയും റവന്യൂമന്ത്രിയും മാത്രമായും ചര്‍ച്ച നടന്നു. എന്നാല്‍ മുഖ്യമന്ത്രി തന്റെ മുന്‍നിലപാടില്‍ ഉറച്ചുനിന്നാണ് തീരുമാനങ്ങളെടുത്തത്.
മതമേലധ്യക്ഷന്മാര്, രാഷ്ട്രീയ സംഘടനകള്‍, മാധ്യമ പ്രതിനിധികള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍ എന്നിവരുമായി വെവ്വേറെ ചര്‍ച്ച നടത്തിയ ശേഷം ഒഴിപ്പിക്കല്‍ നടപടി തുടരാനാണ് തീരുമാനം. ഇതിന് മാസങ്ങള്‍ വേണ്ടിവരും. കയ്യേറ്റം ഒഴിപ്പിക്കല്‍ പൂര്‍ണമായി നിര്‍ത്തുന്നതിനുള്ള തന്ത്രമാണ് ഇതിലൂടെ മുഖ്യമന്ത്രി പുറത്തെടുത്തതെന്ന് വിലയിരുത്തല്‍. സി.പി.ഐയും ഈ കെണി തിരിച്ചറിയുന്നുണ്ടെങ്കിലും പ്രതികരിക്കാന്‍ കഴിയാത്തവിധം ദുര്‍ബലമായ സ്ഥിതിയിലാണ് നേതൃത്വം.
kerala
ശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്
ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന് പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ സി.പി.എം നേതാവും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും എം.എല്‍.എയുമായിരുന്ന പത്മകുമാറിന്റെ അറസ്റ്റോടെ കേരളം അമ്പരന്നു നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന് പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ള നടന്നത് സിപിഎമ്മിന്റെ അറിവോടെയാണെന്നെന്നും സതീശന് പറഞ്ഞു. കടകംപള്ളി സുരേന്ദ്രനെയാണ് ഇനി ചോദ്യം ചെയ്യേണ്ടതെന്നും മന്ത്രി വാസവനും അറിവുണ്ടെന്നും വി.ഡി സതീശന് പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യമന്ത്രി പിണറായി വിജയന് എന്തുകൊണ്ട് മൗനം പാലിക്കുന്നു. സ്വന്തം നേതാക്കള്‍ ജയിലിലേക്ക് പോകുമ്പോള്‍ പാര്‍ട്ടിക്ക് ഒരു കുഴപ്പവുമില്ലെന്ന് പറയാന്‍ എം.വി ഗോവിന്ദന് മാത്രമേ കഴിയൂവെന്നും വി.ഡി സതീശന് പരിഹസിച്ചു. എന്തുകൊണ്ട് ദേവസ്വം ബോര്‍ഡ് പോറ്റിക്കെതിരെ പരാതി നല്‍കിയില്ലെന്നും പോറ്റി കുടുങ്ങിയാല്‍ പലരും കുടുങ്ങും എന്ന് സിപിഎമ്മിന് അറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Film
‘ഹനുമാനെ വിശ്വസിക്കുന്നില്ല’; രാജമൗലിയുടെ പ്രസ്താവനയില്‍ പരാതി
ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്
വാരണസി: ചലച്ചിത്ര സംവിധായകന് എസ്.എസ്. രാജമൗലി നടത്തിയ പ്രസ്താവന വിവാദത്തില്‍. വരാനിരിക്കുന്ന ‘വാരണസി’ എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് ചടങ്ങില്‍’ എനിക്ക് ദൈവമായ ഹനുമാനില്‍ വിശ്വാസമില്ല’ എന്ന രാജമൗലിയുടെ വാക്കുകളാണ് വിവാദത്തിന് ഇടയായത്. ഈ പ്രസ്താവന ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ നവംബര്‍ 15ന് നടന്ന ‘ Globe Trotter ‘ എന്നാണ് ഇവന്റ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത വന്‍ വേദിയില്‍ ചിത്രത്തിന്റെ ടീസറും ‘കുംബ’ എന്ന ടൈറ്റിലും പുറത്തിറക്കിയിരുന്നു. സാങ്കേതിക പ്രശ്നങ്ങള്‍ നേരിട്ട സമയത്താണ് രാജമൗലി വിവാദമായി മാറിയ പ്രസ്താവന നടത്തിയതെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ‘സംവിധായകന് രാജമൗലി ഹിന്ദു മതവികാരങ്ങളെ വൃണപ്പെടുത്തി എന്നാരോപിച്ച് പരാതി ലഭിച്ചിട്ടുണ്ട്. ഇതുവരെ കേസായി രജിസ്റ്റര്‍ ചെയ്തിട്ടില്ല.
സംഭവത്തിന്റെ നിജസ്ഥിതി പരിശോധിച്ചു വരുന്നു’ എന്ന് വാരണസി പൊലീസിന്റെ വക്താവ് അറിയിച്ചു. ചടങ്ങില്‍ പ്രധാന താരങ്ങള്‍ ആയിരുന്ന മഹേഷ് ബാബു, പൃഥ്വിരാജ് സുകുമാരന്‍, പ്രിയങ്ക ചോപ്ര എന്നിവരുടെ സാന്നിധ്യം ഇവന്റിനെ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമാക്കി. ചിത്രത്തില്‍ പ്രിയങ്ക ചോപ്ര മന്ദാകിനിയായി, പൃഥ്വിരാജ് സുകുമാരന്‍ കുംബയായി പ്രത്യക്ഷപ്പെടും. 2027ലെ സങ്ക്രാന്തി റിലീസിനായി ‘വാരണസി’ ഒരുക്കപ്പെടുന്നുണ്ട്. എന്നാല്‍ ചിത്രത്തെക്കാള്‍ വലിയ ചര്‍ച്ചയാകുന്നത് സംവിധായകന്റെ പ്രസ്താവനയും അതിനുശേഷം ഉയര്‍ന്ന പ്രതിഷേധങ്ങളുമാണ്.
Film
മമ്മൂട്ടി-വിനായകന് ചിത്രം ‘കളങ്കാവല്‍’: വിനായകന് ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്
ണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന് ചെയ്യാനായില്ല.
മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘കളങ്കാവല്‍’യെ കുറിച്ച് സംവിധായകന് ജിതിന് കെ. ജോസ് രസകരമായ വിവരങ്ങള്‍ പങ്കുവെച്ചു. സംവിധായകന്റെ പറയുന്നതനുസരിച്ച്, ഇപ്പോള്‍ വിനായകന് അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം ആദ്യം പൃഥ്വിരാജിനെക്കായിരുന്നാണ് പദ്ധതിയിട്ടിരുന്നത്. രണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന് ചെയ്യാനായില്ല. തുടര്‍ന്ന് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം കഥാപാത്രം വിനായകനായി മാറി. വേഷനിര്‍ണ്ണയത്തിനെക്കുറിച്ചും സംവിധായകന് പറഞ്ഞു. ഒരുകഥാപാത്രത്തിന് മമ്മൂട്ടി ഏറ്റവും അനുയോജ്യനാണെന്ന് തോന്നിയതിനാല്‍ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിവേക് ദാമോദരന്‍ വഴിയാണ് മമ്മൂട്ടിയെ സമീപിച്ചത്. ഇതിനകം തന്നെ തങ്ങള്‍ക്ക് മനസ്സിലുണ്ടായിരുന്നതുപോലെ തന്നെയാണ് പൃഥ്വിരാജും ആ വേഷം മമ്മൂക്ക ചെയ്യണം എന്ന് നിര്‍ദേശിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ജിതിന് കെ. ജോസ് പറഞ്ഞു പോലെ, വിനായകന് അവതരിപ്പിച്ച വേഷം തന്നെയാണ് ആദ്യം പൃഥ്വിരാജിന് പരിഗണിച്ചത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ‘കളങ്കാവല്‍’ നവംബര്‍ 27ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും.
-
world21 hours agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
india3 days agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
GULF3 days agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
world2 days agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
-
kerala3 days agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
kerala23 hours ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
-
india3 days agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
kerala3 days agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു

