Connect with us

Culture

മൂന്നാര്‍: സി.പി.ഐയെ ‘കുരിശില്‍ തറച്ച്’ മുഖ്യമന്ത്രി; ഒഴിപ്പിക്കല്‍ നിര്‍ത്തി

Published

on

മൂന്നാര്‍: കയ്യേറ്റമൊഴിപ്പിക്കല്‍ തല്‍ക്കാലം നിര്‍ത്തിവെക്കാന്‍ ഇടതുമുന്നണി യോഗത്തില്‍ ധാരണ. യോഗത്തിന്റെ അജണ്ടയില്‍ മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കല്‍ ഉണ്ടായിരുന്നില്ലെങ്കിലും പ്രധാന ചര്‍ച്ച ഇതായിരുന്നു. ചര്‍ച്ചക്കിടെ മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കല്‍ സംബന്ധിച്ച് വാക്കുതര്‍ക്കം ഉണ്ടായെങ്കിലും പിണറായി വിജയന്‍ വിട്ടുവീഴ്ചക്ക് തയാറായില്ല.

കുരിശു മാറ്റിയതില്‍ ജാഗ്രതക്കുറവുണ്ടായെന്ന മുന്‍ നിലപാടില്‍ ഉറച്ചു നിന്ന മുഖ്യമന്ത്രി ഒഴിപ്പിക്കല്‍ വിവാദമായ സാഹചര്യത്തില്‍ തല്‍ക്കാലം നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. സി.പി.ഐ പ്രതിനിധികളും റവന്യും മന്ത്രിയും എതിര്‍പ്പുയര്‍ത്തിയെങ്കിലും കാര്യമുണ്ടായില്ല. മൂന്നാര്‍ വിഷയം വഷളാക്കരുതെന്നും എല്ലാവരും യോജിച്ച് ഇടതുമുന്നണി നയം നടപ്പാക്കണമെന്നും വി.എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.

യോഗത്തില്‍ പിണറായി വിജയന്‍ അധ്യക്ഷനായിരുന്നു. അതേസമയം ഇടതു മുന്നണി യോഗത്തില്‍ മുഖ്യമന്ത്രി ഏകപക്ഷീയ നിലപാട് സ്വീകരിച്ചതില്‍ സി.പി.ഐ നേതൃത്വത്തിന് അമര്‍ഷമുണ്ട്. ഗൗരവമായ ചര്‍ച്ചക്ക് പോലും മുഖ്യമന്ത്രി മുതിര്‍ന്നില്ലെന്നാണ് പരാതി. ഇടതുമുന്നണി യോഗത്തിന് ശേഷം പുറത്തേക്ക് വന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മുഖ്യമന്ത്രിയുടെ നിലപാടിലുള്ള അതൃപ്തി വ്യക്തമാക്കുകയും ചെയ്തു.
യോഗത്തില്‍ സി.പി.ഐ തങ്ങളുടെ നിലപാടില്‍ ഉറച്ചുനിന്നെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ മുന്‍നിലപാടില്‍ മാറ്റം വരുത്താന്‍ തയാറായില്ല. മൂന്നാറില്‍ സര്‍വകക്ഷി യോഗം ചേരാതെ ഇനി ഒഴിപ്പിക്കല്‍ നടപടി തുടരേണ്ടതില്ലെന്ന നിലപാടെടുത്ത മുഖ്യമന്ത്രി സര്‍ക്കാറിനെ അറിയിക്കാതെ കുരിശു തകര്‍ത്ത നടപടി തെറ്റാണെന്ന് സമര്‍ത്ഥിക്കുകയും ചെയ്തു. ഇതിനെ സി.പി.ഐ പ്രതിനിധികളും റവന്യൂ മന്ത്രിയും എതിര്‍ത്തെങ്കിലും കാര്യമുണ്ടായില്ല. കുരിശ് നീക്കിയതില്‍ ജാഗ്രതക്കുറവുണ്ടായെന്ന മുഖ്യമന്ത്രിയുടെ വാദത്തെ ഖണ്ഡിച്ച് എല്ലാ നടപടി ക്രമങ്ങളും പാലിച്ചുകൊണ്ടാണ് കയ്യേറ്റം ഒഴിപ്പിക്കുന്നതിന് നടപടിയെടുത്തതെന്ന് റവന്യൂ മന്ത്രി പറഞ്ഞു. രണ്ടാഴ്ച മുമ്പേ കയ്യേറ്റക്കാര്‍ക്ക് അറിയിപ്പ് നല്‍കുകയും പട്ടയ ഭൂമിയാണെങ്കില്‍ അതിന് രേഖകള്‍ ഹാജരാക്കണമെന്ന് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നതായും ആവശ്യമായ സമയം നല്‍കിയ ശേഷമാണ് കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടിയിലേക്ക് റവന്യൂ ഉദ്യോഗസ്ഥര്‍ കടന്നതെന്നും റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഇടതുമുന്നണി യോഗത്തില്‍ വിശദീകരിച്ചു.
എന്നാല്‍ കയ്യേറ്റം ഒഴിപ്പിക്കുന്നതിനെ ശക്തമായി എതിര്‍ക്കുന്ന സി.പി.എം ഇടുക്കി ജില്ലാ നേതൃത്വത്തിനെ തൃപ്തിപ്പെടുത്തുന്ന നിലപാടാണ് മുഖ്യമന്ത്രി യോഗത്തില്‍ സ്വീകരിച്ചത്.

ഇടതുമുന്നണി യോഗത്തിന് ശേഷം സി.പി.ഐ നേതാക്കള്‍ മുഖ്യമന്ത്രിയുമായും സി.പി.എം നേതാക്കളുമായും ചര്‍ച്ച നടത്തിയെങ്കിലും ഗുണമുണ്ടായില്ല. പിന്നീട് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത റവന്യൂ ഉദ്യോഗസ്ഥരുടെ യോഗത്തിന് മുന്നോടിയായി മുഖ്യമന്ത്രിയും റവന്യൂമന്ത്രിയും മാത്രമായും ചര്‍ച്ച നടന്നു. എന്നാല്‍ മുഖ്യമന്ത്രി തന്റെ മുന്‍നിലപാടില്‍ ഉറച്ചുനിന്നാണ് തീരുമാനങ്ങളെടുത്തത്.

മതമേലധ്യക്ഷന്മാര്‍, രാഷ്ട്രീയ സംഘടനകള്‍, മാധ്യമ പ്രതിനിധികള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍ എന്നിവരുമായി വെവ്വേറെ ചര്‍ച്ച നടത്തിയ ശേഷം ഒഴിപ്പിക്കല്‍ നടപടി തുടരാനാണ് തീരുമാനം. ഇതിന് മാസങ്ങള്‍ വേണ്ടിവരും. കയ്യേറ്റം ഒഴിപ്പിക്കല്‍ പൂര്‍ണമായി നിര്‍ത്തുന്നതിനുള്ള തന്ത്രമാണ് ഇതിലൂടെ മുഖ്യമന്ത്രി പുറത്തെടുത്തതെന്ന് വിലയിരുത്തല്‍. സി.പി.ഐയും ഈ കെണി തിരിച്ചറിയുന്നുണ്ടെങ്കിലും പ്രതികരിക്കാന്‍ കഴിയാത്തവിധം ദുര്‍ബലമായ സ്ഥിതിയിലാണ് നേതൃത്വം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

‘നിമ്രോദ്’ ടീസര്‍ ലോഞ്ച് ചെയ്തു

ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഷൈന്‍ ടോം ചാക്കോ, സംവിധായകന്‍ ആര്‍.എ ഷഫീര്‍, ഈ ചിത്രത്തില്‍ അഭിനയിക്കുന്ന പ്രശസ്ത സംവിധായകന്‍ ലാല്‍ ജോസ്, അമീര്‍ നിയാസ്, ഗാനമെഴുതിയ ഷീലാ പോള്‍, നായികാ കഥാപാതങ്ങളെ അവതരിപ്പിക്കുന്ന ദിവ്യ പിള്ള, ആത്മീയ രാജന്‍, പാര്‍വതി ബാബു തുടങ്ങിയവര്‍ പങ്കെടുത്തു

Published

on

ദുബൈ: സിറ്റി ടാര്‍ഗറ്റ് എന്റര്‍ടെയ്ന്‍മെന്റ്‌സ് ബാനറില്‍ അഗസ്റ്റിന്‍ ജോസഫ് നിര്‍മിച്ച് ആര്‍.എ ഷഫീര്‍ സംവിധാനം ചെയ്യുന്ന ‘നിമ്രോദ്’ സിനിമയുടെ ടീസര്‍ ലോഞ്ച് ‘മീറ്റ് ആന്റ് ഗ്രീറ്റ്’ പരിപാടിക്കിടെ ദുബൈയില്‍ നടന്നു. ക്‌ളാരിഡ്ജ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ചിത്രത്തിലെ പ്രധാന അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും പങ്കെടുത്തു. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഷൈന്‍ ടോം ചാക്കോ, സംവിധായകന്‍ ആര്‍.എ ഷഫീര്‍, ഈ ചിത്രത്തില്‍ അഭിനയിക്കുന്ന പ്രശസ്ത സംവിധായകന്‍ ലാല്‍ ജോസ്, അമീര്‍ നിയാസ്, ഗാനമെഴുതിയ ഷീലാ പോള്‍, നായികാ കഥാപാതങ്ങളെ അവതരിപ്പിക്കുന്ന ദിവ്യ പിള്ള, ആത്മീയ രാജന്‍, പാര്‍വതി ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.

പൂര്‍ണമായും ക്രൈം ത്രില്ലര്‍ ജോണറില്‍ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ നാലു സ്ത്രീ കഥാപാത്രങ്ങളും പ്രധാന വേഷങ്ങളിലാണുള്ളത്. ദിവ്യ പിള്ള, ആത്മീയ രാജന്‍, പാര്‍വതി ബാബു എന്നിവര്‍ നായികാ നിരയിലെ പ്രധാനികളാണ്. തിരക്കഥ കെ.എം പ്രതീഷ്. ഷീലാ പോളിന്റെ വരികള്‍ക്ക് സംവിധായകന്‍ ആര്‍.എ ഷഫീര്‍ ഈണം പകര്‍ന്നിരിക്കുന്നു. ശേഖര്‍ വി.ജോസഫ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.
സിനിമയുടെ ചിത്രീകരണം ഡിസംബര്‍ അവസാന വാരത്തില്‍ ആരംഭിക്കും. ജോര്‍ജിയ, ഇടുക്കി, കൊച്ചി, പാലക്കാട്, കോയമ്പത്തൂര്‍ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകളെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Continue Reading

Celebrity

മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം ‘ടര്‍ബോ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

മമ്മൂട്ടി കമ്പനി തന്നെയാണ് ഈ ചിത്രവും നിർമ്മിക്കുന്നത്.

Published

on

മമ്മൂട്ടി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ടര്‍ബോ’. വൈശാഖ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രമായ ടര്‍ബോക്ക് തിരക്കഥയെഴുതുന്നത് മിഥുന്‍ മാനുവല്‍ തോമസാണ്. ഇപ്പോഴിതാ  ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. മാസ് ലുക്കില്‍ ജീപ്പില്‍ നിന്നും ഇറങ്ങുന്ന ലുക്കില്‍ മമ്മൂട്ടിയെ കാണാം. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ടർബോ.

മമ്മൂട്ടി കമ്പനി തന്നെയാണ് ഈ ചിത്രവും നിർമ്മിക്കുന്നത്.ബ്ലാക് ഷര്‍ട്ടും വെള്ളമുണ്ടും ആണ് വേഷം. ജോസ് എന്നാണ് കഥാപാത്രത്തിന്റെ പേര്. മാസ് ആക്ഷന്‍ എന്റര്‍ടൈന്‍മെന്റ് ഴോണറിലാണ് ചിത്രം ഒരുങ്ങുന്നത്. ഗരുഡ ഗമന ഋഷഭ വാഹന, ടോബി, 777 ചാര്‍ലി എന്നീ ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ നടനും സംവിധായകനുമായ രാജ് ബി ഷെട്ടിയാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ വില്ലനായി എത്തുന്നത്. ജസ്റ്റിന്‍ വര്‍ഗീസാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. വൈശാഖിന്റെ കൂടെ സഹസംവിധായകനായി ഷാജി പാടൂരും പ്രവര്‍ത്തിക്കുന്നുണ്ട്.

വിഷ്ണു ശര്‍മയാണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. 2021ല്‍ ആണ് മമ്മൂട്ടി കമ്പനി എന്ന പ്രൊഡക്ഷന്‍ ഹൗസ് സ്ഥാപിച്ചത്. റോഷാക്, നന്‍പകല്‍ നേരത്ത് മയക്കം, കണ്ണൂര്‍ സ്‌ക്വാഡ്, കാതല്‍ എന്നിവയാണ് മമ്മൂട്ടി കമ്പനി ഇതുവരെ നിര്‍മ്മിച്ച ചിത്രങ്ങള്‍. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ ഇറങ്ങിയ നാലാമത്തെ ചിത്രം കാതല്‍ പ്രേക്ഷക- നിരൂപക പ്രശംസകള്‍ നേടി മുന്നേറുകയാണ്.

Continue Reading

Film

ജിജു അശോകന്‍ ചിത്രം ‘പുള്ളി’യുടെ ട്രെയിലര്‍ റിലീസ് ചെയ്തു

ഇന്ദ്രന്‍സിന്റെ വോയിസ് ഓവറോടെ ആരംഭിക്കുന്ന ട്രെയിലര്‍ പ്രേക്ഷക സിരകളില്‍ ആവേശം പകരുന്ന വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്.

Published

on

ദേവ് മോഹന്‍ നായകനായെത്തുന്ന ജിജു അശോകന്‍ ചിത്രം ‘പുള്ളി’യുടെ ട്രെയിലര്‍ റിലീസ് ചെയ്തു. ഇന്ദ്രന്‍സിന്റെ വോയിസ് ഓവറോടെ ആരംഭിക്കുന്ന ട്രെയിലര്‍ പ്രേക്ഷക സിരകളില്‍ ആവേശം പകരുന്ന വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്. ജയില്‍ പുള്ളിയുടെ വേഷത്തില്‍ ദേവ് മോഹന്‍ പ്രത്യക്ഷപ്പെടുന്ന ട്രെയിലര്‍ താരത്തിന്റെ കഥാപാത്രത്തിന്റെ സ്വഭാവ സവിശേഷതകള്‍ വെളിപ്പെടുത്തുന്നുണ്ട്.

അതോടൊപ്പം ഇതൊരു മാസ്സ് ആക്ഷന്‍ ചിത്രമാണെന്ന സൂചന നല്‍കുന്നുണ്ട്. എന്നാല്‍ ട്രെയിലറില്‍ പ്രധാനമായും പ്രകടമാവുന്നത് പകയും പ്രതികാരവുമാണ്. കമലം ഫിലിംസിന്റെ ബാനറില്‍ ടി ബി രഘുനാഥന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം ഡിസംബര്‍ 1നാണ് തിയറ്റര്‍ റിലീസ് ചെയ്യുന്നത്.

ഇന്ദ്രന്‍സ്, കലാഭവന്‍ ഷാജോണ്‍, ശ്രീജിത്ത് രവി, വിജയകുമാര്‍, വെട്ടുകിളി പ്രകാശ്, രാജേഷ് ശര്‍മ്മ, സെന്തില്‍, സുധി കോപ്പ, സന്തോഷ് കീഴാറ്റൂര്‍, പ്രതാപന്‍, മീനാക്ഷി, അബിന്‍, ബിനോ, ഉണ്ണിരാജ്, ഇന്ദ്രജിത് ജഗന്‍, ടീന ഭാട്ടിയ, ഭാനുമതി തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രത്തില്‍ നിരവധി പുതുമുഖങ്ങളും നാടക കലാകാരന്മാരും അണിനിരക്കുന്നു

Continue Reading

Trending