Connect with us

Video Stories

മൂന്നാര്‍ കയ്യേറ്റം; കടുത്ത നിലപാടുമായി പ്രാദേശിക നേതൃത്വം. വാള്‍ വി.എസിനെതിരെ

Published

on

മൂന്നാര്‍ വിഷയത്തില്‍ മുതിര്‍ന്ന നേതാവ് വി.എസ് അച്യുതാനന്ദനെതിരെ പാര്‍ട്ടി പ്രാദേശിക ഘടകങ്ങള്‍. സി.പി.എം മൂന്നാര്‍ ഏരിയ സെക്രട്ടറി കെ.കെ വിജയനും ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രനുമാണ് വി.എസിന്റെ നിലപാടുകള്‍ക്കെതിരെ പരസ്യമായി രംഗത്തുവന്നത്. എ.സി റൂമില്‍ ഇരിക്കുന്ന വി.എസ് അച്യുതാനന്ദന് മൂന്നാറിനേയും ജനങ്ങളേയും കുറിച്ച് യാതൊരു ചുക്കുമറിയില്ലെന്നായിരുന്നു വിജയന്റെ കുറ്റപ്പെടുത്തല്‍. യു.ഡി.എഫ് ഭരണകാലത്ത് മൂന്നാറിലുണ്ടായ കൈയേറ്റങ്ങള്‍ മൂന്നാര്‍ ഒഴിപ്പിക്കലിന്റെ ഉപജ്ഞാതാവായ വി.എസ് അച്യുതാനന്ദന്‍ കാണാതെ പോയത് ദൗര്‍ഭാഗ്യകരമായി എന്നായിരുന്നു ജയചന്ദ്രന്റെ പ്രതികരണം.
അതിരൂക്ഷമായ ഭാഷയിലായിരുന്നു ഏരിയ കമ്മിറ്റിയുടെ വിമര്‍ശനങ്ങള്‍.
”വി.എസ് കഥയറിയാതെ ആട്ടം കാണുകയാണ്. തിരുവനന്തപുരത്തെ എ.സി റൂമില്‍ ഇരിക്കുന്ന വി.എസ് അച്യുുതാനന്ദന് മൂന്നാറിനേയും ജനങ്ങളേയും കുറിച്ച് യാതൊരു ചുക്കുമറിയില്ല. ജനങ്ങളുടെ ജീവിത രീതിയെ കുറിച്ച് പഠിക്കാത്തവരാണ് എ.സിയില്‍ ഇരുന്ന് പ്രസ്താവനയിറക്കുന്നവര്‍. ഇത് വന്‍കിടക്കാരെ സഹായിക്കാനാണ്. രാജേന്ദ്രന്‍ എം.എല്‍.എ പ്രായപൂര്‍ത്തിയായ പെണ്മക്കളോടൊപ്പം കടത്തിണ്ണയില്‍ കിടന്നുറങ്ങണമെന്നാണോ വി.എസ് പറയുന്നത്?”- കെ.കെ വിജയന്‍ ചോദിച്ചു.
മൂന്നാറിനെ തകര്‍ക്കാന്‍ വി.എസിനൊപ്പം കൈകോര്‍ത്ത എ. സുരേഷ് കുമാറിന്റെ പാതപിന്‍പറ്റിയാണ് ദേവികുളം സബ്കളക്ടര്‍ ശ്രീറാംവെങ്കിട്ടരാമന്‍ പ്രവര്‍ത്തിക്കുന്നതെന്നും, ഇത്തരം നടപടികള്‍ക്ക് എല്‍.ഡി.എഫിന്റെ പിന്തുണയില്ലെന്നും ഏരിയ സെക്രട്ടറി വ്യക്തമാക്കി.
എസ്. രാജേന്ദ്രന്‍ മൂന്നാറില്‍ ഭൂമി അനധികൃതമായി കയ്യേറിയതാണെന്ന് വിവരാവകാശ രേഖകള്‍ സഹിതം കോണ്‍ഗ്രസ്സ് നേതാവും മുന്‍ ദേവികുളം എം.എല്‍.എയുമായ എ.കെ. മണി രംഗത്തെത്തിയതോടെ രാജേന്ദ്രനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എം.എം മണിയും സജീവമായതോടെയാണ് വി.എസ് ഇവര്‍ക്കെതിരെ ആഞ്ഞടിച്ചത്.
ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രന്‍ തൊടുപുഴയില്‍ വാര്‍ത്താ സമ്മേളനത്തിലാണ് വി.എസിനെതിരെ സംസാരിച്ചത്.
”ഉമ്മന്‍ ചാണ്ടിയുടെ ഭരണകാലത്ത് മൂന്നാറിലുണ്ടായ കൈയേറ്റങ്ങള്‍ മൂന്നാര്‍ ഒഴിപ്പിക്കലിന്റെ ഉപജ്ഞാതാവായ വി.എസ് അച്യുതാനന്ദന്‍ കാണാതെ പോയത് ദൗര്‍ഭാഗ്യകരമായി. പ്രതിപക്ഷ നേതാവായിരുന്നിട്ടും ഇക്കാര്യത്തില്‍ അദ്ദേഹം താല്‍പര്യം പ്രകടിപ്പിച്ചതായി കാണുന്നില്ല. എസ്.രാജേന്ദ്രന്‍ എം.എല്‍.എ കൈയേറ്റക്കാരനാണെന്ന് ഇപ്പോള്‍ കണ്ടെത്തിയ വി.എസ് ഒരു പക്ഷേ, ഓര്‍മ്മക്കുറവുകൊണ്ടാകാം യു.ഡി.എഫ് ഭരണകാലത്തെ കയ്യേറ്റങ്ങളെക്കുറിച്ച് ഓര്‍ക്കാത്തത്. അദ്ദേഹത്തിന്റെ ഉപദേശകരോ മൂന്നാറിന്റെ കാര്യത്തില്‍ ഇപ്പോള്‍ നിഗൂഢ താല്‍പര്യം പ്രകടിപ്പിക്കുന്ന മാധ്യമങ്ങളോ അന്ന് ഇക്കാര്യം വി.എസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയുമില്ല. എട്ടു സെന്റ് പട്ടയഭൂമിയുളള രാജേന്ദ്രനെ കയ്യേറ്റക്കാരനാക്കാനാണ് ചിലരുടെ നീക്കം.
വി.എസ് മൂന്നാറില്‍ വരുന്നതിനെ പാര്‍ട്ടി ജില്ലാ നേതൃത്വം എതിര്‍ത്തിട്ടില്ല.മറ്റാരുടെയെങ്കിലും താല്‍പര്യത്തിന് വഴങ്ങിയാണ് വി.എസിന്റെ നിലപാടുകള്‍ എന്ന് കരുതുന്നില്ല. പുന്നപ്ര വയലാര്‍ സമരനായകനായ വി.എസിനെ അങ്ങനെ സ്വാധീനിക്കാന്‍ ആര്‍ക്കും കഴിയില്ല” – അദ്ദേഹം പറഞ്ഞു. വി.എസ് മൂന്നാറില്‍ വന്നാല്‍ ജില്ലാ സെക്രട്ടറി ഒപ്പമുണ്ടാകുമോ എന്ന ചോദ്യത്തിന് വരട്ടെ നോക്കാം എന്നായിരുന്നു ജയചന്ദ്രന്റെ മറുപടി.
മൂന്നാറില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് റവന്യു വകുപ്പിന്റെ അനുമതി വേണമെന്ന ഹൈക്കോടതി വിധി ദേവികുളം സബ് കലക്ടര്‍ അടക്കമുളള ഉദ്യോഗസ്ഥര്‍ സ്വന്തം താല്‍പര്യത്തിന് അനുസരിച്ച് വ്യാഖ്യാനിച്ച്് പാവപ്പെട്ടവരെ വലച്ചതിനെതിരെയാണ് സി.പി.എം സമരം നടത്തിയത്. മൂന്നാര്‍ എന്നതിന്റെ പരിധി ഇപ്പോള്‍ എറണാകുളം ജില്ലയിലുളള കുട്ടമ്പുഴ പഞ്ചായത്തിലേക്ക് വരെ ചില ഉദ്യോഗസ്ഥര്‍ വ്യാപിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

മുഖ്യമന്ത്രിക്കൊപ്പം ഡിന്നറിന് ആളില്ല; വിറ്റുപോകാതെ ലോകകേരള സഭ ഗോള്‍ഡ് സില്‍വര്‍ കാര്‍ഡുകള്‍

8 മുതൽ 11 വരെ അമേരിക്കയിൽ നടക്കുന്ന ലോക കേരള സഭാ മേഖലസമ്മേളനത്തിലാണ് താരനിശാ മോഡലിലെ വിവാദപണപ്പിരിവ് നടക്കുന്നത്.

Published

on

യു എസിലെ ലോക കേരള സഭ സമ്മേളനത്തിൽ മുഖ്യമന്ത്രി അടക്കം ഉള്ള വിഐപികൾക്കൊപ്പമുള്ള അത്താഴ വിരുന്നിനായി സംഘാടകർ വാഗ്ദാനം ചെയ്ത ഗോൾഡ്, സിൽവർ കാർഡുകൾ ഇത് വരെ ആരും വാങ്ങിയിട്ടില്ലെന്ന് റിപ്പോർട്ട്. 2 ലക്ഷത്തി 80,000 ഡോളർ ആണ് പരിപാടിക്കായി ഇത് വരെ സ്പോൺസർഷിപ്പ് ഇനത്തിൽ കിട്ടിയിരിക്കുന്നത്.രണ്ടര ലക്ഷം ഡോളറിന്റെ ഡയമൻറ് കാർഡും പിന്നെ പതിനായിരം ഡോളറിന്റെ രണ്ടും 5000 ഡോളറിന്റെ രണ്ടും സ്പോൺസർമാർ മാത്രമാണ് ഇതിനോടകം വന്നിട്ടുള്ളത്. 8 മുതൽ 11 വരെ അമേരിക്കയിൽ നടക്കുന്ന ലോക കേരള സഭാ മേഖലസമ്മേളനത്തിലാണ് താരനിശാ മോഡലിലെ വിവാദപണപ്പിരിവ് നടക്കുന്നത്. ഒരു ലക്ഷം ഡോളർ നൽകുന്നവർക്ക് ഗോൾഡ് പാസും 50000 ഡോളറിന് സിൽവർ പാസും ബ്രോൺസിന് 25000 ഡോളറുമായിരുന്നു പിരിവ്.

Continue Reading

india

ഗുസ്തി താരങ്ങളെ പിന്തുണച്ച് ബി.ജെ.പി എം.പി രംഗത്ത്; ബി.ജെ.പി മുഖ്യമന്ത്രിയുടെ പരിപാടി തടഞ്ഞ് കര്‍ഷകര്‍

Published

on

ചണ്ഡീഗഡ്: ഗുസ്തി താരങ്ങളെ പിന്തുണച്ച് മഹാരാഷ്ട്രയിലെ ബി.ജെ.പി എം.പി. താരങ്ങളുടെ പരാതിയില്‍ നടപടിയെടുക്കാതിരിക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന് മഹാരാഷ്ട്രയിലെ ബീഡ് നിയോജക മണ്ഡലത്തില്‍ നിന്നുള്ള വനിതാ എം.പി പ്രീതം മുണ്ടെ പറഞ്ഞു. ആദ്യമായാണ് ഒരു ബി.ജെ.പി നേതാവ് ഗുസ്തി താരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുന്നത്.

ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചുള്ള പരാതിയില്‍ ഉടന്‍ നടപടി സ്വീകരിക്കേണ്ടതായിരുന്നു. പരാതി അവഗണിക്കരുത്. ഇതൊരു അന്താരാഷ്ട്ര വിഷയമായി മാറിക്കഴിഞ്ഞു. ജനപ്രതിനിധിയെന്ന നിലയിലല്ല. വനിതയെന്ന നിലയിലാണ് ഇത് പറുന്നത്. ബ്രിജ് ഭൂഷണെതിരെയുള്ള പരാതിയില്‍ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രീതം മുണ്ടെ പറഞ്ഞു. ബി.ജെ.പി എം.പി തന്നെ പ്രതികരണവുമായി രംഗത്തെത്തിയത് ഗുസ്തി സമരം ബി.ജെ.പിയിലും പുകഞ്ഞ് നീറുന്നതിന്റെ തെളിവാണ്.

ഗുസ്തി താരങ്ങളെ പിന്തുണച്ച് കര്‍ഷക സംഘടനകള്‍ കൂടി രംഗത്തെത്തിയതോടെ ദേശീയതലത്തില്‍ ഗുസ്തി സമരം കൂടുതല്‍ ശക്താകുകയാണ്. ഇന്നലെ ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറില്‍ മഹാഖാപ് പഞ്ചായത്ത് യോഗം ചേര്‍ന്ന് മാസങ്ങളായി സമരമിരിക്കുന്ന താരങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചിരുന്നു. ഉത്തരേന്ത്യയില്‍ കര്‍ഷകരുടെ പ്രതിഷേധം ബി.ജെ.പിയെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

ഗുസ്തി താരങ്ങളുടെ സമരം കണ്ടില്ലെന്ന് നടിക്കുന്ന ഹരിയാനയിലെ ബി.ജെ.പി മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിനെതിരെ കര്‍ഷകര്‍ വിവിധയിടങ്ങളില്‍ പ്രതിഷേധം സംഘടിപ്പിച്ചു.
മുഖ്യമന്ത്രിയുടെ ജന്‍ സംവാദ് പരിപാടി പലയിടത്തും കര്‍ഷകര്‍ തടഞ്ഞു.

 

Continue Reading

Video Stories

മുസ്‌ലിം ലീഗ് മതേതര കക്ഷിയാണെന്ന രാഹുൽ ഗാന്ധിയുടെ നിരീക്ഷണം അവരുടെ അനുഭവത്തിൽ നിന്നുള്ളതാണ്: പി.കെ കുഞ്ഞാലിക്കുട്ടി

കോൺഗ്രസുമായി മുസ്‌ലിം ലീഗിനുള്ള ആത്മ ബന്ധം ശ്രീമതി ഇന്ദിരാ ഗാന്ധിയുടെ കാലം മുതലുള്ളതാണ്. മുസ്‌ലിം ലീഗ് മതേതര കക്ഷിയാണെന്ന ശ്രീ രാഹുൽ ഗാന്ധിയുടെ നിരീക്ഷണം അവരുടെ അനുഭവത്തിൽ നിന്നുള്ളതാണ്. ഞങ്ങളതിനെ വളരെ വലിയ ഉത്തരവാദിത്വത്തോടെയാണ് നോക്കിക്കാണുന്നെതെന്നും അദ്ദേഹം പറഞ്ഞു.

Published

on

മുസ്‌ലിം ലീഗ് മതേതര കക്ഷിയാണെന്ന ശ്രീ.രാഹുൽ ഗാന്ധിയുടെ നിരീക്ഷണം അവരുടെ അനുഭവത്തിൽ നിന്നുള്ളതാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ രാഷ്ട്രീയ സംഘാടനത്തെ 100% ശരിയായ വഴിയിലൂടെ കൊണ്ടുപോയ പ്രസ്ഥാനമാണ് മുസ്‌ലിം ലീഗ്. ഏഴര പതിറ്റാണ്ട് കാലത്തെ ലീഗിന്റെ ചരിത്രം രാജ്യത്തോടൊപ്പം സഞ്ചരിച്ച തുറന്ന പുസ്തകമാണ്. മുസ്‌ലിം ലീഗിന്റെ വഴികളിൽ എവിടെയും വർഗീയതയോ വിഭാഗീയതയോ ആർക്കും കണ്ടെത്താൻ കഴിയില്ലെന്നത് അതിന്റെ കർമ ചരിത്രം തെളിയിച്ചതാണ്.

ബാബരി മസ്ജിദ് തകർക്കപ്പെട്ട സമയത്ത് അവസരം മുതലാക്കി കൊള്ളയും കൊലയുമായി ഇറങ്ങി മുസ്‌ലിം സമൂഹത്തെ വഴി തെറ്റിക്കാൻ പലരും ശ്രമിച്ചപ്പോൾ അതിനെ എതിർത്ത് തോൽപ്പിച്ച് സമൂഹത്തെ ശരിയായ വഴിയിലൂടെ നയിച്ചത് മുസ്ലിം ലീഗ് ആണ്.അതിന്റെ ഗുണ ഫലങ്ങൾ രാജ്യവും സമൂഹവും അനുഭവിച്ചിട്ടുണ്ട്.ഈ വസ്തുത കേരളത്തിലെ ബി. ജെ. പിക്കാരെങ്കിലും തുറന്ന് സമ്മതിച്ചിട്ടുണ്ട്. എന്നും മതേതര പക്ഷത്ത് നിന്നുകൊണ്ടുള്ള മുസ്‌ലിം ലീഗിന്റെ പ്രവർത്തനത്തെ എതിരാളികൾക്ക് പോലും അംഗീകരിക്കേണ്ടി വന്നിട്ടുണ്ട്.

കോൺഗ്രസുമായി മുസ്‌ലിം ലീഗിനുള്ള ആത്മ ബന്ധം ശ്രീമതി ഇന്ദിരാ ഗാന്ധിയുടെ കാലം മുതലുള്ളതാണ്. മുസ്‌ലിം ലീഗ് മതേതര കക്ഷിയാണെന്ന ശ്രീ രാഹുൽ ഗാന്ധിയുടെ നിരീക്ഷണം അവരുടെ അനുഭവത്തിൽ നിന്നുള്ളതാണ്. ഞങ്ങളതിനെ വളരെ വലിയ ഉത്തരവാദിത്വത്തോടെയാണ് നോക്കിക്കാണുന്നെതെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending