Connect with us

Video Stories

മൂന്നാര്‍ കയ്യേറ്റം; കടുത്ത നിലപാടുമായി പ്രാദേശിക നേതൃത്വം. വാള്‍ വി.എസിനെതിരെ

Published

on

മൂന്നാര്‍ വിഷയത്തില്‍ മുതിര്‍ന്ന നേതാവ് വി.എസ് അച്യുതാനന്ദനെതിരെ പാര്‍ട്ടി പ്രാദേശിക ഘടകങ്ങള്‍. സി.പി.എം മൂന്നാര്‍ ഏരിയ സെക്രട്ടറി കെ.കെ വിജയനും ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രനുമാണ് വി.എസിന്റെ നിലപാടുകള്‍ക്കെതിരെ പരസ്യമായി രംഗത്തുവന്നത്. എ.സി റൂമില്‍ ഇരിക്കുന്ന വി.എസ് അച്യുതാനന്ദന് മൂന്നാറിനേയും ജനങ്ങളേയും കുറിച്ച് യാതൊരു ചുക്കുമറിയില്ലെന്നായിരുന്നു വിജയന്റെ കുറ്റപ്പെടുത്തല്‍. യു.ഡി.എഫ് ഭരണകാലത്ത് മൂന്നാറിലുണ്ടായ കൈയേറ്റങ്ങള്‍ മൂന്നാര്‍ ഒഴിപ്പിക്കലിന്റെ ഉപജ്ഞാതാവായ വി.എസ് അച്യുതാനന്ദന്‍ കാണാതെ പോയത് ദൗര്‍ഭാഗ്യകരമായി എന്നായിരുന്നു ജയചന്ദ്രന്റെ പ്രതികരണം.
അതിരൂക്ഷമായ ഭാഷയിലായിരുന്നു ഏരിയ കമ്മിറ്റിയുടെ വിമര്‍ശനങ്ങള്‍.
”വി.എസ് കഥയറിയാതെ ആട്ടം കാണുകയാണ്. തിരുവനന്തപുരത്തെ എ.സി റൂമില്‍ ഇരിക്കുന്ന വി.എസ് അച്യുുതാനന്ദന് മൂന്നാറിനേയും ജനങ്ങളേയും കുറിച്ച് യാതൊരു ചുക്കുമറിയില്ല. ജനങ്ങളുടെ ജീവിത രീതിയെ കുറിച്ച് പഠിക്കാത്തവരാണ് എ.സിയില്‍ ഇരുന്ന് പ്രസ്താവനയിറക്കുന്നവര്‍. ഇത് വന്‍കിടക്കാരെ സഹായിക്കാനാണ്. രാജേന്ദ്രന്‍ എം.എല്‍.എ പ്രായപൂര്‍ത്തിയായ പെണ്മക്കളോടൊപ്പം കടത്തിണ്ണയില്‍ കിടന്നുറങ്ങണമെന്നാണോ വി.എസ് പറയുന്നത്?”- കെ.കെ വിജയന്‍ ചോദിച്ചു.
മൂന്നാറിനെ തകര്‍ക്കാന്‍ വി.എസിനൊപ്പം കൈകോര്‍ത്ത എ. സുരേഷ് കുമാറിന്റെ പാതപിന്‍പറ്റിയാണ് ദേവികുളം സബ്കളക്ടര്‍ ശ്രീറാംവെങ്കിട്ടരാമന്‍ പ്രവര്‍ത്തിക്കുന്നതെന്നും, ഇത്തരം നടപടികള്‍ക്ക് എല്‍.ഡി.എഫിന്റെ പിന്തുണയില്ലെന്നും ഏരിയ സെക്രട്ടറി വ്യക്തമാക്കി.
എസ്. രാജേന്ദ്രന്‍ മൂന്നാറില്‍ ഭൂമി അനധികൃതമായി കയ്യേറിയതാണെന്ന് വിവരാവകാശ രേഖകള്‍ സഹിതം കോണ്‍ഗ്രസ്സ് നേതാവും മുന്‍ ദേവികുളം എം.എല്‍.എയുമായ എ.കെ. മണി രംഗത്തെത്തിയതോടെ രാജേന്ദ്രനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എം.എം മണിയും സജീവമായതോടെയാണ് വി.എസ് ഇവര്‍ക്കെതിരെ ആഞ്ഞടിച്ചത്.
ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രന്‍ തൊടുപുഴയില്‍ വാര്‍ത്താ സമ്മേളനത്തിലാണ് വി.എസിനെതിരെ സംസാരിച്ചത്.
”ഉമ്മന്‍ ചാണ്ടിയുടെ ഭരണകാലത്ത് മൂന്നാറിലുണ്ടായ കൈയേറ്റങ്ങള്‍ മൂന്നാര്‍ ഒഴിപ്പിക്കലിന്റെ ഉപജ്ഞാതാവായ വി.എസ് അച്യുതാനന്ദന്‍ കാണാതെ പോയത് ദൗര്‍ഭാഗ്യകരമായി. പ്രതിപക്ഷ നേതാവായിരുന്നിട്ടും ഇക്കാര്യത്തില്‍ അദ്ദേഹം താല്‍പര്യം പ്രകടിപ്പിച്ചതായി കാണുന്നില്ല. എസ്.രാജേന്ദ്രന്‍ എം.എല്‍.എ കൈയേറ്റക്കാരനാണെന്ന് ഇപ്പോള്‍ കണ്ടെത്തിയ വി.എസ് ഒരു പക്ഷേ, ഓര്‍മ്മക്കുറവുകൊണ്ടാകാം യു.ഡി.എഫ് ഭരണകാലത്തെ കയ്യേറ്റങ്ങളെക്കുറിച്ച് ഓര്‍ക്കാത്തത്. അദ്ദേഹത്തിന്റെ ഉപദേശകരോ മൂന്നാറിന്റെ കാര്യത്തില്‍ ഇപ്പോള്‍ നിഗൂഢ താല്‍പര്യം പ്രകടിപ്പിക്കുന്ന മാധ്യമങ്ങളോ അന്ന് ഇക്കാര്യം വി.എസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയുമില്ല. എട്ടു സെന്റ് പട്ടയഭൂമിയുളള രാജേന്ദ്രനെ കയ്യേറ്റക്കാരനാക്കാനാണ് ചിലരുടെ നീക്കം.
വി.എസ് മൂന്നാറില്‍ വരുന്നതിനെ പാര്‍ട്ടി ജില്ലാ നേതൃത്വം എതിര്‍ത്തിട്ടില്ല.മറ്റാരുടെയെങ്കിലും താല്‍പര്യത്തിന് വഴങ്ങിയാണ് വി.എസിന്റെ നിലപാടുകള്‍ എന്ന് കരുതുന്നില്ല. പുന്നപ്ര വയലാര്‍ സമരനായകനായ വി.എസിനെ അങ്ങനെ സ്വാധീനിക്കാന്‍ ആര്‍ക്കും കഴിയില്ല” – അദ്ദേഹം പറഞ്ഞു. വി.എസ് മൂന്നാറില്‍ വന്നാല്‍ ജില്ലാ സെക്രട്ടറി ഒപ്പമുണ്ടാകുമോ എന്ന ചോദ്യത്തിന് വരട്ടെ നോക്കാം എന്നായിരുന്നു ജയചന്ദ്രന്റെ മറുപടി.
മൂന്നാറില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് റവന്യു വകുപ്പിന്റെ അനുമതി വേണമെന്ന ഹൈക്കോടതി വിധി ദേവികുളം സബ് കലക്ടര്‍ അടക്കമുളള ഉദ്യോഗസ്ഥര്‍ സ്വന്തം താല്‍പര്യത്തിന് അനുസരിച്ച് വ്യാഖ്യാനിച്ച്് പാവപ്പെട്ടവരെ വലച്ചതിനെതിരെയാണ് സി.പി.എം സമരം നടത്തിയത്. മൂന്നാര്‍ എന്നതിന്റെ പരിധി ഇപ്പോള്‍ എറണാകുളം ജില്ലയിലുളള കുട്ടമ്പുഴ പഞ്ചായത്തിലേക്ക് വരെ ചില ഉദ്യോഗസ്ഥര്‍ വ്യാപിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Trending