Connect with us

Views

റാഞ്ചിയിലൂടെ ഹമ്മര്‍ ഓടിച്ചു ധോനി; വാ പൊളിച്ചു കിവീസ് താരങ്ങള്‍

Published

on

നാലാം ഏകദിനത്തിനായി റാഞ്ചിയിലെത്തിയ ന്യൂസീലാന്റ് താരങ്ങള്‍ ശരിക്കും അന്തംവിട്ടിരിക്കുകയാണ്. റാഞ്ചിയിലെ തങ്ങളുടെ താമസസ്ഥലത്തേക്ക് ബസില്‍ യാത്ര തിരക്കുമ്പോള്‍ മുന്നില്‍ എതിര്‍ ടീം ക്യാപ്റ്റന്‍ ആഡംബര വാഹനമായ ഹമ്മറോടിച്ചു പോകുന്നതു കണ്ടാല്‍ അദ്ഭുതപ്പെടാതെ പിന്നെ എന്തു ചെയ്യും!

 

 

dhoni_arrival_ranchi_1477ഇ്ന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോനിയുടെ നാടായ റാഞ്ചിയിലാണ് സംഭവം. നാട്ടിലെത്തി പരിശീലനത്തിനായി റാഞ്ചിയിലൂടെ ഹമ്മറില്‍ പോകുന്ന ധോനിയേയാണ് കിവീസ് താരങ്ങള്‍ കണ്ടത്. ഹമ്മര്‍ ഓടിക്കുന്ന ധോനിയെ കണ്ട് അന്തം വിട്ടു നില്‍ക്കുന്ന കിവീസ് താരങ്ങളുടെ ഫോട്ടോ ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായി.dhoni_in_hummer_3_1477375

റാഞ്ചിയിലെ റോഡിലൂടെ ഹമ്മറോടിച്ച് പോകുന്ന ധോനിയെ ടീം ബസ്സിലിരുന്ന് അദ്ഭുതത്തോടെ നോക്കുന്ന ടോം ലാഥമിന്റെയും റോസ് ടെയ്ലറുടെയും ഫോട്ടോയാണ് മാധ്യമങ്ങള്‍ ആഘോഷിക്കുന്നത്.dhoni_in_hummer_7_1477375

ഇന്ത്യയും ന്യൂസീലന്‍ഡും തമ്മിലുള്ള നാലാം ഏകദിനം ധോനിയുടെ നാടായ റാഞ്ചിയില്‍ ബുധനാഴ്ച്ചയാണ് നടക്കുന്നത്. ഇതിനടിയിലാണ് ന്യൂസീലന്‍ഡിന്റെ ടീം ബസ്സ് ധോനിയുടെ ഹമ്മറിനടുത്തെത്തിയത്. മുന്നോട്ട് നോക്കി വണ്ടിയോടിക്കുന്ന ധോനിയെ ചിരിയോടെ നോക്കുന്ന ലാഥമും ലാഥമിന്റെ ഒരു സീറ്റിന് പിറകിലിരുന്ന് അദ്ഭുതത്തോടെ വായ തുറന്നിരിക്കുന്ന ടെയ്ലറുമാണ് ഫോട്ടോയിലുള്ളത്.team-india-arrives-in-ranchi_7b13e102-9abf-11e6-a472-803c9c62b420

crime

നിരോധിത സംഘടനകള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തി കൊടുത്ത പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

സൈബര്‍ സെല്‍ എസ്.ഐ റിജുമോനെയാണ് സസ്പെന്‍ഡ് ചെയ്തത്.

Published

on

നിരോധിത സംഘടനകളുമായി അടുപ്പം പുലര്‍ത്തി അവര്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിന് പൊലീസ് സബ് ഇന്‍സ്‌പെക്ടറെ സസ്പെന്‍ഡ് ചെയ്തു. സൈബര്‍ സെല്‍ എസ്.ഐ റിജുമോനെയാണ് സസ്പെന്‍ഡ് ചെയ്തത്. ഇയാള്‍ നിരോധിക്കപ്പെട്ട സംഘടനകള്‍ക്ക് രഹസ്യവിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന് എന്‍.ഐ.എ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

ഇയാള്‍ കുറച്ചുനാളായി എന്‍.ഐ.എയുടെ നിരീക്ഷണത്തിലായിരുന്നു. കോട്ടയം താഴത്തങ്ങാടി സ്വദേശിയായ റിജുമോന്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ ജോലി ചെയ്തിരുന്നു. കോട്ടയം ജില്ലയിലെ കിഴക്കന്‍ മേഖലയില്‍ നിരോധിത സംഘടനകളില്‍പ്പെട്ടവരെ എന്‍.ഐ.എ നിരീക്ഷിച്ച വിവരങ്ങള്‍ ആ സംഘടനയിലെ പ്രമുഖരുമായി പങ്കു വെച്ചു എന്നതിന് തെളിവ് ലഭിച്ചിരുന്നു.തുടര്‍ന്ന് ഉദ്യോഗസ്ഥനെ അടിയന്തരമായി സസ്പെന്‍ഡ് ചെയ്യാന്‍ എന്‍.ഐ.എ കേരള പോലീസിനോട് നിര്‍ദ്ദേശിക്കുകയായിരുന്നു.

ഇടുക്കി തൊടുപുഴ കരിമണ്ണൂര്‍ സ്റ്റേഷനില്‍നിന്ന് സംഘപരിവാര്‍ പ്രവര്‍ത്തകരുടെ വിശദ വിവരങ്ങള്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്ക് ചോര്‍ത്തി നല്‍കിയതിന് സിവില്‍ പൊലീസ് ഓഫീസര്‍ പി.കെ അനസിനെ കഴിഞ്ഞ ഫെബ്രുവരിയില്‍ കേരളാ പൊലീസ് സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു.

 

Continue Reading

columns

കാനഡ- ഇന്ത്യ നയതന്ത്രപ്രശനങ്ങള്‍; ഇരു രാജ്യങ്ങളിലും ആശങ്ക

കാനഡയിലെ സിക്ക് തീവ്രവാദി ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഇന്ത്യന്‍ നയതന്ത്രപ്രതിനിധിയെ പുറത്താക്കിയ സംഭവം ഇരു രാജ്യങ്ങളിലും ആശങ്ക പരത്തുന്നു.

Published

on

കാനഡയിലെ സിക്ക് തീവ്രവാദി ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഇന്ത്യന്‍ നയതന്ത്രപ്രതിനിധിയെ പുറത്താക്കിയ സംഭവം ഇരു രാജ്യങ്ങളിലും ആശങ്ക പരത്തുന്നു.ഖലിസ്ഥാന്‍ വാദിയായ തീവ്രവാദി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയത് ഇന്ത്യയുടെ ഏജന്‍സി ആണെന്നും അതില്‍ ഇന്ത്യയുടെ പങ്ക് വെളിച്ചത്തായെന്നും വ്യക്തമാക്കി ഇന്ത്യന്‍ പ്രതിനിധിയെ പുറത്താക്കി.

കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയാണ് ഇക്കാര്യം പാര്‍ലമെന്റില്‍ അറിയിച്ചത്. വ്യക്തമായ തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ക്രൂഡോ പറഞ്ഞു. പഞ്ചാബില്‍ പൂജാരിയെ കൊലപ്പെടുത്തിയ കേസിലും 2007ല്‍ സിനിമ തിയേറ്ററില്‍ ബോംബ് വെച്ച കേസിലും പ്രതിയാണ്. ഹര്‍ദീപ് സിംഗ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടനയുടെ തലവനായ സിംഗ് കനഡയിലെ 25 ലക്ഷത്തോളം വരുന്ന സിക്കുകാരില്‍ പ്രമുഖനാണ് സിക്ക് വംശറുടെ സ്വാധീനം കരടിയുടെ രാഷ്ട്രീയത്തില്‍ നിര്‍ണായകമാണ്. ജസ്റ്റിന്‍ ട്രൂ ഡോയുടെ ആരോഹണത്തിലും സിക്കു വംശജര്‍ക്ക് വലിയ പ്രാധാന്യമുണ്ട്. ഇതിനാലാണ് നടപടിയെന്ന് വിലയിരുത്തപ്പെടുന്നു .ഇന്ത്യന്‍ രഹസ്യന്വേഷണ ഏജന്‍സിയായ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്ങി (റോ)ന്റെ ഉദ്യോഗസ്ഥരാണ് കൊലപ്പെടുത്തിയത് എന്നാണ് കാനഡയുടെ ആരോപണം. കഴിഞ്ഞ ജൂണിലാണ് സംഭവം. ഇത് കാനഡയുടെ രാഷ്ട്രീയത്തില്‍ വലിയ പ്രാധാന്യം സൃഷ്ടിച്ചിരുന്നു.തുടര്‍ന്നാണ് രാജ്യത്തിന്റെ നടപടി കടുത്ത നടപടിയാണ് ഇന്ത്യക്കെതിരായ സ്വീകരിച്ചിരിക്കുന്നത്.

എന്നാല്‍ ഇത് അസംബന്ധമാണെന്നാണ് ഇന്ത്യയുടെ തിരിച്ചടി. കനഡയില്‍ 2 ലക്ഷത്തിലധികം വിദേശികള്‍ പഠനത്തിനും ജോലിക്കായുമായി എത്തിയിട്ടുണ്ട്. അതില്‍ ഒരു ലക്ഷത്തോളം ഇന്ത്യക്കാരാണ് നിരവധി വിദ്യാര്‍ത്ഥികള്‍ ഇതിനകം കനഡയിലേക്ക് പോകാന്‍ ഒരുങ്ങി നില്‍ക്കവെയാണ് ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം മോശമായിരിക്കുന്നത്. ഇന്ത്യക്കാരായ സിക്ക് വംശജരും തമിഴവും നിരവധി ഇതിനകം കാനഡയില്‍ സ്ഥിരവാസം ഉറപ്പിച്ചിട്ടുണ്ട്. ലോകത്തെ രണ്ടാമത്തെ വലിയ രാജ്യമായ കാനഡയില്‍ നിരവധി സ്ഥലങ്ങള്‍ വിജനമാണ് .ആഗോളതാപനത്തിന്റെ പശ്ചാത്തലത്തില്‍ മഞ്ഞുമലകള്‍ ഉരുകി നിരവധി സ്ഥലങ്ങള്‍ വായോഗ്യമായിരിക്കുകയാണ് .വലിയ പ്രദേശം കാടുകളും ആണ് .പഠനത്തിനും ജോലിക്കുമായി എത്തുന്ന ഇന്ത്യക്കാരില്‍ പകുതിയോളം യുവാക്കളാണ് .ഇവര്‍ക്കായി വീടുകള്‍ പണിതു കൊണ്ടിരിക്കുകയാണ് കാനഡയുടെ ഈ നടപടി .ബന്ധത്തില്‍ വിള്ളലുകള്‍ വീണെങ്കിലും കുടിയേറ്റം തടയപ്പെടില്ല എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കാരണം ഇരു രാജ്യങ്ങള്‍ക്കും യുവാക്കളുടെയും മറ്റും കുടിയേറ്റം ആവശ്യമാണ് നിരവധി സര്‍വകലാശാലകള്‍ വിദേശികള്‍ക്കായി ഇവിടെ കോഴ്‌സുകള്‍ നടത്തുന്നുണ്ട്. അമേരിക്കന്‍ ഭൂഖണ്ഡത്തിലെ പ്രധാന രാജ്യങ്ങളില്‍ ഒന്നായ കാനഡ ലോകത്തെ നിര്‍ണായക രാഷ്ട്രീയ ശക്തികളില്‍ ഒന്നാണ് .ജി 20 രാജ്യങ്ങളില്‍ പ്രധാനിയും അടുത്തിടെ ന്യൂഡല്‍ഹിയില്‍ നടന്ന ഉച്ചകോടിയില്‍ സംബന്ധിച്ചിരുന്നു .രണ്ടു ദിവസം വൈകിയാണ് അദ്ദേഹത്തിന് വിമാനത്തകരാര്‍ കാരണം തിരിച്ചു കയറി പോകാന്‍ ആയത്.

Continue Reading

india

കാമുകനേത്തേടി പാകിസ്താനിലെത്തിയ യുവതി വീണ്ടും ഇന്ത്യയിലേക്ക്

4 കാരിയായ രാജസ്ഥാന്‍ സ്വദേശി അഞ്ജുവാണ് 29 കാരനായ പാകിസ്താന്‍ യുവാവ് നസറുള്ളയെ വിവാഹം കഴിക്കാനായി പാകിസ്താനിലേക്ക് പോയത്.

Published

on

ഭര്‍ത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനെ തേടി പാകിസ്ഥാനിലെത്തി അവിടെ വിവാഹിതയായ യുവതി മക്കളെ കാണാന്‍ ഇന്ത്യയിലേക്ക് തിരികെയെത്തുന്നു. 34 കാരിയായ രാജസ്ഥാന്‍ സ്വദേശി അഞ്ജുവാണ് 29 കാരനായ പാകിസ്താന്‍ യുവാവ് നസറുള്ളയെ വിവാഹം കഴിക്കാനായി പാകിസ്താനിലേക്ക് പോയത്. വിവാഹം കഴിഞ്ഞതോടെ മതം മാറിയ അഞ്ജു, ഫാത്തിമ എന്ന പേരും സ്വീകരിച്ചു. പാക്കിസ്ഥാനിലെ പെഷവാറിലാണ് ഇപ്പോള്‍ ഇരുവരും താമസിക്കുന്നത്. കഴിഞ്ഞ ജൂലൈ 25നായിരുന്നു ഇരുവരുടെയും വിവാഹം.

ജയ്പൂരിലേക്ക് പോകുകയാണെന്ന് ഭര്‍ത്താവിനോട് കള്ളം പറഞ്ഞാണ് 34 കാരിയായ യുവതി ഇന്ത്യയിലെ വീടുവിട്ടിറങ്ങിയത്. ഉത്തര്‍പ്രദേശില്‍ ജനിച്ച അഞ്ജു, രാജസ്ഥാനിലെ അല്‍വാറിലാണ് ഭര്‍ത്താവിനൊപ്പം താമസിച്ചിരുന്നത്. അഞ്ജുവിന്റെ കാമുകന്‍ നസ്‌റുല്ല മെഡിക്കല്‍ ഫീല്‍ഡിലാണ് ജോലി ചെയ്യുന്നത്. ഏതാനും മാസങ്ങള്‍ കൊണ്ട് ഫേസ്ബുക്കിലൂടെയുള്ള പരിചയം പ്രണയമായി മാറുകയായിരുന്നു. അഞ്ജുവിന് 15 വയസുള്ള മകളും 6വയസുള്ള ഒരു മകനും ഉണ്ട്.

ഇപ്പോള്‍, പാകിസ്താനില്‍ താമസിക്കുന്ന അഞ്ജുവെന്ന ഫാത്തിമ മാനസികമായി അസ്വസ്ഥയാണന്നും കുട്ടികളെ ഓര്‍ക്കാറുണ്ടെന്നും അതുകൊണ്ട് അടുത്ത മാസത്തോടെ ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ നോക്കുകയാണന്നും ഭര്‍ത്താവ് നസറുള്ള ഇന്ത്യന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

മക്കളെ കണ്ടാല്‍ അവള്‍ക്ക് ആശ്വാസമാകുമെന്ന് നസറുള്ള പറഞ്ഞു. വിസ ലഭിക്കാന്‍ അല്പം സാവകാശമുള്ളതിനാല്‍ അടുത്ത മാസം വരെ കാത്തിരിക്കേണ്ടി വരും. ബോളിവുഡ് താരങ്ങളായ ദിലീപ് കുമാര്‍, ഷാ രൂഖ് ഖാന്‍ എന്നിവരുടെ പെഷറിലെ തറവാട് കാണണമെന്നാണ് ആഗ്രഹമെന്ന് അവര്‍ പറയുന്നു. താന്‍ പാഷ്‌തോ വാക്കുകള്‍ കുറെ പഠിച്ചെന്നും, ഇവിടെ പ്രശസ്തയാകുമെന്ന് വിചാരിച്ചില്ലന്നും അഞ്ജു പറഞ്ഞു.

Continue Reading

Trending