Connect with us

Football

ഗോവയെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ കീഴടക്കി മുംബൈ ഫൈനലില്‍

പെനാല്‍ട്ടി ഷൂട്ടൗട്ട് വരെ നീണ്ട സെമി ഫൈനല്‍ മത്സരത്തില്‍ 6-5 എന്ന സ്‌കോറിന് ഗോവയെ കീഴടക്കിയാണ് മുംബൈ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്

Published

on

ബംബോലിം: ഗോവ എഫ്.സിയെ കീഴടക്കി മുംബൈ സിറ്റി എഫ്.സി ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഫൈനലില്‍. പെനാല്‍ട്ടി ഷൂട്ടൗട്ട് വരെ നീണ്ട സെമി ഫൈനല്‍ മത്സരത്തില്‍ 6-5 എന്ന സ്‌കോറിന് ഗോവയെ കീഴടക്കിയാണ് മുംബൈ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. നിശ്ചിത സമയത്ത് ഇരുടീമുകളും ഗോള്‍രഹിത സമനില വഴങ്ങി.

ഐ.എസ്.എല്‍ ചരിത്രത്തിലാദ്യമായാണ് മുംബൈ ഫൈനലിലെത്തുന്നത്. നിശ്ചിത സമയത്ത് ഒരു ഷോട്ടുപോലും ലക്ഷ്യത്തിലേക്കടിക്കാതെയാണ് മുംബൈ പെനാല്‍ട്ടിയില്‍ വിജയിച്ച് ഫൈനലിലെത്തിയത് എന്നത് കൗതുകകരമായ കാര്യമാണ്. ഒന്‍പതാം കിക്കെടുത്ത റൗളിങ് ബോര്‍ജസാണ് ടീമിനെ ഫൈനലിലെത്തിച്ചത്. മികച്ച പ്രകടനം പുറത്തെടുത്തിട്ടും ഭാഗ്യം ഗോവയെ തുണച്ചില്ല. ഗോവയുടെ പ്രതിരോധതാരം ഐവാന്‍ ഗോണ്‍സാല്‍വസ് മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കി.

എക്‌സ്ട്രാ ടൈമിന് ശേഷം രണ്ട് ടീമുകളും ഗോള്‍കീപ്പര്‍മാരെ മാറ്റി. ഗോവയില്‍ ധീരജ് സിങ്ങിന് പകരം നവീന്‍ കുമാറും മുംബൈയില്‍ നായകന്‍ അമരീന്ദര്‍ സിങ്ങിന് പകരം ഫുര്‍ബ ലചെന്‍പയും ഗോള്‍വല കാക്കാനെത്തി. ഫുര്‍ബയുടെ അരങ്ങേറ്റ മത്സരമായിരുന്നു ഇത്. ജയപരാജയങ്ങള്‍ മാറിമറിഞ്ഞ പെനാല്‍ട്ടി ഷൂട്ടൗട്ടായിരുന്നു മത്സരത്തില്‍ പിറന്നത്.

പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ഫുര്‍ബയും നവീനും തകര്‍പ്പന്‍ ഫോമില്‍ കളിച്ചതോടെ ഇരുടീമുകളും വിയര്‍ത്തു. ഗോവയുടെ എഡു ബേഡിയയാണ് ആദ്യ കിക്കെടുത്തത്. ഇത് തട്ടിയകറ്റി ഫുര്‍ബ മുംബൈയ്ക്ക് കളി അനുകൂലമാക്കി. മുംബൈയ്ക്ക് വേണ്ടി ആദ്യ കിക്കെടുത്ത ഒഗ്‌ബെച്ചെ അനായാസം പന്ത് വലയിലെത്തിച്ചതോടെ മുംബൈ 1-0 ന് മുന്നില്‍ കയറി. ഗോവയുടെ രണ്ടാം കിക്കെടുത്ത ബ്രാന്റണ്‍ ഫെര്‍ണാണ്ടസിന്റെ കിക്ക് ബാറിലിടിച്ച് തെറിച്ചതോടെ മുംബൈ വിജയം സ്വപ്നം കണ്ടു.

എന്നാല്‍ മുംബൈയ്ക്ക് വേണ്ടി രണ്ടാം കിക്കെടുത്ത ഹെര്‍നാന്‍ സന്റാനയുടെ കിക്ക് തട്ടിയകറ്റി നവീന്‍ കുമാര്‍ ഗോവയ്ക്ക് ആശ്വാസം പകര്‍ന്നു. പിന്നാലെ കിക്കെടുത്ത ഗോവയുടെ ഇഗോര്‍ അംഗൂളോ ലക്ഷ്യം കണ്ടതോടെ സ്‌കോര്‍ 1-1 എന്ന നിലയിലായി. മുംബൈയുടെ ബൗമസിന്റെ കിക്ക് നവീന്‍ തട്ടിയകറ്റിയതോടെ ഗോവയ്ക്ക് മുന്നില്‍ കയറാനുള്ള അവസരം ലഭിച്ചു. ഐവാന്‍ ലക്ഷ്യം കണ്ടതോടെ ഗോവ 2-1 ന് മുന്നിലെത്തി. പിന്നാലെ വന്ന റെയ്‌നിയര്‍ മുംബൈയ്ക്ക് വേണ്ടി ഗോള്‍ നേടി. ഇതോടെ സ്‌കോര്‍ 2-2 എന്ന നിലയിലായി.

പക്ഷേ ഗോവയുടെ നിര്‍ണായക കിക്കെടുത്ത ഡോണച്ചിയുടെ അടി പുറത്തേക്ക് പോയതോടെ ടീം വിയര്‍ത്തു. ഇതോടെ അവസാന കിക്കെടുത്താല്‍ ഫൈനല്‍ ബെര്‍ത്തുറപ്പിക്കാം എന്ന സുവര്‍ണാവസരം മുംബൈയ്ക്ക് കൈവന്നു. പക്ഷേ അഹമ്മദ് ജാഹു എടുത്ത കിക്ക് അതിമനോഹരമായി രക്ഷപ്പെടുത്തി നവീന്‍ ഗോവയ്ക്ക് ആശ്വാസം പകര്‍ന്നു. ഇതോടെ നിശ്ചിത പെനാല്‍ട്ടി ഷൂട്ടൗട്ടും സമനിലയിലായി (2-2). മത്സരം സഡന്‍ ഡെത്തിലേക്ക് നീണ്ടു.

സഡന്‍ ഡെത്തില്‍ ഗോവയ്ക്ക് വേണ്ടി ഇഷാന്‍ പണ്ഡിതയും ഓര്‍ട്ടിസും ആദില്‍ ഖാനും ലക്ഷ്യം കണ്ടപ്പോള്‍ മുംബൈയുടെ റണവഡെയും മൊര്‍ത്താദ ഫാളും മന്ദര്‍ റാവു ദേശായിയും സ്‌കോര്‍ ചെയ്തു. ഇതോടെ സ്‌കോര്‍ 5-5 എന്ന നിലയിലായി. എന്നാല്‍ ഒന്‍പതാമത്തെ കിക്കെടുത്ത ഗോവയുടെ ഗ്ലാനിന് ലക്ഷ്യം തെറ്റി. താരത്തിന്റെ ഷോട്ട് പോസ്റ്റിന് വെളിയിലേക്ക് പോയി. ഇതോടെ അടുത്ത കിക്ക് ലക്ഷ്യത്തിലെത്തിച്ചാല്‍ മുംബൈയ്ക്ക് കന്നി ഫൈനലിലേക്ക് ടിക്കറ്റെടുക്കാവുന്ന അവസരം വന്നുചേര്‍ന്നു. കിക്കെടുത്ത റൗളിങ് ബോര്‍ജസ് പന്ത് കൃത്യമായി വലയിലെത്തിച്ച് 6-5 എന്ന സ്‌കോറിന് മുംബൈ എഫ്‌സിയെ ഫൈനലിലെത്തിച്ചു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Football

യൂറോപ്യന്‍ ഗോള്‍ഡന്‍ ബൂട്ട്; ബയേണിന്റെ ഹാരി കെയ്ന്‍ ഏറെ മുന്നില്‍

36 ഗോളുകളാണ് താരം ഈ സീസണില്‍ അടിച്ചു കൂട്ടിയത്.

Published

on

യൂറോപ്യന്‍ ക്ലബ് ഫുട്ബോളില്‍ സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരത്തിനുള്ള ഗോള്‍ഡന്‍ ബൂട്ട് പോരാട്ടത്തില്‍ ഇംഗ്ലീഷ് സ്‌ട്രൈക്കര്‍ ഹാരി കെയ്ന്‍ ഏറെ മുന്നില്‍. ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ ബയേണിനെ ചാമ്പ്യന്‍മാരാക്കാന്‍ പറ്റിയില്ലെങ്കിലും മികച്ച പ്രകടനമാണ് ഇംഗ്ലീഷ് മുന്നേറ്റ താരം നടത്തിയത്.

36 ഗോളുകളാണ് താരം ഈ സീസണില്‍ അടിച്ചു കൂട്ടിയത്. 72 പോയിന്റുകള്‍ക്ക് പട്ടികയില്‍ ഏറെ മുന്നിലാണ് താരം. ടോട്ടന്‍ഹാം താരമായിരുന്ന കെയ്ന്‍ ഈ സീസണിലാണ് ബയേണിനൊപ്പം ചേരുന്നത്. ഗോള്‍ഡന്‍ ബൂട്ട് നേടിയാല്‍ ഈ നേട്ടം നേടുന്ന മൂന്നാമത് ബുണ്ടസ് ലീഗ താരമാകും കെയ്ന്‍.

ഫ്രഞ്ച് ലീഗ് വണ്ണിലെ ടോപ് സ്‌കോററായ എംബാപ്പയാണ് രണ്ടാമത്. 27 ഗോളുകളാണുള്ളത് എംബാപ്പക്കുള്ളത്. 54 പോയിന്റാണ് താരത്തിനുള്ളത്. ഈ സീസണോടെ ക്ലബ് വിടുമെന്ന് സൂചന നല്‍കിയ താരം റയല്‍ മാഡ്രിഡിലേക്ക് കൂടുമാറാന്‍ നില്‍ക്കുന്നു എന്ന് അഭ്യൂഹങ്ങളുണ്ട്

മൂന്നാം സ്ഥാനത്തുള്ളത് ജര്‍മന്‍ ക്ലബായ വി എഫ് ബി സ്റ്റുട്ട്ഗര്‍ട്ടിന്റെ ഗുയ്രാസിയാണ്. 52 പോയിന്റാണ് താരത്തിനുള്ളത്. ബുണ്ടസ് ലീഗയില്‍ ടീമിനെ മൂന്നാമതെത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച താരമായിരുന്നു ഫ്രഞ്ച് താരം. 25 ഗോളും 50 പോയിന്റുമായി ഏര്‍ലിങ് ഹാലാണ്ടാണ് പട്ടികയില്‍ നാലാം സ്ഥാനത്തുള്ളത്.

നിലവില്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് മാഞ്ചസ്റ്റര്‍ സിറ്റി. ഒരു പോയിന്റ് മാത്രം വ്യത്യാസത്തില്‍ ആഴ്‌സണല്‍ ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ അവശേഷിക്കുന്ന രണ്ട് മത്സരങ്ങളും വിജയിച്ച് ലീഗ് കിരീടം നേടാമെന്ന പ്രതീക്ഷയിലാണ് ഹാലണ്ടും കൂട്ടരും.

 

Continue Reading

Football

കോപ അമേരിക്ക: ബ്രസീല്‍ ടീം പ്രഖ്യാപിച്ചു, നെയ്മര്‍ പുറത്ത്‌

അടുത്ത സീസണില്‍ റയല്‍ മാഡ്രഡില്‍ കളിക്കാനിരിക്കുന്ന 17കാരന്‍ എന്‍ഡ്രിക്കാണ് സ്‌ക്വാര്‍ഡിലെ ജൂനിയര്‍.

Published

on

ജൂണില്‍ അമേരിക്കയില്‍ നടക്കുന്ന കോപ അമേരിക്ക ടൂര്‍ണമെന്റിനുള്ള ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു. മാഞ്ചസ്റ്റര്‍ യൂണൈറ്റഡ് താരം കസമിറോയെ ഒഴിവാക്കിയപ്പോള്‍ വണ്ടര്‍കിഡ് എന്‍ഡ്രിക് ആദ്യമായി പ്രധാന ടൂര്‍ണമെന്റില്‍ ഇടംപിടിച്ചു. പരിക്കേറ്റ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയറിനെ ടീമില്‍ ഉള്‍പ്പെടുത്തിയില്ല. പുതിയ പരിശീലകന്‍ ഡൊറിവല്‍ ജൂനിയര്‍ പ്രഖ്യാപിച്ച സംഘത്തില്‍ ടോട്ടനം സ്ട്രൈക്കര്‍ റിച്ചാലിസന്‍, ആഴ്സനല്‍ ഫോര്‍വേര്‍ഡ് ഗബ്രിയേല്‍ ജീസസ്, യുണൈറ്റഡ് താരം ആന്റണി എന്നിവരും ഇടംപിടിച്ചില്ല. അടുത്ത സീസണില്‍ റയല്‍ മാഡ്രഡില്‍ കളിക്കാനിരിക്കുന്ന 17കാരന്‍ എന്‍ഡ്രിക്കാണ് സ്‌ക്വാര്‍ഡിലെ ജൂനിയര്‍.

ഇംഗ്ലണ്ടിനെ വെംബ്ലിയില്‍ തോല്‍പ്പിച്ചും സ്പെയിനെ സമനിലയില്‍ തളച്ചും മികച്ച ഫോമിലാണ് പുതിയ പരിശീലകന് കീഴില്‍ ഇറങ്ങിയ മഞ്ഞപ്പട കളിക്കുന്നത്. കഴിഞ്ഞ തവണ കലാശപോരാട്ടത്തില്‍ അര്‍ജന്റീനയോട് കീഴടങ്ങിയ ബ്രസീല്‍ കോപ തിരിച്ചു പിടിക്കാനാണ് കരുത്തില്‍ ഇറങ്ങുന്നത്.

ഗോള്‍കീപ്പര്‍: അലിസന്‍(ലിവര്‍പൂള്‍), ബെനറ്റോ(അത്ലറ്റികോ-പിആര്‍), എഡര്‍സന്‍(മാഞ്ചസ്റ്റര്‍ സിറ്റി)

ബെര്‍ണാള്‍ഡോ(പിഎസ്ജി), എഡര്‍ മിലിറ്റാവോ(റിയല്‍ മാഡ്രിഡ്), ഗബ്രിയേല്‍(ആഴ്സനല്‍), മാര്‍ക്കിഞോസ്(പിഎസ്ജി), ഡാനിലോ(യുവന്റസ്),യാന്‍ കൗട്ടോ(ജിറോണ), ഗില്ലെര്‍മെ അരാന(അത്ലറ്റിക്കോ-എംജി), വെന്‍ഡെല്‍(പോര്‍ട്ടോ) എന്നിവരാണ് പ്രതിരോധ നിരയില്‍ അണിനിരക്കുന്നത്.

മധ്യനിര:ആന്ദ്രെസ് പെരേര(ഫുള്‍ഹാം), ബ്രൂണോ ഗിമെറസ്(ന്യൂകാസില്‍ യുണൈറ്റഡ്), ഡഗ്ലസ് ലൂയിസ്(ആസ്റ്റണ്‍ വില്ല), ജോ ഗോമസ്(വോള്‍വെര്‍ഹാംപ്ടണ്‍), ലൂകാസ് പക്വറ്റ(വെസ്റ്റ്ഹാം യുണൈറ്റഡ്)

എന്‍ഡ്രിക്(പാല്‍മെറസ്), ഇവനില്‍സണ്‍(പോള്‍ട്ടോ), ഗബ്രിയേല്‍ മാര്‍ട്ടിനലി(ആഴ്സനല്‍), റഫിഞ്ഞ(ബാഴ്സലോണ), റോഡ്രിഗോ(റയല്‍മാഡ്രിഡ്), സാവിഞ്ഞോ(ജിറോണ), വിനീഷ്യസ് ജൂനിയര്‍(റിയല്‍ മാഡ്രിഡ്) എന്നിങ്ങനെയാണ് മുന്‍നിര കളിക്കാര്‍.

Continue Reading

Football

പിഎസ്ജിയില്‍ ഇനി എംബാപ്പെ ഇല്ല; സ്ഥിരീകരിച്ച് താരം

സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡിലേക്കായിരിക്കും എംബാപ്പയുടെ കൂടുമാറ്റം.

Published

on

പാരീസ്: ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജി വിടുമെന്ന് പ്രഖ്യാപിച്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ. ഈ സീസണിനൊടുവില്‍ ക്ലബ്ബ് വിടുമെന്ന് താരം തെന്നെയാണ് ഒരു ഒണ്‍ലൈന്‍ വീഡിയോയിലൂടെ വ്യക്തമാക്കിയത്. 2017ല്‍ പിഎസ്ജിയില്‍ എത്തിയ എംബാപ്പെ ഏഴ് സീസണുകള്‍ക്ക് ശേഷമാണ് പാരീസ് വിടുന്നത്. പിഎസ്ജിയില്‍ തന്റെ അവസാനത്തെ വര്‍ഷമായിരിക്കുമെന്നും കരാര്‍ നീട്ടാന്‍ ആഗ്രഹിക്കുന്നില്ലെന്നും താരം വ്യക്തമാക്കി. സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡിലേക്കായിരിക്കും എംബാപ്പയുടെ കൂടുമാറ്റം.

പിഎസ്ജി ടീം മാനേജ്‌മെന്റിനും സഹതാരങ്ങള്‍ക്കും സ്റ്റാഫുകള്‍ക്കും എംബാപ്പെ നന്ദി പറഞ്ഞു. ‘നിങ്ങള്‍ തന്ന സ്‌നേഹത്തിനോട് നീതിപുലര്‍ത്താന്‍ എനിക്ക് പലപ്പോഴും സാധിച്ചിട്ടില്ല’ എംബാപ്പെ വൈകാരികമായി തന്റെ ആരാധകരോട് നന്ദി പറഞ്ഞത് ഇങ്ങനെയാണ്.

‘ഒരുപാട് വൈകാരികത നിറഞ്ഞ നിമിഷമാണിത്. പിഎസ്ജിയിലെ എന്റെ ജീവിതം കുറച്ച് ആഴ്ചകള്‍ക്കുള്ളില്‍ അവസാനിക്കും. ഏറ്റവും വലിയ ഫ്രഞ്ച് ക്ലബ്ബില്‍ ഒരുപാട് വര്‍ഷങ്ങളായി അംഗമാവുക എന്നത് വലിയ ബഹുമതിയാണ്, എംബാപ്പെ പറഞ്ഞു.
പാരീസ് വിടുക എന്നത് ഏറ്റവും ബുദ്ധിമുട്ടുള്ള തീരുമാനമായിരുന്നു എന്നും പക്ഷെ തനിക്ക് ഇത് ആവശ്യമാണെന്നും,ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം പുതിയ വെല്ലുവിളി ഏറ്റെടുക്കാന്‍ താന്‍ തയ്യാറാണെന്നും ഫ്രഞ്ച് താരം എംബാപ്പെ വ്യക്തമാക്കി.

 

 

 

Continue Reading

Trending