india
മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളന പ്രമേയങ്ങള്‍
1. ബി.ജെ.പി സര്‍ക്കാറിന്റെ എട്ടു വര്‍ഷത്തെ ഭരണം രാജ്യത്തെയാകെ മുച്ചൂടും നശിപ്പിച്ചു. എല്ലാ അവശ്യ സാധനങ്ങളുടെയും വിലക്കയറ്റം, ജി.ഡി.പി വളര്‍ച്ചയിലെ കുറവ്, തൊഴിലില്ലായ്മയുടെ വര്‍ദ്ധനവ്, പല സാമൂഹ്യക്ഷേമ പദ്ധതികള്‍ക്കുള്ള ബജറ്റ് വിഹിതത്തില്‍ വന്‍തോതിലുള്ള കുറവ് എന്നിവയെല്ലാം പിന്നോട്ടുള്ള നടത്തമാണ്.
2. മോദി സര്‍ക്കാര്‍ ഫെഡറലിസത്തിന്റെ ആത്മാവിനെ തടയുകയാണ്. തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരുകളും സ്വേച്ഛാധിപത്യ കേന്ദ്ര സര്‍ക്കാരും തമ്മില്‍ നിരന്തരമായ അധികാര പോരാട്ടം നടക്കുന്നു. ഇത് സംസ്ഥാനങ്ങളിലെ പൊതുവികസനത്തെ ദോഷകരമായി ബാധിക്കുന്നു.
3. സര്‍ക്കാറിന്റെ തെറ്റായ നയങ്ങള്‍ക്കെതിരായ എതിര്‍പ്പുകളെയും വിമര്‍ശനങ്ങളെയും അടിച്ചമര്‍ത്തുകയും നിയമങ്ങള്‍ ദുരുപയോഗം ചെയ്ത് വേട്ടയാടുകയുമാണ്. ആയിരക്കണക്കിന് യുവാക്കളെയും സാമൂഹിക പ്രവര്‍ത്തകരെയും മാധ്യമ പ്രവര്‍ത്തകരെയും പോലും നിസാര കാരണങ്ങളാല്‍ ജയിലില്‍ അടക്കുന്നു. പല കേസുകളിലും വര്‍ഷങ്ങളായി കുറ്റപത്രം പോലും സമര്‍പ്പിക്കാറില്ല. സാധാരണ കേസുകളില്‍ ജാമ്യം നേടുക എന്നത് ക്ലേസകരമായി മാറുകയും ഒരു ജില്ലാ മജിസ്ട്രേറ്റിന് എളുപ്പത്തില്‍ അനുവദിക്കാവുന്ന ജാമ്യത്തിനായി പ്രതികള്‍ സുപ്രീം കോടതിയെ വരെ സമീപിക്കേണ്ട അവസ്ഥയാണ്.
4. ഇന്ത്യ അതിന്റെ പരമ്പരാഗതമായ സാംസ്കാരിക വൈവിധ്യത്തെയും ജനാധിപത്യ മൂല്യങ്ങളെയും മാനിക്കുന്ന മഹത്തായ രാഷ്ട്രമാണ്.എന്നാല്‍ കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലും ഭാരതീയ ജനതാ പാര്‍ട്ടിയുടെ നിലവിലെ ഭരണത്തില്‍ ബഹുജനങ്ങള്‍ക്കിടയിലും പ്രത്യേകിച്ച് ന്യൂനപക്ഷങ്ങളിലും പിന്നാക്ക പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളിലും വര്‍ദ്ധിച്ചുവരുന്ന അവിശ്വാസത്തിന് രാജ്യം സാക്ഷ്യം വഹിക്കുന്നു. രാജ്യത്തിന്റെ ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശങ്ങളും സാംസ്കാരിക, മത, ഭാഷാ, വംശീയ സ്വത്വങ്ങളും വലതുപക്ഷ തീവ്രവാദികളുടെ കൈകളില്‍ അപകടത്തിലാണ്. ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്, ഒരു മതം, എന്ന ഭരണഘടനാ വിരുദ്ധമായ പ്രചരണമാണ് നടക്കുന്നത്. വിവേചനം കൂടാതെ നിയമത്തിന്റെ തുല്യാവകാശ സംരക്ഷണത്തെ തുരങ്കം വക്കുകയാണ്. സര്‍ക്കാര്‍ സംവിധാനങ്ങളില്‍ കടന്നുകയറി ബി.ജെ.പിയുടെ ഹിന്ദുത്വ അജണ്ട നടപ്പിലാക്കുന്നു. ന്യൂനപക്ഷങ്ങളെയും ആക്രമണങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതില്‍ ബി.ജെ.പി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് മാത്രമല്ല, മതാന്ധതക്ക് രാഷ്ട്രീയ സംരക്ഷണവും മറയും നല്കുന്നു. ഇതിനെതിരെ ഒറ്റക്കെട്ടായി പോരാടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.
5.വലതുപക്ഷ ശക്തികളെ അധികാരക്കസേരയില്‍ നിന്ന് പുറത്താക്കി മൗലികാവകാശങ്ങളുടെ സംരക്ഷണം ഉറപ്പാക്കുകയെന്ന ഒരൊറ്റ അജണ്ടയില്‍ ഐക്യപ്പെടാന്‍ രാജ്യത്തെ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളോടും മറ്റ് ജനാധിപത്യ ശക്തികളോടും ഇന്ത്യന്‍ യൂണിയന് മുസ്ലിംലീഗ് ആഹ്വാനം ചെയ്യുന്നു. നമ്മുടെ രാജ്യത്തെ ഓരോ പൗരനും അവരുടെ സാംസ്കാരിക, മത, ഭാഷാ വൈജാത്യങ്ങള്‍ മുറുകെ പിട്ിച്ച് ജീവിക്കാനാവണം. മതഭ്രാന്ത്, തീവ്രവാദം എന്നിവയുടെ പിടിയില്‍ നിന്ന് രാജ്യത്തെ ജനങ്ങളെ, പ്രത്യേകിച്ച് യുവാക്കളെ സംരക്ഷിക്കാന്‍ ജാഗ്രത പുലര്‍ത്തണം. രാജ്യത്തിന്റെ നാനാത്വത്തിലും സാമുദായിക സൗഹാര്‍ദത്തിലും മതേതര പാരമ്പര്യങ്ങളിലും ജനാധിപത്യ തത്വങ്ങളിലും വിശ്വാസം ജനിപ്പിച്ച് നാനാത്വത്തില്‍ ഏകത്വം ഉയര്‍ത്തിപ്പിടിക്കുന്ന മാതൃകാ പൗരന്മാരാക്കണം.
സര്‍ക്കാറിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടത്
1. മതത്തിന്റെ അടിസ്ഥാനത്തില്‍ ന്യൂനപക്ഷങ്ങളെ ഭീഷണിപ്പെടുത്താന്‍ നിക്ഷിപ്ത താല്‍പ്പര്യമുള്ള ആളുകള്‍ ദുരുപയോഗം ചെയ്യുന്ന ഇന്ത്യന്‍ ഭരണഘടനയിലെ നിര്‍ദ്ദേശ തത്വങ്ങളുടെ ഭാഗം മാത്രമായ ആര്‍ട്ടിക്കിള്‍ 44 റദ്ദാക്കണം. നമ്മുടെ രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും സമുദായങ്ങള്‍ക്കിടയില്‍ സാഹോദര്യവും കാത്തുസൂക്ഷിക്കാന്‍ ഇതു അനിവാര്യമാണ്. രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതക്കും ഐക്യത്തിനും എതിരായ ഏക സിവില്‍ കോഡിന്റെ അടിസ്ഥാനമായ ആര്‍ട്ടിക്കിള്‍ 44 റദ്ദാക്കുന്നതിലൂടെ മാത്രമേ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ സംരക്ഷിക്കാന്‍ കഴിയൂ. ഭരണഘടനയുടെ 25-ാം അനുച്ഛേദം അനുശാസിക്കുന്ന ന്യൂനപക്ഷ സമുദായങ്ങളുടെ മതപരവും മൗലികവുമായ അവകാശങ്ങള്‍ തടയാന്‍ ശ്രമിക്കുന്ന ആര്‍ട്ടിക്കിള്‍ 44 റദ്ദാക്കേണ്ടത് അടിയന്തിര ആവശ്യമാണ്.
2. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ആരാധനകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ ക്ഷേത്രങ്ങള്‍,പള്ളികള്‍,മസ്ജിദുകള്‍, ഗുരുദ്വാരകള്‍ തുടങ്ങി എല്ലാ ആരാധനാലയങ്ങളും പതിവ് പ്രാര്‍ത്ഥനകള്‍ക്കായി തുറക്കുന്നതിന് അനുയോജ്യമായ ഒരു നിയമം കൊണ്ടുവരണം.
3.സംസ്ഥാന അസംബ്ലികളിലേക്കും പാര്‍ലമെന്റിലേക്കും നടക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ആനുപാതിക പ്രാതിനിധ്യ സമ്പ്രദായം കൊണ്ടുവരുന്നതിനുള്ള നിയമനിര്‍മ്മാണം കൊണ്ടുവണം.
4. എല്ലാ തെരഞ്ഞെടുപ്പുകളിലും യോഗ്യരായ വോട്ടര്‍മാരാകാന്‍ പ്രവാസി ഇന്ത്യക്കാര്‍ക്ക് (എന്‍.ആര്.ഐ)സൗകര്യമൊരുക്കണം. വിലയേറിയ വിദേശനാണ്യം അയച്ചുകൊണ്ട് നമ്മുടെ രാഷ്ട്രത്തിന് സംഭാവന ചെയ്യുന്ന എ.ആര്.ഐകളുടെ ന്യായമായ ആവശ്യമാണിത്. ഇന്ത്യയുടെ പരമോന്നത നീതിപീഠം ഈ വിഷയത്തില്‍ പല തവണ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
5. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ന്യൂനപക്ഷ കമ്മീഷനുകളും ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷനുകളും സ്ഥാപിക്കുന്നത് ഉറപ്പാക്കണം.
6. ഗ്രൂപ്പ് ‘സി’യിലെ ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള കമ്മിറ്റികളില്‍/ബോര്‍ഡുകളില്‍ പട്ടികജാതി, വര്‍ഗ വിഭാഗത്തില്‍ പെട്ട ഒരു അംഗവും ന്യൂനപക്ഷ മുസ്ലിം സമുദായത്തില്‍ പെട്ട ഒരു അംഗവും നിര്‍ബന്ധമാക്കണമെന്ന ജസ്റ്റിസ് സച്ചാര്‍ കമ്മിറ്റിയുടെ ശുപാര്‍ശ നടപ്പിലാക്കണം. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ധനകാര്യ സ്ഥാപനങ്ങള്‍, പ്രമുഖ പൊതുമേഖലാ ബാങ്കുകള്‍, പൊലീസ്, ജുഡീഷ്യറി എന്നിവയില്‍ അര്‍ഹമായ പ്രാധിനിത്യം ഉറപ്പാക്കണം.
7. മതേതര രാജ്യത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമായതും മതപരമായ വിവേചനത്തിലേക്ക് നയിക്കുന്നതുമായ പൗരത്വ ഭേദഗതി നിയമത്തിന്റെയും (സി.എ.എ)ദേശീയ പൗരത്വ രജിസ്റ്ററിന്റെയും (എന്‍.ആര്.സി) ഭരണഘടനാ വിരുദ്ധ നിയമനിര്‍മ്മാണം ഉടനടി പിന്‍വലിക്കണം.
8. ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന് കീഴില്‍ വരുന്ന ന്യൂനപക്ഷങ്ങള്‍ക്കുള്ള പ്രീ-മെട്രിക് വിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകളും മറ്റ് വിദ്യാഭ്യാസ പദ്ധതികളും ഉടനടി പുനരുജ്ജീവിപ്പിക്കണം. ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ഈ സ്കോളര്‍ഷിപ്പില്‍ നിന്ന് പ്രയോജനം നേടിയിട്ടുണ്ട്. കൂടാതെ ന്യൂനപക്ഷങ്ങള്‍ക്കും പിന്നാക്കക്കാര്‍ക്കും നല്കുന്ന സ്കോളര്‍ഷിപ്പുകള്‍ക്കുള്ള ബജറ്റ് വിഹിതം വര്‍ദ്ധിപ്പിച്ച് എല്ലാ വിഭാഗങ്ങള്‍ക്കിടയിലും വിവേചനം ഇല്ലെന്ന് ഉറപ്പാക്കാണം.
9. തെറ്റായ വിവരണങ്ങള്‍ നല്‍കിയും നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തെ പുസ്തകങ്ങളിലും മറ്റും ചരിത്രം വളച്ചൊടിക്കുന്നത് ഒഴിവാക്കണം. ചരിത്രപരമായി അറിയപ്പെടുന്ന പഴയ നഗരങ്ങളുടെയും ചരിത്രപ്രധാനമായ സ്ഥലങ്ങളുടെയും പേരുമാറ്റുന്നത് അവസാനിപ്പിക്കണം.
10. സംസ്ഥാന ഗവര്‍ണര്‍മാരുടെ ഓഫീസുകള്‍ ദുരുപയോഗം ചെയ്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നത് അവസാനിപ്പിക്കണം.
11. 1991-ലെ ആരാധനാലയങ്ങളുടെ നിയമത്തെ അട്ടിമറിക്കാനുള്ള എല്ലാ ശ്രമങ്ങളും അവസാനിപ്പിക്കണം. നിയമം അതിന്റെ അക്ഷരത്തിലും ആത്മാവിലും നടപ്പാക്കുന്നത് ഉറപ്പാക്കി അനാവശ്യ ആരധനാ തര്‍ക്കങ്ങള്‍ ഇല്ലാതാക്കണം.
12. രാജ്യത്തുടനീളം ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസ് നടത്തണം. ഇത് എല്ലാവരേയും ഉള്‍ക്കൊള്ളുന്ന വളര്‍ച്ചയും സൂക്ഷ്മതല ആസൂത്രണവും ഉറപ്പാക്കാന്‍ അനിവാര്യമാണ്. കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും സര്‍ക്കാരുകള്‍ തൊണ്ണൂറ് വര്‍ഷം പഴക്കമുള്ള ഡാറ്റ പിന്തുടരുന്നതിനാല്, സമൂഹത്തിലെ പിന്നാക്കക്കാര്‍ക്കും അവശത അനുഭവിക്കുന്നവര്‍ക്കും വേണ്ടി സമഗ്രമായ വികസന നയങ്ങളും പദ്ധതികളും രൂപപ്പെടുത്തുന്നതില്‍ പാളിച്ചയുണ്ടാവുന്നു.
india
പോക്സോ കേസ്; ബിജെപി നേതാവ് ബി.എസ് യെദ്യൂരപ്പക്ക് സമന്‍സ് അയച്ച് പ്രത്യേക കോടതി
ഡിസംബര്‍ രണ്ടിന് കേസ് പരിഗണിക്കുമ്പോള്‍ പ്രതികള്‍ ഹാജരാവണമെന്നാണ് സമന്‍സ്.
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസില്‍ കര്‍ണാടക മുന്‍മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി.എസ് യെദ്യൂരപ്പക്ക് സമന്‍സ് അയച്ച് പ്രത്യേക കോടതി. ഡിസംബര്‍ രണ്ടിന് കേസ് പരിഗണിക്കുമ്പോള്‍ പ്രതികള്‍ ഹാജരാവണമെന്നാണ് സമന്‍സ്. കേസില്‍ യെദ്യൂരപ്പയെ കൂടാതെ അരുണ്‍ വൈ.എം, രുദ്രേഷ് മരുളസിദ്ധയ്യ, ജി. മാരിസ്വാമി എന്നിവരാണ് മറ്റ് പ്രതികള്‍.
ബംഗളൂരു സദാശിവനഗര്‍ പൊലീസാണ് അതിജീവിതയുടെ അമ്മ നല്കിയ പരാതിയില്‍ യെദ്യൂരപ്പയുടെ പേരില്‍ പോക്സോ വകുപ്പ് ചുമത്തി കേസെടുത്തത്. 17 വയസുള്ള തന്റെ മകളെ യെദ്യൂരപ്പ വീട്ടില്‍ വെച്ച് ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പെണ്‍കുട്ടിയുടെ അമ്മയുടെ പരാതി. അന്വേഷണം പിന്നീട് സര്‍ക്കാര്‍ സിഐഡിക്ക് കൈമാറി. കേസ് പരിഗണിക്കുന്ന ബംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതി യെദ്യൂരപ്പയോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് സമന്‍സ് അയച്ചത് ചോദ്യം ചെയ്ത് യെദ്യൂരപ്പ ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍, കേസ് റദ്ദാക്കണമെന്ന യെദ്യൂരപ്പയുടെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു.
കേസില്‍ യെദ്യൂരപ്പ വിചാരണ നേരിടണമെന്നും ഹൈക്കോടതി വിധിച്ചിരുന്നു. കേസിന്റെ വിചാരണയില്‍ അത്യാവശ്യമല്ലെങ്കില്‍ നേരിട്ട് ഹാജരാകാന്‍ യെദ്യൂരപ്പയെ നിര്‍ബന്ധിക്കരുതെന്ന് കോടതി ഉത്തരവിട്ടു. ജസ്റ്റിസ് എം.ഐ അരുണിന്റെ സിംഗിള്‍ ബെഞ്ചിന്റെയായിരുന്നു വിധി. ഹൈക്കോടതി വിധിക്ക് പിന്നാലെ സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അശോക് നായിക് അതിവേഗ കോടതിയെ സമീപിക്കുകയായിരുന്നു.
india
പഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
വാഹനങ്ങളുടെ പ്രായം 10-15 വര്‍ഷം, 15-20 വര്‍ഷം, 20 വര്‍ഷത്തിലധികം എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായി തിരിച്ച് ഫീസ് വര്‍ധിപ്പിച്ചിട്ടുണ്ട്.
ന്യൂഡല്‍ഹി: വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റിനുള്ള ഫീസ് വന്‍തോതില്‍ വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ സെന്‍ട്രല്‍ മോട്ടോര്‍ വെഹിക്കിള്‍സ് നിയമങ്ങളില്‍ ഭേദഗതി വരുത്തി. നിലവിലെ നിരക്കിനെക്കാള്‍ 10 ഇരട്ടി വരെ കൂടുതല്‍ ഫീസാണ് പുതിയ നിയമപ്രകാരം ഈടാക്കുക. ഇതോടൊപ്പം, ഫിറ്റ്നസ് ടെസ്റ്റ് നിര്‍ബന്ധമാകുന്ന പ്രായപരിധിയും 15 വര്‍ഷത്തില്‍ നിന്ന് 10 വര്‍ഷമായി കുറച്ചു. വാഹനങ്ങളുടെ പ്രായം 10-15 വര്‍ഷം, 15-20 വര്‍ഷം, 20 വര്‍ഷത്തിലധികം എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായി തിരിച്ച് ഫീസ് വര്‍ധിപ്പിച്ചിട്ടുണ്ട്. വാഹനം പഴക്കമാകുന്നതനുസരിച്ച് ഉയര്‍ന്ന നിരക്കാണ് ഇനി ബാധകമാകുന്നത്.
20 വര്‍ഷത്തിലധികം പഴക്കമുള്ള ഹെവി കൊമേഴ്സ്യല്‍ വാഹനങ്ങള്‍ക്കാണ് ഏറ്റവും വലിയ വര്‍ധനവ്. ഇതുവരെ 2,500 രൂപയായിരുന്ന ഫിറ്റ്നസ് ടെസ്റ്റ് ഫീസ് ഇനി 25,000 രൂപ ആകും. ഇതേ പ്രായത്തിലുള്ള മിഡിയം കൊമേഴ്സ്യല്‍ വാഹനങ്ങള്‍ 1,800 രൂപയ്ക്ക് പകരം 20,000 രൂപ നല്‍കണം. ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് 15,000 രൂപയും മൂന്ന് ചക്രവാഹനങ്ങള്‍ക്ക് 7,000 രൂപയും ഈടാക്കും. 20 വര്‍ഷം പഴക്കമുള്ള ടു വീലറുകളുടെ ഫീസ് 600 രൂപയില്‍ നിന്ന് 2,000 രൂപ ആയി ഉയര്‍ന്നു. പുതുക്കിയ റൂള്‍ 81 പ്രകാരം 15 വര്‍ഷത്തില്‍ താഴെ പഴക്കമുള്ള വാഹനങ്ങള്‍ക്കും ഫീസ് വര്‍ധിച്ചിട്ടുണ്ട്. മോട്ടോര്‍സൈക്കിളുകള്‍ക്കായി 400 രൂപ, LMV-കള്‍ക്കായി 600 രൂപ, മിഡിയം-ഹെവി കൊമേഴ്സ്യല്‍ വാഹനങ്ങള്‍ക്കായി 1,000 രൂപ എന്നിങ്ങനെയാണ് പുതിയ നിരക്ക്. റോഡുകളില്‍ നിന്ന് പഴയതും സുരക്ഷിതമല്ലാത്തതുമായ വാഹനങ്ങള്‍ നീക്കം ചെയ്യാനും വാഹന സ്ക്രാപ്പേജ് നയത്തെ പ്രോത്സാഹിപ്പിക്കാനുമാണ് ഈ ഫീസ് വര്‍ധനയെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഉയര്‍ന്ന നിരക്ക് പഴക്കം ചെന്ന വാഹനങ്ങള്‍ ഉപയോഗിക്കുന്നത് ചെലവേറിയതാക്കിയതിനാല്‍, അവ മാറ്റി പുതിയ മോഡലുകള്‍ വാങ്ങാന്‍ ഉടമകള്‍ നിര്‍ബന്ധിതരാകുമെന്നും വിലയിരുത്തപ്പെടുന്നു.പുതിയ ഫീസ് രാജ്യത്തുടനീളം ഉടന്‍ പ്രാബല്യത്തില്‍ വന്നു.
india
ആംബുലന്‍സിന് തീ പിടിച്ചു; പിഞ്ചുകുഞ്ഞും ഡോക്ടറും നേഴ്സുമടക്കം 4 മരണം
പരിക്കേറ്റ മൂന്ന് പേരെയും പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഗുജറാത്തിലെ മൊദാസയില്‍ ചികിത്സയ്ക്കായി യാത്ര ചെയ്യുകയായിരുന്ന സ്വകാര്യ ആശുപത്രിയുടെ ആംബുലന്‍സിന് തീപിടിച്ച് നവജാത ശിശുവും ഡോക്ടറും നഴ്സും ഉള്‍പ്പെടെ നാല് പേര് ദാരുണമായി മരിച്ച സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. സംഭവം പുലര്‍ച്ചെ 12:45ഓടെ മൊദാസ പട്ടണത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാറിയിടത്താണ് നടന്നത്. മഹിസാഗറിലെ ലുനാവാഡയില്‍ നിന്നെത്തിയ കുടുംബം ആദ്യമായി മൊദാസയിലേക്കാണ് കുഞ്ഞിനെ ചികിത്സയ്ക്കായി കൊണ്ടുവന്നത്. കുഞ്ഞിന്റെ നില വഷളായതിനെ തുടര്‍ന്ന് അഹമ്മദാബാദിലേക്ക് മാറ്റാന്‍ തീരുമാനിച്ചപ്പോള്‍, യാത്രാമധ്യേ ആംബുലന്‍സില്‍ തീപിടിത്തമുണ്ടായി. രോഗബാധിതനായ കുഞ്ഞിനെയും കുടുംബത്തെയും മാറ്റിക്കൊണ്ടുപോകുന്നതിനിടെയായിരുന്നു അപകടമെന്ന് ആരവല്ലി ജില്ലാ പൊലീസ് സൂപ്രണ്ട് മനോഹര്‍സിങ് ജഡേജ അറിയിച്ചു. തീപിടുത്തത്തിന്റെ കൃത്യമായ കാരണം ഫോറന്‍സിക് വിദഗ്ധരുടെ പരിശോധനയ്ക്ക് ശേഷം മാത്രമേ വ്യക്തമാകൂവെന്ന് എസ്.പി കൂട്ടിച്ചേര്‍ത്തു. പരിക്കേറ്റ മൂന്ന് പേരെയും പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
-
india1 day agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News1 day agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala1 day agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
kerala2 days agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്
-
india1 day agoഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം
-
News3 days agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം

