Connect with us

india

മുസ്‌ലിം ലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളന പ്രമേയങ്ങള്‍

Published

on

1. ബി.ജെ.പി സര്‍ക്കാറിന്റെ എട്ടു വര്‍ഷത്തെ ഭരണം രാജ്യത്തെയാകെ മുച്ചൂടും നശിപ്പിച്ചു. എല്ലാ അവശ്യ സാധനങ്ങളുടെയും വിലക്കയറ്റം, ജി.ഡി.പി വളര്‍ച്ചയിലെ കുറവ്, തൊഴിലില്ലായ്മയുടെ വര്‍ദ്ധനവ്, പല സാമൂഹ്യക്ഷേമ പദ്ധതികള്‍ക്കുള്ള ബജറ്റ് വിഹിതത്തില്‍ വന്‍തോതിലുള്ള കുറവ് എന്നിവയെല്ലാം പിന്നോട്ടുള്ള നടത്തമാണ്.

2. മോദി സര്‍ക്കാര്‍ ഫെഡറലിസത്തിന്റെ ആത്മാവിനെ തടയുകയാണ്. തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരുകളും സ്വേച്ഛാധിപത്യ കേന്ദ്ര സര്‍ക്കാരും തമ്മില്‍ നിരന്തരമായ അധികാര പോരാട്ടം നടക്കുന്നു. ഇത് സംസ്ഥാനങ്ങളിലെ പൊതുവികസനത്തെ ദോഷകരമായി ബാധിക്കുന്നു.

3. സര്‍ക്കാറിന്റെ തെറ്റായ നയങ്ങള്‍ക്കെതിരായ എതിര്‍പ്പുകളെയും വിമര്‍ശനങ്ങളെയും അടിച്ചമര്‍ത്തുകയും നിയമങ്ങള്‍ ദുരുപയോഗം ചെയ്ത് വേട്ടയാടുകയുമാണ്. ആയിരക്കണക്കിന് യുവാക്കളെയും സാമൂഹിക പ്രവര്‍ത്തകരെയും മാധ്യമ പ്രവര്‍ത്തകരെയും പോലും നിസാര കാരണങ്ങളാല്‍ ജയിലില്‍ അടക്കുന്നു. പല കേസുകളിലും വര്‍ഷങ്ങളായി കുറ്റപത്രം പോലും സമര്‍പ്പിക്കാറില്ല. സാധാരണ കേസുകളില്‍ ജാമ്യം നേടുക എന്നത് ക്ലേസകരമായി മാറുകയും ഒരു ജില്ലാ മജിസ്ട്രേറ്റിന് എളുപ്പത്തില്‍ അനുവദിക്കാവുന്ന ജാമ്യത്തിനായി പ്രതികള്‍ സുപ്രീം കോടതിയെ വരെ സമീപിക്കേണ്ട അവസ്ഥയാണ്.

4. ഇന്ത്യ അതിന്റെ പരമ്പരാഗതമായ സാംസ്‌കാരിക വൈവിധ്യത്തെയും ജനാധിപത്യ മൂല്യങ്ങളെയും മാനിക്കുന്ന മഹത്തായ രാഷ്ട്രമാണ്.എന്നാല്‍ കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലും ഭാരതീയ ജനതാ പാര്‍ട്ടിയുടെ നിലവിലെ ഭരണത്തില്‍ ബഹുജനങ്ങള്‍ക്കിടയിലും പ്രത്യേകിച്ച് ന്യൂനപക്ഷങ്ങളിലും പിന്നാക്ക പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളിലും വര്‍ദ്ധിച്ചുവരുന്ന അവിശ്വാസത്തിന് രാജ്യം സാക്ഷ്യം വഹിക്കുന്നു. രാജ്യത്തിന്റെ ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശങ്ങളും സാംസ്‌കാരിക, മത, ഭാഷാ, വംശീയ സ്വത്വങ്ങളും വലതുപക്ഷ തീവ്രവാദികളുടെ കൈകളില്‍ അപകടത്തിലാണ്. ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്, ഒരു മതം, എന്ന ഭരണഘടനാ വിരുദ്ധമായ പ്രചരണമാണ് നടക്കുന്നത്. വിവേചനം കൂടാതെ നിയമത്തിന്റെ തുല്യാവകാശ സംരക്ഷണത്തെ തുരങ്കം വക്കുകയാണ്. സര്‍ക്കാര്‍ സംവിധാനങ്ങളില്‍ കടന്നുകയറി ബി.ജെ.പിയുടെ ഹിന്ദുത്വ അജണ്ട നടപ്പിലാക്കുന്നു. ന്യൂനപക്ഷങ്ങളെയും ആക്രമണങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതില്‍ ബി.ജെ.പി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് മാത്രമല്ല, മതാന്ധതക്ക് രാഷ്ട്രീയ സംരക്ഷണവും മറയും നല്‍കുന്നു. ഇതിനെതിരെ ഒറ്റക്കെട്ടായി പോരാടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.

5.വലതുപക്ഷ ശക്തികളെ അധികാരക്കസേരയില്‍ നിന്ന് പുറത്താക്കി മൗലികാവകാശങ്ങളുടെ സംരക്ഷണം ഉറപ്പാക്കുകയെന്ന ഒരൊറ്റ അജണ്ടയില്‍ ഐക്യപ്പെടാന്‍ രാജ്യത്തെ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളോടും മറ്റ് ജനാധിപത്യ ശക്തികളോടും ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് ആഹ്വാനം ചെയ്യുന്നു. നമ്മുടെ രാജ്യത്തെ ഓരോ പൗരനും അവരുടെ സാംസ്‌കാരിക, മത, ഭാഷാ വൈജാത്യങ്ങള്‍ മുറുകെ പിട്ിച്ച് ജീവിക്കാനാവണം. മതഭ്രാന്ത്, തീവ്രവാദം എന്നിവയുടെ പിടിയില്‍ നിന്ന് രാജ്യത്തെ ജനങ്ങളെ, പ്രത്യേകിച്ച് യുവാക്കളെ സംരക്ഷിക്കാന്‍ ജാഗ്രത പുലര്‍ത്തണം. രാജ്യത്തിന്റെ നാനാത്വത്തിലും സാമുദായിക സൗഹാര്‍ദത്തിലും മതേതര പാരമ്പര്യങ്ങളിലും ജനാധിപത്യ തത്വങ്ങളിലും വിശ്വാസം ജനിപ്പിച്ച് നാനാത്വത്തില്‍ ഏകത്വം ഉയര്‍ത്തിപ്പിടിക്കുന്ന മാതൃകാ പൗരന്മാരാക്കണം.

സര്‍ക്കാറിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടത്

1. മതത്തിന്റെ അടിസ്ഥാനത്തില്‍ ന്യൂനപക്ഷങ്ങളെ ഭീഷണിപ്പെടുത്താന്‍ നിക്ഷിപ്ത താല്‍പ്പര്യമുള്ള ആളുകള്‍ ദുരുപയോഗം ചെയ്യുന്ന ഇന്ത്യന്‍ ഭരണഘടനയിലെ നിര്‍ദ്ദേശ തത്വങ്ങളുടെ ഭാഗം മാത്രമായ ആര്‍ട്ടിക്കിള്‍ 44 റദ്ദാക്കണം. നമ്മുടെ രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും സമുദായങ്ങള്‍ക്കിടയില്‍ സാഹോദര്യവും കാത്തുസൂക്ഷിക്കാന്‍ ഇതു അനിവാര്യമാണ്. രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതക്കും ഐക്യത്തിനും എതിരായ ഏക സിവില്‍ കോഡിന്റെ അടിസ്ഥാനമായ ആര്‍ട്ടിക്കിള്‍ 44 റദ്ദാക്കുന്നതിലൂടെ മാത്രമേ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ സംരക്ഷിക്കാന്‍ കഴിയൂ. ഭരണഘടനയുടെ 25-ാം അനുച്ഛേദം അനുശാസിക്കുന്ന ന്യൂനപക്ഷ സമുദായങ്ങളുടെ മതപരവും മൗലികവുമായ അവകാശങ്ങള്‍ തടയാന്‍ ശ്രമിക്കുന്ന ആര്‍ട്ടിക്കിള്‍ 44 റദ്ദാക്കേണ്ടത് അടിയന്തിര ആവശ്യമാണ്.

2. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ആരാധനകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ ക്ഷേത്രങ്ങള്‍,പള്ളികള്‍,മസ്ജിദുകള്‍, ഗുരുദ്വാരകള്‍ തുടങ്ങി എല്ലാ ആരാധനാലയങ്ങളും പതിവ് പ്രാര്‍ത്ഥനകള്‍ക്കായി തുറക്കുന്നതിന് അനുയോജ്യമായ ഒരു നിയമം കൊണ്ടുവരണം.

3.സംസ്ഥാന അസംബ്ലികളിലേക്കും പാര്‍ലമെന്റിലേക്കും നടക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ആനുപാതിക പ്രാതിനിധ്യ സമ്പ്രദായം കൊണ്ടുവരുന്നതിനുള്ള നിയമനിര്‍മ്മാണം കൊണ്ടുവണം.

4. എല്ലാ തെരഞ്ഞെടുപ്പുകളിലും യോഗ്യരായ വോട്ടര്‍മാരാകാന്‍ പ്രവാസി ഇന്ത്യക്കാര്‍ക്ക് (എന്‍.ആര്‍.ഐ)സൗകര്യമൊരുക്കണം. വിലയേറിയ വിദേശനാണ്യം അയച്ചുകൊണ്ട് നമ്മുടെ രാഷ്ട്രത്തിന് സംഭാവന ചെയ്യുന്ന എ.ആര്‍.ഐകളുടെ ന്യായമായ ആവശ്യമാണിത്. ഇന്ത്യയുടെ പരമോന്നത നീതിപീഠം ഈ വിഷയത്തില്‍ പല തവണ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

5. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ന്യൂനപക്ഷ കമ്മീഷനുകളും ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷനുകളും സ്ഥാപിക്കുന്നത് ഉറപ്പാക്കണം.

6. ഗ്രൂപ്പ് ‘സി’യിലെ ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള കമ്മിറ്റികളില്‍/ബോര്‍ഡുകളില്‍ പട്ടികജാതി, വര്‍ഗ വിഭാഗത്തില്‍ പെട്ട ഒരു അംഗവും ന്യൂനപക്ഷ മുസ്ലിം സമുദായത്തില്‍ പെട്ട ഒരു അംഗവും നിര്‍ബന്ധമാക്കണമെന്ന ജസ്റ്റിസ് സച്ചാര്‍ കമ്മിറ്റിയുടെ ശുപാര്‍ശ നടപ്പിലാക്കണം. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ധനകാര്യ സ്ഥാപനങ്ങള്‍, പ്രമുഖ പൊതുമേഖലാ ബാങ്കുകള്‍, പൊലീസ്, ജുഡീഷ്യറി എന്നിവയില്‍ അര്‍ഹമായ പ്രാധിനിത്യം ഉറപ്പാക്കണം.

7. മതേതര രാജ്യത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമായതും മതപരമായ വിവേചനത്തിലേക്ക് നയിക്കുന്നതുമായ പൗരത്വ ഭേദഗതി നിയമത്തിന്റെയും (സി.എ.എ)ദേശീയ പൗരത്വ രജിസ്റ്ററിന്റെയും (എന്‍.ആര്‍.സി) ഭരണഘടനാ വിരുദ്ധ നിയമനിര്‍മ്മാണം ഉടനടി പിന്‍വലിക്കണം.

8. ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന് കീഴില്‍ വരുന്ന ന്യൂനപക്ഷങ്ങള്‍ക്കുള്ള പ്രീ-മെട്രിക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകളും മറ്റ് വിദ്യാഭ്യാസ പദ്ധതികളും ഉടനടി പുനരുജ്ജീവിപ്പിക്കണം. ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ഈ സ്‌കോളര്‍ഷിപ്പില്‍ നിന്ന് പ്രയോജനം നേടിയിട്ടുണ്ട്. കൂടാതെ ന്യൂനപക്ഷങ്ങള്‍ക്കും പിന്നാക്കക്കാര്‍ക്കും നല്‍കുന്ന സ്‌കോളര്‍ഷിപ്പുകള്‍ക്കുള്ള ബജറ്റ് വിഹിതം വര്‍ദ്ധിപ്പിച്ച് എല്ലാ വിഭാഗങ്ങള്‍ക്കിടയിലും വിവേചനം ഇല്ലെന്ന് ഉറപ്പാക്കാണം.

9. തെറ്റായ വിവരണങ്ങള്‍ നല്‍കിയും നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തെ പുസ്തകങ്ങളിലും മറ്റും ചരിത്രം വളച്ചൊടിക്കുന്നത് ഒഴിവാക്കണം. ചരിത്രപരമായി അറിയപ്പെടുന്ന പഴയ നഗരങ്ങളുടെയും ചരിത്രപ്രധാനമായ സ്ഥലങ്ങളുടെയും പേരുമാറ്റുന്നത് അവസാനിപ്പിക്കണം.

10. സംസ്ഥാന ഗവര്‍ണര്‍മാരുടെ ഓഫീസുകള്‍ ദുരുപയോഗം ചെയ്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നത് അവസാനിപ്പിക്കണം.

11. 1991-ലെ ആരാധനാലയങ്ങളുടെ നിയമത്തെ അട്ടിമറിക്കാനുള്ള എല്ലാ ശ്രമങ്ങളും അവസാനിപ്പിക്കണം. നിയമം അതിന്റെ അക്ഷരത്തിലും ആത്മാവിലും നടപ്പാക്കുന്നത് ഉറപ്പാക്കി അനാവശ്യ ആരധനാ തര്‍ക്കങ്ങള്‍ ഇല്ലാതാക്കണം.

12. രാജ്യത്തുടനീളം ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസ് നടത്തണം. ഇത് എല്ലാവരേയും ഉള്‍ക്കൊള്ളുന്ന വളര്‍ച്ചയും സൂക്ഷ്മതല ആസൂത്രണവും ഉറപ്പാക്കാന്‍ അനിവാര്യമാണ്. കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും സര്‍ക്കാരുകള്‍ തൊണ്ണൂറ് വര്‍ഷം പഴക്കമുള്ള ഡാറ്റ പിന്തുടരുന്നതിനാല്‍, സമൂഹത്തിലെ പിന്നാക്കക്കാര്‍ക്കും അവശത അനുഭവിക്കുന്നവര്‍ക്കും വേണ്ടി സമഗ്രമായ വികസന നയങ്ങളും പദ്ധതികളും രൂപപ്പെടുത്തുന്നതില്‍ പാളിച്ചയുണ്ടാവുന്നു.

india

രാമക്ഷേത്രവുമായി ബന്ധപ്പെട്ട പരാമർശം: മോദിയുടെ പ്രസംഗത്തിൽ ചട്ടലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ

അതേസമയം മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനം എടുത്തിട്ടുമില്ല

Published

on

പ്രധാനമന്ത്രിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്. രാമക്ഷേത്രവും കര്‍ത്താര്‍പൂര്‍ ഇടനാഴിയും പരാമര്‍ശിച്ചതില്‍ തെറ്റില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മതത്തിന്റെ പേരില്‍ വോട്ടു തേടിയതായി പരിഗണിക്കാന്‍ കഴിയില്ല. തന്റെ ഭരണ നേട്ടങ്ങള്‍ വിവരിക്കുക മാത്രമായിരുന്നു അദ്ദേഹം ചെയ്തത് എന്ന് കമ്മീഷന്‍ പ്രതികരിച്ചത്.

സിഖ് വിശുദ്ധ ഗ്രന്ഥം ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതിലും ചട്ടലംഘനമില്ല. ഉത്തര്‍പ്രദേശിലെ പിലിബിത്തിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു പരാതിക്കിടയാക്കിയ പരാമര്‍ശം. അതേസമയം മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനം എടുത്തിട്ടുമില്ല.

സുപ്രിം കോടതി അഭിഭാഷകൻ ആനന്ദ് എസ് ജോണ്ടാലെ യാണ്‌ പ്രധാനമന്ത്രിക്കെതിരെ കമ്മീഷനിൽ പരാതി നൽകിയത്. ഏപ്രിൽ 9 ന് പിലിബിത്തിലെ റാലിയിൽ പ്രധാന മന്ത്രി നടത്തിയ പ്രസംഗത്തിനെതിരെയായിരുന്നു പരാതി.

Continue Reading

india

വയനാട് രാജ്യത്തിന് വേണ്ടി വോട്ടുചെയ്യുന്നു’; പ്രധാനമന്ത്രിയെ വിമർശിച്ച് പ്രിയങ്ക ​ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നേരിടാൻ ധൈര്യമില്ലാത്തതുകൊണ്ടാണ് ഈ നടപടിയെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി. 

Published

on

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് പ്രിയങ്ക ​ഗാന്ധി. രാഹുൽ ​ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം കേരളത്തിലെത്തിയതാണ് പ്രിയങ്ക. ഗുരുദേവന്റെ ആശയങ്ങൾ പിൻതുടരുന്നവരാണ് കേരളീയ ജനത. തെരഞ്ഞെടുപ്പിൽ നിങ്ങൾ ചെയ്യുന്ന ഈ വോട്ട് വളരെ പ്രാധാന്യം അർഹിക്കുന്നതാണ്. വയനാടിന് മാത്രമല്ല രാജ്യത്തിനു വേണ്ടി കൂടിയാണ് നിങ്ങൾ വോട്ടു ചെയ്യുന്നതെന്നും പ്രിയങ്ക പറഞ്ഞു.

രാജ്യത്തെ ഭൂരിഭാഗം മാധ്യമങ്ങളും ബിജെപി നിയന്ത്രിക്കുന്നു. അവശ്യ വസ്തുക്കളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വിലയിൽ വൻ വർധനയാണ് ഓരോ ദിവസവും ഉണ്ടാകുന്നത്. രാജ്യത്ത് തൊഴിലില്ലായ്മ വർധിച്ചു. പ്രധാനമന്ത്രിയും ബിജെപിയും രാജ്യത്തെ പ്രധാന പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുന്നില്ല. കഴിഞ്ഞ് പത്തു വർഷമായി ഭരണഘടന സ്ഥപനങ്ങളെല്ലാം ബിജെപി തകർക്കുന്നു. രാജ്യത്തെ ഭരണഘടനയെ മാറ്റി എഴുതാൻ ബിജെപി ശ്രമിക്കുന്നു. തിരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നേരിടാൻ ധൈര്യമില്ലാത്തതുകൊണ്ടാണ് ഈ നടപടിയെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി.

ഇലക്ട്രൽ ബോണ്ട്‌ വഴി അഴിമതി ഉണ്ടാകുമെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു. രാജ്യത്തെ പല കോർപറേറ്റ് കമ്പനികളും ആയിരക്കണക്കിന് കോടി രൂപ ബിജെപിക്ക് നൽകി. രാജ്യത്തെ ജനങ്ങളോട് ഉത്തരവാദിത്തമില്ലാതെയാണ് പ്രധാനമന്ത്രി പെരുമാറുന്നത്. രാജ്യത്തെ ജനങ്ങളെ ശാക്തീകരിക്കുന്നതിന് പ്രധാനമന്ത്രി എന്താണ് ചെയ്തതെന്ന് പ്രിയങ്ക ചോദിച്ചു.

തന്റെ സഹോദരൻ രാഹുൽ ഗാന്ധിയെ നരേന്ദ്ര മോദി വർഷങ്ങളായി ആസൂത്രിതമായി ആക്രമിക്കുന്നു. രാജ്യത്തിന്റെ പല ഭാഗത്തും കള്ളകേസുകൾ എടുക്കുന്നതായും പ്രിയങ്ക ​ഗാന്ധി ആരോപിച്ചു.

Continue Reading

india

‘മോദിക്കെതിരെ നടപടിയെടുക്കണം’ 93 മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു

അഹമ്മദാബാദ് ഐഐഎമ്മിൽ പ്രൊഫസറായിരുന്ന ജഗദീപ് ചോക്കർ എഴുതിയ കത്തിനെ പിന്തുണച്ചാണ് 93 മുൻ സിവിൽ ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചത്.

Published

on

വിദ്വേഷ പ്രസംഗം നടത്തിയ പ്രധാനമന്ത്രി മോദിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സിവിൽ സർവീസ് ഉദ്യോഗസ്ഥരായിരുന്ന 93 പേർ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. അഹമ്മദാബാദ് ഐഐഎമ്മിൽ പ്രൊഫസറായിരുന്ന ജഗദീപ് ചോക്കർ എഴുതിയ കത്തിനെ പിന്തുണച്ചാണ് 93 മുൻ സിവിൽ ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചത്.

മുസ് ലിംകൾക്കെതിരായ വിദ്വേഷം നിറഞ്ഞ പരാമർശങ്ങളായിരുന്നു മോദിയുടെ രാജസ്ഥാൻ പ്രസംഗത്തിലുണ്ടായിരുന്നത്. വർഗിയ- വിദ്വേഷ പ്രസംഗത്തിനെതിരെ 2200 ലധികം പരാതികൾ തെരഞ്ഞെടുപ്പ് കമീഷന് ലഭിച്ചുവെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകളിലുള്ളത്.

പെരുമാറ്റച്ചട്ടം, ജനപ്രാതിനിധ്യ നിയമം, ഇന്ത്യൻ ശിക്ഷാനിയമം എന്നിവ മോദി ലംഘിച്ചുവെന്നാണ് കത്തിലുള്ളത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ, തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ ജ്ഞാനേഷ് കുമാർ​, ഡോ. എസ്.എസ് സന്ധു എന്നിവർക്കാണ് കത്തയച്ചിരിക്കുന്നത്.

‘കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ വിവിധ പദവികളിൽ സേവനമനുഷ്ഠിച്ച മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ ഒരു കൂട്ടമാണ് ഞങ്ങൾ. ഞങ്ങൾക്ക് ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ല, പക്ഷെ ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന ആശയങ്ങളോട് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് പറഞ്ഞാണ് കത്ത് തുടങ്ങുന്നത്. 2024 ഏപ്രിൽ 21-ന് പ്രധാനമന്ത്രി നടത്തിയ വർഗീയ പ്രസംഗത്തിൽ ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു​വെന്നും കത്തിലുണ്ട്.

 

Continue Reading

Trending