Connect with us

More

അലയടിച്ച് യുവസാഗരം; മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന സമ്മേളനത്തിന് പ്രൗഢസമാപനം

Published

on

ലുഖ്മാന്‍ മമ്പാട്

കോഴിക്കോട്: യുവജന സാഗരം… അറബിക്കടലോരത്ത് ഇരമ്പിയാര്‍ത്ത ഹരിതയൗവ്വന സംഗമത്തെ വിശേഷിപ്പിക്കാന്‍ മറ്റൊരു വാക്കും മതിയാവില്ല. അഷ്ടദിക്കുകളില്‍നിന്നും ഒഴുകിയെത്തിയ യുവത്വം അറബിക്കടലോരത്ത് സമ്മേളിച്ചപ്പോള്‍ ചരിത്രം വഴിമാറുകയായിരുന്നു. ആതിഥേയത്വത്തിന് കീര്‍ത്തികേട്ട നഗരത്തില്‍ നന്മയുടെ രാഷ്ട്രീയം കൊണ്ട് പുതു ചരിത്രം കുറിച്ചാണ് മുസ്‌ലിം യൂത്ത്‌ലീഗിന്റെ സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട് കടപ്പുറത്ത് സമാപനമായത്.

പടയോട്ടങ്ങളും പോരാട്ടങ്ങളും കണ്ട നഗരം, മധുരത്തിന്റെയും പട്ടിന്റെയും പ്രൗഢിയുള്ള ദേശം, സാമൂതിരിയുടെയും കുഞ്ഞാലിമരക്കാരുടെയും സഹവര്‍ത്തിത്വത്തിന്റെ പോരിശയുള്ള മണ്ണ്, ബാഫഖി തങ്ങളുടെയും സി.എച്ചിന്റെയും കര്‍മ്മഭൂമി…, അവിടെ യുവസംഗമത്തിന്റെ മറ്റൊരു വിസ്മയം തീര്‍ത്താണ് മൂന്നു ദിവസം നീണ്ട സമ്മേളനത്തിന് കൊടിയിറങ്ങിയത്. സമ്മേളനങ്ങള്‍ ഒട്ടേറെ കണ്ട കോഴിക്കോട് കടലോരത്ത് ഫാസിസത്തിന്റെ ഇരുചേരികളും മലീമസമാക്കിയതെല്ലാം സ്ഫുടം ചെയ്താണ് ‘രാജ്യാഭിമാനം കാക്കാന്‍ ആത്മാഭിമാനം ഉണര്‍ത്തി’ ജനലക്ഷങ്ങള്‍ സംഗമിച്ചത്. നോട്ടുപീഡനത്തിന്റെ കെടുതിയെ വകവെക്കാതെ ഒഴുകിയെത്തിയ യുവലക്ഷങ്ങള്‍ രാജ്യത്തിന്റെ ബഹുസ്വരതയെയും പൈതൃകത്തെയും ഉന്മൂലനം ചെയ്യാന്‍ ഒരു ശക്തിയെയും അനുവദിക്കില്ലെന്ന് താക്കീത് ചെയ്തു.

ഏക സിവില്‍കോഡും ഭീകരവാദവും പ്രതിഭീകരവാദവും ഉയര്‍ത്തുന്ന വെല്ലുവിളികളെ ജനാധിപത്യത്തിന്റെയും നിയമത്തിന്റെയും ആയുധങ്ങള്‍ കൊണ്ട് അതിജയിക്കാന്‍ കഴിയുമെന്ന് മഹാസമ്മേളനത്തില്‍ പ്രതിധ്വനിച്ചു. അസഹിഷ്ണുത കൊടികുത്തിവഴുന്ന വര്‍ത്തമാനകാല ഇന്ത്യയില്‍ ചെറുത്തുനില്‍പ്പിന്റെ ശബ്ദവും ദളിത്-മുസ്‌ലിം കൂട്ടായ്മയുടെ ഊര്‍ജ്ജവുമായി ആവേശത്തിന്റെ അലമാല തീര്‍ത്താണ് സമ്മേളനം സമാപിച്ചത്. സമാപന മഹാസമ്മേളനം മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മുസ്‌ലിംയൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് പി.എം സാദിഖലി അധ്യക്ഷത വഹിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നെല്ലിൻറെ താങ്ങുവില: വർധിപ്പിച്ചത് കേരളം കുറയ്ക്കുന്നു

സംസ്ഥാനസർക്കാർ നൽകുന്ന 7. 80 രൂപയിൽ നിന്ന് 1 .30 രൂപ കുറച്ച് 6.50 രൂപയാക്കാൻ ആണ് നീക്കം

Published

on

നെല്ലിന് കേന്ദ്രസർക്കാർ അടുത്തിടെ വർധിപ്പിച്ച താങ്ങുവില സംസ്ഥാനസർക്കാർ ഇടപെട്ട് കുറയ്ക്കാൻ നീക്കം .നിലവിൽ 28 .40 രൂപയാണ് നെല്ലിന് കേന്ദ്ര സംസ്ഥാന സർക്കാരുകൾ ചേർന്ന് നൽകിവരുന്നത്. ഓരോ വർഷവും വർദ്ധിപ്പിച്ചാണ് ഈ വിലയിലേക്ക് എത്തിയത്. 20. 40 രൂപ ആണ് കേന്ദ്രസർക്കാർ തരുന്നത്.

7. 80 രൂപ കേരള സർക്കാരിന്റെതും. ഇതിൽ ഈ വർഷം 1. 30 രൂപയാണ് കേന്ദ്രസർക്കാർ വർദ്ധിപ്പിച്ചത്. ഈ വർഷം ഇതോടെ 29 . 70 രൂപയായി നെല്ലിൻറെ വില വർദ്ധിക്കും .
എന്നാൽ കേരള സർക്കാർ 28 40 രൂപ ആയി തന്നെ നിലനിർത്തി തങ്ങളുടെ വിഹിതം കുറയ്ക്കാനാണ് നീക്കം. സംസ്ഥാനസർക്കാർ നൽകുന്ന 7. 80 രൂപയിൽ നിന്ന് 1 .30 രൂപ കുറച്ച് 6.50 രൂപയാക്കാൻ ആണ് നീക്കം.

കഴിഞ്ഞ വിളയിൽ സംഭരിച്ച നെല്ലിൻറെ തുക ഇനിയും കൊടുത്തു തീർക്കാനിരിക്കെയാണ് സർക്കാരിന്റെ ഈ നടപടി. പാലക്കാട്ട് അടക്കമുള്ള നെൽ കർഷകർ മാസങ്ങളായി പ്രക്ഷോഭത്തിലാണ്. വീണ്ടും കുറവു വരുത്തുക വലിയ പ്രതിഷേധം ക്ഷണിച്ചു വരുത്തിയാവും ഫലം. ഈ വർഷത്തെ നെല്ല് സംഭരണം കൊയ്ത്ത് ആരംഭിച്ചിട്ടും എപ്പോൾ തുടങ്ങുമെന്ന് ഇതുവരെയും വ്യക്തവും അല്ല. ഇതിനിടെയാണ് 1 30 രൂപ കുറയ്ക്കാൻ ശ്രമം .കഴിഞ്ഞവർഷവും കേന്ദ്രസർക്കാർ വർധിപ്പിച്ച തുക കേരള സർക്കാർ 80 പൈസയോളം കുറച്ചിരുന്നു.

Continue Reading

kerala

ഷാരോണ്‍ വധക്കേസ്: നിര്‍ണായക ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ച് പ്രതികള്‍; ഹൈക്കോടതി ഇന്ന് പരിഗണിക്കും

കുറ്റകൃത്യം നടന്നത് കേരളത്തിലെ കോടതിയുടെ പരിധിയിലല്ലെന്നും വിചാരണ നടത്താനുള്ള അധികാരം തമിഴ്‌നാട്ടിലെ കോടതിക്കാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി

Published

on

ഷാരോണ്‍ വധക്കേസില്‍ വിചാരണ തമിഴ്‌നാട്ടിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഗ്രീഷ്മ അടക്കമുള്ള പ്രതികള്‍ നല്‍കിയ ഹരജി ഹൈകോടതി ഇന്ന് വീണ്ടും പരിഗണിക്കും. അപേക്ഷ കീഴ്‌ക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. കുറ്റകൃത്യം നടന്നത് കേരളത്തിലെ കോടതിയുടെ പരിധിയിലല്ലെന്നും വിചാരണ നടത്താനുള്ള അധികാരം തമിഴ്‌നാട്ടിലെ കോടതിക്കാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.

ഗ്രീഷ്മ, ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മല്‍ കുമാരന്‍ എന്നിവരാണ് കേസിലെ പ്രതികള്‍. അപേക്ഷ കീഴ് കോടതി തള്ളിയതിനെ തുടര്‍ന്നാണ് പ്രതികള്‍ ഹൈകോടതിയെ സമീപിച്ചത്. ഒക്ടോബര്‍ 14നാണ് കേരളത്തെ ഞെട്ടിച്ച കൊലപാതകം നടന്നത്. തമിഴ്‌നാട് പളുകലിലുള്ള വീട്ടില്‍ വെച്ച് ഷാരോണിന് കഷായത്തില്‍ വിഷം കലക്കി നല്‍കുകയായിരുന്നു.

Continue Reading

india

സിഖ് തീവ്രവാദിയുടെ വധം: വിവരം നൽകിയത് അമേരിക്ക

ഇരുരാജ്യങ്ങളും ഓരോ നയതന്ത്രപ്രതിനിധികളെ പുറത്താക്കുകയും ഇന്ത്യ കാനഡക്കാർക്ക് വിസ നിഷേധിക്കുകയും ചെയ്തിരിക്കുകയാണ്. ഇതിനിടെയാണ് അമേരിക്കയിൽ നിന്ന് ന്യൂയോർക്ക് ടൈംസ് ദിനപത്രം ഈ വിവരം വെളിപ്പെടുത്തിയത്

Published

on

കാനഡയിൽ സിഖ് തീവ്രവാദി നിജ്ജാർ കൊല്ലപ്പെട്ടതിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് ആദ്യം വിവരം അറിയിച്ചത് അമേരിക്കൻ അന്വേഷണസംഘടന .കാനഡയാണ് ഇന്ത്യയ്ക്കെതിരെ പ്രസ്താവന നടത്തിയത്. ഇതിൽ ശക്തമായി ഇന്ത്യ പ്രതിഷേധിച്ചിരുന്നു .എന്നാൽ അമേരിക്കയാണ് വിവരം നൽകിയത് എന്ന് ഇതോടെ വ്യക്തമായി.

അമേരിക്ക ഇന്ത്യയുടെ നടപടിയെ ഗൗരവതരം എന്ന് വിശേഷിപ്പിച്ചിരുന്നു. ഇരുരാജ്യങ്ങളും ഓരോ നയതന്ത്രപ്രതിനിധികളെ പുറത്താക്കുകയും ഇന്ത്യ കാനഡക്കാർക്ക് വിസ നിഷേധിക്കുകയും ചെയ്തിരിക്കുകയാണ്. ഇതിനിടെയാണ് അമേരിക്കയിൽ നിന്ന് ന്യൂയോർക്ക് ടൈംസ് ദിനപത്രം ഈ വിവരം വെളിപ്പെടുത്തിയത്.

Continue Reading

Trending