More
അപ്രഖ്യാപിത അടിയന്തരാവസ്ഥയോ

ഡോ. രാംപുനിയാനി
പ്രതിഷേധത്തെത്തുടര്‍ന്ന് തീരുമാനം മരവിപ്പിച്ചെങ്കിലും എന്‍.ഡി.ടി.വി ഹിന്ദി പതിപ്പിന് ഒരു ദിവസം ഏര്‍പ്പെടുത്തിയ സംപ്രേക്ഷണ വിലക്ക് രാജ്യത്തിന് വലിയ ഷോക്കാണ് നല്‍കിയത്. ഒരു പ്രമുഖ ചാനലിനോട് സംപ്രേക്ഷണം നിര്‍ത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. പത്താന്‍കോട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ദേശീയ സുരക്ഷയെ ബാധിക്കുന്ന സുപ്രധാന വിവരങ്ങള്‍ സംപ്രേക്ഷണം ചെയ്തുവെന്നാണ് ചാനലിനെതിരെ ചാര്‍ത്തിയ കുറ്റം. ഇതേ പത്താന്‍കോട് വിഷയവുമായി ബന്ധപ്പെട്ട് ഈ സര്‍ക്കാര്‍ പാക്കിസ്താന് അധികൃതരെ വിമാനത്താവളത്തിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളൊന്നും തങ്ങള്‍ സംപ്രേക്ഷണം ചെയ്തിട്ടില്ലെന്നും സംതുലിതമായാണ് തങ്ങളുടെ പരിപാടികളെന്നും മറ്റു ചാനലുകളില്‍ നിന്ന് വ്യത്യസ്തമായി ഒന്നും സംപ്രേക്ഷണം ചെയ്തിട്ടില്ലെന്നും ചാനല്‍ വ്യക്തമാക്കിയിരുന്നു. എല്ലാ ഭാഗത്തുനിന്നുമുയര്‍ന്ന പ്രതിഷേധത്തെത്തുടര്‍ന്ന് സമ്മര്‍ദ്ദത്തിലായ സര്‍ക്കാറിന് പിന്നീട് തീരുമാനം മരവിപ്പിക്കേണ്ടി വന്നു. ഈ സര്‍ക്കാറിന് താല്പര്യമില്ലാത്ത കാര്യങ്ങള്‍ പ്രത്യേകിച്ചും എന്‍.ഡി.ടി.വി ഹിന്ദി ചാനല്‍ ചര്‍ച്ചക്കെടുക്കുന്നതാണ് നടപടിക്കു കാരണമെന്നു വ്യക്തമാണ്. ഭാരത് മാതാ കീ ജയ്, ദേശീയത, ജെ.എന്‍.യു- ഹൈദരാബാദ് സെന്‍ട്രല്‍ യൂനിവേഴ്സിറ്റി, ഉന തുടങ്ങി കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിക്കുന്ന പല വിഷയങ്ങളും ചാനല്‍ ചര്‍ച്ചചെയ്തിരുന്നു.
മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം രാജ്യത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ഗുണപരമായ മാറ്റമൊന്നുമുണ്ടായിട്ടില്ല. സര്‍ക്കാറിന്റെ തുടക്ക വേളയില്‍ നിരവധി ചര്‍ച്ചുകള്‍ക്കു നേരെ നടന്ന ആക്രമണത്തിനു നാം സാക്ഷിയായി. എഫ്.ടി.ഐ.എ, ഐ.ഐ.ടി, ജെ.എന്‍.യു, എച്ച്.സി.യു തുടങ്ങി ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളില്‍ കൈകടത്തിയതും നാം കണ്ടു. പ്രത്യേക ലക്ഷ്യത്തോടെയാണ് ഈ സ്ഥാപനങ്ങള്‍ പിടിച്ചെടുക്കാനുള്ള ശ്രമമുണ്ടായത്. ദേശീയ വിരുദ്ധത ആരോപിച്ചാണ് ജെ.എന്‍.യുവില്‍ കലാപം വിതച്ചത്. ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥി നേതാക്കളെ കുടുക്കാന്‍ വ്യാജ വീഡിയോ വരെ നിര്‍മ്മിച്ചു. ഹൈദരാബാദ് സെന്‍ട്രല്‍ യൂനിവേഴ്സിറ്റിയില്‍ രോഹിത് വെമുലയെന്ന ദലിത് വിദ്യാര്‍ത്ഥി ആത്മഹത്യചെയ്തു. രാജ്യത്തു വളരുന്ന അസഹിഷ്ണുതയില്‍ പ്രതിഷേധിച്ച് സമൂഹത്തിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ തങ്ങള്‍ക്കു ലഭിച്ച പുരസ്കാരങ്ങള്‍ മടക്കി നല്കി. ബീഫ് പ്രശ്നം ആകാശത്തോളമുയര്‍ന്നു; മുഹമ്മദ് അഖ്ലാഖ് എന്ന സാധാരണക്കാരന്റെ മരണത്തിലെത്തിയ വിഷയം പിന്നീട് നിരവധി ബീഫ് വ്യാപാരികളുടെ കൊലയിലും തുടര്‍ന്ന് ഗുജറാത്തിലെ ഉനയില്‍ ദലിത് യുവാക്കളെ ക്രൂരമായി ആക്രമിച്ചതിലുമെത്തി. സ്വാതന്ത്ര്യത്തിനും മതേതര മൂല്യങ്ങള്‍ക്കും നേരെ നടക്കുന്ന ഹിന്ദുത്വ ദേശീയ വാദികളുടെ സൈ്വര വിഹാരത്തിനെതിരെ മാധ്യമങ്ങള്‍ ശക്തമായി ആഞ്ഞടിച്ചു.
ഈ പശ്ചാത്തലത്തിലാണ് ഭോപ്പാല്‍ ഏറ്റുമുട്ടല്‍ നടക്കുന്നത്. ഭീകരവാദികളെന്ന് മുദ്രകുത്തി ജയിലിലടച്ച എട്ട് മുസ്ലിം യുവാക്കളെ നീതിന്യായ വ്യവസ്ഥ മാനിക്കാതെ വെടിവെച്ചു കൊന്നു. ഈ സംഭവം പൊലീസ് കരുതിക്കൂട്ടി ഉണ്ടാക്കിയതാണെന്ന് വ്യക്തമായി മനസിലാക്കാവുന്നതാണ്. ജെ.എന്‍.യു വീണ്ടും പ്രശ്ന സങ്കീര്‍ണമായി. നജീബ് എന്ന വിദ്യാര്‍ത്ഥിയെ കാണാതായിട്ട് നാലാഴ്ച ആകുന്നു. നജീബിന്റെ മാതാവിനെ പൊലീസ് കൈയേറ്റം ചെയ്തു. ഇത് അടിയന്തരാവസ്ഥയോ? ഇത്തരം ലജ്ജാകരമായ മനുഷ്യാവകാശ, ജനാധിപത്യ ധ്വംസനങ്ങള്‍ നടക്കുന്നത് എവിടെയാണ്? സ്വേച്ഛാധിപത്യ ഭരണകൂടം നടപ്പാക്കുന്ന ഏറ്റവും വലിയ സ്വേച്ഛാധിപത്യമാണ് അടിയന്തരാവസ്ഥ. പ്രസ് സെന്‍സര്‍ഷിപ്പ് ഇതിലുള്‍പെടും.
കോര്‍പറേറ്റുകളുടെ മേധാവിത്വത്തിനായി തൊഴിലാളികളുടെയും കര്‍ഷകരുടെയും ആനുകൂല്യങ്ങള്‍ ഇല്ലാതാക്കുന്നതിന് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ഭക്ഷണ, ആരോഗ്യ, വിദ്യാഭ്യാസ അവകാശ പദ്ധതികള്‍ തുരങ്കം വെക്കുന്ന തരത്തിലാണ് സര്‍ക്കാറിന്റെ പുതിയ പരിഷ്കാരങ്ങള്‍. സര്‍ക്കാറിന്റെ ഉപചാരപൂര്‍വമായ അപൂര്‍വ സംഭവം ഹിന്ദു ദേശീയത പ്രചരിപ്പിക്കുക എന്നതാണ്. ‘ഞാനൊരു സ്വരാജ്യ സ്നേഹിയാണ്. ഹിന്ദു കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്’ വരാനിരിക്കുന്ന കാര്യങ്ങള്‍ക്ക് മോദി സെറ്റ് ചെയ്ത ട്യൂണ്‍ ഇതാണ്. ഏകീകൃത സിവില്‍ കോഡ്, ബീഫ് പ്രശ്നങ്ങളില്‍ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിടുന്നു. തീവ്ര ദേശീയത പ്രകടമാകുന്നത് കശ്മീര്‍ പ്രശ്നവും പ്രത്യേകിച്ച് പാക്കിസ്താനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോഴാണ്. ഉറി സംഭവവും മിന്നലാക്രമണത്തിന്റെ പ്രത്യാഘാതങ്ങളും ഈ രാഷ്ട്രീയ വ്യവസ്ഥയില്‍ നെഞ്ചളവ് വളരെ വികസിപ്പിക്കാന്‍ കാരണമായി. സാമൂഹിക മേഖലയില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിനു എന്‍.ജി.ഒ കളെ ഭീകരാക്രമണ സ്ഥലം സന്ദര്‍ശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. പാക് കലാകാരനു നേരെയുണ്ടായ ആക്രമണം മറ്റൊരു ഉദാഹരണമാണ്. പാക്കിസ്താനുമായി നമുക്ക് ആയിരക്കണക്കിനു കോടി രൂപയുടെ ഉഭയ കക്ഷി വ്യാപാരമുണ്ടെന്ന് ഓര്‍ക്കണം. ചൈനീസ് സാധനങ്ങള്‍ ബഹിഷ്കരിക്കണമെന്ന് പറയുമ്പോഴും ഇത്തരം സമാനമായ വികാരമുണ്ടെന്ന് മനസിലാക്കണം. ആയിരക്കണക്കിനു കോടി രൂപയുടെ നിര്‍ദ്ദിഷ്ട സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പ്രതിമ സ്ഥാപിക്കുന്നതിന് ചൈനീസ് കമ്പനിക്കാണ് കരാര്‍ ലഭിച്ചിരിക്കുന്നതെന്നുംമറക്കരുത്. ജനപ്രിയ വികാരങ്ങള്‍ വിപരീത ഫലമാണുണ്ടാക്കുക. അയല്‍ രാജ്യങ്ങളുടെയും മത ന്യൂനപക്ഷളുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും വെറുപ്പ് സമ്പാദിക്കാനാണ് ഇത് ഉപകരിക്കുക.
പാവങ്ങളുടെ പുരോഗതിയും ജനാധിപത്യ സ്വാതന്ത്ര്യവും നിയന്ത്രിക്കുന്നതും ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തുന്നതും മനുഷ്യാവകാശ സംരക്ഷകരെ തടയുന്നതും ഭരണ കക്ഷിയുടെ അജണ്ടയായിരിക്കുന്നു. സര്‍ക്കാറിനെ ചോദ്യം ചെയ്യുന്നവരെ പ്രതിപ്പട്ടികയിലാക്കുന്നു. ജനാധിപത്യ വ്യവസ്ഥയില്‍ ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാന് ബാധ്യതപ്പെട്ടവരാണ് സര്‍ക്കാര്‍. ഇപ്പോള്‍ ഇത് മാറ്റിവെക്കപ്പെട്ടിരിക്കയാണ്. ജനാധിപത്യ വ്യവസ്ഥയില്‍ അധികൃതരെ ചോദ്യം ചെയ്യപ്പെടുന്നത് ഭരണ ഘടനയുടെ അടിസ്ഥാന തത്ത്വമാണ്. അതിനാല്‍ ചിലത് ഗുരുതരമായ അബദ്ധങ്ങളാണ്. ചിലത് അടിയന്തരാവസ്ഥയേക്കാള്‍ മോശമാണ്. ചിലത് ഭരണ കക്ഷിയുടെയും അവരുടെ ഉത്പത്തി സംഘടനയുടെയും താല്പര്യങ്ങള് നിയമാനുസൃതമാക്കുന്നതും മഹത്വവത്കരിക്കുന്നതും ജനാധിപത്യത്തിന് അശുഭ സൂചകമാണ്.
പിന്നെ എങ്ങനെയാണ് ഇത് വെറും അക്കാദമിക് ആശങ്ക മാത്രമാണെന്ന് ചിത്രീകരിക്കാനാകുക. ഏകാധിപത്യ പ്രവണതകള്‍ കാണിക്കുന്നുണ്ട് എന്ന് കരുതി ബി.ജെ.പി ഫാസിസ്റ്റ് പാര്‍ട്ടിയല്ലെന്ന് സി.പി.എം നേതാവ് പ്രകാശ് കാരാട്ട് ഇയ്യിടെ പ്രസ്താവന നടത്തിയിരുന്നു. രണ്ടും തമ്മിലുള്ള വ്യത്യാസം ചരിത്രപരമായി ചര്‍ച്ച നടത്തേണ്ട കാര്യമാണ്. ജനങ്ങള്‍ക്കുമേല്‍ സര്‍ക്കാറിന്റെ കേന്ദ്രീകരണം, എല്ലാറ്റിനും ഉപരിയായ നേതൃത്വം, കോര്‍പറേറ്റ് മേധാവിത്വം, പാവപ്പെട്ടവരുടെ അവകാശങ്ങള്‍ ഹനിക്കല്‍, ന്യൂനപക്ഷങ്ങളെ ടാര്‍ഗറ്റ് ചെയ്യല്‍, തീവ്ര ദേശീയത, അയല്‍ രാജ്യങ്ങളോട് ആക്രമണാത്മകമായ നയം സ്വീകരിക്കല്‍ തുടങ്ങിയവയാണ് ഫാസിസത്തിന്റെ പ്രധാന പ്രത്യേകത. സാമൂഹിക, രാഷ്ട്രീയ സഖ്യങ്ങളാല്‍ നിര്‍മ്മിതമായ ഇന്ത്യന്‍ ജനാധിപത്യത്തെയും ഭരണ ഘടനയെയും സംരക്ഷിക്കുന്നതിന് വിദ്വേഷ രാഷ്ട്രീയത്തിനും വിഭാഗീയ ദേശീയതയുടെ രാഷ്ട്രീയത്തിനുമെതിരെയുള്ള പോരാട്ടത്തില്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
‘വ്യത്യസ്തമായ പാര്‍ട്ടി’ എന്നാണ് 1990 കാലഘട്ടത്തില്‍ ബി.ജെ.പി സ്വയം പ്രഖ്യാപിച്ചിരുന്നത്. അത് എത്ര സത്യമാണ്. ജനാധിപത്യവും മതേതരത്വവും നിരസിക്കുന്ന, സംഘ്പരിവാര സംഘടന ആര്.എസ്.എസ് അജണ്ട നിശ്ചയിക്കുന്ന ഓരേയൊരു പാര്‍ട്ടിയാണത്. ഹൈന്ദവ വേദ ഗ്രന്ഥങ്ങളാണ് അവര്‍ക്ക് നിയമം. ഈ വേദ ഗ്രന്ഥങ്ങളെല്ലാം തുല്യമാണ്. ജാതി, ലിംഗ അധികാരക്രമം, ബ്രാഹ്മണര്‍ക്കു നല്കുന്ന അമിത പ്രാധാന്യം തുടങ്ങിയ തുറന്നുകാട്ടി അംബേദ്കര്‍ ഇതിനെ ചോദ്യംചെയ്തതാണ്. ചര്‍ച്ചകള്‍ ഒരു വഴിക്കു നടക്കട്ടെ, പക്ഷേ രാഷ്ട്രീയം ഇന്ത്യന്‍ ഭരണഘടനയെ സംരക്ഷിക്കണം; ഒട്ടും വൈകിക്കൂട.
News
കോപ്പികാറ്റുകള്‍ക്ക് പണമില്ല: ഒരു കോടി ഫേസ്ബുക്ക് അക്കൗണ്ടുകള്‍ നീക്കം ചെയ്ത് മെറ്റ
ഫേസ്ബുക്കും യൂട്യൂബും പോലുള്ള പ്രധാന പ്ലാറ്റ്ഫോമുകള് കര്‍ശനമായ ഉള്ളടക്ക നയങ്ങള്‍ നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ ശക്തമാക്കുന്നതിനാല്‍ ഡിജിറ്റല്‍ ഉള്ളടക്ക സ്രഷ്ടാക്കള്‍ പുതിയ തടസ്സങ്ങള്‍ നേരിടുകയാണ്.

ഫേസ്ബുക്കും യൂട്യൂബും പോലുള്ള പ്രധാന പ്ലാറ്റ്ഫോമുകള് കര്‍ശനമായ ഉള്ളടക്ക നയങ്ങള്‍ നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ ശക്തമാക്കുന്നതിനാല്‍ ഡിജിറ്റല്‍ ഉള്ളടക്ക സ്രഷ്ടാക്കള്‍ പുതിയ തടസ്സങ്ങള്‍ നേരിടുകയാണ്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ വരുമാനത്തിനായി ഈ പ്ലാറ്റ്ഫോമുകളെ ആശ്രയിക്കുന്നതിനാല്‍, പ്രത്യേകിച്ച് വീഡിയോ ഉള്ളടക്കത്തിലൂടെ, ഒറിജിനല്‍ മെറ്റീരിയല്‍ അപ്ലോഡ് ചെയ്യുന്നതില്‍ പരാജയപ്പെടുന്ന ഉപയോക്താക്കളെയാണ് അടിച്ചമര്‍ത്തല്‍ ലക്ഷ്യമിടുന്നത്. ഇത് നിരവധി സ്രഷ്ടാക്കളുടെ വരുമാനത്തെ സാരമായി ബാധിച്ചേക്കാം.
ഉള്ളടക്കം പകര്‍ത്തി ഒട്ടിക്കുന്നതായി കണ്ടെത്തിയ അക്കൗണ്ടുകള്‍ക്കെതിരെ മെറ്റ കര്‍ശന നടപടി പ്രഖ്യാപിച്ചു. ഉള്ളടക്ക മോഷണത്തെ ചെറുക്കാനുള്ള പ്രതിബദ്ധതയ്ക്ക് അടിവരയിടുന്നതാണ് മെറ്റയുടെ ഏറ്റവും പുതിയ പ്രഖ്യാപനം. മറ്റ് സ്രഷ്ടാക്കളില് നിന്നുള്ള ടെക്സ്റ്റോ ഫോട്ടോകളോ വീഡിയോകളോ തുടര്‍ച്ചയായി പകര്‍ത്തുന്ന ഉപയോക്താക്കള്‍ക്ക് അവരുടെ അക്കൗണ്ടുകള്‍ അടയ്ക്കാനും ധനസമ്പാദനം നിര്‍ത്താനും സാധ്യതയുണ്ട്. ഇവയുടെ റീച്ചും ഗണ്യമായി കുറയും. ഈ നടപടികള്‍ക്ക് അനുസൃതമായി, പ്രമുഖ ഉള്ളടക്ക സ്രഷ്ടാക്കളില് നിന്ന് പോസ്റ്റുകള്‍ പകര്‍ത്തുന്നതായി കണ്ടെത്തിയ 1 കോടി പ്രൊഫൈലുകള്‍ Meta ഇതിനകം നീക്കം ചെയ്തിട്ടുണ്ട്.
സ്പാമുമായി ബന്ധിപ്പിച്ച 5 ലക്ഷം അക്കൗണ്ടുകളും മെറ്റാ അടച്ചുപൂട്ടി. യഥാര്‍ത്ഥ ഉള്ളടക്കം ഇല്ലെങ്കിലും പണം സമ്പാദിക്കുന്ന വ്യാജ പോസ്റ്റുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് കമ്പനി.
അദ്വിതീയമായ ഉള്ളടക്കം സൃഷ്ടിക്കാതെ ഉപയോക്താക്കളെ ലാഭത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്, കോപ്പി-പേസ്റ്റിംഗില് ഏര്‍പ്പെടുന്നവരില്‍ നിന്നുള്ള കമന്റുകളുടെ ദൃശ്യപരതയും മെറ്റ കുറയ്ക്കുന്നു. ഈ സമീപനം അവരുടെ ധനസമ്പാദന അവസരങ്ങള്‍ തടയാന്‍ ലക്ഷ്യമിടുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ YouTube-ന്റെ സമീപകാല നീക്കങ്ങളെ പ്രതിഫലിപ്പിക്കുന്നു, അത് ആവര്‍ത്തിച്ചുള്ളതും AI- ജനറേറ്റുചെയ്തതുമായ വീഡിയോകള്‍ അതിന്റെ പ്ലാറ്റ്ഫോമില്‍ നിന്ന് നീക്കം ചെയ്യാന്‍ തുടങ്ങി.
kerala
എഴുത്തുകാരി വിനീത കുട്ടഞ്ചേരി തൂങ്ങി മരിച്ച നിലയില്‍

തൃശൂര്‍: എഴുത്തുകാരിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറുമായ വിനീത കുട്ടഞ്ചേരി (44) അന്തരിച്ചു. തൃശൂര്‍ എരുമപ്പെട്ടി സ്വദേശിനിയാണ്. ഇന്നലെ രാത്രി 7.30 ഓടെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഭാരതീയ ദലിത് സാഹിത്യ അക്കാദമിയുടെ മലയാള സാഹിത്യത്തിനുള്ള 2019 ലെ അവാര്‍ഡ് ജേതാവാണ്. ജൂലൈ 13 ന് ആയിരുന്നു വിനീതയുടെ ‘വിന്‍സെന്റ് വാന്‍ഗോഗിന്റെ വേനല്‍പക്ഷി’ എന്ന പുസ്തകം മന്ത്രി ആര് ബിന്ദു പ്രകാശനം ചെയ്തത്.
തൃശൂര്‍ പ്രസ്സ്ക്ലബില്‍ വച്ചായിരുന്നു പ്രകാശനം. ഭര്‍ത്താവ് മണിത്തറ കാങ്കില്‍ രാജു. ‘നിനക്കായ്…’ എന്ന ഗാനത്തിന്റെ സംഗീത സംവിധായക എന്ന നിലയിലും അവര്‍ പ്രശസ്തി നേടിയിട്ടുണ്ട്.
More
‘ശുഭം’; ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാൻഷു ശുക്ല ഭൂമിയിൽ തിരിച്ചെത്തി

ചരിത്രം കുറിച്ച ദൗത്യം പൂര്‍ത്തിയാക്കി ആക്സിയം ഫോര്‍ സംഘം ഭൂമിയെത്തൊട്ടു. ഇന്ത്യന്‍ സമയം മൂന്ന് മണിയോടെ കാലിഫോര്‍ണിയക്ക് അടുത്ത് സാന്‍ഡിയാഗോ തീരത്തിനടുത്തായിരുന്നു സ്പ്ലാഷ്ഡൗണ്‍. സഞ്ചാരികളെല്ലാം സുരക്ഷിതരായി തിരിച്ചെത്തി. ഇതോടെ ആക്സിയം 4 ദൗത്യം വിജയകരമായി പൂര്‍ത്തിയായി.
സര്‍ക്കാര്‍ സഹായത്തോടെയുള്ള ലോകത്തെ രണ്ടാമത്തെ സ്വകാര്യ ബഹിരാകാശ ദൗത്യമാണ് പൂര്‍ത്തിയായത്. അമേരിക്ക ആസ്ഥാനമായുള്ള ആക്സിയം സ്പേസും സ്പേസ് എക്സും ഐഎസ്ആര്‍ഒയും നാസയും യൂറോപ്യന്‍ സ്പേസ് ഏജന്‍സിയും ചേര്‍ന്നുള്ള സംയുക്ത ദൗത്യമാണിത്. കഴിഞ്ഞ ജൂണ്‍ 25ന് ആണ് കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് നാലംഗ സംഘം ഉള്‍ക്കൊള്ളുന്ന ഡ്രാഗണ്‍ പേടകത്തെയും വഹിച്ച് സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് കുതിച്ചുയര്‍ന്നത്. ജൂണ്‍ 26ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിയ ദൗത്യസംഘം നേരത്തെ നിശ്ചയിച്ചതിനേക്കാള്‍ നാല് ദിവസം അധികം നിലയത്തില്‍ ചെലവഴിച്ചാണ് ഭൂമിയിലേക്ക് മടങ്ങുന്നത്.
ഭാവി ബഹിരാകാശ യാത്രകള്‍ക്കും ശാസ്ത്ര ഗവേഷണങ്ങള്‍ക്കും മുതല്‍ക്കൂട്ടാകുന്ന അറുപത് പരീക്ഷണങ്ങളാണ് സംഘം പൂര്‍ത്തിയാക്കിയത്. ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയാണ് ദൗത്യത്തിന്റെ പൈലറ്റ്. ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനായി ശുഭാംശു. രാകേഷ് ശര്‍മയ്ക്ക് ശേഷം ബഹിരാകാശത്ത് എത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരന് എന്ന നേട്ടവും ശുഭാംശു സ്വന്തമാക്കി. വെറ്ററന്‍ ബഹിരാകാശയാത്രിക പെഗ്ഗി വിറ്റ്സണ്‍ കമാന്‍ഡറായുള്ള ദൗത്യത്തില്‍ പോളണ്ടുകാരനായ സ്ലവോഷ് ഉസ്നാന്‍സ്കിയും ഹങ്കറിക്കാരന് ടിബോര്‍ കാപുവും മിഷന് സ്പെഷ്യലിസ്റ്റുകളാണ്.
-
india1 day ago
നിമിഷ പ്രിയയുടെ മോചനം; കാന്തപുരം മുസ്ലിയാരുടെ ഇടപെടലില്‍ യെമനില്‍ അടിയന്തര യോഗം
-
india2 days ago
ഡല്‍ഹിയില്‍ ഫുട്പാത്തില്‍ ഉറങ്ങിക്കിടന്ന അഞ്ചു പേരുടെ മേല്‍ മദ്യപിച്ച് കാര്‍ കയറ്റി; ഡ്രൈവര്‍ അറസ്റ്റില്‍
-
kerala1 day ago
വിജിലന്‍സിനെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയേക്കും
-
kerala1 day ago
വിപഞ്ചികയുടെ മരണം: ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ പൊലീസ് കേസെടുത്തു
-
kerala2 days ago
മലപ്പുറത്ത് തെരുവ നായ ഇടിച്ച് ഓട്ടോ മറിഞ്ഞു; ഡ്രൈവര്‍ മരിച്ചു
-
india2 days ago
തിരുവള്ളൂരില്‍ ചരക്ക് ട്രെയിനിന് തീപിടിച്ച സംഭവം: റെയില്‍വേ ട്രാക്കില്‍ വിള്ളല്‍ കണ്ടെത്തി
-
kerala2 days ago
ബറേലിയില്‍ പരിശീലനത്തിന് പോയ മലയാളി ജവാനെ കാണാനില്ല
-
kerala2 days ago
കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസില്‍ സമരങ്ങള്‍ക്ക് നിരോധനം; വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് കത്തയച്ച് പൊലീസ്