More
അപ്രഖ്യാപിത അടിയന്തരാവസ്ഥയോ
ഡോ. രാംപുനിയാനി
പ്രതിഷേധത്തെത്തുടര്‍ന്ന് തീരുമാനം മരവിപ്പിച്ചെങ്കിലും എന്‍.ഡി.ടി.വി ഹിന്ദി പതിപ്പിന് ഒരു ദിവസം ഏര്‍പ്പെടുത്തിയ സംപ്രേക്ഷണ വിലക്ക് രാജ്യത്തിന് വലിയ ഷോക്കാണ് നല്‍കിയത്. ഒരു പ്രമുഖ ചാനലിനോട് സംപ്രേക്ഷണം നിര്‍ത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. പത്താന്‍കോട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ദേശീയ സുരക്ഷയെ ബാധിക്കുന്ന സുപ്രധാന വിവരങ്ങള്‍ സംപ്രേക്ഷണം ചെയ്തുവെന്നാണ് ചാനലിനെതിരെ ചാര്‍ത്തിയ കുറ്റം. ഇതേ പത്താന്‍കോട് വിഷയവുമായി ബന്ധപ്പെട്ട് ഈ സര്‍ക്കാര്‍ പാക്കിസ്താന്‍ അധികൃതരെ വിമാനത്താവളത്തിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളൊന്നും തങ്ങള്‍ സംപ്രേക്ഷണം ചെയ്തിട്ടില്ലെന്നും സംതുലിതമായാണ് തങ്ങളുടെ പരിപാടികളെന്നും മറ്റു ചാനലുകളില്‍ നിന്ന് വ്യത്യസ്തമായി ഒന്നും സംപ്രേക്ഷണം ചെയ്തിട്ടില്ലെന്നും ചാനല്‍ വ്യക്തമാക്കിയിരുന്നു. എല്ലാ ഭാഗത്തുനിന്നുമുയര്‍ന്ന പ്രതിഷേധത്തെത്തുടര്‍ന്ന് സമ്മര്‍ദ്ദത്തിലായ സര്‍ക്കാറിന് പിന്നീട് തീരുമാനം മരവിപ്പിക്കേണ്ടി വന്നു. ഈ സര്‍ക്കാറിന് താല്‍പര്യമില്ലാത്ത കാര്യങ്ങള്‍ പ്രത്യേകിച്ചും എന്‍.ഡി.ടി.വി ഹിന്ദി ചാനല്‍ ചര്‍ച്ചക്കെടുക്കുന്നതാണ് നടപടിക്കു കാരണമെന്നു വ്യക്തമാണ്. ഭാരത് മാതാ കീ ജയ്, ദേശീയത, ജെ.എന്‍.യു- ഹൈദരാബാദ് സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റി, ഉന തുടങ്ങി കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിക്കുന്ന പല വിഷയങ്ങളും ചാനല്‍ ചര്‍ച്ചചെയ്തിരുന്നു.
മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം രാജ്യത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ഗുണപരമായ മാറ്റമൊന്നുമുണ്ടായിട്ടില്ല. സര്‍ക്കാറിന്റെ തുടക്ക വേളയില്‍ നിരവധി ചര്‍ച്ചുകള്‍ക്കു നേരെ നടന്ന ആക്രമണത്തിനു നാം സാക്ഷിയായി. എഫ്.ടി.ഐ.എ, ഐ.ഐ.ടി, ജെ.എന്‍.യു, എച്ച്.സി.യു തുടങ്ങി ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളില്‍ കൈകടത്തിയതും നാം കണ്ടു. പ്രത്യേക ലക്ഷ്യത്തോടെയാണ് ഈ സ്ഥാപനങ്ങള്‍ പിടിച്ചെടുക്കാനുള്ള ശ്രമമുണ്ടായത്. ദേശീയ വിരുദ്ധത ആരോപിച്ചാണ് ജെ.എന്‍.യുവില്‍ കലാപം വിതച്ചത്. ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥി നേതാക്കളെ കുടുക്കാന്‍ വ്യാജ വീഡിയോ വരെ നിര്‍മ്മിച്ചു. ഹൈദരാബാദ് സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റിയില്‍ രോഹിത് വെമുലയെന്ന ദലിത് വിദ്യാര്‍ത്ഥി ആത്മഹത്യചെയ്തു. രാജ്യത്തു വളരുന്ന അസഹിഷ്ണുതയില്‍ പ്രതിഷേധിച്ച് സമൂഹത്തിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ തങ്ങള്‍ക്കു ലഭിച്ച പുരസ്‌കാരങ്ങള്‍ മടക്കി നല്‍കി. ബീഫ് പ്രശ്‌നം ആകാശത്തോളമുയര്‍ന്നു; മുഹമ്മദ് അഖ്‌ലാഖ് എന്ന സാധാരണക്കാരന്റെ മരണത്തിലെത്തിയ വിഷയം പിന്നീട് നിരവധി ബീഫ് വ്യാപാരികളുടെ കൊലയിലും തുടര്‍ന്ന് ഗുജറാത്തിലെ ഉനയില്‍ ദലിത് യുവാക്കളെ ക്രൂരമായി ആക്രമിച്ചതിലുമെത്തി. സ്വാതന്ത്ര്യത്തിനും മതേതര മൂല്യങ്ങള്‍ക്കും നേരെ നടക്കുന്ന ഹിന്ദുത്വ ദേശീയ വാദികളുടെ സൈ്വര വിഹാരത്തിനെതിരെ മാധ്യമങ്ങള്‍ ശക്തമായി ആഞ്ഞടിച്ചു.
ഈ പശ്ചാത്തലത്തിലാണ് ഭോപ്പാല്‍ ഏറ്റുമുട്ടല്‍ നടക്കുന്നത്. ഭീകരവാദികളെന്ന് മുദ്രകുത്തി ജയിലിലടച്ച എട്ട് മുസ്‌ലിം യുവാക്കളെ നീതിന്യായ വ്യവസ്ഥ മാനിക്കാതെ വെടിവെച്ചു കൊന്നു. ഈ സംഭവം പൊലീസ് കരുതിക്കൂട്ടി ഉണ്ടാക്കിയതാണെന്ന് വ്യക്തമായി മനസിലാക്കാവുന്നതാണ്. ജെ.എന്‍.യു വീണ്ടും പ്രശ്‌ന സങ്കീര്‍ണമായി. നജീബ് എന്ന വിദ്യാര്‍ത്ഥിയെ കാണാതായിട്ട് നാലാഴ്ച ആകുന്നു. നജീബിന്റെ മാതാവിനെ പൊലീസ് കൈയേറ്റം ചെയ്തു. ഇത് അടിയന്തരാവസ്ഥയോ? ഇത്തരം ലജ്ജാകരമായ മനുഷ്യാവകാശ, ജനാധിപത്യ ധ്വംസനങ്ങള്‍ നടക്കുന്നത് എവിടെയാണ്? സ്വേച്ഛാധിപത്യ ഭരണകൂടം നടപ്പാക്കുന്ന ഏറ്റവും വലിയ സ്വേച്ഛാധിപത്യമാണ് അടിയന്തരാവസ്ഥ. പ്രസ് സെന്‍സര്‍ഷിപ്പ് ഇതിലുള്‍പെടും.
കോര്‍പറേറ്റുകളുടെ മേധാവിത്വത്തിനായി തൊഴിലാളികളുടെയും കര്‍ഷകരുടെയും ആനുകൂല്യങ്ങള്‍ ഇല്ലാതാക്കുന്നതിന് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ഭക്ഷണ, ആരോഗ്യ, വിദ്യാഭ്യാസ അവകാശ പദ്ധതികള്‍ തുരങ്കം വെക്കുന്ന തരത്തിലാണ് സര്‍ക്കാറിന്റെ പുതിയ പരിഷ്‌കാരങ്ങള്‍. സര്‍ക്കാറിന്റെ ഉപചാരപൂര്‍വമായ അപൂര്‍വ സംഭവം ഹിന്ദു ദേശീയത പ്രചരിപ്പിക്കുക എന്നതാണ്. ‘ഞാനൊരു സ്വരാജ്യ സ്‌നേഹിയാണ്. ഹിന്ദു കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്’ വരാനിരിക്കുന്ന കാര്യങ്ങള്‍ക്ക് മോദി സെറ്റ് ചെയ്ത ട്യൂണ്‍ ഇതാണ്. ഏകീകൃത സിവില്‍ കോഡ്, ബീഫ് പ്രശ്‌നങ്ങളില്‍ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിടുന്നു. തീവ്ര ദേശീയത പ്രകടമാകുന്നത് കശ്മീര്‍ പ്രശ്‌നവും പ്രത്യേകിച്ച് പാക്കിസ്താനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോഴാണ്. ഉറി സംഭവവും മിന്നലാക്രമണത്തിന്റെ പ്രത്യാഘാതങ്ങളും ഈ രാഷ്ട്രീയ വ്യവസ്ഥയില്‍ നെഞ്ചളവ് വളരെ വികസിപ്പിക്കാന്‍ കാരണമായി. സാമൂഹിക മേഖലയില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിനു എന്‍.ജി.ഒ കളെ ഭീകരാക്രമണ സ്ഥലം സന്ദര്‍ശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. പാക് കലാകാരനു നേരെയുണ്ടായ ആക്രമണം മറ്റൊരു ഉദാഹരണമാണ്. പാക്കിസ്താനുമായി നമുക്ക് ആയിരക്കണക്കിനു കോടി രൂപയുടെ ഉഭയ കക്ഷി വ്യാപാരമുണ്ടെന്ന് ഓര്‍ക്കണം. ചൈനീസ് സാധനങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് പറയുമ്പോഴും ഇത്തരം സമാനമായ വികാരമുണ്ടെന്ന് മനസിലാക്കണം. ആയിരക്കണക്കിനു കോടി രൂപയുടെ നിര്‍ദ്ദിഷ്ട സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പ്രതിമ സ്ഥാപിക്കുന്നതിന് ചൈനീസ് കമ്പനിക്കാണ് കരാര്‍ ലഭിച്ചിരിക്കുന്നതെന്നുംമറക്കരുത്. ജനപ്രിയ വികാരങ്ങള്‍ വിപരീത ഫലമാണുണ്ടാക്കുക. അയല്‍ രാജ്യങ്ങളുടെയും മത ന്യൂനപക്ഷളുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും വെറുപ്പ് സമ്പാദിക്കാനാണ് ഇത് ഉപകരിക്കുക.
പാവങ്ങളുടെ പുരോഗതിയും ജനാധിപത്യ സ്വാതന്ത്ര്യവും നിയന്ത്രിക്കുന്നതും ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തുന്നതും മനുഷ്യാവകാശ സംരക്ഷകരെ തടയുന്നതും ഭരണ കക്ഷിയുടെ അജണ്ടയായിരിക്കുന്നു. സര്‍ക്കാറിനെ ചോദ്യം ചെയ്യുന്നവരെ പ്രതിപ്പട്ടികയിലാക്കുന്നു. ജനാധിപത്യ വ്യവസ്ഥയില്‍ ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ബാധ്യതപ്പെട്ടവരാണ് സര്‍ക്കാര്‍. ഇപ്പോള്‍ ഇത് മാറ്റിവെക്കപ്പെട്ടിരിക്കയാണ്. ജനാധിപത്യ വ്യവസ്ഥയില്‍ അധികൃതരെ ചോദ്യം ചെയ്യപ്പെടുന്നത് ഭരണ ഘടനയുടെ അടിസ്ഥാന തത്ത്വമാണ്. അതിനാല്‍ ചിലത് ഗുരുതരമായ അബദ്ധങ്ങളാണ്. ചിലത് അടിയന്തരാവസ്ഥയേക്കാള്‍ മോശമാണ്. ചിലത് ഭരണ കക്ഷിയുടെയും അവരുടെ ഉത്പത്തി സംഘടനയുടെയും താല്‍പര്യങ്ങള്‍ നിയമാനുസൃതമാക്കുന്നതും മഹത്വവത്കരിക്കുന്നതും ജനാധിപത്യത്തിന് അശുഭ സൂചകമാണ്.
പിന്നെ എങ്ങനെയാണ് ഇത് വെറും അക്കാദമിക് ആശങ്ക മാത്രമാണെന്ന് ചിത്രീകരിക്കാനാകുക. ഏകാധിപത്യ പ്രവണതകള്‍ കാണിക്കുന്നുണ്ട് എന്ന് കരുതി ബി.ജെ.പി ഫാസിസ്റ്റ് പാര്‍ട്ടിയല്ലെന്ന് സി.പി.എം നേതാവ് പ്രകാശ് കാരാട്ട് ഇയ്യിടെ പ്രസ്താവന നടത്തിയിരുന്നു. രണ്ടും തമ്മിലുള്ള വ്യത്യാസം ചരിത്രപരമായി ചര്‍ച്ച നടത്തേണ്ട കാര്യമാണ്. ജനങ്ങള്‍ക്കുമേല്‍ സര്‍ക്കാറിന്റെ കേന്ദ്രീകരണം, എല്ലാറ്റിനും ഉപരിയായ നേതൃത്വം, കോര്‍പറേറ്റ് മേധാവിത്വം, പാവപ്പെട്ടവരുടെ അവകാശങ്ങള്‍ ഹനിക്കല്‍, ന്യൂനപക്ഷങ്ങളെ ടാര്‍ഗറ്റ് ചെയ്യല്‍, തീവ്ര ദേശീയത, അയല്‍ രാജ്യങ്ങളോട് ആക്രമണാത്മകമായ നയം സ്വീകരിക്കല്‍ തുടങ്ങിയവയാണ് ഫാസിസത്തിന്റെ പ്രധാന പ്രത്യേകത. സാമൂഹിക, രാഷ്ട്രീയ സഖ്യങ്ങളാല്‍ നിര്‍മ്മിതമായ ഇന്ത്യന്‍ ജനാധിപത്യത്തെയും ഭരണ ഘടനയെയും സംരക്ഷിക്കുന്നതിന് വിദ്വേഷ രാഷ്ട്രീയത്തിനും വിഭാഗീയ ദേശീയതയുടെ രാഷ്ട്രീയത്തിനുമെതിരെയുള്ള പോരാട്ടത്തില്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
‘വ്യത്യസ്തമായ പാര്‍ട്ടി’ എന്നാണ് 1990 കാലഘട്ടത്തില്‍ ബി.ജെ.പി സ്വയം പ്രഖ്യാപിച്ചിരുന്നത്. അത് എത്ര സത്യമാണ്. ജനാധിപത്യവും മതേതരത്വവും നിരസിക്കുന്ന, സംഘ്പരിവാര സംഘടന ആര്‍.എസ്.എസ് അജണ്ട നിശ്ചയിക്കുന്ന ഓരേയൊരു പാര്‍ട്ടിയാണത്. ഹൈന്ദവ വേദ ഗ്രന്ഥങ്ങളാണ് അവര്‍ക്ക് നിയമം. ഈ വേദ ഗ്രന്ഥങ്ങളെല്ലാം തുല്യമാണ്. ജാതി, ലിംഗ അധികാരക്രമം, ബ്രാഹ്മണര്‍ക്കു നല്‍കുന്ന അമിത പ്രാധാന്യം തുടങ്ങിയ തുറന്നുകാട്ടി അംബേദ്കര്‍ ഇതിനെ ചോദ്യംചെയ്തതാണ്. ചര്‍ച്ചകള്‍ ഒരു വഴിക്കു നടക്കട്ടെ, പക്ഷേ രാഷ്ട്രീയം ഇന്ത്യന്‍ ഭരണഘടനയെ സംരക്ഷിക്കണം; ഒട്ടും വൈകിക്കൂട.
kerala
21 പേജുള്ള കത്ത് കമ്മീഷന് മുന്നില്‍ 25 ആയി, ജയില്‍ സൂപ്രണ്ടിന്റെ മൊഴി; സോളാര്‍ പീഡനക്കേസില്‍ ഉമ്മന്‍ ചാണ്ടിയുടെ പേര് പിന്നീട് കൂട്ടിച്ചേര്‍ത്തു
കൊല്ലം: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി ലൈംഗിക പീഡനംവെളിപ്പെടുത്തി തയ്യാറാക്കിയ കത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേരുള്‍പ്പെട്ട ഭാഗം പിന്നീട് കൂട്ടിച്ചേര്‍ത്തതെന്ന് ആരോപണം ശരിവയ്ക്കുന്ന മൊഴി പുറത്ത്. പത്തനംതിട്ട ജില്ലാ ജയില്‍ സൂപ്രണ്ട് വിശ്വനാഥക്കുറുപ്പ് കൊട്ടാരക്കര കോടതിയിലെ വിചാരണയില്‍ നല്‍കിയ വിവരങ്ങളില്‍ ആണ് നാല് പേജ് കൂട്ടിച്ചേര്‍ത്തു എന്ന് സൂചിപ്പിക്കുന്നത്.
ലൈംഗികപീഡനം ആരോപിച്ച് സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി തയ്യാറാക്കിയ കത്തില്‍ 21 പേജാണ് ഉണ്ടായിരുന്നത് എന്നാണ് ജയില്‍ സൂപ്രണ്ടിന്റെ മൊഴി. ഇത് വ്യക്തമാക്കുന്ന രേഖകളും സൂപ്രണ്ട് ഹാജരാക്കി. പൊലീസ് കസ്റ്റഡിയിലായിരുന്ന പ്രതിയെ 2013 ജൂലായ് 20ന് പെരുമ്പാവൂര്‍ ഡിവൈഎസ്പി ജയിലില്‍ എത്തിച്ചു. തുടര്‍ന്ന് നടത്തിയ ദേഹ പരിശോധനയില്‍ 21 പേജുള്ള കത്ത് കണ്ടെത്തി. അഭിഭാഷകന് നല്‍കാനുള്ളത് എന്ന് അറിയിച്ചതോടെ കത്ത് അവര്‍ തന്നെ സൂക്ഷിച്ചു. ജൂലായ് 24ന് കാണാനെത്തിയ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ എത്തി കത്ത് കൈപ്പറ്റി. ഇക്കാര്യം സൂചിപ്പിക്കുന്ന കൈപ്പറ്റുരസീതും സൂപ്രണ്ട് കോടതിയില്‍ ഹാജരാക്കി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ നാലുപേജ് എഴുതിച്ചേര്‍ത്തെന്ന ആരോപണം ശരിവെക്കുന്നതാണ് മൊഴി.
അതേസമയം, സോളാര്‍ കമ്മിഷനു മുന്‍പില്‍ പ്രതി നല്‍കിയത് 25 പേജുള്ള കത്തായിരുന്നു. അധികമായുള്ള നാലുപേജ് പിന്നീട് ഗൂഢാലോചന നടത്തി എഴുതിച്ചേര്‍ത്തതാണെന്നാരോപിച്ചാണ് അഭിഭാഷകന്‍ സുധീര്‍ ജേക്കബ് കൊട്ടാരക്കര കോടതിയില്‍ ഹര്‍ജി നല്‍കിയത്. കേസില്‍ മുഖ്യമന്ത്രി ആയിരുന്ന ഉമ്മന്‍ ചാണ്ടിയെ ഉള്‍പ്പെടുത്താന്‍ പ്രതിയുള്‍പ്പെടെ ഗൂഢാലോചന നടത്തിയെന്ന നിലയിലേക്കാണ് കാര്യങ്ങള്‍ വ്യക്തമാകുന്നത്.
kerala
പിണറായി സര്‍ക്കാര്‍ ക്രിമിനലുകളെ സംരക്ഷിക്കുന്നു; രാഹുല്‍ വിഷയം സ്വര്‍ണ്ണക്കൊള്ള മറയ്ക്കാന്‍: വി ഡി സതീശന്‍
സംസ്ഥാനത്ത് ക്രിമിനലുകളെയും മോഷ്ടടാക്കളെയും സംരക്ഷിക്കുന്ന സര്‍ക്കാരായി പിണറായി സര്‍ക്കാര്‍ മാറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു. 20 വര്‍ഷം തടവിന് ശിക്ഷിച്ച ഒരു ക്രിമിനലിനെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയാക്കിയ നടപടി ഇതിന് തെളിവാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സര്‍ക്കാരിന്റെ ഈ നിലപാട് കേരളീയ സമൂഹത്തിന് അപമാനകരമാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ ഉയര്‍ന്നുവന്ന വിവാദങ്ങള്‍ വീണ്ടും വീണ്ടും പൊതുരംഗത്ത് സജീവമാക്കുന്നത്, ശബരിമല സ്വര്‍ണ്ണക്കൊള്ള ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള സര്‍ക്കാരിന്റെ ആസൂത്രിത നീക്കമാണെന്നും വി.ഡി. സതീശന്‍ ആരോപിച്ചു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കോണ്‍ഗ്രസ് നേതൃത്വം സ്വീകരിച്ച നടപടികള്‍ എല്ലാവരുമായി കൂടിയാലോചിച്ച ശേഷമാണ് എന്നും, പാര്‍ട്ടിക്ക് ഈ വിഷയത്തില്‍ വ്യക്തമായ നിലപാടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, സര്‍ക്കാരിന് എതിരെയുള്ള ഗുരുതരമായ മറ്റ് ആരോപണങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ സി.പി.എം. ഈ വിഷയത്തെ ഒരു കെണിയായി ഉപയോഗിക്കുകയാണെന്നും വി ഡി സതീശന്‍ മുന്നറിയിപ്പ് നല്‍കി.
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ സര്‍ക്കാര്‍ പൂര്‍ണ്ണമായും പ്രതിക്കൂട്ടിലാണ്. ഈ വിഷയത്തില്‍ സര്‍ക്കാരിനെതിരെ വിധിയെഴുത്തുണ്ടാകും എന്നും പ്രതിപക്ഷ നേതാവ് ഉറപ്പിച്ചു പറഞ്ഞു. പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി ഉള്‍പ്പടെയുള്ള മന്ത്രിമാര്‍ കബളിപ്പിക്കപ്പെട്ടെന്നും, മന്ത്രിമാര്‍ക്ക് പോലും കാര്യങ്ങള്‍ വ്യക്തമാകാത്ത രീതിയിലാണ് കാര്യങ്ങള്‍ നടക്കുന്നതെന്നും വി.ഡി. സതീശന്‍ വിമര്‍ശിച്ചു. സത്യം പുറത്തുവരണം എന്നും, മോഷ്ടാക്കളെയും ക്രിമിനലുകളെയും സംരക്ഷിക്കുന്ന സര്‍ക്കാരിന്റെ തനിനിറം ജനങ്ങള്‍ തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
kerala
‘ഞാൻ വർഗീയവാദിയാണെന്നാ പറഞ്ഞത്’; എൽഡിഎഫ് സ്‌നാര്‍ത്ഥിക്കെതിരെ പരാതി നൽകി അങ്കണവാടി ഹെൽപ്പർ
ഇടുക്കി: വണ്ണപ്പുറം പഞ്ചായത്ത് 13ാം വാർഡ് എൽഡിഎഫ് സ്ഥാനാർഥി അസഭ്യം പറഞ്ഞതിൽ പരാതിയുമായി മുന്നോട്ട് പോകുമെന്ന് അങ്കണവാടി ഹെൽപ്പർ നബീസ. വലിയ മാനസിക ബുദ്ധിമുട്ടാണ് ഉണ്ടായതെന്നും വിഷയം ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും നബീസ പറഞ്ഞു. പൊലീസിൽ പരാതി നൽകിയ ശേഷവും സ്ഥാനാർഥി ലിജോ വീണ്ടും അങ്കണവാടിയിലെത്തി അസഭ്യം പറഞ്ഞുവെന്നും നബീസ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ലിജോ അങ്കണവാടി ഹെൽപ്പർക്ക് നേരെ അസഭ്യവർഷവും വർഗീയ പരാമർശവും നടത്തുന്ന വീഡിയോ പുറത്തുവന്നത്. വർഗീയവാദിയാണെന്നും അസഭ്യം പറയുന്നതും വിഡിയോയിലുണ്ടായിരുന്നു.
-
india1 day ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment1 day agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india1 day ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india1 day agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
kerala2 days agoലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്‍
-
kerala2 days agoപാലക്കാട് തെരുവുനായ ആക്രമണത്തില്‍ നാലുവയസ്സുകാരന് ഗുരുതര പരിക്ക്
-
india2 days ago‘പൗരത്വം നിര്‍ണ്ണയിക്കാന്‍ ബിഎല്‍ഒയ്ക്ക് അധികാരമില്ല’; സുപ്രീംകോടതിയോട് സിബലും സിങ്വിയും
-
kerala2 days agoഅറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചു; ഡിവൈഎസ്പിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് സിഐയുടെ ആത്മഹത്യാക്കുറിപ്പ്

