Connect with us

kerala

മലയാളികളോടുള്ള ആകാശക്കൊള്ളക്ക് സര്‍ക്കാറുകള്‍ കൂട്ടുനില്‍ക്കുന്നു : പി.കെ ഫിറോസ്

പ്രവാസി വിമാന നിരക്ക് കൊള്ള

അധികാരികള്‍ക്ക് താക്കീതായി യൂത്ത്‌ലീഗ് ഉപരോധം

Published

on

കോഴിക്കോട് : മലയാളികളോടുള്ള ആകാശകൊള്ളക്ക് കേന്ദ്ര – കേരള സര്‍ക്കാറുകള്‍ കൂട്ടുനില്‍ക്കുകയാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. പ്രവാസി വിമാന നിരക്ക് കൊള്ളയില്‍ പ്രതിഷേധിച്ച് കോഴിക്കോട് ഇന്‍കം ടാക്‌സ് ഓഫീസിന് മുന്നില്‍ മുസ്‌ലിം യൂത്ത് ലീഗ് നടത്തിയ ഉപരോധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജി.സി.സി സെക്ടറിലേക്ക് സാധാരണ ഗതിയില്‍ റിട്ടേണ്‍ അടക്കം ടിക്കറ്റിന് ശരാശരി ഇരുപതിനായിരം രൂപ ചാര്‍ജ് വരുമ്പോഴാണ് പ്രവാസികള്‍ക്ക് അവധിക്കാല സമയത്ത് വണ്‍വേ ടിക്കറ്റിന് മാത്രം അമ്പതിനായിരം രൂപയില്‍ അധികം ചാര്‍ജ് നല്‍കേണ്ടി വരുന്നത്. വിമാന കമ്പനികളുടെ കൊള്ള മാത്രമല്ല കേന്ദ്ര സര്‍ക്കാര്‍ ടാക്‌സ് ഇനത്തിലും വലിയ തുക ഈടാക്കുന്നത് കൊണ്ടാണ് അധിക ചാര്‍ജ് വിമാന ടിക്കറ്റിന് നല്‍കേണ്ടി വരുന്നത്. അവധിക്കാല സമയത്ത് തന്നെ ലണ്ടനില്‍ നിന്ന് എട്ട് മണിക്കൂര്‍ യാത്രയുള്ള ഡെല്‍ഹിയിലേക്ക് നാല്‍പത്തിഅയ്യായിരം രൂപയാണ് വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്ക് ഈടാക്കുന്നതെങ്കില്‍ മൂന്നര മണിക്കൂര്‍ ജി.സി.സിയില്‍ നിന്ന് യാത്രയുള്ള കേരളത്തിലേക്ക് അമ്പതിനായിരത്തില്‍ അധികം രൂപയാണ് ചാര്‍ജ് ഈടാക്കുന്നത്.

 

ഇത് ഒരു നിലക്കും അംഗീകരിക്കാന്‍ കഴിയുന്നതല്ല. സൗജന്യമായി മറ്റ് രാജ്യങ്ങള്‍ മൃതദേഹം നാട്ടിലെത്തിക്കുമ്പോള്‍ ഇന്ത്യയിലേക്ക് വലിയ തുകയാണ് ഈടാക്കുന്നത്. മനുഷ്യതരഹിതമായ ഈ സമീപനവും അംഗീകരിക്കാന്‍ കഴിയുന്നതല്ല. ഇക്കാര്യത്തില്‍ ഇടപെടേണ്ട കേരള സര്‍ക്കാരും മലയാളികളോട് കാണിക്കുന്ന ഈ കൊള്ളയില്‍ മൗനം പാലിക്കുകയാണ്. പ്രവാസികളുടെ പേരില്‍ ലോക കേരള സഭ നടത്തി ധൂര്‍ത്തടിക്കുകയും ലോകം കറങ്ങുകയുമല്ലാതെ കേരള സര്‍ക്കാര്‍ ഒന്നും ചെയ്യുന്നിമില്ല. ലോക്‌സഭ അംഗം എന്ന ഫോമില്‍ ആണ് കേരള ലോകസഭ അംഗങ്ങളുടെ നടപ്പെന്നും ഫിറോസ് പരിഹസിച്ചു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് പ്രവാസികളെന്ന പ്രശംസ നടത്തുമ്പോളും രണ്ട് വര്‍ഷത്തിലൊരിക്കല്‍ ഒന്ന് നാട്ടില്‍ വരാന്‍ പോലും കഴിയാത്ത വിധമാണ് കമ്പനികള്‍ ക്രൂരത നടത്തുന്നതെന്നും ഇക്കാര്യത്തില്‍ അധികാരികള്‍ അലംഭാവം വെടിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉപരോധ സമരത്തിന്റെ ഭാഗമായി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിന്റെ നേതൃത്വത്തില്‍ ഓഫീസിന്റെ മെയിന്‍ ഗെയ്റ്റ് താഴിട്ട് പൂട്ടാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഉപരോധക്കാരെ നേരിടാന്‍ വന്‍ പോലീസ് സന്നാഹം നേരത്തെ സ്ഥാനമുറപ്പിച്ചിരുന്നു. സമാധാനപരമായ സമരത്തിന് നേതൃത്വം നല്‍കിയ പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച അറസ്റ്റ് ചെയ്ത നീക്കുകയാണ് പോലീസ് ചെയ്തത്. നേതാക്കളെയും പ്രവര്‍ത്തകരെയും പിന്നീട് ജാമ്യത്തില്‍ വിട്ടു.

മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ പി. ഇസ്മായില്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റെ അഷ്‌റഫ് എടനീര്‍, സെക്രട്ടറി ടി.പി.എം ജിഷാന്‍ പ്രസംഗിച്ചു. ജില്ല പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, ജനറല്‍ സെക്രട്ടറി ടി. മൊയ്തീന്‍കോയ, സംസ്ഥാന കമ്മറ്റി അംഗമായ സി. ജാഫര്‍ സാദിഖ്, സി.കെ ഷാക്കിര്‍, എം.പി ഷാജഹാന്‍, ഷഫീഖ് അരക്കിണര്‍, എസ്.വി ഷൗലീക്ക്, കെ.വി മന്‍സൂര്‍, സിറാജ് കിണാശ്ശേരി, റിഷാദ് പുതിയങ്ങാടി, ഷൗക്കത്ത് വിരിപ്പില്‍, ഐ. സല്‍മാന്‍, കെ. കുഞ്ഞിമരക്കാര്‍, ഒ.കെ ഇസ്മായില്‍ സംബന്ധിച്ചു.

india

പൗരത്വ സര്‍ട്ടിഫിക്കറ്റ്; മുസ്‌ലിം ലീഗ് സുപ്രിം കോടതിയെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിക്കും: പി.കെ കുഞ്ഞാലിക്കുട്ടി

തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള ഒരു പാഴ് വേലയാണ് സർക്കാർ നടത്തിയത്.

Published

on

സുപ്രിംകോടതിയിൽ സ്‌റ്റേ ഹർജി നിലനിൽക്കെ പൗരത്വത്തിന് അപേക്ഷിച്ചവർക്ക് പൗരത്വ സർട്ടിഫിക്കറ്റ് നൽകിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ മുസ്‌ലിംലീഗ് സുപ്രിം കോടതിയെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിക്കുമെന്ന് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

തെരഞ്ഞെടുപ്പ് നിയമലംഘനമാണ് കേന്ദ്ര സർക്കാർ നടത്തിയത്. സുപ്രിംകോടതിയിൽ കേന്ദ്രം കൊടുത്ത ഉറപ്പ് ഇപ്പോൾ തിരക്കിട്ട് നടപ്പാക്കില്ല എന്നാണ്. എന്നാൽ കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് ഇപ്പോൾ സി.എ.എ നടപ്പാക്കിയത്. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള ഒരു പാഴ് വേലയാണ് സർക്കാർ നടത്തിയത്. വിദഗ്ധരുമായി ആലോചിച്ച് നിയമപരമായ നടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

crime

പന്തീരങ്കാവ് ഗാര്‍ഹിക പീഡന പരാതി: പൊലീസ് വീഴ്ചയില്‍ നടപടി; എസ്എച്ച്ഒ എ എസ് സരിനെ സസ്‌പെന്‍ഡ് ചെയ്തു

നോര്‍ത്ത് സോണ്‍ ഐജി കെ സേതുരാമന്‍ ആണ് സസ്പന്‍ഷന് ഉത്തരവിട്ടത്.

Published

on

പന്തീരാങ്കാവില്‍ നവവധുവിന് ഭര്‍ത്താവിന്റെ മര്‍ദനമേറ്റ സംഭവത്തിലെ പൊലീസ് വീഴ്ചയില്‍ നടപടി. പന്തീരാങ്കാവ് എസ്എച്ച്ഒയെ സസ്‌പെന്‍ഡ് ചെയ്തു. പന്തീരങ്കാവ് എസ്എച്ച്ഒ എ എസ് സരിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. നോര്‍ത്ത് സോണ്‍ ഐജി കെ സേതുരാമന്‍ ആണ് സസ്പന്‍ഷന് ഉത്തരവിട്ടത്. പൊലീസ് പ്രതിയ്ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്ന് പരാതിക്കാരിയുടെ കുടുംബം ആരോപിച്ചിരുന്നു.

ഇത് ചൂണ്ടിക്കാട്ടി യുവതിയും കുടുംബവും പരാതി സമര്‍പ്പിച്ചതിന് പിന്നാലെ എഡിജിപി എം ആര്‍ അജിത് കുമാര്‍ സംഭവത്തില്‍ ഇടപെടല്‍ നടത്തുകയും പരാതി അന്വേഷിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എസ്എച്ച്ഒയ്‌ക്കെതിരെ നടപടിയുണ്ടായിരിക്കുന്നത്.

യുവതിയെ ഉപദ്രവിച്ച പ്രതി രാഹുല്‍ രാജ്യം വിട്ടതിന് പിന്നാലെയാണ് പൊലീസിന്റെ മുഖംരക്ഷിക്കല്‍ നടപടി. പെണ്‍കുട്ടിയുടെ കുടുംബം മുഖ്യമന്ത്രിയ്ക്ക് ഉള്‍പ്പെടെ പരാതി സമര്‍പ്പിച്ചിരുന്നു. എസ്എച്ച്ഒയില്‍ നിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഒരു പൊലീസ് ഓഫിസര്‍ക്ക് ചേരാത്ത പ്രവര്‍ത്തനങ്ങളാണ് എസ്എച്ച്ഒയുടെ ഭാഗത്തുനിന്നുണ്ടായതെന്നും സിറ്റി പോലീസ് കമ്മീഷനറുടെ അന്വേഷണ റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

അതേസമയം പ്രതിയെ പിടികൂടാനുള്ള ശ്രമം ഊര്‍ജിതമെന്ന് പൊലീസ് അവകാശപ്പെടുന്നതിനെടെയാണ്, ബെംഗളൂരു വഴി സിംഗപ്പൂരിലേക്ക് രാഹുല്‍ കടന്നുകളഞ്ഞത്. അതും രണ്ട് ദിവസം മുന്‍പ്. ഇതോടെ, രാഹുലിന് പന്തീരാങ്കാവ് സ്റ്റേഷനിലെ ഒരു വിഭാഗം പൊലീസ് ഉദ്യോഗസ്ഥരുടെ പിന്തുണയുണ്ടെന്ന നവവധുവിന്റെ കുടുംബത്തിന്റെ വാദം ബലപ്പെടുകയാണെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു.

മര്‍ദനമേറ്റെന്ന പരാതിയുമായി യുവതിയും കുടുംബവും സ്റ്റേഷനില്‍ എത്തിയത് ഈ മാസം 12 നായിരുന്നു. യുവതിയുടെ നെറ്റിയിലും കഴുത്തിലും ചുണ്ടിലും പരുക്കുകളുണ്ടെന്നും വിദഗ്ധ ചികിത്സ വേണമെന്നും ഡോക്ടറുടെ കുറിപ്പടിയുണ്ടായിട്ടും വധശ്രമത്തിന് കേസെടുക്കാന്‍ പൊലീസ് വൈകിയതാണ് വ്യാപക വിമര്‍ശങ്ങള്‍ക്ക് കാരണമായിരുന്നത്.

Continue Reading

Health

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; മൂന്നിയൂര്‍ സ്വദേശിയായ അഞ്ച് വയസുകാരി ഗുരുതരാവസ്ഥയില്‍

കടലുണ്ടിപ്പുഴയില്‍ കുളിച്ചപ്പോള്‍ അമീബ ശരീരത്തില്‍ എത്തിയതെന്ന് സംശയം

Published

on

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം. അസുഖബാധിതയായ അഞ്ചു വയസുകാരി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. മലപ്പുറം മൂന്നിയൂർ സ്വദേശിയായ പെൺകുട്ടിയാണ് മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലെ വെന്‍റിലേറ്ററിൽ തുടരുന്നത്.

കടലുണ്ടിപ്പുഴയില്‍ കുളിച്ചപ്പോഴാണ് അമീബ ശരീരത്തില്‍ എത്തിയതെന്നാണ് വിവരം. കേരളത്തില്‍ മുമ്പ് ചുരുക്കം ചിലര്‍ക്ക് മാത്രമാണ് അമീബിക് മസ്ഷ്ക ജ്വരം ബാധിച്ചിട്ടുള്ളത്. അതേസമയം, ചികിത്സയ്ക്ക് ആവശ്യമായ ഒരു മരുന്ന് കേരളത്തിൽ ലഭ്യമല്ലെന്ന് ബന്ധുക്കൾ പറഞ്ഞു. സമാനമായ രോഗ ലക്ഷണങ്ങളുമായി മറ്റു നാലു കുട്ടികളെക്കൂടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

Continue Reading

Trending