kerala
കേരളത്തില്‍ കഴിഞ്ഞ വര്‍ഷം 6116 എന്‍.ഡി.പി.എസ്. കേസുകള്‍ എക്‌സൈസ് വകുപ്പ് മാത്രം കണ്ടെത്തിയിട്ടുണ്ടെന്ന് മന്ത്രി എം.ബി രാജേഷ്
ലോറി ഉടമസ്ഥനും അതില്‍ പങ്കുണ്ടെങ്കില്‍ പ്രതിയാകും, നിയമത്തിന് മുന്നില്‍ കൊണ്ടുവരും. പോലീസ് അന്വേഷണം നടന്നുവരികയാണ്. ഇതേവരെ ലോറി ഉടമയെ പ്രതിയാക്കാനുള്ള തെളിവ് ലഭിച്ചിട്ടില്ല എന്നാണ് മനസ്സിലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

കേരളത്തില്‍ കഴിഞ്ഞ വര്‍ഷം 6116 എന്‍.ഡി.പി.എസ്. കേസുകള്‍ എക്‌സൈസ് വകുപ്പ് മാത്രം കണ്ടെത്തിയിട്ടുണ്ടെന്ന് എക്‌സൈസ് വകുപ്പുമന്ത്രി എം.ബി രാജേഷ് നിയമസഭയില്‍ പറഞ്ഞു. ഈ കേസുകളില്‍ ഉള്‍പ്പെട്ട 6031 പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. പോലീസ് ഈ വര്‍ഷം 25240 മയക്കുമരുന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ കേസുകളിലായി 29514 പ്രതികളെ അറസ്റ്റു ചെയ്തിട്ടുണ്ട്. കൂടാതെ മയക്കു മരുന്നുകേസുകളില്‍ സ്ഥിരം കുറ്റവാളികളായ 228 പ്രതികള്‍ക്കെതിരെ ജകഠചഉജട അഇഠ പ്രകാരം നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. 2023 ജനുവരി മാസത്തില്‍ മാത്രം പോലീസ് 1469 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 2022 ല്‍പുകയില ഉല്പന്നങ്ങളുടെ കടത്തുമായി ബന്ധപ്പെട്ട 86114 കേസുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിലുള്‍പ്പെട്ട 38424 കി. ഗ്രാം പുകയില ഉല്പന്നങ്ങള്‍ എക്‌സൈസ് പിടിച്ചെടുത്തിട്ടുമുണ്ട്. ഇതിലൂടെ 1 കോടി 70 ലക്ഷം രൂപ ഫൈന്‍ ഇനത്തില്‍ ഈടാക്കി. ലഹരിക്കെതിരായി സമഗ്രമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചിട്ടുള്ളത്. നേരത്തെ പറഞ്ഞ പ്രചരണ പരിപാടികള്‍ക്കും എന്‍ഫോഴ്‌സ് മെന്റ് പ്രവര്‍ത്തനങ്ങള്‍ക്കും ഒപ്പം തന്നെ ലഹരിക്ക് അടിമപ്പെട്ടവര്‍ക്ക് ചികിത്സ നല്‍കുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ട്. എക്‌സൈസ് വകുപ്പും ആരോഗ്യവകുപ്പും സഹകരിച്ചു കൊണ്ട് എല്ലാ ജില്ലകളിലും ഡീ അഡീക്ഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സംസ്ഥാനത്ത് 3 മേഖലകളിലായി ടെലിഫോണിക് കൗണ്‍സിലിംഗ് സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള കൗണ്‍സിലിംഗ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നു. എല്ലാ ജില്ലകളിലും ശാസ്ത്രീയമായ കൗണ്‍സിലിംഗ് സൗകര്യം ഉറപ്പുവരുത്തുന്നതിനായി എക്‌സൈസ് വകുപ്പിലെ തെരഞ്ഞെടുക്കപ്പെട്ട140 ഉദ്യോഗസ്ഥര്‍ക്ക് ബാംഗ്ലൂര്‍ നിംഹാന്‍സിന്റെ പ്രത്യേക പരിശീലനം നല്കി കൗണ്‍സിലിംഗ് പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചിട്ടുണ്ട്.
കരുനാഗപ്പള്ളിയില്‍ പിടികൂടിയത് പുകയില ഉത്പന്നങ്ങളാണ്. ഇന്ത്യയിലെ പലസംസ്ഥാനങ്ങളിലും ഇപ്പോഴും വില്പനാനുമതിയും പ്രചാരത്തിലുള്ളതുമായ ഇത്തരം പുകയില ഉല്പന്നങ്ങള്‍ കേരള സര്‍ക്കാര്‍ നിരോധിച്ചിട്ടുള്ളതാണ്. ആ നിരോധിത പുകയില ഉല്പന്നങ്ങള്‍ സംസ്ഥാനത്തേക്ക് കടത്തിക്കൊണ്ടു വന്നപ്പോഴാണ് കേരളാ പോലീസ് പിടികൂടിയത്. അതിലെ പ്രതികളെയും പിടികൂടി. ഇവ കടത്തിക്കൊണ്ടു വരാന്‍ പ്രതികള്‍ ഉപയോഗിച്ച ലോറി ആലപ്പുഴയിലെ നഗരസഭാംഗവും സി പി.എം പ്രവര്‍ത്തകനുമായ ഒരാളുടെ ഉടമസ്ഥതയിലുള്ളതാണ്. പ്രസ്തുത ലോറി മറ്റൊരാള്‍ക്ക് വാടകയ്ക്ക് നല്കിയിരിക്കുകയായിരുന്നു. വാടകയ്ക്ക് എടുത്തയാളും കൂട്ടുപ്രതികളുമാണ് ഈ നിരോധിത വസ്തുക്കള്‍ കടത്തിക്കൊണ്ടുവരാന്‍ ആ വാടകലോറി ഉപയോഗിച്ചത്. ലോറി ഉടമസ്ഥനും അതില്‍ പങ്കുണ്ടെങ്കില്‍ പ്രതിയാകും, നിയമത്തിന് മുന്നില്‍ കൊണ്ടുവരും. പോലീസ് അന്വേഷണം നടന്നുവരികയാണ്. ഇതേവരെ ലോറി ഉടമയെ പ്രതിയാക്കാനുള്ള തെളിവ് ലഭിച്ചിട്ടില്ല എന്നാണ് മനസ്സിലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
kerala
സിപിഎമ്മിന്റെ കൊലവിളി മുദ്രവാക്യങ്ങള്‍ക്കെതിരെ കേസെടുക്കണം: പിഎംഎ സലാം

സി.പി.എം പ്രവർത്തകർ സംസ്ഥാനത്തുടനീളം നിരന്തരമായി നടത്തിക്കൊണ്ടിരിക്കുന്ന കൊലവിളി മുദ്രാവാക്യങ്ങൾക്കെതിരെ കേസെടുക്കമമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം ആവശ്യപ്പെട്ടു. നിയമ വ്യവസ്ഥയെ നോക്കുകുത്തിയാക്കുന്ന ഭീഷണികളാണ് സി.പി.എമ്മുകാർ മുഴക്കുന്നത്. വണ്ടൂരിൽ മീഡിയ വൺ മാനേജിംഗ് എഡിറ്റർക്കെതിരെ കൈകൾ വെട്ടുമെന്നാണ് മുദ്രാവാക്യം വിളിച്ചത്.
മണ്ണാർക്കാട്ട് സ്വന്തം പാർട്ടിക്കാരനായ പി.കെ ശശിക്കെതിരെ അരിവാൾ കൊണ്ടൊരു പരിപാടിയുണ്ടെന്നും വേണ്ടി വന്നാൽ തല കൊയ്യുമെന്നും മുദ്രാവാക്യം വിളിച്ചു. കാസർക്കോട് കുമ്പളയിൽ സി.പി.എമ്മിന്റെ തന്നെ പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ ഭരിക്കുന്ന പോലീസുകാർക്കെതിരെയാണ് കൈയും കാലും തലയും വെട്ടുമെന്ന് അലറി വിളിച്ച് പ്രകടനം നടത്തിയത്. സ്വന്തം നേതാവിന്റെ വകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരെ പോലീസുകാരുടെ സാന്നിധ്യത്തിൽ കൊലവിളി നടത്തിയിട്ടും പോലീസ് നോക്കി നിൽക്കുകയാണ്.
പോലീസിന്റെ അറിവോടെയാണ് ക്രമസമാധാന നില തകർക്കുന്ന വിധത്തിൽ മുദ്രാവാക്യങ്ങൾ മുഴുക്കുന്നത്. രാജ്യത്തെ നിയമ വ്യവസ്ഥ പ്രകാരം കേസെടുക്കേണ്ട വകുപ്പുണ്ടായിട്ടും ആഭ്യന്തര വകുപ്പ് അനങ്ങാത്തത് സ്വന്തം പാർട്ടിക്കാരാണ് എന്നത് കൊണ്ട് മാത്രമാണ്. മറ്റേതെങ്കിലും പാർട്ടിയോ സംഘടനയോ ആണ് ഇങ്ങനെ മുദ്രാവാക്യം വിളിച്ചിരുന്നതെങ്കിൽ ഇതാകുമായിരുന്നില്ല പ്രതികരണം. സി.പി.എമ്മുകാർക്ക് കേരളത്തിൽ എന്തും ചെയ്യാമെന്ന സ്ഥിതി വന്നിരിക്കുകയാണ്. ഇത് നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. ഇത്തരം സംഭവങ്ങളിൽ കേസെടുത്ത് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പി.എം.എ സലാം ആവശ്യപ്പെട്ടു.
kerala
‘പി.കെ. ശശിക്ക് യുഡിഎഫിലേക്ക് വരാം, ഇനിയും സിപിഎമ്മിൽ തുടരാൻ കഴിയുമെന്ന് തോന്നുന്നില്ല’; സന്ദീപ് വാര്യർ

പി.കെ. ശശിക്ക് ഇനി സിപിഐഎമ്മിൽ തുടരാൻ കഴിയുമെന്ന് തോന്നുന്നില്ലെന്ന് സന്ദീപ് വാര്യർ.നിലപാട് പ്രഖ്യാപിച്ച് യുഡിഎഫിലേക്ക് വരാം. തീരുമാനമെടുക്കേണ്ടത് മുതിർന്ന നേതാക്കളാണ്. പി.കെ. ശശി മണ്ണാർക്കാട് സിപിഎം കെട്ടിപ്പടുത്ത നേതാവാണ്. അദ്ദേഹത്തെയാണ് ഇപ്പോൾ തള്ളിപ്പറയുന്നതെന്ന് സന്ദീപ് വാര്യർ പറഞ്ഞു. ഒരുകാലത്ത് ശശിക്കെതിരെ പറയാൻ തന്നെ ഒരു വിഭാഗം സിപിഎം നേതാക്കൾ നിർബന്ധിച്ചിരുന്നു. ടാർജറ്റ് ചെയ്യുകയാണെന്ന് തോന്നിയപ്പോൾ താൻ പിന്മാറിയെന്നും സന്ദീപ് വാര്യർ കൂട്ടിച്ചേർത്തു.
അതേസമയം പി കെ ശശിയെ പരസ്യ പ്രതികരണങ്ങളിൽ നിന്ന് വിലക്കി സിപിഎം സംസ്ഥാന നേതൃത്വം. ഇനി മാധ്യമങ്ങളോടുള്ള പ്രതികരണം വേണ്ടെന്ന് നിർദേശം. പി കെ ശശിയോട് ഫോണിൽ വിളിച്ചാണ് ഇക്കാര്യം അറിയിച്ചത്.
india
കീം റാങ്ക് ലിസ്റ്റ്: കേരള സിലബസുകാരുടെ ഹർജി നാളെ സുപ്രീംകോടതിയിൽ, തടസ്സ ഹർജിയുമായി സിബിഎസ്ഇ
റാങ്ക് പട്ടിക അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു കേരള സിലബസ് വിദ്യാർഥികൾ സുപ്രീം കോടതിയിൽ ഹർജി നൽകിയത്

ഡൽഹി: കീം പരീക്ഷ കേസിൽ സുപ്രീംകോടതിയിൽ തടസഹർജി നൽകി സിബിഎസ്ഇ വിദ്യാർഥികൾ. തങ്ങളുടെ ഭാഗം കൂടി കേട്ട് വിധി പറയണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം. പരീക്ഷഫലം റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് എതിരെ കേരള സിലബസ് വിദ്യാർഥികളാണ് സുപ്രീംകോടതിയെ സമീപിച്ചത്.
റാങ്ക് പട്ടിക അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു കേരള സിലബസ് വിദ്യാർഥികൾ സുപ്രീം കോടതിയിൽ ഹർജി നൽകിയത്. ലഭിച്ച റാങ്കിൽ വലിയ ഇടിവ് സംഭവിച്ചതിനെ തുടർന്നായിരുന്നു നീക്കം. കോടതിയെ സമീപിക്കുമ്പോൾ സംസ്ഥാന സർക്കാർ പിന്തുണയ്ക്കണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടിരുന്നു. അതേ സമയം കീമിൽ സർക്കാരിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന നിലപാട് ആവർത്തിക്കുകയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു.
ജൂലൈ 10നാണ് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ പുതുക്കിയ കീം എൻട്രൻസ് പരീക്ഷ റാങ്ക് ലിസ്റ്റ് സർക്കാർ പ്രസിദ്ധീകരിച്ചത്. പക്ഷേ ഈ ലിസ്റ്റ് കേരള സിലബസ് വിദ്യാർഥികൾക്ക് തിരിച്ചടിയായി. പതിനായിര കണക്കിന് വിദ്യാർഥികളുടെ റാങ്ക് കുത്തനെ ഇടിഞ്ഞു. ഈ സംഭവത്തിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിനെതിരെ വിദ്യാർഥികൾ സുപ്രീംകോടതിയെ സമീപിച്ചത്.
ഈ മാസം ഒന്നിനാണ് സംസ്ഥാന സർക്കാർ ആദ്യ റാങ്ക് പട്ടിക പുറത്തുവിട്ടത്. ഈ ലിസ്റ്റിൽ ഒന്നാം റാങ്ക് ലഭിച്ചത് കേരള സിലബസ് വിദ്യാർത്ഥിയായ എറണാകുളം സ്വദേശി ജോൺ ഷിനോജിനായിരുന്നു. പക്ഷേ പുതുക്കിയ റാങ്ക് ലിസ്റ്റിൽ ജോൺ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പഴയ റാങ്ക് ലിസ്റ്റിൽ അഞ്ചാം സ്ഥാനത്ത് ഉണ്ടായിരുന്ന സിബിഎസ്ഇ വിദ്യാർത്ഥി ജോഷ്വാ ജേക്കബ് ഒന്നാം സ്ഥാനത്തേക്കും എത്തി. ഇത്തരത്തിൽ വ്യാപകമായ രീതിയിലാണ് റാങ്ക് വ്യതിയാനം ഉണ്ടായത്.
-
kerala2 days ago
മലക്കം മറിഞ്ഞ് മന്ത്രി; പ്രതിഷേധം ശക്തമായപ്പോള്‍ സ്കൂള്‍ സമയമാറ്റത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് മന്ത്രി ശിവന്‍കുട്ടി
-
kerala3 days ago
കാസർഗോഡിന് പിന്നാലെ കണ്ണൂരിലും സ്കൂളിൽ പാദപൂജ; റിപ്പോർട്ട് തേടി മന്ത്രി വി. ശിവൻകുട്ടി
-
kerala3 days ago
അമിത് ഷാ പങ്കെടുത്ത ബി.ജെ.പിയുടെ ഓഫിസ് ഉദ്ഘാടനത്തില്‍ പങ്കെടുക്കാതെ സുരേഷ്ഗോപി
-
kerala3 days ago
സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍; മേലുദ്യോഗസ്ഥര്‍ മാനസികമായി പീഡിപ്പിച്ചിരുന്നെന്ന് കുടുംബം
-
kerala3 days ago
റെക്കോര്‍ഡ് കുതിപ്പില്‍ സ്വര്‍ണവില; ഈ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍
-
kerala3 days ago
‘രണ്ടാം പിണറായി സര്‍ക്കാരിന് പ്രവര്‍ത്തന മികവില്ല’; സിപിഐ തൃശൂര്‍ ജില്ലാ സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം
-
kerala3 days ago
മുസ്ലിംലീഗ് വയനാട് പുനരധിവാസ പദ്ധതി: 105 വീടുകളുടെ നിര്‍മ്മാണത്തിന് നിലമൊരുങ്ങുന്നു
-
india2 days ago
ഡല്‍ഹിയില്‍ ഫുട്പാത്തില്‍ ഉറങ്ങിക്കിടന്ന അഞ്ചു പേരുടെ മേല്‍ മദ്യപിച്ച് കാര്‍ കയറ്റി; ഡ്രൈവര്‍ അറസ്റ്റില്‍