Culture
‘നീറ്റ്’ പരീക്ഷ ജീവനെടുത്തു; ആത്മഹത്യ ചെയ്തത് സമരത്തിന്റെ മുന്‍നിരയില്‍ നിന്ന അനിത
ചെന്നൈ: മെഡിക്കല്‍ പ്രവേശനത്തിനുള്ള ഏക പരീക്ഷയായി ‘ദേശീയ യോഗ്യതാ, പ്രവേശന പരിശോധന’ (നീറ്റ്) നിജപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് തമിഴ്നാട്ടില്‍ ദളിത് പെണ്‍കുട്ടി ജീവനൊടുക്കി. തമിഴ്നാട് വിദ്യാഭ്യാസ ബോര്‍ഡിന്റെ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ മികച്ച പ്രകടനം നടത്തിയ അനിത (17) ആണ്, മെഡിക്കല്‍ സീറ്റ് ലഭിക്കാത്തതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തത്. പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ 1200-ല്‍ 1176-ഉം തമിഴ്നാട് മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ 200-ല്‍ 199.76 മാര്‍ക്കും എഞ്ചിനീയറിങ് പരീക്ഷയില്‍ 200-ല്‍ 196.75 മാര്‍ക്കും അനിത നേടിയിരുന്നു.
എന്നാല്‍ മെഡിക്കല്‍ പ്രവേശനത്തിന് നീറ്റ് മാത്രമേ മാനദണ്ഡമാക്കാവൂ എന്ന് കേന്ദ്ര സര്‍ക്കാര്‍ നിലപാടെടുത്തതോടെ അനിതയുടെ മെഡിക്കല്‍ സ്വപ്നങ്ങള്‍ അവതാളത്തിലാവുകയായിരുന്നു. നീറ്റില്‍ 700-ല്‍ 86 മാര്‍ക്ക് മാത്രമേ അനിതയ്ക്ക് നേടാന്‍ കഴിഞ്ഞുള്ളൂ. മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ എയറോനോട്ടിക്കല്‍ എഞ്ചിനീയറിങില്‍ അനിതക്ക് പ്രവേശനം ലഭിച്ചിരുന്നു.
കൂലിവേലക്കാരനായ അച്ഛന്റെ മകളായ തനിക്ക് നീറ്റ് പരീക്ഷയില്‍ ശോഭിക്കാന്‍ കഴിയില്ലെന്ന് അനിത നേരത്തെ പറഞ്ഞിരുന്നു. സി.ബി.എസ്.ഇ സിലബസ് അടിസ്ഥാനമാക്കിയുള്ള നീറ്റിന് ഒരുങ്ങാന്‍ വേണ്ടി ചെലവഴിക്കാനുള്ള പണം തന്റെ കൈവശമില്ലെന്നും അവര്‍ പറഞ്ഞു. അനിതയെപ്പോലെ സംസ്ഥാന ബോര്‍ഡുകള്‍ക്കു കീഴില്‍ പഠിച്ചുവന്ന ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മെഡിക്കല്‍ സ്വപ്നങ്ങള്‍ നീറ്റ് നിര്‍ബന്ധമാക്കിയതു കാരണം വൃഥാവിലായിട്ടുണ്ട്.
ഈയിടെ ബി.ജെ.പിയുമായി സഖ്യത്തിലെത്തിയ തമിഴ്നാട്ടിലെ ഭരണകക്ഷിയായ അണ്ണാ ഡി.എം.കെക്ക് കനത്ത തിരിച്ചടിയാവും അനിതയുടെ ആത്മഹത്യ. സംസ്ഥാന സര്‍ക്കാറിന്റെ വീഴ്ചയാണ് അനിതയുടെ ആത്മഹത്യ എന്ന് ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന് പറഞ്ഞു. തന്നെപ്പോലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നീറ്റ് കാരണമായുണ്ടായ ബുദ്ധിമുട്ടുകള്‍ നിയമസഭയില്‍ അറിയിക്കണമെന്ന് തന്നെ വന്നു കണ്ട അനിത പറഞ്ഞിരുന്നുവെന്നും താന്‍ സഭയില്‍ അവതരിപ്പിച്ചുവെന്നും സ്റ്റാലിന് പറഞ്ഞു. തമിഴ്നാട് സര്‍ക്കാര്‍ അനിതയുടെ കുടുംബത്തിന് ഏഴ് ലക്ഷം നഷ്ടപരിഹാരവും ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ ജോലിയും വാഗ്ദാനം ചെയ്തിട്ടുണ്ട്.
Film
നടി അനുപമ പരമേശ്വരനെതിരെ സൈബര്‍ ആക്രമണം; ഉള്ളടക്കം പ്രചരിപ്പിച്ചത് തമിഴ്നാട്ടില്‍ നിന്നുള്ള 20 വയസ്സുകാരി
മോര്‍ഫ് ചെയ്ത ഫോട്ടോകളും വ്യാജ ആരോപണങ്ങളും നിരവധി വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി പ്രചരിപ്പിക്കുന്നുണ്ടെന്ന് നടി വെളിപ്പെടുത്തി.
നടി അനുപമ പരമേശ്വരന്‍ക്കെതിരേ നടക്കുന്ന സംഘടിത ഓണ്‍ലൈന്‍ കാമ്പയിനില്‍ നിന്ന് സംരക്ഷണം തേടി സൈബര്‍ ക്രൈം പൊലീസില്‍ പരാതി നല്കി. മോര്‍ഫ് ചെയ്ത ഫോട്ടോകളും വ്യാജ ആരോപണങ്ങളും നിരവധി വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി പ്രചരിപ്പിക്കുന്നുണ്ടെന്ന് നടി വെളിപ്പെടുത്തി.
ആദ്യത്തില്‍ സാധാരണ ട്രോളിങ് എന്ന് കരുതിയതെങ്കിലും, പിന്നീട് അത് അപമാനിക്കുന്നതും മാനസികമായി തകര്‍ക്കുന്നതുമായ സംഘടിത ശ്രമം ആണെന്ന് അനുപമ വ്യക്തമാക്കി.
‘കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, ഒരു ഇന്‍സ്റ്റാഗ്രാം പ്രൊഫൈല്‍ എന്നെക്കുറിച്ചും എന്റെ കുടുംബത്തെക്കുറിച്ചും വളരെ അനുചിതവും തെറ്റായതുമായ ഉള്ളടക്കം പ്രചരിപ്പിക്കുന്നുണ്ടെന്നും എന്റെ സുഹൃത്തുക്കളെയും സഹനടന്മാരെയും ടാഗ് ചെയ്യുന്നുണ്ടെന്നും എന്റെ ശ്രദ്ധയില്‍പ്പെട്ടു’ -ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ അനുപമ എഴുതി. പോസ്റ്റുകളില്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങളും അടിസ്ഥാനരഹിതമായ ആരോപണങ്ങളും ഉണ്ടായിരുന്നു. ഓണ്‍ലൈനിലെ ഇത്തരം ആക്രമണം വളരെ ദുഃഖകരമാണെന്നും താരം എഴുതി.
അന്വേഷണത്തില്‍ ഉള്ളടക്കം പ്രചരിപ്പിച്ചത് തമിഴ്നാട്ടില്‍ നിന്നുള്ള 20 വയസ്സുകാരി ആണെന്ന് കണ്ടെത്തി. യുവതിയുടെ ഭാവി കണക്കിലെടുത്ത് ഐഡന്റിറ്റി വെളിപ്പെടുത്തേണ്ടതില്ലെന്ന് നടി തീരുമാനിച്ചു.
Film
”സ്ത്രീകളെ ശരീരത്തിന്റെ പേരില്‍ വിമര്‍ശിക്കുന്ന പ്രവണത അവസാനിക്കണം”;ഗൗരി കിഷനെ പിന്തുണച്ച് സമീര റെഡ്ഡി
മാധ്യമങ്ങളോട് സംസാരിക്കവെയാണ് സമീര തന്റെ നിലപാട് വ്യക്തമാക്കിയത്.
പുതിയ സിനിമയുടെ പ്രമോഷന് പരിപാടിക്കിടെ നടി ഗൗരി കിഷനെ ബോഡി ഷെയിം ചെയ്ത യൂട്യൂബറിനെതിരെ ഗൗരി ശക്തമായി പ്രതികരിച്ചതിന് പിന്തുണയുമായി നടി സമീര റെഡ്ഡി രംഗത്തെത്തി. മാധ്യമങ്ങളോട് സംസാരിക്കവെയാണ് സമീര തന്റെ നിലപാട് വ്യക്തമാക്കിയത്.
‘ഗൗരി സംഭവം നടന്ന സ്ഥലത്ത് തന്നെ ശബ്ദമുയര്‍ത്തിയത് എല്ലാ സ്ത്രീകള്‍ക്കായിട്ടാണ്. സ്ത്രീകളെ അവരുടെ ശരീരത്തെ അടിസ്ഥാനമാക്കി വിലയിരുത്തുന്ന പ്രവണത ഇപ്പോഴല്ല തുടങ്ങിയത്. എത്ര മികച്ച അഭിനയമോ ചിത്രമോ ചെയ്താലും, പലരും ആദ്യം നോക്കുന്നത് അവരുടെ ശരീരത്തെയാണ്,”എന്ന് സമീര പറഞ്ഞു.
സമീരയുടെ അഭിപ്രായത്തില്‍, ഇന്നത്തെ പുതുതലമുറയിലെ പെണ്‍കുട്ടികള്‍ ഇത്തരം ചോദ്യങ്ങള്‍ക്ക് ഇനി മിണ്ടാതിരിക്കില്ല. പണ്ടത്തെ പോലെ അല്ല ഇന്ന്. ഗൗരിയെപോലെയുള്ള പെണ്‍കുട്ടികള്‍ ധൈര്യത്തോടെ പ്രതികരിക്കുന്നു, എന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രസ് മീറ്റില്‍ നടിയുടെ ഉയരത്തെയും ശരീരഭാരത്തെയും കുറിച്ച് ചോദ്യം ചെയ്ത യൂട്യൂബറിനോട് ഗൗരി കിഷന് കടുത്ത ഭാഷയില്‍ പ്രതികരിച്ചിരുന്നു. ചോദ്യം ബോഡി ഷെയിം ചെയ്യുന്നതാണെന്ന് അവര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, യൂട്യൂബര്‍ അതിനെ തള്ളിക്കളഞ്ഞ് പ്രകോപിതനായും പെരുമാറി. എന്നാല്‍ ഗൗരിയുടെ ഉറച്ച പ്രതികരണം സോഷ്യല്‍ മീഡിയയില്‍ വന്‍ പിന്തുണയും കയ്യടിയും നേടി.
സമീര റെഡ്ഡി തനിക്കും ഇതുപോലെയുള്ള ചോദ്യങ്ങള്‍ നേരിട്ടിട്ടുണ്ടെന്ന് ഓര്‍മ്മിപ്പിച്ചു.
എന്നോട് ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ എത്രയോ പ്രാവശ്യം ചോദിച്ചിട്ടുണ്ട്. അന്ന് ഞാനും ഗൗരിയെ പോലെ പ്രതികരിച്ചിരുന്നെങ്കില്‍ എന്ന് ഇപ്പോള്‍ തോന്നുന്നു. ഇങ്ങനെ പ്രതികരിക്കുന്നത് മാറ്റത്തിന് തുടക്കമാണ്. എന്നാല്‍ മാറ്റം വരണമെങ്കില്‍ അത് ഒരു നടിയുടെയോ ഒരാളുടെയോ പ്രതികരണത്താല്‍ മാത്രം സംഭവിക്കില്ല മാധ്യമങ്ങളും പ്രേക്ഷകരും ഒരുമിച്ചുനില്ക്കണം, എന്ന് സമീര റെഡ്ഡി വ്യക്തമാക്കി.
Film
ദളപതി വിജയിന്റെ ‘ജനനായകന്’ ജനുവരി 9ന് തിയറ്ററുകളില്‍
ആമസോണ്‍ പ്രൈം വിഡിയോയാണ് ചിത്രത്തിന്റെ പോസ്റ്റ്-തിയറ്ററല്‍ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.
ദളപതി വിജയിന്റെ കരിയറിലെ അവസാന സിനിമയായ ‘ജനനായകന്’ ആരാധകര്‍ കാത്തിരിപ്പിന് വിരാമമിട്ട് ജനുവരി 9ന് വേള്‍ഡ് വൈഡ് റിലീസിന് ഒരുങ്ങുന്നു.
ആമസോണ്‍ പ്രൈം വിഡിയോയാണ് ചിത്രത്തിന്റെ പോസ്റ്റ്-തിയറ്ററല്‍ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ആദ്യം 2025 ഒക്ടോബറിലായിരുന്നു റിലീസ് പദ്ധതി, എന്നാല്‍ അത് മാറ്റി പൊങ്കല്‍ റിലീസ് ആയി മാറ്റിയിരിക്കുകയാണ്.
എച്ച്. വിനോദ് ദളപതി വിജയ് കൂട്ടുകെട്ടാണ് ഈ സിനിമയിലെ പ്രധാന ആകര്‍ഷണം. പൂജ ഹെഗ്ഡെ, മമിത ബൈജു, പ്രിയാമണി, ബോബി ഡിയോള്‍, പ്രകാശ് രാജ്, ഗൗതം മേനോന് എന്നിവരും പ്രധാന വേഷങ്ങളില്‍.
ജനനായകന് നന്ദമുരി ബാലകൃഷ്ണയുടെ തെലുങ്ക് ഹിറ്റ് ‘ഭഗവന്ത് കേസരി’യുടെ റീമേക്കാണെന്ന അഭ്യൂഹം കൂടി പ്രചരിക്കുന്നുണ്ട്. വിജയ് വീണ്ടും പോലീസ് വേഷത്തില്‍ എത്തുന്നുവെന്ന സൂചനയും പോസ്റ്ററുകള്‍ നല്കുന്നു.
ആദ്യം പുറത്തിറങ്ങിയ ‘ദളപതി കച്ചേരി’ ഗാനം ആരാധകരില്‍ വന്‍ ഹിറ്റായി. അനിരുദ്ധാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
ടെക്നിക്കല്‍ ടീം ഛായാഗ്രഹണം: സത്യന് സൂര്യന്, ആക്ഷന്‍: അനല്‍ അരശ്, ആര്‍ട്ട്: വി. സെല്‍വകുമാര്‍, എഡിറ്റിംഗ്: പ്രദീപ് ഇ. രാഘവ്, കൊറിയോഗ്രാഫി: ശേഖര്‍, സുധന്, വരികള്‍: അറിവ്, വസ്ത്രാലങ്കാരം: പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈന്‍: ഗോപി പ്രസന്ന, പിആര്‍ഒ & മാര്‍ക്കറ്റിങ്: പ്രതീഷ് ശേഖര്‍
-
kerala12 hours agoതദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെ ?, 20ന് മുന്‍പ് വോട്ടെണ്ണല്‍
-
india2 days agoമകന് പഠനത്തില്‍ മോശമെന്ന് പിതാവിനോട് അധ്യാപകര്‍; പിന്നാലെ വിദ്യാര്‍ഥി ജീവനൊടുക്കി
-
india3 days agoഡല്‍ഹിയില്‍ വോട്ട് ചെയ്ത ബിജെപി നേതാക്കള്‍ ബിഹാറിലും വോട്ട് ചെയ്തു, ആരോപണം കടുപ്പിച്ച് രാഹുല്‍ ഗാന്ധി
-
india3 days agoപ്രതിമാസം 10 ലക്ഷം രൂപ വേണം, ജീവനാംശം വർധിപ്പിക്കണം’; മുൻഭാര്യയുടെ ഹർജിയിൽ മുഹമ്മദ് ഷമിക്ക് സുപ്രീംകോടതി നോട്ടീസ്
-
india3 days agoറോഡുകളില്‍ നിന്ന് തെരുവുനായകളെ മാറ്റണം; സുപ്രധാന ഉത്തരവുമായി സുപ്രിം കോടതി
-
entertainment2 days agoകമല്‍ ഹാസന് നായകനാകുന്ന പുതിയ ചിത്രത്തിന് സംഗീതം ജേക്സ് ബിജോയ്
-
kerala3 days ago250 രൂപ ചലഞ്ചില്‍ പങ്കാളികളാകാം; യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ ഇംദാദ് ഫണ്ട് ക്യാമ്പയിന് ഇന്ന് സമാപിക്കും
-
kerala3 days agoവീണ്ടും മഴ; മൂന്ന് ദിവസം മഴ തുടര്‍ന്നേക്കും, വിവിധ ജില്ലകളില്‍ മുന്നറിയിപ്പ്

