Sports
നെയ്മര്‍ പറയുന്നു അഭിനയത്തിന് മാപ്പ്
പാരീസ്:റഷ്യയില്‍ ലോകകപ്പ് കഴിഞ്ഞപ്പോള്‍ നെയ്മര്‍ക്കായിരുന്നു കാര്യമായ പേരുദോഷം. നന്നായി കളിച്ചിട്ടും മൈതാനത്തെ അഭിനേതാവ് എന്ന പേരാണ് എല്ലാവരും ചേര്‍ന്ന് നല്‍കിയത്. ഏറ്റവുമധികം ട്രോളുകള്‍ പിറന്നത് നെയ്മറുടെ പേരിലായിരുന്നു. ലോക ഫുട്ബോളില്‍ ഇത്രയും മികച്ച അഭിനേതാവ് മറ്റാരാണെന്നായിരുന്നു വലിയ ചോദ്യം. ഓസ്ക്കാര്‍ പുരസ്ക്കാരം പോലും നെയ്മര്‍ക്ക്് നല്‍കണമെന്ന് വരെ ചിലര്‍ ട്രോളിറക്കി. ലോകകപ്പ് വേളയില്‍ മൈതാനത്ത് ചില അഭിനയം താന്‍ നടത്തിയിരുന്നു എന്ന് സമ്മതിക്കുകയാണിപ്പോള്‍ പി.എസ്.ജിയുടെ താരം. പക്ഷേ ആ അഭിനയം കളിക്കാന്‍ വേണ്ടിയായിരുന്നു. എല്ലാവരും ഫൗള്‍ ചെയ്യുമ്പോള്‍, ചവിട്ടുമ്പോള്‍, സര്‍ജറി നടത്തിയ കാല്‍ഭാഗത്തിന് കൂടുതല്‍ വേദന വരുമോ എന്ന ആശങ്കയില്‍ ചിലപ്പോഴെല്ലാം വേദന അഭിനയിച്ചിട്ടുണ്ട്. അത് കളിക്കാന്‍ വേണ്ടിയായിരുന്നു എന്നാണ് ബ്രസീലിന്റെ മുന്നിരക്കാരന് പറയുന്നത്. കളിയെ ഒരു തരത്തിലും വഞ്ചിച്ചിട്ടില്ല. അതിന് കഴിയുകയുമില്ല. ലോകകപ്പില്‍ എല്ലാവര്ക്കും ബ്രസീലിനെക്കുറിച്ച്് വലിയ പ്രതീക്ഷയായിരുന്നു. ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ ശക്തമായി കളിച്ച ടീമിന് ബെല്‍ജിയത്തോടേറ്റ പരാജയം വന്‍ ആഘാതമായിരുന്നെന്നും തോല്‍വിക്ക്് ശേഷം ആരോടും ഒന്നും പറയാതെ മടങ്ങിയത് സങ്കടം കൊണ്ടാണെന്നും നെയ്മര്‍ പറഞ്ഞു.
ലോകകപ്പില്‍ തന്നെ പിന്തുണച്ചവരോട് നീതി കാണിക്കാനായിട്ടില്ലെന്നും അതിന് മാപ്പ് ചോദിക്കുന്നവെന്നും ജില്ലറ്റ് ബ്രസീലിന്റെ ന്യൂ മാന്‍ എന്ന എന്ന പരസ്യ ചിത്രകരണചടങ്ങില്‍ സംസാരിക്കവെ നെയ്മര്‍ പറഞ്ഞു. ലോകകപ്പിന് മുമ്പ് പി.എസ്.ജിക്കായി കളിക്കവെ നേരിട്ട പരുക്കും തുടര്‍ന്ന് നടത്തിയ സര്‍ജറിയും പറഞ്ഞാണ് നെയ്മര്‍ തുടങ്ങുന്നത്. ഒരു വേള ലോകകപ്പ് തന്നെ നഷ്ടമാവുമോ എന്ന ആശങ്കയുണ്ടായിരുന്നു. എതിരാളികള്‍ ബൂട്ട് സ്റ്റഡ് വെച്ച് കുത്തുമ്പോള്‍, നട്ടെല്ലിന് നേരെ കൈ കൊണ്ട് ഇടിക്കുമ്പോള്‍, കാലിന് ചവിട്ടുമ്പോള്‍ വേദന അസഹനീയമാണ്. ആ ഘട്ടത്തിലെ വേദന പ്രകടിപ്പിക്കുമ്പോള്‍ നിങ്ങള്‍ കരുതും അത് അഭിനയമാണെന്ന്. പക്ഷേ ചിലപ്പോഴെല്ലാം ഞാന്‍ അഭിനയിക്കാറുണ്ട്. അത് സമ്മതിക്കുന്നു. ബെല്‍ജിയത്തോട് തോറ്റ ദിവസം പത്രക്കാരോട് സംസാരിക്കാതെ ഞാന്‍ നടന്ന് നീങ്ങിയത് ജയിക്കുമ്പോള്‍ മാത്രമേ സംസാരിക്കു എന്നത് കൊണ്ടല്ല, മറിച്ച് സംസാരിച്ച് എന്തിന് കൂടുതല്‍ നിരാശയുണ്ടാക്കണം എന്ന് കരുതിയാണ്. പരുക്കില്‍ പുളയുന്നതിന് കാരണം പലപ്പോഴും എന്റെ നിരാശ എങ്ങനെയാണ് പ്രകടിപ്പിക്കേണ്ടത് എന്ന് അറിയാത്തത് കൊണ്ടാണ്. എന്നിലെ കുട്ടി ഇപ്പോഴും ഉള്ളിലുണ്ട്. ചിലപ്പോള്‍ നന്നായി കളിക്കാനാവുന്നു. മറ്റ് ചിലപ്പോള്‍ നിരാശയും സമ്മാനിക്കുന്നു. പക്ഷേ പലപ്പോഴും എന്റെ ഉള്ളിലെ കുട്ടിയെ മുന്നോട്ട് കൊണ്ട് വരാനാണ് താല്‍പ്പര്യം. അത് മൈതാനത്തല്ല-എന്റെ ഉള്ളില്‍ തന്നെ. ഞാന്‍ ധാരാളം തവണ വീണു എന്നാണ് നിങ്ങള്‍ കരുതുന്നത്. പക്ഷേ അതൊന്നും വീഴ്ച്ചകളായിരുന്നില്ല-എന്റെ വേദനകളായിരുന്നു. കാല്‍കുഴ നോക്കി ചിലര്‍ പെരുമാറുമ്പോള്‍ വേദന അസഹനീയമാണ്. എല്ലാവരുടെയും വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളുന്നു. ഞാന്‍ കണ്ണാടിയില്‍ എന്നെ തന്നെ നോക്കാറുണ്ട്. ഇപ്പോള്‍ ഞാനൊരു പുതിയ മുനുഷ്യനാണ്. എന്റെ ഹൃദയമിപ്പോള്‍ വിശാലമാണ്. നിങ്ങള്ക്ക്് എന്നെ കല്ലെറിയാം. അല്ലെങ്കില്‍ നിങ്ങള്ക്ക്് കല്ലുകള്‍ ദുരെയെറിയാം-എന്നെ ഉണര്‍ത്താന്‍. ഞാന്‍ ഉണരുമ്പോള്‍ രാജ്യം മുഴുവന്‍ എനിക്കൊപ്പം ഉണരുന്നുണ്ട്- ഈ വാക്കുകളുമായാണ് നെയ്മര്‍ സംസാരം അവസാനിപ്പിക്കുന്നത്.
News
വനിതാ ടി20 റാങ്കിങ്: ബോളര്‍മാരില്‍ ദീപ്തിക്ക് 2-ാം സ്ഥാനം, ബാറ്റര്‍മാരില്‍ മന്ദാനക്ക് 3-ാം സ്ഥാനം
ആദ്യ പത്തില്‍ ഇടം പിടിച്ച ഏക ഇന്ത്യന്‍ താരവും ദീപ്തിയാണ്.

ഐസിസിയുടെ പുതിയ വനിതാ ടി20 റാങ്കിങ് പുറത്തുവന്നു. ബോളര്‍മാരുടെ പട്ടികയില്‍ ഇന്ത്യയുടെ ദീപ്തി ശര്‍മ ഒരു സ്ഥാനം ഉയര്‍ന്ന് രണ്ടാം സ്ഥാനത്തെത്തി. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ മികച്ച പ്രകടനമാണ് ഈ നേട്ടത്തിന് കാരണമായത്. ആദ്യ പത്തില്‍ ഇടം പിടിച്ച ഏക ഇന്ത്യന്‍ താരവും ദീപ്തിയാണ്. ഒന്നാം സ്ഥാനത്ത് ഓസ്ട്രേലിയയുടെ അന്നബെല്‍ സതര്‍ലാന്‍ഡ് തുടരുന്നു. ദീപ്തിക്കൊപ്പം പാകിസ്ഥാന്റെ സാദിയ ഇക്ബാല്‍ രണ്ടാം സ്ഥാനം പങ്കിടുന്നു. ഇംഗ്ലണ്ടിന്റെ സോഫി എക്ലെസ്റ്റോണ്‍, ലോറന് ബെല്‍ എന്നിവര്‍ യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളില്‍.
ബാറ്റര്‍മാരുടെ പട്ടികയില്‍ ഇന്ത്യന്‍ ഓപ്പണര്‍ സ്മൃതി മന്ദാന മൂന്നാമതും ഷെഫാലി വര്‍മ ഒമ്പതാമതും എത്തി. ഓസ്ട്രേലിയയുടെ ബേത് മൂണി ഒന്നാമതും, വെസ്റ്റ് ഇന്‍ഡീസിന്റെ ഹെയ്ലി മാത്യൂസ് രണ്ടാമതും, ഓസ്ട്രേലിയയുടെ തഹ്ലിയ മഗ്രാത് നാലാമതും, ദക്ഷിണാഫ്രിക്കയുടെ ലോറ വോള്‍വാര്‍ട്ട് അഞ്ചാമതുമാണ്. ടീമുകളുടെ റാങ്കിങ്ങില്‍ ഓസ്ട്രേലിയ ഒന്നാം സ്ഥാനത്ത്, ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്ത്, ഇന്ത്യ മൂന്നാം സ്ഥാനത്ത് തുടരുന്നു.
Cricket
വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിന് കാര്യവട്ടത്ത് വേദിയൊരുങ്ങി; തലസ്ഥാനത്ത് ഇനി ക്രിക്കറ്റ് കാര്‍ണിവല്‍
ലോകകപ്പിന്റെ മുഖ്യവേദിയായി തീരുമാനിച്ചിരുന്ന ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിന് സുരക്ഷാ പ്രശ്നങ്ങളാല്‍ അനുമതി ലഭിക്കാതായതോടെ, ബിസിസിഐയും ഐസിസിയും പകരമായി കാര്യവട്ടത്തെ സ്പോര്‍ട്സ് ഹബ് സ്റ്റേഡിയത്തെ പരിഗണിച്ചത്.

ഒരിക്കല്‍ വാഗ്ദാനം ചെയ്ത ശേഷം നഷ്ടപ്പെട്ട വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ മത്സരവേദി വീണ്ടും തിരുവനന്തപുരത്തേക്ക് എത്താനുള്ള സാധ്യത ഉയര്‍ന്നു. ലോകകപ്പിന്റെ മുഖ്യവേദിയായി തീരുമാനിച്ചിരുന്ന ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിന് സുരക്ഷാ പ്രശ്നങ്ങളാല്‍ അനുമതി ലഭിക്കാതായതോടെ, ബിസിസിഐയും ഐസിസിയും പകരമായി കാര്യവട്ടത്തെ സ്പോര്‍ട്സ് ഹബ് സ്റ്റേഡിയത്തെ പരിഗണിച്ചത്. ഇക്കാര്യം കേരള ക്രിക്കറ്റ് അസോസിയേഷനെ (കെസിഎ) അനൗദ്യോഗികമായി അറിയിച്ചിട്ടുണ്ട്. പുതുക്കിയ ഷെഡ്യൂളും ഐസിസിയുടെ ഔദ്യോഗിക പ്രഖ്യാപനവും ഉടന്‍ ഉണ്ടാകും.
സൂചനകള്‍ പ്രകാരം, പ്രാഥമിക റൗണ്ടിലെ മൂന്ന് മത്സരങ്ങളും ഒരു സെമി ഫൈനലും, കൂടാതെ രണ്ട് സന്നാഹ മത്സരങ്ങളും തിരുവനന്തപുരത്തിന് ലഭിച്ചേക്കാം. സെപ്റ്റംബര്‍ 30 മുതല്‍ നവംബര്‍ 2 വരെ ഇന്ത്യയും ശ്രീലങ്കയും ചേര്‍ന്ന് ടൂര്‍ണമെന്റ് സംഘടിപ്പിക്കും. ആദ്യം തിരുവനന്തപുരത്തെയും വേദിയായി പരിഗണിച്ചിരുന്നുവെങ്കിലും, ഐസിസിയുടെ ഔദ്യോഗിക പ്രഖ്യാപനത്തില്‍ അവസരം ബെംഗളൂരുവിന് ലഭിച്ചു. എന്നാല്‍, ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന ഐപിഎല്‍ വിജയാഘോഷത്തില്‍ ഉണ്ടായ ദുരന്തത്തിന് പിന്നാലെ സുരക്ഷാ ആശങ്കകള്‍ ഉയര്‍ന്നതോടെ സ്ഥിതി മാറി.
ദക്ഷിണേന്ത്യയിലെ മറ്റൊരു പ്രധാന വേദിയായ ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയം ഇപ്പോള്‍ അറ്റകുറ്റപ്പണിയില്‍ കഴിയുന്നതും തിരുവനന്തപുരത്തിന് അനുകൂലമായി. ആദ്യം ബെംഗളൂരുവില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഇന്ത്യ-ശ്രീലങ്ക ഉദ്ഘാടനം, ഇന്ത്യ-ബംഗ്ലാദേശ് മത്സരം ഉള്‍പ്പെടെ മൂന്നു പ്രാഥമിക റൗണ്ട് മത്സരങ്ങളും ഒരു സെമി ഫൈനലും തന്നെ തിരുവനന്തപുരം ഏറ്റെടുക്കുമെന്ന പ്രതീക്ഷയാണ്. ഇതിനകം ആറ് രാജ്യാന്തര മത്സരങ്ങള്‍ നടത്തിയ സ്പോര്‍ട്സ് ഹബ് സ്റ്റേഡിയം, ഒരു ഐസിസി ടൂര്‍ണമെന്റിന് വേദിയാകുന്നത് ഇതാദ്യമായിരിക്കും. 2023 ഐസിസി ലോകകപ്പിലെ സന്നാഹ മത്സരങ്ങള്‍ക്ക് നേരത്തെ ഈ സ്റ്റേഡിയം വേദിയായിട്ടുണ്ട്.
Cricket
‘അഞ്ച് ടെസ്റ്റുകള്‍ക്കായി ബുംറയ്ക്ക് ഐപിഎല്‍ വിശ്രമം നല്‍കാമായിരുന്നു’: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍
മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ദിലീപ് വെംങ് സര്‍ക്കര്‍, ജസ്പ്രീത് ബുംറയുടെ വര്‍ക്ക്ലോഡ് മാനേജ്മെന്റിനെ കുറിച്ച് വ്യത്യസ്തമായ അഭിപ്രായം പങ്കുവച്ചു.

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ദിലീപ് വെംങ് സര്‍ക്കര്‍, ജസ്പ്രീത് ബുംറയുടെ വര്‍ക്ക്ലോഡ് മാനേജ്മെന്റിനെ കുറിച്ച് വ്യത്യസ്തമായ അഭിപ്രായം പങ്കുവച്ചു. ഇംഗ്ലണ്ടില്‍ നടന്ന അഞ്ചു ടെസ്റ്റ് മത്സരങ്ങളിലും ബുംറയെ കളിപ്പിക്കേണ്ടി വന്നിരുന്നെങ്കില്‍, 2025-ലെ ഐപിഎല്‍ സീസണില്‍ ചില മത്സരങ്ങളില്‍ താരത്തോട് വിശ്രമിക്കണമെന്ന് അറിയിക്കാമായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഈ കാര്യം ബിസിസിഐ മുംബൈ ഇന്ത്യന്‍സിന്റെ മാനേജ്മെന്റിനോടും വ്യക്തമാക്കേണ്ടിയിരുന്നുവെന്നും വെംഗ്സര്‍ക്കര്‍ കൂട്ടിച്ചേര്‍ത്തു.
പുറവേദന കാരണം യുഎഇയില്‍ നടന്ന 2025 ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് പിന്മാറേണ്ടി വന്ന ബുംറ, ഐപിഎല്‍ 2025-ല്‍ മുംബൈയ്ക്കായി 12 മത്സരങ്ങളില്‍ പങ്കെടുത്തു. 47.2 ഓവര്‍ എറിഞ്ഞ് 18 വിക്കറ്റുകള്‍ വീഴ്ത്തിയ അദ്ദേഹം, ടെണ്ടുല്‍ക്കര്‍-ആന്ഡേഴ്സണ് ട്രോഫിയില്‍ മൂന്ന് ടെസ്റ്റുകളില്‍ 14 വിക്കറ്റുകള്‍ നേടിയെങ്കിലും ജോലിഭാരത്തെ തുടര്‍ന്ന് നിര്‍ണായകമായ മൂന്നാം, അഞ്ചാം ടെസ്റ്റുകള്‍ നഷ്ടമായതിനാല്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയനായി.
-
Cricket2 days ago
‘അഞ്ച് ടെസ്റ്റുകള്‍ക്കായി ബുംറയ്ക്ക് ഐപിഎല്‍ വിശ്രമം നല്‍കാമായിരുന്നു’: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍
-
kerala3 days ago
മോര്‍ച്ചറിയില്‍ സൂക്ഷിച്ച ഗര്‍ഭിണിയുടെ മൃതദേഹം കാന്റീന് ജീവനക്കാരനെ അടക്കം കാണിച്ചു; ജീവനക്കാരന് സസ്പെന്ഷന്
-
News2 days ago
പലസ്തീന് അംഗീകാരം പ്രഖ്യാപിച്ച് ഓസ്ട്രേലിയ
-
india2 days ago
സഹായം ലഭിച്ചില്ല; ഭാര്യയുടെ മൃതദേഹം ബൈക്കില്‍ കൊണ്ടുപോയി ഭര്‍ത്താവ്
-
india2 days ago
‘മാര്‍ച്ച് രാഷ്ട്രീയ സമരമല്ല, ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടം’; പൊലീസ് തടഞ്ഞതില്‍ പ്രതികരിച്ച് രാഹുല്‍ ഗാന്ധി
-
india2 days ago
തമിഴ്നാട്ടില്‍ കാട്ടാന ആക്രമണം; 60 കാരന് ദാരുണാന്ത്യം
-
Film2 days ago
‘ഓണത്തിനൊരുങ്ങി ‘ലോക ചാപ്റ്റര്‍ വണ്‍: ചന്ദ്ര’, കല്യാണിയും നസ്ലനും സൂപ്പര്‍ഹീറോ ആവേശത്തില്‍’
-
kerala2 days ago
‘രാജിവെക്കുന്നതിനെ പറ്റി സുരേഷ് ഗോപി ആലോചിക്കണം’; കെ. സുധാകരൻ