Sports
നെയ്മര്‍ പറയുന്നു അഭിനയത്തിന് മാപ്പ്
പാരീസ്:റഷ്യയില്‍ ലോകകപ്പ് കഴിഞ്ഞപ്പോള്‍ നെയ്മര്‍ക്കായിരുന്നു കാര്യമായ പേരുദോഷം. നന്നായി കളിച്ചിട്ടും മൈതാനത്തെ അഭിനേതാവ് എന്ന പേരാണ് എല്ലാവരും ചേര്‍ന്ന് നല്‍കിയത്. ഏറ്റവുമധികം ട്രോളുകള്‍ പിറന്നത് നെയ്മറുടെ പേരിലായിരുന്നു. ലോക ഫുട്ബോളില്‍ ഇത്രയും മികച്ച അഭിനേതാവ് മറ്റാരാണെന്നായിരുന്നു വലിയ ചോദ്യം. ഓസ്ക്കാര്‍ പുരസ്ക്കാരം പോലും നെയ്മര്‍ക്ക്് നല്‍കണമെന്ന് വരെ ചിലര്‍ ട്രോളിറക്കി. ലോകകപ്പ് വേളയില്‍ മൈതാനത്ത് ചില അഭിനയം താന്‍ നടത്തിയിരുന്നു എന്ന് സമ്മതിക്കുകയാണിപ്പോള്‍ പി.എസ്.ജിയുടെ താരം. പക്ഷേ ആ അഭിനയം കളിക്കാന്‍ വേണ്ടിയായിരുന്നു. എല്ലാവരും ഫൗള്‍ ചെയ്യുമ്പോള്‍, ചവിട്ടുമ്പോള്‍, സര്‍ജറി നടത്തിയ കാല്‍ഭാഗത്തിന് കൂടുതല്‍ വേദന വരുമോ എന്ന ആശങ്കയില്‍ ചിലപ്പോഴെല്ലാം വേദന അഭിനയിച്ചിട്ടുണ്ട്. അത് കളിക്കാന്‍ വേണ്ടിയായിരുന്നു എന്നാണ് ബ്രസീലിന്റെ മുന്നിരക്കാരന് പറയുന്നത്. കളിയെ ഒരു തരത്തിലും വഞ്ചിച്ചിട്ടില്ല. അതിന് കഴിയുകയുമില്ല. ലോകകപ്പില്‍ എല്ലാവര്ക്കും ബ്രസീലിനെക്കുറിച്ച്് വലിയ പ്രതീക്ഷയായിരുന്നു. ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ ശക്തമായി കളിച്ച ടീമിന് ബെല്‍ജിയത്തോടേറ്റ പരാജയം വന്‍ ആഘാതമായിരുന്നെന്നും തോല്‍വിക്ക്് ശേഷം ആരോടും ഒന്നും പറയാതെ മടങ്ങിയത് സങ്കടം കൊണ്ടാണെന്നും നെയ്മര്‍ പറഞ്ഞു.
ലോകകപ്പില്‍ തന്നെ പിന്തുണച്ചവരോട് നീതി കാണിക്കാനായിട്ടില്ലെന്നും അതിന് മാപ്പ് ചോദിക്കുന്നവെന്നും ജില്ലറ്റ് ബ്രസീലിന്റെ ന്യൂ മാന്‍ എന്ന എന്ന പരസ്യ ചിത്രകരണചടങ്ങില്‍ സംസാരിക്കവെ നെയ്മര്‍ പറഞ്ഞു. ലോകകപ്പിന് മുമ്പ് പി.എസ്.ജിക്കായി കളിക്കവെ നേരിട്ട പരുക്കും തുടര്‍ന്ന് നടത്തിയ സര്‍ജറിയും പറഞ്ഞാണ് നെയ്മര്‍ തുടങ്ങുന്നത്. ഒരു വേള ലോകകപ്പ് തന്നെ നഷ്ടമാവുമോ എന്ന ആശങ്കയുണ്ടായിരുന്നു. എതിരാളികള്‍ ബൂട്ട് സ്റ്റഡ് വെച്ച് കുത്തുമ്പോള്‍, നട്ടെല്ലിന് നേരെ കൈ കൊണ്ട് ഇടിക്കുമ്പോള്‍, കാലിന് ചവിട്ടുമ്പോള്‍ വേദന അസഹനീയമാണ്. ആ ഘട്ടത്തിലെ വേദന പ്രകടിപ്പിക്കുമ്പോള്‍ നിങ്ങള്‍ കരുതും അത് അഭിനയമാണെന്ന്. പക്ഷേ ചിലപ്പോഴെല്ലാം ഞാന്‍ അഭിനയിക്കാറുണ്ട്. അത് സമ്മതിക്കുന്നു. ബെല്‍ജിയത്തോട് തോറ്റ ദിവസം പത്രക്കാരോട് സംസാരിക്കാതെ ഞാന്‍ നടന്ന് നീങ്ങിയത് ജയിക്കുമ്പോള്‍ മാത്രമേ സംസാരിക്കു എന്നത് കൊണ്ടല്ല, മറിച്ച് സംസാരിച്ച് എന്തിന് കൂടുതല്‍ നിരാശയുണ്ടാക്കണം എന്ന് കരുതിയാണ്. പരുക്കില്‍ പുളയുന്നതിന് കാരണം പലപ്പോഴും എന്റെ നിരാശ എങ്ങനെയാണ് പ്രകടിപ്പിക്കേണ്ടത് എന്ന് അറിയാത്തത് കൊണ്ടാണ്. എന്നിലെ കുട്ടി ഇപ്പോഴും ഉള്ളിലുണ്ട്. ചിലപ്പോള്‍ നന്നായി കളിക്കാനാവുന്നു. മറ്റ് ചിലപ്പോള്‍ നിരാശയും സമ്മാനിക്കുന്നു. പക്ഷേ പലപ്പോഴും എന്റെ ഉള്ളിലെ കുട്ടിയെ മുന്നോട്ട് കൊണ്ട് വരാനാണ് താല്‍പ്പര്യം. അത് മൈതാനത്തല്ല-എന്റെ ഉള്ളില്‍ തന്നെ. ഞാന്‍ ധാരാളം തവണ വീണു എന്നാണ് നിങ്ങള്‍ കരുതുന്നത്. പക്ഷേ അതൊന്നും വീഴ്ച്ചകളായിരുന്നില്ല-എന്റെ വേദനകളായിരുന്നു. കാല്‍കുഴ നോക്കി ചിലര്‍ പെരുമാറുമ്പോള്‍ വേദന അസഹനീയമാണ്. എല്ലാവരുടെയും വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളുന്നു. ഞാന്‍ കണ്ണാടിയില്‍ എന്നെ തന്നെ നോക്കാറുണ്ട്. ഇപ്പോള്‍ ഞാനൊരു പുതിയ മുനുഷ്യനാണ്. എന്റെ ഹൃദയമിപ്പോള്‍ വിശാലമാണ്. നിങ്ങള്ക്ക്് എന്നെ കല്ലെറിയാം. അല്ലെങ്കില്‍ നിങ്ങള്ക്ക്് കല്ലുകള്‍ ദുരെയെറിയാം-എന്നെ ഉണര്‍ത്താന്‍. ഞാന്‍ ഉണരുമ്പോള്‍ രാജ്യം മുഴുവന്‍ എനിക്കൊപ്പം ഉണരുന്നുണ്ട്- ഈ വാക്കുകളുമായാണ് നെയ്മര്‍ സംസാരം അവസാനിപ്പിക്കുന്നത്.
Sports
അര്‍ധ സെഞ്ചറി നേടി രോഹിത് പുറത്ത്, ഏകദിനത്തില്‍ ഇന്ത്യ മികച്ച നിലയില്‍
73 പന്തില്‍ മൂന്ന് സിക്സും ഏഴു ഫോറുമുള്‍പ്പടെ 75 റണ്‍സെടുത്താണ് രോഹിത് പുറത്തായത്.
ദക്ഷിണാഫ്രിക്കക്കെതിരായ നിര്‍ണായകവും അവസാനത്തെയുമായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യ വിജയത്തിലേക്കു കുതിക്കുന്നു. 271 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ 30 ഓവറുകള്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെന്ന നില കടന്നു. അര്‍ധ സെഞ്ചറി നേടിയ ഓപ്പണര്‍ രോഹിത് ശര്‍മ പുറത്തായി. 73 പന്തില്‍ മൂന്ന് സിക്സും ഏഴു ഫോറുമുള്‍പ്പടെ 75 റണ്‍സെടുത്താണ് രോഹിത് പുറത്തായത്. സ്പിന്നര്‍ കേശവ് മഹാരാജിന്റെ പന്തില്‍ മാത്യു ബ്രീറ്റ്സ്കി ക്യാച്ചെടുത്താണ് രോഹിതിനെ മടക്കിയത്. അര്‍ധ സെഞ്ചറിയുമായി യശസ്വി ജയ്സ്വാളും (98 പന്തില്‍ 91), വിരാട് കോലിയുമാണു (18 പന്തില്‍ 14) ക്രീസില്‍.
ടോസ് നഷ്ടമായി ആദ്യം ബാറ്റിങിനിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് കനത്ത തിരിച്ചടി ലഭിച്ചു. ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ റയാന് റിക്കിള്‍ട്ടനെ നഷ്ടമായി. അര്‍ഷ്ദീപ് സിങിന്റെ ഓവറില്‍ വിക്കറ്റ് കീപ്പര്‍ കെഎല്‍ രാഹുലിന് ക്യാച്ച് നല്‍കിയാണ് റിക്കില്ട്ടന് മടങ്ങിയത്. തുടര്‍ന്ന് രണ്ടാം വിക്കറ്റില്‍ ഡികോക്കും ക്യാപ്റ്റന്‍ ടെംബ ബാവുമയും ചേര്‍ന്ന് 113 റണ്‍സ് കൂട്ടിചേര്‍ത്തെങ്കിലും രവീന്ദ്ര ജഡേജ ബാവുമയെ തിരിച്ചയച്ചു. പിന്നീട് വന്ന ബ്രീറ്റ്സ്കെക്കോ, എയ്ഡന്‍ മാര്‍ക്രത്തിനെയും പുറത്താക്കി പ്രസിദ്ധ് കൃഷ്ണ ഇന്ത്യയെ കളിയിലേക്ക് മടക്കികൊണ്ടുവന്നു. 29 പന്തില്‍ 29 റണ്‍സെടുത്ത ഡീവാള്‍ഡ് ബ്രെവിസിനെയും 15 പന്തില്‍ 17 റണ്‍സെടുത്ത മാര്‍കോ യാന്‍സനെയും 38ാം ഓവറില്‍ തന്നെ കുല്‍ദീപ് യാദവ് മടക്കി. പിന്നാലെ കോര്ബിന് ബോഷിനെയും, എല്‍ബിഡബ്ല്യൂവില്‍ കുരുക്കി ലുങ്കി എന്‍ഗിഡിയെയും കുല്‍ദീപ് തന്നെ പുറത്താക്കി. രവീന്ദ്ര ജഡേജയും അര്‍ഷ്ദീപ് സിങും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Cricket
ഹിറ്റായി ‘ഹിറ്റ്മാന്’; അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20,000 റണ്‍സ് എന്ന ചരിത്രനേട്ടം സ്വന്തമാക്കി രോഹിത് ശര്‍മ
ലോകക്രിക്കറ്റില്‍ ഈ നേട്ടം കൈവരിക്കുന്ന 14ാമത്തെ താരവും, ഇന്ത്യക്കാരില്‍ നാലാമത്തെ താരവുമാണ് രോഹിത്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി സ്വന്തമാക്കി ഇന്ത്യന്‍ താരം രോഹിത് ശര്‍മ. മൂന്ന് ഫോര്‍മാറ്റിലുമായി 20,000 റണ്‍സ് എന്ന നാഴികക്കല്ലാണ് ‘ഹിറ്റ്മാന്’ പിന്നിട്ടിരിക്കുന്നത്. ലോകക്രിക്കറ്റില്‍ ഈ നേട്ടം കൈവരിക്കുന്ന 14ാമത്തെ താരവും, ഇന്ത്യക്കാരില്‍ നാലാമത്തെ താരവുമാണ് രോഹിത്. വിശാഖപട്ടണത്ത് ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ഏകദിനത്തില്‍ 27 റണ്‍സ് എടുത്തതോടെയാണ് രോഹിത് ഈ ചരിത്രനേട്ടം സ്വന്തമാക്കിയത്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20,000 റണ്‍സ് തികയ്ക്കുന്ന നാലാമത്തെ ഇന്ത്യന്‍ താരമാണ് രോഹിത്. നേരത്തെ സച്ചിന് ടെണ്ടുല്‍ക്കര്‍ (34,357), വിരാട് കോഹ്ലി (27,910), രാഹുല്‍ ദ്രാവിഡ് (24,064) എന്നിവര്‍ റണ്‍സ് തികച്ചിരുന്നു. നിലവില്‍ 50 സെഞ്ച്വറികളും 110 അര്‍ധസെഞ്ച്വറികളും രോഹിത്തിന്റെ പേരിലുണ്ട്. സച്ചിനും (100) കോഹ്ലിക്കും (83) ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ 50ലധികം സെഞ്ച്വറികള്‍ നേടുന്ന ഏക ഇന്ത്യന്‍ താരം കൂടിയാണ് രോഹിത്.
അതേസമയം, ദക്ഷിണാഫ്രിക്കക്കെതിരായ അവസാനത്തേതും നിര്‍ണായകവുമായ ഏകദിനത്തില്‍ ഇന്ത്യക്ക് 271 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 270 ന് ആള് ഔട്ടായി. ഇന്ത്യക്കായി കുല്‍ദീപ് യാദവും പ്രസിദ് കൃഷ്ണയും നാല് വിക്കറ്റ് വീഴ്ത്തി. സെഞ്ച്വറി നേടിയ(89 പന്തില്‍ 106) ക്വിന്റന്‍ ഡി കോക്കിന്റെ കരുത്തിലാണ് ദക്ഷിണാഫ്രിക്കക്ക് ഭേദപ്പെട്ട സ്കോര്‍ പടുത്തുയര്‍ത്താനായത്. 21 മത്സരങ്ങള്‍ക്കിടെയാണ് ഏകദിനത്തില്‍ ഇന്ത്യക്ക് ആദ്യമായി ടോസ് ലഭിക്കുന്നത്.
ആദ്യം ബാറ്റിങിനിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് കനത്ത തിരിച്ചടി ലഭിച്ചു. ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ റയാന് റിക്കിള്‍ട്ടനെ നഷ്ടമായി. അര്‍ഷ്ദീപ് സിങിന്റെ ഓവറില്‍ വിക്കറ്റ് കീപ്പര്‍ കെഎല്‍ രാഹുലിന് ക്യാച്ച് നല്‍കിയാണ് റിക്കില്ട്ടന് മടങ്ങിയത്. തുടര്‍ന്ന് രണ്ടാം വിക്കറ്റില്‍ ഡികോക്കും ക്യാപ്റ്റന്‍ ടെംബ ബാവുമയും ചേര്‍ന്ന് 113 റണ്‍സ് കൂട്ടിചേര്‍ത്തെങ്കിലും രവീന്ദ്ര ജഡേജ ബാവുമയെ തിരിച്ചയച്ചു. പിന്നീട് വന്ന ബ്രീറ്റ്സ്കെക്കോ, എയ്ഡന്‍ മാര്‍ക്രത്തിനെയും പുറത്താക്കി പ്രസിദ്ധ് കൃഷ്ണ ഇന്ത്യയെ കളിയിലേക്ക് മടക്കികൊണ്ടുവന്നു. 29 പന്തില്‍ 29 റണ്‍സെടുത്ത ഡീവാള്‍ഡ് ബ്രെവിസിനെയും 15 പന്തില്‍ 17 റണ്‍സെടുത്ത മാര്‍കോ യാന്‍സനെയും 38ാം ഓവറില്‍ തന്നെ കുല്‍ദീപ് യാദവ് മടക്കി. പിന്നാലെ കോര്ബിന് ബോഷിനെയും, എല്‍ബിഡബ്ല്യൂവില്‍ കുരുക്കി ലുങ്കി എന്‍ഗിഡിയെയും കുല്‍ദീപ് തന്നെ പുറത്താക്കി. രവീന്ദ്ര ജഡേജയും അര്‍ഷ്ദീപ് സിങും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Cricket
ഇന്ത്യക്ക് 271 റണ്‍സ് വിജയലക്ഷ്യം, കുല്‍ദീപിനും പ്രസിദ് കൃഷ്ണയ്ക്കും നാല് വിക്കറ്റ്
സെഞ്ച്വറി നേടിയ(89 പന്തില്‍ 106) ക്വിന്റന്‍ ഡി കോക്കിന്റെ കരുത്തിലാണ് ദക്ഷിണാഫ്രിക്കക്ക് ഭേദപ്പെട്ട സ്കോര്‍ പടുത്തുയര്‍ത്താനായത്.
ദക്ഷിണാഫ്രിക്കക്കെതിരായ അവസാനത്തേതും നിര്‍ണായകവുമായ ഏകദിനത്തില്‍ ഇന്ത്യക്ക് 271 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 270 ന് ആള് ഔട്ടായി. ഇന്ത്യക്കായി കുല്‍ദീപ് യാദവും പ്രസിദ് കൃഷ്ണയും നാല് വിക്കറ്റ് വീഴ്ത്തി. സെഞ്ച്വറി നേടിയ(89 പന്തില്‍ 106) ക്വിന്റന്‍ ഡി കോക്കിന്റെ കരുത്തിലാണ് ദക്ഷിണാഫ്രിക്കക്ക് ഭേദപ്പെട്ട സ്കോര്‍ പടുത്തുയര്‍ത്താനായത്. 21 മത്സരങ്ങള്‍ക്കിടെയാണ് ഏകദിനത്തില്‍ ഇന്ത്യക്ക് ആദ്യമായി ടോസ് ലഭിക്കുന്നത്.
ആദ്യം ബാറ്റിങിനിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് കനത്ത തിരിച്ചടി ലഭിച്ചു. ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ റയാന് റിക്കിള്‍ട്ടനെ നഷ്ടമായി. അര്‍ഷ്ദീപ് സിങിന്റെ ഓവറില്‍ വിക്കറ്റ് കീപ്പര്‍ കെഎല്‍ രാഹുലിന് ക്യാച്ച് നല്‍കിയാണ് റിക്കില്ട്ടന് മടങ്ങിയത്. തുടര്‍ന്ന് രണ്ടാം വിക്കറ്റില്‍ ഡികോക്കും ക്യാപ്റ്റന്‍ ടെംബ ബാവുമയും ചേര്‍ന്ന് 113 റണ്‍സ് കൂട്ടിചേര്‍ത്തെങ്കിലും രവീന്ദ്ര ജഡേജ ബാവുമയെ തിരിച്ചയച്ചു. പിന്നീട് വന്ന ബ്രീറ്റ്സ്കെക്കോ, എയ്ഡന്‍ മാര്‍ക്രത്തിനെയും പുറത്താക്കി പ്രസിദ്ധ് കൃഷ്ണ ഇന്ത്യയെ കളിയിലേക്ക് മടക്കികൊണ്ടുവന്നു. 29 പന്തില്‍ 29 റണ്‍സെടുത്ത ഡീവാള്‍ഡ് ബ്രെവിസിനെയും 15 പന്തില്‍ 17 റണ്‍സെടുത്ത മാര്‍കോ യാന്‍സനെയും 38ാം ഓവറില്‍ തന്നെ കുല്‍ദീപ് യാദവ് മടക്കി. പിന്നാലെ കോര്ബിന് ബോഷിനെയും, എല്‍ബിഡബ്ല്യൂവില്‍ കുരുക്കി ലുങ്കി എന്‍ഗിഡിയെയും കുല്‍ദീപ് തന്നെ പുറത്താക്കി. രവീന്ദ്ര ജഡേജയും അര്‍ഷ്ദീപ് സിങും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
-
kerala2 days agoപിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്
-
kerala21 hours agoയുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വ്യാജ ചിത്രവുമായി സിപിഎമ്മുകാരുടെ വര്‍ഗീയ പ്രചാരണം; കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി
-
kerala2 days agoസംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ മാത്രമേ ഇതുവരെ രാഹുലിന് ഞാന്‍ നല്‍കിയിട്ടുള്ളൂ: ഷാഫി പറമ്പില്‍
-
GULF2 days agoഒരു മാസം എനിക്ക് അന്നം തന്നവരാണ് KMCC, കൊറോണ കാരണം ജോലി പോയപ്പോൾ അവരാണ് സഹായിച്ചത്: ഡാബ്സി
-
india3 days agoവഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷന്; സമയം ദീര്‍ഘിപ്പിക്കണം, മുസിലിംലീഗ് എംപിമാര്‍ വീണ്ടും കേന്ദ്രമന്ത്രിയെ സമീപിച്ചു
-
india2 days agoമദ്യം വാങ്ങാന്‍ പണം നിഷേധിച്ചതിനെ തുടര്‍ന്ന് അമ്മയെ തീകൊളുത്തിയ മകന് അറസ്റ്റില്‍
-
Sports2 days agoട്വന്റി20 ക്രിക്കറ്റിലേക്ക് രോഹിത് ശര്‍മ്മയുടെ തിരിച്ചുവരവ്; സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍
-
kerala2 days agoബിജെപിയോ സിജെപിയോ…? ഇടുക്കിയില്‍ ബിജെപിക്കായി വോട്ടുപിടിക്കാനിറങ്ങി സിപിഎം മുന്‍ എംഎല്‍എ

