Connect with us

Culture

ഇറാന്‍ ലോകത്തിന് ഏറ്റവും വലിയ ഭീഷണി: നെതന്യാഹു

Published

on

മ്യൂണിച്ച്: ലോകത്തിന് ഏറ്റവും വലിയ ഭീഷണിയാണ് ഇറാനെന്ന് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ജര്‍മനിയിലെ മ്യൂണിച്ചില്‍ അന്താരാഷ്ട്ര സുരക്ഷാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്രാഈല്‍ വെടിവെച്ചിട്ട ഇറാന്‍ ഡ്രോണിന്റെ അവശിഷ്ടം കൈയില്‍ ഉയര്‍ത്തിപ്പിടിച്ചാണ് നെതന്യാഹു പ്രസംഗിച്ചത്. ഇസ്രാഈലിന്റെ കഴുത്തില്‍ ഭീകരതയുടെ കുരുക്കിടാന്‍ ഇറാന്‍ ഭരണകൂടത്തെ അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ജര്‍മനിയിലെ നാസി ഭരണകൂടത്തെ പ്രീണിപ്പിക്കാന്‍ ശ്രമിച്ച 1938ലെ മൂണിച്ച് കരാറിനോടാണ് 2015ലെ ഇറാന്‍ ആണവ കരാറിനെ നെതന്യാഹു ഉപമിച്ചത്.

അപകടകാരിയായ ഇറാന്‍ കടുവയെ തുറന്നുവിടുക മാത്രമാണ് ആണവ കരാര്‍ ചെയ്തിരിക്കുന്നതെന്നും ഇസ്രാഈലിന്റെ സുരക്ഷക്കുവേണ്ടി അവര്‍ക്കെതിരെ മടികൂടാതെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സാരിഫിനുനേരെ ഡ്രോണിന്റെ അവശിഷ്ടം ഉയര്‍ത്തിപ്പിടിച്ച നെതന്യാഹു, താങ്കളിത് തിരിച്ചറിയുന്നുണ്ടോ എന്ന് ചോദിച്ച്. ‘താങ്കള്‍ക്ക് മനസ്സിലായിട്ടുണ്ടാകും. ഇത് നിങ്ങളുടേതാണ്. ഇസ്രാഈലിന്റെ നിശ്ചയദാര്‍ഢ്യത്തെ പരീക്ഷിക്കരുതെന്ന സന്ദേശവുമായാണ് ഇറാനിലെ സ്വേച്ഛാധിപതികളിലേക്ക് താങ്കള്‍ പോകേണ്ടത്’-അദ്ദേഹം പറഞ്ഞു.

എന്നാല്‍ നെതന്യാഹുവിന്റെ ആരോപണങ്ങളെ തുടര്‍ന്ന് സംസാരിച്ച സാരിഫ് തള്ളി. ഇസ്രാഈലിന്റെ വാക്കുകള്‍ മറുപടി അര്‍ഹിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഗള്‍ഫ് മേഖലയില്‍ പുതിയൊരു സുരക്ഷാ കരാറാണ് വേണ്ടത്. ഫലസ്തീനികള്‍ക്കും അയല്‍രാജ്യങ്ങള്‍ക്കുമെതിരെ കടന്നാക്രമണത്തിന്റെ നയമാണ് ഇസ്രാഈല്‍ സ്വീകരിച്ചിരിക്കുന്നത്. ഇസ്രാഈലിന്റെ ക്രിമിനല്‍ നയങ്ങളില്‍നിന്ന് ശ്രദ്ധതിരിക്കാനാണ് നെതന്യാഹു ശ്രമിക്കുന്നത്. നെതന്യാഹു എന്തു ചെയ്താലും ആണവ കരാര്‍ ആദ്യം ലംഘിക്കുന്ന രാജ്യം ഇറാനായിരിക്കില്ലെന്ന് സാരിഫ് വ്യക്തമാക്കി. സിറിയയിലെ ഇറാന്‍ കേന്ദ്രങ്ങളില്‍ ഇസ്രാഈല്‍ അടുത്തിടെ വ്യോമാക്രമണം നടത്തിയിരുന്നു.

സിറിയയുടെ പ്രത്യാക്രമണത്തില്‍ ഇസ്രാഈലിന്റെ ഒരു പോര്‍വിമാനം തകര്‍ന്നു വീഴുകയും ചെയ്തു. ഇതോടെ ഇറാനും ഇസ്രാഈലിനുമിടയില്‍ സംഘര്‍ഷാവസ്ഥ മൂര്‍ച്ഛിച്ചിരിക്കുകയാണ്.

Film

ഓസ്കര്‍ സംവിധായിക കാര്‍ത്തികി ഗോണ്‍സാല്‍‌വസിന് തമിഴ്‌നാട് സർക്കാർ ഒരു കോടി രൂപ സമ്മാനം നൽകി

തിങ്കളാഴ്ച മടങ്ങിയെത്തിയ അവർക്ക് തമിഴ്‌നാട് മുഖ്യമന്ത്രി എം,കെ,സ്റ്റാലിൻ ഒരു കോടി രൂപയുടെ ചെക്ക് കൈമാറി.

Published

on

ഓസ്കര്‍ നേടിയ ഡോക്യുമെന്‍റി ‘ദി എലിഫന്‍റ് വിസ്പറേഴ്സിന്‍റെ’ സംവിധായിക കാര്‍ത്തികി ഗോണ്‍സാല്‍‌വസിന് തമിഴ്‌നാട് സർക്കാർ ഒരു കോടി രൂപ സമ്മാനം നൽകി ആദരിച്ചു. തിങ്കളാഴ്ച മടങ്ങിയെത്തിയ അവർക്ക് തമിഴ്‌നാട് മുഖ്യമന്ത്രി എം,കെ,സ്റ്റാലിൻ ഒരു കോടി രൂപയുടെ ചെക്ക് കൈമാറി.

 

Continue Reading

Culture

അരിക്കൊമ്പനെ വീഴ്ത്താന്‍ രണ്ടാമത്തെ കുങ്കിയാനയും എത്തി, കെണിയൊരുക്കി വനം വകുപ്പ്

വിക്രം എന്ന കുങ്കിയാനയെ ഇടുക്കിയില്‍ കഴിഞ്ഞ ദിവസം എത്തിച്ചിരുന്നു

Published

on

ഇടുക്കിയില്‍ ജനവാസമേഖലയില്‍ നാശം വിതക്കുന്ന അരിക്കൊമ്പനെ പിടികൂടാന്‍ രണ്ടാമത്തെ കുങ്കിയാനയെയും എത്തിച്ചു. സൂര്യനെന്നു പേരുള്ള ആനയെ വയനാട്ടില്‍ നിന്നാണ് എത്തിച്ചത്. ശനിയാഴ്ചയോടെ അരിക്കൊമ്പനെ മയക്കുവെടി വെക്കാനാണ് വനംവകുപ്പിന്റെ തീരുമാനം.

വിക്രം എന്ന കുങ്കിയാനയെ ഇടുക്കിയില്‍ കഴിഞ്ഞ ദിവസം എത്തിച്ചിരുന്നു. ഈ ആന മാത്രം മതിയാവില്ലെന്നതിനാലാണ് വനം വകുപ്പിന്റെ ലോറി ആംബുലന്‍സില്‍ സൂര്യയുമായി സംഘം സുരേന്ദ്രന്‍ എന്നിവയെയും ചിന്നക്കനാലിലേക്ക് കൊണ്ടുപോകും. 301 കോളനിയില്‍ വച്ചാണ് ദൗത്യം നടപ്പാക്കുക. അതിനാല്‍ ഇവിടെ നിന്നും ആളുകളെ മാറ്റുന്നത് സംബന്ധിച്ച് തീരുമാനം ജില്ലാ ഭരണകൂടം ഇന്ന് തീരുമാനിക്കും. ആനയെ പിടികൂടിയാല്‍ കോടനാട്ടുള്ള ആനസംരക്ഷണ കോന്ദ്രത്തിലേക്ക് മാറ്റും.

Continue Reading

Culture

300 രൂപ തന്നാല്‍ മറ്റൊരു വിശ്വാസവും ഇല്ലെന്ന് പറയുന്നത് ക്രിസ്തീയവിശ്വാസമല്ലെന്ന് എം.എ ബേബി .

കേരളത്തിലെ ക്രിസ്തുമതവിശ്വാസികൾ ക്രിസ്തുവിന്റെ നീതിബോധം പേറുന്നവരാണ്. അവർ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ളാനിയുടെ വാക്കുകൾക്ക് ചെവി കൊടുക്കില്ല.

Published

on

കിലോക്ക് 300 രൂപ തന്നാല്‍ മറ്റൊരു വിശ്വാസവും ഇല്ലെന്ന് പറയുന്നത് ക്രിസ്തീയവിശ്വാസമല്ലെന്ന് സി.പി.എം നേതാവ് എം.എ ബേബി .ഫെയ്‌സ് ബുക്ക് കുറിപ്പ് :

“റബറിന്റെ വില കിലോയ്ക്ക് മുന്നൂറ് രൂപ ആക്കിയാൽ കേന്ദ്ര സർക്കാരിനെ പിന്തുണയ്ക്കാൻ കേരളത്തിൽ നിന്ന് എംപി ഇല്ലാത്തതിന്റെ വിഷമം കുടിയേറ്റ ജനത മാറ്റിത്തരും,” എന്നു പറയുന്ന സീറോ മലബാർ സഭയുടെ തലശ്ശേരി അതിരൂപതയുടെ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ളാനിയുടേത് ശാസ്ത്രിമാരുടെയും പരീശന്മാരുടെയും നീതിയാണ്. നീ എനിക്ക് കിലോയ്ക്ക് മുന്നൂറ് രൂപ തന്നാൽ എനിക്ക് മറ്റൊരു തത്വവും ഇല്ല എന്ന് പറയുന്നത് ക്രിസ്തീയവിശ്വാസം അല്ല.
“നിങ്ങളുടെ നീതി ശാസ്ത്രിമാരുടെയും പരീശന്മാരുടെയും നീതിയെ കവിയുന്നില്ലെങ്കിൽ നിങ്ങൾ സ്വർഗ്ഗരാജ്യത്തിൽ കടക്കയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.” മത്തായിയുടെ സുവിശേഷം അഞ്ചാം അധ്യായം, വാക്യം ഇരുപത്. യേശു ക്രിസ്തു ഗലീലിയിലെ ഗിരിപ്രഭാഷണത്തിൽ പറഞ്ഞതാണ് ഈ വാക്യം. കുടിയേറ്റക്കാരായാലും അല്ലെങ്കിലും കേരളത്തിലെ ക്രിസ്തുമതവിശ്വാസികൾ ക്രിസ്തുവിന്റെ നീതിബോധം പേറുന്നവരാണ്. അവർ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ളാനിയുടെ വാക്കുകൾക്ക് ചെവി കൊടുക്കില്ല.
ആർഎസ്എസ് സർക്കാർ റബറിന്റെ വില കൂട്ടാൻ പോകുന്നില്ല എന്നത് എല്ലാവർക്കും അറിയാം. അവർ കർഷകരെ കൂടുതൽ ഞെരുക്കണം എന്ന രാഷ്ട്രീയത്തിന്റെ നടത്തിപ്പുകാരാണ്. ഫാദർ സ്റ്റാൻ സ്വാമിയേയോ ആക്രമിക്കപ്പെട്ട മറ്റു ക്രിസ്തീയ വിശ്വാസികളെയോ കുറിച്ചു മാത്രമല്ല ക്രിസ്ത്യാനികൾ ആലോചിക്കേണ്ടത്, നീതിയെക്കുറിച്ചാണ്.
ആഗോള കത്തോലിക്കാ സഭയുടെ അധിപൻ ഫ്രാൻസിസ് മാർപാപ്പയും വിശ്വാസികളോട് ആവശ്യപ്പെടുന്നത് നീതിയുടെ പക്ഷത്ത് നില്ക്കാൻ ആണ്. അല്ലാതെ മുന്നൂറ് രൂപയോ അധികാരത്തിന്റെ ശീതളശ്ചായയോ തരുന്നവരുടെ കൂടെ നില്ക്കാൻ അല്ല.-
എം.എ ബേബി പറഞ്ഞു.

Continue Reading

Trending