Connect with us

kerala

അധ്യാപക നിയമനത്തിലെ പുതിയ ഉത്തരവ്; രക്ഷിതാക്കളും ഉദ്യോഗാര്‍ഥികളും ആശങ്കയില്‍

താല്‍ക്കാലിക അധ്യാപക നിയമനം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിലൂടെ നടത്താനുള്ള സര്‍ക്കാര്‍ തീരുമാനം അധ്യയന വര്‍ഷാരംഭത്തില്‍തന്നെ സ്‌കൂളുകളുടെ പ്രവര്‍ത്തനത്തെ അവതാളത്തിലാക്കും.

Published

on

താല്‍ക്കാലിക അധ്യാപക നിയമനം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിലൂടെ നടത്താനുള്ള സര്‍ക്കാര്‍ തീരുമാനം അധ്യയന വര്‍ഷാരംഭത്തില്‍തന്നെ സ്‌കൂളുകളുടെ പ്രവര്‍ത്തനത്തെ അവതാളത്തിലാക്കും. പി.എസ്.സി റാങ്ക് ലിസ്റ്റ് മാറ്റി വെച്ചും പതിവു രീതിയില്‍ മാറ്റം വരുത്തിയും കഴിഞ്ഞ ദിവസം വന്ന ഉത്തരവ്, സ്‌കൂള്‍ അധികൃതരെയും രക്ഷിതാക്കളെയും മാത്രമല്ല പുതിയ അധ്യയന വര്‍ഷത്തില്‍ നിയമനം പ്രതീക്ഷിച്ചിരിക്കുന്ന ഉദ്യോഗാര്‍ഥികളെയും ആശങ്കയിലാക്കിയിരിക്കുകയാണ്.പുതിയ അധ്യയന വര്‍ഷം ആരംഭിക്കാന്‍ ഇനി വെറും മൂന്നു ദിവസം മാത്രമാണ് ബാക്കിയുള്ളത്.

അധ്യാപക ഒഴിവുകളിലേക്ക് താല്‍ക്കാലിക നിയമനത്തിനുള്ള അഭിമുഖം ഉള്‍പ്പടെ പുതിയ അധ്യയന വര്‍ഷത്തെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കെയാണ് അപ്രതീക്ഷിത ഉത്തരവ് വന്നിരിക്കുന്നത്. വര്‍ഷങ്ങളായി 30 ദിവസത്തില്‍ അധികമായി വരുന്ന ഒഴിവുകള്‍ വിദ്യാഭ്യാസ വകുപ്പും ധനവകുപ്പും സര്‍ക്കാറും നിശ്ചയിക്കുന്ന കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ച്, സ്‌കൂള്‍ അധികൃതരും പി.ടി.എ യും ചേര്‍ന്ന് അഭിമുഖങ്ങള്‍ നടത്തിയാണ് നിയമനങ്ങള്‍ നടത്തുന്നത്.

ഇത്തരം നിയമനം ലഭിക്കുന്നവര്‍ക്ക് അവര്‍ ജോലി ചെയ്ത ദിവസങ്ങള്‍ക്ക് മാത്രം സര്‍ക്കാര്‍ കണക്കാക്കിയ വേതനവും ലഭിക്കും. എന്നാല്‍ എംപ്ലോയ്‌മെന്റ് വഴി നിയമനങ്ങളാവുമ്പോള്‍ നിയമിക്കപ്പെടുന്ന അധ്യാപകര്‍ക്ക് ദിവസവേതനത്തിന് പകരം മാസ ശമ്പളം ലഭിക്കുമെന്നത് ഏറെ ആശ്വാസകരമാണ്.

പക്ഷെ എംപ്ലോയ്‌മെന്റില്‍ റജിസ്റ്റര്‍ ചെയ്ത അധ്യാപക യോഗ്യയുള്ളവരെ സീനിയോരിറ്റി അനുസരിച്ച് കത്തയച്ചു അഭിമുഖം നടത്തി ഒഴിവുള്ള സ്‌കൂളുകളില്‍ നിയമിക്കുക എന്നത് സ്‌കൂള്‍ തുറക്കാന്‍ മൂന്നു ദിവസം മാത്രം ബാക്കി നില്‍ക്കുമ്പോള്‍ ഏറെ പ്രയാസകരമാണ്.മാത്രമല്ല സീനിയോറിറ്റി ലിസ്റ്റില്‍ ഉള്‍പ്പെട്ട പലരും മറ്റു പല ജോലികളുള്ളവരായിരിക്കും. കുറഞ്ഞ കാലയളവിലേക്ക് മാത്രമായി പലരും ജോലിയില്‍ പ്രവേശിക്കാനിടയില്ല. അതിനാല്‍ നിയമനം വീണ്ടും വൈകും. എല്‍.പി, യു.പി സ്‌കൂള്‍ അധ്യാപക റാങ്ക് ലിസ്റ്റും നിലവിലുണ്ട്. ഏപ്രിലില്‍ ഇന്റര്‍വ്യൂ കഴിഞ്ഞ് ഷോര്‍ട്ട് ലിസ്റ്റില്‍ സ്ഥാനം പിടിച്ച ഉദ്യോഗാര്‍ഥികള്‍ ഓരോ ജില്ലയിലുമുണ്ട്. സ്‌കൂളുകള്‍ തുറന്ന ഉടനെ നിയമനം നടക്കുമെന്ന പ്രതീക്ഷക്കും സര്‍ക്കാറിന്റെ പുതിയ ഉത്തരവ് മങ്ങലേല്‍പ്പിച്ചതായി എല്‍.പി.എസ് റാങ്ക് ഓള്‍ഡേഴ്‌സ് കൂട്ടായ്മ ഭാരവാഹികള്‍ പറഞ്ഞു.

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചു വഴി നിയമിക്കുന്നവര്‍ക്ക് ആറുമാസമെങ്കിലും ജോലിയില്‍ തുടരാനാകും. അതിനാല്‍ പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ളവര്‍ തല്‍ക്കാലം നിയമനം പ്രതീക്ഷിക്കേണ്ടതില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ശബരിമല സ്വര്‍ണക്കൊള്ള നടന്നത് സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്‍

ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

Published

on

ശബരിമല സ്വര്‍ണക്കൊള്ളയില്‍ സി.പി.എം നേതാവും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും എം.എല്‍.എയുമായിരുന്ന പത്മകുമാറിന്റെ അറസ്റ്റോടെ കേരളം അമ്പരന്നു നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ള നടന്നത് സിപിഎമ്മിന്റെ അറിവോടെയാണെന്നെന്നും സതീശന്‍ പറഞ്ഞു. കടകംപള്ളി സുരേന്ദ്രനെയാണ് ഇനി ചോദ്യം ചെയ്യേണ്ടതെന്നും മന്ത്രി വാസവനും അറിവുണ്ടെന്നും വി.ഡി സതീശന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തുകൊണ്ട് മൗനം പാലിക്കുന്നു. സ്വന്തം നേതാക്കള്‍ ജയിലിലേക്ക് പോകുമ്പോള്‍ പാര്‍ട്ടിക്ക് ഒരു കുഴപ്പവുമില്ലെന്ന് പറയാന്‍ എം.വി ഗോവിന്ദന് മാത്രമേ കഴിയൂവെന്നും വി.ഡി സതീശന്‍ പരിഹസിച്ചു. എന്തുകൊണ്ട് ദേവസ്വം ബോര്‍ഡ് പോറ്റിക്കെതിരെ പരാതി നല്‍കിയില്ലെന്നും പോറ്റി കുടുങ്ങിയാല്‍ പലരും കുടുങ്ങും എന്ന് സിപിഎമ്മിന് അറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

ശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി

ശബരിമലയില്‍ ഒരു തരി സ്വര്‍ണം പോലും ബാക്കിയില്ലാത്ത സ്ഥിതിയാണ് ഉള്ളതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Published

on

മലപ്പുറം: ശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിനെന്ന് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ശബരിമലയിലെ ഒരുതരി സ്വര്‍ണം പോലും നഷ്ടമാകില്ലെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ ശബരിമലയില്‍ ഒരു തരി സ്വര്‍ണം പോലും ബാക്കിയില്ലാത്ത സ്ഥിതിയാണ് ഉള്ളതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പത്മകുമാര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനായിരിക്കുമ്പോഴാണ് ശബരിമലയില്‍ സ്വര്‍ണക്കൊളള നടന്നത്. വാതിലടക്കം അടിച്ച് കൊണ്ട് പോവുകയാണ് ചെയ്തത്. രാഷ്ട്രീയപാരമ്പര്യമുള്ളവരാണ് അതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നാണ് പത്മകുമാറിന്റെ അറസ്റ്റോടെ വ്യക്തമാകുന്നത്. അയ്യപ്പവിശ്വാസികള്‍ക്ക് ഒരിക്കലും പൊറുക്കാനാവാത്ത തെറ്റാണ് ശബരിമലയില്‍ ഉണ്ടായതെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഹൈകോടതി മേല്‍നോട്ടത്തിലുള്ള അന്വേഷണമായതിനാലാണ് ഇതെല്ലാം പുറത്ത് വന്നത്. അല്ലെങ്കില്‍ ഈ വിവരങ്ങളൊന്നും പുറത്ത് വരില്ലായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും മുന്‍ എം.എല്‍.എയുമായിരുന്ന എ. പത്മകുമാറിനെ അറസ്റ്റ് ചെയ്തു. ഐസ്.ഐ.ടി(പ്രത്യേക അന്വേഷണ സംഘം) ചോദ്യം ചെയ്യലിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പത്മകുമാറിനെ കൊല്ലം വിജി കോടതിയില്‍ ഇന്ന് തന്നെ ഹാജരാക്കും.

Continue Reading

kerala

വിമാനത്താവളങ്ങളുടെ പരിസരത്ത് നിന്ന് സ്വര്‍ണം പിടിക്കാന്‍ പൊലീസിന് അധികാരമില്ലെന്ന് കസ്റ്റംസ്

കരിപ്പൂര്‍ സ്വര്‍ണവേട്ടയുമായി ബന്ധപ്പെട്ട കേസില്‍ ഹൈകോടതിയില്‍ സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Published

on

വിമാനത്താവളങ്ങളുടെ പരിസരത്ത് നിന്ന് പൊലീസിന് സ്വര്‍ണം പിടിക്കാന്‍ അധികാരമില്ലെന്ന് കസ്റ്റംസ്. കരിപ്പൂര്‍ സ്വര്‍ണവേട്ടയുമായി ബന്ധപ്പെട്ട കേസില്‍ ഹൈകോടതിയില്‍ സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിമാനത്താവളത്തില്‍ വന്നിറങ്ങുന്ന യാത്രക്കാരെ അടക്കം പരിശോധിക്കുന്ന പൊലീസ് നടപടി കസ്റ്റംസ് ചട്ടങ്ങളുടെ ലംഘനമാണെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു.

വിമാനത്താവള പരിസരത്തെ പരിശോധന കസ്റ്റംസിനായി വിജ്ഞാപനം ചെയ്ത മേഖലയാണെന്നും അവിടുത്തെ പരിപൂര്‍ണ നിയന്ത്രണം കസ്റ്റംസിനാണെന്നും പറയുന്നു. വിമാനത്താവളം വഴി സ്വര്‍ണക്കടത്ത് നടത്തുന്നതായി വിവരം ലഭിച്ചാല്‍ കസ്റ്റംസിന് കൈമാറണമെന്നും സത്യവാങ്മൂലത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

ഹൈകോടതിയിലെ ഹരജിക്ക് ആധാരമായി പൊലീസ് പിടിച്ചെടുത്ത 170 ഗ്രാം സ്വര്‍ണം വിദേശനിര്‍മിതമാണെന്നും ഇത് പിടിച്ചെടുക്കാനുള്ള അധികാരം കസ്റ്റംസിനാണെന്നും പിടിച്ചെടുത്ത സ്വര്‍ണം ഉരുക്കി പരിശോധിക്കുന്ന നടപടി അധികാരപരിധി കടന്നതാണെന്നും കസ്റ്റംസ് സത്യവാങ്മൂലത്തില്‍ പറയുന്നു.

കരിപ്പൂര്‍ വിമാനത്താവള പരിസരത്ത് നിന്ന് പിടികൂടുന്ന സ്വര്‍ണം വന്‍തോതില്‍ തിരിമറി നടത്തുന്നുണ്ടെന്ന് മുന്‍ എം.എല്‍.എ പി.വി. അന്‍വന്‍ മുമ്പ് വ്യക്തമാക്കിയിരുന്നു.

Continue Reading

Trending