Connect with us

kerala

നനഞ്ഞതും ഉണങ്ങാത്തതും ധരിക്കരുത് :മാസ്‌ക് വഴി ഫംഗസ് ബാധക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

Published

on

കണ്ണൂര്‍: രോഗത്തില്‍ നിന്ന് രക്ഷനേടാനാണ് മാസ്‌ക് ഉപയോഗിക്കുന്നതെങ്കിലും അത് രോഗബാധക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. മാസ്‌ക് ശരിയായി ഉപയോഗിച്ചില്ലെങ്കില്‍ വിവിധതരം പൂപ്പലില്‍ നിന്ന് ഫംഗസ് രോഗങ്ങള്‍ ശരീരത്തിനുള്ളില്‍ എത്താന്‍ സാധ്യത ഏറെയാണെന്ന് ആരോഗ്യവിദഗ്ധന്‍ പറയുന്നു. ബ്ലാക്ക് ഫംഗസ് വഴി മ്യൂക്കോര്‍ മൈക്കോസിസ് രോഗം പടരുന്ന സാഹചര്യത്തിലാണ് മാസ്‌കുകളുടെ ഉപയോഗത്തില്‍ ജാഗ്രതാ കാണിക്കണമെന്ന നിര്‍ദേശം.

തണുത്ത പ്രതലത്തിലാണ് പൂപ്പലുകള്‍ വളരുന്നത്. നിരന്തരം ഉപയോഗിക്കുന്ന തുണി മാസ്‌കുകളും മറ്റും കഴുകാതെയും അശ്രദ്ധയോടെയും തണുത്ത പ്രതലത്തില്‍ സൂക്ഷിച്ചാല്‍ അവയില്‍ അണുബാധക്കുള്ള സാധ്യത ഏറെയാണ്. വെളുത്തതും കറുത്തതുമായ പാടകളും കറുത്ത പുള്ളികളും ഇത്തരം മാസ്‌കില്‍ കാണപ്പെടുന്നു. ഇത് നേരിട്ട് ഉപയോഗിക്കുന്നതോടെ അണുക്കള്‍ മൂക്കിലൂടെ ശരീരത്തിനകത്ത് നേരിട്ട് എത്തുകയും രോഗകാരണമാവുകയും ചെയ്യും.

മഴക്കാലത്തും മറ്റും ഇത്തരം സാധ്യത ഏറെയാണ്. അതിനാല്‍ ഒരു മാസ്‌ക് തന്നെ പല തവണ ഉപയോഗിക്കാതിരിക്കുക. ഒന്നിലധികം മാസ്‌കുകള്‍ ശീലിക്കുക. ഉപയോഗിക്കുന്ന തുണിമാസ്‌കുകള്‍ നന്നായി സോപ്പ് വെള്ളത്തില്‍ കഴുകി വെയിലത്ത് ഉണക്കുക. ഉണങ്ങിയില്ലെങ്കില്‍ ഇസ്തിരി ഇട്ട ശേഷം ഉപയോഗിക്കുക.

രണ്ടു മാസ്‌കുകള്‍ നിര്‍ബന്ധമാക്കുകയും അധിക സുരക്ഷ ആവശ്യമായതിനാലും നാലോ അഞ്ചോ മാസ്‌കുകള്‍ വാങ്ങി അത് മാറി മാറി ഉപയോഗിക്കുകയാണ് പ്രായോഗിക രീതി. ഒന്നാമത്തെ ദിവസം ഉപയോഗിച്ച മാസ്‌ക്, കഴുകിയിട്ടോ അല്ലാതെയോ എടുത്തു വെക്കുക. അടുത്ത ദിവസം പുതിയത് ഉപയോഗിക്കുക. അഞ്ചാമത്തെ ദിവസം വീണ്ടും ആദ്യത്തേത് ഉപയോഗിക്കുക. ഇങ്ങനെ മാസ്‌കുകള്‍ മാറ്റി വെക്കുമ്പോള്‍ ഈര്‍പ്പം ഇല്ലാത്ത സ്ഥലത്തായിരിക്കണം സൂക്ഷിക്കേണ്ടത്. ചൂടും വെളിച്ചവും തട്ടുന്ന രീതിയില്‍ മാറ്റി വെക്കുക. ഏറ്റവും കുറഞ്ഞത് 72 മണിക്കൂര്‍ (മൂന്ന് ദിവസം)ന് ശേഷം മാത്രമേ ആദ്യത്തേത് വീണ്ടും ഉപയോഗിക്കാവൂ.

എന്‍ 95 മാസ്‌കുകളാണ് മികച്ച സുരക്ഷ നല്‍കുന്നത്. 95 ശതമാനം കണികകളെയും തടഞ്ഞുവെക്കാന്‍ ശേഷിയുള്ളത് എന്ന നിലക്കാണ് 95 എന്ന പേരുവന്നത്. 99, 100 ശതമാനം സുരക്ഷ തരുന്ന എന്‍ 99, എന്‍ 100 മാസ്‌കുകളും ലഭ്യമാണ്. ഇവ കഴുകാനോ വെയിലത്ത് ഉണക്കാനോ പാടില്ല. കുറഞ്ഞ സമയം ഉപയോഗിക്കുന്നവര്‍ക്ക് ഇവ ശ്രദ്ധയോടെ പേപ്പര്‍ കവറില്‍ എടുത്ത് വെച്ച് അഞ്ചു ദിവസത്തിനുശേഷം ആദ്യത്തേത് എന്ന നിലക്ക് ഉപയോഗിക്കാം.

പരമാവധി അഞ്ചു തവണ മാത്രമാണ് എന്‍ 95 മാസ്‌ക് ഉപയോഗിക്കാന്‍ പറ്റുക. മാസ്‌കിന് മുന്‍വശം വൈറസ് സാന്നിധ്യം ഉണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ കൈകള്‍ സോപ്പിട്ട് കഴുകി സുരക്ഷ ഉറപ്പാക്കണം. എന്നാല്‍ രോഗികളുമായി ഇടപഴകുന്നവര്‍ ആ മാസ്‌ക് പിന്നെ ഉപയോഗിക്കരുത്. വീട്ടിനു പുറത്തുവച്ച് മാസ്‌ക് നശിപ്പിച്ച് സാനിറ്റൈസര്‍ ചെയ്ത ശേഷം മാത്രമേ വീട്ടിനകത്ത് കയറാവൂ.

ഓരോ മാസ്‌കും ഒന്നിലധികം തവണ ഉപയോഗിക്കുമ്പോള്‍ അതിന്റെ ഗുണം കുറയും. ആദ്യ ഉപയോഗത്തിനെക്കാള്‍ 30 ശതമാനം സുരക്ഷ കുറവായിരിക്കും പിന്നെ ഉപയോഗിക്കുമ്പോഴെന്നാണ് പഠനം പറയുന്നത്. സര്‍ജിക്കല്‍ മാസ്‌കുകള്‍ ഒരു ഉപയോഗത്തിന് ശേഷം ഒഴിവാക്കുന്നതാണ് ഉത്തമം. ഡബിള്‍ മാസ്‌ക് ഉപയോഗിക്കുമ്പോള്‍ ഒന്ന് സര്‍ജിക്കല്‍ മാസ്‌ക് ആവാന്‍ ശ്രദ്ധിക്കുക. എന്‍ 95 മാസ്‌കാണെങ്കില്‍ ഒന്ന് മതി. അതിനു മുകളിലോ താഴെയോ മറ്റൊരു മാസ്‌ക് പാടില്ലെന്നാണ് വിദഗ്ധരുടെ നിര്‍ദേശം.

 

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

crime

കുടുംബ കലഹം: ആലപുഴയില്‍ ഭര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം

Published

on

ആലപുഴ: വെണമണി പുന്തലയില്‍ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനെടുക്കി. സുധിലത്തില്‍ ദീപ്തിയാണ് കൊല്ലപ്പെട്ടത്. രാവിലെ ആറേ മുക്കാലോടെയാണ് ദാരുണ്യ സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം.

Continue Reading

kerala

പാലക്കാട് ജില്ലയില്‍ ഇനി ഉഷ്ണതരംഗം; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്

Published

on

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ജില്ലയിലെ പലയിടങ്ങളിലും 26 വെരെ ഉഷ്ണതരംഗ സാധ്യതയുണ്ടെന്നും കേന്ദ്രകാലവസ്ഥ വകുപ്പ് അറിയിച്ചു.
ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ മറ്റന്നാള്‍ വരെ 41 ഡിഗ്രി സെല്‍ഷ്യസ് താപനില ഉയര്‍ന്നേക്കാം എന്നും വ്യക്തമാക്കി.

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്. ഇതിനു പിന്നാലെയിണ് കാലവസ്ഥവകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Continue Reading

Trending