Connect with us

india

അഞ്ചുവർഷം വില കൂടില്ല ! പാർട്ടി വാഗ്ദാനം തിരിഞ്ഞു കുത്തുന്നു

അഞ്ചുവർഷത്തേക്ക് വിലവർധനവുകൾ ഉണ്ടാവില്ല എന്നു പറഞ്ഞ അതേ നാവു കൊണ്ട് തന്നെ ഇന്ധന വില തുടങ്ങി നിരവധി ജനദ്രോഹ നടപടികൾക്കാണ് സർക്കാർ തിരികൊളുത്താൻ പോകുന്നത്.

Published

on

ജിത കെ പി

2023- 24 സാമ്പത്തിക വര്‍ഷത്തിലേക്കായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റിനെ സംസ്ഥാന സർക്കാരിന്റെ പകൽ കൊള്ള എന്നുവേണം വിശേഷിപ്പിക്കാൻ. തീർത്തും ജനദ്രോഹപരമായ ഒരു ബജറ്റ്. സാധാരണ ജനങ്ങൾക്കും തൊഴിലാളികൾക്കും കൃഷിക്കാർക്കും യാതൊരു ഗുണവുമില്ലാത്ത ബജറ്റ് ആണ് കേന്ദ്രസർക്കാറും സംസ്ഥാന സർക്കാരും സമർപ്പിച്ചത്. സർക്കാരിന്റെ മുൻ വാഗ്ദാനങ്ങളും പ്രലോഭനങ്ങളും എല്ലാം വെറും പൊള്ളയായ തടിക്കഷണം ആണെന്ന് തെളിയിച്ചിരിക്കുകയാണ് ഒരിക്കൽ കൂടി. അഞ്ചുവർഷത്തേക്ക് വിലവർധനവുകൾ ഉണ്ടാവില്ല എന്നു പറഞ്ഞ അതേ നാവു കൊണ്ട് തന്നെ ഇന്ധന വില തുടങ്ങി നിരവധി ജനദ്രോഹ നടപടികൾക്കാണ് സർക്കാർ തിരികൊളുത്താൻ പോകുന്നത്. എൽഡിഎഫ് വരും എല്ലാം ശരിയാകും എന്ന വാക്യത്തിന് ദിപ്പോ ശരിയാക്കിത്തര എന്ന സിനിമ ഡയലോഗിന്റെ വിലപോലുമില്ലെന്ന് 2023 24 സംസ്ഥാന ബജറ്റ് കൊണ്ട് ഇടതു സർക്കാർ മനസ്സിലാക്കിത്തന്നു.

കോവിഡ് പ്രതിസന്ധിയിൽ നിന്നും ഇനിയും കര കയറിയിട്ടില്ലാത്ത കേരളത്തിലെ ജനങ്ങളെ വീണ്ടും പടുകുഴിയിലേക്ക് തള്ളിയിടാൻ ആണ് സർക്കാർ ശ്രമിക്കുന്നത്. “ജനങ്ങളോടൊപ്പം, ജനങ്ങൾക്കുവേണ്ടി, അശരണർക്കൊപ്പം, നീതിക്കൊപ്പം ” തുടങ്ങിയ പൊള്ളയായ ” ഒപ്പങ്ങളാൽ ” ജനങ്ങളെ കബളിപ്പിച്ചു കൊണ്ടിരിക്കുന്ന ഇടതു സർക്കാർ തന്ത്രങ്ങളെ ജനങ്ങൾക്ക് വ്യക്തമായി ധാരണ നൽകാൻ ഈ ബജറ്റിനായി.പെട്രോളിനും ഡീസലിനും വില കൂട്ടിയ സർക്കാർ ഭൂനികുതിയിലും കെട്ടിടനികുതിയിലും വർദ്ധന വരുത്തി. വാഹന ഉപഭോക്താക്കൾക്കും വലിയ തിരിച്ചടിയാണ് ഈ ബജറ്റ് നൽകുന്നത്.

കേന്ദ്രസർക്കാറിന്റെ ബജറ്റ് അവതരണം കേട്ട് നടുവൊടിഞ്ഞു കിടക്കുന്ന ജനങ്ങളുടെ മേൽ ചാടി വീണതിനോട്‌ തുല്യമാണ് ഇടതു സർക്കാരിന്റെ ബജറ്റ് അവതരണം.ഒരു കൈ കൊണ്ട് കൊടുത്ത് മറുകൈ കൊണ്ട് എടുക്കുക എന്ന് കേട്ടിട്ടേയുള്ളൂ…
സംസ്ഥാന ബജറ്റിനെ കുറിച്ച്‌ രുക്ഷ വിമര്‍ശനം ഉയര്‍ന്നതോടെ പ്രതികരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ അടക്കമുള്ള നിരവധി പാർട്ടി നേതാക്കളാണ് തട്ടും മുട്ടും ന്യായീകരണങ്ങൾ പറഞ്ഞു രംഗത്ത് വരുന്നത്.പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിച്ചത് കേന്ദ്രസര്‍ക്കാറാണ്. കേന്ദ്രം അനിയന്ത്രിമായി നികുതി കൂട്ടിയതാണ് വില വര്‍ധനവിനിടയാക്കിയത്. സംസ്ഥാനം രണ്ടുരൂപ സെസ് ഏര്‍പ്പെടുത്തുക മാത്രമാണ് ചെയ്തതെന്നതാണ് ഇവരുടെ വാദം….

ഇതിപ്പോ ചിരിക്കാനുള്ള കാര്യം എന്താണെന്ന് വെച്ചാൽ കുഴിക്കുന്ന കുഴികളിലേക്കുള്ള പാത സ്വയം തോണ്ടിയിട്ടാണ് സർക്കാരിന്റെ യാത്ര…

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘കോൺ​ഗ്രസ് പാർട്ടിയെ പാപ്പരാക്കുക ലക്ഷ്യം; ആദായ നികുതി വകുപ്പിൻ്റെ നടപടിക്ക് പിന്നിൽ നരേന്ദ്ര മോദിയും BJPയും’: കെ സി വേണു​ഗോപാൽ

രാജ്യവ്യാപകമായി കോൺ​ഗ്രസ് പ്രതിഷേധിക്കുമെന്ന് കെസി വേണു​ഗോപാൽ വ്യക്തമാക്കി

Published

on

ആദായ നികുതി വകുപ്പ് വീണ്ടും നോട്ടീസ് അയച്ചതിൽ വിമർശനവുമായി കെസി വേണു​ഗോപാൽ. കോൺ​ഗ്രസ് പാർട്ടിയെ സാമ്പത്തിക പാപ്പരാക്കുകയാണ് ലക്ഷ്യമെന്ന് കെ സി വേണു​ഗോപാൽ പറഞ്ഞു. നരേന്ദ്ര മോദി നടത്തുന്ന ​ഗൂഢപദ്ധതിയുടെ ഭാ​ഗമായാണ് ഈ നടപടിയെന്ന് അദ്ദേഹം പറഞ്ഞു.

ബിജെപി കണക്ക് സമർപ്പിച്ചിട്ടില്ല. അവർക്ക് കുഴപ്പമില്ല. തെരഞ്ഞെടുപ്പിന് മുൻപ് ഞങ്ങളുടെ അക്കൗണ്ട് മരവിപ്പിച്ചു. ഇപ്പോൾ ഇത്രയും പണം അടക്കാൻ പറയുന്നു. ഇത് എതിർക്കുന്ന രാഷ്ട്രീയ പാർട്ടികളെ ഇല്ലായ്മ ചെയ്യാൻ വേണ്ടി ഭരണയന്ത്രങ്ങൾ‌ ​ദുരുപയോ​ഗപ്പെടുത്തുകയാണെന്ന് കെസി വേണു​ഗോപാൽ പറഞ്ഞു. ജനങ്ങൾ‌ മനസിലാക്കണമെന്നും ഭരണകക്ഷി അവരുടെ സ്വാധീനം ഉപയോ​ഗിച്ച് പ്രതിപക്ഷത്തോട് ചെയ്യുന്നത് ഇങ്ങനെയാണെന്ന് വേണു​ഗോപാൽ പറഞ്ഞു.

രാജ്യവ്യാപകമായി കോൺ​ഗ്രസ് പ്രതിഷേധിക്കുമെന്ന് കെസി വേണു​ഗോപാൽ വ്യക്തമാക്കി. 400 സീറ്റെന്ന് പറഞ്ഞിട്ട് പരാജയം ഉറപ്പായെന്ന് വ്യക്തമായതോടെയാണ് നീചമായ പ്രതികാര രാഷ്ട്രീയം കേന്ദ്ര ഏജൻസിയെ ഉപയോ​ഗിച്ച് ചെയ്യുന്നത്. ആദായ നികുതി ഉദ്യോ​ഗസ്ഥർ ബിജെപിയുടെ ​ഗുണ്ടകളെ പോലെയാണ് പ്രവർത്തിക്കുന്നതെന്ന് വേണു​ഗോപാൽ വിമർശിച്ചു. ജനങ്ങൾ സഹായിക്കുമെന്നും നിയമപരമായ വഴികൾ തേടുമെന്നും കെ സി വേണു​ഗോപാൽ കൂട്ടിച്ചേർത്തു.

Continue Reading

india

മദ്യനയക്കേസ്: അരവിന്ദ് കെജ്രിവാളിനെ മറ്റ് പ്രതികൾക്കൊപ്പം ഇരുത്തി ചോദ്യം ചെയ്യാൻ ഇഡി നീക്കം

ഗോവ ആംആദ്മി പാർട്ടി പ്രസിഡന്റ് അമിത് പലേക്കർ അടക്കം രണ്ട് പേരെ ഇ ഡി ഇന്നലെ ചോദ്യം ചെയ്തിരുന്നു

Published

on

മദ്യനയക്കേസിൽ ഇഡി കസ്റ്റഡിയിൽ തുടരുന്ന അരവിന്ദ് കെജ്രിവാളിനെ മറ്റ് പ്രതികൾക്കൊപ്പം ഇരുത്തി ചോദ്യം ചെയ്യാൻ തീരുമാനം. ഗോവ ആംആദ്മി പാർട്ടി പ്രസിഡന്റ് അമിത് പലേക്കർ അടക്കം രണ്ട് പേരെ ഇ ഡി ഇന്നലെ ചോദ്യം ചെയ്തിരുന്നു.

പ്രാഥമിക ചോദ്യം ചെയ്യലിൽ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്തെ പാർട്ടിയുടെ ചെലവുകളെ കുറിച്ചും ഇഡി ചോദിച്ചു. കഴിഞ്ഞ അഞ്ച് വർഷത്തെ ബാങ്ക് അക്കൗണ്ട് ഇടപാടുകളുടെ വിശദാശംങ്ങളും ഇ ഡി ആവശ്യപ്പെട്ടിട്ടുണ്ട്.

മദ്യനയ അഴിമതിയിലൂടെ ലഭിച്ച പണം ഗോവയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്നാണ് ഇഡി ഇന്നലെ കോടതിയിൽ ആരോപിച്ചത്. അതേസമയം ഡൽഹിയിൽ ഭരണനിർവഹണത്തിന് മന്ത്രിമാരിലൊരാളെ ചുമതല ഏൽപ്പിക്കാൻ ആംആദ്മി പാർട്ടി തീരുമാനിച്ചിട്ടുണ്ട്.

Continue Reading

india

പിഎച്ച്ഡി പ്രവേശനത്തിനുള്ള മാനദണ്ഡങ്ങള്‍ പരിഷ്ക്കരിച്ച് യുജിസി, നെറ്റ് യോഗ്യതയുള്ളവര്‍ക്ക് നേരിട്ട് പ്രവേശനം

ഇനി മുതല്‍ നെറ്റ് സ്കോർ ഉള്ളവർക്ക് സർവകലാശാലകളുടെ എൻട്രൻസ് പരീക്ഷ ഇല്ലാതെ പ്രവേശനം നൽകണമെന്നാണ് നിര്‍ദേശം

Published

on

ദില്ലി:പിഎച്ച്ഡി പ്രവേശനത്തിനുള്ള മാനദണ്ഡങ്ങള്‍ പരിഷ്ക്കരിച്ച് യൂണിവേഴ്സിറ്റി ഗ്രാന്‍റ്സ് കമ്മീഷൻ (യുജിസി). ഇനി മുതല്‍ നെറ്റ് സ്കോർ ഉള്ളവർക്ക് സർവകലാശാലകളുടെ എൻട്രൻസ് പരീക്ഷ ഇല്ലാതെ പ്രവേശനം നൽകണമെന്നാണ് നിര്‍ദേശം.

ഇതുസംബന്ധിച്ച വിശദമായ ഉത്തരവും യുജിസി പുറത്തിറക്കി. നേരത്തെ നെറ്റിന് പുറമെ ജെആര്‍എഫ് കൂടി ലഭിച്ചവർക്ക് മാത്രമായിരുന്നു നേരിട്ട് ഗവേഷണത്തിന് പ്രവേശനം അനുവദിച്ചിരുന്നത്. ജെആര്‍എഫ് ഇല്ലാത്തവര്‍ക്ക് എന്‍ട്രസ് പരീക്ഷ എഴുതിയാലെ പിഎച്ച്ഡിക്ക് പ്രവേശനം ലഭിച്ചിരുന്നുള്ളു. ഇനി നെറ്റ് പാസായി നിശ്ചിത കട്ട്ഓഫ് മാര്‍ക്ക് നേടിയവര്‍ക്ക് പിഎച്ച്ഡിക്ക് നേരിട്ട് പ്രവേശനം നേടാനാകും.

Continue Reading

Trending