Connect with us

Video Stories

കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ഫാര്‍മസിസ്റ്റ് തസ്തികയില്ല

Published

on

സംസ്ഥാനത്തെ കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ഭൂരിഭാഗവും പ്രവര്‍ത്തിക്കുന്നത് ഒരു ഫാര്‍മസിസ്റ്റ് തസ്തികയുമായി. ആരോഗ്യ വകുപ്പിന്റെ ആര്‍ദ്രം സ്റ്റാന്‍ഡേര്‍ഡ് പ്രകാരം ഒരു കുടുംബാരോഗ്യ കേന്ദ്രത്തില്‍ രണ്ട് ഫാര്‍മസിസ്റ്റ് തസ്തിക വേണമെന്നാണ് ചട്ടം. എന്നാല്‍ സംസ്ഥാനത്തൊട്ടാകെയുള്ള 500 കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ 350ാളം കേന്ദ്രങ്ങളില്‍ ഒരു ഫാര്‍മസിസ്റ്റ് തസ്തിക മാത്രമാണുള്ളത്. മൂന്ന് ഡോക്ടര്‍മാര്‍, മൂന്ന് നഴ്‌സ് എന്നീ തസ്തിക അനുവദിച്ചപ്പോള്‍ സര്‍ക്കാര്‍ ഫാര്‍മസിസ്റ്റ് തസ്‌കിത മാത്രം മനപൂര്‍വ്വം ഒഴിവാക്കുകയാണ് ചെയ്തത്.

രോഗികള്‍ക്ക് മരുന്നുകളും ഉപയോഗ നിര്‍ദേശങ്ങളും കൗണ്‍സിലിംഗും നല്‍കേണ്ട ചുമതല, ഫാര്‍മസി ചുമതല, സ്ഥാപനത്തിലേക്കു മൊത്തം വേണ്ട മരുന്നുകള്‍, ഉപകരണങ്ങള്‍, ശുചീകരണ വസ്തുക്കള്‍ എന്നിവയുടെ സംഭരണം, സൂക്ഷിപ്പ്, വിതരണം, കണക്കുകള്‍ തയ്യാറാക്കല്‍ സ്റ്റോര്‍ ചുമതല എന്നിവയാണ് ഫാര്‍മസിസ്റ്റുമാരുടെ ഡ്യൂട്ടി. ആര്‍ദ്രം ചട്ടപ്രകാരം സീനിയര്‍ ഫാര്‍മസിസ്റ്റ് സ്റ്റോര്‍ ചുമതലയും, ജൂനിയര്‍ ഫാര്‍മസിസ്റ്റ് ഫാര്‍മസി ചുമതലയുമാണ് നിര്‍വഹിക്കേണ്ടത്. എന്നാല്‍ ഭൂരിപക്ഷം സ്ഥാപനങ്ങളിലും ഒരു തസ്തിക മാത്രമായതിനാല്‍ രണ്ടും ഒരാള്‍ തന്നെ ചെയ്യണം. രാവിലെ 9 മുതല്‍ വൈകിട്ട് 5 മണിവരെയാണ് ജോലി സമയം. ഇത് ജീവനക്കാര്‍ക്ക് കനത്ത സമ്മര്‍ദ്ദമാണുണ്ടാക്കുന്നത്. മരുന്ന് സംഭരണം കൃത്യമായി നടത്താനാവാത്തതിനാല്‍ പല രോഗികള്‍ക്കും മരുന്നുകള്‍ ലഭിക്കുന്നുമില്ല.

ഒന്നാം ഘട്ടമായി ആരംഭിച്ച 170 കുടുംബ ആരോഗ്യ കേന്ദ്രങ്ങളില്‍ 150 എണ്ണത്തില്‍ മാത്രമാണ് സര്‍ക്കാര്‍ ഫാര്‍മസിസ്റ്റ് തസ്തിക അനുവദിച്ചത്. രണ്ടാം ഘട്ടത്തില്‍ 200 കുടുംബ ആരോഗ്യ കേന്ദ്രങ്ങള്‍ ആരംഭിച്ചപ്പോള്‍ ഒരു ഫാര്‍മസിസ്റ്റ് തസ്തികയും അനുവദിച്ചില്ല. എന്നാല്‍ ഡോക്ടര്‍, നഴ്‌സ്, ലാബ് ടെക്‌നിഷ്യന്‍ തുടങ്ങിയ 100 തസ്തികകള്‍ അനുവദിച്ചു. ഫാര്‍മസിസ്റ്റ് തസ്തികകള്‍ ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് സ്ഥാപനങ്ങളില്‍ അനുഭവപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ ഫാര്‍മസിസ്റ്റ്‌സ് അസോസിയേഷന്‍ പ്രക്ഷോഭത്തിനിറങ്ങി. അതേതുടര്‍ന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതിപ്രകാരം താല്‍ക്കാലികമായി ദിവസവേതനത്തിന് ഫാര്‍മസിസ്റ്റുമാരെ നിയമിക്കാമെന്ന് അന്നത്തെ ആരോഗ്യ മന്ത്രി ശൈലജ ഉറപ്പ് നല്‍കി. എന്നാല്‍ ഫണ്ടില്ലായെന്ന കാരണം പറഞ്ഞ് പകുതിയോളം സ്ഥാപനങ്ങളില്‍ മാത്രമാണ് നിയമനം നടത്തിയത്. പ്രശ്‌നങ്ങള്‍ ഉയര്‍ന്നതോടെ ഫാര്‍മസിസ്റ്റുമാരുടെ ജോലി പരിശീലനം ലഭിക്കാത്ത മറ്റു വിഭാഗം ജീവനക്കാരെക്കൊണ്ട് ജോലി ചെയ്യിക്കാനുള്ള അപകടകരമായ നീക്കമാണ് ആരോഗ്യ വകുപ്പിന്റെ ഭാഗത്തു നിന്നുമുണ്ടായത്.

ഫാര്‍മസിസ്റ്റുമാര്‍ ഇല്ലാത്തപ്പോള്‍ മെഡിക്കല്‍ ഓഫീസറുടെ സൂപ്പര്‍വിഷനില്‍ മറ്റു ജീവനക്കാര്‍ മരുന്ന് നല്‍കാമെന്ന വിചിത്രമായ തീരുമാനമെടുത്തു. ഇത് ഫാര്‍മസി നിയമം ആന്റ് കോസ്‌മെറ്റിക്‌സ് നിയമം എന്നിവക്ക് വിരുദ്ധവും ശിക്ഷ ലഭിക്കുന്ന കുറ്റവുമാണ്. മരുന്ന് മാറിനല്‍കല്‍, ശരിയായ ഉപയോഗ നിര്‍ദേശങ്ങള്‍ രോഗികള്‍ക്ക് ലഭിക്കാതിരിക്കുക തുടങ്ങി പല അപകടങ്ങള്‍ക്കും കാരണമാകുന്നു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 1942 ലെ ഫാര്‍മസി നിയമം പ്രകാരം 6 മാസം തടവും 1000 രൂപ പിഴയും ശിക്ഷയായി ലഭിക്കും. ഡോക്ടര്‍മാര്‍ക്ക് സ്വന്തം രോഗിക്ക് നേരിട്ട് മരുന്ന് നല്‍കാന്‍ മാത്രമാണ് ഇളവുള്ളത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

ജപ്പാനിൽ ആശങ്ക പടർത്തി അപൂർവ ബാക്ടീരിയൽ അണുബാധ; മരണസംഖ്യ ഉയരുന്നു, കോവിഡിന് സമാനമായ മുൻകരുതൽ

കേസുകള്‍ കൂടുന്നതിന് പിന്നിലെ കാരണം സ്ഥിരീകരിക്കാൻ കഴിയുന്നില്ലെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫെക്ഷ്യസ് ഡിസീസ് വ്യക്തമാക്കി.

Published

on

ജപ്പാനിൽ അപൂർവവും അപകടകാരിയുമായ ബാക്ടീരിയൽ അണുബാധ വ്യാപിക്കുന്നതായി റിപ്പോർട്ട്. സ്ട്രെപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോം എന്ന് അറിയപ്പെടുന്ന രോ​ഗം ആശങ്ക പടര്‍ത്തി മുൻ വർഷത്തെക്കാള്‍ കൂടുതല്‍ പേരിലേക്ക് വ്യാപിച്ചു.

കേസുകള്‍ കൂടുന്നതിന് പിന്നിലെ കാരണം സ്ഥിരീകരിക്കാൻ കഴിയുന്നില്ലെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫെക്ഷ്യസ് ഡിസീസ് വ്യക്തമാക്കി. സ്ട്രെപ്റ്റോകോക്കസ് പ്യോജീൻസ് എന്ന ബാക്ടീരിയം ആണ് സ്ട്രൊപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോമിനു കാരണമാകുന്നത്.

കഴിഞ്ഞവർഷം മാത്രം 941 സ്ട്രൊപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോം രോ​ഗികളെയാണ് സ്ഥിരീകരിച്ചതെങ്കിൽ ഈ വർഷം ആദ്യ രണ്ടുമാസത്തിനുള്ളിൽ തന്നെ അത് 378 കേസുകളായി ഉയർന്നിട്ടുണ്ട്. പ്രായം കൂടിയവർ അപകടസാധ്യതാ വിഭാ​ഗത്തിൽ പെടുന്നവരാണെങ്കിലും സ്ട്രെപ്റ്റോകോക്കസ് ​ഗ്രൂപ്പ് എ വിഭാ​ഗം അമ്പതുവയസ്സിന് താഴെയുള്ളവരിലും മരണസാധ്യത വർധിപ്പിക്കുന്നതായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫെക്ഷ്യസ് ഡിസീസ് വ്യക്തമാക്കുന്നു.

കഴിഞ്ഞ ജൂലായ് മുതൽ ഡിസംബർ വരെ രോ​ഗം സ്ഥിരീകരിച്ച അമ്പതുവയസ്സിന് താഴെയുള്ള അറുപത്തിയഞ്ചുപേരിൽ ഇരുപത്തിയൊന്നു പേരും മരണപ്പെട്ടതായി പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പലരിലും ലക്ഷണങ്ങളില്ലാതെ തന്നെ രോ​ഗം വന്നുപോകുമെങ്കിലും ഉയർന്ന വ്യാപനത്തിനു കാരണമാകുന്ന ബാക്ടീരിയ ചിലഘട്ടങ്ങളിൽ ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കുകയും മരണസംഖ്യ വർധിപ്പിക്കുകയും ചെയ്യാം. പ്രത്യേകിച്ച് മുപ്പതു വയസ്സിനു മുകളിലുള്ളവരിൽ സ്ഥിതി കൂടുതൽ വഷളായേക്കാം.

പ്രായമായവരിൽ ജലദോഷത്തിനു സമാനമായ ലക്ഷണങ്ങളാണ് പ്രകടമാവുകയെങ്കിലും ചിലപ്പോൾ ടോൺസിലൈറ്റിസ്, ന്യുമോണിയ, മെനിഞ്ചൈറ്റിസ് തുടങ്ങിയവയ്ക്കും കാരണമാകും. പല കേസുകളിലും അവയവങ്ങൾ തകരാറിലാകുന്ന അവസ്ഥയിലേക്കുമെത്തിച്ചേരാം. കോവിഡിനുസമാനമായി സ്രവങ്ങളിലൂടെയും സ്പർശനങ്ങളിലൂടെയുമൊക്കെയാണ് സ്ട്രെപ്റ്റോകോക്കൽ അണുബാധകളും പകരുന്നത്. കൈകാലുകളിലെ മുറിവുകളിലൂടെയും ബാക്ടീരിയ ശരീരത്തിൽ പ്രവേശിക്കാം.

ആന്റിബയോട്ടിക് ചികിത്സയിലൂടെയാണ് സ്ട്രെപ് എ അണുബാധയെ ചികിത്സിക്കുന്നത്. പക്ഷേ കൂടുതൽ ​ഗുരുതരമായ ​ഗ്രൂപ്പ് എ സ്ട്രെപ്റ്റോകോക്കൽ ഡിസീസുകൾക്ക് ആന്റിബയോട്ടിക്കിനൊപ്പം മറ്റുമരുന്നുകളും വേണ്ടിവരും. കോവിഡ് കാലത്ത് സ്വീകരിച്ചിരുന്ന മുൻകരുതലുകൾ സ്ട്രെപ് എ വിഭാ​ഗത്തിനെതിരെയും തുടരണമെന്ന് ജപ്പാനിലെ ആരോ​ഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.

Continue Reading

Health

വെള്ളത്തിലൂടെ രക്തത്തില്‍ കലരുന്ന പ്ലാസ്റ്റിക് ഗുരുതര രോഗങ്ങള്‍ക്ക് കാരണമാകും; കുപ്പിവെള്ളം വാങ്ങുന്നവര്‍ക്ക് ജാഗ്രതാനിര്‍ദേശം

സൂര്യപ്രകാശമേല്‍ക്കുന്ന രീതിയില്‍ കുപ്പിവെള്ളം വിതരണം, വില്‍പ്പന എന്നിവ നടത്തരുതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കി

Published

on

പ്ലാസ്റ്റിക് ബോട്ടിലില്‍ സൂക്ഷിക്കുന്ന കുപ്പിവെള്ളം, ജ്യൂസുകള്‍, കോളകള്‍ എന്നിവ കൂടുതല്‍ സമയം സൂര്യപ്രകാശം ഏല്‍ക്കുന്നത് സുരക്ഷിതമല്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്. അതിനാല്‍ സൂര്യപ്രകാശമേല്‍ക്കുന്ന രീതിയില്‍ കുപ്പിവെള്ളം വിതരണം, വില്‍പ്പന എന്നിവ നടത്തരുതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കി.

സൂര്യപ്രകാശം ഏല്‍ക്കുന്ന വിധം കുപ്പിവെള്ളം വില്‍പ്പനയ്ക്കു വച്ചതായി ശ്രദ്ധയില്‍പ്പെട്ടാല്‍ പരാതിപ്പെടാം. കടുത്ത ചൂടേറ്റ് കുപ്പിയിലുണ്ടാകുന്ന രാസമാറ്റം ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

കുപ്പിവെള്ളം വെയിലത്ത് വയ്ക്കുമ്പോള്‍ ചൂടാകുകയും ഇതിലുള്ള പ്ലാസ്റ്റിക് നേരിയ തോതില്‍ വെള്ളത്തില്‍ അലിഞ്ഞിറങ്ങുകയും ചെയ്യും. പ്രത്യക്ഷത്തില്‍ ഇതു കണ്ടെത്താന്‍ കഴിയില്ല. വെള്ളത്തിലൂടെ രക്തത്തില്‍ കലരുന്ന പ്ലാസ്റ്റിക് ഗുരുതര രോഗങ്ങള്‍ക്ക് വഴിയൊരുക്കും.

അതിനാല്‍, സ്ഥിരമായി കുപ്പിവെള്ളം ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. വെയില്‍ ഏല്‍ക്കുന്ന രീതിയില്‍ ഇവ സൂക്ഷിക്കുകയും വില്‍പ്പന നടത്തുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കും വാഹനങ്ങള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

കുപ്പിവെള്ളം, സോഡ, മറ്റ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ തുറന്ന വാഹനങ്ങളില്‍ വിതരണത്തിനായി കൊണ്ടുപോകരുത്.

കടകളില്‍ വില്‍പ്പനയ്ക്കായി വച്ചിരിക്കുന്ന കുപ്പിവെള്ളം, ശീതള പാനിയങ്ങള്‍ എന്നിവ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാത്ത രീതിയില്‍ സൂക്ഷിക്കണം.

കടകള്‍ക്കു വെളിയില്‍ വെയില്‍ കൊള്ളുന്ന രീതിയില്‍ തൂക്കിയിടാനോ വയ്ക്കാനോ പാടില്ല.

കുപ്പിവെള്ളത്തില്‍ ഐഎസ്‌ഐ മുദ്രയുണ്ടോ എന്ന് ഉറപ്പു വരുത്തണം.

പ്ലാസ്റ്റിക് ബോട്ടിലിന്റെ സീല്‍ പൊട്ടിച്ചിട്ടില്ലെന്ന് ഉറപ്പാക്കണം.

വെയിലത്തു പാര്‍ക്ക് ചെയ്യുന്ന കാറുകളിലും മറ്റം കുപ്പിവെള്ളം സൂക്ഷിക്കരുത്.

Continue Reading

Celebrity

ജനങ്ങളെ ഭിന്നിപ്പിക്കാനും ഐക്യം തകർക്കാനും കേന്ദ്ര സർക്കാർ ശ്രമിക്കുന്നു; സി.എ.എക്കെതിരെ കമൽഹാസൻ

ഒരുപക്ഷേ, വീണ്ടും അധികാരത്തിൽ വന്നാൽ ബി.ജെ.പി സൃഷ്ടിക്കാൻ ഉദ്ദേശിക്കുന്ന ഇന്ത്യയുടെ മികച്ച ഉദാഹരണമാണിതെന്നും മുസ്ലീം സഹോദരങ്ങൾക്ക് അവരുടെ പുണ്യദിനത്തിലാണ് ഈ ദുരന്തവാർത്ത കേൾക്കേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.

Published

on

പൗരത്വ ഭേദഗതി നിയമത്തിലൂടെ (സി.എ.എ) പൊതുതെരഞ്ഞെടുപ്പിന് മുമ്പ് ജനങ്ങളെ ഭിന്നിപ്പിക്കാനും ഐക്യം തകർക്കാനും കേന്ദ്ര സർക്കാർ ശ്രമിക്കുകയാണെന്ന് നടനും രാഷ്ട്രീയ നേതാവുമായ കമൽ ഹാസൻ. തന്‍റെ പാർട്ടി നിയമപരമായും രാഷ്ട്രീയമായും സി.എ.എയെ അചഞ്ചലമായി എതിർത്തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യൻ ഭരണഘടനയോടുള്ള പ്രതിബദ്ധതയിൽ ഈ നിയമത്തെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്ത തമിഴ്‌നാട്ടിലെ ആദ്യത്തെ രാഷ്ട്രീയ പാർട്ടിയാണ് തന്‍റെ മക്കൾ നീതി മയ്യമെന്നും കമൽഹാസൻ പറഞ്ഞു.

ഒരുപക്ഷേ, വീണ്ടും അധികാരത്തിൽ വന്നാൽ ബി.ജെ.പി സൃഷ്ടിക്കാൻ ഉദ്ദേശിക്കുന്ന ഇന്ത്യയുടെ മികച്ച ഉദാഹരണമാണിതെന്നും മുസ്ലീം സഹോദരങ്ങൾക്ക് അവരുടെ പുണ്യദിനത്തിലാണ് ഈ ദുരന്തവാർത്ത കേൾക്കേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.

അടിച്ചമർത്തപ്പെട്ട മതന്യൂനപക്ഷങ്ങൾക്ക് സംരക്ഷണം നൽകാനാണ് സി.എ.എ ഉദ്ദേശിക്കുന്നതെങ്കിൽ സമാനമായ ബുദ്ധിമുട്ടുകൾ നേരിടുന്ന ശ്രീലങ്കൻ തമിഴരെ എന്തുകൊണ്ട് ഉൾപ്പെടുത്തുന്നില്ല എന്നും അദ്ദേഹം ചോദിച്ചു.

കേന്ദ്രസർക്കാർ യാഥാർഥ്യത്തെ അവഗണിക്കുന്നത് അപലപനീയമാണ്. നമ്മുടെ പൗരന്മാരെ മതത്തിന്‍റെയും ഭാഷയുടെയും ജാതിയുടെയും അടിസ്ഥാനത്തിൽ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവർക്ക് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ യാഥാർഥ്യം മനസിലാക്കികൊടുക്കണമെന്നും കമൽഹാസൻ പറഞ്ഞു.

Continue Reading

Trending