Connect with us

Sports

വി.പി സത്യന്‍ ഓര്‍മയായിട്ട് ഒന്നരപതിറ്റാണ്ട്

Published

on

കാല്‍പന്തുകളിയിലെ അഭിമാനതാരം വി.പി സത്യന്‍ ഓര്‍മ്മയായിട്ട് ഇന്നേക്ക് 15 വര്‍ഷം തികയുന്നു. കണ്ണൂരിലെ ഗ്രാമത്തില്‍ നിന്ന് പന്തുതട്ടി ഇന്ത്യയുടെ ഫുട്‌ബോള്‍ നായകസ്ഥാനത്തേക്ക് ഉയര്‍ന്ന സത്യന്റെ കളിയോര്‍മകള്‍ ഒന്നരപതിറ്റാണ്ടിനിപ്പുറവും മനസില്‍ മായാതെ നില്‍ക്കുന്നതാണ്. നാല് സാഫ് ഗെയിംസില്‍ പങ്കെടുത്ത ഏകമലയാളിതാരമായ ഈ പ്രതിരോധനിരക്കാരന്‍ കേരള ഫുട്‌ബോളിലെ സുവര്‍ണതലമുറയിലെ പ്രധാനിയാണ്. കാല്‍പന്തുപ്രേമികളെ കണ്ണീരിലാഴ്ത്തി അകാലത്തില്‍ വിടപറഞ്ഞെങ്കിലും തുകല്‍പന്തിനെ ജീവനുതുല്യം സ്‌നേഹിച്ച ക്യാപ്റ്റന്റെ സ്മരണാര്‍ത്ഥം ആരംഭിച്ച വി.പി സത്യന്‍ സോക്കര്‍ സ്‌കൂള്‍ പുതിയ പ്രതിഭകളെ സൃഷ്ടിച്ച് അദ്ദേഹത്തിന്റെ സ്വപ്‌നങ്ങള്‍ക്ക് നിറംപകരുകയാണ്.

കൗമാരതാരങ്ങളെ വളര്‍ത്തിയെടുക്കുക ലക്ഷ്യമിട്ട് 2013 നവംബറിലാണ് വി.പി സത്യന്‍ സോക്കര്‍ സ്‌കൂള്‍ കോഴിക്കോട് കേന്ദ്രമായി പിറവിയെടുത്തത്. സത്യന്റെ ഭാര്യ അനിതയുടെയും താരത്തെ സ്‌നേഹിക്കുന്നഅനേകംപേരുടേയും ഏറെകാലത്തെ ആഗ്രഹമായിരുന്നു അക്കാദമി. സെപ്റ്റ് കോഴിക്കോടിന്റെ 29 കുട്ടികളെ ദത്തെടുത്താണ് സോക്കര്‍ സ്‌കൂളിന്റെ തുടക്കം. അണ്ടര്‍ 14, 12,10 എന്നീ വിഭാഗങ്ങളിലേക്ക് സെലക്ഷന്‍ നടത്തി. മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ട്, സെന്റ് ജോസഫ്‌സ് ജൂനിയര്‍ ഗ്രൗണ്ട്, റെയില്‍വെ ഗ്രൗണ്ട് എന്നിവിടങ്ങളിലായാണ് പരിശീലനം. കേരളത്തിലെ മുന്‍നിര കോച്ചുമാരെല്ലാം പരിശീലക റോളിലെത്തി. അനിതാ സത്യന്‍ പ്രസിഡന്റും എ.ജെ സണ്ണി സെക്രട്ടറിയുമായ കമ്മിറ്റിയാണ് സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

ചുരുങ്ങിയകാലത്തിനുള്ളില്‍ ദേശീയ അന്തര്‍ദേശീയതലത്തില്‍ നിരവധി കൗമാരതാരങ്ങളെ വളര്‍ത്തിയെടുത്ത സോക്കര്‍ സ്‌കൂള്‍ പ്രഖ്യാപിതലക്ഷ്യത്തിലേക്കുള്ള യാത്രയിലാണിപ്പോള്‍. സ്‌പെയിനിലെ അണ്ടര്‍ 18 സെക്കന്റ്ഡ് ഡിവിഷന്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ മിന്നുംപ്രകടനം നടത്തി ടോപ്‌സ്‌കോററായ മുഹമ്മദ് നെമില്‍ സത്യന്‍ സോക്കര്‍ സ്‌കൂളിലൂടെയാണ് കളിപഠിച്ചത്. ഐലീഗില്‍ ഗോകുലം കേരള എഫ്.സി ജൂനിയര്‍ ടീമിലും ബ്ലാസ്‌റ്റേഴ്‌സ് കൗമാരനിരയിലിലുമെല്ലാം സത്യന്‍ സ്‌കൂളിലെ പ്രതിഭകളുണ്ട്. നിലവില്‍ രണ്ട് വര്‍ഷത്തിലൊരിക്കലാണ് ടീം സെലക്ഷന്‍ ക്യാമ്പ് നടത്തുന്നത്. ഓരോ ബാച്ചിലും 30 അംഗസംഘത്തെ സെലക്ട് ചെയ്ത് കൃത്യമായ പരിശീലനത്തിലൂടെ മികവിലേക്കുയര്‍ത്തുന്നു. ഇതിനായി മികച്ച കോച്ചിംഗ് നിരതന്നെയുണ്ട്. പരിമിതികള്‍ക്ക് നടുവിലാണ് അക്കാദമിയുടെ പ്രവര്‍ത്തനം. സ്വന്തമായൊരു ഗ്രൗണ്ട് എന്ന ലക്ഷ്യം ഇനിയും യാഥാര്‍ത്ഥ്യമായിട്ടില്ല. മറ്റുക്ലബുകള്‍ ചെയ്യുന്നതുപോലെ കുട്ടികളില്‍ നിന്ന് വലിയ സംഖ്യ ഈടാക്കുകയോ സ്‌പോണ്‍സര്‍മാരെ കണ്ടെത്തി പ്രവര്‍ത്തനരീതിയില്‍ മാറ്റംവരുത്താനോ സ്‌കൂള്‍ അധികൃതര്‍ ശ്രമിച്ചിട്ടില്ല. പലപ്പോഴും സ്‌കൂള്‍ നടത്തിപ്പ് പ്രതിസന്ധിനേരിട്ടെങ്കിലും സത്യന്‍ എന്ന പേരുനല്‍കുന്ന ആത്മവിശ്വാസമാണ് പ്രചോദനമായത്. പരാധീനതകള്‍ക്കിടയിലും പുതിയ പ്രതിഭകളെ കണ്ടെത്തി നിശ്ചയദാര്‍ഢ്യത്തോടെ യാത്രതുടരുകയാണ് സോക്കര്‍ സ്‌കൂള്‍. സത്യന്റെ സ്വപ്‌നങ്ങളിലേക്ക്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Football

2027 ലെ ഫിഫ വനിതാ ലോകകപ്പ്‌: ബ്രസീല്‍ ആതിഥേയത്വം വഹിക്കും

വോട്ടെടുപ്പില്‍ ബെല്‍ജിയം, നെതര്‍ലന്‍ഡ്‌സ്, ജര്‍മ്മനി എന്നീ രാജ്യങ്ങളായിരുന്നു അവസാന റൗണ്ടില്‍ ബ്രസീലിന് വെല്ലുവിളി ഉയര്‍ത്തിയത്. ഫിഫ കോണ്‍ഗ്രസില്‍ നടന്ന വോട്ടെടുപ്പില്‍ 119 അംഗ അസോസിയേഷനുകളുടെ വോട്ടാണ് ബ്രസീലിന് ലഭിച്ചത്.

Published

on

റിയോ ഡി ജനീറോ: 2027ലെ ഫിഫ വനിതാ ലോകകപ്പിന് ബ്രസീല്‍ വേദിയാകും. ആദ്യമായാണ് ലാറ്റിനമേരിക്കന്‍ രാജ്യം വനിതാ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. വോട്ടെടുപ്പിലൂടെയാണ് ബ്രസീലിനെ വേദിയായി ഫിഫ തിരഞ്ഞെടുത്തത്.

വോട്ടെടുപ്പില്‍ ബെല്‍ജിയം, നെതര്‍ലന്‍ഡ്‌സ്, ജര്‍മ്മനി എന്നീ രാജ്യങ്ങളായിരുന്നു അവസാന റൗണ്ടില്‍ ബ്രസീലിന് വെല്ലുവിളി ഉയര്‍ത്തിയത്. ഫിഫ കോണ്‍ഗ്രസില്‍ നടന്ന വോട്ടെടുപ്പില്‍ 119 അംഗ അസോസിയേഷനുകളുടെ വോട്ടാണ് ബ്രസീലിന് ലഭിച്ചത്. അതേസമയം സംയുക്ത യൂറോപ്യന്‍ ബിഡിന് 78 വോട്ടുകളാണ് ലഭിച്ചത്.

ലോകകപ്പിനുള്ള വേദിയാകുന്നതിനുള്ള തിരഞ്ഞെടുപ്പില്‍ നിന്ന് നവംബറില്‍ ദക്ഷിണാഫ്രിക്ക തങ്ങളുടെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ചിരുന്നു. കഴിഞ്ഞ മാസം അവസാനം അമേരിക്കയും മെക്‌സിക്കോയും തങ്ങളുടെ സംയുക്ത ബിഡ് പിന്‍വലിക്കുകയും ചെയ്തതു.

ഇതോടെ വെള്ളിയാഴ്ചത്തെ വോട്ടിനായി രണ്ട് ലേലങ്ങള്‍ മാത്രം ബാക്കിയാക്കി, ബെല്‍ജിയം, നെതര്‍ലാന്‍ഡ്‌സ്, ജര്‍മ്മനി എന്നിവിടങ്ങളില്‍ നിന്നുള്ള സംയുക്ത നിര്‍ദ്ദേശവും മറ്റൊന്ന് ബ്രസീലില്‍ നിന്നും. പിന്നാലെയാണ് ബ്രസീല്‍ തിരഞ്ഞെടുക്കപ്പെട്ടത്.

Continue Reading

india

ഇന്ത്യന്‍ ടീമിലും കാവിവത്കരണം?; 2023 ലോകകപ്പിനിടെ പാകിസ്താനെതിരെ ഓറഞ്ച് ജേഴ്‌സിയില്‍ കളിപ്പിക്കാന്‍ ശ്രമം നടത്തി

ഇന്ത്യന്‍ ടീമിലും കാവിവത്കരണം?; 2023 ലോകകപ്പിനിടെ പാകിസ്താനെതിരെ ഓറഞ്ച് ജേഴ്‌സിയില്‍ കളിപ്പിക്കാന്‍ നീക്കം

Published

on

2023 ഏകദിന ലോകകപ്പിനിടെ ഇന്ത്യൻ ടീമിന്റെ ജേഴ്സി മാറ്റാൻ ശ്രമിച്ചെന്ന് വിവരം. പാകിസ്താനെതിരെ ഓറഞ്ച് ജേഴ്സിയിൽ കളിക്കാനായിരുന്നു നീക്കം. ടീമിൽ എതിർപ്പ് ഉയർന്നതോടെ നീക്കം ഉപേക്ഷിച്ചു. വിസ്‌ഡൻ മാസികയിലെ ലേഖനത്തിലാണ് വെളിപ്പെടുത്തൽ. ഓറഞ്ച് ജേഴ്സിയുടെ കിറ്റ് മത്സരത്തിന് രണ്ടുദിവസം മുന്നേ കൊണ്ടുവന്നിരുന്നു.

എന്നാൽ എതിർപ്പ് ഉയർന്നതോടെ തീരുമാനം മാറ്റുകയായിരുന്നു. ടീം അംഗങ്ങൾ ഇത് എതിർക്കുകയും ചോദ്യം ചെയ്യുകയുമായിരുന്നു. ഇന്ത്യൻ ടീമിന്റെ പ്രാക്ടിസ് ജേഴ്സിയാക്കി മാറ്റിയതിനെതിരെയും പ്രതിഷേധം ഉയർന്നിരുന്നു. ജയ് ഷാ ഇന്ത്യൻ ടീമിന്റെ കവിവത്കരണത്തിന് ശ്രമിക്കുന്നു എന്ന ആരോപണങ്ങൾ ഉയരുന്നതിനിടെയാണ് വാർത്ത പുറത്ത് വന്നത്.

അതേസമയം ജൂണിൽ ആരംഭിക്കുന്ന ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ ജേഴ്സി അവതരിപ്പിച്ച് അഡിഡാസ്.’വി’ ആകൃതിയിലുള്ള കഴുത്തും ഓറഞ്ച് നിറത്തിലുള്ള സ്ലീവ്സുമാണ് ജേഴ്സിയിലുള്ളത്. കഴുത്തിൽ ത്രിവർണ്ണ നിറത്തിലുള്ള സ്ട്രൈപ്പുകളുമുണ്ട്. ജേഴ്സിയുടെ മുന്നിലും പിന്നിലും നീല നിറമാണ്. സ്ലീവ്സിന് മുകളിൽ അഡിഡാസിന്റെ മുദ്രയായ മൂന്ന് വരകളുണ്ട്. മേയ്-7 മുതൽ സ്റ്റോറുകളിൽ നിന്നും ഓൺലൈനായും ജേഴ്സി വാങ്ങാമെന്ന് അഡിഡാസ് അറിയിച്ചു.

Continue Reading

Football

യൂറോ കപ്പ്:ഫ്രാന്‍സ് ടീം പ്രഖ്യാപിച്ചു, കാന്റെ തിരിച്ചെത്തി

മുന്നേറ്റനിരനിര നയിക്കാന്‍ എംബാപ്പെയ്‌ക്കൊപ്പം അന്റോയിന്‍ ഗ്രീസ്മാനും ടീമിലുണ്ട്.

Published

on

പാരീസ്: 2024 യൂറോ കപ്പ് ടൂര്‍ണമെന്റിനുള്ള ഫ്രാന്‍സ് ടീമിനെ പ്രഖ്യാപിച്ചു. മുഖ്യപരീശീലകന്‍ ദിദിയര്‍ ദെഷാംപ്‌സ് പ്രഖ്യാപിച്ച 25 അംഗ ടീമില്‍ സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ സ്ഥാനം പിടിച്ചു. മുന്നേറ്റനിരനിര നയിക്കാന്‍ എംബാപ്പെയ്‌ക്കൊപ്പം അന്റോയിന്‍ ഗ്രീസ്മാനും ടീമിലുണ്ട്.

മധ്യനിര താരം എന്‍ഗോളോ കാന്റെയ്ക്കും ടീമില്‍ സ്ഥാനം ലഭിച്ചു. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കാന്റെ ഫ്രാന്‍സ് ദേശീയ ടീമിലെത്തുന്നത്. സീസണ്‍ അവസാനത്തില്‍ ടീം വിടാന്‍ ഒരുങ്ങുന്ന എസി മിലാന്‍ താരം ഒളിവര്‍ ജിറൂദും ഫ്രഞ്ചുപടയുടെ മുന്നേറ്റനിരയിലുണ്ട്.

ഗോള്‍കീപ്പര്‍മാര്‍: ബ്രൈസ് സാംബ, മൈക്ക് മൈഗ്നന്‍, അല്‍ഫോണ്‍സ് അരിയോള

ഡിഫന്‍ഡര്‍മാര്‍: ജൊനാഥന്‍ ക്ലോസ്, ജൂള്‍സ് കൗണ്ടെ, ബെഞ്ചമിന്‍ പവാര്‍ഡ്, ഇബ്രാഹിമ കൊണാറ്റെ, ദയോത് ഉപമെക്കാനോ, വില്യം സാലിബ, തിയോ ഹെര്‍ണാണ്ടസ്, ഫെര്‍ലാന്‍ഡ് മെന്‍ഡി

മിഡ്ഫീല്‍ഡര്‍മാര്‍: ഔറേലിയന്‍ ചൗമേനി, എഡ്വേര്‍ഡോ കാമവിംഗ, എന്‍ഗോളോ കാന്റെ, വെസ്ലി ഫൊഫാന, അഡ്രിയാന്‍ റാബിയോട്ട്, വാറന്‍ സയര്‍-എമറി

ഫോര്‍വേഡ്: കിലിയന്‍ എംബാപ്പെ, ഒളിവര്‍ ജിറൂഡ്, അന്റോയിന്‍ ഗ്രീസ്മാന്‍, ഔസ്മാന്‍ ഡെംബെലെ, മാര്‍ക്കസ് തുറാം, ബ്രാഡ്‌ലി ബാര്‍കോള, റാന്‍ഡല്‍ കോലോ മുവാനി, കിംഗ്സ്ലി കോമന്‍.

Continue Reading

Trending