Connect with us

kerala

സംസ്ഥാനത്ത് റേഷന്‍വിതരണം കുത്തഴിഞ്ഞ നിലയില്‍

Published

on

സംസ്ഥാനത്തെ റേഷന്‍ വിതരണം കുത്തഴിഞ്ഞ നിലയില്‍. ജൂണ്‍ മാസത്തിലെ റേഷന്‍ വിതരണം ആരംഭിച്ചത് 10ാം തിയ്യതിയാണ്. തലേ ദിവസം 9 ന് റേഷന്‍ കടകള്‍ക്ക് അവധി നല്‍കിയിരുന്നു. അവധി നല്‍കിയത് ഈ മാസത്തെ വിതരണം ഇന്‍സ്റ്റാള്‍ ചെയ്തു ക്രമപെടുത്തുവാനായിരുന്നുവെങ്കിലും 10 ന് വിതരണം ആരംഭിച്ചപ്പോള്‍ കൈവിരല്‍ പതിക്കുന്ന ഇ.പോസില്‍ സ്‌പെഷല്‍ അരിയും മണ്ണെണ്ണയും സ്‌റ്റോക്ക് കയറിയില്ല. അത് കൊണ്ട് സ്‌റ്റോക്കുള്ള മണ്ണെണ്ണയും സ്‌പെഷല്‍ അരിയും വിതരണം ചെയ്യാന്‍ കഴിയാതെ വന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മണ്ണെണ്ണ ഇ.പോസില്‍ ക്രമീകരിച്ചപ്പോള്‍ മുന്‍ഗണന വിഭാഗങ്ങള്‍ക്ക് വൈദ്യുതീകരിച്ച കാര്‍ഡുകള്‍ക്ക് ഒരു ലീറ്റര്‍ വീതം വിതരണം നടത്തണം എന്ന് നിര്‍ദ്ദേശം ഉണ്ടെങ്കിലും 65 % മണ്ണെണ്ണയാണ് ആദ്യ ഗഡുവായി കഴിഞ്ഞ മാസം ലഭിച്ചത് അത് കൊണ്ട് അര ലിറ്റര്‍ വീതം മെയ് മാസത്തില്‍ വിതരണം നടത്തുവാന്‍ നിര്‍ദ്ദേശിക്കുകയുണ്ടായി. ബാക്കി വരുന്ന അര ലിറ്റര്‍ വിതരണം നടത്തുവാന്‍ ജൂണിലെ മണ്ണെണ്ണ വിതരണം വീണ്ടും ക്രമീകരിച്ചപ്പോള്‍ ഇ.പോസില്‍ അപ്രത്യക്ഷ്യമായത് കൊണ്ട് ഉപഭോക്താക്കള്‍ വീണ്ടും വരേണ്ട സാഹചര്യമുണ്ടായി.

വിതരണം തുടങ്ങി രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ സര്‍വ്വര്‍ തകരാര്‍ മൂലം റേഷന്‍ നല്‍കാന്‍ കഴിയാത്ത സാഹചര്യവും ഉണ്ടായി. മെയ് മാസത്തെ റേഷന്‍ മാസാരംഭ ദിവസങ്ങളില്‍ കൈപറ്റിയവര്‍ ജൂണ്‍ മാസത്തെ റേഷന്‍ ലഭിക്കുവാന്‍ കടയില്‍ വരുന്നത് കൊണ്ട് ഈ ലോക്ക് ഡൗണ്‍ കാലത്ത് സാമൂഹിക അകലം പാലിക്കുന്നതിന് പകരം കൂട്ടം കൂടി നില്‍ക്കേണ്ട സാഹചര്യമാണ് ഉണ്ടായത്. റേഷന്‍ അരിയും ഗോതമ്പിനേയും ആശ്രയിച്ചു ജീവിക്കുന്ന ഉപഭോക്താക്കളെ തിരിച്ചയക്കുവാന്‍ റേഷന്‍ വ്യാപാരികള്‍ക്ക് കഴിയുന്നില്ല. ഇതിന്റെ പേരിലും റേഷന്‍ വ്യാപാരികളേ ക്രൂശിക്കുകയും പിഴകള്‍ ചുമത്തി കേസെടുത്ത ചരിത്രവും സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ ഉണ്ടായിട്ടുണ്ട്.

ഇത്തരം സന്ദര്‍ഭങ്ങളില്‍ സാംമ്പത്തികമായും മറ്റും ഉയര്‍ന്നവരെ ചില റേഷന്‍ വ്യാപാരികള്‍ തന്നെ മടക്കി അയച്ചിരുന്നു. നീല, വെള്ള കാര്‍ഡുകാര്‍ വീണ്ടും കടയില്‍ വന്നപ്പോള്‍ സ്‌പെഷല്‍ അരി സ്‌റ്റോക്ക് ഇല്ലാത്തത് കൊണ്ടും മുന്‍ഗണനാ വിഭാഗങ്ങളായ മഞ്ഞ, പിങ്ക്, കാര്‍ഡുകാര്‍ക്ക് പി.എം.ജി.കെ. വൈ കേന്ദ്ര വിഹിതമായ സൗജന്യ ഭക്ഷ്യധാ ന്യങ്ങള്‍ പരിപൂര്‍ണ്ണമായും സ്‌റ്റോക്കില്ലാത്തത് കൊണ്ട് അരിയും ഗോതമ്പും വിതരണം ചെയ്യാന്‍ കഴിഞ്ഞില്ല. അത് കൊണ്ട് വീണ്ടും വരേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ചില സ്ഥലങ്ങളില്‍ സാധാരണ റേഷന്‍ പോലും വൈകിയെത്തുന്നത് കൊണ്ട് കൂടുതല്‍ പ്രശ്‌നങ്ങള്‍ രൂക്ഷമാക്കുന്നു.പല താലൂക്കുകളിലും ആട്ടയുടെ വിതരണം എവിടേയും എത്താതെ കിടക്കുന്നു.

15 രൂപയുടെ സ്‌പെഷല്‍ അരി ജൂണ്‍ മാസം 19നാണ് വിതരണത്തിന്ന് ഇ.പോസില്‍ ക്രമീകരിച്ചത്. ഭൂരിഭാഗം കാര്‍ഡുടമകളും ഇനി സ്‌പെഷല്‍ അരിക്ക് വേണ്ടി മടങ്ങി വരാനുള്ള സാഹചര്യം വിരളമാണ്. സംസ്ഥാനത്തെ മിക്ക താലൂക്കുകളിലും 15 രൂപയുടെ സ്‌പെഷല്‍ അരിയും കേന്ദ്ര വിഹിതമായ പി.എം.ജി.കെ. വൈ. അരിയും ഗോതമ്പും റേഷന്‍ കടകളില്‍ പോലും സ്‌റ്റോക്കെത്തിക്കുവാന്‍ മൊത്ത വിതരണക്കാരായ എന്‍.എഫ്.എസ്.എ.ഗോഡോണുകള്‍ക്ക് പോലും കഴിഞ്ഞിട്ടില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മണിക്കൂറുകളായി സ്‌കൈ ഡൈനിംങ്ങില്‍ കുടുങ്ങിക്കിടന്ന വിനോദ സഞ്ചാരികളില്‍ ഒരാളെ രക്ഷപ്പെടുത്തി

രണ്ടും നാലും വയസുള്ള കുഞ്ഞുങ്ങളടക്കം മലപ്പുറം സ്വദേശികളായ നാലുപേരും സ്‌കൈ ഡൈനിംങ്ങ് ജീവനക്കാരിയുമടക്കം അഞ്ചുപേരാണ് മണിക്കൂറുകളോളം ഇതില്‍ കുടുങ്ങിക്കിടന്നത്.

Published

on

ഇടുക്കി ആനച്ചാലില്‍ മണിക്കൂറുകളായി സ്‌കൈ ഡൈനിംങ്ങില്‍ കുടുങ്ങിക്കിടന്ന വിനോദ സഞ്ചാരികളില്‍ ഒരാളെ രക്ഷപ്പെടുത്തി. ഫയര്‍ഫോഴ്‌സ് എത്തി കയറുകെട്ടിയാണ് സഞ്ചാരികളെ പുറത്തിറക്കിയത്. രണ്ടും നാലും വയസുള്ള കുഞ്ഞുങ്ങളടക്കം മലപ്പുറം സ്വദേശികളായ നാലുപേരും സ്‌കൈ ഡൈനിംങ്ങ് ജീവനക്കാരിയുമടക്കം അഞ്ചുപേരാണ് മണിക്കൂറുകളോളം ഇതില്‍ കുടുങ്ങിക്കിടന്നത്.

ഫയര്‍ഫോഴ്‌സ് സംഘത്തിലൊരാള്‍ മുകളിലെത്തുകയും സേഫ്റ്റ് ബെല്‍റ്റുകള്‍ ഘടിപ്പിച്ച് കയറുകെട്ടിയാണ് ആളുകളെ പുറത്തിറക്കുന്നത്. ആദ്യം സ്ഥാപനത്തിലെ ജീവനക്കാരിയെയാണ് പുറത്തിറക്കിയത്. ക്രൈയിനിന്റെ തകരാണ് സ്‌കൈ ഡൈനിംങ്ങില്‍ കുടുങ്ങിക്കിടക്കാന്‍ കാരണമായത്. ഉടന്‍ തന്നെ ഫയര്‍ഫോഴ്സെത്തി സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ ശ്രമിച്ചിരുന്നു.ഇന്നാല്‍ ഇത് പരാജയപ്പെട്ടതോടെയാണ് ഫയര്‍ഫോഴ്സ് കയര്‍ കെട്ടി കുടുങ്ങിക്കിടന്ന ഓരോരുത്തരെയും രക്ഷപ്പെടുത്തിയത്.150 ലധികം അടി ഉയരത്തിലാണ് സഞ്ചാരികള്‍ കുടങ്ങിക്കിടന്നിരുന്നത്. രണ്ടുമാസം മുന്‍പാണ് ഇടുക്കി ആനച്ചാലില്‍ സ്‌കൈ ഡൈനിംങ്ങ് സ്ഥാപനം തുടങ്ങിയത്. ആകാശത്തിരുന്ന് ഭക്ഷണം കഴിക്കാനുള്ള സംവിധാനമാണിത്. അതേസമയം,സാധാരണയുള്ളതിനാല്‍ കൂടുതല്‍ ഉയരത്തില്‍ ഇന്ന് സ്‌കൈ ഡൈനിങ്ങ് പ്രവര്‍ത്തിച്ചെന്നും ഇതാണ് സാങ്കേതിക തകരാറിന് കാരണമായതെന്നും പറയപ്പെടുന്നു.

 

Continue Reading

kerala

ഇടുക്കിയില്‍ സ്‌കൈ ഡൈനിംങ്ങില്‍ വിനോദ സഞ്ചാരികള്‍ കുടുങ്ങി

രണ്ടുമണിക്കൂറിലേറെയായി വിനോദ സഞ്ചാരികള്‍ ഇതിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്.

Published

on

ഇടുക്കി ആനച്ചാലില്‍ സ്‌കൈ ഡൈനിംങ്ങില്‍ വിനോദ സഞ്ചാരികള്‍ കുടുങ്ങി. രണ്ടുമണിക്കൂറിലേറെയായി വിനോദ സഞ്ചാരികള്‍ ഇതിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. രണ്ടും നാലും വയസുള്ള കുഞ്ഞുങ്ങളടക്കം മലപ്പുറം സ്വദേശികളായ അഞ്ചുപേരാണ് കുടുങ്ങിയത്. കുട്ടികളുടെ മാതാപിതാക്കളും ഒരു ജീവനക്കാരിയുമാണ് ഇതിലുള്ളത്. 150 ലധികം അടി ഉയരത്തിലാണ് സഞ്ചാരികള്‍ കുടങ്ങിക്കിടക്കുന്നത്. ക്രൈയിനിന്റെ തകരാണ് സ്‌കൈ ഡൈനിംങ്ങില്‍ കുടുങ്ങിക്കിടക്കാന്‍ കാരണമായതെന്നാണ് അധികൃതര്‍ പറയുന്നത്.

രണ്ടുമാസം മുന്‍പാണ് ഈ സ്ഥാപനം തുടങ്ങിയത്. ആകാശത്തിരുന്ന് ഭക്ഷണം കഴിക്കാനുള്ള സംവിധാനമാണിത്. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അധികൃതര്‍ ഫയര്‍ഫോഴ്‌സിനെയും വിവരമറിയിച്ചു. എന്നാല്‍ ക്രൈയിനിന്റെ സാങ്കേതിക തകരാര്‍ പരിഹരിക്കാനാകുമോ എന്നാണ് ശ്രമിക്കുന്നത്.അതിന ്‌സാധിച്ചില്ലെങ്കില്‍ മറ്റ് വഴികള്‍ നോക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. നിലവില്‍ കുടുങ്ങിക്കിടക്കുന്നവര്‍ സുരക്ഷിതരാണെന്നാണ് പറയുന്നത്.

 

Continue Reading

kerala

മലപ്പുറത്ത് കരടി ആക്രമണം: ആദിവാസി യുവാവിന് പരിക്ക്

ചെറുപുഴ വള്ളികെട്ട് ഉന്നതിയിലെ കീര (50) നെയാണ് ആക്രമിച്ചത്.

Published

on

മലപ്പുറം കരുളായിയില്‍ കരടി ആക്രമണത്തില്‍ ആദിവാസി യുവാവിന് ഗുരുതരമായി പരിക്കേറ്റു. ചെറുപുഴ വള്ളികെട്ട് ഉന്നതിയിലെ കീര (50) നെയാണ് ആക്രമിച്ചത്. സംഭവസമയത്ത് അപ്രതീക്ഷിതമായി നേരിട്ടുവന്ന കരടി കീരയുടെ കാലിന് കടിയേല്‍പ്പിച്ചതാണ് പരിക്ക് ഗുരുതരമാകാന്‍ കാരണം. പരിക്കേറ്റ യുവാവിനെ ഉടന്‍ തന്നെ നാട്ടുകാര്‍ രക്ഷപ്പെടുത്തി നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് കരടികളുടെ സാന്നിധ്യം വര്‍ധിക്കുന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ ആശങ്കയിലാണ്. വനവകുപ്പ് അധികാരികള്‍ സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Continue Reading

Trending