Connect with us

News

ക്രോട്ടുകാരെ പേടിക്കാതിരിക്കരുത്

Published

on

ഇപ്പോഴും കണ്‍മുന്നിലുണ്ട് ആ മല്‍സരം. മൂന്ന് വര്‍ഷം മുമ്പ് റഷ്യയില്‍ നടന്ന ലോകകപ്പ് സെമി ഫൈനല്‍. ഇംഗ്ലണ്ടും ക്രൊയേഷ്യയും മുഖാമുഖം. എല്ലാവരും സാധ്യത കല്‍പ്പിച്ചത് ഹാരി കെയിന്‍ നയിച്ച ഇംഗ്ലണ്ടിന്. പക്ഷേ അധികസമയത്തോേക്ക് പോയ ആവേശ പ്പോരാട്ടത്തില്‍ മരിയോ മാന്‍സുകിച്ച്് നേടിയ ഗോളില്‍ ക്രോട്ടുകാര്‍ അട്ടിമറി നടത്തി. ആ യാത്രയില്‍ അവര്‍ ഫൈനലില്‍. പക്ഷേ അവിടെ ഫ്രാന്‍സിന് മുന്നില്‍ തളര്‍ന്നു. ലോകകപ്പ് സെമിയിലെ ആ തോല്‍വി ഇംഗ്ലണ്ടിനെ ഉലച്ചു കളഞ്ഞിരുന്നു. അന്ന് കരയാത്ത ഇംഗ്ലീഷ് ഫുട്‌ബോള്‍ പ്രേമികള്‍ കുറവായിരിക്കും. ഇംഗ്ലണ്ടുകാര്‍ക്കിതാ യൂറോയില്‍ ആ തോല്‍വിക്ക് പകരം വീട്ടാന്‍ അവസരം. ജൂണ്‍ 13 ന് യൂറോ ഗ്രൂപ്പ് ഡിയില്‍ ക്രൊയേഷ്യക്കാരുടെ ആദ്യ മല്‍സരം വെംബ്ലിയില്‍ ഇംഗ്ലണ്ടുമായാണ്. ചെക്ക്് റിപ്പബ്ലിക്കിനെ 18 നും സ്‌ക്കോട്ട്‌ലാന്‍ഡിനെ 23 നും അവര്‍ നേരിടും. സീനിയര്‍ താരം ലുക്കാ മോദ്രിച്ച്് തന്നെയാണ് ഇത്തവണയും ടീമിന്റെ അമരക്കാരന്‍. അദ്ദേഹത്തിന്റെ അവസാനത്തെ യൂറോ. മധ്യനിരയില്‍ കരുത്തനായ ഈ റയല്‍ മാഡ്രിഡ് താരത്തിനൊപ്പം ഇവാന്‍ പെറിസിച്ചിനെ പോലുള്ളവരുണ്ട്.

സെവിയെ താരം ഇവാന്‍ റാക്കിറ്റിച്ച്, ലോകകപ്പ് ഹീറോ മരിയോ മാന്‍സുകിച്് എന്നിവര്‍ രാജ്യാന്തര രംഗം വിട്ടതിനാല്‍ ബോര്‍ന ബാറിസിച്ച്, ഡമഗോജ് ബ്രദാറിച്ച്, ജോസ്‌കോ വാര്‍ദിയോള്‍ തുടങ്ങി യുവനിരക്കാണ് കാര്യമായ അവസരം. സാറ്റികോ ഡാലിച്് എന്ന ലോകകപ്പ് പരിശീലകന്‍ തന്നെയാണ് ഇപ്പോഴും കളിക്കാര്‍ക്കൊപ്പമുള്ളത്. ലോകകപ്പില്‍ അല്‍ഭുതങ്ങള്‍ കാട്ടിയ പരിശീലകന് യുവതാരങ്ങളിലാണ് കാര്യമായ വിശ്വാസം. പ്രതിരോധത്തില്‍ ബോര്‍ന സാസ എന്ന താരത്തിന്റെ അഭാവമാണ് ക്ഷീണം. ബുണ്ടസ് ലീഗില്‍ സറ്റട്ട്ഗര്‍ട്ടിനായി കളിക്കുന്ന 23 കാരന്‍ ഇരട്ട പൗരത്വ പ്രശ്‌നത്തില്‍ പുറത്താണിപ്പോള്‍. ഇത് വരെ അദ്ദേഹം ക്രോട്ട് താരമായിരുന്നു. പക്ഷേ ജര്‍മന്‍ പൗരത്വമുള്ളതിനാല്‍ കുരുക്കില്‍പ്പെട്ടു. ക്രോട്ടുകാര്‍ അവഗണിച്ചപ്പോള്‍ സോസക്ക് ജര്‍മന്‍ സംഘത്തില്‍ ഇടം ലഭിക്കുമെന്നാണ് കരുതപ്പെട്ടത്. എന്നാല്‍ ഫിഫ നിയന്ത്രണങ്ങള്‍ കാരണം ജര്‍മന്‍ കോച്് ജോക്കിം ലോ സാഹസത്തിന് മുതിര്‍ന്നില്ല. അങ്ങനെ എവിടെയുമില്ലാതെയായി. റോബര്‍ട്ട് ജാര്‍നിക്ക് ശേഷം ക്രൊയേഷ്യ കണ്ട ഏറ്റവും മികച്ച ഇടത് വിംഗറാണ് സാസ. മുന്‍നിരയിലാണ് ക്രോട്ടുകാര്‍ക്ക്് അഗ്നീപരീക്ഷണം. പ്രതിയോഗികളെ വിറപ്പിക്കാന്‍ പ്രാപ്തനായ ഒരു സ്‌ട്രൈക്കറില്ല. ഏ.സി മിലാന്‍ താരം ആന്‍ഡി റെബിച്ചിലാണ് കോച്ചിന്റെ പ്രതീക്ഷ.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഭരണവിരുദ്ധ വികാരം കാരണം മന്ത്രിമാർ പോലും പ്രചാരണ രം​ഗത്തില്ല: രമേശ് ചെന്നിത്തല

ഭരണ വിരുദ്ധ വികാരം വോട്ടാകുമെന്നും ചെന്നിത്തല പറഞ്ഞു.

Published

on

കേരളത്തിൽ ഭരണവിരുദ്ധ വികാരമുണ്ടെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മന്ത്രിമാർ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്നും വിട്ടു നിൽക്കുകയാണ്. ഭരണ വിരുദ്ധ വികാരം വോട്ടാകുമെന്നും ചെന്നിത്തല പറഞ്ഞു.

ഇന്ന് വോട്ടെടുപ്പ് നടക്കുന്ന മുഴുവൻ സീറ്റുകളിലും ഇന്ത്യാ മുന്നണി വിജയിക്കും. തെരഞ്ഞെടുപ്പ് തുടങ്ങിയ സമയത്തെ സാഹചര്യമല്ല ഇപ്പോൾ ഉള്ളത്. ഭരണവിരുദ്ധ വികാരം വോട്ടാകും. ഇന്ത്യയിൽ ഒരു തരംഗവും ഇല്ല. ഇന്ത്യാ മുന്നണി അധികാരത്തിൽ വരും. കേരളത്തിൽ 20- 20 ആണ്. യുഡിഎഫ് 20 സീറ്റുകളും നേടും.

മന്ത്രിമാർ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്നും വിട്ടു നിൽക്കുന്നു. ഭരണ വിരുദ്ധ വികാരം കേരളത്തിൽ ഉണ്ട്. അതുകൊണ്ട് മുഖ്യമന്ത്രി മന്ത്രിമാരെ തെരഞ്ഞടുപ്പ് വേദികളിൽ നിന്നും പിന്തിരിപ്പിച്ചു. മുഖ്യമന്ത്രിയുടെ പ്രസംഗം രാഹുൽ ഗാന്ധിക്കെതിരെയാണ്. ബിജെപി ഓഫീസിൽ ന്നിന്നാണോ മുഖ്യമന്ത്രി പത്ര കുറിപ്പ് തയ്യാറാക്കിയത് എന്ന സംശയം തോന്നും. കേരള മുഖ്യമന്ത്രി ഇന്ത്യാ മുന്നണി അധികാരത്തിൽ വരാൻ ആഗ്രഹിക്കുന്നില്ല.

മാസപ്പടി, സ്വർണക്കള്ളക്കടത്ത് ഉൾപ്പെടെ മുഴുവൻ കേസുകളിലും ഒന്നും സംഭവിക്കാൻ പോകുന്നില്ല. ഇടതുപക്ഷവും ബിജെപിയും തമ്മിൽ അടുത്ത ബന്ധമാണ്. മോദിയെയും അമിത് ഷായെയും സന്തോഷിപ്പിക്കുകയാണ് പിണറായിയുടെ ലക്ഷ്യം. ബിജെപി അക്കൗണ്ട് തുറക്കില്ല. രാഹുൽ ഗാന്ധി 22ന് തൃശൂരിൽ പ്രസംഗിക്കും.

സൈബർ അധിക്ഷേപം അംഗീകരിക്കുന്നില്ല. വടകരയിലെ പരാജയഭയം കൊണ്ടാണ് പുതിയ തന്ത്രം. കൊവിഡ് കാലത്തെ കൊള്ള ഇനിയും തുറന്നുപറയും. അതിനെ വ്യക്തി അധിക്ഷേപമായി കാണേണ്ട. സൈബർ അറ്റാക്ക് അംഗീകരിക്കില്ല. തെറ്റ് ചെയ്താൽ ശിക്ഷിക്കപ്പെടണം.

Continue Reading

crime

കള്ളവോട്ട്; 92കാരിയുടെ വോട്ട് സിപിഎം നേതാവ് ചെയ്തു, നടപടി

. കല്ല്യാശ്ശേരി സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും ബൂത്ത് ഏജന്റുമായ ഗണേശനെതിരെയാണ് പരാതി.

Published

on

കാസര്‍കോട് കല്ല്യാശ്ശേരിയില്‍ 92 വയസുകാരിയുടെ വോട്ട് സി.പി.എം നേതാവ് രേഖപ്പെടുത്തി. ‘വീട്ടിലെ വോട്ട്’ സംവിധാനത്തില്‍ വോട്ട് ചെയ്യുന്നതിനിടെയാണ് സംഭവം. കല്ല്യാശ്ശേരി സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും ബൂത്ത് ഏജന്റുമായ ഗണേശനെതിരെയാണ് പരാതി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു.

ദേവിയെന്ന 92 കാരി വോട്ട് ചെയ്യാന്‍ ശ്രമിക്കുന്നതിടെ ബൂത്ത് ഏജന്റ് കൂടിയായ ഗണേശന്‍ വോട്ട് ചെയ്തുവെന്നാണ് പരാതി. അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറാണ് പരാതി നല്‍കിയത്. കല്ല്യാശ്ശേരി നിയമസഭ മണ്ഡലത്തിലെ കല്യാശ്ശേരി പഞ്ചായത്തില്‍ 164-ാം ബൂത്തില്‍ ഏപ്രില്‍ 18 നാണ് സംഭവം നടന്നത്.

വരണാധികാരി കൂടിയായ കളക്ടര്‍ ഇടപെട്ട് സ്പെഷ്യല്‍ പോളിങ് ഓഫീസര്‍, പോളിങ് അസിസ്റ്റന്റ് മൈക്രോ ഒബ്സര്‍വര്‍, സ്പെഷ്യല്‍ പൊലീസ് ഓഫീസര്‍, വീഡിയോഗ്രാഫര്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്തു. അന്വേഷണത്തിനും വകുപ്പ് തല നടപടിക്കും ശുപാര്‍ശ ചെയ്തിട്ടുണ്ട്. മണ്ഡലം ഉപ വരണാധികാരി നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി.

1951ലെ ജനപ്രതിനിധ്യ നിയമത്തിന്റെ 128(1) വകുപ്പിന്റെ ലംഘനമാണെന്നും ജില്ലാ കളക്ടര്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞു.

Continue Reading

india

‘വോട്ടുകൾ രേഖപ്പെടുത്തി കഴിഞ്ഞ 10 വർഷമായി രാജ്യത്തിന്റെ ആത്മാവിനേറ്റ മുറിവുകൾ മായ്ക്കൂ’: രാഹുൽ ഗാന്ധി

ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധി കുറിപ്പ് പങ്കുവച്ചത്.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട തെരെഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്ക് ആശംസയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധി കുറിപ്പ് പങ്കുവച്ചത്. വെറുപ്പിനെ പരാജയപ്പെടുത്തുക, ഓരോ കോണിലും സ്നേഹത്തിന്റെ കട തുറക്കണമെന്നും രാഹുല്‍ എക്സില്‍ കുറിച്ചു.

നിങ്ങളുടെ വോട്ട് ഇന്ത്യയുടെ ജനാധിപത്യത്തിന്റെയും വരും തലമുറകളുടെയും ഭാവി തീരുമാനിക്കുന്നു. കഴിഞ്ഞ 10 വര്‍ഷമായി രാഷ്ട്രത്തിന്റെ ആത്മാവിനേറ്റ മുറിവുകളില്‍ നിങ്ങളുടെ വോട്ടിന്റെ ബാം പുരട്ടി ജനാധിപത്യത്തെ ശക്തിപ്പെടുത്തണണെന്നും രാഹുല്‍ കുറിപ്പില്‍ പറയുന്നു.

Continue Reading

Trending