Connect with us

india

കോവിഡ് കാരണം രണ്ടു വര്‍ഷങ്ങളിലായി സൈന്യത്തില്‍ പുതിയ നിയമനങ്ങള്‍ നടന്നിട്ടില്ല; ഒഴിവുകള്‍ 73,000 വരെ

ഇത്രയും ഒഴിവുകള്‍ നികത്താനിരിക്കെയാണ് സൈനിക നിയമനം കരാര്‍ വല്‍ക്കരിക്കാനുള്ള പിന്‍വാതില്‍ നീക്കവുമായി കേന്ദ്രം അഗ്നിപഥ് പദ്ധതി അവതരിപ്പിച്ചത്.

Published

on

ന്യൂഡല്‍ഹി: കോവിഡ് നിയന്ത്രണങ്ങള്‍ കാരണം കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി സൈന്യത്തില്‍ പുതിയ നിയമനങ്ങള്‍ നടന്നിട്ടില്ല. ഇതേതുടര്‍ന്ന് അതിര്‍ത്തി രക്ഷാ സേന(ബി.എസ്.എഫ്), അര്‍ധസൈനിക വിഭാഗം (സി.ആര്‍.പി.എഫ്), ഇന്തോ – ടിബറ്റന്‍ അതിര്‍ത്തി രക്ഷാ സേന(ഐ.ടി.ബി.പി), ശാസ്ത്ര സീമാ ബെല്‍ (എസ്.എസ്.ബി), കേന്ദ്ര വ്യവസായ സുരക്ഷാ സേന (സി.ഐ.എസ്.എഫ്) എന്നിങ്ങനെ കരസേനയുടെ അഞ്ച് ശാഖകളിലായി 73,000 പോസ്റ്റുകള്‍ ഒഴിഞ്ഞു കിടക്കുകയാണ്.

വ്യോമ, നാവിക സേനകളില്‍ വേറെയും ഒഴിവുകളുണ്ട്. ഇതിനു പുറമെ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ സി.എ.പി.എഫിലും അസം റൈഫിള്‍സിലുമായി 73,219 ഒഴിവുകളുണ്ട്. കേന്ദ്ര ഭരണ പ്രദേശങ്ങളിലെ പൊലീസ് ഫോഴ്‌സുകളില്‍ 18,124 ഒഴിവുകളുമുണ്ട്. ഇത്രയും ഒഴിവുകള്‍ നികത്താനിരിക്കെയാണ് സൈനിക നിയമനം കരാര്‍ വല്‍ക്കരിക്കാനുള്ള പിന്‍വാതില്‍ നീക്കവുമായി കേന്ദ്രം അഗ്നിപഥ് പദ്ധതി അവതരിപ്പിച്ചത്.

india

മഹുവ മൊയ്ത്രയേ പുറത്താക്കിയത് കടുത്ത ജനാധിപത്യ വിരുദ്ധത: പികെ കുഞ്ഞാലിക്കുട്ടി

നേരത്തെ രാഹുല്‍ ഗാന്ധിയെയും ഈ രീതിയില്‍ തന്നെയാണ് പുറത്തിരുത്തിയത്

Published

on

മഹുവ മൊയ്ത്രയേ പുറത്താക്കിയത് കടുത്ത ജനാധിപത്യ വിരുദ്ധതയാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. തങ്ങള്‍ക്കെതിരെ സംസാരിക്കുന്നവരെ ഏത് വിധേനയും നിശബ്ദമാക്കുക എന്ന ഫാസിസ്റ്റ് രീതിയാണ് കേന്ദ്ര സര്‍ക്കാര്‍ പ്രയോഗിക്കുന്നതെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ആരോപണ വിധേയക്ക് തന്റെ ഭാഗം പറയാനുള്ള അവകാശം പോലും അനുവദിക്കാത്തത് എത്ര കാടത്തമാണ്.

നേരത്തെ രാഹുല്‍ ഗാന്ധിയെയും ഈ രീതിയില്‍ തന്നെയാണ് പുറത്തിരുത്തിയത്. ഈ ജനാധിപത്യ ധ്വംസനത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്ന് വരണം. മഹുവ മൊയ്ത്രക്ക് പൂര്‍ണ്ണ പിന്തുണ അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Continue Reading

india

കേരളത്തില്‍നിന്നുള്ള റിപ്പോര്‍ട്ടില്‍ വിശ്വാസമില്ലെന്ന് ഇഡി; ശിവശങ്കറിന്റെ മെഡിക്കല്‍ പരിശോധന പുതുച്ചേരിയില്‍

ജാമ്യം നീട്ടി നൽകണമെങ്കിൽ മെഡിക്കൽ പരിശോധന കൂടിയേ തീരൂവെന്നായിരുന്നു ഇഡിയുടെ നിലപാട്

Published

on

ലൈഫ് മിഷൻ കേസിൽ ആരോ​ഗ്യകാരണങ്ങളാൽ ജാമ്യത്തിൽ കഴിയുന്ന എം ശിവശങ്കറിന് മെഡിക്കൽ പരിശോധന. കേരളത്തിലെ മെഡിക്കല്‍ പരിശോധനയില്‍ വിശ്വാസമില്ലെന്നാണ് ഇഡി സുപ്രീം കോടതിയെ അറിയിച്ചത്. തുടർന്ന് പുതുച്ചേരിയിലെ ആശുപത്രിയിൽ പരിശോധന നടത്താൻ സുപ്രിം കോടതി നിർദ്ദേശിച്ചു.

ജാമ്യം നീട്ടി നൽകണമെങ്കിൽ മെഡിക്കൽ പരിശോധന കൂടിയേ തീരൂവെന്നായിരുന്നു ഇഡിയുടെ നിലപാട്.  ആരോഗ്യപരമായ കാരണങ്ങളാൽ ജാമ്യം ലഭിക്കുന്നതിനുള്ള അപേക്ഷ ശിവശങ്കർ നൽകിയിട്ടില്ല. എന്നിട്ടും ഇളവ് ലഭിക്കുകയാണെന്ന് ഇഡിക്ക് വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ കെ.എം. നടരാജ് പറഞ്ഞു. ജാമ്യാപേക്ഷയിൽ വാദം നടത്താൻ തയാറാണെന്ന് ശിവശങ്കറിന്റെ അഭിഭാഷകൻ പറഞ്ഞു.

ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ട് ആരോ​ഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാണിച്ച് എം ശിവശങ്കരൻ സുപ്രിം കോടതിയെ സമീപിച്ചിരുന്നു. ഇടക്കാല ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു. ഇതിനിടെ ഇടക്കാല ജാമ്യം ഡിസംബർ 5 വരെ നീട്ടി നൽകുകയും ചെയ്തിരുന്നു. ഇന്ന് കേസ് പരി​ഗണിച്ചപ്പോൾ ജാമ്യം നീട്ടി നൽകേണ്ട ആവശ്യം വരുന്നില്ലെന്നും ആരോ​ഗ്യപരമായ പ്രശ്നങ്ങൾ ഒഴിവായി എന്നും ഇഡിയുടെ മുന്നിൽ‌ കീഴടങ്ങണമെന്നും ആവശ്യപ്പെട്ടിരുന്നു.

Continue Reading

india

രാജ്യത്ത് സവാള കയറ്റുമതി നിരോധിച്ചു; നിരോധനം 2024 മാർച്ച് വരെ

ചില്ലറ വിപണിയിൽ കിലോയ്ക്ക് 60 രൂപ നിരക്കിലാണ് നിലവിൽ സവാളയുടെ വ്യാപാരം നടക്കുന്നത്

Published

on

രാജ്യത്ത് സവാള കയറ്റുമതി നിരോധിച്ചു. നിരോധനം 2024 മാർച്ച് വരെയാണ്. വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി. എങ്കിലും, മറ്റ് രാജ്യങ്ങൾ ആവശ്യപ്പെടുന്ന സാഹചര്യങ്ങിൽ, കേന്ദ്ര സർക്കാർ മറ്റ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതിക്ക് അ‌നുമതി നൽകുമെന്ന് ഡിജിഎഫ്ടി വിജ്ഞാപനത്തിൽ പറയുന്നു.

ചില്ലറ വിപണിയിൽ കിലോയ്ക്ക് 60 രൂപ നിരക്കിലാണ് നിലവിൽ സവാളയുടെ വ്യാപാരം നടക്കുന്നത്. വിലക്കയറ്റം തടയുന്നതിനും ആഭ്യന്തര വിപണിയിൽ ലഭ്യത വർദ്ധിപ്പിക്കുന്നതിനുമായി 2023 ഡിസംബർ 31 വരെ കയറ്റുമതിക്ക് 40 ശതമാനം തീരുവ ചുമത്തിയിരുന്നു.

പിന്നീട് ഒക്‌ടോബർ 29 മുതൽ കേന്ദ്ര സർക്കാർ സവാള കയറ്റുമതിക്കായി ഒരു ടണ്ണിന് 800 ഡോളർ എന്ന മിനിമം കയറ്റുമതി വിലയായി നിശ്ചയിക്കുകയായിരുന്നു.എന്നാൽ, ‘ബാംഗ്ലൂർ റോസ് സവാളയെ കയറ്റുമതി തീരുവയിൽ നിന്നും കേന്ദ്ര സർക്കാർ ഒഴിവാക്കിയിരുന്നു. കർണാടകയിലെ ബംഗളൂരുവിലും പരിസരത്തും വളരുന്ന സവാള ഇനമാണ് ബാംഗ്ലൂർ റോസ് സവാള. ഇതിന് 2015-ൽ ഭൂമിശാസ്ത്രപരമായ സൂചിക ടാഗ് ലഭിച്ചിരുന്നു.

Continue Reading

Trending