india
നോട്ട് നിരോധനം; മോദി നിര്‍മിത ദുരന്തത്തിന്റെ അഞ്ചാണ്ട്
കള്ളപ്പണം ഇല്ലാതാക്കുക, സാമ്പത്തിക മേഖലയെ ശുദ്ധീകരിക്കുക, ഡിജിറ്റല്‍ പണമിടപാടിലേക്കു പൂര്‍ണമായി മാറുക എന്നീ വാഗ്ദാനങ്ങളായിരുന്നു മോദി ജനങ്ങള്‍ക്ക് മുന്നില്‍ വെച്ചത്. ഇതെല്ലാം വെള്ളത്തില്‍ വരച്ച വരയായി.

ന്യൂഡല്‍ഹി: സമാനതയില്ലാത്ത ദുരന്തത്തിന്റെ വേദനയും പേറി ഇന്ത്യന്‍ ജനത നോട്ട് നിരോധനത്തിന്റെ അഞ്ചാണ്ട് പിന്നിടുന്നു. 2016 നവംബര്‍ 8നു രാത്രി 8 മണിക്കാണ് വന്‍പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തത്.
500, 1000 എന്നീ കറന്‍സികള്‍ നിരോധിച്ചുകൊണ്ടുള്ള പ്രഖ്യാപനം രാജ്യത്തെ ഒന്നടങ്കം ഞെട്ടിച്ചു. പിറ്റേന്ന് മുതല്‍ ജനം ബാങ്കുകളിലേക്കോടി. 1000, 500 നോട്ടുകള്‍ മാറ്റാന്‍ സാധാരണക്കാര്‍ പാടുപെട്ടു. മണിക്കൂറുകള്‍ കാത്തുനിന്ന് വെയിലേറ്റ് മരിച്ചു വീണവര്‍ നിരവധി. രാജ്യത്തെ തെരുവുകളിലെങ്ങും നിലവിളികള്‍ മുഴങ്ങി. അരി വാങ്ങാന്‍ പോലും പണമില്ലാതെ ജനം അലയുന്ന കാഴ്ച.
കള്ളപ്പണം ഇല്ലാതാക്കുക, സാമ്പത്തിക മേഖലയെ ശുദ്ധീകരിക്കുക, ഡിജിറ്റല്‍ പണമിടപാടിലേക്കു പൂര്‍ണമായി മാറുക എന്നീ വാഗ്ദാനങ്ങളായിരുന്നു മോദി ജനങ്ങള്‍ക്ക് മുന്നില്‍ വെച്ചത്. ഇതെല്ലാം വെള്ളത്തില്‍ വരച്ച വരയായി. വിപണിയില്‍ നിന്ന് 85% പണവും ഒറ്റയടിക്കു നഷ്ടപ്പെട്ടത് സമ്പദ്വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചു.
അസംഘടിത മേഖലയുടെ നട്ടെല്ലൊടിഞ്ഞു. രാജ്യത്തിന്റെ വളര്‍ച്ചാ നിരക്കിനെ നോട്ട് നിരോധനം മന്ദീഭവിപ്പിച്ചു. ചെറുകിട കച്ചവടക്കാര്‍, കര്‍ഷകര്‍, ദിവസവേതനക്കാര്‍ തുടങ്ങിയവരുടെ ദുരിതത്തിന് അറുതിയില്ലാതായി. അഞ്ചു വര്‍ഷത്തിനു ശേഷവും ആ ദുരിതത്തില്‍ നിന്ന് രാജ്യം കരകയറിയിട്ടില്ല. ക്രൂര മായ ഈ നടപടിയിലൂടെ സാധാരണക്കാരെയും ചെറുകിട കച്ചവടക്കാരെയും സംരംഭകരെയും നിലയില്ലാക്കയത്തിലേക്ക് തള്ളിവിടുകയാണ് മോദി സര്‍ക്കാര്‍ ചെയ്തത്.
അതിസമ്പന്നരുടെ നോട്ടുകള്‍ അതിവേഗം മാറ്റിക്കൊടുക്കാന്‍ പല ബാങ്കുകളും തിടുക്കം കൂട്ടി. 30 ശതമാനം ചാര്‍ജ് ഈടാക്കിയായിരുന്നു ഇത്. മറ്റൊരു തരത്തിലുള്ള കള്ളപ്പണ സാധ്യതയാണ് ഇതുവഴി തുറന്നത്. 2000 രൂപയുടെ നോട്ട് പുറത്തിറക്കിയതോടെ കള്ളപ്പണവും വ്യാജനോട്ടുകളും വീണ്ടും ശക്തമായി. 2017 ഓഗസ്റ്റില്‍, അച്ചടിച്ചതിന്റെ 99 ശതമാനത്തിലേറെ 500,1000 നോട്ടുകളും തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക് കണക്കുകള്‍ പുറത്തുവിട്ടു. ആര്.ബി.ഐ ഇറക്കിയ 15.41 ലക്ഷം കോടിയുടെ മൂല്യമുള്ള 1000, 500 നോട്ടുകളില്‍ 15.31 ലക്ഷം കോടിയും തിരിച്ച് ബാങ്കുകളിലെത്തി. ഇതോടെ കള്ളപ്പണമെവിടെയെന്ന ചോദ്യമുയര്‍ന്നു.
ഭീകര പ്രവര്‍ത്തനം തടയുമെന്നായിരുന്നു മറ്റൊരു വാഗ്ദാനം. ഇതും നടപ്പായില്ല. മാത്രമല്ല 2000 രൂപയുടെ കറന്‍സികള്‍ പുറത്തിറക്കിയതിനു പിന്നാലെ ഇവയുടെ വ്യാജനും വന്നു. 2019ലേതിനേക്കാള്‍ വ്യാജ നോട്ട് കേസുകള്‍ 2020ല്‍ 190.5 ശതമാനം വര്‍ധിച്ചതായി നാഷനല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ വ്യക്തമാക്കുന്നു. 2016 ല്‍ 6.32 ലക്ഷം കോടിയുടെ വ്യാജനോട്ടുകളാണ് രാജ്യത്ത് പിടിച്ചത്. തുടര്‍ന്നുള്ള 4 വര്‍ഷങ്ങളില്‍ 18.87 ലക്ഷം കോടിയുടെ വ്യാജനോട്ട് പിടിച്ചെടുത്തു. കള്ളപ്പണം ഇല്ലാതാക്കല്‍ മാത്രമായിരുന്നില്ല നോട്ടു നിരോധനത്തിനു പിന്നിലുള്ള ലക്ഷ്യമെന്ന് പിന്നീട് തെളിഞ്ഞു.
വിവിധ സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബി.ജെ.പി നിയന്ത്രണമില്ലാതെ പണമൊഴുക്കി. പ്രചാരണങ്ങള്‍ക്ക് പണമില്ലാത്ത അവസ്ഥയിലായിരുന്നു മറ്റു പാര്‍ട്ടികള്‍. എം.എല്‍.എമാരെ ചാക്കിട്ടുപിടിക്കാനും ബി.ജെ.പി കോടികളാണ് വാരിയെറിഞ്ഞത്.
india
എയര്‍ ഇന്ത്യ വിമാനം ചെന്നൈയില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തിയ സംഭവം; അന്വേഷണം വേണം; കെ സി വേണുഗോപാല്‍
കേരളത്തില്‍ നിന്നുള്‍പ്പടെയുള്ള അഞ്ച് എംപിമാര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു.

തിരുവനന്തപുരത്തു നിന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം ചെന്നൈയില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തിയതില്‍ അന്വേഷണം വേണമെന്ന് കെ സി വേണുഗോപാല്‍ എംപി. കേരളത്തില്‍ നിന്നുള്‍പ്പടെയുള്ള അഞ്ച് എംപിമാര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു. ഡിജിസിഎ യോട് ആണ് അന്വേഷണം ആവശ്യപ്പെട്ടത്. ഭയപ്പെടുത്തുന്ന സംഭവങ്ങള്‍ ആണ് ഉണ്ടായതെന്നും രണ്ട് മണിക്കൂറോളം കാത്തിരുന്ന ശേഷമാണ് ചെന്നൈയില്‍ വിമാനം ലാന്‍ഡ് ചെയ്യാന്‍ ആയതെന്നും കെ സി വേണുഗോപാല്‍ എക്സില്‍ കുറിച്ചു.
എയര്‍ ഇന്ത്യ 2455 വിമാനമാണ് അടിയന്തര ലാന്‍ഡിങ് നടത്തിയത്. വിമാനത്തില്‍ അഞ്ച് എംപിമാര്‍ ഉണ്ടായിരുന്നു. കെസി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, അടൂര്‍ പ്രകാശ്, കെ രാധാകൃഷ്ണന് ,റോബര്‍ട്ട് ബ്രൂസ് എന്നിവരാണ് വിമാനത്തിലുണ്ടായിരുന്ന എംപിമാര്‍. പ്രത്യേക വിമാനത്തില്‍ ആണ് യാത്രക്കാരെ ഡല്‍ഹിയില്‍ എത്തിച്ചത്. റഡാറുമായുള്ള ബന്ധത്തില്‍ തകരാര്‍ നേരിട്ടതിനെ തുടര്‍ന്നാണ് വിമാനം നിലത്തിറക്കിയത്. വിമാനത്തിലെ ക്യാപ്റ്റന്റെ കൃത്യമായ ഇടപെടല്‍ ആണ് യാത്രക്കാരെ സുരക്ഷിതമായി താഴെ എത്തിച്ചത്.
സാങ്കേതിക തകരാറ് മൂലമാണ് വിമാനം ചെന്നൈയില്‍ ഇറക്കേണ്ടി വന്നതെന്നാണ് എയര്‍ ഇന്ത്യ വക്താവിന്റെ അനൗദ്യോഗിക പ്രതികരണം. പറന്നുയര്‍ന്ന് ഒരു മണിക്കൂര്‍ 10 മിനിറ്റ് പിന്നിട്ടപ്പോള്‍ സാങ്കേതിക തകരാര്‍ ഉണ്ടായി. ചെന്നൈ വിമാനത്താവളത്തിന് മുകളില്‍ ഒരു മണിക്കൂര്‍ നേരമാണ് വിമാനം പറന്നത്. അനുമതി കിട്ടിയതോടെയാണ് അടിയന്തിര ലാന്‍ഡിങ് നടന്നത്തിയത്.
india
ബിഹാറിലെ വോട്ടര്‍ പട്ടിക പരിഷ്കരണം; ഇന്‍ഡ്യ മുന്നണിയുടെ പ്രതിഷേധ മാര്‍ച്ച് ഇന്ന്
കര്‍ണാടകയിലെ വോട്ട് കൊള്ളയില്‍ ഡിജിറ്റല്‍ പ്രചാരണവും കോണ്‍ഗ്രസ് ശക്തമാക്കിയിട്ടുണ്ട്.

ബിഹാറിലെ വോട്ടര്‍ പട്ടിക പരിഷ്കരണത്തില്‍ പ്രതിഷേധിച്ച് ഇന്‍ഡ്യ മുന്നണിയുടെ മാര്‍ച്ച് ഇന്ന് നടക്കും. തെരഞ്ഞെടുപ്പ് കമ്മീഷന് ആസ്ഥാനത്തേക്ക് രാവിലെ 11 മണിക്ക് നടക്കുന്ന പ്രതിഷേധ മാര്‍ച്ചില്‍ പ്രതിപക്ഷ പാര്‍ട്ടിയെ നേതാക്കളും എംപിമാരും പങ്കെടുക്കും. കര്‍ണാടകയിലെ വോട്ട് കൊള്ളയില്‍ ഡിജിറ്റല്‍ പ്രചാരണവും കോണ്‍ഗ്രസ് ശക്തമാക്കിയിട്ടുണ്ട്.
ബിജെപിക്കായി തെരഞ്ഞെടുപ്പ് കമ്മീഷന് ജനാധിപത്യത്തെ കൊല്ലുന്നു എന്ന് ഇന്‍ഡ്യ സഖ്യം പ്രതികരിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന് ആസ്ഥാനത്ത് മാര്‍ച്ചിന് മുന്നോടിയായി കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ വോട്ട് കൊള്ള ആരോപണത്തില്‍ മറുപടി നല്‍കാത്ത കമ്മീഷനെതിരെ ശക്തമായ പോരാട്ടത്തിന് ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. നാലു ദിവസങ്ങള്‍ പിന്നിടുമ്പോഴും ആരോപണങ്ങളില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഇതുവരെയും പ്രതികരിച്ചിട്ടില്ല.
india
‘വോട്ടര്‍ പട്ടികയില്‍ കൃത്രിമം കാട്ടിയതിനെതിരെ അന്വേഷിക്കുമെന്ന് സിദ്ധരാമയ്യ
മുഖ്യമന്ത്രിയുടെ നിയമോപദേശകനോടും അഡ്വക്കേറ്റ് ജനറലിനോടും അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.

2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബാംഗ്ലൂര്‍ സെന്‍ട്രല്‍ മണ്ഡലത്തിലെ മഹാദേവപുര നിയമസഭാ മണ്ഡലത്തില്‍ നടന്ന ‘വോട്ട് മോഷണം’ അന്വേഷിക്കണമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി കര്‍ണാടക സര്‍ക്കാരിനോട് ആവശ്യപ്പെട്ടതിന് പിന്നാലെ, വിഷയം നിയമവകുപ്പ് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ശനിയാഴ്ച പറഞ്ഞു.
മുഖ്യമന്ത്രിയുടെ നിയമോപദേശകനോടും അഡ്വക്കേറ്റ് ജനറലിനോടും അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ചതിന് ‘100 ശതമാനം’ തെളിവുകളുണ്ടെന്ന് രാഹുല്‍ ഗാന്ധി കൊടുങ്കാറ്റ് ഉയര്‍ത്തി ദിവസങ്ങള്‍ക്ക് ശേഷമാണ് സംഭവവികാസം. കഴിഞ്ഞയാഴ്ച ഡല്‍ഹിയില്‍ നടന്ന ഒരു ബ്രീഫിംഗില്‍, മഹാദേവപുര സെഗ്മെന്റില്‍ ഒരു ലക്ഷത്തോളം വോട്ടുകള്‍ മോഷ്ടിക്കപ്പെട്ടുവെന്നും അതുവഴി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വിജയം നിഷേധിച്ചെന്നും അദ്ദേഹം ആരോപിച്ചു.
തുടര്‍ന്ന്, വെള്ളിയാഴ്ച ബംഗളൂരുവില്‍ നടന്ന ‘വോട്ട് അധികാര്‍ റാലി’യില്‍, ക്രമക്കേടുകളില്‍ അന്വേഷണം ആരംഭിക്കണമെന്ന് അദ്ദേഹം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സമഗ്രതയെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങള്‍ ഉന്നയിക്കുന്നുവെന്ന് താന്‍ വിശ്വസിക്കുന്ന ഡാറ്റ പുറത്തുവിട്ടതിന് ശേഷം അതിന്റെ വെബ്സൈറ്റ് ഓഫ്ലൈനിലേക്ക് പോയി എന്ന് അവകാശപ്പെടുന്ന തിരഞ്ഞെടുപ്പ് കമ്മീഷന് പൊതുജനങ്ങളുടെ സൂക്ഷ്മപരിശോധന തടസ്സപ്പെടുത്തുകയാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. ”ഞാന്‍ പങ്കിട്ട ഡാറ്റയെ അടിസ്ഥാനമാക്കി പൊതുജനങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് ബുദ്ധിമുട്ടുള്ള ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങിയപ്പോള്‍, അവര്‍ അവരുടെ വെബ്സൈറ്റ് അടച്ചുപൂട്ടി,” അദ്ദേഹം ആരോപിച്ചു.
കര്‍ണാടകയിലെ 28ല്‍ 16 സീറ്റുകളും കോണ്‍ഗ്രസ് നേടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഫലം പ്രഖ്യാപിച്ചതിന് ശേഷം ഒമ്പത് സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസ് നേടിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ പ്രസക്ത രേഖകളും ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെയും കര്‍ണാടക സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെയും പക്കലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒരേ വിലാസത്തില്‍ നിന്ന് 80 വോട്ടര്‍മാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഗാന്ധിയുടെ വെളിപ്പെടുത്തല്‍ ചൂണ്ടിക്കാട്ടി, ഇത്രയും പേര്‍ക്ക് ഒരു ചെറിയ മുറി പങ്കിടാന്‍ കഴിയുമോ എന്ന് അദ്ദേഹം ചോദിച്ചു.
-
film3 days ago
‘ബാബുരാജിനെതിരെ നടത്തിയ ആരോപണം അടിസ്ഥാന രഹിതം’; മാലാ പാര്‍വതിക്കെതിരെ വിമര്‍ശനവുമായി വനിതാ അംഗങ്ങള്‍
-
kerala3 days ago
വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം: അസം സ്വദേശി പിടിയില്‍
-
News3 days ago
ഫിഫ റാങ്കിങ്ങില്‍ മുന്നേറി ഇന്ത്യന്‍ വനിതകള്‍
-
india3 days ago
‘ഒരു ഇഞ്ച് സ്ഥലം നല്കിയാല് അവര്‍ ഒരു മൈല്‍ എടുക്കും’: ഇന്ത്യയ്ക്കെതിരായ ട്രംപിന്റെ താരിഫിനെ വിമര്‍ശിച്ച് ചൈന
-
film3 days ago
‘മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചു’; പൊന്നമ്മ ബാബു, ഉഷാ ഹസീന എന്നിവര്‍ക്കെതിരെ പരാതി നല്കി കുക്കു പരമേശ്വരന്
-
News3 days ago
ഗസ്സ നഗരം പിടിച്ചടക്കാനുള്ള നെതന്യാഹുവിന്റെ പദ്ധതിക്ക് ഇസ്രാഈല്‍ സുരക്ഷാ കാബിനറ്റ് അംഗീകാരം നല്കി
-
india3 days ago
‘ഒന്നിന് പിറകെ ഒന്നായി നിങ്ങളെ ഞങ്ങൾ പിടികൂടും, എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ’; തെരഞ്ഞെടുപ്പ് കമ്മീഷന് രാഹുൽ ഗാന്ധിയുടെ മുന്നറിയിപ്പ്
-
kerala3 days ago
കോഴിക്കോട് ലോറിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കള്‍ മരിച്ചു