Connect with us

Video Stories

ട്രംപിന്റെ മുസ്‌ലിം വിരുദ്ധ നിയമനിര്‍മാണത്തിന് വഴിയടച്ച് മതസ്വാതന്ത്ര്യ ഭേദഗതിയില്‍ ഒബാമയുടെ കൈയൊപ്പ്

Published

on

വാഷിങ്ടണ്‍: മുസ്ലിംകള്‍ക്കു മാത്രമായി രജിസ്റ്റര്‍ ഏര്‍പ്പെടുത്താനുള്ള നിയുക്ത യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കത്തിന് കൂച്ചുവിലങ്ങിട്ട് സ്ഥാനമൊഴിയുന്ന പ്രസിഡണ്ട് ബറാക് ഒബാമ. ഒബാമ ഒപ്പുവെച്ച അന്താരാഷ്ട്ര മതസ്വാതന്ത്ര്യ നിയമത്തിന്റെ ഭേദഗതിയിലാണ് ട്രംപിന്റെ മുസ്ലിം വിരുദ്ധ നയങ്ങളെ മുന്‍കൂര്‍ തടയുന്ന വ്യവസ്ഥകള്‍ ഉള്ളത്.

എല്ലാ മതക്കാര്‍ക്കും മതമില്ലാത്തവര്‍ക്കും വിശ്വാസ സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതും മതവിശ്വാസത്തിന്റെ പേരിലുള്ള വിവേചനം തടയുന്നതുമായ വ്യവസ്ഥകളാണ് ഭേദഗതി നിയമത്തിലുള്ളത്. ട്രംപ് ദുരുപയോഗം ചെയ്യാതിരിക്കാനായി കുടിയേറ്റം സംബന്ധിച്ച നാഷണല്‍ സെക്യൂരിറ്റി എന്‍ട്രി – എക്‌സിറ്റ് രജിസ്‌ട്രേഷന്‍ സിസ്റ്റം (എന്‍സീര്‍സ്) ഒബാമ നിര്‍വീര്യമാക്കി. ഒപ്പുവെച്ച ഭേദഗതികള്‍ ട്രംപ് സ്ഥാനമേല്‍ക്കുന്നതിനു മുമ്പു തന്നെ നിലവില്‍ വരും.

ഭീകരവാദ ഗ്രൂപ്പുകള്‍ സജീവമായ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് പ്രത്യേക എന്‍ട്രി – എക്‌സിറ്റ് രജിസ്‌ട്രേഷന്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ട്രംപ് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പലതവണ വ്യക്തമാക്കിയിരുന്നു. പ്രചരണത്തിന്റെ ആദ്യ ഘട്ടത്തില്‍ എല്ലാ മുസ്ലിംകള്‍ക്കും അമേരിക്കയിലേക്ക് പ്രവേശം നിഷേധിക്കുമെന്ന് പറഞ്ഞിരുന്ന ട്രംപ്, ഭീകരവാദം സജീവമായ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് എന്നായി പിന്നീട് തിരുത്തി. ഭീകരവാദം സജീവമെന്ന് ട്രംപ് ആരോപിക്കുന്ന 25 രാജ്യങ്ങളില്‍ 24-ഉം മുസ്ലിം ഭൂരിപക്ഷമാണ്. ഒഴികെയുള്ളത് ഉത്തര കൊറിയയും. അമേരിക്കയിലെ മുസ്ലിം കുടിയേറ്റക്കാര്‍ക്കായി രജിസ്ട്രി ഉണ്ടാക്കുമെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വ്യക്തമാക്കിയിരുന്നു.

ട്രംപിന് തന്റെ തെരഞ്ഞെടുപ്പ് ‘വാഗ്ദാനങ്ങള്‍’ പാലിക്കാന്‍ കഴിയാത്ത വിധത്തിലുള്ള നിയമ നിര്‍മാണമാണ് ഒബാമ നടത്തിയിരിക്കുന്നത്. ലോകമെങ്ങും മതസ്വാതന്ത്ര്യം ഉറപ്പുവരുത്തുക, മതത്തിന്റെയും മതനിന്ദയുടെയും പേരില്‍ വ്യക്തികളെ ശിക്ഷിക്കുന്ന ഭരണകൂടങ്ങള്‍ക്കെതിരെ നടപടിയെടുക്കുക, അമേരിക്കയിലെ എല്ലാ വിദേശ സേവന ഓഫീസര്‍മാര്‍ക്കും മതസ്വാതന്ത്ര്യ പരിശീലനം ഉറപ്പുവരുത്തുക, മതവിശ്വാസികള്‍ക്കെന്ന പോലെ മതമില്ലാത്തവര്‍ക്കും തങ്ങളുടെ നിലപാടില്‍ ഉറച്ചുനില്‍ക്കാനും പ്രചരിപ്പിക്കാനുമുള്ള അവസരമൊരുക്കുക തുടങ്ങിയവയാണ് നിയമഭേദഗതിയിലെ പ്രധാന ഇനങ്ങള്‍.

2001-ലെ ഭീകരാക്രമണത്തെ തുടര്‍ന്ന് കുടിയേറ്റക്കാര്‍ക്കായി ഏര്‍പ്പെടുത്തിയിരുന്ന രജിസ്ട്രി (എന്‍സീര്‍സ്) 2011 മുതല്‍ ഉപയോഗത്തിലില്ല. എന്നാല്‍, കൂടുതല്‍ കടുപ്പമേറിയ വ്യവസ്ഥകളോടെ ട്രംപ് ഇത് ഉപയോഗപ്പെടുത്താനുള്ള സാധ്യത ഇല്ലാതാക്കാനായി ആ വകുപ്പ് തന്നെ ഇല്ലാതാക്കുകയാണ് ഒബാമ ചെയ്തിരിക്കുന്നത്. എന്‍സീര്‍സ് നിലവില്‍ പ്രസക്തമല്ലെന്നും ഇനി അതിന്റെ ആവശ്യമില്ലെന്നും യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ് വക്താവ് നീമ ഹാകിം പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Video Stories

കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്‍കി പച്ചക്കറി കച്ചവടക്കാരന്‍

ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.

Published

on

ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന്‍ കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്‌പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്‍കി അമിത് സെഹ്‌റ മനുഷ്യസ്‌നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്‍ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്‌പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കള്‍ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

Continue Reading

kerala

കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍; ദുരൂഹതയുണ്ടെന്ന് പിതാവ്

കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി പിതാവ്.

Published

on

കൊച്ചി: കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി പിതാവ്. മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് പിതാവ് പറയുന്നത്. എന്നാല്‍ വിദ്യാര്‍ത്ഥിനിയുടേത് ആത്മഹത്യ തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിന്റെ ഹോസ്റ്റലിലാണ് മുനിപാറഭാഗം സ്വദേശിനി നന്ദന ഹരി(19)യെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. ബിബിഎ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു നന്ദന. സ്റ്റഡി ലീവ് ആയതിനാല്‍ കൂടെയുള്ള കുട്ടികള്‍ വീട്ടില്‍ പോയിരുന്നു.

Continue Reading

Trending