Connect with us

kerala

ഒ.ബി.സി വിദ്യാഭ്യാസ സംവരണം; നീതി നിഷേധത്തിനെതിരെ ഒന്നിച്ച് പോരാടണമെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി

സംവരണത്തിന്റെ മാനദണ്ഡമായി സാമ്പത്തികം കൊണ്ടുവന്ന കേന്ദ്ര ഗവണ്‍മെന്റ് നിയമത്തെ ശക്തിയുക്തം പാര്‍ലമെന്റില്‍ എതിര്‍ത്ത സംഘടനയാണ് മുസ്ലിംലീഗെന്നും ഇതിനെതിരെ പാര്‍ട്ടി നിയമ പോരാട്ടം തുടരുന്നുണ്ടെന്നും ഇ.ടി വ്യക്തമാക്കി.

Published

on

സാമൂഹ്യ നീതിയുടെ സംരക്ഷണത്തിനായി സമാനമനസ്‌കരായ രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ യോജിച്ച നിര ഉയര്‍ന്നു വരണമെന്നും നീതി നിഷേധത്തിനെതിരെ ഒന്നിച്ച് പോരാടണമെന്നും മുസ്‌ലിംലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. മെഡിക്കല്‍, ദന്തല്‍ മേഖലയിലെ 27 ശതമാനം സംവരണം ശരിവെച്ചു കൊണ്ടുള്ള സുപ്രിം കോടതി വിധിക്കു വേണ്ടിയുള്ള പോരാട്ടത്തിന് നേതൃത്വം നല്‍കിയതിന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ ആദരിക്കുന്നതിനും, സാമൂഹ്യനീതി സംരക്ഷണം ഉറപ്പുവരുത്തുന്നതിനും വേണ്ടി നടന്ന ദേശീയ വെര്‍ച്വല്‍ സെമിനാറില്‍ വിശിഷ്ടാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയവും നിയമപരവുമായ പോരാട്ടത്തില്‍ വിജയം കൈവരിച്ച ഡി.എം.കെ ഗവണ്‍മെന്റിനെയും മുഖ്യമന്ത്രി സ്റ്റാലിനെയും ഇ.ടി അഭിനന്ദിച്ചു. സംവരണത്തിന്റെ മാനദണ്ഡമായി സാമ്പത്തികം കൊണ്ടുവന്ന കേന്ദ്ര ഗവണ്‍മെന്റ് നിയമത്തെ ശക്തിയുക്തം പാര്‍ലമെന്റില്‍ എതിര്‍ത്ത സംഘടനയാണ് മുസ്ലിംലീഗെന്നും ഇതിനെതിരെ പാര്‍ട്ടി നിയമ പോരാട്ടം തുടരുന്നുണ്ടെന്നും ഇ.ടി വ്യക്തമാക്കി.

ഡിഎംകെയുമായി സുദൃഢമായ രാഷ്ട്രീയ ബന്ധം തുടരുന്നതില്‍ ലീഗിന് അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സാമൂഹ്യനീതി സംരക്ഷണത്തിനായി ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും പ്രതിനിധികളെ കൂട്ടിച്ചേര്‍ത്ത് ദേശീയതല സംവിധാനം ഉണ്ടാക്കുമെന്ന് മുഖ്യാതിഥിയായ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പ്രസ്താവിച്ചു. ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ്, മുതിര്‍ന്ന അഭിഭാഷകനും രാജ്യസഭാംഗവുമായ വില്‍സണ്‍, ആര്‍.ജെ.ഡി നേതാവും രാജ്യസഭാംഗവുമായ മനോജ് കുമാര്‍ ജ്ഹാ, തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ഡെറിക് ഒബ്രിയന്‍ എം.പി, ആന്ധ്രപ്രദേശ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആദി മുലാപൂ സുരേഷ് മഹാരാഷ്ട്ര സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ച്ഛഗന്‍ ചന്ദ്രകാന്ത ഭൂജ്പല്‍, അമേരിക്കയിലെ ലീഡ് ഇന്ത്യ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. ഹരി ഇപ്പനപ്പള്ളി, മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ദിലീപ് മണ്ഡല്‍ എന്നിവര്‍ സംസാരിച്ചു. ജസ്റ്റിസ് വി. ഈശ്വരയ്യ സ്വാഗതവും അലഹബാദ് ഹൈക്കോടതി മുന്‍ ജഡ്ജി വീരേന്ദ്ര സിങ് യാദവ് നന്ദിയും പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ജെസ്‌ന കേസ്: തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷിക്കാമെന്ന് സിബിഐ

പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി

Published

on

തിരുവനന്തപുരം: 5 വര്‍ഷം മുന്‍പ് കാണാതായ ജെസ്‌ന മറിയ കേസ് തുടരന്വേഷിക്കണമെങ്കില്‍ പുതിയ തെളിവുകള്‍ ഹാജരാക്കണമെന്ന് സിബിഐ അറിയിച്ചു. പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി.

ജെസ്‌നയെ കണ്ടത്താനാവത്തതും മരിച്ചോ എന്നതിനുളള തെളിവുകള്‍ ലഭിക്കാത്തതുമാണ് കേസ് അവസാനിപ്പിക്കാന്‍ കാരണമെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കി. ജെസ്‌നയെ കാണാതാവുന്നതിനു ദിവസങ്ങള്‍ക്ക് മുന്‍പ് രക്തസ്രവം ഉണ്ടായന്നും അതിന്റെ കാരണം സിബിഐ പരിശോധിച്ചില്ലന്നും പിതാവ് ഹര്‍ജിയില്‍ ആരോപിക്കുന്നു. മകളുടെ തിരോധാനത്തില്‍ ഒരാളെ സംശയമുണ്ടെന്നും ആദ്ദേഹം വ്യക്തമാക്കി. കേസ് മെയ് 3ന് വീണ്ടും പരിഗണിക്കും.

Continue Reading

kerala

ആലുവയില്‍ തെരുവുനായ ആക്രമണം; കടിയേറ്റ വ്യക്തി പേവിഷബാധയെ തുടര്‍ന്ന് മരണപ്പെട്ടു

വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല

Published

on

കൊച്ചി: ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം രണ്ടാഴ്ച മുമ്പ് തെരുവ് നായയുടെ കടിയേറ്റ ആള്‍ ചികിത്സയിലിരിക്കെ മരിച്ചു. പത്രോസ് പോളച്ചന്‍(57) ആണ് ഇന്ന് പുലര്‍ച്ചെ എറണാകുളം ഗവണ്‍മെന്റ് ആശുപത്രുയില്‍ വെച്ച് പേവിശബാധയേറ്റ് മരണപ്പെട്ടത്.

ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായ പോളച്ചന്‍ ഡോക്ട്‌റെ കാണാന്‍ വരുന്ന വഴിയില്‍ വെച്ചാണ് തെരുവ് നായ ആക്രമിച്ചത്. വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല. രണ്ടു ദിവസം മുമ്പാണ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷമായത്.

 

 

Continue Reading

kerala

സോഷ്യലിസ്റ്റ് പാര്‍ട്ടി പിന്തുണ യു.ഡി.എഫിന്

Published

on

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി (ഇന്ത്യ) കേരളത്തില്‍ യു.ഡി.എഫിനെ പിന്തുണയ്ക്കും. രാജ്യത്ത് ജനങ്ങളും ജനാധിപത്യവും അപകടം നേരിടുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെയും സഖ്യകക്ഷികളുടെയും വിജയം അനിവാര്യമാണെന്ന് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗം വിലയിരുത്തി.

സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.
അഴിമതിയിലൂടെ നേടിയ ഇലക്ട്രല്‍ ബോണ്ടുകള്‍ക്ക് ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയില്ല. സോഷ്യലിസ്റ്റ് പാര്‍ട്ടി ഇന്ത്യ സംസ്ഥാന പ്രസിഡന്റ് കായിക്കര ബാബുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം ദേശീയ പ്രസിഡന്റ് തമ്പാന്‍ തോമസ് ഉദ്ഘാടനം ചെയ്തു.

പരമായ ഭീതി പൂണ്ട നരേന്ദ്രമോഡി നടത്തുന്ന വര്‍ഗീയ ജല്പനങ്ങള്‍ അപമാനകരമാണെന്നും വര്‍ഗീയ സ്പര്‍ദ്ധ ഉണര്‍ത്തി സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന മോഡിക്ക് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുക്കണമെന്നെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇ.കെ ശ്രീനിവാസന്‍, സി.പി ജോണ്‍, മനോജ് ടി സാരംഗ്, എന്‍ റാം, ടോമി മാത്യു, കാട്ടുകുളം ബഷീര്‍ പട്ടയം രവീന്ദ്രന്‍, എ.ജെ വര്‍ക്കി, ജോര്‍ജ് സിറിയക്, പി കെ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു

Continue Reading

Trending