Connect with us

Culture

തൊഴില്‍, വിദ്യാഭ്യാസ മേഖലകളെ ബാധിക്കും ഒ.ബി.സി സംവരണം മൂന്ന് തട്ടിലാക്കാന്‍ നീക്കം

Published

on

ന്യൂഡല്‍ഹി: രാജ്യത്ത് തൊഴില്‍, വിദ്യാഭ്യാസ മേഖലകളില്‍ മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള (ഒ.ബി.സി) 27 ശതമാനം സംവരണത്തില്‍ കാതലായ മാറ്റം കൊണ്ടുവരാന്‍ കേന്ദ്ര നീക്കം. ഇതു സംബന്ധിച്ച് പഠിക്കാനായി രാഷ്ട്രപതി 2017ല്‍ നിയമിച്ച മുന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി രോഹിണി അധ്യക്ഷയായ സമിതിയുടെ നിര്‍ദ്ദിഷ്ട റിപ്പോര്‍ട്ടിലാണ് ഇത്തരത്തിലുള്ള നിര്‍ദേശമുള്ളത്.
കേന്ദ്ര സാമൂഹിക നീതി, ശാക്തീകരണ മന്ത്രാലയം റിപ്പോര്‍ട്ട് സ്വീകരിക്കുകയാണെങ്കില്‍ രാജ്യത്തെ സാമൂഹിക, രാഷ്ട്രീയ സമവാക്യങ്ങളില്‍ നാടകീയ മാറ്റങ്ങള്‍ക്ക് ഇതു കാരണമാകും. മോദി സര്‍ക്കാറിന്റെ 100 ദിന കര്‍മ പരിപാടിയുടെ ഭാഗമായി റിപ്പോര്‍ട്ട് സ്വീകരിക്കണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് വിവരം. സംവരണം വഴി ഓരോ വിഭാഗത്തിനും എത്ര ആനുകൂല്യം കിട്ടി എന്നതിനനുസരിച്ച് മൂന്ന് ഉപ വിഭാഗങ്ങളായി ഒ.ബി.സി വിഭാഗത്തെ മാറ്റാനാണ് സമിതി നിര്‍ദേശിക്കുന്നത്. നിലവില്‍ രാജ്യത്തെ 2633 ഒ.ബി.സി ജാതികളാണ് 27 ശതമാനം സംവരണത്തില്‍ ഉള്‍പ്പെടുന്നത്. ഇതില്‍ സംവരണം വഴി കാര്യമായ നേട്ടം കൊയ്യാത്ത വിഭാഗങ്ങള്‍ക്ക് 10 ശതമാനം, അല്‍പം നേട്ടം കിട്ടിയ വിഭാഗങ്ങള്‍ക്ക് 10 ശതമാനം, പരമാവധി നേട്ടം ലഭിച്ച വിഭാഗങ്ങള്‍ക്ക് ഏഴ് ശതമാനം എന്നീ രീതിയില്‍ സംവരണത്തെ മൂന്നായി തരം തിരിക്കാനാണ് സമിതി ശിപാര്‍ശ ചെയ്യുന്നത്.
നിലവില്‍ 25 ശതമാനത്തോളം സംവരണ ആനുകൂല്യം 10 ഉപജാതികള്‍ക്ക് മാത്രമാണ് ലഭിക്കുന്നതെന്നും 938 ഉപജാതികള്‍ക്ക് സംവരണത്തിന്റെ യാതൊരു വിധ ആനുകൂല്യവും ലഭിക്കുന്നില്ലെന്നും സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഒ.ബി.സി വിഭാഗങ്ങളിലെ ഉപജാതി ജനസംഖ്യയുടെ കണക്കെടുക്കുന്നതിന് സ്വാതന്ത്രത്തിനു മുമ്പുള്ള (1931ലെ) ജാതി രേഖകളാണ് പാനല്‍ അടിസ്ഥാനമാക്കിയിരിക്കുന്നത്. 1931നു ശേഷമുള്ള സെന്‍സസുകളില്‍ ഒ.ബി.സി വിഭാഗത്തിന്റെ കണക്കെടുത്തിട്ടില്ല. 2021ല്‍ വരാനിരിക്കുന്ന അടുത്ത സെന്‍സസില്‍ ഒ.ബി.സി വിഭാഗത്തിന്റെ കണക്കുകള്‍ എടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
ജസ്റ്റിസ് ജി രോഹിണിയുടെ നേതൃത്വത്തിലുള്ള സമിതി റിപ്പോര്‍ട്ടിന്റെ അന്തിമ മിനുക്കു പണികളിലാണ്. അടുത്ത മാസം റിപ്പോര്‍ട്ട് കേന്ദ്ര സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയത്തിന് സമര്‍പ്പിക്കും. ഏത് വിഭാഗത്തിനാണ് ഒ.ബി.സി സംവരണത്തില്‍ പരമാവധി ആനുകൂല്യം ലഭിച്ചത് എന്നറിയുന്നതിനായി കഴിഞ്ഞ മൂന്നു വര്‍ഷമായി രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഐ.ഐ.ടികള്‍, എന്‍.ഐ.ടി, ഐ.ഐ. എം. എസ്, എ.ഐ.എം.എസ്, കേന്ദ്ര യൂണിവേഴ്‌സിറ്റികള്‍ എന്നിവിടങ്ങളില്‍ ഒ.ബി.സി സംവരണം വഴി പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികളുടെ കണക്കുകളും, കഴിഞ്ഞ അഞ്ചു വര്‍ഷമായി കേന്ദ്ര സര്‍ക്കാറിന്റെ 130,000 നിയമനങ്ങളും സമിതി പരിശോധിച്ചിട്ടുണ്ട്. അതേ സമയം റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ ഇക്കാര്യത്തില്‍ കേന്ദ്ര നിലപാട് വ്യക്തമാക്കാനാവൂ എന്നായിരുന്നു സാമൂഹ്യ നീതി വകുപ്പ് മന്ത്രി താവര്‍ ചന്ദ് ഗെലോട്ടിന്റെ പ്രതികരണം. ഒ.ബി.സി സംവരണം വിദ്യാഭ്യാസം, തൊഴില്‍ മേഖലകളില്‍ മാത്രമാണ് ലഭിക്കുന്നത്. 1979ല്‍ രൂപീകരിച്ച മണ്ഡല്‍ കമ്മീഷന്‍ ശിപാര്‍ശ പ്രകാരമാണ് 27 ശതമാനം ഒ.ബി.സി സംവരണം അംഗീകരിച്ചത്.
2006ലാണ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് കൂടി ഒ.ബി.സി സംവരണം വ്യാപിപ്പിച്ചത്. കമ്മീഷന്‍ നിര്‍ദേശിക്കുന്ന തരത്തില്‍ ഒ.ബി.സി ക്വാട്ടയില്‍ മാറ്റം വരുത്തണമെങ്കില്‍ ഭരണഘടന ഭേദഗതി ആവശ്യമായി വരും. സംവരണം റദ്ദാക്കണമെന്ന് സവര്‍ണ വിഭാഗത്തില്‍ പെട്ടവരും ക്വാട്ട വിരുദ്ധ ഗ്രൂപ്പുകളും ഏറെ നാളായി ആവശ്യപ്പെടുന്നതാണ്.

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Trending