More
ഉന്നത ഉദ്യോഗസ്ഥര്‍ തടയിടുന്നു: സോളാര്‍ കേസില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട്

സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ടിലെ ലൈംഗിക പീഡന ആരോപണത്തില്‍ കേസ് എടുത്ത് യു.ഡി.എഫ് നേതാക്കളെ സമ്മര്‍ദത്തിലാക്കാനുള്ള സര്‍ക്കാറിന്റെ നീക്കത്തിന് ഉന്നത ഉദ്യോഗസ്ഥരുടെ നിലപാട് തിരിച്ചടിയായി. വസ്തുതകള്‍ പരിശോധിക്കാതെ ധൃതിപിടിച്ച് ലൈംഗിക പീഡനകേസെടുത്താല് തിരിച്ചടി നേരിടേണ്ടിവരുമെന്ന് ഉദ്യോഗസ്ഥര്‍ നിലപാടെടുത്തതോടെയാണ് സര്‍ക്കാര്‍ പിന്നാക്കം പോയത്. സരിത എസ്. നായരുടെ കത്തില്‍ ആരോപിക്കുന്ന രാഷ്ട്രീയ നേതാക്കള്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും എതിരെ അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍പ്പെടുത്തി ലൈംഗിക പീഡനത്തിന് കേസ് എടുക്കുമെന്നായിരുന്നു കഴിഞ്ഞ മാസം 11ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചത്. അഡ്വക്കേറ്റ് ജനറലിന്റെയും പ്രോസിക്യൂഷന് ഡയരക്ടര്‍ ജനറലിന്റെയും നിയമോപദേശം ചോദിച്ചുവാങ്ങിയാണ് സര്‍ക്കാര്‍ തീരുമാനമെടുത്തത്.
പരാതിയില്ലാതെ ജുഡീഷ്യല്‍ കമ്മീഷന് റിപ്പോര്‍ട്ടിന്റെ മാത്രം അടിസ്ഥാനത്തില്‍ കേസ് എടുക്കുന്നതില്‍ ആദ്യം സംശയം ഉന്നയിച്ചത് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയായിരുന്നു. എങ്കില്‍ സര്‍ക്കാറിനുവേണ്ടി ചീഫ് സെക്രട്ടറിയെ വാദിയാക്കി കേസ് എടുപ്പിക്കാമെന്ന നിര്‍ദേശം മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതര്‍ മുന്നോട്ടുവെച്ചു. എന്നാല്‍ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാം ഈ സമ്മര്‍ദത്തിന് വഴങ്ങാന്‍ തയാറായില്ല. ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയും വാദിയാകാന്‍ തയാറാകാതെ വന്നതോടെ സര്‍ക്കാര്‍ വെട്ടിലായി. മാത്രമല്ല ഇത്തരത്തില്‍ ഉന്നതര്‍ക്കെതിരെ കേസ് എടുക്കുന്നത് പൊലീസിന്റെ വിശ്വാസ്യതയെ ബാധിക്കുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരും അഭിപ്രായപ്പെട്ടു. ഇത്തരം കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കുന്നതിലെ ബുദ്ധിമുട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവന്‍ ഉത്തരമേഖലാ ഡി.ജി.പി രാജേഷ് ദിവാന് ആഭ്യന്തര വകുപ്പിലെ ഉന്നതരെയും അറിയിച്ചു.
ഇതിനിടെ പഴയ കത്തിലെ ആരോപണങ്ങള്‍ ഉള്‍പ്പെടുത്തി സരിതയില്‍ നിന്ന് പരാതി വാങ്ങി, ഇതിന്റെ അടിസ്ഥാനത്തില്‍ കേസ് എടുക്കാമെന്നായിരുന്നു സര്‍ക്കാര്‍ കണക്കുകൂട്ടിയത്. ഇതനുസരിച്ച് സരിത മുഖ്യമന്ത്രിക്ക് നല്കിയ പരാതി ഡി.ജി.പിക്ക് കൈമാറി. എന്നാല്‍ മുന്‍പ് പല കേസുകളില്‍ ഉള്‍പ്പെട്ട വ്യക്തിയുടെ പരാതിയില്‍ ചാടിക്കയറി കേസ് എടുക്കാന്‍ കഴിയില്ലെന്ന നിലപാടാണ് ബെഹ്റ കൈക്കൊണ്ടത്. കത്തിലെ ആരോപണത്തെക്കുറിച്ചു പ്രാഥമികാന്വേഷണം നടത്തി, മൊഴിയും രേഖപ്പെടുത്തിയശേഷം ആവശ്യമെങ്കില്‍ മാത്രം കേസ് എടുക്കാമെന്നാണ് ബെഹ്റ സര്‍ക്കാറിനെ അറിയിച്ചത്.
ലൈംഗികാരോപണ പരാതികളില്‍ പ്രാഥമികാന്വേഷണം നടത്താതെ തിരിക്കിട്ട് എഫ്.ഐ.ആര് റജിസ്റ്റര്‍ ചെയ്യരുതെന്ന സുപ്രീംകോടതി വിധിയും നിലവിലുണ്ട്. ഇതുംകൂടി കണക്കിലെടുത്താണ് സുപ്രീംകോടതി മുന്‍ ജഡ്ജി അരിജിത് പസായത്തില്‍നിന്നു നിയമോപദേശം തേടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കമ്മീഷന് റിപ്പോര്‍ട്ടും ആദ്യം ലഭിച്ച നിയമോപദേശങ്ങളും പരിശോധിച്ച അദ്ദേഹം സര്‍ക്കാര്‍ നീക്കത്തോട് അനുകൂലമായല്ല പ്രതികരിച്ചത്. പ്രമുഖര്‍ ഉള്‍പ്പെട്ട കേസായതിനാല്‍ അതീവശ്രദ്ധ വേണമെന്ന് ചൂണ്ടിക്കാട്ടിയ പസായത്ത്, കാര്യസാധ്യത്തിനായി ലൈംഗികമായി ചൂഷണം ചെയ്തെങ്കിലും ലൈംഗികബന്ധം നടന്നത് ഉഭയകക്ഷി സമ്മതത്തോടെയുള്ളതാണെന്ന വ്യാഖ്യാനം ഉണ്ടായേക്കാമെന്ന ഉപദേശമാണ് നല്‍കിയത്. എഫ്.ഐ.ആര് റജിസ്റ്റര്‍ ചെയ്താല്‍ അത് റദ്ദാക്കാപ്പെടാനുള്ള സാധ്യത ഏറെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡി.ജി.പി ബെഹ്റയുമായി ഏറെ അടുപ്പമുള്ളയാളുമാണ് ജസ്റ്റിസ് പസായത്. ഈ സാഹചര്യത്തിലാണ് കമ്മീഷന് റിപ്പോര്‍ട്ടിനൊപ്പം വ്യാഴാഴ്ച മുഖ്യമന്ത്രി നിയമസഭയില്‍ സമര്‍പ്പിച്ച നടപടി റിപ്പോര്‍ട്ടില്‍ നേരത്തേ പ്രഖ്യാപിച്ചതുപോലുള്ള അന്വേഷണമോ വ്യക്തികളുടെ പേരോ പറയാതിരുന്നത്.
kerala
ക്യൂ ആര് കോഡ് വഴി 69 ലക്ഷം രൂപ തട്ടിയെടുത്ത കേസ്; ദിയാ കൃഷ്ണയുടെ ജീവനക്കാർക്ക് മുന്‍കൂര്‍ ജാമ്യമില്ല
മൂന്ന് ജീവനക്കാരികളാണ് ഹൈക്കോടതിയെ സമീപിച്ചത്

നടന് കൃഷ്ണകുമാറിന്റെ മകളുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പു കേസില്‍ മുന്‍ ജീവനക്കാര്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു. മൂന്ന് ജീവനക്കാരികളാണ് ഹൈക്കോടതിയെ സമീപിച്ചത്.
നേരത്തെ, ഇവരുടെ ജാമ്യ ഹര്‍ജി കീഴ്ക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് മുന്‍കൂര്‍ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതിയില്‍ നിന്നും തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇവര്‍ അന്വേഷണത്തോട് സഹകരിക്കേണ്ടി വരും. അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകേണ്ടി വരും. അതല്ലെങ്കില്‍ അറസ്റ്റ് അടക്കമുള്ള നടപടിയിലേക്ക് കടക്കേണ്ടി വരും.
തട്ടിക്കൊണ്ടുപോയെന്ന ജിവനക്കാരുടെ പരാതിയില്‍ കൃഷ്ണകുമാറിനും കുടുംബത്തിനും കോടതി ജാമ്യം അനുവദിച്ചിരുന്നു. കൃഷ്ണകുമാറിനും കുടുംബത്തിനും എതിരെ തെളിവുകള്‍ കണ്ടെത്താന്‍ ആയില്ലെന്ന് ക്രൈംബ്രാഞ്ച് കോടതി റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണ് ജാമ്യം അനുവദിച്ചത്.
ദിയ കൃഷ്ണന്റെ കടയിലെ ജീവനക്കാര്‍ നല്കിയ തട്ടികൊണ്ട് പോകല്‍ പരാതിയിലാണ് കൃഷ്ണകുമാറിനും മകള്‍ക്കും കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയത്. തിരുവനന്തപുരത്ത് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ജീവനക്കാരായ വിനീത, ദിവ്യ ഫ്രാന്ക്ലിന്, രാധ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി അന്ന് തള്ളിയത്.
kerala
ഗോവിന്ദച്ചാമി 14 ദിവസം റിമാന്‍ഡില്‍; ഇന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍
സുരക്ഷാ കാരണങ്ങള്‍ പരിഗണിച്ച് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വിയ്യൂരിലേക്ക് മാറ്റാന്‍ ധാരണയായിട്ടുണ്ട്

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ചാടിയ ഗോവിന്ദച്ചാമിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പ്രതിയെ വെള്ളിയാഴ്ച്ച വൈകിട്ട് കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹാജരാക്കിയത്. ഗോവിന്ദച്ചാമിയെ കണ്ണൂര്‍ പള്ളിക്കുന്നിലെ സെന്‍ട്രല്‍ ജയിലില്‍ തന്നെയാണ് അടച്ചത്. സുരക്ഷാ കാരണങ്ങള്‍ പരിഗണിച്ച് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വിയ്യൂരിലേക്ക് മാറ്റാന്‍ ധാരണയായിട്ടുണ്ട്. സംസ്ഥാനത്തെ ജയിലുകളിലെ സുരക്ഷ സംബന്ധിച്ചു ശനിയാഴ്ച്ച രാവിലെ 11 മണിക്ക് മുഖ്യമന്ത്രി യോഗം വിളിച്ചിട്ടുണ്ട് ഇതിനു ശേഷമായിരിക്കും തീരുമാനമെന്ന് അറിയുന്നു.
ഇതിനിടെ കോടതിയില്‍ ഹാജരാക്കുന്നതിന് മുന്‍പ് ഗോവിന്ദച്ചാമിയെ തെളിവെടുപ്പിനായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കെത്തിച്ചിരുന്നു. അതീവ സുരക്ഷയോടെയാണ് ഗോവിന്ദച്ചാമിയെ ജയിലില്‍ എത്തിച്ചത് അതീവ സുരക്ഷയുള്ള ജയിലില്‍ നിന്നും എങ്ങനെയാണ് ഗോവിന്ദച്ചാമി പുറത്തെത്തിയതെന്ന് അറിയുന്നതിനായാണ് വിശദമായ തെളിവെടുപ്പ് നടത്തിയത്. രണ്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ഗോവിന്ദച്ചാമിയെ തെളിവെടുപ്പിനായി കണ്ണൂര്‍ ടൗണ്‍ പൊലീസ് കൊണ്ടുവന്നത്.
വെള്ളിയാഴ്ച്ചപുലര്‍ച്ചെ 4:30 ന്ശേഷമാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയത്. മാസങ്ങള്‍ നീണ്ട ആസൂത്രണത്തിന് ഒടുവിലാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയതെന്നാണ് വിവരം. ഒന്നരമാസം കൊണ്ട് മൂര്‍ച്ചയുള്ള ആയുധം വച്ച് ജയിലഴി മുറിച്ചു. ജയില്‍ വര്‍ക്ക്ഷോപ്പില്‍ നിന്നാണ് ആയുധമെടുത്തതെന്നാണ് മൊഴി. മുറിച്ച പാടുകള്‍ തുണികൊണ്ട് കെട്ടി മറച്ചു. മതില് ചാടാന്‍ പാല്‍പ്പാത്രങ്ങളും ഡ്രമ്മും ഉപയോഗിച്ചു. ഗുരുവായൂരിലെത്തി മോഷണമായിരുന്നു ലക്ഷ്യമെന്ന് ഗോവിന്ദച്ചാമി പൊലീസിന് മൊഴി നല്കി. ജയിലില്‍ ഗുരുതര വീഴ്ച്ചയുണ്ടായെന്നാണ് കണ്ടെത്തല്‍. ജയിലിലെ ഗുരുതര സുരക്ഷാ വീഴ്ചയില്‍ നാല് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തിട്ടുണ്ട്.
സെല്ലിന്റെ അഴി മുറിച്ച് ഏഴരമീറ്റര്‍ ഉയരമുള്ള മതിലും ചാടി ഒറ്റക്കയ്യന്‍ കൊലയാളി രക്ഷപെട്ടിട്ടും അധികൃതര്‍ അറിഞ്ഞത് മണിക്കൂറുകള്‍ വൈകിയാണ്. രാവിലത്തെ പരിശോധനയില്‍ തടവുകാരെല്ലാം അഴിക്കുള്ളില്‍ ഉണ്ടെന്ന് ഗാര്‍ഡ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മതിലിലെ തുണി കണ്ടശേഷമാണ് ജയില്‍ ചാടിയെന്നറിഞ്ഞത്. വീണ്ടും പരിശോധിച്ചപ്പോഴാണ് ഗോവിന്ദച്ചാമിയാണ് രക്ഷപ്പെട്ടതെന്ന് അറിഞ്ഞത്.
kerala
ശക്തമായ മഴ; കോട്ടയം ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്

കോട്ടയം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
-
india3 days ago
കരിപ്പൂരില്‍ നിന്ന് ദോഹയിലേക്ക് പറന്നുയര്‍ന്ന വിമാനം തിരിച്ചിറക്കി
-
india3 days ago
‘മേജര്‍ വിന്’: ജാതി വിവേചനത്തിനെതിരെ നടപടിയെടുക്കാനുള്ള കാലിഫോര്‍ണിയ സര്‍ക്കാരിന്റെ അധികാരത്തെ യുഎസ് ഫെഡറല്‍ കോടതി ശരിവച്ചു
-
india2 days ago
ഇന്ത്യയില്‍ നിന്നും നൂറുകണക്കിന് മുസ്ലിംകളെ നിയമവിരുദ്ധമായി ബംഗ്ലാദേശിലേക്ക് നാടുകടത്തിയതായി ഹ്യൂമന്‍ റൈറ്റ്സ് വാച്ച് റിപ്പോര്‍ട്ട്
-
india3 days ago
അഹമ്മദാബാദ് വിമാനാപകടം: വിദേശ പൗരന്മാരുടെ കുടുംബങ്ങള്‍ക്ക് ലഭിച്ചത് തെറ്റായ മൃതദേഹങ്ങള്‍
-
Film3 days ago
കറുപ്പിന്റെ ടീസറിന് പിന്നാലെ സൂര്യ 46 ന്റെ പോസ്റ്റർ പുറത്ത്
-
india3 days ago
കള്ളക്കേസില്‍ പരസ്യമായി മാപ്പ് പറയണമെന്ന് വനിതാ ഐപിഎസ് ഓഫീസറോട് സുപ്രീം കോടതി
-
kerala3 days ago
മാസപ്പടി കേസ്: സിബിഐ, ഇഡി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വീണ വിജയനുൾപ്പെടെയുള്ളവർക്ക് ഹൈക്കോടതി നോട്ടീസ്
-
crime3 days ago
പിണങ്ങിപ്പോയ ഭാര്യ തിരിച്ചെത്തിക്കാന്‍ അഞ്ച് വയസുകാരനെ നരബലി നല്കി യുവാവ്