Connect with us

kerala

വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ ആര്‍എസ്എസ് അജണ്ടയെന്ന് തെളിയുന്നു; ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ ബിജെപിക്ക് വോട്ട് ചെയ്യാന്‍ അഭ്യര്‍ത്ഥന

കേരളത്തിലെ യുവാക്കള്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം ആസൂത്രണം ചെയ്തതാണ് വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ എന്ന സംഘടന.

Published

on

കോഴിക്കോട്: 60 വയസ് കഴിഞ്ഞ എല്ലാവര്‍ക്കും പതിനായിരം രൂപ പെന്‍ഷന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് തുടങ്ങിയ വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ എന്ന സംഘടന കേരളത്തില്‍ സ്വാധീനമുണ്ടാക്കാന്‍ ആര്‍എസ്എസ് ആസൂത്രണം ചെയ്ത അജണ്ടയുടെ ഭാഗമാണെന്ന റിപ്പോര്‍ട്ടുകള്‍ ശരിയെന്ന് തെളിയുന്നു. സംഘടനയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്യാന്‍ അഭ്യര്‍ത്ഥിച്ചുകൊണ്ട് കഴിഞ്ഞ ദിവസമാണ് ഒരു കുറിപ്പ് പ്രത്യക്ഷപ്പെട്ടത്.

60 കഴിഞ്ഞ എല്ലാവര്‍ക്കും പെന്‍ഷന്‍ അനുവദിക്കണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ പരിഗണിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അതുകൊണ്ട് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്യണമെന്നാണ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

പ്രിയരേ,
കേരളത്തില്‍ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്ത് വരികയാണല്ലോ ?
OIOPയുടെ സംസ്ഥാന കമ്മിറ്റിക്ക് ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീ. കെ. സുരേന്ദ്രന്‍ ജി നല്‍കിയ ഉറപ്പ് പ്രകാരം നമ്മുടെ പ്രധാന ആവശ്യമായ 10000 രൂപ പെന്‍ഷന്‍ എന്ന ആവശ്യം കേന്ദ്രസര്‍ക്കാര്‍ ഉടന്‍ പരിഗണിക്കും എന്നാണ് മനസ്സിലാവുന്നത്.
60 വയസ്സ് പൂര്‍ത്തിയാവുന്ന എല്ലാവര്‍ക്കും 10000 രൂപ പെന്‍ഷന്‍ എന്ന നമ്മുടെ സ്വപ്നം സാക്ഷാത്ക്കരിക്കാന്‍ പോവുകയാണ് എന്നാണ് സുരേന്ദ്രന്‍ ജി നല്‍കിയ ഉറപ്പിലൂടെ വ്യക്തമാവുന്നത്.
അതുകൊണ്ട് തന്നെ ഈ വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ OIOP പ്രവര്‍ത്തകര്‍ നിങ്ങളുടെ നാട്ടിലെ BJP സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി രംഗത്തിറങ്ങണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
നമ്മളെ സഹായിക്കുന്നവരെ നമ്മളും തിരിച്ചു സഹായിക്കാം.

കേരളത്തിലെ യുവാക്കള്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം ആസൂത്രണം ചെയ്തതാണ് വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ എന്ന സംഘടന. കക്ഷി രാഷ്ട്രീയ ഭേദമന്യെ നിരവധി യുവാക്കളാണ് ഇതുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത്. ഇത് സംഘപരിവാര്‍ അജണ്ടയാണെന്ന റിപ്പോര്‍ട്ടുകള്‍ ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് പുറത്തുവന്നത്. ഇത് പൂര്‍ണമായും ശരിയാണെന്ന് തെളിയിക്കുന്നതാണ് ഇപ്പോള്‍ ഇവരുടെ എഫ്ബി പേജില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്ന പുതിയ പോസ്റ്റ്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഹജ്ജ് യാത്രാ നിരക്ക് നിശ്ചയിച്ചു; കരിപ്പൂര്‍ വഴി പോകുന്നവര്‍ 35,000 രൂപ അധികം നല്‍കണം

കരിപ്പൂര്‍ വഴി പോകുന്നവര്‍ മറ്റു യാത്രക്കാരേക്കാള്‍ 35,000 രൂപ അധികം നല്‍കണം

Published

on

കോഴിക്കോട്: ഹജ്ജ് യാത്രാ നിരക്ക് നിശ്ചയിച്ചു. കോഴിക്കോട്കരിപ്പൂര്‍ വഴി പോകുന്ന ഹജ്ജ് തീര്‍ത്ഥാടകര്‍ 3,73,000 രൂപയാണ് നല്‍കേണ്ടത്. കരിപ്പൂര്‍ വഴി പോകുന്നവര്‍ മറ്റു യാത്രക്കാരേക്കാള്‍ 35,000 രൂപ അധികം നല്‍കണം. വിമാനനിരക്കിലെ വ്യത്യാസമാണ് വര്‍ധനവിന് കാരണം.

കൊച്ചി വഴി പോകുന്നവര്‍ക്ക് 3,37,100 രൂപയും കണ്ണൂര്‍ വഴി പോകുന്നവര്‍ക്ക് 3,38,000 രൂപയും നല്‍കണം. കരിപ്പൂരില്‍ നിന്നു പോകുന്ന ഹജ്ജ് യാത്രക്കാരില്‍ നിന്നു അധിക നിരക്ക് ഈടാക്കുന്നതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. കേരളത്തില്‍ നിന്നു ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ ഹജ്ജിന് പുറപ്പെടുന്ന കേന്ദ്രമാണ് കോഴിക്കോട് വിമാനത്താവളം.

Continue Reading

kerala

രാഹുൽ ഗാന്ധിയുടെ മണ്ഡല പര്യടനം തുടരുന്നു; ഇന്ന് മലപ്പുറത്ത് റോഡ് ഷോ

കോഴിക്കോട് ജില്ലയിലെ പരിപാടികൾക്ക് ശേഷം രാഹുൽ രാവിലെ 11.30 ഓടെ മലപ്പുറം കീഴുപറമ്പിൽ എത്തും

Published

on

വയനാട്ടിലെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ ഗാന്ധിയുടെ പര്യടനം രണ്ടാം ദിവസവും തുടരുന്നു. ഇന്ന് മലപ്പുറം ജില്ലയിലാണ് കോൺഗ്രസിന്റെ റോഡ് ഷോ. ഏറനാട്, വണ്ടൂർ, നിലമ്പൂർ നിയമസഭാ മണ്ഡലങ്ങളിലാണ് റോഡ് ഷോ നടക്കുക. കോഴിക്കോട് ജില്ലയിലെ പരിപാടികൾക്ക് ശേഷം രാഹുൽ രാവിലെ 11.30 ഓടെ മലപ്പുറം കീഴുപറമ്പിൽ എത്തും.

കീഴുപറമ്പ് അങ്ങാടിയിൽ നടത്തുന്ന റോഡ് ഷോയിൽ ലീഗ് നേതാക്കൾ ഉൾപ്പെടെ പങ്കെടുക്കും. വൈകിട്ട് കരുവാരക്കുണ്ടിൽ നടക്കുന്ന റോഡ് ഷോയ്ക്ക് ശേഷം രാഹുൽ ഹെലികോപ്റ്ററിൽ കണ്ണൂർ വിമാനത്താവളത്തിലേക്ക് തിരിക്കും.

കഴിഞ്ഞ ദിവസം വയനാട്ടിലെ റോഡ് ഷോയ്ക്ക് ശേഷം കോഴിക്കോട് മെഗാറാലിയെയും രാഹുൽ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു. എൻഡിഎ സർക്കാരിനെയും ആർഎസ്എസിനെയും കടന്നാക്രമിച്ചുകൊണ്ടായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രസംഗം. എൽഡിഎഫും യുഡിഎഫും തമ്മിൽ ആശയപരമായി വ്യത്യാസം ഉണ്ട്. താൻ യുഡിഎഫിന് ഒപ്പം നിൽക്കും. കേരളത്തിന്റെ ശബ്ദം കരുത്തുറ്റതാണ്. സംഘപരിവാർ വെറുപ്പിന്റെ ആശയങ്ങൾ പ്രചരിപ്പിച്ച് കേരളത്തിൽ അസ്വസ്ഥത സൃഷ്ടിക്കുന്നുവെന്നും രാഹുൽ വിമർശിച്ചിരുന്നു.

Continue Reading

kerala

പ്രശസ്ത സംഗീതജ്ഞന്‍ കെ.ജി. ജയന്‍ അന്തരിച്ചു

ചലച്ചിത്ര താരം മനോജ് കെ ജയന്‍ മകനാണ്

Published

on

പ്രശസ്ത സംഗീതജ്ഞന്‍ കെ.ജി. ജയന്‍ അന്തരിച്ചു. 90 വയസായിരുന്നു. തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ചലച്ചിത്ര താരം മനോജ് കെ ജയന്‍ മകനാണ്. ഇരട്ടസഹോദരനായ കെജി വിജയനൊപ്പം ചേർന്ന് കച്ചേരികൾ നടത്തിയിരുന്നു. 1986ലാണ് വിജയൻ അന്തരിച്ചത്.

ആയിരത്തിലധികം ഗാനങ്ങൾക്കാണ് ഇവർ ഈണമിട്ടത്. ചലച്ചിത്ര ഗാനങ്ങൾ ഉൾപ്പെടെ ഭക്തിഗാനങ്ങൾക്കും ഈണമിട്ടു. 1965ൽ പുറത്തിറങ്ങിയ നക്ഷത്രദീപങ്ങൾ തിളങ്ങി ആയ സിനിമയാണ്.

2019 ല്‍ രാജ്യം പത്മശ്രീ നല്‍കി കെ.ജി. ജയനെ ആദരിച്ചു. കേരള സം​ഗീത നാടക അക്കാദമി അവാർഡ്, ഹരിവരാസനം അവാർഡ് എന്നിവയും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

Continue Reading

Trending