Connect with us

kerala

വേദനിക്കുന്നവരെ തഴുകിയും തലോടിയും കടന്നുപോയ മാനവത്വത്തിന്റെ മന്ദമാരുതനായിരുന്നു ഉമ്മന്‍ ചാണ്ടി; സമദാനി

Published

on

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തില്‍ വേദന പങ്കുവെച്ച് എം.പി അബ്ദു സമദ് സമദാനി എം.പി. രാഷ്ട്രീയത്തിന്റെയും അധികാരത്തിന്റെയും പതിവുകൾക്കും പരിധികൾക്കുമപ്പുറം അതിനെയെല്ലാം മനുഷ്യത്വത്തിന്റെ ആവിഷ്കാരമാക്കിയ ജനകീയ നേതാവായിരുന്നു ശ്രീ ഉമ്മൻചാണ്ടിയെന്ന് സമദാനി.ഫേസ്ബുക്കിലൂടെയാണ് സമദാനി അനുശോചനം രേഖപ്പെടുത്തിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

രാഷ്ട്രീയത്തിന്റെയും അധികാരത്തിന്റെയും പതിവുകൾക്കും പരിധികൾക്കുമപ്പുറം അതിനെയെല്ലാം മനുഷ്യത്വത്തിന്റെ ആവിഷ്കാരമാക്കിയ ജനകീയ നേതാവായിരുന്നു ശ്രീ ഉമ്മൻചാണ്ടി. അദ്ദേഹം നേതൃത്വം നൽകിയ സർക്കാരിന്റെ നയങ്ങളുടെയും പദ്ധതികളുടെയും പേരുകളിൽ പ്രകടമായതുപോലെ കാരുണ്യത്തെ അദ്ദേഹം തന്റെ ആദർശവും ഭരണക്രമത്തിന്റെ ഉള്ളടക്കവുമാക്കി. പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും വിവിധങ്ങളായ അവശതകൾ അനുഭവിക്കുന്ന പാവപ്പെട്ടവരുടെയും പ്രയാസങ്ങൾ ലഘൂകരിക്കാനും പരിഹരിക്കാനും അദ്ദേഹം സ്വീകരിച്ച നടപടികൾ അവർക്കെല്ലാം ഏറെ ആശ്വാസം പകർന്ന കാരുണ്യസ്പർശമായി പരിണമിച്ചു. വേദനിക്കുന്നവരെ തഴുകിയും തലോടിയും കടന്നുപോയ മാനവത്വത്തിന്റെ മന്ദമാരുതനായിരുന്നു അദ്ദേഹത്തിലെ ഭരണാധികാരി.

ജനങ്ങൾക്ക് വേണ്ടി ജീവിച്ച അദ്ദേഹം സദാ അവർക്കിടയിലൂടെ സഞ്ചരിച്ചു. അവരുടെ പരാതികൾ കേൾക്കാനും അതിനു പരിഹാരം കാണാനുമായി മണിക്കൂറുകളോളം നിന്നകാലിന്മേൽ നിൽക്കാനും ആഹാരമുറകൾ പോലും തെറ്റിച്ച് ദീർഘനേരം ഒന്നും കഴിക്കാതെ അവരോടൊപ്പം കഴിയാനും അദ്ദേഹത്തിനു ഒരു പ്രയാസവും ഉണ്ടായിരുന്നില്ല. ” ജനങ്ങൾക്കിടയിൽ കഴിഞ്ഞാണ് ഞാൻ അവരെ മനസ്സിലാക്കുന്നത് ” എന്ന് ഞങ്ങൾ ഒന്നിച്ചുണ്ടായിരുന്ന വേദിയിൽ ഒരിക്കൽ അദ്ദേഹം പറഞ്ഞത് ഓർക്കുന്നു.

ജനങ്ങളുടെ ഉറ്റതോഴനായിരുന്ന ഉമ്മൻചാണ്ടി അവർക്കിടയിലെ വിവിധ വിഭാഗങ്ങളെ ചേർത്തുനിർത്തിയ ഈടുറ്റ കണ്ണി കൂടിയായിരുന്നു. കേരളത്തിലെ സാമുദായികമായ മൈത്രിയും സഹവർത്തിത്വവും നിലനിർത്താനും ശക്തമാക്കാനും അദ്ദേഹം ബദ്ധശ്രദ്ധനായിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ദേശീയ പ്രസ്ഥാനത്തിൽ നിന്ന് ആർജ്ജിച്ച മതേതരത്വത്തിന്റെയും ബഹുസ്വരതയുടെയും പ്രതീകമായിരുന്നു അദ്ദേഹം.

വ്യക്തിപരമായ സമ്പർക്കങ്ങളിൽ അനുഭവപ്പെട്ടതത്രയും അദ്ദേഹത്തിന്റെ സ്നേഹവും സൗമ്യതയു മായിരുന്നു. ജന്മനാടായ പുതുപ്പള്ളിയിൽ അദ്ദേഹം എപ്പോഴും പ്രാർത്ഥിക്കാൻ പോകുന്ന തനിക്ക് പ്രിയപ്പെട്ട ചർച്ചിനോട് അനുബന്ധിച്ചുള്ള ഒരു സമ്മേളനത്തിൽ വന്ന് പ്രഭാഷണം നടത്തണമെന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു. അങ്ങനെ ഒരിക്കൽ അതിന് അവസരവുമുണ്ടായി. കുന്നിൻ മുകളിലുള്ള ചർച്ചിന്റെ മുറ്റത്തെ മഹാസമ്മേളനത്തിൽ പോയതും അദ്ദേഹത്തിന്റെ നാട്ടുകാർ അന്ന് നൽകിയ ഹൃദ്യമായ സ്നേഹവും മറക്കാനാവാത്തതാണ്. ചെറുപ്പക്കാരായ രണ്ട് ഫാദർമാർ അന്ന് എന്നെ സ്നേഹപൂർവ്വം സൽക്കരിച്ച് ഭക്ഷണം കഴിപ്പിച്ചതും മനസ്സിൽ മങ്ങാതെ നിൽക്കുന്നു.അവരെല്ലാം ഉമ്മൻചാണ്ടി സാറിന്റെ സ്നേഹ വലയത്തിന്റെ ഭാഗമായിട്ടാണ് അനുഭവപ്പെട്ടത്.

പുതുപ്പള്ളിനാടിന് ശ്രീ ഉമ്മൻചാണ്ടിയും അദ്ദേഹത്തിന് ജന്മനാടും ഒരിക്കലും മടുക്കുമായിരുന്നില്ല. ഓരോ തെരഞ്ഞെടുപ്പിലും പുതുമയുള്ളൊരു സ്ഥാനാർത്ഥിയെ പോലെയാണ് നല്ല ഭൂരിപക്ഷത്തോടെ പുതുപ്പള്ളിക്കാർ അദ്ദേഹത്തെ നിയമസഭയിലേക്ക് ജയിപ്പിച്ച് അയച്ചത്. അസുഖബാധിതനായ വേളയിൽ കാണാനായി തിരുവനന്തപുരത്ത് ചെന്നപ്പോഴും പതിവുപോലെ സ്നേഹപൂർവ്വം സംസാരിച്ച അദ്ദേഹം പുതുപ്പള്ളിയിലെ വിശേഷങ്ങളും ആഴ്ച തോറും അവിടെ പോവാറുള്ള കാര്യവും എന്നോട് പറഞ്ഞു.

കണ്ണിൽ തെളിയുന്ന സൗമ്യസ്വരൂപവും കാതിൽ മുഴങ്ങുന്ന സൗമ്യസ്വരവുംകൊണ്ട് വരുന്ന വിഷാദസ്മൃതികളിൽ കുതിർന്ന ആദരാഞ്ജലികൾ !

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

അച്ഛന്റെ ക്രൂരതക്ക് ബലിയാടായ ഗോപികയുടെ പത്താം ക്ലാസ് ഫലം നൊമ്പരമായി

Published

on

പയ്യോളി: അച്ഛന്‍ വിഷം നല്‍കി കൊലപ്പെടുത്തിയ മകളുടെ പത്താം ക്ലാസ് ഫലം നൊമ്പരമായി. എസ്എസ്എല്‍സി ഫലം വന്നപ്പോള്‍ ഗോപികയ്ക്ക് ഒമ്പത് എപ്ലസും ഒരു വിഷയത്തില്‍ എയുമാണ് ലഭിച്ചത്.

ഒരു മാസം മുമ്പാണ് അയനിക്കാട് കുറ്റിയില്‍ സ്വദേശി സുമേഷിന്റ മക്കളായ ഗോപികക്കും അനിയത്തി ജ്യോതികക്കും വിഷം നല്‍കിയ ശേഷം തീവണ്ടിക്ക് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്. പരീക്ഷയെഴുതിയെത്തിയ അടിത്ത ദിവസമാണ് കൃത്യം നടന്നത്. ഗോപികയുടെ അമ്മ നേരത്തെ മരിച്ചിരുന്നു.

ഗോപികയുടെ വിജയം പ്രതീക്ഷിച്ചിരുന്നെങ്കിലും ആ വിജയം അദ്ധ്യാപകര്‍ക്കും സഹപാഠികള്‍ക്കും നാട്ടുകാര്‍ക്കുമെല്ലാം വേദനയായി മാറി. കലോഝവ വേദികളില്‍ എന്നും നിറസാന്നിധ്യമായിരുന്നു ഗോപിക.

Continue Reading

india

ഹജ്ജിനായി ഇന്ത്യയില്‍ നിന്നുളള ആദ്യ സംഘം ഇന്ന് മദീനയില്‍ എത്തി

കേരളത്തില്‍ നിന്നുളള ആദ്യ ഹജ്ജ് വിമാനം ഈ മാസം 21നാണ്

Published

on

ഹജ്ജിനായി ഇന്ത്യയില്‍ നിന്ന് പുറപ്പെട്ട ആദ്യ സംഘം ഇന്ന് പുലര്‍ച്ചെ മദീനയില്‍ എത്തി. ഹൈദരാബദില്‍ നിന്നും ശ്രീനഗറില്‍ നിന്നുമാണ് ആദ്യ വിമാനം. പത്തോളം വിമാനങ്ങളിലായി 3000ത്തോളം ഇന്ത്യന്‍ തീര്‍ഥാടകരാണ് ഇന്ന് മദീനയില്‍ എത്തിയത്. കേരളത്തില്‍ നിന്നുളള ആദ്യ ഹജ്ജ് വിമാനം ഈ മാസം 21നാണ്.

ഇന്ത്യയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമാണ് ഈ വര്‍ഷത്തെ ആദ്യ ഹജ്ജ് തീര്‍ഥാടകര്‍ മദീനയില്‍ എത്തിയത്.ഇതോടെ ഈ വര്‍ഷത്തെ ഹജ്ജ് സീസണ്‍ തുടക്കമായി. മദീനയില്‍ നിന്നറിങ്ങുന്ന ഹാജിമാര്‍ ഹജ്ജ് കഴിഞ്ഞ് ജിദ്ദയില്‍ നിന്നുമാണ് മടങ്ങുന്നത്. കേരളത്തില്‍ നിന്നുളള ആദ്യ ഹജ്ജ് വിമാനം ഈ മാസം 21ന് കരിപ്പൂരില്‍ നിന്നാവും. ഷെഡ്യൂള്‍ ഇതുവരെ പ്രഖ്യപിച്ചിട്ടില്ല. ഈ മാസം 26ന് കൊച്ചിയില്‍ നിന്നും കണ്ണൂരില്‍ നിന്ന് ജൂണ്‍ 1നും വിമാനങ്ങള്‍ പുറപ്പെടും.

Continue Reading

kerala

ആശ്രിത നിയമനത്തിനായി മുസ്ലിം സംവരണ ടേണ്‍ മാറ്റി സര്‍ക്കാര്‍

Published

on

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സര്‍വീസിലെ മുസ്ലിം സംവരണത്തില്‍ വീണ്ടും വെട്ട്. ഭരണപരിഷ്‌കാര വകുപ്പ് തയ്യാറാക്കിയ പുതുക്കിയ മാര്‍ഗനിര്‍ദേശത്തിന്റെ കരടിലാണ് അട്ടിമറി നടത്തിയിരിക്കുന്നത്. ആശ്രിത നിയമത്തിനായി സര്‍ക്കാര്‍ നിര്‍ദേശിച്ചത് മുസ്ലിം സംവരണ ടേണായ 16-ാം ഒഴിവാണ്.

സര്‍ക്കാര്‍ സര്‍വീസിലിരിക്കെ മരണമടയുന്ന ജീവനക്കാരന്റെ ആശ്രിതര്‍ക്ക് നിയമനം നല്‍കുന്നതുമായി ബന്ധപ്പെട്ടു സര്‍ക്കാര്‍ ഈ മാസം രണ്ടിന് പുറത്തിറങ്ങിയ മാര്‍ഗനിര്‍ദേശങ്ങളിലാണ് മുസ്ലിം സംവരണം അട്ടിമറിക്കുന്ന നിര്‍ദേശങ്ങള്‍ ഉള്‍കൊള്ളിച്ചത്. ഭിന്നശേഷി സംവരണം നടപ്പാക്കാന്‍ രണ്ടു ശതമാനം സംവരണം വെട്ടികുറച്ച് ഉത്തരവിറക്കിയതിന് പിന്നാലെയാണ് ഒരു ശതമാനം കൂടി വെട്ടിക്കുറക്കാന്‍ കരട് തയാറാക്കിയിരിക്കുന്നത്. വെള്ളിയാഴ്ച രാവിലെ 11ന് തിരുവനന്തപുരം സെക്രട്ടേറിയേറ്റ് അനക്‌സില്‍ കരട് രേഖ ചര്‍ച്ച ചെയ്യുന്നതിന് സര്‍വീസ് സംഘടനകളുടെ യോഗം വിളിച്ചിട്ടുണ്ട്.

റൊട്ടേഷന്‍ ചാര്‍ട്ടിലെ മുസ്ലിം സംവരണമായ 26,76 ടേണുകള്‍ ഭിന്നശേഷി വിഭാഗത്തിന് നീക്കിവെച്ച് 2019 ഒക്‌ടോബറിലാണ് സര്‍ക്കാര്‍ ഉത്തരിറവ് ഇറക്കിയത്. നിയമസഭയില്‍ അടക്കം എം.എല്‍.എമാര്‍ ഇത് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഫലം കണ്ടില്ല. ഈ സാഹചര്യത്തിലാണ് വീണ്ടും സംവരണം വെട്ടിക്കുറക്കാന്‍ നീക്കം നടക്കുന്നത്.

Continue Reading

Trending