Culture
പിണറായി ആഭ്യന്തരവകുപ്പ് ഒഴിയണം: ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസിനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്ത മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കണ്ണൂരില്‍ വധിക്കപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകികളെ അഞ്ചു ദിവസമായിട്ടും കണ്ടെത്താന്‍ കഴിയാത്തത് പൊലീസിന്റെ വീഴ്ചയാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഷുഹൈബിന്റെ കൊലയാളികള്‍ സഞ്ചരിച്ച കാറിനെ കുറിച്ച് സംഭവം നടന്ന് മിനിട്ടുകള്‍ക്കുള്ളില്‍ തന്നെ വിവരം കിട്ടിയിട്ടും തെരച്ചില്‍ തുടങ്ങാന്‍ മണിക്കൂറുകള്‍ വൈകി. വിവരം കിട്ടിയപ്പോള്‍ തന്നെ പരിശോധന തുടങ്ങിയിരുന്നെങ്കില്‍ പ്രതികളെ കണ്ടെത്താമായിരുന്നു. പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ പൊലീസ് വാതില്‍ തുറന്നു കൊടുക്കുകയാണ് ചെയ്യുന്നത്. കേരളത്തില്‍ പൊലീസിന് പ്രവര്‍ത്തനസ്വാതന്ത്ര്യമില്ല. കണ്ണൂരില്‍ പൊലീസ് പ്രവര്‍ത്തിക്കുന്നത് മേധാവികളുടെ നിര്‍ദേശനാനുസരണമല്ല, മറ്റാരുടേയോ നിര്‍ദേശാനുസരണമാണ്. ഷുഹൈബിന്റെ കൊലയാളികളെ സി.പി.എം നിര്‍ദേശാനുസരണം തീരുമാനിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഒരു സിനിമാപ്പാട്ടില്‍ പോലും പ്രതികരിക്കുന്ന മുഖ്യമന്ത്രി, സ്വന്തം ജില്ലയിലെ ഒരു യുവാവ് സി.പി.എമ്മുകാരാല്‍ കൊല്ലപ്പെട്ടിട്ട് പ്രതികരിക്കാന്‍ തയാറാകുന്നില്ല. ഇതിന് എതിരെ യു.ഡി.എഫും കോണ്‍ഗ്രസും ശക്തമായി പ്രതികരിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
എല്‍.ഡി.എഫ് അധികാരത്തില്‍ വന്ന ശേഷം ഇതുവരെ 22 പേരാണ് സംസ്ഥാനത്ത് രാഷ്ട്രീയസംഘട്ടനങ്ങളില്‍ മാത്രം കൊല്ലപ്പെട്ടത്. ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ജില്ലയില്‍ മാത്രം ഇത് പത്താം കൊലപാതവും. താലിബാന്‍ മാതൃകയിലാണ് ഷുഹൈബിനെ കൊന്നത്. ടി.പിയെ 51 തവണ വെട്ടിയാണ് കൊന്നതെങ്കില്‍ 31 വെട്ടിനാണ് ഷുഹൈബിനെ വധിച്ചത്. ഈ സംഭവം നടക്കുന്നതിന് മുമ്പ് ടി.പി വധക്കേസിലെ പ്രതികളെ പരോളില്‍ വിട്ടതും സംശയാസ്പദമാണ്. ഏറ്റുമുട്ടലോ തര്‍ക്കമോ ഒന്നും അവിടെ ഉണ്ടായില്ല. നേരത്തെ ഷുഹൈബിന് എതിരെ സി.പി.എം കൊലവിളി ഉയര്‍ത്തിയിരുന്നു. മുന്‍കാലത്തെ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സി.പി.എം നേതൃത്വത്തിന്റെ അറിവോടെയാണ് ഈ സംഭവമെന്ന് അനുമാനിക്കേണ്ടി വരും. കേസിനെ കുറിച്ച് നിലവില്‍ നടക്കുന്ന അന്വേഷണത്തില്‍ അതൃപ്തി അറിയിച്ച ഉമ്മന്‍ചാണ്ടി, സംഭവത്തിന്റെ ഗൂഡാലോചനയെ കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ കൊലപാതകങ്ങളും അക്രമസംഭവങ്ങളും തടയാന്‍ പൊലീസിന് കഴിയുന്നില്ല. ഒഞ്ചിയത്ത് ആര്‍.എം.പിക്കാരെ സി.പി.എം ആക്രമിക്കുന്നു. ഭര്‍ത്താവിനെ സി.പി.എമ്മുകാര്‍ ആക്രമിക്കുന്നത് കണ്ട് തടയാന്‍ ചെന്ന ഗര്‍ഭിണിയായ വീട്ടമ്മയെയും അവര്‍ വെറുതെവിട്ടില്ല. സി.പി.എമ്മുകാരുടെ ചവിട്ടുകൊണ്ടാണ് ഗര്‍ഭസ്ഥശിശു മരിച്ചത്. ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് പോലും എല്‍.ഡി.എഫ് ഭരണകാലത്ത് രക്ഷയില്ലാത്ത സ്ഥിതിയാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

Film
ജനപ്രിയ താരങ്ങളുടെ പക്കാ ഫൺ എന്റെർറ്റൈനെർ; “ധീരൻ” വരുന്നു ഈ ജൂലൈയിൽ..
പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം.

‘ജാൻ.എ.മൻ’, ‘ജയ ജയ ജയ ജയ ഹേ’, ‘ഫാലിമി’ എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമിക്കുന്ന “ധീരൻ” സിനിമയുടെ റിലീസ് അപ്ഡേറ്റ് അണിയറപ്രവർത്തകർ പുറത്തുവിട്ടു. ജൂലൈയിൽ ചിത്രം പ്രദർശനത്തിനെത്തുമെന്ന അപ്ഡേറ്റ് പോസ്റ്ററാണ് പുറത്തിറങ്ങിയത്. പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം. ഇതിന് മുൻപ് ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ പോസ്റ്ററുകൾ സൂചിപ്പിക്കുന്നത് തീർത്തും പക്കാ ഫൺ എന്റെർറ്റൈനെർ തന്നെയാകും ‘ധീരൻ’ എന്നാണ്. ഭീഷ്മപർവം എന്ന ഒറ്റ മെഗാഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ ദേവദത്ത് ഷാജി സംവിധായകനാകുന്നു എന്ന സവിശേഷതയും ധീരനുണ്ട്. ചിത്രത്തിന്റെ രചനയും ദേവദത്ത് തന്നെയാണ്.
രാജേഷ് മാധവൻ നായകനാകുന്ന ധീരനിൽ ജഗദീഷ്, മനോജ് കെ ജയൻ, ശബരീഷ് വർമ്മ, അശോകൻ, വിനീത്, സുധീഷ്, അഭിരാം രാധാകൃഷ്ണൻ എന്നിവരാണ് മറ്റ് താരങ്ങൾ. അശ്വതി മനോഹരനാണ് നായിക. ഇവരെ കൂടാതെ സിദ്ധാർഥ് ഭരതൻ, അരുൺ ചെറുകാവിൽ, ശ്രീകൃഷ്ണ ദയാൽ (ഇൻസ്പെക്ടർ ഋഷി, ജമ, ദ ഫാമിലി മാൻ ഫെയിം), ഇന്ദുമതി മണികണ്ഠൻ (മെയ്യഴകൻ, ഡ്രാഗൺ ഫെയിം), വിജയ സദൻ, ഗീതി സംഗീത, അമ്പിളി (പൈങ്കിളി ഫെയിം) എന്നിവരും ധീരനിലെ മുഖ്യ താരങ്ങളാണ്.
അർബൻ മോഷൻ പിക്ചർസും, UVR മൂവീസ്, JAAS പ്രൊഡക്ഷൻസ് എന്നിവരാണ് സഹനിർമ്മാതാക്കൾ. സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലോഹിതദാസിന്റെ മകൻ ഹരികൃഷ്ണൻ ലോഹിതദാസ് ആണ് ധീരന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: ഫിൻ ജോർജ്ജ് വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രണവ് മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- സുനിൽ കുമാരൻ, ലിറിക്‌സ്- വിനായക് ശശികുമാർ, കോസ്റ്യൂംസ്- സമീറ സനീഷ്, മേക്കപ്പ്- സുധി സുരേന്ദ്രൻ, ആക്ഷൻ ഡയറക്ടർസ്- മഹേഷ് മാത്യു, മാഫിയ ശശി, അഷ്‌റഫ് ഗുരുക്കൾ, സൗണ്ട് ഡിസൈൻ- വിക്കി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സുധീഷ് രാമചന്ദ്രൻ, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- റിഷാജ് മുഹമ്മദ്, ഡിസൈൻസ്- യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബൂഷൻ- ഐക്കൺ സിനിമാസ് റിലീസ്.
Film
മാനേജറെ മര്‍ദിച്ചെന്ന കേസ്; നടന്‍ ഉണ്ണി മുകുന്ദൻ്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തീര്‍പ്പാക്കി
വിവാദങ്ങളിൽ പ്രതികരിക്കാൻ ഉണ്ണി മുകുന്ദൻ ഇന്ന് വൈകിട്ട് 4:30ന് കൊച്ചിയിൽ മാധ്യമങ്ങളെ കാണും

-
kerala1 day ago
രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; 4000 കടന്നു
-
india3 days ago
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; 24 വയസ്സുകാരി മരിച്ചു
-
india1 day ago
സിക്കിമിലെ സൈനിക ക്യാമ്പിലുണ്ടായ മണ്ണിടിച്ചിലില്‍; കാണാതായ സൈനികര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു
-
india16 hours ago
മുസ്ലിംകള്ക്കെതിരെ വിദ്വേഷ പരാമര്‍ശം; ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സറുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
-
india3 days ago
അയോധ്യയിലെ രാംപഥിലും പരിക്രമ മാര്‍ഗിലും മാംസ വില്‍പ്പന നിരോധിക്കുമെന്ന് മേയര്‍ ത്രിപാഠി
-
News3 days ago
ഗസ്സയില്‍ കൂട്ടക്കുരുതി തുടര്‍ന്ന് ഇസ്രാഈല്‍; മരണസംഘ്യ ഉയരുന്നു
-
Article2 days ago
ലക്ഷദ്വീപിനെ വീണ്ടും ലക്ഷ്യംവെക്കുമ്പോള്‍
-
india2 days ago
ഒരു മുസ്ലിമിനെയും ജിമ്മില്‍ പ്രവേശിപ്പിക്കരുത്: വിദ്വേഷ പരാമര്‍ശവുമായി ഭോപ്പാല്‍ സബ് ഇന്‍സ്പെക്ടര്‍