Connect with us

Culture

എ.ഐ.എ.ഡി.എം.കെ ലയന ചര്‍ച്ച: ഉപാധികളില്ലെന്ന് പളനി സ്വാമി ക്യാമ്പ്

Published

on

ചെന്നൈ: അണ്ണാ ഡി.എം.കെയിലെ രണ്ട് ഗ്രൂപ്പുകള്‍ തമ്മിലുള്ള ലയന നീക്കങ്ങള്‍ തുടരുന്നു. ചര്‍ച്ചകള്‍ വഴിമുട്ടിയെന്ന ഒ.പി.എസ് ക്യാമ്പിന്റെ പ്രഖ്യാപനത്തിനു പിന്നാലെ, വിട്ടു വീഴ്ചക്കു തയ്യാറാണെന്ന സൂചനയുമായി പളനിസ്വാമി വിഭാഗം രംഗത്തെത്തി. ലയന ചര്‍ച്ചകള്‍ക്ക് തങ്ങള്‍ ഉപാധികളൊന്നും വെക്കുന്നില്ലെന്ന് പളനി സ്വാമി ക്യാമ്പ് അറിയിച്ചു. ഒ.പി.എസ് ക്യാമ്പ് മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ അനുഭാവ പൂര്‍വ്വം പരിഗണിക്കും. ലയന ചര്‍ച്ചകള്‍ തുടരുമെന്നും പളനി സ്വാമി ക്യാമ്പ് വ്യക്തമാക്കി. ചര്‍ച്ചകള്‍ക്കായി പ്രത്യേക സംഘത്തെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.

ശശികലയെയും ദിനകരനേയും പാര്‍ട്ടിയില്‍നിന്ന് പുറത്താക്കണം, ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് ഉന്നതതല അന്വേഷണം പ്രഖ്യാപിക്കണം എന്നീ ഉപാധികളാണ് പന്നീര്‍ശെല്‍വം ക്യാമ്പ് മുന്നോട്ടു വച്ചിരുന്നത്. ഇരുവരേയും പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതായി പളനിസ്വാമി ക്യാമ്പിലെ ചില നേതാക്കള്‍ പറയുന്നുണ്ടെങ്കിലും ഇതുസംബന്ധിച്ച് ഔദ്യോഗിക തീരുമാനമൊന്നും ഇതുവരെ എടുത്തിട്ടില്ലെന്നാണ് വിവരം. ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമര്‍ദ്ദത്തിലാക്കി ലയന ചര്‍ച്ച ആരംഭിക്കാനാണ് പളനിസ്വാമി വിഭാഗം ശ്രമിക്കുന്നതെന്ന് ആരോപിച്ചാണ് ഒ.പി.എസ് ക്യാമ്പ് പിന്‍മാറല്‍ സൂചന നല്‍കിയത്. ഇതോടെ പളനി സ്വാമി വിഭാഗം വീട്ടുവീഴ്ചക്കു തയ്യാറാവുകയായിരുന്നു.
വ്യക്തിപരമായ താല്‍പര്യങ്ങള്‍ക്കപ്പുറം പാര്‍ട്ടി താല്‍പര്യം എല്ലാവരും ഉയര്‍ത്തിപ്പിടിക്കണമെന്ന് പളനി സ്വാമി ക്യാമ്പിലെ നേതാവായ സി.വി ഷണ്‍മുഖം പറഞ്ഞു. ഉപാധിരഹിത ചര്‍ച്ചക്ക് തയ്യാറാണെന്ന് ഇതേ ക്യാമ്പിലെ മറ്റൊരു നേതാവും രാജ്യസഭാംഗവുമായയ ആര്‍ വൈതിലിംഗവും പ്രതികരിച്ചു. എന്നാല്‍ ശശികല, ദിനകരന്‍ എന്നിവരെ പുറത്താക്കിയാലല്ലാതെ ചര്‍ച്ചക്കില്ലെന്ന നിലപാടില്‍ ഒ.പി.എസ് ക്യാമ്പ് ഉറച്ചു നില്‍ക്കുകയാണ്. മുഖ്യമന്ത്രി പദവും ജനറല്‍ സെക്രട്ടറി പദവും ഉള്‍പ്പെടെ പന്നീര്‍ശെല്‍വം ആവശ്യപ്പെട്ടുവെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെന്നും ഇത് ശരിയല്ലെന്നും അദ്ദേഹത്തെ അനുകൂലിക്കുന്ന ക്യാമ്പ് പറഞ്ഞു.
ശശികലയെ ജനറല്‍ സെക്രട്ടറിയായും ദിനകരനെ ഡപ്യൂട്ടി ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുത്തതായി കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച കത്ത് പിന്‍വലിക്കണമെന്നും ഒ.പി.എസ് ക്യാമ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം ദിനകരനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കണമെന്ന ആവശ്യം ഒ.പി.എസ് ക്യാമ്പ് ഉപേക്ഷിക്കണമെന്ന ആവശ്യവുമായി ആണ്ടിപ്പെട്ടി എം.എല്‍.എ തങ്കത്തമിള്‍ സെല്‍വന്‍ പറഞ്ഞു. ജയലളിതയുടെ മരണം സംബന്ധിച്ച് അന്വേഷണം വേണം. ഇക്കാര്യം തങ്ങളും ആവശ്യപ്പെടുന്നതാണ്. ജയലളിതയുടെ ആസ്പത്രി വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പന്നീര്‍ശെല്‍വത്തിന്റെ പങ്ക് പുറത്തു വരേണ്ടതുണ്ട്- ദിനകരന്റെ അടുപ്പക്കാരന്‍ കൂടിയായ തങ്കത്തമിള്‍ സെല്‍വന്‍ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിറിന് ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി

Published

on

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് ആശ്വാസം. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി. മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ, ഇന്നായിരുന്നു അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ അനുവദിച്ച അവസാന ദിവസം. സൗബിൻ, പിതാവ് ബാബു ഷാഹിർ, സഹ നിർമാതാവ് ഷോൺ ആന്‍റണി എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി.

പൊലീസിന് മുന്നിൽ ഹജരാകാനുള്ള തിയതി ഈ മാസം 27 വരെയാണ് കോടതി നീട്ടി നൽകിയത്. സിനിമയ്‌ക്കായി താൻ മുടക്കിയ പണവും സിനിമയുടെ ലാഭവിഹിതവും നൽകിയില്ലെന്ന അരൂർ സ്വദേശി സിറാജ് വലിയതറയുടെ പരാതിയിലാണ് മൂന്ന് പേർക്കുമെതിരെ പൊലീസ് കേസെടുത്തത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മൂവരും ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം തള്ളിയിരുന്നു.

Continue Reading

Film

സിനിമാപ്രവർത്തകർ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നൽകണം

Published

on

കൊച്ചി: ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം സിനിമാപ്രവർത്തകരിൽ നിന്ന് എഴുതി വാങ്ങാൻ നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. നടീനടന്മാർ അടക്കം എല്ലാവരും സത്യവാങ്മൂലം നൽകണം.

ലഹരി വിരുദ്ധ ദിനമായ ജൂൺ 26 മുതൽ നിബന്ധന നടപ്പിൽ വരുത്തും. അമ്മ, ഫെഫ്ക എന്നീ സംഘടനകളോടാണ് സത്യവാങ്മൂലം ആവശ്യപ്പെട്ടിരിക്കുന്നത്. വേതന കരാറിനൊപ്പം ഈ സത്യവാങ്മൂലം കൂടി നിര്‍ബന്ധമാക്കിയേക്കും.

 

Continue Reading

Film

അഞ്ച് കോടിയിലധികം കളക്ഷൻ; ബോക്സ് ഓഫീസ് ഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ച് അനശ്വര രാജന്റെ ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’

Published

on

അനശ്വര രാജൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, മല്ലിക സുകുമാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’. കഴിഞ്ഞയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം ഡാര്‍ഡ് ഹ്യൂമറിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന പറഞ്ഞ് തിയറ്ററുകളില്‍ പൊട്ടിച്ചിരി ഉയര്‍ത്തുകയാണ്. പ്രേക്ഷകർക്കിടയിലും അതുപോലെ നിരൂപകർക്കിടയിലും ബോക്സ് ഓഫീസിലും ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്.

ആദ്യ ദിനങ്ങളിൽ നിന്നും ചിത്രത്തിന് ഗംഭീര പിന്തുണയോടെ കളക്ഷനിലും ഉയർച്ച കുറിച്ചിട്ടുണ്ട്. ആറാം ദിവസത്തിലേക്ക് എത്തുമ്പോൾ അഞ്ച് കോടിയിലധികം കളക്ഷൻ നേടി ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ നിർമ്മാതാവിന് ലാഭം നേടി കൊടുത്ത ചിത്രമായി മാറുകയാണ്. വൻ തുകയ്ക്കാണ് ചിത്രത്തിന്റെ ഒടിടി, സാറ്റലൈറ്റ്, റീമേക്ക് ചർച്ചകൾ പുരോഗമിക്കുന്നത്. അനശ്വര രാജൻ, മല്ലിക സുകുമാരൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, അരുൺ കുമാർ, അശ്വതി ചന്ദ് കിഷോർ തുടങ്ങിയവരാണ് ചിത്രത്തിലേ മുഖ്യ താരങ്ങൾ.

‘വാഴ’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഡബ്ല്യുബിടിഎസ് പ്രൊഡക്ഷൻസ് തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ച് വിപിൻ ദാസ്, സാഹു ഗാരപാട്ടി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റഹീം അബൂബക്കർ നിർവ്വഹിക്കുന്നു. എഡിറ്റർ ജോൺകുട്ടി, സംഗീതം അങ്കിത് മേനോൻ, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ഹാരിസ് ദേശം, കനിഷ്ക ഗോപി ഷെട്ടി, ലൈൻ പ്രൊഡ്യൂസർ അജിത് കുമാർ, അഭിലാഷ് എസ് പി, ശ്രീനാഥ് പി എസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അനീഷ് നന്ദിപുലം, പ്രൊഡക്ഷൻ ഡിസൈനർ ബാബു പിള്ള, മേക്കപ്പ് സുധി സുരേന്ദ്രൻ, കോസ്റ്റ്യൂംസ് അശ്വതി ജയകുമാർ, സ്റ്റിൽസ് ശ്രീക്കുട്ടൻ എ എം, പരസ്യകല യെല്ലോ ടൂത്ത്സ്, ക്രീയേറ്റീവ് ഡയറക്ടർ സജി ശബന, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജീവൻ അബ്ദുൾ ബഷീർ, സൗണ്ട് ഡിസൈൻ അരുൺ മണി, ഫിനാൻസ് കൺട്രോളർ കിരൺ നെട്ടയം, പ്രൊഡക്ഷൻ മാനേജർ സുജിത് ഡാൻ, ബിനു തോമസ്, പ്രൊമോഷൻ കൺസൽട്ടന്റ് വിപിൻ വി, പിആര്‍ഒ എ എസ് ദിനേശ്, ഡിസ്ട്രിബൂഷൻ ഐക്കൺ സിനിമാസ്.

Continue Reading

Trending