Connect with us

kerala

കുരുക്ക് മുറുകുന്നു; ബിനീഷ് കോടിയേരിക്കെതിരെ വീണ്ടും പികെ ഫിറോസ്

2015ലാണ് അനൂപ് ബംഗളൂരുവിൽ റെസ്റ്റോറൻറ് ആരംഭിച്ചത്. ഈ സമയത്ത് ബിനീഷ് അനൂപിെന പണം നൽകി സഹായിച്ചിരുന്നു. ഇതേ കാലയളവിൽ തന്നെയാണ് ബിനീഷ് ബംഗളൂരുവിൽ ഫിനാൻസ് കമ്പനി ആരംഭിക്കുന്നത്. ഇവിടെനിന്നുള്ള പണമാണോ റെസ്റ്റോറൻറിനും മയക്കുമരുന്ന് ഇടപാടിനും നൽകിയതെന്ന് ബിനീഷ് മറുപടി പറയണമെന്നും ഫിറോസ് പറഞ്ഞു.

Published

on

കോഴിക്കോട്: ബംഗളൂരു മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരിക്കെതിരെ കൂടുതൽ ആരോപണങ്ങളുമായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിേറാസ്. ബിനീഷ് പറഞ്ഞതുപോലെ കേസിലെ മുഖ്യപ്രതിയായ മുഹമ്മദ് അനൂപുമായി ചെറിയ ബന്ധമല്ല അദ്ദേഹത്തിനുള്ളത്. ഇവർ തമ്മിൽ ഒരുപാട് സാമ്പത്തിക ഇടപാടുകളാണ് നടന്നിട്ടുള്ളത്. ചെറിയ ബന്ധം എങ്ങനെയൊരു സൗഹൃദമായി വളർന്നു എന്നത് സംബന്ധിച്ച് ബിനീഷ് മറുപടി പറഞ്ഞിട്ടില്ല. അവർ തമ്മിലെ സൗഹൃദത്തിെൻറ അടിസ്ഥാനം എന്തായിരുന്നുവെന്ന് വ്യക്തമാക്കണം. 

2015ലാണ് അനൂപ് ബംഗളൂരുവിൽ റെസ്റ്റോറൻറ് ആരംഭിച്ചത്. ഈ സമയത്ത് ബിനീഷ് അനൂപിെന പണം നൽകി സഹായിച്ചിരുന്നു. ഇതേ കാലയളവിൽ തന്നെയാണ് ബിനീഷ് ബംഗളൂരുവിൽ ഫിനാൻസ് കമ്പനി ആരംഭിക്കുന്നത്. ഇവിടെനിന്നുള്ള പണമാണോ റെസ്റ്റോറൻറിനും മയക്കുമരുന്ന് ഇടപാടിനും നൽകിയതെന്ന് ബിനീഷ് മറുപടി പറയണമെന്നും ഫിറോസ് പറഞ്ഞു.

ആഗസ്റ്റ് 22നാണ് ബംഗളൂരുവിൽ നാർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോ മൂന്നുപേരെ അറസ്റ്റ് ചെയ്തത്. സീരിയൽ നടി അനിഘ, ബിനീഷ് കോടിയേരിയുടെ അടുത്ത സുഹൃത്ത് മുഹമ്മദ് അനൂപ്, റിേജഷ് രവീന്ദ്രൻ എന്നിവരാണ് ഒന്നും രണ്ടും മൂന്നും പ്രതികൾ. ഇതിൽ അനൂപാണ് ഇടപാടുകാർക്ക് മയക്കുമരുന്ന് വിതരണം ചെയ്യുന്നത്.

അനൂപ് മുഹമ്മദുമായി ബിനീഷിന് അടുത്തബന്ധമുണ്ടെന്ന് കഴിഞ്ഞദിവസമാണ് പി.കെ. ഫിറോസ് ആരോപണവുമായി രംഗത്തുവന്നത്. ഇക്കാര്യം സമഗ്രമായി അന്വേഷിക്കണം. സ്വര്‍ണക്കടത്ത് പ്രതികളുമായും അനൂപിന് ബന്ധമുണ്ട്. സ്വപ്ന സരേഷ് ബംഗളൂരുവിൽ പിടിക്കപ്പെട്ട ദിവസം നിരവധി തവണയാണ് ബിനീഷ് അനൂപിനെ ഫോണിൽ വിളിച്ചതെന്നും ഫിറോസ് വാർത്തസമ്മേളനത്തിൽ ആരോപിച്ചിരുന്നു.

ബിനീഷ് പണം മുടക്കി തുടങ്ങിയ ബംഗളൂരുവിലെ ഹയാത്ത് ഹോട്ടൽ വഴിയാണ് കച്ചവടം ഉറപ്പിക്കുന്നത്. ഈ ഹോട്ടൽ വ്യവസായം തുടങ്ങാൻ ബിനീഷ് കോടിയേരിയാണ് പണം മുടക്കിയതെന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോക്ക് മുഹമ്മദ് അനൂപ് നൽകിയ മൊഴിയിൽ പറയുന്നുണ്ടെന്നും ഫിറോസ് പറഞ്ഞു.

സ്വപ്ന സുരേഷ് പിടിക്കപ്പെട്ട ജൂലൈ 10ന് മുഹമ്മദ് അനൂപിൻെറ ഫോണിലേക്ക് നിരവധി തവണ ബിനീഷ് കോടിയേരി വിളിച്ചിട്ടുണ്ട്. അനൂപിെൻറ ഫോൺ ലിസ്റ്റിൽ സ്വർണക്കടത്ത് കേസിലെ നിരവധി പേരുമായി ബന്ധമുണ്ടെന്ന് വ്യക്തമായിട്ടുണ്ട്.

ജൂൺ 19ന് കുമരകത്ത് നടന്ന നൈറ്റ് പാർട്ടിയിൽ അനൂപും ബിനീഷ് കോടിയേരിയും പങ്കെടുത്തതായും ഫിറോസ് ആരോപിച്ചു. ചിത്രം അനൂപ് തന്നെ  ഫേസ്ബുക്കിൽ ഷെയർ ചെയ്തിട്ടുണ്ട്. ബോളിവുഡിന് പിന്നാലെ കേരളത്തിലെ സിനിമരംഗത്തും മയക്കുമരുന്ന് മാഫിയ ബന്ധമുണ്ട്. ഇതേക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം.

ബിനീഷിെൻറ പോസ്റ്റുകളാണ് അനൂപ് ഫേസ്ബുക്കിൽ പങ്കുവെച്ചതിൽ അധികവും. 2019 സെപ്റ്റംബർ 25ന് അനൂപിെൻറ മറ്റൊരു ഹോട്ടൽ ഉദ്ഘാടനത്തിന് ബിനീഷ് കോടിയേരി സംസാരിക്കുന്ന വിഡിയോയും ഫേസ്ബുക്കിലുണ്ട്. ഇവർ മയക്കുമരുന്ന് ഇടപാട് നടത്തുന്ന ബംഗളൂരുവിലെ റോയൽ സ്യൂട്ട് അപ്പാർട്ട്മെൻറിൽ ബിനീഷ് കോടിയേരി നിത്യസന്ദർശകനാണ്. ലോക്ഡൗൺ കാലത്ത് പോലും ആഴ്ചകളോളം ഇവിടെ വന്നിരുന്നതായി പരിസരവാസികൾ പറഞ്ഞതായും ഫിറോസ് വ്യക്തമാക്കി.

എന്നാൽ, അനൂപിനെ വ്യക്തിപരമായി പരിചയമുണ്ടെന്നും മയക്കുമരുന്ന് ഇടപാട് നടത്തുന്ന കാര്യം അറിയില്ലെന്നുമാണ് ബിനീഷ് കോടിയേരി മാധ്യമങ്ങളോട് പറഞ്ഞത്. അനൂപ് അറസ്റ്റിലായ വിവരം എനിക്ക് വളരെ ഷോക്കിങ്ങായിരുന്നു. അയാൾക്ക് ഇങ്ങനെ മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടെന്ന കാര്യം ഇതുവരെ അറിയില്ലായിരുന്നു. ഹോട്ടൽ തുടങ്ങാൻ എന്നോടടക്കം പണം കടംവാങ്ങിയിരുന്നു. എന്നാൽ, ആ ബിസിനസ് പിന്നീട് പരാജയപ്പെട്ടു.

ബംഗളൂരുവിൽ പോകുേമ്പാൾ ഹോട്ടലിൽ റൂമെടുക്കാൻ അനൂപ് സഹായിക്കാറുണ്ടെന്നത് സത്യമാണ്. സ്വപ്ന സുരേഷ് അറസ്റ്റിലായ ദിവസം ഫോൺ വിളിച്ചതും കുമരകത്തെ നിശാപാർട്ടിയും വെറുതെ പ്രചരിപ്പിക്കുന്ന കഥകളാണ്. അതിലൊന്നും കാര്യമില്ല. അത്തരം ആരോപണങ്ങൾ കാലങ്ങളായി കേൾക്കുന്നതാണ്. അതൊന്നും കാര്യമാക്കുന്നില്ല എന്നുമാണ് ബിനീഷ് പറഞ്ഞിരുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വഖ്ഫ് സ്വത്തുക്കളുടെ ഉമീദ് പോര്‍ട്ടല്‍ രജിസ്‌ട്രേഷന്‍ സമയം നീട്ടണം; കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി മുസ്‌ലിം ലീഗ് എം.പിമാര്‍

പോർട്ടലിലെ നിരന്തര സാങ്കേതിക തകരാറുകൾ കാരണം 2025 ഡിസംബർ അഞ്ച് വരെയള്ള നിലവിലെ സമയപരിധി പ്രായോഗികമല്ലെന്ന് എംപിമാർ കേന്ദ്ര മന്ത്രിക്ക് നൽകിയ കത്തിൽ വ്യക്തമാക്കി.

Published

on

രാജ്യത്തെ വഖ്ഫ് സ്വത്തുകൾ ഉമീദ് പോർട്ടലിൽ രജിസ്‌ട്രേഷൻ നടത്താനുള്ള സമയം നീട്ടണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് എംപിമാരായ ഇ.ടി. മുഹമ്മദ് ബഷീർ, ഡോ. എം പി അബ്ദുസ്സമദ് സമദാനി എന്നിവർ കേന്ദ്ര ന്യൂനപക്ഷ കാര്യവകുപ്പ് മന്ത്രി കിരൺ റിജിജുവിനെ കണ്ടു. വഖഫ് ഉമീദ് പോർട്ടലിലെ സാങ്കേതിക തകരാറുകളും പ്രവർത്തന ബുദ്ധിമുട്ടുകളും നേരിട്ട രാജ്യത്തെ ആയിരക്കണക്കിന് മുതവല്ലികൾ രജിസ്‌ട്രേഷൻ പൂർത്തിയാക്കാൻ പ്രയാസപ്പെടുന്ന സാഹചര്യത്തിലാണ് വഖഫ് ഉമീദ് പോർട്ടൽ രജിസ്‌ട്രേഷൻ സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എംപിമാർ മന്ത്രിയെ സമീപിച്ചത്. രാജ്യത്തെ വഖഫ് ഭൂമികളുടെ വിശദാംശങ്ങൾ ഉമീദ് പോർട്ടലിൽ അപ്ലോഡ് ചെയ്യുന്നുന്നതിനുള്ള സമയപരിധി നീട്ടി പൊതു ഉത്തരവ് ഇറക്കണമെന്ന ആവശ്യം കഴിഞ്ഞ ദിവസം സുപ്രീം കോടതി തള്ളിയിരുന്നു. പോർട്ടലിലെ നിരന്തര സാങ്കേതിക തകരാറുകൾ കാരണം 2025 ഡിസംബർ അഞ്ച് വരെയള്ള നിലവിലെ സമയപരിധി പ്രായോഗികമല്ലെന്ന് എംപിമാർ കേന്ദ്ര മന്ത്രിക്ക് നൽകിയ കത്തിൽ വ്യക്തമാക്കി.

പോർട്ടലിൽ ലോഗിൻ പരാജയങ്ങൾ, സെഷൻ ടൈംഔട്ട്, ഡോക്യുമെന്റ് അപ്ലോഡ് ക്രാഷുകൾ, അവസാന സമർപ്പണ ഘട്ടത്തിലെ പിശകുകൾ എന്നിവ ഉപയോക്താക്കൾ വ്യാപകമായി നേരിടുന്നുവെന്ന് കത്തിൽ ചൂണ്ടിക്കാട്ടി. കൂടാതെ, ഓട്ടോ-സേവ് സംവിധാനം ഇല്ലാത്തതിനാൽ ചെറിയ പിശകുകൾ സംഭവിക്കുമ്പോൾ മുഴുവൻ പ്രക്രിയയും പുനരാരംഭിക്കേണ്ട സാഹചര്യമുണ്ടെന്നും എംപിമാർ കത്തിൽ സൂചിപ്പിച്ചു. രാജ്യത്തെ പല വഖ്ഫുകളുടെയും മുതവല്ലികൾ ഡിജിറ്റൽ സാക്ഷരതാ വെല്ലുവിളികൾ നേരിടുമ്പോൾ ഇത്തരത്തിലുള്ള സങ്കീർണ്ണമായ രജിസ്‌ട്രേഷൻ പ്രക്രിയ പൂർത്തിയാക്കുക വലിയ ബുദ്ധിമുട്ടാണ്. ഈ സാഹചര്യത്തിൽ ആയിരക്കണക്കിന് വഖഫ് സ്വത്തുകൾക്ക് അന്യായമായ പിഴകൾ ചുമത്തപ്പെടാൻ സാധ്യതയുണ്ട് എന്നും കത്തിൽ എംപിമാർ മുന്നറിയിപ്പ് നൽകി. പോർട്ടലിന്റെ പ്രവർത്തനക്ഷമത ഉറപ്പാക്കി, യഥാർത്ഥ അപേക്ഷകർക്ക് രജിസ്‌ട്രേഷൻ പൂർത്തിയാക്കാനുള്ള നീതിയുക്തമായ അവസരം ലഭിക്കാൻ സമയപരിധി നീട്ടണമെന്നും എം.പിമാർ ആവശ്യപ്പെട്ടു.

Continue Reading

kerala

കെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു

മേയര്‍ ആര്യ രാജേന്ദ്രനേയും ഭര്‍ത്താവ് ബാലുശേരി എംഎല്‍എയുമായ സച്ചിന്‍ദേവിനേയും കുറ്റപത്രത്തില്‍ നിന്നും ഒഴിവാക്കിയതില്‍ പ്രതിഷേധവുമായി കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു.

Published

on

കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനേയും ഭര്‍ത്താവ് ബാലുശേരി എംഎല്‍എയുമായ സച്ചിന്‍ദേവിനേയും കുറ്റപത്രത്തില്‍ നിന്നും ഒഴിവാക്കിയതില്‍ പ്രതിഷേധവുമായി കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു. ഇത് സംഭവിക്കുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നുവെന്ന് യദു മാധ്യമങ്ങളോട് പറഞ്ഞു.

‘ഇങ്ങനെയേ സംഭവിക്കൂവെന്ന് ഞാന്‍ നേരത്തെ പ്രതീക്ഷിച്ചിരുന്നു. ആര്യയുടെ സഹോദരനാണ് സീബ്ര ക്രോസില്‍ വാഹനം കൊണ്ട് നിര്‍ത്തിയിട്ട് തെറി വിളിച്ചത്. അയാളും എംഎല്‍എയുമാണ് കൂടുതല്‍ പ്രശ്‌നമുണ്ടാക്കിയത്. മേയര്‍ ആണെന്ന് അറിയില്ല എന്ന് പറഞ്ഞതുകൊണ്ടാകും അന്ന് ഇത്രയും പ്രശ്‌നം ഉണ്ടാക്കിയത്. നിയമപരമായി ഇനിയും മുന്നോട്ട് പോകും. പ്രൈവറ്റ് ബസില്‍ ലീവ് വേക്കന്‍സിയിലാണ് ഇപ്പോള്‍ ഓടുന്നത്. കെഎസ്ആര്‍ടിസിയില്‍ തിരിച്ചെടുത്തിട്ടില്ല. ഇത്രയും പ്രശ്‌നമുണ്ടാക്കിയ മേയറും എംഎല്‍എയും നല്ല പോലെ ജോലി ചെയ്ത് ജീവിക്കുന്നു, ജനങ്ങളെ പറ്റിക്കുന്നു. കെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ. പാവങ്ങളുടെ പാര്‍ട്ടി എന്നാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പറയുന്നത്, പക്ഷേ എന്നെ ഒരുപാട് ദ്രോഹിച്ചു.’ യദു പറഞ്ഞു.

നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് യദുവിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി. കേസില്‍ മേയറുടെ സഹോദരന്‍ അരവിന്ദ് മാത്രമാണ് പ്രതി. ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവും പ്രതികളല്ലെന്നാണ് കുറ്റപത്രം. ഇരുവരെയും പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയാണ് തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.

Continue Reading

kerala

കൊല്ലത്ത് കെഎസ്ആര്‍ടിസി ബസില്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം

സ്‌കൂള്‍ കുട്ടികളും സ്ത്രീകളും ഉണ്ടായിരുന്ന ബസിലാണ് ഇയാള്‍ നഗ്നതാ പ്രദര്‍ശനം നടത്തിയത്.

Published

on

കൊല്ലം കരുനാഗപ്പള്ളിയില്‍ കെഎസ്ആര്‍ടിസി ബസില്‍ മധ്യവയസ്‌കന്‍ നഗ്നതാ പ്രദര്‍ശനം നടത്തി. സ്‌കൂള്‍ കുട്ടികളും സ്ത്രീകളും ഉണ്ടായിരുന്ന ബസിലാണ് ഇയാള്‍ നഗ്നതാ പ്രദര്‍ശനം നടത്തിയത്. കൊല്ലം കരുനാഗപ്പള്ളി ബസിലായിരുന്നു സംഭവം.

ശനിയാഴ്ച വൈകിട്ട് ബസ് കണ്ണേറ്റി പാലം കഴിഞ്ഞപ്പോഴായിരുന്നു ഇയാള്‍ സ്‌കൂള്‍ കുട്ടികളെ നോക്കി ലൈംഗികചേഷ്ട കാണിച്ചതോടെ കുട്ടികള്‍ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ ഇവര്‍ രക്ഷിതാക്കള്‍ക്ക് കൈമാറുകയും ചെയ്തു.

ഇയാളെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ, പ്രതിയെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചതായി സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Continue Reading

Trending