Connect with us

More

മഞ്ചേശ്വരം; കോടതി വിധി വരുമ്പോള്‍ മതേതര കേരളം കയ്യടിക്കും

Published

on

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടക്കുമ്പോൾ ഞാനൊരു ചാനൽ സ്റ്റുഡിയോയിൽ ചർച്ചയിലായിരുന്നു. അവസാനം മഞ്ചേശ്വരത്തെ ഫലം കൂടിവരാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ചാനലിലെ മാധ്യമ പ്രവർത്തകരധികവും ഇടതുപക്ഷ അനുഭാവികളാണെന്നത് ഇടതുപക്ഷം അധികാരത്തിലെത്തിയതിന്റെ സന്തോഷം അവരുടെ മുഖത്ത് കണ്ടപ്പോൾ എനിക്ക് ബോധ്യമായി. അവസാനം 89 വോട്ടിന് മുസ്ലിം ലീഗിലെ പി.ബി അബ്ദുറസാഖ് ജയിച്ചു എന്ന വാർത്ത വന്നപ്പോൾ ആ മാധ്യമ പ്രവർത്തകരെല്ലാം സന്തോഷം കൊണ്ട് തുള്ളിച്ചാടുകയായിരുന്നു. നിറഞ്ഞ കയ്യടിയോടെയാണ് ആ വാർത്തയെ അവർ സ്വീകരിച്ചത്.

അന്ന് പരാജയപ്പെട്ട കെ.സുരേന്ദ്രൻ, തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഇപ്പോൾ കോടതിയെ സമീപിച്ചിരിക്കുകയാണ്. എം.എൽ.എ ആവണം എന്ന് മോഹിക്കുന്നത് ഒരു തെറ്റൊന്നുമല്ല. പക്ഷേ കോടതി വഴി എം.എൽ.എ ആയിക്കളയാമെന്ന് കരുതുന്നത് അതിമോഹമല്ലേ?

എന്ത് കൊണ്ട്?

സുരേന്ദ്രൻ കൊടുത്ത പരാതിയിൽ പറയുന്നത് വോട്ട് ചെയ്ത 197 പേർ ആ സമയത്ത് വിദേശത്തായിരുന്നുവെന്നും അവരുടെ പേരിൽ മറ്റാരോ കള്ളവോട്ട് ചെയ്തുവെന്നുമാണ്. എന്നാൽ ഇത് സംബന്ധിച്ച് ഏതെങ്കിലും തെളിവുകൾ ഹാജരാക്കാൻ പരാതിക്കാരന് കഴിഞ്ഞില്ല. സുരേന്ദ്രൻ വീണ്ടും കോടതിയെ സമീപിച്ച് ഈ ലിസ്റ്റ് കേന്ദ്ര സർക്കാരിനോട് പരിശോധിക്കാൻ കോടതി നിർദ്ധേശിക്കണമെന്നാവശ്യപ്പെട്ടു. ഇത് പരിഗണിച്ച കോടതി ഇക്കഴിഞ്ഞ മാർച്ച് മാസത്തിനുള്ളിൽ ലിസ്റ്റ് പരിശോധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര സർക്കാറിന് നിർദ്ധേശം നൽകി. എന്നാൽ യഥാ സമയം ലിസ്റ്റ് സമർപ്പിക്കാൻ അവർക്കായില്ല. നേപ്പാളിൽ ഭൂകമ്പമുണ്ടായ വിവരം ആ രാജ്യത്തിന്റെ പ്രധാനമന്ത്രി അറിയുന്നതിനു മുൻപേ അറിയാൻ മാത്രം സാങ്കേതികവിദ്യ സ്വന്തമായുള്ള ഒരു പ്രധാനമന്ത്രി രാജ്യം ഭരിക്കുമ്പോഴാണ് ഈ ലിസ്റ്റൊന്ന് പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ അവർക്ക് കഴിയാതെ പോയത്.

അവസാനം ലിസ്റ്റ് പരിശോധിച്ചു ഈ മാസം റിപ്പോർട്ട് സമർപ്പിച്ചു. കേവലം 26 പേരുടെ റിപ്പോർട്ട് മാത്രമാണ് സമർപ്പിക്കാനായത്. അതിൽ 6 പേർ സ്ഥലത്തുണ്ടായിരുന്നുവെന്നും 20 പേർ വിദേശത്തായിരിക്കാമെന്നുമുള്ള റിപ്പോർട്ടാണ് സമർപ്പിച്ചത്. അതായത് വിദേശത്താണോ എന്ന കാര്യം ഉറപ്പില്ല എന്നർത്ഥം. കോടതി ആ റിപ്പോർട്ട് തള്ളി. അത് സംബന്ധിച്ച സുരേന്ദ്രന്റെ പെറ്റീഷൻ ഡിസ്മിസ് ചെയ്ത കോടതി സുരേന്ദ്രന്റെ ചെലവിൽ തെളിവുകൾ ഹാജരാക്കാൻ നിർദ്ധേശിക്കുകയാണുണ്ടായത്.

ഒടുവിൽ സുരേന്ദ്രൻ പറഞ്ഞത് പ്രകാരം 11 പേർക്ക് സമൻസയച്ചു. മൂന്നു പേർ കോടതിയിൽ ഹാജരായി. രണ്ടു പേർ ജീവിതത്തിലിന്നു വരെ ഗൾഫിൽ പോകാത്തവർ. മറ്റൊരാൾ അന്നു നാട്ടിലുണ്ടായിരുന്നു എന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കുകയും ചെയ്തു. എന്ന് പറഞ്ഞാൽ നാളിത് വരെ സുരേന്ദ്രന്റെ വാദത്തെ സാധൂകരിക്കുന്ന ഒരു തെളിവും കോടതിയിൽ ഹാജരാക്കാൻ അവർക്ക് സാധിച്ചിട്ടില്ല.

വസ്തുതകൾ ഇങ്ങിനെയാണെന്നിരിക്കെയാണ് ലീഗ് എം.എൽ.എ സ്ഥാനം രാജി വെച്ച് തെരഞ്ഞെടുപ്പിനൊരുങ്ങുന്നു എന്ന വാർത്ത പടച്ചുവിട്ടത്. ഓൺലൈൻ മാധ്യമങ്ങളെ നമുക്ക് മനസ്സിലാക്കാം. പക്ഷേ മാതൃഭൂമി അത്തരമൊരു വാർത്ത ഏറ്റെടുക്കുമെന്ന് സ്വപ്നേപി വിചാരിച്ചില്ല. അവർ ഒരുപടി കൂടി മുന്നോട്ട് പോയി. വേങ്ങര ഇലക്ഷന്റെ കൂടെ മഞ്ചേശ്വരത്തും തെരഞ്ഞെടുപ്പ് നടത്താനാണ് ലീഗിന്റെ പ്ലാൻ എന്ന് കൂടി പറഞ്ഞു കളഞ്ഞു.ആ വാർത്ത തെറ്റായിരുന്നു എന്ന് പറയാനുള്ള മാധ്യമ സത്യസന്ധത മാതൃഭൂമി കാണിക്കണം എന്നാണാവശ്യപ്പെടാനുള്ളത്.

ഇനി കേസിലേക്ക് തന്നെ വരാം. ഞങ്ങൾക്ക് കോടതിയിൽ നല്ല വിശ്വാസമുണ്ട്. അത് കൊണ്ട് തന്നെ ഈ കേസിന്റെ വിധിയിൽ ഞങ്ങൾക്കൊരാശങ്കയുമില്ല. അവസാനം വിധി വരുമ്പോൾ ഒരു കയ്യടി കൂടി ഉയരും. മതേതര കേരളത്തിന്റെ നിലക്കാത്തകയ്യടി.

kerala

കായിക മന്ത്രിയുടെ സ്‌പെയിന്‍ സന്ദര്‍ശനത്തിന് ചിലവായത് 13,04,434; ഒരു രൂപ പോലും സംസ്ഥാനം ചിലവിഴിച്ചില്ലെന്ന കായിക മന്ത്രിയുടെ വാദം പൊളിഞ്ഞു

Published

on

അര്‍ജന്റീന ടീമിനെ കേരളത്തില്‍ എത്തിക്കുന്നതില്‍ സര്‍ക്കാര്‍ ഖജനാവിന് നഷ്ടമുണ്ടായിട്ടില്ലെന്ന കായികമന്ത്രി വി അബ്ദുറഹിമാന്റെ വാദം പൊളിയുന്നു. മന്ത്രിയുടെ സ്‌പെയിന്‍ സന്ദര്‍ശനത്തിന് മാത്രം ചെലവായത് 13 ലക്ഷത്തിലധികം രൂപയാണ്.

അര്‍ജന്റീന ടീമിനെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട ചെലവുകളെല്ലാം നോക്കുന്നത് സ്‌പോണ്‍സറാണെന്നും സര്‍ക്കാരിന് നഷ്ടമില്ലെന്നുമായിരുന്നു കായിക മന്ത്രി വി അബ്ദുറഹിമാന്റെ നിലപാട്. എന്നാല്‍, മിഷന്‍ മെസ്സിയുമായി ബന്ധപ്പെട്ട് സര്‍ക്കാരിനും നഷ്ടമുണ്ടായെന്നാണ് വിവരാവകാശ രേഖകള്‍ തെളിയിക്കുന്നത്. 2024 സെപ്റ്റംബറില്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായുള്ള ചര്‍ച്ചകള്‍ക്കെന്ന പേരിലായിരുന്നു മന്ത്രിയുടെയും കായിക വകുപ്പിലെ ഉദ്യോഗസ്ഥരുടെയും സ്‌പെയിന്‍ സന്ദര്‍ശനം. ടീമിന്റെ കേരള സന്ദര്‍ശനവുമായി സജീവ ചര്‍ച്ചകള്‍ നടന്നെന്നും ഉടന്‍ എഎഫ്എ പ്രതിനിധികള്‍ കേരളത്തിലെത്തുമെന്നും മന്ത്രി തന്നെ ഫേസ്ബുക്കില്‍ കുറിച്ചു.

എന്നാല്‍ അര്‍ജന്റീന ആസ്ഥാനമായ ബ്യൂണസ് അയേഴ്‌സില്‍ പോകുന്നതിന് പകരം എന്തിന് മന്ത്രി സ്‌പെയിനില്‍ പോയെന്നും ആരുമായാണ് ചര്‍ച്ച നടത്തിയെന്നതിന്റെ വിശദാംശങ്ങള്‍ ഇല്ലെന്നുമെന്ന ചോദ്യങ്ങള്‍ അന്ന് തന്നെ ഉയര്‍ന്നിരുന്നു. അങ്ങനെ ദുരൂഹതകള്‍ അടങ്ങിയ സ്‌പെയിന്‍ യാത്രക്ക് 1304,434 രൂപ സര്‍ക്കാരിന് ചെലവായെന്ന് കായിക വകുപ്പ് സമ്മതിക്കുന്നു. കായിക വികസന നിധിയില്‍ നിന്നാണ് ഈ പണം അനുവദിച്ചതെന്നും രേഖയിലുണ്ട്. 13 ലക്ഷം സര്‍ക്കാര്‍ നഷ്ടങ്ങളുടെ നീണ്ട ലിസ്റ്റിലെ ആദ്യത്തേതുമാത്രമെന്നും വിമര്‍ശനങ്ങളുണ്ട്.

Continue Reading

india

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയുമായി ചേര്‍ന്ന് അട്ടിമറി നടത്തി രാഹുല്‍ ഗാന്ധി

Published

on

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കനത്ത ആരോപണവുമായി കോണ്‍ഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി രംഗത്ത്. ‘ഭരണഘടനയുടെ അടിസ്ഥാനമായ വോട്ടവകാശം തകര്‍ക്കപ്പെട്ടു. ഓരോ ഇന്ത്യക്കാരനും ഒരു വോട്ട് എന്ന അവകാശം ഭരണഘടന ഉറപ്പാക്കിയതാണ്. എന്നാല്‍ ബിജെപി അതിന് മേല്‍ മാന്ത്രികവിദ്യ ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.

വോട്ട് മോഷണം നടന്നതായി വിശദീകരിക്കുന്ന പ്രത്യേക പ്രസന്റേഷന്‍ ഉള്‍പ്പെടെ വാര്‍ത്താസമ്മേളനത്തിലൂടെ കാണിച്ചു. എക്സിറ്റ് പോള്‍ ഫലങ്ങളില്‍ നിന്ന് വ്യത്യസ്തമായ അന്തിമ ഫലങ്ങളാണ് കാണാനായത്, പ്രത്യേകിച്ച് ഹരിയാന തെരഞ്ഞെടുപ്പില്‍. കര്‍ണാടകയിലെയും ഹരിയാനയിലെയും തെരഞ്ഞെടുപ്പ് തീയതികള്‍ മാറ്റിയത് പോലും സംശയം ഉയര്‍ത്തുന്നു.

മഹാരാഷ്ട്രയില്‍ മുമ്പത്തെ അഞ്ച് വര്‍ഷത്തേക്കാള്‍ കൂടുതല്‍ പുതിയ വോട്ടര്‍മാരെ അധികം കുറഞ്ഞ സമയത്തിനുള്ളില്‍ പട്ടികയില്‍ ചേര്‍ത്തത് ദുരൂഹമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇലക്ട്രോണിക് വോട്ടര്‍ പട്ടികയുടെ ഡാറ്റ ലഭ്യമാക്കിയില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

സോഫ്റ്റ് കോപ്പി നല്‍കാതിരുന്നതിനാല്‍ കടലാസ് രേഖകള്‍ പരിശോധിക്കേണ്ടിവന്നു. സെക്കന്‍ഡുകള്‍ കൊണ്ട് പരിശോധിക്കാവുന്ന രേഖകള്‍ പരിശോധിക്കാന്‍ ആറുമാസമെടുത്തു, എന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

തുടര്‍ന്ന്, മഹാരാഷ്ട്രയില്‍ വൈകിട്ട് അഞ്ച് മണിക്ക് ശേഷം പോളിങ് നിരക്ക് അപ്രതീക്ഷിതമായി ഉയര്‍ന്നതും, സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമാകാതിരിക്കാനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമങ്ങളില്‍ മാറ്റം വരുത്തിയതായും എന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. മഹാരാഷ്ട്രയില്‍ മാത്രം 40 ലക്ഷം ദുരൂഹ വോട്ടര്‍മാരെ കണ്ടെത്തിയതായും അദ്ദേഹം അവകാശപ്പെട്ടു.

Continue Reading

kerala

വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള തിയതി നീട്ടി; ഓഗസ്റ്റ് 12 വരെ പേര് ചേര്‍ക്കാം

ഇതുവരെ ലഭിച്ചത് 21.84 ലക്ഷം അപേക്ഷകള്‍

Published

on

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാനുള്ള അവസാന തിയതി നീട്ടി. ഓഗസ്റ്റ് 12 വരെ വോട്ടര്‍പട്ടിക പുതുക്കാന്‍ അവസരമുണ്ടായിരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ അറിയിച്ചു. വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാനും നീക്കം ചെയ്യാനും തിരുത്തലുകള്‍ വരുത്താനും അപേക്ഷിക്കാന്‍ ഇന്നലെവരെയാണ് സമയപരിധി നിശ്ചയിച്ചിരുന്നത്. മുസ്‌ലിംലീഗ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് ഓഗസ്റ്റ് 12 വരെ സമയം നീട്ടിയിരിക്കുന്നത്. വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാനായി ഓണ്‍ലൈനില്‍ അപേക്ഷാ പ്രവാഹമാണ്. രണ്ടാഴ്ചകൊണ്ട് 21.84 ലക്ഷം അപേക്ഷകളാണു ലഭിച്ചത്.

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റായ സിറ്റിസന്‍ റജിസ്ട്രേഷന്‍ നടത്തി പ്രൊഫൈല്‍ സൃഷ്ടിച്ച ശേഷമാണ് അപേക്ഷിക്കേണ്ടത്. ഫോട്ടോയും അപ്ലോഡ് ചെയ്യണം. ഹിയറിങ് നോട്ടിസ് ലഭിക്കുമ്പോള്‍ തിരിച്ചറിയല്‍ രേഖയുമായി ഇലക്ടറല്‍ റജിസ്ട്രേഷന്‍ ഓഫിസറായ (ഇആര്‍ഒ) തദ്ദേശ സ്ഥാപന സെക്രട്ടറിക്കു മുന്‍പാകെ ഇവരെ ഹാജരാകണം. ദൂരസ്ഥലങ്ങളില്‍ ജോലി ചെയ്യുകയോ പഠിക്കുകയോ ചെയ്യുന്നവരെ നേരിട്ടു ഹാജരാകുന്നതില്‍നിന്ന് ഒഴിവാക്കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശമുണ്ട്. പകരം, അപേക്ഷയ്ക്കു ലഭിച്ച മറുപടി ഇആര്‍ഒയ്ക്ക് ഇമെയിലായി അയച്ചു നല്‍കുകയും ഇവരുടെ രക്തബന്ധുക്കള്‍ രേഖകളുമായി ഇആര്‍ഒ മുന്‍പാകെ ഹാജരാകുകയും വേണമെന്നാണു നിര്‍ദേശം.

Continue Reading

Trending