Connect with us

Culture

കര്‍ണാടകയില്‍ ബി.ജെ.പിയുടെ വക്രബുദ്ധി വിലപ്പോവില്ല; കോണ്‍ഗ്രസ് തന്നെ അധികാരത്തില്‍ വരും: പി.കെ കുഞ്ഞാലിക്കുട്ടി

Published

on

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ ബി.ജെ.പിയുടെ വക്രബുദ്ധിയും വര്‍ഗീയ രാഷ്ട്രീയവും വിലപ്പോവില്ലെന്നും കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലേറുമെന്നും മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. പറഞ്ഞു. കര്‍ണാടകയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കുവേണ്ടി പ്രചാരണയോഗങ്ങളില്‍ പങ്കെടുത്ത് ഡല്‍ഹിയില്‍ തിരിച്ചെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

കര്‍ണാടകയില്‍ ബി.ജെ.പിയുടെ പ്രചാരണരീതി കാണുമ്പോള്‍ പ്രധാനമന്ത്രി വെറുപ്പിന്റെ പ്രചാരകനാണോ എന്ന് തോന്നിപ്പോവും. ഏത് സംഭവവും വക്രീകരിക്കുകയും വര്‍ഗീയവല്‍കരിക്കുകയുമാണവര്‍. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ വര്‍ഗീയ കാര്‍ഡിറക്കിയ പോലെ കര്‍ണാടകയിലും അത്തരം ശ്രമം നടത്തി രക്ഷപ്പെടാനാകുമോ എന്നാണവര്‍ നോക്കുന്നത്. എന്നാല്‍ കര്‍ണാടകയില്‍ അത് വിലപ്പോകുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അലിഗഢ് സര്‍വകലാശാലയില്‍ നടക്കുന്നതും ഹരിയാനാ മുഖ്യമന്ത്രിയുടെ നമസ്‌കാരത്തെക്കുറിച്ചുള്ള പ്രസ്താവനയുമെല്ലാം രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ളതുതന്നെയാണ്. സര്‍വകലാശാലയില്‍ നിന്ന് ഒരു ഫോട്ടോ മാറ്റണമെങ്കില്‍ നിയമപരമായി സമീപിക്കുന്നതിനു പകരം ക്യാമ്പസില്‍ അക്രമം അഴിച്ചുവിടുകയാണവര്‍ ചെയ്തത്. എല്ലാ മതസ്ഥരുടെയും പ്രാര്‍ത്ഥനകളും ആചാരങ്ങളും പലപ്പോഴും പൊതുസ്ഥലങ്ങളിലേക്ക് വ്യാപിക്കാറുണ്ട്. അത് നിസ്‌ക്കാരത്തിന്റെ മാത്രം പ്രശ്‌നമല്ല. നൂറ്റാണ്ടുകളായി ഇവിടെ നിലനില്‍ക്കുന്ന ഒരു രീതിയാണത്. ഇന്ത്യയെപ്പോലെ ഏതാനും ചിലയിടങ്ങളിലേ ഇത്തരം സഹകരണവും മതമൈത്രിയും കാണാനാവു. ഉത്തരവാദപ്പെട്ട ഒരു മുഖ്യമന്ത്രി, സമന്വയത്തിനു ശ്രമിക്കേണ്ടതിന് പകരം ആക്രോഷിക്കുകയാണ് ചെയ്യുന്നത്.

രാജ്യം അപകടകരമായ സാഹചര്യത്തിലൂടെയാണ് പോകുന്നത്. ബി.ജെ.പിക്ക് പിന്തുണ നഷ്ടപ്പെട്ടതിന്റെ തെളിവാണിതെല്ലാം. മുന്‍പും ഇതുപോലുള്ള വര്‍ഗീയ ഇടപെടലുകളാണ് അവര്‍ ഉപയോഗിച്ചത്. അന്ന് ജനങ്ങള്‍ അവരെ തൂത്തെറിഞ്ഞു. മോദിയുടെ കാര്യത്തിലും അത് തന്നെയാണ് സംഭവിക്കാനിരിക്കുന്നത്. വര്‍ഗീയതയിറക്കി പരിഹാസ്യനാവുകയാണ് മോദിയും ബിജെപിയും. കര്‍ണാടകയില്‍ അത് ഏശുന്നില്ല. അവര്‍ എത്ര വര്‍ഗീയ പ്രചാരണം നടത്തിയിട്ടും കോണ്‍ഗ്രസിന് മുന്‍തൂക്കമുണ്ടെന്ന് പറയുമ്പോള്‍ അത് നമ്മുടെ ശക്തമായ മതേതരത്തെയാണ് കാണിക്കുന്നത്.

മുസ്‌ലിംലീഗ് കര്‍ണാടകയില്‍ കോണ്‍ഗ്രസിന് സര്‍വാത്മക പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. മംഗലാപുരത്തിനോട് ചേര്‍ന്ന ചില മണ്ഡലങ്ങളില്‍ ലീഗ് വളരെ ശക്തമായിട്ടും മത്സരിക്കാതിരുന്നത് വോട്ട് ഭിന്നിപ്പിക്കാതിരിക്കാനാണ്. യു.പിയില്‍ കണ്ടതു പോലെ മതേതര കക്ഷികള്‍ ഒന്നിച്ചുചേരുന്ന കാഴ്ചയാണ് കര്‍ണാടകയിലും കാണുന്നത്. ഇത്തരം യോജിപ്പുകള്‍ ഇന്ത്യയാകെ വ്യാപിക്കട്ടെയെന്നും അതാണ് പ്രതീക്ഷയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending