Connect with us

kerala

കണക്ക് തീര്‍ക്കാനും നെട്ടോട്ടം; പ്രധാനാധ്യാപകര്‍ക്ക് ബാധ്യതയായി ഉച്ചഭക്ഷണ വിതരണം

Published

on

ഫൈസല്‍ മാടായി കണ്ണൂര്‍

വിദ്യാലയങ്ങളിലെ അക്കാദമികവും ഭരണപരവുമായ ചുമതലകള്‍ക്കിടെ ഉച്ചഭക്ഷണ മേല്‍നോട്ടത്തിലും വട്ടംകറങ്ങി പ്രധാനാധ്യാപകര്‍. കടുത്ത സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്ന ചുമതലയില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം ശക്തമാകുന്നു.

ഉച്ചഭക്ഷണ പദ്ധതിക്കൊപ്പം പഞ്ചായത്ത് പദ്ധതി നിര്‍വഹണവുമായതോടെയാണ് പ്രധാനാധ്യാപകരെ പ്രയാസത്തിലാക്കുന്നത്. ഉച്ചഭക്ഷണ പദ്ധതി വലിയ സാമ്പത്തിക ബാധ്യതയും പഞ്ചായത്ത് പദ്ധതി നിര്‍വഹണം കടുത്ത മാനസിക സമ്മര്‍ദ്ദവും ഉണ്ടാക്കുന്നുവെന്നാണ് പ്രധാനാധ്യാപകരുടെ പരാതി. പഞ്ചായത്ത് പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ടും സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതായി ഇവര്‍ പറയുന്നു. ലക്ഷക്കണക്കിന് രൂപയുടെ പദ്ധതികളാണ് ചുരുങ്ങിയ സമയം കൊണ്ട് പൂര്‍ത്തിയാക്കേണ്ടി വരുന്നത്. വിരമിച്ചതിന് ശേഷവും പദ്ധതിയുമായി ബന്ധപ്പെട്ട കണക്ക് പരിശോധന തടസങ്ങള്‍ നീക്കാന്‍ ഭരണ കാര്യാലയങ്ങള്‍ കയറിയിറങ്ങേണ്ടി വരികയാണ്.

ഉച്ചഭക്ഷണ പദ്ധതി കുടുംബശ്രീയെയും പഞ്ചായത്ത് പദ്ധതി നിര്‍വഹണം ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം പഞ്ചായത്ത് എജ്യുക്കേഷന്‍ അധികാരികളെയും ഏല്‍പ്പിക്കണമെന്നാണ് പ്രധാനാധ്യാപകരുടെ ആവശ്യം. ഉച്ചഭക്ഷണ ചുമതലയും പഞ്ചായത്ത് പദ്ധതി നിര്‍വഹണവും ബാധ്യതയായതോടെ ജോലിഭാരം കുറക്കാന്‍ അനുഭാവപൂര്‍വ നടപടിയുണ്ടാകണമെന്ന് കേരള ഗവ.പ്രൈമറി സ്‌കൂള്‍ ഹെഡ്മാസ്റ്റേഴ്‌സ് അസോസിയേഷനും ആവശ്യപ്പെട്ടിട്ടുണ്ട്. 150 കുട്ടികള്‍ പഠിക്കുന്ന വിദ്യാലയത്തില്‍ ഒരു കുട്ടിക്ക് എട്ട് രൂപയും 500 വരെയെങ്കില്‍ ഏഴ് രൂപയും 500ല്‍ അധികമായാല്‍ ആറ് രൂപയുമാണ് ഉച്ചഭക്ഷണത്തിനായി സര്‍ക്കാര്‍ അനുവദിക്കുന്നത്. ഇപ്പോള്‍ രണ്ട് ബാച്ചുകളിലായി അധ്യയനം നടക്കുന്നതിനാല്‍ ആഴ്ചയില്‍ മൂന്ന് ദിവസമാണ് കുട്ടികള്‍ പഠിക്കാനെത്തുന്നത്. 24 രൂപയാണ് ആഴ്ചയില്‍ ഒരു കുട്ടിക്ക് ലഭിക്കുക. പാലും മുട്ടയും കൊടുക്കാന്‍ ആഴ്ചയില്‍ ഒരു കുട്ടിക്ക് 20 രൂപയാണ് ചെലവ്. ബാക്കിവരുന്ന നാല് രൂപകൊണ്ടാണ് ഒരു കുട്ടിക്ക് മൂന്ന് ദിവസം ഉച്ചഭക്ഷണത്തിനാവശ്യമായ പച്ചക്കറികളും പലവ്യഞ്ജനങ്ങളും മസാലപൊടികളും വെളിച്ചെണ്ണയും വാങ്ങുന്നത്. മിച്ചം വരുന്ന തുക കൊണ്ട് തന്നെ പാചകവാതക വില, വാഹനക്കൂലി, കയറ്റിറക്ക് കൂലി എന്നിവയും നല്‍കണം.

നിലവില്‍ 300 കുട്ടികളുള്ള ഒരു വിദ്യാലയത്തില്‍ മാസത്തില്‍ 15000 രൂപ പ്രധാനാധ്യാപകന്‍ കണ്ടെത്തണം. 2016ലാണ് ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട കണ്ടിജന്‍സി നിരക്ക് പ്രതിദിനം കുട്ടിയൊന്നിന് എട്ട് രൂപയായി നിശ്ചയിച്ചത്. പച്ചക്കറി, പലവ്യഞ്ജനം, പാചകവാതകം തുടങ്ങിയവയുടെ വില ഇരട്ടിയായിട്ടും നിരക്ക് പുതുക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. കണ്ടിജന്‍സി തുക 16 രൂപയായി വര്‍ധിപ്പിക്കണമെന്നാണ് ഗവ.പ്രൈമറി സ്‌കൂള്‍ ഹെഡ്മാസ്റ്റേഴ്‌സ് അസോസിയേഷന്റെ ആവശ്യം. ബാച്ച് അടിസ്ഥാനത്തില്‍ ക്ലാസുകള്‍ തുടരുന്ന കാലയളവില്‍ കുട്ടികളുടെ എണ്ണമനുസരിച്ച് ആഴ്ചയില്‍ ആറ് ദിവസത്തേക്ക് തുക അനുവദിക്കണമെന്നും ഉച്ചഭക്ഷണ വിതരണം കുടുംബശ്രീയെ ഏല്‍പ്പിക്കണമെന്ന ആവശ്യവും ഉയരുകയാണ്. വിദ്യാഭ്യാസ മന്ത്രിക്കും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കും നിവേദനം നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ അനുകൂല നടപടികള്‍ ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍ 27ന് തിരുവനന്തപുരം ഡിജിഇ ആസ്ഥാനത്ത് അടുപ്പ് കൂട്ടി സമരം നടത്താനാണ് അസോസിയേഷന്‍ ഒരുങ്ങുന്നത്.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കനത്ത മഴ; ബാണാസുരസാഗര്‍ അണക്കെട്ടില്‍ ഇന്ന് കൂടുതല്‍ ജലം തുറന്ന് വിടും

നിലവില്‍ രണ്ട്, മൂന്ന് ഷട്ടറുകള്‍ 85 സെന്റീമീറ്ററായി ഉയര്‍ത്തി വെള്ളം ഒഴുക്കി വിടുന്നുണ്ട്.

Published

on

ബാണാസുരസാഗര്‍ അണക്കെട്ടില്‍ നീരൊഴുക്ക് വര്‍ദ്ധിച്ചതിനാല്‍ ഇന്ന് രാവിലെ ഏട്ടിന് സ്പില്‍വെ ഷട്ടറുകളിലൂടെ 100 ക്യുബിക് മീറ്റര്‍ അധികം ജലം തുറന്ന് വിടുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. നിലവില്‍ രണ്ട്, മൂന്ന് ഷട്ടറുകള്‍ 85 സെന്റീമീറ്ററായി ഉയര്‍ത്തി വെള്ളം ഒഴുക്കി വിടുന്നുണ്ട്. കരമാന്‍ തോട്, പനമരം പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. അതേസമയം, വയനാട്ടില്‍ ഇന്നും മഴ മുന്നറിയിപ്പുണ്ട്.

Continue Reading

kerala

ചാവക്കാട് ദേശീയപാത 66ല്‍ വിള്ളല്‍

പത്ത് മീറ്ററിലേറെ നീളത്തിലാണ് വിള്ളല്‍ കണ്ടെത്തിയത്.

Published

on

ചാവക്കാട് അത്താണി ദേശീയപാത 66ല്‍ പാലത്തിനു മുകളില്‍ വിള്ളല്‍. പത്ത് മീറ്ററിലേറെ നീളത്തിലാണ് വിള്ളല്‍ കണ്ടെത്തിയത്. വിള്ളല്‍ കാണപ്പെട്ട ഭാഗത്ത് സിമന്റ് ഉപയോഗിച്ച് താല്‍ക്കാലികമായി അടച്ചിട്ടുണ്ട്. എന്നാല്‍ മഴയില്‍ ഇതെല്ലാം ഒലിച്ചുപോയ നിലയിലാണ്. ഇതുവഴി നടക്കാന്‍ ഇറങ്ങിയ യുവാക്കളാണ് വിള്ളല്‍ കണ്ടത്. മാസങ്ങള്‍ക്കു മുന്‍പ് ചാവക്കാട് വിശ്വനാഥ ക്ഷേത്രത്തിനു സമീപം റോഡില്‍ വിള്ളല്‍ രൂപപ്പെട്ടിരുന്നു.

Continue Reading

kerala

പത്തനംതിട്ടയില്‍ പുഞ്ചക്കണ്ടത്തില്‍ വീണ് രണ്ട് യുവാക്കള്‍ക്ക് മരിച്ചു

നാല്ലിക്കല്‍ സ്വദേശി മിഥുന്‍, കിടങ്ങന്നൂര്‍ സ്വദേശി രാഹുല്‍ എന്നിവരാണ് മരിച്ചത്.

Published

on

പത്തനംതിട്ട നെല്ലിക്കലില്‍ പമ്പയാറിനോട് ചേര്‍ന്ന പുഞ്ചക്കണ്ടത്തില്‍ വീണ് രണ്ട് യുവാക്കള്‍ക്ക് മരിച്ചു. നാല്ലിക്കല്‍ സ്വദേശി മിഥുന്‍, കിടങ്ങന്നൂര്‍ സ്വദേശി രാഹുല്‍ എന്നിവരാണ് മരിച്ചത്.

ഇവരുടെ സുഹൃത്തായ ഒരാള്‍ കൂടി അപകടത്തില്‍പ്പെട്ടതായാണ് വിവരം. തിരുവല്ല സ്വദേശി ദേവ് ശങ്കറിനെ കണ്ടെത്താന്‍ അഗ്‌നിരക്ഷാ സേന തിരച്ചില്‍ നടത്തുകയാണ്. വള്ളത്തില്‍ മീന്‍ പിടിക്കാന്‍ പോയപ്പോഴായിരുന്നു അപകടം.

Continue Reading

Trending