india
പ്ലീസ്, അവരെ ദ്രോഹിക്കാതിരിക്കുക
സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം മാസങ്ങളായി മുടങ്ങിക്കിടക്കുന്നതിനാല്‍ ഉപജീവനത്തിനായി താല്‍ക്കാലിക മാര്‍ഗങ്ങള്‍ കണ്ടെത്തിയവര്‍ക്ക് അദാലത്തിന്റെ പേരില്‍ അതുപോലും ഉപേക്ഷിക്കേണ്ടി വരികയാണ്.

വയനാട് ഉരുള്‍പൊട്ടലിന് മാസങ്ങള്‍ പിന്നിടുമ്പോഴും ദുരന്തത്തില്‍ നിന്ന് ദുരന്തത്തിലേക്ക് എടുത്തെറിയെപ്പെടുകയാണ് ദുരിതബാധിതര്‍. പ്രഖ്യാപിക്കപ്പെട്ട ആനുകൂല്യങ്ങളൊന്നും യഥാവിധി ലഭ്യമാകുന്നില്ലെന്നുമാത്രമല്ല അദാലത്തിന്റെയും മറ്റും പേരില്‍ ഔദ്യോഗിക സംവിധാനങ്ങള്‍ ഇവരെ ‘ക്ഷ’ വരപ്പിച്ചുകൊണ്ടിരിക്കുകയുമാണ്. പ്രിയപ്പെട്ടവരുടെ ജീവനോടൊപ്പം തങ്ങളുടെ ജീവിത സാ ഹചര്യങ്ങള്‍ മുഴുവനും ഉരുളെടുത്തുപോയ മുണ്ടക്കൈയിലേയും ചൂരല്‍മലയിലേയും ജനങ്ങളുടെ അതിജീവനം സര്‍ക്കാറിനെയും സുമനസ്സുകളെയും ആശ്രയിച്ചുമാത്രമാണ് നിലകൊള്ളുന്നത്. ഈ ദൗത്യം ഏറ്റെടുത്ത സര്‍ക്കാറാകട്ടേ ഇതിനായി സമൂഹത്തോട് സഹകരണാഭ്യാര്‍ത്ഥന നടത്തുകയും വന്‍തോതിലുള്ള സഹായങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒഴുകിയെത്തുകയുമുണ്ടായി. എന്നാല്‍ വാഗ്ദാനങ്ങളെല്ലാം വാക്കുകളിലൊതുങ്ങുകയും സര്‍ക്കാര്‍ പതിവു നിസംഗത തുടരുകയും ചെയ്യുന്നതിന്റെ ഫലമായി ദുരിതബാധിതരുടെ ജീവിതം നരക തുല്യമായിത്തന്നെ തുടരുകയാണ്. അതിന്റെ സാക്ഷ്യപത്രമാണ് ഇന്നലെ അവര്‍ നടത്തിയിട്ടുള്ള അഭിപ്രായ പ്രകടനങ്ങള്‍.
അദാലത്തുകളുടെ കുരുക്കിലാണ് ഇപ്പോള്‍ ദുരിത ബാധിതര്‍ അകപ്പെട്ടിരിക്കുന്നത്. ബാങ്കുകളില്‍നിന്ന് നിരന്തരമായി ലഭിക്കുന്ന കത്തുകള്‍ കാരണം വാടക വീടുകളിലും ബന്ധുവീടുകളിലും കഴിയുന്ന ഇവര്‍, ഉപജീവനത്തിനു തന്നെ പ്രയാസപ്പെടുമ്പോഴാണ് അദാലത്തുകള്‍ക്കായി എത്തേണ്ടിവരുന്നത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം മാസങ്ങളായി മുടങ്ങിക്കിടക്കുന്നതിനാല്‍ ഉപജീവനത്തിനായി താല്‍ക്കാലിക മാര്‍ഗങ്ങള്‍ കണ്ടെത്തിയവര്‍ക്ക് അദാലത്തിന്റെ പേരില്‍ അതുപോലും ഉപേക്ഷിക്കേണ്ടി വരികയാണ്. യാത്രക്കും ഭക്ഷണത്തിനുമെല്ലാമായി ഈ വകയില്‍ വേറെയും പണം ആവശ്യമായിവരുന്നതോടെ കഷ്ടപ്പാടിന്റെ അങ്ങേയറ്റത്താണ് ഇവര്‍ എത്തിനില്‍ക്കുന്നത്.
കിടപ്പുരോഗികളെയും അസുഖ ബാധിതരേയുമെല്ലാം വീട്ടില്‍ തനിച്ചാക്കിയാണ് പലരും ബാങ്കുകളിലെത്തു ന്നത്. എന്നാല്‍ ഒന്നിലധികം തവണ ഹാജരായിട്ടും കാര്യങ്ങളൊന്നും തീര്‍പ്പാകാത്ത അവസ്ഥയുമാണുള്ളത്. വായ്പകള്‍ എഴുതിത്തള്ളണമെന്ന ആവശ്യം ഉയര്‍ന്നുകൊ ണ്ടിരിക്കെ അവ പുനക്രമീകരിക്കാനുള്ള തിടുക്കത്തിലാണ് ബാങ്കുകളെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. ദുരന്തത്തി ന്റെ തൊട്ടടുത്ത നാളുകളില്‍ താല്‍കാലികാശ്വാസമായി സര്‍ക്കാര്‍ നല്‍കിയ തുകയില്‍ നിന്നുപോലും ഇ.എം.ഐ കൈപറ്റാന്‍ ബാങ്കുകള്‍ നടത്തിയ ശ്രമങ്ങള്‍ കടുത്ത വി മര്‍ശനത്തിനു വിധേയമാക്കപ്പെട്ടിരുന്നു. സാങ്കേതികത്വത്തിന്റെ പേര് പറഞ്ഞ് ആ നീക്കത്തില്‍ നിന്നു കൈകഴു കിയെങ്കിലും ഇപ്പോഴത്തെ നീക്കങ്ങളും സമാനരീതിയില്‍ തന്നെയുള്ളതാണെന്നാണ് ദുരിത ബാധിതരുടെ പക്ഷം.
സംസ്ഥാന സര്‍ക്കാറിന്റെ നിരുത്തരവാദത്തവും നിസഹായതയുമാണ് ഈ അവസ്ഥാ വിശേഷങ്ങളുടെയെല്ലാം കാരണം. കേന്ദ്രം സഹായം നല്‍കാത്തതിന്റെ പേരില്‍ വിലപിച്ചുകൊണ്ടിരിക്കുന്ന സര്‍ക്കാര്‍ തങ്ങള്‍ചെയ്തു തീര്‍ക്കേണ്ടതിന്റെ ഒരംശംപോലും പൂര്‍ത്തീകരിച്ചിട്ടില്ല എന്നതാണ് വസ്തുത. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നി ധിയിലേക്ക് ഒഴുകിയ കോടികള്‍ക്കുപുറമെ പുനരധിവാ സത്തിനായി വലിയ സഹായങ്ങളുമായി പലരും തയാറായി നില്‍ക്കുകയുമാണ്. എന്നാല്‍ നാളിതുവരെയായിട്ടും അതിനുള്ള പ്രാഥമിക സാഹചര്യങ്ങള്‍ പോലും ഒരുക്കിയിട്ടില്ലാത്ത സര്‍ക്കാര്‍ ദുരിത ബാധിതരെയും അവര്‍ക്ക് സഹായ ഹസ്തവുമായെത്തിയവരെയും ഒരുപോലെ വ ഞ്ചിക്കുകയാണ്. സര്‍ക്കാറിന്റെ ഈ വഞ്ചനാ സമീപനം ആത്യന്തകമായി ഫലംചെയ്യുന്നതാകട്ടേ കേന്ദ്ര സര്‍ക്കാറിനാണ്. പ്രളയ കാലത്ത് ചെലവഴിച്ച സംഖ്യയുടെ കണക്കുപറഞ്ഞാണ് മോദിസര്‍ക്കാറിന്റെ സഹായ നിഷേധമെങ്കില്‍ ഇപ്പോഴത്തെ നിസംഗ സമീപനവും മറ്റൊരുകാരണമാക്കി അവര്‍ മാറ്റുമെന്ന കാര്യത്തില്‍ സംശയമില്ല. സ്വയം വിശ്വാസ്യത തകര്‍ത്തുകൊണ്ടിരിക്കുന്ന സര്‍ക്കാറിനു ലഭിച്ച തിരിച്ചടിയുടെ മറ്റൊരുദാഹരണമാണ് സര്‍ക്കാര്‍ ജീവനക്കാരുടെ സാലറി ചലഞ്ചിലുണ്ടായിട്ടുള്ള വന്‍ ഇടിവ്. അഞ്ചുദിവസത്തെ ശമ്പള പിടുത്തത്തിലൂടെ 500 കോടിയോളം രൂപ ലക്ഷ്യംവെച്ച സര്‍ക്കാറിന് ലഭിച്ചത് 53 കോടി രൂപയാണ്. പ്രതീക്ഷിച്ചതിന്റെ പത്തിലൊന്നുമാത്രം. പ്രളയകാലത്ത് 1246 കോടി രൂപ ലഭിച്ചിടത്താണ് ഇതെന്നത് ഇവിടെ ചേര്‍ത്തുവായിക്കണം. പിടിപ്പുകേടിന്റെ പര്യായമായി മാറിയ ഈ ഭരണകുടത്തിന്റെ നെറികേടുകൊണ്ട് രാജ്യം കണ്ടതില്‍ വച്ചേറ്റവും വലിയ ദുരന്തങ്ങളിലൊന്നിന് ഇരയായ ഒരു ജനത ദുരിതപര്‍വങ്ങള്‍ പേറുന്നത്. പ്ലീസ്, അവരെ ദ്രോഹിക്കാതിരിക്കുക…
india
ഇന്ത്യയുടെ ഇസ്രാഈല്‍ നിലപാട് ലജ്ജാകരം: പ്രിയങ്ക ഗാന്ധി

ഇന്ത്യയുടെ ഇസ്രയേൽ അനുകൂല നിലപാട് ലജ്ജാകരമാണെന്ന് കോൺഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി. ഗസ്സയിലെ പൗരസംരക്ഷണത്തിനായുള്ള യു.എൻ പ്രമേയത്തിൽ നിന്ന് ഇന്ത്യ വിട്ടുനിൽക്കുന്നത് ലജ്ജാകരവും നിരാശാജനകവുമാണ്. ഗസ്സയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 60,000 പേർ ഇതിനകം കൊല്ലപ്പെട്ടു. എന്നിട്ടും ഇന്ത്യ ഒരു നിലപാടും സ്വീകരിക്കുന്നില്ല.ഇറാനിൽ ആക്രമണം നടത്തുകയും കൂട്ടക്കൊല നടത്തുകയും ചെയ്യുമ്പോൾ സന്തോഷിക്കരുത്.
മുൻകാലങ്ങളിലേത് പോലെ നിലപാട് എടുക്കാൻ തയാറാകണം. മനുഷ്യത്വത്തിനും അക്രമരാഹിത്യത്തിനും വേണ്ടി നിലകൊള്ളണമെന്നും അവർ പറഞ്ഞു. ഭരണഘടനയുടെ തത്വങ്ങളും സ്വാതന്ത്ര്യ സമരത്തിന്റെ മൂല്യങ്ങളും ഇന്ത്യക്ക് എങ്ങനെ ഉപേക്ഷിക്കാൻ കഴിയും? കൊളോണിയൽ വിരുദ്ധ പാരമ്പര്യത്തിൽ നിന്നുള്ള പിന്നോട്ടു പോക്കാണിത്. നെതന്യാഹു ഒരു രാഷ്ട്രത്തെ മുഴുവൻ ഉന്മൂലനം ചെയ്യുമ്പോൾ നമ്മുടെ രാജ്യം നിശബ്ദത പാലിക്കുന്നു. ഗസ്സ വിഷയത്തിൽ ഇന്ത്യ മൗനം പാലിക്കുക മാത്രമല്ല, ഇറാനെ ഇസ്രയേൽ ആക്രമിക്കുമ്പോൾ ആഹ്ലാദിക്കുകയും ചെയ്യുന്നുവെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി. നിലമ്പൂർ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ വിജയം നേടും. യുഡിഎഫിലെ എല്ലാ കക്ഷികളും ഒറ്റക്കെട്ടാണൈന്നും തെരഞ്ഞെടുപ്പ് വിജയത്തിനായി എല്ലാവരും കഠിനാധ്വാനം ചെയ്യുന്നുണ്ടെന്നും പ്രിയങ്ക പറഞ്ഞു.
india
ഇസ്രാഈലിന് മൂക്കുകയറിടണം, ഇറാനിലെ ആക്രമണങ്ങള്‍ പശ്ചിമേഷ്യയില്‍ അശാന്തി വിതക്കും: ഇ.ടി മുഹമ്മദ് ബഷീര്‍

എല്ലാ അന്താരാഷ്ട്ര മര്യാദകളും കാറ്റിൽ പറത്തി ഇറാനെ ആക്രമിച്ച ഇസ്രാഈലിന്റെ ചോരക്കൊതിക്ക് അറുതിവരുത്താൻ യു.എന്നും ലോക രാഷ്ട്രങ്ങളും തയ്യാറാവണമെന്ന് മുസ്ലിംലീഗ് പാർലമെന്റി പാർട്ടി ലീഡറും ദേശീയ ഓർഗനൈസിംഗ് സെക്രട്ടറിയുമായ ഇ.ടി മുഹമ്മദ് ബഷീർ എം.പി ആവശ്യപ്പെട്ടു. മനുഷ്യത്വം കുഴിച്ചുമൂടി ഗസ്സയിൽ തുടരുന്ന വംശഹത്യക്കെതിരെ ക്രിയാത്മകമായി ഒന്നും ചെയ്യാനാവാത്ത ലോക രാജ്യങ്ങൾ ഇസ്രാഈലിന് മൂക്കുകയറിടാൻ ഇനിയും വൈകിയാൽ അതിന്റെ പ്രത്യാഘാതം കനത്തതാവും. ജാരസന്തതിയായ ഇസ്രാഈൽ തങ്ങളുടെ ആധിപത്യത്തെ ചോദ്യം ചെയ്യുന്നവരെയെല്ലാം ഉന്മൂലനം ചെയ്യുമെന്നാണ് പുതിയ ആക്രമണ പരമ്പര വ്യക്തമാക്കുന്നത്.
അമേരിക്കയുടെ പിന്തുണയോടെ ഫലസ്തീനിലെ അധിനിവേഷവും കൂട്ടക്കുരുതിയും തുടരുന്ന ഇസ്രാഈൽ ഇറാനിൽ കടന്നുകയറി നടത്തുന്ന ആക്രമണങ്ങൾ പശ്ചിമേഷ്യയാകെ അശാന്തി വിതക്കുന്നതാണ്. ഇറാനും ഇസ്രാഈലും ആണവ ശക്തികളെന്നത് ഗൗരവത്തിലെടുക്കണം. ആണവ കേന്ദ്രങ്ങൾക്കെതിരായ ഇസ്രാഈലിൽ സൈനിക ആക്രമണങ്ങൾ എല്ലാ സീമയും ലംഘിക്കുന്നതും മനുഷ്യത്വവിരുദ്ധവുമാണ്. ഏതൊരു സായുധ ആക്രമണവും ഭീഷണിയും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്റെയും അന്താരാഷ്ട്ര നിയമത്തിന്റെയും ഏജൻസിയുടെ ചട്ടത്തിന്റെയും തത്വങ്ങളുടെ ലംഘനമാണ്. ഏത് സാഹചര്യത്തിലായാലും ആണവ കേന്ദ്രങ്ങൾ ഒരിക്കലും ആക്രമിക്കപ്പെടരുത്. അത് ജനങ്ങൾക്കും പരിസ്ഥിതിക്കും ഒരുപോലെ പ്രശ്‌നം സൃഷ്ടിക്കും. ഇതിന്റെ പ്രത്യാഘാതം ഏതെങ്കിലുമൊരു മേഖലയിലോ രാജ്യത്തോ ഒതുങ്ങില്ല.
സയണിസത്തിന്റെ രക്തദാഹവുമായി നീചന്മാരുടെ വക്താക്കളെ പോലെ രക്തച്ചൊരിച്ചിൽ നടത്തുന്ന ഇസ്രാഈലിന് അമേരിക്ക നിരുപാധിക പിന്തുണ നൽകുമ്പോൾ അതൊരു ലോക യുദ്ധമായി മാറാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. പട്ടിണിയും നിരക്ഷരതയുമാണ് മനുഷ്യരാശിയുടെ ഇരുപത്തിയൊന്നാം നൂണ്ടിലെയും വലിയ വെല്ലുവിളികൾ. എന്നാൽ, പണക്കൊതി മൂത്ത് ആയുധക്കച്ചവടത്തിന്റെ പുതിയ വിപണി തേടുന്ന സാമ്രാജ്യത്വശക്തികൾക്ക് യുദ്ധവും കലാപവുമാണ് ആവശ്യം. ലോകസമാധാനത്തിന് അഹിംസയുടെ പ്രവാചകനായ ഗാന്ധിജിയുടെ ഇന്ത്യ മുൻകൈയെടുക്കണമെന്നും ഇ.ടി ആവശ്യപ്പെട്ടു.
india
ഉത്തരേന്ത്യയില്‍ ഗ്രീഷ്മ തരംഗം മുറുകുന്നു
രാജസ്ഥാനിലെ ശ്രീഗംഗാനഗറില്‍ താപനില, 49.4 ഡിഗ്രി സെല്‍ഷ്യസിലെത്തി.

ഗ്രീഷ്മ തരംഗത്തില്‍ ഉരുകി ഉത്തരേന്ത്യ. മേഘലയില്‍ ഉയര്‍ന്ന താപനില അന്‍പത് ഡിഗ്രി സെല്‍ഷ്യസിനോട് അടുക്കുന്നു. കിഴക്കന്‍ രാജസ്ഥാന്‍, ജമ്മു, ഹരിയാന, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ കടുത്ത ഉഷ്ണ തരംഗമുണ്ടായി. തീവ്രമായത് പടിഞ്ഞാറന്‍ രാജസ്ഥാനിലായിരുന്നു. രാജസ്ഥാനിലെ ശ്രീഗംഗാനഗറില്‍ താപനില, 49.4 ഡിഗ്രി സെല്‍ഷ്യസിലെത്തി.
ഡല്‍ഹി സഫ്ദര്‍ജംഗില്‍ ഏറ്റവും ഉയര്‍ന്ന താപനില, 41 ദശാംശം 4 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. ചൂട് ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.
-
Celebrity3 days ago
‘എന്നെ വേടന് എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്
-
kerala2 days ago
പടിയൂര്‍ ഇരട്ടക്കൊലപാതകം; പ്രതി പ്രേംകുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി
-
kerala3 days ago
കേരള സര്‍വകലാശാല സെനറ്റിലേക്ക് ആര്‍എസ്എസ് അനുകൂലിയെ നിയമനം നടത്തി ഗവര്‍ണര്‍
-
india2 days ago
അഹമ്മദാബാദില്‍ വിമാനം തകര്‍ന്ന് വീണ മെഡിക്കല്‍ കോളജ് ഹോസ്റ്റലിലെ അഞ്ച് വിദ്യാര്‍ഥികള്‍ മരിച്ചു
-
gulf2 days ago
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
-
india3 days ago
ഒഡീഷയില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് നേരെ ഗുണ്ടാ സംഘത്തിന്റെ ആക്രമണം
-
india2 days ago
അഹമ്മദാബാദിലെ വിമാനദുരന്തം; ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
-
india2 days ago
അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണു, വിമാനത്തില്‍ 242 യാത്രക്കാര്‍