Connect with us

kerala

മലബാര്‍ മേഖലയില്‍ അരലക്ഷം പ്ലസ് വണ്‍ സീറ്റുകളുടെ കുറവ്

മുസ്‌ലിം ലീഗ് എം.എല്‍.എമാര്‍ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയെ കണ്ടു. മലപ്പുറം ജില്ലയില്‍ മാത്രം 37000 സീറ്റുകളുടെ കുറവുണ്ട്.

Published

on

മലബാര്‍ മേഖലയില്‍ 50,000 പ്ലസ് വണ്‍ സീറ്റുകളുടെ കുറവ്. സര്‍ക്കാരിന്റെ കണക്ക് പ്രകാരം ഇത് 30,000 മാത്രമാണ്. വിദ്യാര്‍ത്ഥികളുടെ പഠന സാധ്യതകള്‍ നിഷേധിക്കാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയും അടിയന്തര നടപടി ആവശ്യപ്പെട്ടും മുസ്‌ലിം ലീഗ് എം.എല്‍.എമാര്‍ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയെ കണ്ടു. മലപ്പുറം ജില്ലയില്‍ മാത്രം 37000 സീറ്റുകളുടെ കുറവുണ്ട്.
മലബാറില്‍ പൊതുവായും മലപ്പുറംജില്ലയില്‍ പ്രത്യകിച്ചുമുള്ള പ്ലസ് വണ്‍ സീറ്റിന്റെ കുറവുകളെ സംബന്ധിച്ച് മന്ത്രിയുമായി മുസ് ലിം ലീഗ് എം.എല്‍.എമാര്‍ ചര്‍ച്ചനടത്തി. ഓരോ സ്‌കൂളിലെയും ജയിച്ച കുട്ടികളുടെ എണ്ണം അനുസരിച്ച് ബാച്ച് കൊടുക്കുകയും എം.എല്‍.എമാര്‍ അവരുടെ താലൂക്കില്‍പ്പെട്ട വിദ്യാലയങ്ങളുടെ വിവരങ്ങള്‍ നല്‍കണമെന്നും തീരുമാനിച്ചു. മലപ്പുറം ജില്ലയിലെ ഓരോ ക്ലാസിലും എണ്ണം അധികമാണെന്നതിനാല്‍ മറ്റു ജില്ലകളിലുള്ളത് പോലെ തന്നെ കുട്ടികളുടെ എണ്ണം നിജപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. മലപ്പുറം ജില്ലയില്‍ 47000 സീറ്റുകളാണ് ഇപ്പോഴുള്ളത്. നിലവില്‍ സര്‍ക്കാര്‍ ചെയ്യുന്നത് 50 കുട്ടികള്‍ പഠിക്കേണ്ട ക്ലാസുകളില്‍ 65 പേരെ ഇരുത്തുകയാണ്. ഇത്തരത്തില്‍ ക്രൗഡ് ക്ലാസ്സുകള്‍ സൃഷ്ടിക്കുന്നത് അവസാനിപ്പിച്ച്, ഹൈസ്‌കൂളുകള്‍ ഹയര്‍ സെക്കന്‍ഡറി യായി അപ്‌ഗ്രേഡ് ചെയ്യണമെന്ന് എം.എല്‍.എമാര്‍ മന്ത്രിയോട് ആവശ്യപ്പെട്ടു. ഓരോ മണ്ഡലത്തിലെയും പാസായ കുട്ടികളുടെ എണ്ണവും നിലവിലെ സീറ്റുകളുടെ വിവരവും അടുത്ത ദിവസം തന്നെ മന്ത്രിക്ക് നല്‍കാമെന്ന് എം.എല്‍.എമാര്‍ ചര്‍ച്ചയില്‍ പറഞ്ഞു. ഇതമായി ബന്ധപ്പെട്ട നിവേദനവും മന്ത്രിക്ക് സമര്‍പ്പിച്ചു. പ്രശ്‌നങ്ങള്‍ ഗൗരവമായി എടുക്കാമെന്നും പരിഹാരം ഉണ്ടാക്കാമെന്നും മന്ത്രി ഉറപ്പ് നല്‍കി. ചര്‍ച്ചയില്‍ കെ.പി.എ മജീദ്, പി.കെ ബഷീര്‍, പി. ഉബൈദുല്ല, പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍, ടി.വി. ഇബ്രാഹിം, അഡ്വ. യു.എ. ലത്തീഫ്, പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, നജീബ് കാന്തപുരം എന്നിവര്‍ പങ്കെടുത്തു.

 

kerala

നിമിഷ പ്രിയയുടെ മോചനം; അമ്മ പ്രേമകുമാരി യെമനിലേക്ക് തിരിച്ചു

ശിക്ഷയില്‍ ഇളവു നല്‍കണമെന്ന നിമിഷപ്രിയയുടെ ആവശ്യം നേരത്തെ യെമന്‍ കോടതി തള്ളിയിരുന്നു

Published

on

കൊച്ചി: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനവുമായി ബന്ധപ്പെട്ട് അമ്മ പ്രേമകുമാരി ഇന്ന് പുലർച്ചെ യെമനിലേക്ക് തിരിച്ചു. സേവ് നിമിഷപ്രിയ ഇൻ്റർനാഷണൽ ആക്ഷൻ കൗൺസിൽ അംഗം സാമുവൽ ജെറോമും ഒപ്പമുണ്ട്.

കൊച്ചിയില്‍ നിന്ന് പുലര്‍ച്ചെ 5.30 ടെയാണ് ഇവര്‍ യാത്ര തിരിച്ചത്. മുംബൈയിലെത്തുന്ന ഇവര്‍ ഇവിടെനിന്ന് വൈകിട്ട് 5ന് യെമനിയ എയര്‍വേസിന്റെ വിമാനത്തില്‍ ഏദനിലേക്ക് പോകും. സാധാരണ സര്‍വീസ് നടത്തുന്ന വിമാനമല്ല ഇത്. യെമനി പൗരന്മാര്‍ ചികിത്സാര്‍ഥവും മറ്റും എത്തുന്ന വിമാനം തിരികെ പോകുമ്പോഴാണ് യാത്രയ്ക്ക് സൗകര്യം ലഭിക്കുക.

ശിക്ഷയില്‍ ഇളവു നല്‍കണമെന്ന നിമിഷപ്രിയയുടെ ആവശ്യം നേരത്തെ യെമന്‍ കോടതി തള്ളിയിരുന്നു. ഇതിനെതിരെ നല്‍കിയ അപ്പീല്‍ യെമന്‍ സുപ്രീം കോടതിയും തള്ളിയിരുന്നു. ശരിയത്ത് നിയമപ്രകാരമുള്ള ദിയാധനം കൊല്ലപ്പെട്ട തലാല്‍ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാല്‍ ശിക്ഷയില്‍ ഇളവ് ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് നിമിഷപ്രിയയുടെ കുടുംബത്തിന്റെ വാദം.

Continue Reading

kerala

പിണറായിക്ക് മോദി സ്നേഹവും ഭയവും, രാഹുലിനെ പരിഹസിക്കുന്നതിൻ്റെ കാരണമതാണ്: കെ സി വേണുഗോപാൽ

സംഘപരിവാറിന്റെ യഥാർഥ ഭാഷയിലേക്ക് പിണറായി മാറി അദ്ദേഹം പറഞ്ഞു

Published

on

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് മോദി സ്നേഹവും ഭയവുമാണെന്നും അതാണ് രാഹുലിനെ പരിഹസിക്കുന്നതിന് കാരണമെന്നും ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ സി വേണുഗോപാൽ. മുഖ്യമന്ത്രി മോദിയെ സുഖിപ്പിക്കുകയാണ്. വിഷയത്തിൽ യെച്ചൂരിയുടെ നിലപാട് അറിയാൻ താത്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംഘപരിവാറിന്റെ യഥാർഥ ഭാഷയിലേക്ക് പിണറായി മാറി. മുന്നണി മര്യാദ കേരളത്തിലെ സിപിഎം ലംഘിക്കുകയാണ്. ബിജെപിയേക്കാൾ അധികം പിണറായി വിജയൻ രാഹുലിനെ കടന്നാക്രമിക്കുകയാണ്.

മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്നല്ല രാഹുൽ ഉദ്ദേശിച്ചത്. രാഹുലിന്റേത് രാഷ്ട്രീയ ചോദ്യമായിരുന്നു. മാസപ്പടി കേസ് നിയമത്തിൻ്റെ വഴിക്ക് പോകട്ടെയെന്നും ആരെയും അറസ്റ്റ് ചെയ്യണമെന്ന നിലപാട് കോൺഗ്രസിനില്ലെന്നും കെസി വേണുഗോപാൽ പറഞ്ഞു. സിഎംആർഎൽ-കരുവന്നൂർ വിഷയത്തിലെ അറസ്റ്റ് നിയമപരമാണെങ്കിൽ സ്വാഗതം ചെയ്യും. രാഷ്ട്രീയപ്രേരിതമായ അറസ്റ്റിനെതിരാണ്. ഇനി അറസ്റ്റ് ഉണ്ടായാൽ അത് സഹതാപ തരംഗം ഉണ്ടാക്കാനാണെന്നും പിണറായി വിജയന് മോദി വിരുദ്ധതയേക്കാൾ കൂടുതൽ രാഹുൽ വിരുദ്ധതയാണെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

Trending