Connect with us

Video Stories

സൗഭാഗ്യപൂര്‍ണമായ ജീവിതം എങ്ങനെ സാധ്യമാകും

Published

on

പി. മുഹമ്മദ് കുട്ടശ്ശേരി

സന്തോഷവും സൗഭാഗ്യവും നിറഞ്ഞ ജീവിതം- ഏത് മനുഷ്യനും മനസ്സില്‍ താലോലിക്കുന്ന സ്വപ്‌നമാണ്. ഇതിന്റെ സാക്ഷാത്കാരത്തിനുവേണ്ടിയാണല്ലോ ഈ നെട്ടോട്ടമത്രയും. എന്നാല്‍ എന്താണ് സൗഭാഗ്യവും സന്തോഷവും? അത് ലഭിക്കാനുള്ള മാര്‍ഗങ്ങള്‍ എന്തൊക്കെ?- ഈ വിഷയം വിശുദ്ധ ഖുര്‍ആന്‍ 94-ാം അധ്യായമായ സൂറത്തുല്‍ ഇന്‍ശിറാഹിലെ എട്ട് വാക്യങ്ങളുടെ വെളിച്ചത്തില്‍ ഇവിടെ വിശകലനം ചെയ്യുകയാണ്.
ഒന്ന്: ജീവിതത്തിന് ക്ഷണികം ശാശ്വതം എന്നീ രണ്ട് വശങ്ങളുണ്ട്. വളരെ സമാധാനത്തോടെ സംതൃപ്തിയോടെ ദൈവ പ്രീതിക്കര്‍ഹനായി ജീവിതത്തോട് വിട പറയുകയും പിന്നെ ദൈവം ഒരുക്കിവെച്ച സ്വര്‍ഗപ്പൂങ്കാവനത്തില്‍ പ്രവേശിക്കുകയും ചെയ്യുന്നവനാണ് മഹാ ഭാഗ്യവാന്‍. വിശ്വാസത്തോടെ സല്‍ക്കര്‍മ്മനിരതമായ ജീവിതം നയിക്കുന്ന ഭക്തന്മാര്‍ക്ക് മാത്രമേ ഈ സൗഭാഗ്യം ലഭിക്കുകയുള്ളൂ. എന്നാല്‍ ഈ ഭൗതിക ജീവിതത്തിലെ സന്തോഷവും സൗഭാഗ്യവും എന്താണ്? പണം, സ്വത്ത്, ജീവിത സൗകര്യങ്ങള്‍, അധികാരം, സമൂഹത്തിലെ സ്ഥാനമാനം, വൈജ്ഞാനിക കഴിവ് തുടങ്ങിയ മികവുകള്‍ ആര്‍ജിച്ചവരെ ജനം സൗഭാഗ്യവാന്മാരായി കാണുന്നു. ഇവയെല്ലാം അഭികാമ്യങ്ങള്‍ തന്നെ. എന്നാല്‍ യഥാര്‍ത്ഥ വിജയം മനസുഖമാണ്. ധനം അനിവാര്യമായ ജീവിതോപാധിയാണ്. എന്നാല്‍ സുഖം തേടി പണത്തിന്റെ പിറകെ അത്യാര്‍ത്തിയോടെ ഓടുന്നവരാകാം ചിലപ്പോള്‍ ജീവിതത്തില്‍ സുഖം നഷ്ടപ്പെട്ട ഏറ്റവും വലിയ ഹതഭാഗ്യര്‍. കൂടുതല്‍ സമ്പാദിക്കാനുള്ള ത്വരയും കിട്ടിയ ധനം നഷ്ടപ്പെടുമോ എന്ന ആശങ്കയും പലരുടെയും മനസ്സിനെ സദാ അസ്വസ്ഥമാക്കിക്കൊണ്ടിരിക്കുന്നു. ധനത്തിന്റെ കാര്യത്തില്‍ മനുഷ്യന്റെ പൊതുസ്വഭാവം പ്രവാചകന്‍ വിശേഷിപ്പിക്കുന്നതിങ്ങനെ: ‘ദീനാറിന്റെയും ദിര്‍ഹത്തിന്റെയും അടിമ ദുരിതം പേറിയത് തന്നെ. കിട്ടിയാല്‍ അവന് സന്തോഷം. കിട്ടിയില്ലെങ്കിലോ മനക്ലേശവും’.
അധികാര പദവിയില്‍ ചിലര്‍ വിലസുന്നത് കാണുമ്പോള്‍ അവരെ ആശ്ചര്യത്തോടെ നോക്കുന്നവരാണ് പലരും. എന്നാല്‍ നാസിര്‍ ലീ ദീനില്ലാ 55 വര്‍ഷം സ്‌പെയിനില്‍ അധികാരത്തിലിരുന്ന ഭരണാധികാരി. എത്രയോ പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്തു രാഷ്ട്രം വികസിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. രാജ്യത്തിന്റെ വരുമാനത്തില്‍ കോടികളുടെ വര്‍ധനവുണ്ടായി. നാസിറിന്റെ പ്രശസ്തി നാടുകളിലെങ്ങും വ്യാപിച്ചു. പക്ഷെ അദ്ദേഹത്തിന്റെ ചരിത്രമെഴുതിയ ഇബ്‌നു അബില്‍ ഫയ്യാഅ് പറയുന്നു: ‘അധികാരത്തിലിരുന്ന അമ്പത്തഞ്ചര വര്‍ഷത്തിനിടക്ക് അദ്ദേഹത്തിന് മനസുഖം ലഭിച്ചത് വെറും പതിനാല് ദിവസം മാത്രം’.
തികഞ്ഞ അറിവും കഴിവും പ്രാഗത്ഭ്യവും കണ്ടുപിടുത്തവും ലോക പ്രശസ്തിയും എല്ലാമുണ്ടായാലും അതൊന്നും സൗഭാഗ്യം നേടിത്തരണമെന്നില്ല. അലന്‍ തോറിങ്. ലോകത്തിന്റെ ആദരം പിടിച്ചുപറ്റിയ പ്രശസ്ത ശാസ്ത്രജ്ഞന്‍. പല ഉപകരണങ്ങളുടെയും ഉപജ്ഞാതാവ്. ഗണിതത്തിലും ജീവശാസ്ത്രത്തിലും അതിവിദഗ്ധന്‍. പക്ഷേ, 1954ല്‍ വിഷം ചേര്‍ത്ത ആപ്പിള്‍ തിന്ന് അദ്ദേഹം ആത്മഹത്യ ചെയ്യുന്നു. കാരണം മനസ്സിനെ അലട്ടുന്ന ചില പ്രശ്‌നങ്ങള്‍. സമാധാനവും സന്തോഷവും ദൈവം അവനില്‍ അടിയുറച്ചു വിശ്വസിക്കുന്നവര്‍ക്ക് നല്‍കുന്ന ഒരനുഗ്രഹമാണ്. ‘വിശ്വാസികള്‍ക്ക് ദൈവ സ്മരണയിലൂടെ ശാന്തത കൈവരുന്നു. അറിയുക, ദൈവസ്മരണ കൊണ്ടേ മനസ്സുകള്‍ക്ക് ശാന്തത ലഭിക്കുകയുള്ളൂ- ദൈവമാണ് ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്യുന്നവന്‍’-ഖുര്‍ആന്‍.
രണ്ട്: ‘ഏത് പ്രയാസത്തിന്റെ കൂടെയും എളുപ്പമുണ്ട്’. ദൈവം നിശ്ചയിച്ച പ്രകൃതി നിയമമാണിത്. ഇത് മനസ്സിന് എന്തൊരു പ്രതീക്ഷയും ആശ്വാസവുമാണ് പ്രദാനം ചെയ്യുന്നത്. ജീവിതത്തെ കൂരിരുട്ടിലാഴ്ത്തുന്ന എന്തെല്ലാം പ്രയാസങ്ങളും വിഷമങ്ങളും മനുഷ്യന് നേരിടാറുണ്ട്. പക്ഷേ ദുരിതങ്ങള്‍ നീങ്ങി മാനം തെളിയുമ്പോഴുണ്ടാകുന്ന സന്തോഷം എത്രയാണ്. എന്നാല്‍ പ്രയാസങ്ങള്‍ വരുമ്പോഴേക്കും നിഷ്‌ക്രിയനും നിരുന്മേഷവാനുമാവുകയും എളുപ്പാവസ്ഥ കാത്തിരിക്കാതെ ജീവിതത്തില്‍ നിന്ന് തന്നെ ഒളിച്ചോടുകയും ചെയ്യുന്ന മനുഷ്യന്‍ എന്തൊരു ഭീരുവാണ്. രോഗം വന്നാല്‍ ചികിത്സിക്കാന്‍ ദൈവം ആജ്ഞാപിക്കുന്നു. ഏത് രോഗത്തിനും അവന്‍ മരുന്നും ഏര്‍പ്പെടുത്തിയിട്ടുമുണ്ട്. ചിലത് മാത്രമേ മനുഷ്യനറിയൂ.
മൂന്ന്: ഒരു തെറ്റ് പ്രവര്‍ത്തിച്ചാല്‍ മനസ്സില്‍ അത് സൃഷ്ടിക്കുന്ന ആഘാതം വളരെ കനത്തതായിരിക്കും. അതിന്റെ പാപഭാരവും പേറി ജീവിതകാലം മുഴുവന്‍ കഴിയേണ്ടിവരും. എന്നാല്‍ പശ്ചാത്തപിച്ച് ഈ ഭാണ്ഡം ദൈവത്തിന്റെ മുമ്പില്‍ കെട്ടഴിച്ചുവെക്കുമ്പോള്‍ ലഭിക്കുന്ന ആശ്വാസം എത്രയാണ്. ‘നിന്റെ മുതുകിനെ ഞെരുക്കിയിരുന്ന ഭാരം താഴെയിറക്കിത്തന്നു’ എന്ന ദൈവിക വചനം എത്ര അര്‍ത്ഥവത്താണ്. തെറ്റുകളില്‍ വീഴുന്നത് സൂക്ഷിക്കുകയാണ് മനസ്സമാധാനത്തോടെ ജീവിക്കാനുള്ള മാര്‍ഗം. ഒരു സ്ത്രീയെ പീഡിപ്പിച്ച പുരുഷനാകട്ടെ അവിഹിത വേഴ്ചയില്‍ ഏര്‍പ്പെട്ടവരാകട്ടെ ഇതിന്റെ അപമാന ഭാരവും കുറ്റബോധവും ജീവിതകാലം മുഴുവന്‍ പേറേണ്ടിവരുന്നു.
നാല്: ഈ ജീവിതത്തിലെ മഹാ സൗഭാഗ്യമാണ് സല്‍കീര്‍ത്തി. നന്മകള്‍ ചെയ്യുമ്പോള്‍ മാത്രമേ ഇത് ലഭിക്കുകയുള്ളൂ. ‘പിന്‍തലമുറക്കാരില്‍ എനിക്ക് സല്‍പേര് നല്‍കേണമേ’ എന്ന് ഇബ്രാഹീം നബി പ്രാര്‍ത്ഥിച്ചു. നല്ല പേര് ആകാശത്ത് നിന്ന് വീണുകിട്ടുന്നതല്ല. സ്വഭാവവും പ്രവൃത്തിയും നിസ്വാര്‍ത്ഥമായ സേവനവും കൊണ്ട് മനുഷ്യന് വന്നുചേരുന്ന ഒരു ലബ്ധിയാണിത്. ‘എന്നെ സല്‍പേരിനര്‍ഹനാക്കേണമേ’ എന്ന് മനുഷ്യന്‍ പ്രാര്‍ത്ഥിക്കേണ്ടതുണ്ട്. ബിലാല്‍ ആരായിരുന്നു- മാര്‍ക്കറ്റില്‍ വില്‍ക്കുകയും വാങ്ങുകയും ചെയ്യുപ്പെടുന്ന നിസ്സാരനായി ഗണിക്കപ്പെടുന്ന വെറും ഒരടിമ. പിന്നെ അദ്ദേഹം കഅബയുടെ മുകളില്‍ കയറി ബാങ്ക് വിളിക്കുന്ന അത്യുന്നത പദവിയിലേക്കുയര്‍ന്നു. കഴിഞ്ഞ പതിനാല് നൂറ്റാണ്ടുകളായി അദ്ദേഹം വാഴ്ത്തപ്പെടുന്നു. പീഡനങ്ങള്‍ക്ക് മുമ്പില്‍ തളരാത്ത കരുത്തുറ്റ ഈമാനിന്റെ ഉടമയായത് കൊണ്ടാണ് ഈ വിശിഷ്ട പദവിക്കര്‍ഹനായത്.
അഞ്ച്: സമയം യഥാവിധി ഉപയോഗപ്പെടുത്തുന്നതിലൂടെ മാത്രമേ മനുഷ്യന് ജീവിത സൗഭാഗ്യം കരസ്ഥമാക്കാന്‍ കഴിയൂ. നിമിഷങ്ങള്‍ ഓരോന്നും അമൂല്യമാണ്. കര്‍മ്മനിരതമല്ലാത്ത ഒരു നിമിഷവും വിശ്വാസിയുടെ ജീവിതത്തിലുണ്ടായിക്കൂടാ. ‘നീ ഒന്നില്‍ നിന്ന് വിരമിച്ചാല്‍ മറ്റൊന്നില്‍ പ്രവേശിച്ച് കഠിന പ്രയത്‌നം നടത്തുക’- ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നു. ഒരു പ്രവൃത്തിയുമില്ലാതെ ഒഴിഞ്ഞിരിക്കുക എന്ന അവസ്ഥ വിശ്വാസിക്ക് പാടില്ല. ഇമാം ഹസന്‍ ബസരി പറയുന്നു: ‘ദീനാറിനേക്കാളും ദിര്‍ഹമിനേക്കാളും സമയത്തിന്റെ കാര്യത്തില്‍ ആര്‍ത്തി കാണിക്കുന്നവരെ ഞാന്‍ കണ്ടിട്ടുണ്ട്. മനുഷ്യാ, നിന്റെ ഒരു ദിവസം നഷ്ടപ്പെടുന്നതിനര്‍ത്ഥം നിന്റെ ഒരു ഭാഗം തന്നെ പോയി എന്നതാണ്’. സമയത്തെപ്പറ്റി ഇബ്‌നു ഉഖൈല്‍ പറയുന്നതിങ്ങനെ: ‘എന്റെ ആയുസില്‍ നിന്ന് ഒരു നാഴിക സമയം പോലും പാഴാക്കിക്കളയാന്‍ എനിക്ക് നിവൃത്തിയില്ല’. ഇബ്‌നു മസ്ഊദ് പറയുന്നു: ‘ഒരു ദിവസം സൂര്യന്‍ അസ്തമിക്കുമ്പോള്‍ എന്റെ ആയുസ്സില്‍ നിന്ന് അത്രയും കുറയുന്നു. എന്നാല്‍ ആ ദിവസം ഞാന്‍ ഒരു കര്‍മ്മവും കൂടുതല്‍ ചെയ്തിട്ടില്ലെങ്കില്‍ അതിനേക്കാള്‍ ഖേദമുണ്ടാക്കുന്ന മറ്റൊന്നുമില്ല’. മനസ്സ് എപ്പോഴും ജോലിയില്‍ വ്യാപൃതമായിക്കൊണ്ടിരിക്കണം. എങ്കില്‍ വേണ്ടാത്ത ചിന്തകള്‍ക്കൊന്നും അതില്‍ ഇടമുണ്ടാവുകയില്ല.
ആറ്: മനുഷ്യന്‍ അവന്റെ ആഗ്രഹ താല്‍പര്യങ്ങളെല്ലാം ദൈവത്തിന്റെ മുമ്പില്‍ സമര്‍പ്പിക്കുകയും അവ സാധിക്കാന്‍ പ്രാര്‍ത്ഥിക്കുകയും വേണം. സല്‍പ്രവൃത്തികള്‍ ചെയ്യുമ്പോള്‍ അവന്റെ പ്രീതിയല്ലാതെ മറ്റൊരു ഭൗതികമായ താല്‍പര്യവും മനസ്സിലുണ്ടാകാന്‍ പാടില്ല. മരണാനന്തര ജീവിതത്തിലെന്നല്ല, ഭൗതിക ജീവിതത്തിലും സൗഭാഗ്യവും സന്തോഷവും ലഭിക്കാന്‍ അവനെ ആശ്രയിക്കേണ്ടതുണ്ട്.
ഖുര്‍ആനിലെ എട്ട് കൊച്ചു വാക്യങ്ങള്‍ മാത്രമുള്ള അധ്യായത്തില്‍ നിന്ന് ആറ്റിക്കുറുക്കിയെടുത്ത ആറ് സന്ദേശങ്ങളാണ് ഇത്രയും പ്രസ്താവിച്ചവ. മരണം വരെയുള്ള കാലയളവിലും ശേഷമുള്ള ശാശ്വതാവസ്ഥയിലും രണ്ടിലും ഒരുപോലെ സൗഭാഗ്യവും സന്തോഷവും ലഭിക്കുക- ഇതത്രെ മഹാ വിജയം. ഇതിനായിരിക്കട്ടെ ഓരോ വ്യക്തിയുടെയും തീവ്രശ്രമവും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം

ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

Published

on

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.

കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.

കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.

Continue Reading

Video Stories

നിമിഷപ്രിയയുടെ വധശിക്ഷ: ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി

വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി.

Published

on

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദവാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.

നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിമിഷപ്രിയക്കായി കേന്ദ്രസര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന്‍ രാകേന്ത് ബസന്ദ് ആണ് ഹാജരായത്. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്‍കി. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ വഴി അറിയിക്കാന്‍ സുപ്രീംകോടതി കോടതി നിര്‍ദേശം നല്‍കിയത്. കേസിന്റെ സ്വഭാവവും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍.

യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.

Continue Reading

kerala

സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Published

on

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, വായനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

Continue Reading

Trending