Connect with us

More

കോഴിക്കോട്ടെ ബാങ്ക് ലോക്കറിലെ സ്വര്‍ണമോഷണം: ആറ് വര്‍ഷമായിട്ടും കുറ്റപത്രമായില്ല

Published

on

കോഴിക്കോട്: പഞ്ചാബ് നാഷണല്‍ ബാങ്ക് മുഖ്യശാഖയിലെ ലോക്കറില്‍ സൂക്ഷിച്ച സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയ കേസില്‍ ആറു വര്‍ഷമാകുമ്പോഴും കുറ്റപത്രമായില്ല. ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റങ്ങള്‍ അന്വേഷിക്കുന്ന വിഭാഗമാണ് കേസ് അന്വേഷിക്കുന്നതെങ്കിലും കാര്യമായ നടപടികളൊന്നുമില്ലാത്ത അവസ്ഥയിലാണ്. പരാതിക്കാര്‍ പിന്‍വലിഞ്ഞതായും സൂചനയുണ്ട്. പൊലീസ് കമ്മീഷണര്‍ ആയിരുന്ന ഡി.സാലിയുടെ മകളും മരുമകളും ലോക്കറില്‍ സൂക്ഷിച്ച 65 പവന്‍ ഉള്‍പ്പെടെ 132 പവന്‍ സ്വര്‍ണമാണ് പി.എന്‍.ബിയുടെ മെയിന്‍ ബ്രാഞ്ചിനോട് ചേര്‍ന്ന ലോക്കറില്‍ നിന്ന് കാണാതായത്. 2012 നവംബര്‍ രണ്ടിനാണ് സ്വര്‍ണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. ലോക്കര്‍ തുറന്ന് കിടക്കുന്ന കാര്യം ബാങ്ക് അധികൃതര്‍ തന്നെയാണ് നിക്ഷേപകരെ അറിയിച്ചത്. ടൗണ്‍ പൊലീസ് ആണ് ആദ്യം കേസ് അന്വേഷിച്ചിരുന്നത്. പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറി. ഡി.സാലിയുടെ മകള്‍ക്ക് പുറമെ നഗരത്തിലെ വസന്തവിഹാര്‍ ഹോട്ടല്‍ ഉടമ ശരവണന്‍ ലോക്കറില്‍ സൂക്ഷിച്ച 24 പവനും നഷ്ടമായിരുന്നു. ഇത് കൂടാതെ പ്രവാസിയായ കല്ലായി സ്വദേശി മുസ്തഫയുടെ 43 പവനും ലോക്കറില്‍ നിന്ന് കാണാതാവുകയായിരുന്നു. ഇതില്‍ മുസ്തഫ സൂക്ഷിക്കാന്‍ ഏല്‍പിച്ച സ്വര്‍ണത്തില്‍ എട്ട് പവന്റെ സ്വര്‍ണനാണയങ്ങള്‍ മാത്രമാണ് പൊലീസിന് വീണ്ടെടുക്കാന്‍ സാധിച്ചത്. ബാങ്കിലെ ക്ലാര്‍ക്ക് പുതിയറ സ്രാമ്പിക്കല്‍പറമ്പ് അച്യുതത്തില്‍ അനില്‍കുമാറി(54)നെ ചോദ്യം ചെയ്തപ്പോഴാണ് എട്ടുപവന്‍ കണ്ടെടുക്കാന്‍ സാധിച്ചത്. കേസില്‍ അനില്‍കുമാറിനെയും ഭാര്യ മിനിറാണിയെയും അറസ്റ്റ് ചെയ്തിരുന്നു. തൊണ്ടിമുതല്‍ കണ്ടെടുക്കാന്‍ സാധിക്കാത്തത് പൊലീസിന് വിനയായി. ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തെങ്കിലും ഏറെ മുന്നോട്ട് പോകാന്‍ കഴിഞ്ഞില്ല. ക്രൈംബ്രാഞ്ച് എസ്.പിയായിരുന്ന അബ്ദുല്‍കരീമിനായിരുന്നു അന്വേഷണച്ചുമതല. പിന്നീട് പ്രത്യേക വിഭാഗത്തിന് കൈമാറി. ബാങ്കിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ തിരുവനന്തപുരത്തെ ഫോറന്‍സിക് വിഭാഗത്തിലേക്ക് അയച്ചിരുന്നു. ഉദ്യോഗസ്ഥര്‍ സ്ഥലംമാറി പോയതോടെ അന്വേഷണം നിലച്ച മട്ടായി. പുതിയ ടീമുകള്‍ എത്തിയെങ്കിലും തണുപ്പന്‍മട്ടിലാണ് കാര്യങ്ങള്‍ മുന്നോട്ട് പോയത്. അനില്‍കുമാര്‍ ആണ് കേസിലെ ഒന്നാം പ്രതി. കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ കേസിന്റെ ഭാവി തികച്ചും അനിശ്ചിതത്വത്തിലാണ്. അനില്‍കുമാറിനെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയമാക്കിയിരുന്നു. 26 ചോദ്യങ്ങളില്‍ 16നും ഇയാള്‍ കളവായ ഉത്തരമാണ് പറഞ്ഞതെന്ന് വ്യക്തമായിരുന്നു. നാര്‍ക്കോ അനാലിസിസ് പരിശോധനക്ക് പൊലീസ് തയാറായെങ്കിലും ഇയാള്‍ സന്നദ്ധനാകാത്തതിനാല്‍ ഉപേക്ഷിച്ചു. അസിസ്റ്റന്റ് മാനേജരും പ്യൂണ്‍ അനില്‍കുമാറുമാണ് ലോക്കറുകള്‍ കൈകാര്യം ചെയ്തിരുന്നത്. അന്വേഷണത്തിനിടെ അസിസ്റ്റന്റ് മാനേജര്‍ തൃശൂരിലെ വസതിയില്‍ ആത്മഹത്യ ചെയ്തു. ലോക്കറിന്റെ പൂട്ടുകള്‍ പരസ്പരം മാറ്റിയതായി പൊലീസ് കണ്ടെത്തിയിരുന്നു.

tech

റേസർ 60 അൾട്രാ പുറത്തിറക്കി മോട്ടറോള

മൂന്നു നിറങ്ങളിൽ ലഭ്യമായ മോട്ടോറോള റേസർ 60 അൾട്രാ 16ജിബി + 512ജിബി വേരിയന്റിന് 89,999 രൂപ പ്രാരംഭ വിലയിൽ ആമസോൺ, റിലയൻസ് ഡിജിറ്റൽ ഔട്ട്‌ലെറ്റുകൾ, മോട്ടറോള.ഇൻ, റീട്ടെയിൽ സ്റ്റോറുകൾ എന്നിവയിൽ ലഭ്യമാണ്

Published

on

തിരുവനന്തപുരം: ഫ്ലിപ്പ് ഫോണുകളുടെ വിഭാഗത്തിൽ ഏറ്റവും നൂതന റേസർ 60 അൾട്രാ പുറത്തിറക്കി മോട്ടറോള. സ്നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസർ, പുതു മോട്ടോ എഐ സവിശേഷതകൾ, പെർപ്ലെക്സിറ്റി, മൈക്രോസോഫ്റ്റ് കോ-പൈലറ്റ്, ഗൂഗിളിന്റെ ജെമിനി തുടങ്ങിയ മുൻനിര എഐ അസിസ്റ്റുകൾക്ക് ഇൻ-ബിൽറ്റ് പിന്തുണ, സമർപ്പിത എഐ പ്രോസസ്സിംഗ് എഞ്ചിൻ തുടങ്ങിയ സവിശേഷതകളുള്ള ശക്തമായ എഐ ഫ്ലിപ്പ് ഫോണാണ് മോട്ടോറോള റേസർ 60 അൾട്രാ.
ഡോൾബി വിഷൻ പിന്തുണയുള്ള മൂന്നു 50എംപി ഫ്ലിപ്പ് ക്യാമറ സിസ്റ്റം, കോർണിങ് ഗോറില്ല ഗ്ലാസ്സ്-സെറാമിക്  4.0” ഇന്റലിജന്റ് എക്‌സ്‌റ്റേണൽ ഡിസ്‌പ്ലേ, 165 എച്ച്സെഡ് റിഫ്രഷ് റേറ്റുള്ള മടക്കുകൾ ഇല്ലാത്ത 7.0″ പിഒഎൽഇഡി, സൂപ്പർ എച്ച്ഡി (1220പി) റെസല്യൂഷനും അൾട്രാ-ഷാർപ്പ് 464 പിപിഐയും ഉള്ള ഇന്റേണൽ ഡിസ്‌പ്ലേ, 68ഡബ്ല്യു ടർബോപവർ, 30ഡബ്ല്യു വയർലസ് ചാർജിംഗ് എന്നിവ വരുന്ന 4700എംഎഎച്ച് ബാറ്ററി എന്നിങ്ങനെ പ്രത്യേകതകൾ നിറഞ്ഞതാണ് റേസർ 60 അൾട്രാ.

മൂന്നു നിറങ്ങളിൽ ലഭ്യമായ മോട്ടോറോള റേസർ 60 അൾട്രാ 16ജിബി + 512ജിബി വേരിയന്റിന് 89,999 രൂപ പ്രാരംഭ വിലയിൽ ആമസോൺ, റിലയൻസ് ഡിജിറ്റൽ ഔട്ട്‌ലെറ്റുകൾ, മോട്ടറോള.ഇൻ, റീട്ടെയിൽ സ്റ്റോറുകൾ എന്നിവയിൽ ലഭ്യമാണ്.

Continue Reading

kerala

രാജേഷിനെ വെട്ടി റിയാസ്, തമ്മിലടിച്ച് മന്ത്രിമാര്‍; സ്മാര്‍ട്ട് റോഡ് ഉദ്ഘാടന ചടങ്ങില്‍ നിന്ന് പിന്മാറി മുഖ്യമന്ത്രി

Published

on

തദ്ദേശ, പൊതുമരാമത്ത് വകുപ്പു മന്ത്രിമാർ തമ്മിലെ തമ്മിലടിയെ തുടർന്ന് സ്മാർട് റോഡ് ഉദ്ഘാടന ചടങ്ങിൽനിന്ന് മുഖ്യമന്ത്രി പിന്മാറി. റോഡിന് പണം ചെലവഴിച്ച തദ്ദേശ വകുപ്പിനെ പൂർണമായും ഒഴിവാക്കിയാണ് പൊതുമരാമത്ത് മന്ത്രി ക്രെഡിറ്റ് അടിച്ചെടുക്കാൻ ശ്രമിച്ചതെന്ന ആരോപണമാണ് മന്ത്രി രാജേഷ് ഉന്നയിച്ചത്. ഫ്‌ളക്‌സിലും പരസ്യങ്ങളിലും പൊതുമരാമത്ത് മന്ത്രി നിറഞ്ഞുനിന്നപ്പോൾ തദ്ദേശ വകുപ്പ് മന്ത്രി രാജേഷിനെ പൂർണമായും വെട്ടുകയായിരുന്നു.

Continue Reading

kerala

ചാവക്കാട് ദേശീയ പാതയിലും വിള്ളല്‍; റിപ്പോര്‍ട്ട് തേടി തൃശൂര്‍ ജില്ലാ കളക്ടര്‍

മഴ തുടരുന്ന സാഹചര്യത്തിൽ വിള്ളലിലൂടെ വെള്ളം ഇറങ്ങി  മണ്ണിടിച്ചിൽ ആശങ്കയിലാണ് പ്രദേശവാസികൾ

Published

on

തൃശൂർ ചാവക്കാട് മണത്തലയിൽ വിള്ളൽ കണ്ട സംഭവത്തിൽ ദേശീയപാത അതോറിറ്റിയോട് വിശദീകരണം തേടി തൃശൂർ ജില്ലാ കളക്ടർ. വിഷയത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പൊലീസിനോടും, തഹസിൽദാരോടും ആവശ്യപ്പെട്ടു. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യനാണ് ദേശീയപാത അധികൃതരോടും പൊലീസിനോടും റിപ്പോർട്ട് തേടിയത്.

മേൽപ്പാലത്തിലൂടെ നടക്കാൻ ഇറങ്ങിയ പ്രദേശവാസികളാണ് മണത്തലയിൽ നിർമാണം നടക്കുന്ന ദേശീയപാത 66 ൽ വിള്ളലുണ്ടെന്ന് കണ്ടെത്തിയത്. അമ്പതോളം മീറ്റർ ദൂരത്തിലാണ് വിള്ളൽ ഉണ്ടായിരിക്കുന്നത്. നിർമ്മാണം പൂർത്തിയായി വരുന്ന പാലത്തിൽ ടാറിങ് പ്രവർത്തികൾ പൂർത്തീകരിച്ച ഭാഗത്താണ് വിള്ളൽ. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ദേശീയപാത അധികൃതത്തിൽ പാറപ്പൊടിയിട്ട് വിള്ളൽ അടയ്ക്കാൻ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. മഴ തുടരുന്ന സാഹചര്യത്തിൽ വിള്ളലിലൂടെ വെള്ളം ഇറങ്ങി  മണ്ണിടിച്ചിൽ ആശങ്കയിലാണ് പ്രദേശവാസികൾ.

Continue Reading

Trending