Culture
ഹണീ പ്രീതിനെതിരെ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു : മൂന്ന് അനുയായികള്‍ കൂടി പൊലീസിന് അനുകൂലമായി കൂറുമാറി
പഞ്ച്കുള: ബലാത്സംഗ കേസില്‍ വിവാദ ആള് ദൈവം ഗുര്‍മീത് റാം റഹീമിനെ കോടതി ശിക്ഷിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം പഞ്ച്കുള, സിര്‍സ എന്നിവിടങ്ങളിലുണ്ടായ കലാപവുമായി ബന്ധപ്പെട്ട് പൊലീസ് അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു. റാം റഹീമിന്റെ ദത്തു പുത്രി ഹണീ പ്രീതിനും മറ്റും എതിരായാണ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. പൊലീസിന് അനുകൂലമായി സാക്ഷികളായി കൂറുമാറിയ മൂന്ന് ദേര സച്ഛാ സൗദ അനുയായികളുടെ മൊഴികള്‍ ഉള്‍പ്പെടുത്തിയാണ് പൊലീസിന്റെ അനുബന്ധ കുറ്റപത്രം.
കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 25ന് സി.ബി.ഐ കോടതി റാം റഹീം കുറ്റക്കാരനെന്നു കണ്ടെത്തിയതിനു പിന്നാലെ സിര്‍സയിലെ ദേരാ ആസ്ഥാനത്തു നിന്നും മണ്ണെണ്ണ, ആസിഡ്, വടികള്‍ എന്നിവ പഞ്ചുകുളയില്‍ എത്തിക്കാനായി തങ്ങള്‍ക്കു നിര്‍ദേശം ലഭിച്ചതായി മൂവരും പൊലീസിന് നല്കിയ മൊഴിയില്‍ പറയുന്നു. ദേര ചെയര്‍പേഴ്സണ്‍ വിപാസന ആയുധങ്ങളും ആളുകളുമായി പഞ്ച്കുളയിലെത്താന്‍ തനിക്ക് നിര്‍ദേശം നല്‍കിയതായി ഫത്തേഹാബാദ് സ്വദേശിയായ ഉശാ കുമാര്‍ നല്കിയ മൊഴിയില്‍ പറയുന്നു. രതിയ ബ്ലോക്കിന്റെ ചുമതലയുണ്ടായിരുന്ന പ്യാരെ ലാലിനെ താന്‍ ഇക്കാര്യം അറിയിക്കുകയും അദ്ദേഹമാണ് ഇക്കാര്യം ചെയ്തതെന്നും പേടി കാരണം താന്‍ വീട്ടില്‍ തന്നെ നിന്നതായും ഉശാകുമാര്‍ പറയുന്നു.
പൊലീസിന്റെ വാദങ്ങള്‍ക്ക് ശക്തിപകരുന്നതാണ് ഉശാകുമാറിന്റെ മൊഴി. ഗുര്‍മീത് റാം റഹീം സിങിനെ ബലാത്സംഗ കേസില്‍ കോടതി ശിക്ഷിച്ചതിനു പിന്നാലെയുണ്ടായ കലാപത്തില്‍ 36 ദേരാ അനുയായികള്‍ കൊല്ലപ്പെട്ടിരുന്നു. അതേ സമയം ആയുധങ്ങള്‍ എത്തിച്ചില്ലെന്നും ആളുകളെ മാത്രമാണ് എത്തിച്ചതെന്നുമാണ് പ്യാരേ ലാലിന്റെ മൊഴി. കോടതി വിധിക്കു പിന്നാലെ അനുയായികളെ കലാപത്തിനായി ദേരാ നേതാവിന്റെ സഹായികളായ ആദിത്യ ഇന്‍സാനും പവന് ഇന്‍സാനും പ്രേരിപ്പിക്കുന്നത് കണ്ടതായാണ് കരംവീര്‍ സിങ് എന്നയാള്‍ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. മൂവരും കൂറുമാറിയതോടെ പൊലീസ് സാക്ഷികളുടെ എണ്ണം 99 ആയി. ആദ്യ കുറ്റപത്രത്തില്‍ മൂന്ന് പത്രപ്രവര്‍ത്തകരും ദേരാ തലവന്റെ ഗണ്‍മാനും ഉള്‍പ്പെടെ 50 സാക്ഷികള്‍ മാത്രമാണ് ഉണ്ടായിരുന്നത്.
crime
സൗദിയില്‍ മര്‍ച്ചന്റ് നേവി ജോലി വാഗ്ദാനം; 27കാരന് അറസ്റ്റില്‍
ജോലി ലഭിക്കാതെയും പണം തിരികെ നല്‍കാതെയും വന്നതിനെ തുടര്‍ന്ന്..
ഷൊര്‍ണ്ണൂര്‍: സൗദിയില്‍ മര്‍ച്ചന്റ് നേവിയില്‍ ജോലി ലഭ്യമാക്കാമെന്ന് പറഞ്ഞ് വന്‍തുക തട്ടിയ കേസില്‍ 27കാരനായ ആദര്‍ശിനെ ഷൊര്‍ണ്ണൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം വടമണ്‍ തെക്കേക്കര സ്വദേശിയാണ് പ്രതി. മേയ്, സെപ്റ്റംബര്‍ മാസങ്ങളിലായി വടനക്കുറിശ്ശി സ്വദേശിയില്‍ നിന്നു 3,85,000 രൂപയാണ് തട്ടിയെടുത്തത്.
ജോലി ലഭിക്കാതെയും പണം തിരികെ നല്‍കാതെയും വന്നതിനെ തുടര്‍ന്ന് പരാതിക്കാരി പൊലീസിനെ സമീപിക്കുകയായിരുന്നു. ഇതേ സ്വഭാവത്തിലുള്ള മറ്റൊരു കേസില്‍ കണ്ണൂര്‍ ആറളം പൊലീസ് സ്റ്റേഷനിലും ആദര്‍ശിനെതിരെ കേസ് നിലവിലുണ്ട്. കൂടുതല്‍ പരാതികളും ലഭിച്ചുവരുന്നുവെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Film
‘ഇരിക്കാനൊരു കസേര പോലും ഇല്ലായിരുന്നു’; ബോളിവുഡിലെ തുടക്കകാലത്തെ കുറിച്ച് ദുല്‍ഖറിന്റെ തുറന്ന വെളിപ്പെടുത്തല്‍
കര്വാന് (2018) എന്ന ചിത്രത്തിലൂടെയാണ് ദുല്‍ഖര്‍ ഹിന്ദിയില്‍ അരങ്ങേറ്റം കുറിച്ചത്.
മുംബൈ: ഹിന്ദി സിനിമയില്‍ തന്റെ ആദ്യകാല അനുഭവങ്ങള്‍ എളുപ്പമല്ലായിരുന്നുവെന്ന് നടന് ദുല്‍ഖര്‍ സല്മാന് തുറന്നുപറഞ്ഞു. കര്വാന് (2018) എന്ന ചിത്രത്തിലൂടെയാണ് ദുല്‍ഖര്‍ ഹിന്ദിയില്‍ അരങ്ങേറ്റം കുറിച്ചത്. ഇര്ഫാന് ഖാനൊപ്പം അഭിനയിച്ച ചിത്രം ശ്രദ്ധ നേടിയെങ്കിലും, അതിനുള്ളിലെ യാഥാര്‍ത്ഥ്യങ്ങള്‍ അത്ര സുഖകരമായിരുന്നില്ലെന്നാണ് താരം പറയുന്നു. ‘ഹിന്ദി സിനിമകള്‍ ചെയ്യുമ്പോള്‍, കൂടെ വന്ന രണ്ട് പേര് ഉള്‍പ്പെടെ ഞങ്ങളെ സെറ്റില്‍ ഒതുക്കിപ്പാര്‍പ്പിക്കുകയായിരുന്നു. ഞാന്‍ വലിയ താരമാണെന്നൊരു ധാരണ സൃഷ്ടിക്കേണ്ടി വന്നിരുന്നു. ഇല്ലെങ്കില്‍ ഒരു കസേര പോലും ലഭിക്കില്ലായിരുന്നു,’ ദുല്‍ഖര്‍ പറഞ്ഞു.
‘മോണിറ്ററിന് പിന്നില്‍ നിന്ന് കാണാന്‍ പോലും ഇടം ഇല്ലായിരുന്നു ആളുകള്‍ നിറഞ്ഞിരുന്നു. ചിലപ്പോള്‍ വിലകൂടിയ കാറില്‍ സംഘമൊത്തുവന്നാല്‍ മാത്രം അയാള്‍ താരം എന്ന രീതിയില്‍ കാണുന്ന ഒരു സംസ്കാരമുണ്ടെന്നു തോന്നി. അത് ദുഃഖകരമാണ്. എന്റെ ഊര്‍ജം ആ വഴിയിലേക്ക് പോകേണ്ടതല്ലല്ലോ,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാണ ദഗ്ഗുബതിയുമായി നടത്തിയ സംഭാഷണത്തെ ഉദ്ധരിച്ച് ദുല്‍ഖര്‍ പറഞ്ഞു. ‘ഹിന്ദി ഫിലിം ഇന്‍ഡസ്ട്രിയുടെ വലുപ്പം അത്യന്തം വലുതാണ് തിയേറ്ററുകളുടെ എണ്ണം മുതല്‍ വിപണിയും ഭാഷ സംസാരിക്കുന്ന സംസ്ഥാനങ്ങളും വരെ. അതിന് മുന്നില്‍ നമ്മുടേതു പോലെ ചെറിയ സംസ്ഥാനങ്ങളുടെ വ്യവസായം ചെറുതാകാം. പക്ഷേ നമ്മള് നമുക്കുതന്നെ വലിയവരാണെന്ന് കരുതാറുണ്ട്. വ്യവസായത്തിന്റെ വലിപ്പം തന്നെ സമീപനങ്ങളെ സ്വാധീനിക്കുന്നുണ്ടാവാം.’ ദുല്‍ഖര്‍ അവസാനമായി അഭിനയിച്ചത് നവംബര്‍ 14ന് റിലീസ് ചെയ്ത തമിഴ് പീരിയഡ് ഡ്രാമയായ ‘കാന്തല’ യിലാണ്. അടുത്തതായി മലയാള ചിത്രമായ ‘ഐ ആം ഗെയിം’ ലാണ് താരം എത്തുന്നത്.
filim
ജയിലര്‍ രണ്ടാം ഭാഗത്തിലും വിനായകന്; സ്ഥിരീകരിച്ച് താരം
ജയിലര്‍ 2വില്‍ മോഹന്‍ലാല്‍ ഉണ്ടാകുമെന്ന് തന്നെയാണ്
ജയിലര്‍ സിനിമയില്‍ വില്ലന്‍ വേഷത്തില്‍ തിളങ്ങിയ മലയാളി താരം വിനായകന് ജയിലര്‍ രണ്ടാഭാഗത്തിലുമുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ‘മനസ്സിലായോ സാറെ’ എന്ന ഒറ്റ ഡയലോഗില്‍ ഹിറ്റായ വിനായകന്റെ വേഷം രജനികാന്തിനോളം പ്രേഷക ശ്രദ്ധ നേടിയതായിരുന്നു. രണ്ടാം ഭാഗത്തിലും വിനായകന് ഉണ്ടാകുമെന്ന് താരം സ്ഥിരീകരിച്ചിരിക്കുകയാണ്.
ജയിലര്‍ രണ്ടാം ഭാഗത്തിന്റെ ആദ്യ ഷെഡ്യൂള്‍ ചിത്രീകരണം പാലക്കാട് അട്ടപ്പാടിയിലായിരുന്നു. ജയിലര്‍ 2 ന്റെ ചിത്രീകരണം കോഴിക്കോട് വെച്ച് നടന്നിരുന്നു. വിജയ് സേതുപതിയും ചിത്രത്തില്‍ ഉണ്ടാകും എന്നാണ് പുതിയ റിപ്പോര്‍ട്ട്
മുത്തുവേല്‍ പാണ്ഡ്യന് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ രജനികാന്ത് അവതരിപ്പിക്കുന്നത്. 2023ല്‍ ആയിരുന്നു ജയിലര്‍ റിലീസ് ചെയ്തത്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 600 കോടിയിലേറെ നേടിയ ചിത്രം വിജയിച്ചത് മുതല്‍ ആരാധകര്‍ കാത്തിരിക്കാന്‍ തുടങ്ങിയതാണ് രണ്ടാം ഭാഗത്തിനായി. ഒരു പ്രൊമോ വീഡിയോയ്ക്കൊപ്പം രണ്ടാം ഭാഗത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം എത്തിയത് ജനുവരി 14 ന് ആയിരുന്നു. പിന്നാലെ മാര്‍ച്ചില്‍ ചിത്രീകരണവും ആരംഭിച്ചു.
തമിഴ് സിനിമയില്‍ ഏറ്റവും വലിയ ഓപണിംഗ് വരാന്‍ സാധ്യതയുള്ള അപ്കമിംഗ് പ്രോജക്റ്റുമാണ് ജയിലര്‍ 2. അനിരുദ്ധ് രവിചന്ദര്‍ തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. ആദ്യ ഭാഗം പോലെതന്നെ ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായിരിക്കും രണ്ടാം ഭാഗവും. എന്നാല്‍ രണ്ടാം ഭാഗം വരുമ്പോള്‍ മലയാളികള്‍ക്ക് അറിയാന്‍ ഏറ്റവും ആഗ്രഹമുണ്ടായിരുന്നത് ചിത്രത്തില്‍ മോഹന്‍ലാലിന്റെ മാത്യു എന്ന ഡോണ്‍ കഥാപാത്രം ഉണ്ടാവുമോ എന്നാണ്. ജയിലര്‍ 2വില്‍ മോഹന്‍ലാല്‍ ഉണ്ടാകുമെന്ന് തന്നെയാണ് അറിയാന്‍ കഴിയുന്നതും. ചിത്രത്തില്‍ അടുത്തുതന്നെ നടന് മോഹന്‍ലാല്‍ ജോയിന്‍ ചെയ്യുമെന്നാണ് റിപ്പോട്ടുകള്‍.
-
kerala2 days ago‘ഇത് പുരുഷന്മാര്ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും’:രാഹുല്‍ ഈശ്വര്‍
-
kerala20 hours agoകെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു
-
india21 hours agoപ്രതിപക്ഷത്തിനുമുന്നില് മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു
-
kerala2 days agoമുഖ്യമന്ത്രിക്ക് പുതിയ വാഹനം; 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി
-
india2 days ago‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍
-
kerala2 days agoനിയുക്ത ഫാ. മെത്രാന് ആന്റണി കാട്ടിപ്പറമ്പിലിനെ സന്ദര്‍ശിച്ച് അഡ്വ. ഹാരിസ് ബീരാന് എം.പി
-
kerala19 hours agoകൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിനായി കുടുംബശ്രീയില്‍ പണപ്പിരിവ്
-
kerala20 hours agoവഖ്ഫ് സ്വത്തുക്കളുടെ ഉമീദ് പോര്‍ട്ടല്‍ രജിസ്ട്രേഷന് സമയം നീട്ടണം; കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി മുസ്ലിം ലീഗ് എം.പിമാര്‍

