Connect with us

Video Stories

മാരിവില്ലഴകായി പൂരം

Published

on

 

മഠത്തില്‍വരവിനും ഇലഞ്ഞിത്തറമേളത്തിനുമൊപ്പം കയ്യെറിഞ്ഞ് താളംപിടിച്ച,് ആനപ്പുറങ്ങളില്‍ മാറി മാറി ഉയര്‍ന്ന കുടമാറ്റത്തിന്റെ മനോഹാരിതയില്‍ ഇളകിയാര്‍ത്ത,് രാത്രി ആകാശത്ത് കടുംവര്‍ണങ്ങള്‍ വാരിയെറിഞ്ഞ കരിമരുന്ന് പ്രഭയില്‍ വിസ്മയംപൂണ്ട് മേടത്തിലെ പൂരംനാളില്‍ ഒരിക്കല്‍ കൂടി തൃശൂര്‍ പൂരം പൂത്തുലഞ്ഞു.
ബ്രഹ്മസ്വം മഠത്തിന് മുന്നിലെ ആലിന്‍ ചുവട്ടില്‍ അഞ്ച് ആനകളുടെ അകമ്പടിയില്‍ തിരുവമ്പാടി കുട്ടിശങ്കരന്റെ പുറത്ത് എഴുന്നള്ളിയ തിരുവമ്പാടി ഭഗവതിയ്ക്ക് മുന്നില്‍ കോങ്ങാട് മധുവിന്റെ പ്രമാണത്തില്‍ പഞ്ചവാദ്യത്തിന് തിരുമധുരം പകരുമ്പോള്‍ സമയം പതിനൊന്ന്. പഞ്ചവാദ്യത്തിന്റെ സംഗീതഗോപുരങ്ങള്‍ക്കൊപ്പം ഇളകിയാടിയ ആലിലകള്‍ക്കും ആരവംപൊഴിച്ച് കൈവിരലുകള്‍ ഉയര്‍ത്തിയ ആയിരകണക്കിന് മേളപ്രേമികള്‍ക്കും ഒരേ താളം. ഒരേ മനസ്. 12ന് പാണികെട്ടി ചെമ്പട താളത്തിനൊപ്പം നേിന്ന് പതിനഞ്ചാനകളുടെ അകമ്പടിയോടെ പുറത്തേക്കെഴുന്നള്ളിയ പാറമേക്കാവ് ഭഗവതി. പുഴപോലെ ജനങ്ങളും. ഉച്ചയ്ക്ക് 2.30ന് ശ്രീവടക്കുന്നാഥന്റെ ക്ഷേത്രസന്നിധിയില്‍ ഇലഞ്ഞിത്തറമേളത്തിന് പെരുവനം കുട്ടന്‍മാരാരും സംഘവും അണിനിരയ്ക്കുമ്പോള്‍ അവിടം ജനസാഗരം. പാണ്ടിമേളത്തിന്റെ രൗദ്രതയില്‍ ഇലഞ്ഞിത്തറമേളം കലാശങ്ങള്‍ പിന്നിടുമ്പോള്‍ ആള്‍ക്കൂട്ടത്തിന്റെ ആവേശത്തിനൊപ്പം കുഞ്ഞിലഞ്ഞിയും ഇളകിയാടുന്നു.
5.30ന് പ്രശസ്തമായ തെക്കോട്ടിറക്കത്തില്‍ ഭഗവതിമാര്‍ കുടമാറ്റത്തിന് അഭിമുഖമായി അണിനിരക്കുമ്പോള്‍ തേക്കിന്‍കാട് മൈതാനത്തൊരു കടലിരമ്പം. പിന്നെ വാശിയോടെ ഇരുപക്ഷവും വാനിലേക്കുയര്‍ത്തിയ കുടകള്‍ക്കൊപ്പം പൂഴിവാരിയിട്ടാല്‍ നിലത്ത് വീഴാത്ത തരത്തില്‍ ആര്‍ത്തിരമ്പിയ ജനക്കൂട്ടത്തിന്റെ ആരവം. ഒടുവില്‍ സ്വരാജ് റൗണ്ടില്‍ നിറഞ്ഞുനിന്ന പുരുഷാരത്തെ സാക്ഷിയാക്കി വാനില്‍ വര്‍ണം ചാലിച്ച കരിമരുന്ന് പ്രയോഗത്തോടെ പൂരങ്ങളുടെ പൂരത്തിന് നിറസമാപ്തി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

Published

on

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

Continue Reading

kerala

താമരശ്ശേരി ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല

വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്.

Published

on

താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെയും എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല. വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്. അതേസമയം ഇവരുടെ ഫലം പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് താമരശ്ശേരി ജി വി എച്ച് എസ് എസ് അധികൃതര്‍ വ്യക്തമാക്കി.

കേസില്‍ കുറ്റാരോപിതരായ് വിദ്യാര്‍ത്ഥികള്‍ നിലവില്‍ വെള്ളിമാടുകുന്ന് ഒബ്‌സര്‍വേഷന്‍ ഹോമിലാണ്. വിദ്യാര്‍ത്ഥികളെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുവദിച്ചത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. പരീക്ഷാ സെന്ററുകളിലേക്കടക്കം വിദ്യാര്‍ഥി -യുവജന സംഘടനകള്‍ കടുത്ത പ്രതിഷേധം നടത്തിയിരുന്നു.

എളേറ്റില്‍ വട്ടോളി എം.ജെ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു മരിച്ച മുഹമ്മദ് ഷഹബാസ്.

Continue Reading

Video Stories

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു

Published

on

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു. എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രണ്ട് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും അഞ്ച് ഹാന്‍ഡ് ഗ്രനേഡുകളും ഉള്‍പ്പെടെ വെടിമരുന്ന് ശേഖരം കണ്ടെടുത്തതായി സംസ്ഥാന പോലീസ് മേധാവി ചൊവ്വാഴ്ച പറഞ്ഞു.

പഞ്ചാബിലെ സ്ലീപ്പര്‍ സെല്ലുകളെ പുനരുജ്ജീവിപ്പിക്കാന്‍ പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ നടത്തിയ കോര്‍ഡിനേറ്റഡ് ഓപ്പറേഷനാണ് പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നത്,” ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഗൗരവ് യാദവ് എക്സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.

ഒരു കേന്ദ്ര ഏജന്‍സിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍, എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനില്‍ പഞ്ചാബ് പോലീസ് തീവ്രവാദ ഹാര്‍ഡ്വെയര്‍ ശേഖരം കണ്ടെടുത്തു.

രണ്ട് ആര്‍പിജികള്‍, രണ്ട് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകള്‍ (ഐഇഡി), അഞ്ച് ഹാന്‍ഡ് ഗ്രനേഡുകള്‍, ഒരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സെറ്റ് എന്നിവ കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.

അമൃത്സറിലെ സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷന്‍ സെല്ലിന്റെ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Continue Reading

Trending